ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, June 27, 2021

സബ് ഇൻസ്‌പെക്ടർ ആനി ശിവയുടെ കഥ !

സബ് ഇൻസ്‌പെക്ടർ ആനി ശിവയുടെ കഥ !



2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ്‌ സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയിൽ എസ്‌ ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാൻ ജോയിൻ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന SI പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാൻ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങൾ മേടിച്ചു തന്നതും പഠിക്കാൻ പ്രോത്സാഹനം തന്നതും.

അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈൻഡ് സ്റ്റഡിക്കു കിട്ടി. അഭിയും (Abhilash A Arul) രാകേഷും (Rakesh Mohan). നമ്മൾ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാൻ ഇരിക്കും. ഞാൻ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളിൽ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോൾ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓൾഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാർട്ട് ചെയ്തു മോന്റെ സ്കൂളിൽ എത്തുമ്പോൾ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷൻ ടീച്ചറുടെ വീട്ടിൽ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി..മിക്കവാറും രാകേഷിന്റെ വക ഒരു കട്ടൻ ചായയും കടിയും. പഠിത്തം വീണ്ടും തുടരും രാത്രി ഏഴെട്ടു മണി വരെ. അത് കഴിഞ്ഞു സുഹൃത്തുക്കളോട് ബൈ പറഞ്ഞിറങ്ങി ബൈക്ക് എടുത്തു പോകുമ്പോഴും എന്റെ മനസ് നിറയെ പഠിച്ച കാര്യങ്ങൾ അയവിറക്കുകയായിരിക്കും. പിന്നെന്റെ മകൻ ചൂയി കുട്ടന്റെ ലോകത്തേക്ക്. അവന്റെ വിശേഷങ്ങളും പരിഭവങ്ങളും കേട്ടു ആഹാരം കഴിച്ചു അവനെ അവന്റെ ലോകത്തേക്ക് വിട്ടു ഞാൻ പഠിക്കാൻ ഇരിക്കും. അവൻ ചിത്രം വരക്കൽ, കളർ ചെയ്യൽ, കാർട്ടൂൺ കാണൽ ഇതിന്റെ ഇടയിലൂടെ ബോൾ കളി അങ്ങനെ അവൻ പതിനൊന്നു മണി വരെ സമയം കളയും. അത് കഴിഞ്ഞാണ് ഉറക്കo, അതായിരുന്നു പതിവ്..


ബെഡ്‌റൂം ആയിരുന്നു എന്റെ പഠന ലോകം. ചെറുപ്പം മുതൽക്കേ ഉറക്കം തീരെ കുറവായിരുന്നതിനാൽ ഉറക്കം കളഞ്ഞുള്ള പഠിത്തം എന്നെ ശാരീരികമായി ബാധിച്ചില്ല. രാവിലെ നാലു മണി വരെയോ അഞ്ച് മണി വരെയോ പഠിത്തം തുടരുമായിരുന്നു. ഞാൻ ഒന്നും കാണാപാഠം പഠിക്കാറില്ലായിരുന്നു. പഠിക്കേണ്ട കാര്യങ്ങൾ പേപ്പറിൽ വിവിധ കളർ പേന കൊണ്ട് എഴുതി ബെഡ്‌റൂമിൽ ഒട്ടിച്ചു വക്കും എന്നിട്ടു രണ്ടുഎഴുത്തിന്റെ കളർ, അക്ഷരങ്ങൾ, പേപ്പർ ഒട്ടിച്ചിരിക്കുന്ന സ്ഥലം എന്നിവ വച്ച് എനിക്ക് ആ കാര്യം പിന്നെ എപ്പോൾ വേണേലും ഓർമിച്ചെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ബെഡ്‌റൂം മുഴുവൻ പേപ്പർ കൊണ്ട് നിറഞ്ഞു. അലമാരയിലെ കണ്ണാടിയിൽ വരെ കേരള നവോത്ഥാന നായകന്മാരുടെ ജീവിതം അങ്ങനെ പ്രതിഫലിച്ചു നിന്നു. ഈ രീതിയിൽ പഠിച്ചത് കൊണ്ടാകാം ഒന്നര മാസം കൊണ്ട് 10 ടോപ്പിക്സുള്ള സിലബസും ലാസ്റ്റ് ഒരു വർഷത്തെ തൊഴിൽ വീഥിയും തൊഴിൽ വാർത്തയും പി എസ് സി ബുള്ളറ്റിനും ഒക്കെ കവർ ചെയ്യാനായത്.


എന്നത്തേയും പോലെ ഞാൻ അന്നും മോനെ അവന്റെ ലോകത്തേക്ക് കളിയ്ക്കാൻ വിട്ടിട്ടു പഠിക്കാൻ ഇരുന്നു. മോൻ ഇടയ്ക്കിടയ്ക്ക് ബാത്‌റൂമിൽ പോകുന്നത് കണ്ടു ഞാൻ അവനോടു ചോദിച്ചു എന്താന്ന് അവൻ പറഞ്ഞു കളർ ചെയ്യാൻ വേണ്ടി വെള്ളം എടുക്കുന്നതാണെന്നു. ഞാൻ പഠിത്തത്തിൽ മുഴുകി.. മൂന്നു വട്ടം അത് വായിക്കും. പിന്നെ ഞാൻ മറക്കില്ല അതായിരുന്നു എന്റെ പഠന രീതി..ഫ്ലാസ്കിൽ നിന്നും കട്ടൻ പകർന്നു കുടിച്ച് സമയം നോക്കിയപ്പോൾ പതിനൊന്നേകാൽ കഴിഞ്ഞു. മോനോട് പറഞ്ഞു ഇന്നത്തേക്ക് മതി വന്നു കിടക്കെന്ന്. അപ്പോൾ അവൻ മടിച്ചു മടിച്ചു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു "എന്റെ തല മുറിഞ്ഞോന്നൊരു തംശയം. ചോര വരുന്നൂന്ന് തോന്നണ്." ഞാൻ പെട്ടെന്ന് പിടിച്ചു നിർത്തി നോക്കിയപ്പോൾ തല നന്നായി മുറിഞ്ഞിട്ടുണ്ട് ചോരയും ഉണ്ട്. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു, പക്ഷെ കരയുന്നില്ല. ഞാൻ പെട്ടെന്ന് അവനെയും എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്യാനായി ഇറങ്ങുമ്പോൾ എന്റെ പ്രാർത്ഥന ബൈക്ക് ഒന്ന് സ്റ്റാർട്ട് ആകണേ എന്നായിരുന്നു. എന്റെ പ്രാർത്ഥന കേട്ടതുപോലെ ആദ്യ കിക്കിൽ തന്നെ ബൈക്ക് സ്റ്റാർട്ട് ആയി.


മോനെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ സ്റ്റിച്ച് ഇടുന്നതിനിടക്ക് എന്നോട് ചോദിച്ചു ഇതെപ്പഴാ മുറിഞ്ഞതെന്നു ഞാൻ പറഞ്ഞു അധിക സമയം ആയില്ലാന്ന്. അപ്പോൾ മോൻ കരഞ്ഞോണ്ട് പറഞ്ഞു ലിറ്റിൽ കൃഷ്ണ നടന്നോണ്ടിരുന്നപ്പോൾ ബാൾ കളിക്കുന്നതിനിടയിൽ അവിടത്തെ പെട്ടിയിൽ തല തട്ടി മുറിഞ്ഞതെന്നു. ഞാൻ കട്ടിലിലങ്ങ് ഇരുന്നു പോയി യാന്ത്രികമായി തന്നെ. കാരണം ലിറ്റിൽ കൃഷ്ണ കാർട്ടൂൺ ഒമ്പതരക്ക് തീരും അപ്പോൾ ഇത്രയും സമയം അവൻ വേദന സഹിച്ചൂന്നോ. എനിക്കത് താങ്ങാനായില്ല. എനിക്കെന്റെ ശരീരം തളരുന്ന പോലെ തോന്നി.


ഡോക്ടർ ചോദിച്ചു "തല മുറിഞ്ഞപ്പോൾ മോൻ ആരോടെങ്കിലും പറയാത്തത് എന്താ" ന്ന്. അപ്പോൾ മോൻ പറഞ്ഞു "തല മുറിഞ്ഞത് മുതൽ ഞാൻ മുറിവ് വെള്ളം കൊണ്ട് കഴുകി അവിടെ ഇരുന്ന മരുന്നും വച്ച് നോക്കി. പക്ഷെ ചോര വന്നോണ്ടിരുന്നു. എന്റെ അപ്പ (എന്നെ മോൻ അങ്ങനെ ആണ് വിളിക്കുന്നത്) പോലീസാകാൻ വേണ്ടി പഠിച്ചോണ്ടിരിക്കുവായിരുന്നു. അപ്പയെ ശല്യപ്പെടുത്തണ്ടന്നു വിചാരിച്ചാണ് ഞാൻ കരയാതിരുന്നതും പറയാതിരുന്നതും." ഡോക്ടർ നിസ്സംഗതയോടെ എന്നെ നോക്കി. ഞാൻ മോനെ വാരിയെടുത്ത് കുറെ ഉമ്മ കൊടുത്ത് മടിയിൽ ഇരുത്തി...അവനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഡോക്ടറോട് ഞാൻ പറഞ്ഞു: "വന്നപ്പോൾ എന്നോട് ഡോക്ടർ ചോദിച്ചില്ലേ മുതിർന്നവർ ആരുമില്ലേ കൂടെ വരാൻ എന്ന്. ഞാൻ ഇവന്റെ ചേട്ടൻ അല്ല, ഇവന്റെ അമ്മയാണ്." അത് കേട്ട് അപ്പൂപ്പനായ ആ ഡോക്ടർ ഞെട്ടിയോ എന്നോരു സംശയം. ഞാൻ തുടർന്നു, "വീട്ടിൽ വേറെ ആരുമില്ല ഞാനും ഇവനും മാത്രമേ ഉള്ളൂ. ഞാൻ എസ്‌ ഐ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ബെഡ്‌റൂമിൽ ഇരുന്നു പഠിക്കുവായിരുന്നു. മുറിഞ്ഞ കാര്യം ഞാനറിഞ്ഞില്ല, അറിയിച്ചുമില്ല. ഞാൻ പോലീസ് ആകണമെന്ന് എന്നെക്കാളധികം മോൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്." എന്റെ ശബ്ദം ഇടറി.. കെട്ടിപ്പിടിത്തം ഒന്നു കൂടെ മുറുക്കി ഞാനവന് ഒരു മുത്തം കൂടെ നൽകി..


ഡോക്ടർ മോന്റെ കവിളത്തു പിടിച്ചിട്ടു പറഞ്ഞു "നിന്റെ ഈ നിഷ്കളങ്കത…നീ ചിന്തിയ ചോരക്കു പകരം മോന്റെ അമ്മ ഉറപ്പായും കാക്കി യൂണിഫോം ഇടും. ഉറപ്പായും ദൈവം അതിന് സഹായിക്കും.."


വീട്ടിൽ വന്ന് ഞാൻ ഒന്നും മിണ്ടിയില്ല, മോനും. എന്റെ നെഞ്ചത്ത് തല വച്ച് മോൻ കിടന്നു. അവന്റെ ദേഹത്ത് ഞാൻ തഴുകിക്കൊണ്ടേയിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മോൻ പറഞ്ഞു, "ഇനി ഇതുപോലുണ്ടായാൽ അപ്പയോട് ഞാൻ പറയാം പ്രോമിസ്. എന്നോട് കട്ടീസ് ഇടല്ലേ.."


അത്രയും നേരം നിശബ്ദമായി എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിന് പെട്ടെന്ന് ശബ്ദം വച്ചു. കണ്ണുനീരിന്റെ ഒഴുക്ക് കുഞ്ഞു കൈകൾ കൊണ്ട് തടഞ്ഞു മോൻ പറഞ്ഞു "ഐ ലവ് യു അപ്പാ.. ഐ ലവ് യൂ ഹൻഡ്രഡ് മച്ച്..".

.FACEBOOK POST BY ANI SIVA , S I, VARKALA


Friday, June 25, 2021

സ്ത്രീധനത്തിൻ്റെ പേരിലുള്ള മരണങ്ങൾ

 സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ



കൊല്ലത്തെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകൾ മലയാളികൾക്ക് അപമാനമാണ്. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വാർത്തകളാണ്.  സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന വാട്സാപ്പ് സന്ദേശങ്ങളും മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിസ്മയയുടേത് കൊലപാതകമാണെന്നുമുള്ള അച്ഛൻ ആരോണവും പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഇല്ലാതാകാനുള്ളതല്ല പെൺ ജീവിതങ്ങൾ. അതിനാൽ, വിസ്മയയുടെ മരണത്തിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കണം. 


സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്നത് നാം ഗൗരവത്തോടെ കാണണം. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് പെൺകുട്ടികൾ എന്ന ധാരണ സമൂഹത്തിൽ ഇന്നും ശക്തമായുണ്ട്. അതിൻ്റെ പരിണിത ഫലം കൂടിയാണ് വിസ്മയയുടെ മരണം. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഇരയാകാൻ പാടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെയും ജീവിതം വഴിമുട്ടാൻ പാടില്ല. അതിന് കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തിൽ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡിവൈഎഫ്ഐ ശക്തമായ കാമ്പയിനുകൾ ഉയർത്തിക്കൊണ്ട് വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.-DYFI

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പൊതുവെ കേരളത്തിന്റെ തെക്കൻ ദേശങ്ങളിൽ സ്ത്രീധനം നിശ്ചയിച്ചുള്ള വിവാഹവും സ്വത്ത്, ജാതി, സ്ത്രീധനം ഇവയെ അടിസ്ഥാനമാക്കിയുള്ള ജീവിതാസൂത്രണവും  കാണുന്നു.ഇത് പഠനവിധേയമാക്കേണ്ടതാണ്.-CKR

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

എന്താണ് ചില ഭർതൃഗേഹങ്ങളിൽ സംഭവിക്കുന്നത്? വില്പനച്ചരക്കാക്കി അഭ്യസ്തവിദ്യരായ പെൺകുട്ടികളെപ്പോലും കാണുന്ന അവസ്ഥ ! കൈക്കൂലി വകുപ്പിലെ ഉദ്യോഗസ്ഥന് പെൺകുട്ടിയും ഒരു കൈക്കൂലിയായിരുന്നിരിക്കാം. പോരാ, പോരാ കൊണ്ടുവരു, കൊണ്ടുവരു എന്ന് ആക്രോശിച്ചിട്ടുണ്ടാകാം. പാവം, മാനഹാനി ഭയന്ന് പെൺകുട്ടിയുടെ കുടുംബം adjust ചെയ്യാൻ പറഞ്ഞുകാണും. ഇങ്ങനെ എത്രയെത്ര കനൽതീയിലൂടെയാണ് നിരവധി പെൺകുട്ടികളുടെ ജീവിതം കടന്നുപോകുന്നത്. കാലിടറാതിരിക്കുന്നതെങ്ങനെ? കേരള സമൂഹം ഏറെ മാറേണ്ടിയിരിക്കുന്നു. കാഴ്ചപ്പാടുകളും. സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ ?-RAJAN PALLIYATHU

*******************************************************************

പുരുഷ അധികാരപ്രധാന മായ ചിന്തകളും വഴക്കങ്ങളും നിയമ രീതികളും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.ഇക്കാര്യങ്ങളിൽ കൃത്യസമയത്ത് ഉചിതമായി ഇടപെടാൻ കഴിയുന്ന സംവിധാനങ്ങൾ അതിക്രമങ്ങളെ കുറിച്ചുള്ള പ്രാഥമിക സൂചനകൾ ലഭിച്ചിട്ടും പുരുഷന് ( സർക്കാർ ഉദ്യോഗസ്ഥൻ / പോലീസ് )അനുകൂലമായി വിട്ടുവീഴ്ചകൾ ചെയ്യുന്നത് കുറ്റവാളികൾക്ക് തെറ്റ് ചെയ്യാൻ സമയവും ഇടവും നൽകുന്നു. പെരിന്തൽമണ്ണയിലെ പ്രണയ പരാക്രമത്തിലും ഇത് കാണാം. സ്ത്രീ സമത്വ ആശയങ്ങൾ സമൂഹത്തിന്റെ മധ്യ വർഗങ്ങളിലേക്കും അടിത്തട്ടിലേക്കും പ്രായോഗിക തലത്തിലെത്തിക്കാനുള്ള സൂക്ഷ്മതല പ്രവർത്തനങ്ങൾ രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തകർ സ്വജീവിതത്തിൽ പകർത്തുകയും ബോധപൂർവം പ്രചരിപ്പിക്കുകയും വേണം.-CKR

******

പെൺകുട്ടിയുടെ കുടുംബമാണ് തെറ്റു ചെയ്തെന്ന് ആക്രോശിക്കുന്നവരുണ്ട്. നമ്മളാണെങ്കിൽ ഇതു തന്നെയല്ലേ ചെയ്യുക? ചെറിയ ചെറിയ പ്രശ്നങ്ങളിൽ Adjustment ന് തയ്യാറാവണമെന്ന് നമ്മൾ മക്കളോട് പറയില്ലേ ? ഗുരുതരമായ പ്രശ്നമാകുമെന്ന് പാവം അച്ഛനുമമ്മയും അറിയുമ്പോഴേക്കും കൈവിട്ടു പോയിട്ടുണ്ടാകും.RP

>>>>

അതും വാസ്തവം.-CKR

****

വിവാഹമോചനം ഒരു തെറ്റല്ല. കുറ്റവുമല്ല.


അമ്മമാരോട്,

വിവാഹമാണ് ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കരുത്. 

വല്ല വീട്ടിലും പോയി ജീവിക്കുമ്പോൾ വളർത്തുദോഷം കേൾപ്പിക്കരുത് എന്നു പറഞ്ഞ് വളർത്തുകയുമരുത്. 

നാട്ടുകാരെന്തു പറയും എന്നു കരുതി നിങ്ങടെ മാനം കാക്കാൻ പതിനെട്ടു തികയാൻ കാത്തു നിന്ന് പെൺമക്കളെ കെട്ടിച്ചു വിടാൻ ധൃതി കാട്ടരുത് .

സ്ത്രീധനം കൊടുക്കരുത്;സ്ത്രീധനം ചോദിച്ചു വരുന്നവന് മകളെയും കൊടുക്കരുത്.

അവർക്ക് ആകുവോളം പഠിക്കട്ടെ. അവർ യഥേഷ്ടം കളിക്കുകയും ചിരിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യട്ടെ.

വിവാഹം കഴിഞ്ഞു പഠിത്തം എന്നൊരു ഫോർമുലയ്ക്ക് അവരുടെ മുമ്പിൽ വയ്ക്കരുത്.

പെൺമക്കളെ ധൈര്യവതികളായി വളർത്തുക. പെൺകുട്ടികൾക്കായി വരച്ചിരിക്കുന്ന പരമ്പരാഗത വഴികളിൽ നിന്ന് മാറി നടക്കാനും പുതിയ വഴി വെട്ടിത്തെളിക്കാനും അവരെ പഠിപ്പിക്കുക.

ചെന്നു കയറിയ വീട്ടിൽ മകൾക്ക് ജീവിതം തുടരാൻ പറ്റാത്ത സാഹചര്യം വന്നാൽ നിങ്ങൾക്കേ അതു മനസ്സിലാകൂ. മകളെ തിരിച്ചുവിളിക്കാൻ അമാന്തം കാണിക്കരുത്. പ്രശ്നങ്ങൾ ഒത്തു തീർത്ത് അവളെ മരണത്തിന് വിട്ടുകൊടുക്കരുത്. 

സ്വന്തം കാലിൽ നിന്ന് മുന്നോട്ടു പോകാനുള്ള ധൈര്യം നൽകുക.

പെൺകുട്ടികളോട്,

വിവാഹം ജീവിതത്തിൻ്റെ ഒരേയൊരു ലക്ഷ്യമല്ല. 

പഠിക്കുക,  സ്വന്തം കാലിൽ നിൽക്കാനുള്ള അറിവും ധൈര്യവും ആർജ്ജിക്കുക. ഒരു പൗരൻ എന്ന നിലയിൽ സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റുകയാണ് പ്രഥമ ധർമ്മം. ജാതിക്കും തുകയ്ക്കുമപ്പുറത്ത് മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരാളെ കണ്ടെത്തുന്ന പക്ഷം വിവാഹം കഴിക്കുക.

ഒരുമിച്ച് പോകാൻ പറ്റില്ല എന്ന ഘട്ടം വരുന്ന പക്ഷം സന്തോഷത്തോടെ ധൈര്യത്തോടെ പിരിയുക. മരിക്കാൻ നിൽക്കരുത്. അത് തോൽവിയാണ്. ജീവിതം തിരിച്ചുപിടിക്കണം. വിവാഹം നിങ്ങളുടെ മാത്രം ആവശ്യകതയല്ല. 

സർക്കാർ ചെയ്യേണ്ടത്,

കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുക.

സ്ത്രീകളെ രണ്ടാം തരമാക്കുന്ന എല്ലാ നിയമങ്ങളും എടുത്ത് കളയുക.

അവസരസമത്വവും തുല്യതയും ഉറപ്പാക്കുക.

സ്ത്രീധന നിരോധന നിയമം കർക്കശമായി നടപ്പിലാക്കുക.

മദ്യം സമ്പൂർണമായും നിരോധിക്കുക.

മറ്റ് ചില കാര്യങ്ങൾ കൂടെ ,

വിവാഹം, കുടുംബ ജീവിതം ഇവയെയെല്ലാം സംബന്ധിച്ച് ഏറെ പഴക്കമുള്ള കാഴ്ചപ്പാടുകളാണ് ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളുടെ സംരക്ഷണയിൽ ഒരു പ്രായം വരെ വളർത്തപ്പെട്ട്, വിവാഹത്തിലൂടെ ശിഷ്ട ജീവിതത്തിന് ഇടം കണ്ടെത്തുന്നു എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും ഇക്കാലത്തും സംഭവിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, താമസിക്കാനുള്ള ഇടം തുടങ്ങിയവ വിവാഹത്തിലൂടെ ഭദ്രമാക്കാൻ ശ്രമിക്കുന്നു. ഇന്നും പെൺകുട്ടികൾ വിവാഹം എന്ന ഒരേയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വളർത്തപ്പെടുന്നത്. സ്ത്രീയുടെ ധർമ്മത്തെയും ചുമതലകളെയും കുറിച്ച് തലമുറതലമുറകളായി കൈമാറി കിട്ടിയ അറിവാണ് ഈ ആധുനിക കാലത്തും ഒരു അമ്മയുടെ കരുതൽ ധനം.

ആ അറിവാണ് പെൺകുട്ടികൾക്ക് പകർന്നു നൽകുന്നത്. എവിടെയും പിന്നാക്കം നിൽക്കാനുള്ള പരിശീലനമാണ് പെൺകുട്ടികൾക്ക് ലഭിക്കുന്നത്. അവർ ആത്മവിശ്വാസമില്ലാത്തവരായി വളരുന്നു. 'O ' വട്ടത്തിനപ്പുറം അവരുടെ നോട്ടവും ചിന്തയും എത്തുന്നില്ല എന്ന് വളർച്ചയുടെ ഒരോ ഘട്ടത്തിലും ഉറപ്പാക്കുന്നു. വിദ്യാഭ്യാസവും ജോലിയുമൊക്കെ ഉണ്ടെങ്കിലും അതിനനുസൃതമായ മാനസിക വളർച്ചയും ചിന്താപരമായ ഔന്നത്യവും പ്രകടിപ്പിക്കാൻ സ്ത്രീകൾക്കു മാകുന്നില്ല. 

സ്ത്രീധനത്തിൻ്റെ പേരിൽ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ജന്മിത്ത കാലഘട്ടത്തിൽ നിന്നും ഏറെയൊന്നും മാനസിക വളർച്ച നേടാൻ 21-ാം നൂറ്റാണ്ടിലും പൊതുവിൽ സമൂഹത്തിന് സാധിച്ചിട്ടില്ല എന്നതിൻ്റെ തെളിവാണ്.

ജന്മിത്ത ആശയങ്ങളുടെ അവശേഷിപ്പുകൾ പേറുന്ന ഒരു പുരുഷമേധാവിത്വ സമൂഹമാണ് നമ്മുടേത് എന്നതുകൊണ്ടാണ് ഒരു ജനാധിപത്യക്രമം വിഭാവനം ചെയ്യുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും പെൺകുട്ടികൾക്ക്

നിഷേധിക്കപ്പെടുന്നത്.

ജന്മിത്ത സമൂഹത്തിൽ ഭർതൃ പരിചരണവും അടുക്കള ഭരണവുമായിരുന്നു സ്ത്രീകളുടെ ഒരേയൊരു ധർമ്മം. പഠിക്കാനും പണിയെടുക്കാനും സ്ത്രീകൾ ഇന്ന് പുറത്തേക്കിറങ്ങേണ്ടി വരുന്നുവെങ്കിലും അതിനു സൃതമായി  സ്ത്രീകളുടെ ഉത്തരവാദിത്തങ്ങൾ പുനർനിർവ്വചിക്കപ്പെട്ടിട്ടില്ല.

സമൂഹത്തിൻ്റെ ജനാധിപത്യവത്ക്കരണം എന്ന ഒരു വലിയ സാംസ്കാരിക മുന്നേറ്റം അനിവാര്യമായിരിക്കുന്നു എന്നതാണ് ചുറ്റുപാടും നടക്കുന്ന ഓരോ സംഭവങ്ങളും നമ്മോട് പറയുന്നത്. സ്ത്രീ പുരുഷ ഭേദമെന്യേ ഏതൊരാളും ആമഗ്നരാകേണ്ട മുന്നേറ്റമാണത്.

പങ്കു ചേരുന്ന ഏതൊരാളെയും ആ മുന്നേറ്റം സ്ഫുടം ചെയ്തെടുക്കും.

- WHATSAPP FORWARD 

------

അടിമത്തം -മനഃശാസ്ത്ര പരമായ വ്യാഖ്യാനം 

ബന്ധങ്ങൾ എത്ര ടോക്സിക് ആയാലും, എന്ത് കൊണ്ടാണ് മനുഷ്യർക്ക് അവയിൽ നിന്ന് ഇറങ്ങി പോരാൻ പറ്റാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ. ശാരീരികമായി ഉപദ്രവമേൽപ്പിക്കുന്ന പങ്കാളിയാണെങ്കിൽ പോലും, പലപ്പോഴും ആ ബന്ധം മുറിച്ച് വാക്ക് ഔട്ട് ചെയ്യാൻ സാധിക്കാത്തതെന്താ. സ്ത്രീധന പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്‍മഹത്യ ചെയ്ത വാർത്ത കേട്ടപ്പോൾ നമ്മളെല്ലാവരും ആഗ്രഹിച്ചില്ലേ, ആ കുട്ടിക്ക് അതിൽ നിന്ന് നേരത്തേ ഇറങ്ങി പോരാൻ പറ്റിയിരുന്നെങ്കിലെന്ന്.


അബ്യൂസീവായ ബന്ധങ്ങളിൽ തുടരുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ടെന്നതാണ് യാഥാർത്ഥ്യം. തന്നെ താൻ അല്ലാതാക്കുന്ന, സ്വത്വത്തെ ഓരോ നിമിഷവും കാർന്നു തിന്ന് ഇല്ലാതാക്കുന്ന വിഷമയമായ ബന്ധങ്ങളിൽ യാതൊരു ഉൾക്കാഴ്ചയുമില്ലാതെ തുടരുന്നവർ. നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന അവർക്ക് ഒരു തിരിച്ചറിവ് വരണം, എത്രയും പെട്ടെന്ന് ആ ബന്ധം അവസാനിപ്പിച്ച് ഇറങ്ങിപോകാൻ പറ്റണം, അതാണ് ഈ എഴുത്തിന്റെ ലക്ഷ്യം. 


ബന്ധങ്ങൾ ടോക്സിക് ആവുമ്പോഴും, എന്ത് കൊണ്ട് അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാതെ വരുന്നു എന്നതിന്റെ കാരണങ്ങളാണ് ഇനി പറയുന്നത്.


1. ഭയം


എപ്പോഴും ഭയന്ന് വിറച്ചു ജീവിക്കേണ്ട അവസ്‌ഥ വന്നിട്ടുണ്ടോ. പങ്കാളി എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത്, അഗ്രസീവ് ആവുന്നത് എന്നറിയാതെ എപ്പോഴും പേടിച്ചു കഴിയുക. പൊട്ടിത്തെറിക്കുന്ന നായകന്മാർ റൊമാന്റിക് ആവുന്നത് സിനിമയിൽ മാത്രമാണ്. റിയൽ ലൈഫിൽ അവരുടെ കൂടെയുള്ള സഹവാസം അങ്ങേയറ്റം ഭയാനകമാണ്. 


ഒരു വിഷപ്പാമ്പിനെ തലയിൽ വച്ച് കൊണ്ട് ജീവിക്കുകയാണ് എന്നാണ് ഒരു സ്ത്രീ തന്റെ വയലന്റായ പാർട്ണറുടെ കൂടെയുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. തന്നെ വിട്ടുപ്പോയാൽ ശാരീരികമായും മാനസികമായും ഉപദ്രവിച്ചേക്കും എന്നൊരു ഭീഷണി എപ്പോഴും അവരുടെ സംഭാഷണങ്ങളിൽ തെളിഞ്ഞും മറഞ്ഞും കടന്ന് വരും. അത് കൊണ്ട് തന്നെ വിക്ടിമിന് തന്റെ അവസ്ഥയെ കുറിച്ച് ആരോടെങ്കിലും തുറന്ന് പറയാൻ തന്നെ പേടി ആയിരിക്കും.


2. ഗ്യാസ് ലൈറ്റിങ്


മാനിപ്പുലേഷൻ ആണ് അബ്യൂസീവ് ബന്ധങ്ങളുടെ ഒരു സവിശേഷത. പങ്കാളിയാൽ നിരന്തരം മാനിപ്പുലേറ്റ് ചെയ്യപ്പെട്ട് തന്റെ തന്നെ സമനിലയിൽ വിക്ടിമിന് സംശയം തോന്നിത്തുടങ്ങുന്ന അവസ്ഥയ്ക്കാണ് ഗ്യാസ് ലൈറ്റിങ് എന്ന് പറയുന്നത്.


'നീ ചുമ്മാ ഓവർ തിങ്ക് ചെയ്യുന്നതാ..'


'അല്ലെങ്കിലും നീ വെറുതെ ഇമോഷണൽ ആവും, എന്നെ തീരെ വിശ്വാസമില്ലാ..'


'നീയും നിന്റെ വീട്ടുകാരും എപ്പോഴും ഇങ്ങനെയാണ്.. അല്ലാതെ ഞാൻ ചെയ്തതിന്റെ പ്രശ്നമല്ലാ..'


ഇങ്ങനെ ഓരോന്ന് കേട്ട് കേട്ട്, തന്റെ കുറ്റം കൊണ്ടാണ്, കുറവ് കൊണ്ടാണ്, തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത് എന്നവർ പൂർണ്ണമായും വിശ്വസിച്ചു തുടങ്ങുന്നു. ഇത്രയും കുറവുകൾ ഉണ്ടായിട്ടും തന്റെ കൂടെ നിൽക്കാൻ തയ്യാറാവുന്ന പങ്കാളിയിൽ അവർ കൂടുതൽ ഡിപ്പെൻഡന്റ് ആവുന്നു.


3. Intermittent reinforcement


എലികളിൽ നടത്തിയ ഒരു പരീക്ഷണം പറയാം. ഒരു എലിയെ കൂട്ടിലിട്ടേക്കുന്നു. അതിനുള്ളിൽ ഒരു ലീവർ (lever) ഉണ്ട്. അതിൽ തട്ടിയാൽ ഒരു ധാന്യമണി താഴോട്ട് വീഴും. സംഭവം മനസ്സിലാക്കിയ എലി ഇടക്കിടെ വിശക്കുമ്പോൾ പോയി അതിൽ തട്ടുന്നു. ആദ്യമൊക്കെ തുടർച്ചയായി അത് വീഴും. പെട്ടെന്ന് ഒരു ദിവസം തട്ടിയിട്ടും ധാന്യമണി താഴോട്ട് വരുന്നില്ല. എലി ഒന്നൂടെ തട്ടി നോക്കും, ഇല്ലാ വരുന്നില്ലാ. കുറച്ച് നേരം തട്ടി കഴിയുമ്പോൾ അതാ ഒരെണ്ണം താഴോട്ട് വീഴും. പിന്നെയും കുറെ നേരം തട്ടിയിട്ട് ഒന്നും സംഭവിക്കുന്നില്ലാ. അങ്ങനെ, ഒരു പാറ്റേണും ഫോളോ ചെയ്യാതെ ഇടയ്ക്കിടെ തട്ടുമ്പോൾ മാത്രം ധാന്യമണി താഴോട്ട് വീണ് തുടങ്ങും. 


അങ്ങനെ കിട്ടുന്ന ധാന്യമണി നല്ല ആർത്തിയോടെ ആവും എലി തിന്നുക. അത്രയും നേരം അക്ഷമനായി അതിൽ തട്ടിക്കൊണ്ടിരുന്നത് അവൻ മറക്കും. ആ ഒരു ധാന്യമണിയിൽ ആവും അവന്റെ മുഴുവൻ ഫോക്കസും, അത് വീഴാൻ വേണ്ടി അവൻ സ്വയമേ ഡ്രെയിൻ ഔട്ട് ആയാലും, അത് കിട്ടുമ്പോൾ അനുഭവിക്കുന്ന സന്തോഷം കാരണം ആ ട്രോമയെ അവൻ തിരിച്ചറിയില്ലാ. ഇനിയാ ധാന്യമണി വീഴുന്ന ഗ്യാപ്പ് കൂട്ടിക്കൊണ്ട് വന്നാൽ പോലും, അവൻ കൂടുതൽ ഡെസ്പെരേറ്റായി അതിൽ തട്ടുകയും, താഴോട്ട് വീണ് കിട്ടുമ്പോൾ കൂടുതൽ ഹൈ ആവുകയും ചെയ്യും.


ഇതിനാണ് intermittent reinforcement എന്ന് പറയുന്നത്. ഒരു റിലേഷൻഷിപ്പിന്റെ കോണ്ടക്സ്റ്റിൽ ഇതിനെ bread crumbing എന്നും പറയാറുണ്ട്‌. ഇടയ്ക്കിടെ ഒരു അപ്പ കഷണം ഇട്ട് കൊടുത്ത് നിലനിർത്തുക. നിരന്തരമായ പീഡനങ്ങളുടെ ഇടയിലും ഇടയ്ക്ക് വല്ലാതെ സ്നേഹം കാണിക്കും, 'നീ ഇല്ലാതെ എനിക്ക് പറ്റില്ലാ', 'നീ ആണ് എന്റെ സോൾമേറ്റ്' എന്നെല്ലാം പറഞ്ഞ് കളയും. സ്ഥിരം കിട്ടുന്ന നെഗറ്റീവിന്റെ ഇടയിൽ ആയത് കൊണ്ട്, ഈ പോസിറ്റീവ് സംഭവത്തോട് ഇര അഡിക്ടഡ് ആവും. ബാക്കിയെല്ലാം വിട്ട് അതിനോട് അറ്റാച്ചഡ് ആയി, താൻ ഓരോ നിമിഷവും ഉരുകി തീരുന്നത് തിരിച്ചറിയാൻ സാധിക്കാതെ, അതിന് വേണ്ടി കാത്തിരിക്കും. താൻ സന്തോഷവതിയാണ്, തങ്ങളുടെ ബന്ധം ഐഡിയൽ ആണെന്ന് ഉറച്ച് വിശ്വസിക്കും.


Trauma bonding, അതായത് അബ്യൂസ് ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ഇരയും തമ്മിൽ ശക്തമായ വൈകാരിക ബന്ധം രൂപപ്പെടുന്നതിന് അടിസ്ഥാനം മേൽപ്പറഞ്ഞ intermittent reinforcement ആണ്.


4. Learned helplessness


Martin Seligman എന്നൊരു അമേരിക്കൻ സൈക്കോളജിസ്റ്റ് നടത്തിയ പരീക്ഷണമാണ് പറയുന്നത്. പട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ച്, രണ്ട് കൂട്ടിലിട്ടേക്കുന്നു. അതിൽ ഒരു കൂടിന്റെ ഫ്ലോറിൽ നിന്ന് ഇടയ്ക്കിടെ ഇലക്ട്രിക് ഷോക്ക് അടിക്കുന്നു. അത് നിയന്ത്രിക്കാനോ, ഒഴിവാക്കി വിടാനോ ആ കൂട്ടിൽ കിടക്കുന്ന പട്ടികൾക്ക് സാധിക്കില്ലാ. അങ്ങനെ കുറെ ഷോക്ക് അവർക്ക് കിട്ടിയ ശേഷം, ഈ രണ്ട് കൂടുകളും അടുപ്പിച്ചു വെയ്ക്കുന്നു. ഒന്ന് ചാടി കടന്നാൽ, ഷോക്ക് അടിക്കാത്ത കൂട്ടിൽ പോവാം എന്ന അവസ്‌ഥ. ഒരു കൂട്ടം പട്ടികൾ പെട്ടെന്ന് ചാടി അപ്പുറത്ത് പോയിട്ടും, കുറച്ച് പട്ടികൾ ഷോക്ക് അടിക്കുന്ന കൂട്ടിൽ തന്നെ, ചാടി പുറത്ത് പോവാൻ യാതൊരു മോട്ടിവേഷനും കാണിക്കാതെ, തുടരുന്നു. They had learned to become helpless. (ഒറിജിനൽ എക്സ്‌പെരിമെന്റിൽ മൂന്ന് ഗ്രൂപ്പ് ഉണ്ട്, സിംപിളായിട്ട് തത്വം പറഞ്ഞതാ).


തങ്ങളുടെ കണ്ട്രോളിൽ അല്ലാത്ത, വിചാരിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ട്രോമ നിരന്തരമായി നേരിടേണ്ടി വരുമ്പോൾ ചില മനുഷ്യരിൽ കാണപ്പെടുന്ന നിസ്സഹായതയ്ക്കാണ് learned helplessness എന്ന് പറയുന്നത്. എത്ര 'ഷോക്ക്' അടിച്ചാലും ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള യാതൊരു ശ്രമവും അവർ നടത്തില്ലാ.


5. പങ്കാളിയുടെ 'രക്ഷകൻ' ആവുക


മിക്കവാറും അബ്യൂസ് ചെയ്യുന്നവർ നൽകുന്ന ഒരു നരേറ്റീവ് ഉണ്ട്. തന്റെ ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെ ടെറർ ആക്കിയത്. ചെറുപ്പത്തിൽ സ്നേഹം കിട്ടാതെ വളർന്ന് കൊണ്ടാണ് താൻ ഇങ്ങനെ ആയത്. നീ മാത്രമേ എന്നെ മനസ്സിലാക്കിയിട്ടുള്ളൂ, ശരിക്കും സ്നേഹിച്ചിട്ടുള്ളൂ. നീ കൂടെ ഇട്ടിട്ട് പോയാൽ, ഞാൻ പൂർണ്ണമായും നശിക്കും. 


ഈ കഥ കേൾക്കുന്ന ഇരയ്ക്ക് സ്വാഭാവികമായും താൻ ഒരു 'രക്ഷകൻ' ആയ പോലെ അനുഭവപ്പെടും. സ്നേഹിച്ച് അയാളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാനും, അതിന് വേണ്ടി എന്തും സഹിക്കാനും അവർ തയ്യാറാവുന്നു. സ്നേഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നത് അത്രയും ഗ്ലോറിഫൈ ചെയ്ത് വച്ചേക്കുന്ന നാടാണല്ലോ നമ്മുടെ.


അവർ വിട്ട് പോയാലും, ഇപ്പറഞ്ഞ ആൾക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന സത്യം അവർ തിരിച്ചറിയുകയേ ഇല്ലാ. അയാൾ അടുത്ത ഇരയെ തേടും, അത്ര തന്നെ.


6. നാട്ടുകാർ എന്ത് വിചാരിക്കും


നമ്മുടെ നാട്ടിൽ വളരെ റെലവന്റ് ആണീ സംഭവം. കുറെ പൊന്നും പണവും കൊടുത്ത് എന്റെ വീട്ടുകാർ എന്നെ കെട്ടിച്ചതല്ലേ, എങ്ങനെ എല്ലാം വിട്ടെറിഞ്ഞ് തിരിച്ച് പോവും. അവർക്ക് നാണക്കേടാവില്ലേ, ഇത്രയും നാളും പെർഫെക്ട് ആയി പോയ അവരുടെ ഗ്രാഫിൽ ഇതൊരു ബ്ലാക്ക് മാർക് ആവില്ലേ. അയൽക്കാർ കുടുംബക്കാർ നാട്ടുകാർ, എല്ലാവരും എന്നെ കുറ്റം പറയും, ഒറ്റപ്പെടുത്തും. അത് കൊണ്ട് ഇങ്ങനെ പോട്ടേ, ഇതിപ്പോൾ എന്റെ ജീവിതം മാത്രമല്ലേ നശിക്കുള്ളൂ. എന്റെ വീട്ടുകാർ, കുഞ്ഞുങ്ങൾ എല്ലാവരും ഹാപ്പി ആയിട്ടിരിക്കുമല്ലോ.


ഇങ്ങനെയുള്ള ചിന്തകൾ കാരണം, എത്ര ഭീകരമായ ടോർച്ചറും സഹിച്ച് ജീവിക്കുന്ന അനേകം പേരുണ്ട് സമൂഹത്തിൽ. എന്തൊരു അവസ്ഥയാണ് അല്ലേ.


ഈ സമൂഹമോ മതങ്ങളോ വിദ്യാഭ്യാസമോ അയൽക്കാരോ നാട്ടുകാരോ, സ്വന്തം തന്തയും തള്ളയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ. 'വിട്ട് വീഴ്‌ച' ചെയ്ത് തുടരാനും, 'സ്നേഹ'ത്തിന് വേണ്ടി സഹിക്കാനുമല്ലേ എല്ലാവരും എപ്പോഴും പറഞ്ഞ് തന്നിട്ടുള്ളത്. മതി ത്യാഗം ചെയ്തത്, ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല. ഇന്നൊരു തീരുമാനമെടുത്ത് ഇറങ്ങുക. അതിന് മേൽപ്പറഞ്ഞ ഏതുമാവാം തടസ്സമായി നിൽക്കുന്നത്, അത് തിരിച്ചറിയാനും പരിഹരിക്കാനും ഈ എഴുത്ത് സഹായകമാവുമെന്ന് കരുതുന്നു.


Courtesy : തോമസ് റാഹേൽ മത്താ









Wednesday, June 23, 2021

The importance of interinstitutional, interdisciplinary, and collaborative work

 Colombia is a country where natural,

socio-economic,

and political factors converge,

causing disasters

to have a daily impact

on different regions of the country.

An analysis of disaster risk in Colombia

reveals that 31% of the population

is at risk due to various types of landslides.

There is a significant correlation

with the quantity and dynamics

of water resources and landslides.

So working at the watershed

is fundamental to Disaster Risk Reduction.

The Guarino River basin experience

is a good example.

This basin is located

between the eastern part

of the department of Caldas

and the northern part of the department of Tolima,

The traditional fishing activity in its downstream area,

its potential for hydroelectric generation

in the midstream and upstream areas,

and the great variety of farming systems,

mostly coffee and livestocks,

are some of the benefits brought by the Guarinó River.

However,

there are also different environmental conflicts in the basin,

generating concerns for both communities and public institutions.

The basin planning process started in 2008

and an Immediate Action Plan was created

through participation of local stakeholders.

Disaster risk reduction projects were formulated in each area

and made possible thanks to the creation

of a Core Group

and the signing of Agreements

 between ISAGEN, CORTOLIMA and CORPOCALDAS.

The projects involve ecosystem restoration

to control soil degradation processes

and promote land-use changes

towards sustainable production systems,

with a plan that encourages community engagement.

They integrate the use of biomechanical structures

with the high-density planting of protective

and stabilizing vegetation

and, in some cases, with civil engineering works.

This way,

vegetation becomes the main factor

in reducing landslide risk in these locations.

Plants provided through community nurseries

encourage the direct involvement of the communities.

The project's findings include:

Understanding the complexities of environmental situations,

their extent, and physical-biotic and cultural diversity;

the importance of interinstitutional,

interdisciplinary, and collaborative work;

understanding interconnectivity between actions;

the importance of community engagement

and its connection within the processes;

generating employment and building local capacities,

the need for continuity

and sustainability; as well as other key knowledge concepts.

****

What is this all about?

 Disasters are not natural: if we destroy natural buffers or build too close to areas likely to be struck by natural hazards, we create the conditions for a disaster; and the way we manage hazards may turn it into a disaster. 

● Disaster Risk = Hazard x Vulnerability x Exposure 

Nature boosts health and can help us protect against future pandemics. • Green spaces can reduce cardiovascular disease by reducing stress, reducing urban heat island effect, and pollution, and providing space for exercise. • Nature boosts mental health. • Ecosystem degradation results in loss of natural resources vital for managing disease transmission. We can work with nature, rather than against it to increase our ability to protect and adapt to climate and disaster impacts. • Governments can set up policies that safeguard nature and promote Nature-based Solutions. They can also fund and implement them. • Civil societies can implement Nature-based Solutions in partnership with communities, government and the private sector. • Private sector can promote green jobs, safeguard the environment, fund and implement Nature-based Solutions.



Monday, June 21, 2021

Nature-based solutions

 One of the main objectives of nature-based solutions is

to address the challenges arising from hazard events such as

earthquakes, floods and landslides.

Such events can but do not always lead

to what are commonly referred to as disasters.

This is a term we tend to apply to hazard events which

impact people or their livelihoods and assets.

Thus, a hazard event like a landslide only becomes

a disaster when it strikes a village

and many people, overwhelming their coping capacities or

their houses and livestock are affected.

Hazard events often become disasters because of the decisions

taken by people.

Thus, the decision to build on a flood plain can expose a

community to a greater risk of flooding, just as a decision

To build in woodlands subject to drought can expose a community to a

greater risk of fires.

That hazard-disaster dynamic works at both

the micro and macro levels and often

at many levels at once.

For example, the COVID-19 pandemic can be seen as resulting

from globalization, an accumulation of decisions that are

given rise to a level of interconnectedness that favors

the spread of viruses.

Likewise, environmental degradation, encroachment into wild areas

and the decision to hunt and consume wild animals

are also factors.

Climate change related hazard events such as

tropical storms, flooding and droughts have become more

frequent during the past 30 years, many of them

leading to disasters.

While the number of people affected in such disasters has gone down,

the proportion of people killed in them has increased.

And these figures do not take into account

the COVID-19 pandemic.

The extent to which communities prepare for and can respond

to hazard events is a measure of their resilience.

To get a sense of what this means in reality, look at what

happened to two different countries in the Caribbean,

which were both hit by Hurricane Jeanne in 2012.

The hurricane struck the Dominican Republic first

and then moved on to Haiti.

The Dominican Republic suffered 18 casualties.

Haiti lost over 2000 people.

The natural hazard became a major disaster in Haiti

for a number of reasons.

One of them was the level of flooding and in particular,

major flash floods experienced on the island.

Years of land degradation has left the island without

the natural barriers that would have slowed the water down and

allowed it to percolate into the ground.

Another reason for the loss of lives was the number of

poor people living in flimsy houses in unplanned,

unregulated settlements that exposed them to the floods.

Among the many lessons provided by Hurricane Jeanne is that

the impact of disasters can be greatly reduced by

maintaining Nature's natural defences.

Another is that the conditions in which people live

determines the degree to which communities are

climate and disaster resilient.

In some cases, disasters occur because of deliberate

decisions to alter the environment.

This is true, for example, of a decision to remove sand dunes

that were blocking the view of the ocean at a hotel in Sri Lanka.

In 2004 the hotel was hit by the Indian Ocean Tsunami

And 27 people lost their lives.

A few miles up the coast, an eco-tourism center and ranger station

in Yala National Park were protected

by the sand dunes, which had been left in place.

Sri Lanka is one of the many countries

to have embraced nature-based solutions.

Initiatives include community-supported tree planting

on steep slopes to reduce the risk of landslides

and drawing on traditional knowledge of flood management

and water harvesting, such as conservation ponds

to reduce flooding.

Greece is also working with nature.

Notable initiatives include a blue-green infrastructure project

in Athens, which includes the creation

and restoration of parks and ponds.

The initiative was funded as part of a €55 million loan

from the European Investment Bank and boosted the city's

capacity to absorb storm water while also establishing

space that promotes physical and mental health.

Nature-based initiatives can be undertaken on

on a massive scale.

This is true, for example, the Great Green Wall of the Sahel,

which started out as a project to plant a line

of trees across the southern margin of the Sahara Desert to

prevent the advance and has grown into a massive initiative

led by the African Union, which is designed to establish a

patchwork of green and productive landscapes to address the

challenges faced by people living in the Sahel and the Sahara.

Community buy-in and participation is vital to the success

of nature-based solutions, which often include

a focus on establishing climate-smart, sustainable livelihoods.

In the example from Sri Lanka that

we just talked about, as well as planting trees,

youth groups were taught about honey making.

In Madagascar UNEP is helping coastal communities learn

about beekeeping, as well as how to farm climate-resilient crops

and cultivate sedge that is less dependent on rainfall

to make mats and handcrafts using rambo or grey sedge,

which is a drought-resistant aquatic plant.

Although inedible, rambo is more resilient than rice,

and its popularity as a weaving material makes it a valuable crop.

The project is providing rambo seeds to 300 community members,

along with training on how to cultivate

and maximize yields, thereby increasing incomes for

dozens of households.

Women play a vital role as stewards of natural resources

and drivers of positive change, so efforts should be made

to engage them and make sure their voices are heard.

We've covered a lot of ground here and hopefully have

planted some seeds of curiosity.

In the following units

we will be watering those seeds and shining some light on

the rapidly developing field of nature-based solutions,

offering inspiring examples, discussing the challenges

faced and the opportunities presented.

We're also hoping to inspire you to come up with

your own solutions, so please participate in challenge one.

Tell us why this topic is important to you.

Post your ideas in the discussion forum.

If you are ready to go deeper into this fascinating topic

and learn what you and your community can do

to get involved and make a difference,

move on to Unit 2.

Tuesday, June 15, 2021

COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥ

 COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥയാണിത്. നിങ്ങളുടെ ശ്രദ്ധയ്ക്ക്!


 ദിവസം : 1 മുതൽ 3 വരെ:


1. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ.

2. തൊണ്ടവേദന.

3. പനി ഇല്ല, ക്ഷീണമില്ല, സാധാരണ വിശപ്പ്.


ദിവസം 4:

1. തൊണ്ടവേദന, ശരീരവേദന.

2. പരുക്കൻ ശബ്ദം.

3. ശരീര താപനില 36.5 ഡിഗ്രി സെൽഷ്യസ്.

4. വിശപ്പ് കുറയുന്നു.

5. നേരിയ തലവേദന.

6. ചെറിയ വയറിളക്കം അല്ലെങ്കിൽ ദഹനക്കേട്.


ദിവസം 5:

1. തൊണ്ടവേദന, പരുക്കൻ ശബ്ദം.

2. നേരിയ പനി, 36.5 മുതൽ 36.7⁰C വരെ

3. ശരീരം ദുർബലമായ ശരീരം, സന്ധി വേദന.


ദിവസം 6:

1. നേരിയ പനി, ഏകദേശം 37 ° C.

2. ചുമയോ മ്യൂക്കസ് അല്ലെങ്കിൽ വരണ്ട ചുമയോടൊപ്പം.

3. ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ തൊണ്ടവേദന.

4. ക്ഷീണം, ഓക്കാനം.

5. ഇടയ്ക്കിടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.

6. വിരലുകളിൽ വേദന

7. വയറിളക്കം, ഛർദ്ദി.


ദിവസം 7:

1. 37.4-37.8⁰C നും ഇടയിൽ ഉയർന്ന പനി.

2. സ്പുതവുമായി ചുമ.

3. ശരീരവേദനയും തലവേദനയും.

4. വയറിളക്കം കൂടുതൽ കഠിനമാണ്.

5. ഛർദ്ദി.


ദിവസം 8:

1. 38 ° C അല്ലെങ്കിൽ അതിലും ഉയർന്ന പനി.

2. ശ്വസന ബുദ്ധിമുട്ടുകൾ, നെഞ്ച് ഭാരം.

3. തുടർച്ചയായി ചുമ.

4. തലവേദന, സന്ധി വേദന, ഇടുപ്പ് വേദന.


ദിവസം 9:

1. ലക്ഷണങ്ങൾ വഷളാകുന്നു.

2. പനി കൂടുതലാണ്.

3. ചുമ കൂടുതൽ സ്ഥിരമായ, കൂടുതൽ കഠിനമായ.

4. ശ്വസനം ബുദ്ധിമുട്ടുള്ളതും അധ്വാനവുമാണ്.


ഈ സമയത്ത്, രക്തപരിശോധനയും ശ്വാസകോശത്തിന്റെ എക്സ്-റേ പരിശോധനയും ആവശ്യമാണ്.


ഈ സന്ദേശം കൈമാറുക.


ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കൂ, 

മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, യാത്രകൾ റദ്ദാക്കുക.


Share please

**

COVID-19 is the daily body condition of a person with an infection. To your attention!


1 to 3 days:

1. Symptoms similar to colds.

2. Sore throat.

3. No fever, no fatigue, no general appetite.


Day 4:

1. Sore throat and body aches.

2. Sound rough.

Body temperature is 36.5 ° C.

4. Reduces appetite.

5. Mild headache.

6. Minor diarrhea or indigestion.


Day 5:

1. Sore throat, rough voice.

2. Mild fever, 36.5 to 36.7⁰C

3. Weak body and joint pain.


Day 6:

1. Mild fever, about 37 ° C.

2. Cough with mucus or dry cough.

3. Sore throat when eating, talking, or swallowing.

4. Fatigue and nausea.

5. Difficulty breathing frequently.

6. Pain in fingers

7. Diarrhea and vomiting.


Day 7:

1. High fever between 37.4-37.8⁰C.

2. Cough with sputum.

3. Body aches and headaches.

4. Diarrhea is more severe.

5. vomiting.


Day 8:

1. Fever at 38 ° C or higher.

2. Shortness of breath, chest weight.

3. Persistent cough.

4. Headache, joint pain and pelvic pain.


Day 9:

1. Symptoms worsen.

2. The fever is high.

3. Cough more persistent, more severe.

4. Breathing is difficult and laborious.


At this time, blood tests and x-ray examination of the lungs are required.


Forward this message.


Please be careful on this issue .

Wear mask, clean hygiene, wash hands with care, avoid crowds and cancel trips.

വിശ്വമാനവനായ ഡോ. എഡ്വേർഡ് ജെന്നർ

 വിശ്വമാനവനായ ഡോ. എഡ്വേർഡ് ജെന്നർ 

വസൂരിയുടെ വൈറസുകളെ മനുഷ്യരിൽ നിക്ഷേപിക്കുന്ന രീതി ഒരിക്കൽ ലോകമെങ്ങും വ്യാപിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അന്ന് ഭൂമുഖത്തുനിന്നുതന്നെ വസൂരി അപ്രത്യക്ഷമാകും. എഡ്വേർഡ് ജെന്നർ രണ്ടേകാൽ നൂറ്റാണ്ടു മുന്പു പറഞ്ഞത്. 

അതുതന്നെ സംഭവിച്ചു. 1980 മേയ് എട്ടിന് ലോകാരോഗ്യസംഘടന വസൂരിയെ നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചു. 

കഥയുടെ സസ്പെൻസ് ആദ്യം പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോയെന്ന് അറിയില്ല. പക്ഷേ, അതങ്ങു പറയുകയാണ്. വലിയൊരു നിധി കൈയിലുണ്ടായിട്ടും നയാപൈസയുടെ സന്പാദ്യമുണ്ടാക്കാതെ ജീവിച്ച, ഇക്കാലത്ത് പലരും മണ്ടനെന്നു വിളിക്കാനിടയുള്ള ഒരു മഹാന്‍റെ കഥയാണിത്. 


കുറച്ചുകൂടി തെളിച്ചു പറയാം.


ലോകത്ത് ഏറ്റവും വലിയ കോടീശ്വരനാകാൻ അവസരമുണ്ടായിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എഡ്വേർഡ് ജെന്നർ. അദ്ദേഹമാണ് വാക്സിൻ കണ്ടുപിടിച്ചത്. 


20-ാം നൂറ്റാണ്ടിൽ മാത്രം മൂന്നു കോടി മനുഷ്യരുടെ ജീവനപഹരിച്ച വസൂരിയുടെ കാര്യമാണ് പറയുന്നത്. വാക്സിൻ കണ്ടുപിടിച്ചതും നിർമിച്ചതും വിതരണം ചെയ്തതുമെല്ലാം അദ്ദേഹം തന്നെ. പക്ഷേ, അദ്ദേഹം അതിനു പേറ്റന്‍റ് എടുക്കുകയോ മറ്റാരും ഉപയോഗിക്കരുതെന്നു പറയുകയോ ചെയ്തില്ല. സന്പന്നൻ അല്ലാതിരുന്നിട്ടും ഓരോ ഡോസിനും ഇത്രരൂപ തനിക്കു കിട്ടണമെന്നു വാശിപിടിച്ചില്ല. മാത്രമല്ല, അത് സകലർക്കും സൗജന്യമായിരിക്കണമെന്നു നിർബന്ധം പിടിക്കുകയും ചെയ്തു. അധ്വാനത്തിന്‍റെ പ്രതിഫലം പോലും എടുക്കാതെ വിതരണം ചെയ്തിട്ടും കരുണകൊണ്ടാണ് താനിങ്ങനെ ചെയ്യുന്നതെന്ന് അവകാശപ്പെട്ടുമില്ല. എന്താല്ലേ? 


ഇംഗ്ലണ്ടിലാണ് കഥ നടക്കുന്നത്. വസൂരി പിടിപെടുന്നവരിൽ 30 ശതമാനവും കുട്ടികളിൽ 80 ശതമാനവും മരിക്കുകയായിരുന്നു. ലോകം പകച്ചുനിന്നു. എന്തു വിലകൊടുത്തും അതിനെ ചെറുക്കാൻ രാഷ്ട്രങ്ങൾ തയാറായിരുന്നു. പക്ഷേ, എഡ്വേർഡ് എല്ലാം കളഞ്ഞുകുളിച്ചു. തന്‍റെ ഉന്നതമായ കണ്ടുപിടിത്തമുപയോഗിച്ച് നയാ പൈസ ഉണ്ടാക്കാൻ അയാൾ ശ്രമിച്ചില്ല. സഹജീവിയുടെ പ്രാണന്‍റെ കാര്യമാണെങ്കിലും കിട്ടിയ തക്കത്തിന് കൊള്ളലാഭമുണ്ടാക്കുന്നവരെയും അവരുടെ കൂട്ടുകാരെയും യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നവർക്ക് എഡ്വേർഡ് ജീവിക്കാനറിയാത്ത മണ്ടനാണ്, പക്ഷേ, അത്തരം മണ്ടന്മാരുണ്ടായിരുന്നതുകൊണ്ടുകൂടിയാണ് ലോകം ഈ പുരോഗതി നേടിയതും ദരിദ്രന്‍റെ പക്ഷത്തുനില്ക്കാൻ ഇന്നും ആളുകളെ കിട്ടുന്നതും. അതവിടെ നില്ക്കട്ടെ. കഥകളെ വെല്ലുന്ന കൗതുകങ്ങളുള്ള ആ സംഭവം കേൾക്കാം. 


വേരിയോളേഷൻ 


വാക്സിനേഷന് മുന്പ് വൈറസിനെ പ്രതിരോധിച്ചിരുന്നത് വേരിയോളേഷൻ നടത്തിയാണ്. വസൂരി അഥവാ സ്മോൾ പോക്സ് വൈറസിന്‍റെ പേരാണ് വേരിയോള. വസൂരിയുള്ളയാളുടെ ദേഹത്തെ കുമിളയിൽനിന്നുള്ള ദ്രവം ശേഖരിച്ച് ആരോഗ്യമുള്ള മറ്റൊരാളുടെ കൈയുടെ പുറമേയുണ്ടാക്കുന്ന ചെറിയ മുറിവിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ വേരിയോള ഇനോക്കുലേഷനിലൂടെ (കുത്തിവയ്പ്, ഗ്രാഫ്റ്റിംഗ്) പ്രവേശിപ്പിക്കുന്നതിനെ വേരിയോളേഷൻ എന്നു പയും. അങ്ങനെ സ്വീകരിക്കുന്നയാളിലും വസൂരിയുണ്ടാകും. പക്ഷേ, സാധാരണഗതിയിൽ മാരകമല്ലായിരിക്കും. അതേസമയം, ചിലരിൽ അതു മാരകമാകുകയും മരിക്കുകയും ചെയ്തിരുന്നു. അതായത് രോഗം വരാതിരിക്കാൻ ചെയ്ത ചികിത്സകൊണ്ടു തന്നെ ആളുകൾ മരിക്കാനും സാധ്യതയുണ്ട്. പക്ഷേ, വേറെ മാർഗമില്ല. സമൂഹത്തിലെ 60 ശതമാനം പേർക്ക് വസൂരി പടരുകയും 30 ശതമാനം വരെ ആളുകൾ മരിക്കുകയും ചെയ്യുന്ന കാലത്ത് വേരിയോളേഷൻ വലിയ കാര്യമായിരുന്നു.


എഡ്വേർഡ് ജെന്നർ


ഇദ്ദേഹമാണ് രോഗപ്രതിരോധ ശാസ്ത്രത്തിന്‍റെ (വാക്സിനേഷൻ) പിതാവ് എന്ന് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ബർക്ക്‌ലിയിലുള്ള സെന്‍റ് മേരീസ് ആംഗ്ലിക്കൻ ദേവാലയത്തിലെ വികാരിയായിരുന്ന സ്റ്റീഫൻ ജെന്നറുടെ പുത്രനായി 1749 മേയ് 17ന് ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഡാനിയേൽ ലുഡ്‌ലോ എന്ന സർജന്‍റെ കീഴിൽ അപ്രന്‍റീസായി. 21-ാമത്തെ വയസിൽ ലണ്ടനിലെ സെന്‍റ് ജോർജ് ഹോസ്പിറ്റലിൽ സർജനായിരുന്ന ജോണ്‍ ഹണ്ടറുടെ കീഴിൽ സർജറിയും അനാട്ടമിയും പഠിച്ചു. 1773-ൽ നാട്ടിൽ തിരിച്ചെത്തി ഡോക്ടറായി സേവനം ചെയ്തു. 1792-ൽ സ്കോട്‌ലൻഡിലെ സെന്‍റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽനിന്ന് എം.ഡി. നേടി. 


വാക്സിൻ


നാട്ടിൻപുറത്തെ ഡോക്ടറായി സേവനം ചെയ്യുന്നതിനിടെ പാൽക്കാരി സ്ത്രീകളെ നിരീക്ഷിച്ചാണ് എഡ്വേർഡ് ജെന്നർ തന്‍റെ കണ്ടുപിടിത്തത്തിലേക്ക് എത്തിയത്. മനുഷ്യരിൽ വസൂരി (സ്മോൾ പോക്സ്) എന്നപോലെ അക്കാലത്ത് പശുക്കളിൽ ഗോവസൂരി (കൗപോക്സ്) ഉണ്ടായിരുന്നു. പകുതിയിലേറെ ആളുകൾക്കും വസൂരി വരുന്നതുകൊണ്ട് മിക്കവാറും ആളുകൾക്ക് മുഖത്ത് വസൂരിക്കല ഉണ്ടായിരുന്നു. പക്ഷേ, പാൽക്കാരി സ്ത്രീകൾ മുഖത്ത് പാടുകളില്ലാതെ സുന്ദരിമാരായിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കൂടുതൽ നിരീക്ഷിച്ചപ്പോൾ ഗോവസൂരിയുള്ള പശുക്കളുമായി ഇടപഴകുന്നതുകൊണ്ട് അവർക്ക് വസൂരി ഉണ്ടാകുന്നില്ല എന്നു മനസിലായി. ഗോവസൂരിയുടെ പ്രതിരോധശേഷി ആർജിച്ച അവർക്ക് വസൂരിയെയും പ്രതിരോധിക്കാനാകും എന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. തിയറി വ്യക്തമായെങ്കിലും ഇതു തെളിയിക്കാൻ അദ്ദേഹം അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. 


ഈ സമയത്താണ് സാറാ നെൽമ്സ് എന്ന പാൽക്കാരി ഗോവസൂരി ബാധിച്ച് ഡോക്ടറുടെ അടുത്തെത്തിയത്. ബ്ലോസം എന്ന പശുവിന്‍റെ പാൽ കറന്നെടുക്കുന്നതിനിടെയാണ് രോഗബാധ ഉണ്ടായതെന്നു കണ്ടെത്തി. 


1796 മേയ് 14.


സാറയുടെ ദേഹത്തുനിന്നെടുത്ത ഗോവസൂരി പഴുപ്പ് തന്‍റെ തോട്ടക്കാരന്‍റെ എട്ടുവയസുകാരനായ മകൻ ജെയിംസ് ഫിപ്പിന്‍റെ കൈയിൽ പോറലുണ്ടാക്കി നിക്ഷേപിച്ചു. അതായത് ഇനോക്കുലേഷൻ നടത്തി. രണ്ടുദിവസം പനിയുണ്ടായതൊഴിച്ച് യാതൊരു കുഴപ്പവും കുട്ടിക്ക് സംഭവിച്ചില്ല. ജൂലൈയിൽ അദ്ദേഹം പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടമായ ചാലഞ്ചിലേക്കു കടന്നു. വസൂരി ബാധിച്ചയാളുടെ ദേഹത്തെ കുമിളയിൽനിന്നുള്ള പഴുപ്പ് ഫിപ്പിനു കുത്തിവച്ചു. പക്ഷേ, കുട്ടിക്ക് വസൂരി ഉണ്ടായില്ല. ഇതോടെ, ഗോവസൂരി വൈറസിനെ കുത്തിവച്ചവർക്ക് വസൂരിയും ബാധിക്കില്ലെന്ന് വ്യക്തമായി. ഗോവസൂരി വൈറസിനെ ആരോഗ്യവാനായ ആളിൽ പ്രവേശിപ്പിക്കുന്ന ഇനോക്കുലേഷനെ അദ്ദേഹം വാക്സിനേഷൻ എന്നു വിളിച്ചു. 


പശു എന്നതിന്‍റെ ഇറ്റാലിയൻ പദമായ വാക്കാ (Vacca), ഗോവസൂരിക്കുള്ള വാക്സീനിയ എന്നീ വാക്കുകളിൽനിന്നാണ് ഈ പേര് രൂപീകരിച്ചത്. അങ്ങനെ 3000 വർഷമെങ്കിലും ഭൂമിയിൽ മരണതാണ്ഡവമാടിയ വൈറസിനെ നേരിടാനുള്ള പ്രതിരോധമരുന്നു കണ്ടുപിടിച്ചു. പക്ഷേ,ജെന്നർ തന്‍റെ കണ്ടുപിടിത്തം തെളിയിക്കുന്ന ഒരു പ്രാഥമിക പഠനറിപ്പോർട്ട് സമർപ്പിച്ചെങ്കിലും റോയൽ സൊസൈറ്റി അത് തള്ളിക്കളഞ്ഞു. 


പക്ഷേ, അദ്ദേഹം പിന്മാറിയില്ല. ജെന്നറിന്‍റെ മകൻ റോബർട്ടിൽ അടക്കം 23 പേരിൽ പരീക്ഷണം ആവർത്തിച്ചു. എല്ലാം വിജയിച്ചു. ശാസ്ത്രലോകം ജെന്നറുടെ പ്രബന്ധത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായത്തിലായിരുന്നു. ഭൂരിപക്ഷവും അതിനെ പൂർണമായും തള്ളിക്കളഞ്ഞു. ജെന്നറെ കളിയാക്കിക്കൊണ്ട് മാസികകളിൽ കാർട്ടൂണുകളും ഫലിതങ്ങളുമൊക്കെയുണ്ടായി. ഇന്നത്തെ ട്രോളുകൾപോലെ. 


ഇംഗ്ലണ്ടിലും ജർമനിയിലുമൊക്കെയായി അഞ്ചുപേർ ഗോവസൂരികൊണ്ട് വസൂരിയെ ചെറുക്കാനാകുമെന്ന നിഗമനങ്ങൾ മുന്പ് പങ്കുവച്ചിരുന്നു. എന്നാൽ ആരും അത് തെളിയിച്ചിരുന്നില്ല. അതു തെളിയിക്കുകയും പ്രബന്ധം തയാറാക്കുകയും ചെയ്ത് ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത് ജെന്നറാണ്. 


ലോകം അംഗീകരിക്കുന്നു


ആദ്യം പരിഹസിച്ചെങ്കിലും സാവകാശം ശാസ്ത്രലോകം ജെന്നറെ അംഗീകരിച്ചു. ഡോക്ടർമാർപോലും ജെന്നറിൽനിന്ന് വാക്സിൻ സ്വീകരിച്ചതോടെ ജനങ്ങൾക്കിടയിൽ വിശ്വാസ്യതയായി. 

അമേരിക്കൻ പ്രസിഡന്‍റ് തോമസ് ജഫേഴ്സണ്‍, ഏഴാം പീയൂസ് മാർപാപ്പ, ഇറ്റലിയിലെ ഡോ. ലൂയിജി സാക്കോ എന്നിവരും വാക്സിനെ അനുകൂലിച്ചതോടെ ലോകം വസൂരിക്കെതിരായ വാക്സിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. 


ബ്രിട്ടനുമായി യുദ്ധത്തിലായിരുന്ന നെപ്പോളിയൻ മുഴുവൻ പട്ടാളക്കാർക്കും വാക്സിനേഷൻ നല്കി. ജെന്നർക്ക് അദ്ദേഹം ഒരു മെഡൽ സമ്മാനിക്കുകയും ചെയ്തു. നെപ്പോളിയനുമായി ബന്ധമായതോടെ ജെന്നർ അദ്ദേഹത്തോട് ഒരു അഭ്യർഥന നടത്തി. ബ്രിട്ടന്‍റെ രണ്ടു യുദ്ധ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു അത്. ഒട്ടും വൈകാതെ നെപ്പോളിയൻ തടവുകാരെ മോചിപ്പിക്കുകയും ഇംഗ്ലണ്ടിലേക്കു പോകാൻ അനുവദിക്കുകയും ചെയ്തു. ഇതെക്കുറിച്ച് നെപ്പോളിയൻ പറഞ്ഞ വാക്കുകളും ചരിത്രമായി. "മനുഷ്യരാശിയുടെ ഏറ്റവും മഹാനായ ഉപകാരിയുടെ അഭ്യർഥന നിരസിക്കാൻ എനിക്കാവില്ല.’ എന്നായിരുന്നു അത്. 


വാക്സിൻ ക്ഷേത്രം

ദരിദ്രരായ നാട്ടിൻപുറത്തുകാർക്കു വാക്സിനേഷൻ സൗജന്യമായി നല്കുന്നതിനായി ജെന്നർ തന്‍റെ പുരയിടത്തിൽ പണിത മുറിക്ക് അദ്ദേഹം ഇട്ട പേരാണ് വാക്സിൻ ക്ഷേത്രം (Temple of Vaccinia ). അദ്ദേഹത്തിന്‍റെ വീടും വാക്സിനെടുത്തിരുന്ന മുറിയുമൊക്കെ ഇന്നു മ്യൂസിയമാണ്. വാക്സിനേഷൻ എടുക്കുന്നത് പരിശീലിപ്പിച്ചശേഷം ആരോഗ്യപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്, നിങ്ങൾ കണ്ടുമുട്ടുന്നവർ ആരാണെന്നോ എവിടെനിന്നു വന്നവരാണെന്നോ പരിഗണിക്കരുത്. എല്ലാവർക്കും സൗജന്യമായി വാക്സിനേഷൻ നടത്തുക എന്നാണ്. 


താമസിയാതെ ലോകമെങ്ങും വാക്സിൻ പ്രചരിച്ചു. സാന്പത്തിക ബുദ്ധിമുട്ടിലായിരുന്ന ജെന്നർക്ക് ബ്രിട്ടീഷ് സർക്കാർ 10,000 പൗണ്ട് അനുവദിച്ചു. 1807-ൽ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് വാക്സിനേഷൻ അംഗീകരിച്ചു. അതെത്തുടർന്ന് സർക്കാർ 20,000 പൗണ്ട് കൂടി നല്കി. ലോകമെങ്ങുംനിന്ന് ജെന്നർക്ക് ബഹുമതികൾ എത്തി. അമേരിക്കയും സ്വീഡനും തങ്ങളുടെ സയൻസ് അക്കാഡമികളിൽ അദ്ദേഹത്തിന് അംഗീകാരം നല്കി. 


1980 മേയ് എട്ടിന് വസൂരിയെ ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. അമേരിക്കയിലെയും റഷ്യയിലെയും രണ്ടു ലബോറട്ടറികളിൽ മാത്രമാണ് വസൂരി വൈറസിനെ സൂക്ഷിച്ചുവച്ചിരിക്കുന്നത്. 


ലോകത്തിന്‍റെ ആദരവുകൾ ഏറ്റുവാങ്ങുന്പോഴും അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിച്ചു. വാക്സിൻ തനിക്കുള്ള പണസന്പാദന മാർഗമല്ലെന്ന് അദ്ദേഹം വിശ്വസിക്കുകയും ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു. 


അവസാന നാളുകളിൽ നിർഭാഗ്യം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. മകൻ എഡ്വേർഡ്, സഹോദരിമാരായ മേരി, ആനി എന്നിവരും 1815-ൽ ഭാര്യ കാതറീനും അക്കാലത്തെ മറ്റൊരു പകർച്ചവ്യാധിയായ ക്ഷയരോഗം ബാധിച്ചു മരിച്ചു. അവസാന ദിവസങ്ങളിലും ലോകത്തിന്‍റെ യഥാർഥ നന്മമരമായിരുന്ന ആ മനുഷ്യൻ ബർക്ക്‌ലിയിലെ തന്‍റെ ഗ്രാമത്തിൽ ലളിതമായ സാഹചര്യത്തിൽ ഡോക്ടറായി തുടർന്നു. മരിക്കുന്നതിനു രണ്ടു ദിവസംമുന്പുപോലും ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗിയെ ചികിത്സിക്കാൻ അദ്ദേഹം പോയിരുന്നു. 1823 ജനുവരി 25ന് വിശ്വമാനവനായ ഡോ. എഡ്വേർഡ് ജെന്നർ അന്തരിച്ചു. 


മരണം കഥ അവസാനിപ്പിക്കാൻ പറ്റിയ സമയമാണ്. ഒപ്പം നമ്മളെങ്ങനെ നമ്മളായെന്ന് ഓർമകളുണ്ടായിരിക്കണം എന്ന് എല്ലാവരെയും ഓർമിപ്പിക്കാനും. 


സമർപ്പണം


നമ്മുടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമൊക്കെ നിസ്വാർഥമായി ജോലി ചെയ്യുന്ന, കൈക്കൂലി വാങ്ങുന്നതു സാമൂഹ്യവിരുദ്ധപ്രവർത്തനമാണെന്നു കരുതുന്ന, തന്‍റെ രോഗികളെ ഉപയോഗിച്ച് മരുന്നുകന്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും കമ്മീഷൻ വാങ്ങുന്നത് അധോലോകപ്രവർത്തനമാണെന്നു കരുതുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക്, ഇനിയും നാഡിമിടിപ്പ് നിലയ്ക്കാത്ത ഈ പഴങ്കഥ സമർപ്പിക്കുന്നു. എഡ്വേർഡ് ജെന്നർ വാക്സിൻ കണ്ടുപിടിച്ചതിന്‍റെ ഈ ഓർമപ്പെരുന്നാളിൽ.

കടപ്പാട് :

ദീപിക

Friday, June 11, 2021

6 minutes walk test

 

What is the 6MWT?

Simply put, this test is a measure of how healthy your lungs and heart is. It is usually advised to COVID patients who are being treated at home.  

How to conduct the test

This is a simple test that you can perform at home and it doesn’t cost you any money. Simply measure your oxygen levels at rest. Then walk for 6 minutes in your room, with the oximeter attached to your finger. Note your oxygen levels during and after this 6 min walk test. The 6 minutes may be cut short for 3 minutes in patients above 60 years of age.

What the test reveals

  • While doing this test if there is a drop in saturation below 93%, or drop of more than 3%, or feeling unwell (light headed, short of breath) while performing the test are important findings.
  • Patients with a positive 6-minute walk test should immediately talk to their doctor for further medical care or intervention.

How many times should you take the test and who should opt for it?

Doctors advise that this test should be taken at least twice a day by people who have been diagnosed with coronavirus.

Even if you don’t have COVID-19, you can still opt for the test twice a day because it helps you understand your lungs’ health. Besides, these days, some people do not witness any symptoms of COVID and yet their blood oxygen saturation level drops. This is called happy hypoxia, but it is equally dangerous and medical attention is needed.

Thursday, June 10, 2021

സാന്ത്വനപരിചരണം വലിയ മാതൃക

 സാന്ത്വനപരിചരണം വലിയ മാതൃക

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവിൻ എന്ന വചനം, മത്സരങ്ങൾനിറഞ്ഞ കാലത്ത് പലരും മറന്നുപോകുന്നുവെന്നതാണ് വർത്തമാനകാല ജീവിതത്തിലെ കാലുഷ്യങ്ങളുടെ അടിസ്ഥാനം. എങ്കിലും ആർദ്രത വറ്റാത്ത ഒരു പൊതുസമൂഹം ഇവിടെയുണ്ടെന്നാണ് മഹാമാരിക്കാലം തെളിയിച്ചത്. പരക്ലേശ വിവേകമുള്ളവർക്കു മാത്രമേ സാന്ത്വനത്തിന്റെ കൈത്താങ്ങ് നൽകാനാവുകയുള്ളൂ. സ്വന്തം പ്രശ്നങ്ങൾ വിസ്മരിച്ച് മറ്റുള്ളവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ത്യാഗപൂർവം പ്രവർത്തിക്കുന്ന ഒട്ടേറെ പേർ ഓരോ പ്രദേശത്തുമുണ്ട്. സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ സന്മാർഗാദർശത്താൽ പ്രചോദിതരായാണ് സാമൂഹികസേവനത്തിലേക്ക് മിക്കവരും ഇറങ്ങുന്നത്. കോളറയും വസൂരിയും ബാധിച്ച് ജനങ്ങൾ മരിച്ചുവീണുകൊണ്ടിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിലെ അനുഭവങ്ങൾ നമുക്കറിയാം. കോവിഡ് കാലത്ത് രോഗികളുടെയും ഒറ്റപ്പെട്ട് കഴിയേണ്ടിവന്നവരുടെയും വിളിപ്പുറത്തെത്തി സഹായമെത്തിച്ച ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർനമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴും അവരതു തുടരുന്നു. കഴിഞ്ഞ പ്രളയകാലത്തും കേരളത്തിലെ ആ കാരുണ്യസ്പർശം ലോകം ശ്രദ്ധിച്ചു. താത്‌കാലികമായ ഒരു മുൻകൈ എന്ന നിലയിലല്ല, സുസ്ഥിരസംവിധാനമായി അത് തുടരണമെന്നത് കാലത്തിന്റെ ചുവരെഴുത്താവുകയാണ്.

കേരളത്തിൽ രണ്ടാം പിണറായി മന്ത്രിസഭയുടെ ഒന്നാമത്തെ യോഗം പതിവിൽനിന്ന് വിരുദ്ധമായി ദീർഘനേരം നീണ്ടുനിൽക്കുകയുണ്ടായി. പട്ടിണിയില്ലാത്ത, പ്രാഥമിക ജീവിതാവശ്യങ്ങൾക്ക് പ്രയാസമനുഭവപ്പെടാത്ത, പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടാത്ത, പരിചരിക്കാനാളില്ലാത്തതിനാൽ നരകയാതനയനുഭവിക്കേണ്ടിവരാത്ത അവസ്ഥയുണ്ടാക്കുന്നതിനാണ് മുൻഗണനയെന്നാണ് ആ യോഗത്തിൽ വ്യക്തമാക്കപ്പെട്ടത്. അതിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചത്‌, ഏറ്റവും പരിഗണനയർഹിക്കുന്നവർക്ക് എല്ലാ സഹായവുമെത്തിക്കുന്നതിലാവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഊന്നൽ എന്നാണ്. മികച്ചനിലയിൽ സാന്ത്വന പരിചരണപ്രവർത്തനം നടത്തുന്ന ഒട്ടേറെ സംഘടനകൾ ഇന്ന് കേരളത്തിലുണ്ട്. തെരുവുകളിൽ കഴിയുന്നവർക്ക് സ്ഥിരമായി ഭക്ഷണമെത്തിക്കുന്ന സംഘടനകൾ, ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നവർ എന്നിങ്ങനെ. എന്നാൽ, മനുഷ്യസ്നേഹത്താൽ പ്രചോദിതരായി ത്യാഗപൂർവം പ്രവർത്തിക്കാൻ നേതൃത്വം നൽകുന്നവരുള്ള സ്ഥലങ്ങളിൽ മാത്രമാണിതുള്ളത്. പലേടത്തും അതില്ല. അടുത്ത വീട്ടിൽ എന്തുസംഭവിക്കുന്നുവെന്നറിയാതെ കഴിയുന്നവരേറെയാണ്. ശരിയായുള്ള പാരസ്പര്യമുണ്ടെങ്കിൽ ദുരിതങ്ങൾ പരമാവധി ഇല്ലാതാക്കാനാവും. ആത്മഹത്യകൾ ഇല്ലാതാക്കാനാകും.

സാന്ത്വനപരിചരണം ഔദ്യോഗികമായ ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നതു വഴി തദ്ദേശസ്വയംഭരണ വകുപ്പ് രാജ്യത്തിനാകെ വലിയ മാതൃകയാണ് കാട്ടുന്നത്. കോവിഡ് കാലത്ത് രൂപവത്‌കരിച്ചതും ഇനിയും വിപുലീകരിക്കുന്നതുമായ സാമൂഹിക സന്നദ്ധസേന മുഖേന സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കുന്നതിനാണ് തീരുമാനം. പുറത്തുപോകാൻ കഴിയാത്ത വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ വീട്ടിൽത്തന്നെ ലഭ്യമാക്കൽ, ജനകീയ ഹോട്ടലിൽനിന്ന് ഭക്ഷണമെത്തിക്കൽ, കിടപ്പുരോഗികൾക്കാവശ്യമായ പരിചരണം, ആശുപത്രികളിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം സാമൂഹിക സേവന വൊളന്റിയർമാരെ നിയോഗിച്ച് നടപ്പാക്കുന്നതിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. വീടുകളിലെ അധ്വാനഭാരം കുറയ്ക്കുകകൂടി ലക്ഷ്യമാക്കി സ്മാർട്ട്‌ കിച്ചൺ പദ്ധതി നടപ്പാക്കുന്നതും ഇതിന്റെ ഭാഗമായി കാണാം. പഞ്ചായത്ത്-നഗരസഭകളുടെ പ്രധാന ഉത്തരവാദിത്വമായും പദ്ധതിയുടെ ഭാഗമായും ഇത് മാറുമ്പോൾ സാമ്പത്തികമായി സർക്കാരിൽനിന്ന് കൂടുതൽ സഹായം ആവശ്യമായിവരും. പ്രത്യേകിച്ചും വൊളന്റിയർമാർക്ക് പ്രതിഫലം നൽകേണ്ടതായി വരുമ്പോൾ പ്രത്യേക ഗ്രാന്റ് തന്നെ സർക്കാർ നൽകേണ്ടതുണ്ട്.

ഭാവിയിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖല സാന്ത്വന പരിചരണത്തിന്റേതാകുമെന്നുറപ്പാണ്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അത് മുൻകൂട്ടി കണ്ടറിഞ്ഞ് നേരത്തേതന്നെ മികവ് പ്രകടിപ്പിച്ച് ചുവടുറപ്പിച്ചു. അത് മാതൃകയാക്കി മറ്റുള്ളവരും രംഗത്തുവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഏതു നല്ലകാര്യവും വിവാദമാകാനും കക്ഷിരാഷ്ട്രീയാതിപ്രസരത്തിനിടയാക്കാനും അല്പസമയം മതിയെന്നതാണ് സ്ഥിതി. വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്.

വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്

-Editorial MATTHRBHUMI 11062021

Wednesday, June 9, 2021

ആലക്കോട് പഞ്ചായത്തു കേരളത്തിൽ തന്നെയല്ലേ ?

 ആലക്കോട് പഞ്ചായത്തു കേരളത്തിൽ തന്നെയല്ലേ ? 

കേരളത്തിലെ  മിക്കവാറും പഞ്ചായത്തുകളിൽ അതിസൂക്ഷമ മാലിന്യ ശേഖരണ പ്രവർത്തന ങ്ങൾ നടന്നു കഴിഞ്ഞു . ഓരോ പഞ്ചായത്തിലും ക്ലീൻ കേരളാ കമ്പനിയുടെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപാ ചിലവഴിച്ചാണ്  ശുചീകരണ പ്രവർത്തങ്ങൾ നടന്നത് .പൊതുവായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ  അതിപ്രധാന ഭാഗമാണ് ശുചീകരണം . ഓരോ വാർഡിനും ശുചിത്വ മിഷൻ 10000 രൂപയും നാഷണൽ ഹെൽത്ത് മിഷൻ 10000 രൂപ യും ഈ പ്രവർത്തനത്തിന് അനുവദിച്ചതാണ് .10000 രൂപ വരെ പഞ്ചായത്തിന് ഈ ഇനത്തിൽ ഉപയോഗിക്കാവുന്നതാണ് .നന്നായി പ്ലാൻ ചെയ്ത ഒരു പഞ്ചായത്ത്തല പ്രൊജക്റ്റ്‌ ഉണ്ടായിരുന്നെങ്കിൽ  21 വാർഡുകളിൽ ആയി 21 X 30000 രൂപ =6, 30,0000  രൂപ  ശുചീകരണത്തിന് മാത്രം ചിലവഴിക്കാമായിരുന്നതാണ് . തങ്ങളുടെ ഭാവനരാഹിത്യം കൊണ്ട് ജന ങ്ങൾക്കു  ലഭിക്കേണ്ടിയിരുന്ന മികച്ച സേവന ങ്ങളാണ് നിലവിലുള്ള പഞ്ചായത്തു സമിതിയും മുൻകാല സമിതികളും ആലക്കോട് പഞ്ചായത്തിൽ നഷ്ടപ്പെടു ത്തുന്നത്.ക്ലീൻ ഈസ്റ്റ് എളേരി പഞ്ചായ്ത്തിന്റെ പ്രോജക്ട് റിപ്പോർട്ടു ഇതിന്റെ കൂടെ ചേർക്കുന്നു . ഗ്രാമപഞ്ചായത്തുമെമ്പർമാർ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത് ശരിയായ കാര്യമല്ല .പ്രത്യേകിച്ച് പ്രതിപക്ഷ ബ്ലോക്ക് എങ്കിലും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തേണ്ടതാണ് . 

******************************************************************************

REPORT :മഴക്കാലത്തിനു മുന്നോടിയായി ക്ലീൻ ഈസ്റ്റ് എളേരിക്ക് തുടക്കമായി

ചെറുപുഴ: മഴക്കാലത്തിനു മുന്നോടിയായി വീടുകളിലെയും, പൊതു സ്ഥാപനങ്ങളിലെയും ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നിർമ്മാർജനം ചെയ്യാനുള്ള രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക്  ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഹരിത കർമ്മ സേന തുടങ്ങിയവർ നേതൃത്വം നൽകിയ പ്രസ്തുത പരിപാടി വളരെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.


ക്ലീൻ കേരള കമ്പനിക്കാണ് പ്രസ്തുത മാലിന്യങ്ങൾ കൈമാറുന്നത്. പതിനാറു വാർഡിൽ നിന്നായി എഴുപത് ടൺ സാധനങ്ങൾ  പഞ്ചായത്തിൻ്റെ ശ്മശാനത്തിന് സമീപമുള്ള മൈതാനത്ത്  എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ മാസം പകുതിയോടെ ഈ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി കൊണ്ടു പോകും. ഏതാണ്ട് ഏഴു ലക്ഷത്തോളം രൂപ പഞ്ചായത്തിന് ഈ മാലിന്യങ്ങൾ ഒഴിവാക്കന്നതിന് ചെലവുണ്ട്. ഗാർഹിക മാലിന്യങ്ങൾ ഉടമസ്ഥർ പ്രധാന റോഡിൻ്റെ വശങ്ങളിൽ വെച്ചത് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് നീക്കം ചെയ്തത്. ഇതിൽ നിന്നും പ്രത്യേകം തരം തിരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞകാലങ്ങളിൽ ഹരിത കർമ്മ സേന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ഈ പരിപാടിയിലൂടെ തൊണ്ണുറ്റിയഞ്ച് ശതമാനം മാലിന്യങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു. പാഴായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മുതൽ ഗ്ലാസ് കഷണങ്ങൾ, തെർമോകോൾ, പഴയ ബെഡുകൾ, ഇ- മാലിന്യങ്ങൾ വരെ  ശേഖരിച്ചവയിൽ ഉൾപ്പെടുന്നു.

വാർഡ് തലത്തിൽ നടന്നത് 

അറിയിപ്പ്

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്കൊല്ലാടവാർഡിൽ ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാതരം മാലിന്യങ്ങളും  (നാപ്കിൻ,പാമ്പേഴ്സ്, മാസ്ക് ഗ്ലൗസ് മുതലായ മെഡിക്കൽ മാലിന്യങ്ങൾ ഒഴികെ) ചുവടെ പറയുന്ന സ്ഥലങ്ങളിൽ എത്തി നിശ്ചിതസമയത്ത്  ശേഖരിക്കുന്നു. എല്ലാവരും ഈ അവസരം  ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഓരോവീട്ടുകാരുടെയും മാലിന്യങ്ങൾ  വീട്ടുകാർ തന്നെ  വണ്ടിയിൽ  കയറ്റേണ്ടതും  ചിലവിലേക്ക് 50 രൂപ  നൽകേണ്ടതുമാണ്.

    മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ റൂട്ടും സമയവുമാണ് ചുവടെ ചേർക്കുന്നത് .ഈ റൂട്ടിലുള്ള മെയിൻ റോഡിൽ മാലിന്യം എത്തിച്ച് വാഹനം എത്തുന്നതു വരെ കാത്തു നിൽക്കണം.

08-06-2021 ചൊവ്വാഴ്ച

********

8AM_ കെ എം ജോയി കദമ്പയിൽ- വീട് പരിസരം

8.10AM_ പി.കെ.ഗോവിന്ദൻകുട്ടി- വീട് പരിസരം

8.20_ എൻ. യൂസഫ്_ കട പരിസരം

8.30_ ടി.പി. മുഹമ്മദ്_ വീട് പരിസരം

8.45_ കൊല്ലാട പാലം

9AM_ ടി.വി.ബാലൻ നായർ തേളക്കാട്ട്- വീട് പരിസരം

9.10_ചെറു കുറുപ്പചെക്ക്ഡാം

9.20_ സമത സംഘം ഓഫീസ് ചെറുകുറുപ്പ

9.30_ ഷാനവാസ് കട പരിസരം

10 AM_ കമ്പല്ലൂർ ടൗൺ അംഗനവാടി പരിസരം

10.10_ വേലായുധൻ തൂങ്ങംപ്ലാക്കൽ വീട്

10.20_ ബിജു പനയംതട്ട വീട് പരിസരം

10.30_ ഇലവുങ്കൽ ഷാജി വീട് പരിസരം

10.40_ നെടും കല്ല് പാലം

11AM_GHSS കമ്പല്ലൂർ പരിസരം

11.10_ രമേശൻ മാസ്റ്റർ വീട് പരിസരം

11.20_ കെ.വി. സന്തോഷ് വീട് പരിസരം

11.30_ അബ്രഹാം തോണക്കര വീട് പരിസരം

11.40_ അസ്റ്റ്യൻ മാസ്റ്റർ വീട് പരിസരം

11.50_ വി.യു.പി.ബാലകൃഷ്ണൻ വീട് പരിസരം

11.55_ അഷറഫ് കടപരിസരം

12 മണി_ മിൽമ പരിസരം

12.10_ അരുവിക്കൽ ഷാജി വീട് പരിസരം

12.20_ എൻ അസിനാർ വീട് പരിസരം

12.30_ ഹാപ്പി ബ്രദേർസ് ക്ലബ്ബ് പരിസരം

12.40_ അയുർവേദ ആശുപത്രി പരിസരം

12.50_ സരസപ്പൻ കുമ്പളോങ്കൽ വീട് പരിസരം

1 PM_ ശശിധരൻ കരിപ്പക്കുഴി വീട് പരിസരം

1.10_ രാധമ്മ തകിടിയിൽ വീട് പരിസരം

1.20_ കാട്ടി പൊയിൽ ബസ് സ്റ്റോപ്പ്

1.30PM_ രാജു മുക്കാട്ട് വീട് പരിസരം

NB: സമയ ക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ വന്നാൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

          വാർഡ് മെമ്പർ

****************************************************************

Tuesday, June 8, 2021

ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്‌ക്‌ 8943270000, 8943160000

 ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്‌ക്‌

ഇരിക്കൂർ: കോവിഡ് സാഹചര്യത്തിൽ എം.ബി.ടി. നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പിന്തുണയോടെ നന്മ ഡോക്ടഴ്സ് ഡെസ്ക് തുടങ്ങി. കോവിഡ് മൂലമോ മറ്റു ആരോഗ്യപ്രശ്നങ്ങളാലോ വീടുകളിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വിവിധ സ്പെഷ്യാലിറ്റികളിൽനിന്നായി 150 ഓളം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യസംബന്ധമായ നിർദേശങ്ങളും പിന്തുണയും സൗജന്യമായി ഉറപ്പാക്കുകയെന്നതാണ് ഡെസ്‌കിന്റെ ലക്ഷ്യം.

പാലിയേറ്റീവ് കെയർ വിദഗ്ധൻ ഡോ. സുരേഷ് കുമാർ, ഡോ. മുജീബ് റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ്പ്‌ ഡെസ്‌ക് പ്രവർത്തിക്കുന്നത്. 8943270000, 8943160000 എന്നീ നമ്പറുകളിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ ബന്ധപ്പെടാം.

Monday, June 7, 2021

normal readings BP GLUCOSE OXYGEN PULSE OXYGEN LEVEL

 

Normal blood sugar levels for adults
FastingLess than 100
Before meal70-130
1-2 hours after eatingLess than 180
Bedtime100-140




Blood Pressure Levels
Normalsystolic: less than 120 mm Hg diastolic: less than 80 mm Hg
At Risk (prehypertension)systolic: 120–139 mm Hg diastolic: 80–89 mm Hg
High Blood Pressure (hypertension)systolic: 140 mm Hg or higher diastolic: 90 mm Hg or higher


PULSE 


The normal pulse for healthy adults ranges from 60 to 100 beats per minute. 
The pulse rate may fluctuate and increase with exercise, illness, injury, and emotions. Females ages 12 and older, in general, tend to have faster heart rates than do males.



oxygen level

 normal level of oxygen is usually 95% or higher.
 Some people with chronic lung disease or sleep apnea can have normal levels around 90%. The “SpO2” reading on a pulse oximeter shows the percentage of oxygen in someone's blood. If your home SpO2 reading is lower than 95%, call your health care provider




Sunday, June 6, 2021

DEADDICTION CENTRE

 COUNSELLING DEADDICTION 

https://keralaexcise.gov.in/2020/03/25/de-addiction-centers/

Deaddiction Cente  Kannur

9446668440 PURUSHOTHAMAN

Sarath S. Nair

Counselor

Govt. UP School, Chinthavalap, Near Kasaba Police Station, Jail Road, Kozhikode

9188458494