ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, November 16, 2018

ഗജ ചുഴലിക്കാറ്റ് - തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി ജില്ലകൾക്കുള്ള പ്രത്യേക ജാഗ്രതാ നിർദേശം*

Kerala State Disaster Management Authority - KSDMA
16 minutes ago*ഗജ ചുഴലിക്കാറ്റ് - തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി ജില്ലകൾക്കുള്ള പ്രത്യേക ജാഗ്രതാ നിർദേശം*

കേരളത്തിൽ ഗജ ചുഴലിക്കാറ്റ് ഒരു ന്യൂനമർദ്ദം ആയി പരിണമിച്ചു ഇപ്പോൾ എറണാകുളം ജില്ലയുടെ മുകളിലൂടെ സഞ്ചരിക്കുന്ന സാഹചര്യത്തിൽ,

തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി ജില്ലകളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ 60 കി. മീ വേഗത്തിലും കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ. താഴെ പറയുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1 . ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ മരങ്ങൾ, വൈദ്യുത തൂണുകൾ, ടൗവറുകൾ എന്നിവിടങ്ങൾ അധികസമയം ചിലവഴിക്കിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടുള്ളതല്ല.

2. ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണ്.

3. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തു മലയോര മേഖലയിലോട്ടുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.

4. മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ താമസിക്കുന്നവർ എത്രയും പെട്ടന്ന് അവിടുനിന്നു മാറിത്താമസിക്കേണ്ടതാണ്

5. ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചു മാത്രം പ്രവർത്തിക്കുകയും ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.

6. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

7. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും.

8. വീടിനുള്ളിൽ വെള്ളം കയറുകയാണെങ്കിൽ വൈദ്യുതി ബന്ധം വിച്ചേദിക്കുക.

9. വലിയ മരങ്ങൾ/ വീടിനു മുകളിൽ ഉയർന്നു നിൽക്കുന്ന തെങ്ങുകൾ എന്നിവയുടെ ചുവട്ടിൽ വീടുള്ളവർ അവിടെനിന്നു തല്ക്കാലം മാറിത്താമസിക്കുക.

10. വാർത്ത മാധ്യമങ്ങൾ ഇപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും മുന്നറിയിപ്പുകൾ കണക്കിലെടുത്തു വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക.

അടിയന്തിര സാഹചര്യങ്ങളിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പോലീസ്: 100
ഫയർഫോഴ്‌സ്: 101
ആംബുലൻസ്: 108
ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം: 1077(അതാത് ജില്ലകളുടെ കോഡ് ചേർത്ത് വിളിച്ചാൽ ആവശ്യം ഉള്ള ജില്ലയിൽ ബന്ധപ്പെടാവുന്നതാണ്)

റെയിൽ വേ പാളങ്ങളിൽ മരങ്ങളോ മറ്റു തടസങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ആ വിവരം ബന്ധപ്പട്ടവരെ അറിയിക്കുക.

റെയിൽവേ പോലീസ് കൺട്രോൾ റൂം: 9846200100

-കേരള സംസ്ഥാന ദുരന്ത നിവാരണം അതോറിട്ടി

Saturday, November 3, 2018

Emergecy Numbers Kasargod Updated on 03/11/2018

Emergecy Numbers Kasargod Updated on 03/11/2018

ഇത് collectorate ഉള്ള disaster control room ആയി ബന്ധപ്പെട്ട നമ്പറുകൾ ആണ്...അടിയന്തിര ഘട്ടങ്ങളിൽ ആർക്കും വിളിക്കാം....sent by  ANEESH SIR( Member,WHATSUP GROUP,tips disastermanagemnt .)





Monday, October 22, 2018

ഹൃദ്രോഗത്തിനു പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാണ് HEART CARE

ഹൃദ്യം HEART CARE

ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്. ബി എസ് കെ പദ്ധതി പ്രകാരം കുട്ടികളിലെ (ജനനം മുതല്‍ 18 വയസ്സുവരെ) ഹൃദ്രോഗത്തിനു പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാണ്. ഹൃദ്യം വഴി ഹൃദ്രോഗമുള്ള കുട്ടികളെ hridyam.in സോഫ്റ്റ്‌വെയര്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു.
ഹൃദ്രോഗനിര്‍ണ്ണയത്തിനു ശേഷം, കുട്ടികളുടെ വിവരങ്ങള്‍ ഏതൊരാള്‍ക്കും www.hridyam.in എന്ന വെബ്സൈറ്റു വഴി സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കാവുന്നതാണ്.  കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ കുട്ടികളുടെ അസുഖം സംബന്ധിക്കുന്ന വിവരങ്ങളും എക്കോ ഉള്‍പ്പെടെയുള്ള പരിശോധന റിപ്പോര്‍ട്ടുകളും പ്രസ്തുത കേസ് നമ്പറിനോടൊപ്പം ചേര്‍ത്ത് അതാത് ഇ ഐ സി മാനേജര്‍മാര്‍ വെരിഫൈ ചെയ്യുന്നു. അതിനു ശേഷം കേസുകള്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റിനു കാണാന്‍ സാധിക്കും. ഇവര്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കേസുകളെ ഒന്ന് മുതല്‍ മൂന്നു വരെ കാറ്റഗറൈസ് ചെയ്യുന്നു. അതിനുശേഷം എല്ലാ കേസുകളും സര്‍ജിക്കല്‍ ഒപ്പിനിയനായി ശ്രീ ചിത്രാ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക്ക് സര്‍ജ്ജനും, കോട്ടയം മെഡിക്കല്‍കോളേജിലെ കാര്‍ഡിയാക്ക് സര്‍ജ്ജനുംകേസുകള്‍ കാണുവാനും തീരുമാനം എടുക്കുവാനും സാധിക്കും. അതിനു ശേഷം കേസുകള്‍ക്ക് സര്‍ജറി ചെയ്യേണ്ട തീയതിയും മറ്റു വിവരങ്ങളും ശ്രീ ചിത്രയില്‍ നിന്നോ കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നോ സോഫ്റ്റ്‌വെയറിലേക്ക് ചേര്‍ക്കുന്നതാണ്. ഇത്തരത്തില്‍ ചേര്‍ത്ത വിവരങ്ങള്‍ രക്ഷിതാക്കളെ ഇ ഐ സി മുഖാന്തരം അറിയിക്കുന്നു. ഇത്തരം തുടര്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ അതാത് ഇ ഐ സി കളുടെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും.

കുഞ്ഞു ഹൃദയങ്ങള്‍ തുടിക്കട്ടെ, സര്‍ക്കാര്‍ ഒപ്പമുണ്ട്.

©National Health Mission Pathanamthitta

Follow us : https://chat.whatsapp.com/EgGLhwS5hgsIb45zDmrogy

KERALA BUS STATIONS PHONE NUMBER

 Kerala Bus Stations

1 ADOOR 0473-4224764
2 ALAPPUZHA 0477-2251518
3 ALUVA 0484-2624242
4 ANAYARA 0471-2749400
5 ANKAMALI 0484-2453050
6 ARYANAD 0472-2853900
7 ARYANKAVU 0475-2211300
8 ATTINGAL 0470-2622202
9 BANGALORE 0802-6756666
10 CHADAYAMANGALAM 0474-2476200
11 CHALAKUDY 0480-2701638
12 CHANGANASSERY 0481-2420245
13 CHATHANNUR 0474-2592900
14 CHENGANOOR 0479-2452352
15 CHERTHALA 0478-2812582
16 CHITOOR 0492-3227488
17 EDATHUVA 0477-2215400
18 EENCHAKKAL 0471-2501180
19 ERATTUPETTAH 0482-2272230
20 ERNAKULAM 0484-2372033
21 ERUMELY 0482-8212345
22 GURUVAYOOR 0487-2556450
23 HARIPPAD 0479-2412620
24 IRINJALAKKUDA 0480-2823990
25 KALPETTA 0493-6202611
26 KANHANGAD 0467-2200055
27 KANIYAPURAM 0471-2752533
28 KANNUR 0497-2707777
29 KARUNAGAPALLY 0476-2620466
30 KASARAGOD 0499-4230677
31 KATTAKADA 0471-2290381
32 KATTAPPANA 0486-8252333
33 KAYAMKULAM 0479-2442022
34 KILIMANOOR 0470-2672217
35 KODUNGALOOR 0480-2803155
36 KOLLAM 0474-2752008
37 KONNI 0468-2244555 (
38 KOOTHATTUKULAM 0468-2253444
39 KOTHAMANGALAM 0485-2862202
40 KOTTARAKKARA 0474-2452622
41 KOTTAYAM 0481-2562908
42 KOZHIKODE  0495-2723796
43 KULATHUPUZHA 0475-2318777
44 KUMALY 0486-9224242
45 MALA 0480-2890438
46 MALAPPURAM 0483-2734950
47 MALLAPALLY 0469-2785080
48 MANANTHAVADY 0493-5240640
49 MANNARGHAT 0492-4225150
50 MAVELIKARA 0479-2302282
51 MOOLAMATTOM 0486-2252045
52 MOOVATTUPUZHA 0485-2832321
53 MUNNAR 0486-5230201
54 NEDUMANGAD 0472-2812235
55 NEDUMKANDAM 04868-234533
56 NEYYATINKARA 0471-2222243
57 NILAMBUR 04931-223929
58 NORTH PARAVUR 0484-2442373
59 PALA 0482-2212250
60 PALAKKAD 0491-2520098
61 PALODE 0472-2840259
62 PAMBA 0473-5203445
63 PANDALAM 0473-4255800
64 PAPPANAMCODE 0471-2494002
65 PARASSALA 0471-2202058
66 PATHANAMTHITTA 0468-2222366
67 PATHANAPURAM 0475-2354010
68 PAYYANUR 0498-5203062
69 PERINTHAMANA 0493-3227342
70 PEROORKADA 0471-2433683
71 PERUMBAVOOR 0484-2523416
72 PIRAVOM 0485-2265533 (24 x 7)
73 PONKUNNAM 0482-82213
74 PONNANI 0494-2666396
75 POOVAR 0471-2210047
76 PUNALUR 0475-2222626
77 PUTHUKKADU 0480-2751648
78 RANNI 04735-225253
79 SULTHAN BATHERY 0493-6220217
80 THALASSERY 0490-2343333
81 THAMARASSERY 0495-2222217
82 THIRUVALLA 0469-2602945
83 THIRUVAMBADY 0495-2254500
84 THODUPUZHA 0486-2222388
85 THOTTILPALAM 0496-2566200
86 THRISSUR 0487-2421150
87 TVM CENTRAL 0471-2323886
88 TVM CITY 0471-2575495
89 VADAKARA 0496-2523377
90 VADAKKANCHERy 0492-2255001
91 VAIKOM 0482-9231210
92 VELLANAD 0472-2884686
94 VENJARAMOODU 0472-2874141
95 VIKASBHAVAN 0471-2307890
96 VITHURA 0472-2858686
97 VIZHINJAM 0471-2481365

Sunday, October 21, 2018

CFL പൊട്ടിയാൽ... ഉടനെ തൂത്തു വാരരുത്. -CKR 21/10/2018

CFL പൊട്ടിയാൽ... ഉടനെ തൂത്തു വാരരുത്.
*ട്യൂബിനകത്തുണ്ടായിരുന്ന മെർക്കുറി ബാഷ്പ രൂപത്തിൽ ശ്വസിക്കേണ്ടി വരും. അത് ശ്വാസകോശം നേരിട്ടു വലിച്ചെടുക്കും.ആരോഗ്യത്തിനു പല വിധത്തിൽ അത് ഹാനികരമാകും.
*പിന്നെ എന്താണ് ചെയ്യേണ്ടത്.?  
(1) ശുചീകരണത്തിനു മുമ്പ്_   
a.മുറിയിൽ നിന്നും എല്ലാവരേയും മാറ്റുക. വളർത്തു മൃഗങ്ങളേയും.
b. പുറത്തേക്കുള്ള ജനാല യോവാതിലോ 10 മിനുട്ട് നേരത്തേക്ക് തുറന്നിട്ട് പുറത്തേക്ക് വായു പ്രവഹിപ്പിക്കുക.
c. മുറിയിലെ Ac അല്ലെങ്കിൽ വായു ചൂടാക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയവ പ്രവർത്തിപ്പിക്കരുത്.
d. ബൾബ് പൊട്ടിയ പ്രതലം ശ്രദ്ധിച്ച് പൊട്ടിയ കഷണങ്ങൾ ശേഖരിക്കാനുള്ള വസ്തുക്കൾ കരുതുക.കട്ടിക്കടലാസ്, പശപേപ്പർ, നനഞ്ഞ തുണി ഇതിൽ ഏതെങ്കിലും ഒന്ന്. കൂടാതെ പ്ലാസ്റ്റിക് മൂടിയുള്ള ഒരു ഗ്ലാസ് ജാർ അല്ലെങ്കിൽ അടക്കാവുന്ന ഒരു വലിയ പ്ലാസ്റ്റിക് സഞ്ചി.
(2) ശുചീകരിക്കുമ്പോൾ 
a.വാ ക്വം ഉപയോഗിക്കരുത്.
b.റബർ കൈയുറ ധരിച്ച് ശ്രദ്ധയോടെ പൊട്ടിയ ബൾബിന്റെ ഭാഗങ്ങൾ ,പൊടി എന്നിവ പൂർണമായും ശേഖരിക്കുക .
c. അവ ഗ്ലാസ് ജാറിലോ പ്ലാസ്റ്റിക് ബാഗിലോ അടച്ചു വെക്കുക.
(3) ശുചീകരണത്തിനു ശേഷം
 a.ശേഖരിച്ച അവശിഷ്ടങ്ങളുടെ പാത്രം വീട്ടിനു വെളിയിലെ പ്രത്യേക വേസ്റ്റ് പാത്രത്തിലോ സുരക്ഷിതമായ ഒരു സ്ഥലത്തോ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൈമാറാനായി പ്രത്യേകം സൂക്ഷിക്കുക.
b. പ്രാദേശിക ഭരണ സംവിധാനവുമായി ബന്ധപ്പെട്ട് അപകടകരമായ ഇത്തരം മാലിന്യങ്ങൾ കൈമാറുന്നതിന് പ്രാദേശിക ശേഖരണ കേന്ദ്രം ഉണ്ടോ എന്ന് അന്വേഷിച്ച് അങ്ങോട്ടേക്ക് കൈമാറുക. അല്ലെങ്കിൽ മററു വീട്ടുമാലിന്യങ്ങളോടൊപ്പം പ്രത്യേകബാഗിലാക്കി കൈമാറുക.
c. ബൾബ് പൊട്ടിയത് ഏതു മുറിയിലാണോ ആ മുറിയിൽ നിന്നും നിരവധി മണിക്കൂറുകൾ നേരത്തേക്ക് വായു പുറത്തു പോകാനനുവദിക്കുക.ഏ.സി, ഹീറ്റിംഗ് സിസ്റ്റം, തുടങ്ങിയവ ഓഫായിരിക്കണം.
*Prepared by www.tipsdisastermanagement.blogspot.in*
മെർക്കുറി ബാഷ്പം ദീർഘകാലം ശ്വസിച്ചാലുള്ള പ്രശ്നങ്ങൾ_
- ഞരമ്പുകളെ ബാധിക്കുന്നു. വൈകാരിക മാറ്റങ്ങൾ.ഉറക്കക്കുറവ്,പേശികളുടെ ബലക്കുറവ്, തലവേദന. സംവേദന പ്രശ്നങ്ങൾ ,മനസ്സിന്റെ പ്രവർത്തന വ്യതിയാനങ്ങൾ, (വൻ തോതിൽ മെർക്കുറി അകത്തു ചെന്നാൽ) വൃക്കകളെ ബാധിക്കാം, ശ്വസന കരാറുകൾ, മരണം- ഞരമ്പുകളെ ബാധിക്കുന്നു. വൈകാരിക മാറ്റങ്ങൾ.ഉറക്കക്കുറവ്,പേശികളുടെ ബലക്കുറവ്, തലവേദന. സംവേദന പ്രശ്നങ്ങൾ ,മനസ്സിന്റെ പ്രവർത്തന വ്യതിയാനങ്ങൾ, (വൻ തോതിൽ മെർക്കുറി അകത്തു ചെന്നാൽ) വൃക്കകളെ ബാധിക്കാം, ശ്വസന കരാറുകൾ, മരണം*- **
എന്തിനാണ് CFL ൽ മെർക്കുറി ഉപയോഗിക്കുന്നത് ? 
വൈദ്യുതപ്രവാഹമുണ്ടാകുമ്പോൾ മെർക്കുറി ബാഷ്പത്തിൽ നിന്നും അൾ ട്രാ വയലറ്റ് പ്രകാശമുണ്ടാവുകയും ആ പ്രകാശം ബൾബിനകത്തെ ഫോസ്ഫറസ് പ്രതലത്തിൽ തട്ടി ശക്തമായ ദൃശ്യ പ്രകാശമായി മാറുകയും ചെയ്യുന്നു. ഇങ്ങനെ അൾട്രാവയലറ്റ് പ്രകാശ നിർമാണത്തിൽ ഏറ്റവും ഊർജക്ഷമത നൽകുന്ന വാതകം മെർക്കുറി ബാഷ്പമാ ണ് മെർക്കുറി ഒരു ബൾബിൽ 3 - 5 മില്ലി അളവ് മാത്രമേ ഉണ്ടായിരിക്കുള്ളൂ. എങ്കിലും പല തവണ അല്ലെങ്കിൽ വലിയ തോതിൽ ശ്വസിക്കുന്നത് അപകടകരം തന്നെയാണ്.-CKR 21/10/2018

tags : when cfl breaks ,mercury ,waste collection

Saturday, October 6, 2018

കാസര്‍കോട്അതീവ ജാഗ്രതാ നിര്‍ദേശം 04994 257700, 94466 01700 നമ്പറുകളില്‍ വിവരംഅറിയിക്കണം

കാസര്‍കോട്:  ഒക്ടോബര്‍ ഏഴ്, എട്ട് തീയ്യതികളില്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

മലയോര മേഖലയായ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. രക്ഷാ പ്രവര്‍ത്തനത്തിനായി ഒരു ബോട്ട് അഴിത്തലയില്‍ സജ്ജീകരിച്ചു. ഏതു സാഹചര്യം നേരിടുന്നതിനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സ്ട്രൈക്ക് ടീം തയ്യാറാക്കി. ആല്‍ഫ, ബീറ്റ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചു.


ആരോഗ്യ വകുപ്പിന്റെ നാലു ആംബുലന്‍സും, എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഒന്‍പത് ആംബുലന്‍സും അടിയന്തര സാഹചര്യം നേരിടുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടന്നും, എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തര ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ വെള്ളരിക്കുണ്ട്, പൂടംകല്ല് പി.എച്ച്.സികളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്.

ജില്ലാ ഫയര്‍ ഫോഴ്സ് രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം പരിപൂര്‍ണ്ണമായി സജ്ജമാക്കി. ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ (ഡിങ്കി, ലൈഫ് ജാക്കറ്റ്, വാഹനങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ) സജ്ജീകരിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പിഎച്ച്സിയില്‍ ഫയര്‍ഫോഴ്സിന്റെ ഒരു ടീം അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി ക്യാമ്പ് ചെയ്യും. സ്‌കൂബാ ടീമും അത്യാവശ്യ ഉപകരണങ്ങളായ ചെയിന്‍ സോ, ലൈറ്റ്, റോപ് എന്നിവയെല്ലാം സജ്ജമാണ്.

കോസ്റ്റല്‍ പോലീസ് മത്സ്യബന്ധന ബോട്ടുകളും, തോണികളും അടിയന്തരമായി തിരിച്ച് വരാന്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കടലോര ജാഗ്രതാ സമിതിയുടേയും, അമ്പലം, പള്ളി കമ്മിറ്റികളുടേയും സഹകരണത്തോടെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നോട്ടീസ് മുഖേനയും മൈക്ക് അനൗണ്‍സ്മെന്റ് വഴിയും നല്‍കി. ഒരു ബോട്ട് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി തയ്യാറാക്കി.
ആവശ്യമെങ്കില്‍ ഏഴ്, എട്ട് തീയതികളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട സ്‌കൂളുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഈ സ്‌കൂളുകളുടെ താക്കോല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കുവാനും നിര്‍ദേശിച്ചു. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ആംബുലന്‍സുകളില്‍ ഡ്രൈവര്‍മാരുടെ സേവനം ഉറപ്പുവരുത്തി.

മത്സ്യതൊഴിലാളികള്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ സാധിക്കാത്തതുകൊണ്ട് പ്രളയം ഉണ്ടായ സമയത്ത് വിതരണത്തിന് എത്തിച്ച അരിയില്‍ നിന്ന് കിലോയ്ക്ക് 1 രൂപ നിരക്കില്‍ 5 കി.ഗ്രാം അരി മത്സ്യതൊഴിലാളിയാണന്ന കാര്‍ഡുമായി വരുന്ന റേഷന്‍ കാര്‍ഡുളള മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കളക്ടര്‍ നിര്‍ദേശിച്ചു. എല്ലാ വില്ലേജ് ഓഫിസര്‍മാരോടും താല്‍കാലിക രക്ഷാകേന്ദ്രം തയ്യാറാക്കുവാനും രക്ഷാകേന്ദ്രമായി തിരഞ്ഞടുത്തിട്ടുളള കെട്ടിടങ്ങളുടെ താക്കോല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ശേഖരിക്കാനും നിര്‍ദേശിച്ചു.

ദുരന്തം സംഭവിച്ചാല്‍ ഉടന്‍ തന്നെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലേക്ക് 04994 257700, 94466 01700 നമ്പറുകളില്‍ വിവരംഅറിയിക്കണം-www.kasargodvartha.com 05.10.2018

Friday, October 5, 2018

FLOOD ALERT OCT 2018

Attention please

പമ്പാ / ആനത്തോട് ഡാം ഇന്ന് (5-10-2018) ഉച്ചക്ക് 1 മണിക്ക് 30 cm തുറന്നുവിടും
തിരത്തുള്ളവർ ജാഗ്രത പാലിക്കുക.
പമ്പാ ഡാമിന്റെ 6 ഷട്ടറുകൾ 30 സെന്റിമീറ്റർ തുറക്കുന്നതിന് സാധ്യതയുള്ളതിനാൽ  പമ്പാ നദിയിൽ ഒരു മീറ്ററോളം വെള്ളം ഉയരുന്നതിന് സാധ്യതയുണ്ട്.
ജാഗ്രത പാലിക്കക.
Team Disaster Management
Chengannur Taluk
5-10-2018
************************************************************************
യൂനമര്‍ദ്ദം: ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനത്തെത്തി
🔳 കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത പ്രതികരണസേനയുടെ അഞ്ച് ടീം സംസ്ഥാനത്തെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഘത്തെ വിന്യസിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
▪നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ തുടരുന്നുണ്ടായിരുന്നു.
*****************************************************************************
ഇടുക്കിയിൽ നിന്നും സെക്കന്റിൽ 15 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കാൻ പോകുന്നു. ആലുവ പെരുമ്പാവൂർ കളമശ്ശേരി ഏലൂർ വരാപ്പുഴ പറവൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള നമ്മുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പരിചയക്കാരേയും അറിയിക്കുക. ആ ഭാഗങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക-BIJU KNHGD
*******************************************************************
Please keep in touch and share useful and authentic information on rain related issues without any delay.Be united and alert to save lives.-CKR 5/10/2018
***************************************************************************
For the previous posts, messages or files you need to see again pls go to www.tipsdisastermanagement.blogspot.in -CKR
*******************************************************************************

Thursday, October 4, 2018

IMD has issued a red alert signifying heavy to extremely heavy rainfall at isolated places in Kerala on Sunday

With an intense low pressure system brewing over the southeast Arabian sea, the Government of Kerala stepped up disaster preparedness at the district level even as the India Met Department forecast heavy to very heavy rainfall in the state from Thursday.
IMD has issued a red alert signifying heavy to extremely heavy rainfall at isolated places in Kerala on Sunday. The weather office has also declared an orange alert (heavy to very heavy rainfall at places) for the state on October 4,5,6 and 8.
Squalls with wind speed reaching 40 to 50 kmph gusting to 60 kmph have been forecast over the Arabian sea and Lakshadweep area from October 6. The winds are expected to increase further over the region.

Fishermen warned

Fishermen have been warned not to venture out to sea from Saturday and those out on deep sea fishing expeditions advised to return to the coast.
A weather bulletin issued by IMD on Thursday said the cyclonic circulation over the southeast Arabian sea was likely to trigger the formation of a low pressure area on Friday with the potential to concentrate into a depression and intensify further into a cyclone moving towards Oman.

Dam managers informed

The executive committee of the Kerala State Disaster Management Authority which met in Thiruvananthapuram on Thursday to review the weather situation recommended closer coordination between dam managers and the district administration in downstream areas. Dam managers have been directed to inform and secure the consent of Collectors before opening the shutters to let out excess water.
The meeting issued directions to equip all dam sites under the KSEBL and the Water Resources department with satellite phones for communication in emergency situations.
Observing that the water storage in most of the dams operated by Tamil Nadu were near the maximum level, the meeting resolved to urge the Central Water Commission to ensure controlled discharge of water. The KSEBL was directed to keep the water level in the Kerala Sholayar dam at a mangeable level, taking into account the enhanced inflow from the heavy rainfall forecast for the next five days.
The committee also decided to monitor the position of the tides before releasing water from dams.
The meeting was informed that Coast Guard ships and aircraft had been pressed into service from October 1 to alert fishermen in the near shore areas of the Arabian sea to the adverse weather conditions.

Monday, October 1, 2018

Post flood survival measures _Air Cmde Krishna Kumar

A note from Air Commodore BS Krishnakumar, Kirti Chakra. Worth sharing.
A few words from a Tsunami survivor. Some know me as a Tsunami victim, some refer to me as the guy who flew the helicopter in pyjamas n slippers rescuing over 300 people in the tiny island of Carnicobar during Tsunami in 2004.
I had lost everything, but for my most valuable- family members, and I remain eternally thankful to God for that. But, there were many who weren't so lucky, they lost their near n dear ones in varying combinations. Many say such calamities are the wrath of an angry God, come on , you can't be silly, for God only forgives.

So, friends, my few words may be taken as from a man who had gone through one of the worst natural calamities ever.
Firstly, the whole world is there to your aid, when such calamity strikes. Everyone pray for you, the country mobilises all its resources n except for natural obstructions, help reaches you. With concerted  effort, you survive, the episode is over and then the event sinks in you. Slowly, slowly, you are left alone to fend for yourself, as life resumes normal for others. You soon  start feeling  for each loss you had, family members, documents, albums n few other material possessions. One may even feel detached from material world as one realises that you can lose all that in a split second. One also realises, that in front of nature's fury, man is helpless. Only, prudence, some anticipation n smart action and of course God's grace or luck you may call it, could save you.
So, here are few tips, which may aid you and others around you to help you get back on track.
 1. Allow the mind and body to unfold. It's a natural process as you will take time to recover.
2. Post trauma COUNSELLING/THERAPY by a professional is a must, else you could land up with long term physiological n psychological problems. Remember, the trauma the victim goes through of having to spend days n nights atop a flooded building with no certainty of being rescued. Do not hesitate, to take professional care. Friends and relatives must motivate the affected person to seek professional help.

3. Each calamity is different, in the present case, there's chance of epidemic break out, infections, contaminated water n of course threat of reptiles. Do take good care. It may be a good idea to use  gum boots before you get into slush,esp if you are diabetic. Take the advice by health professionals seriously.

4 For, all those who want to contribute, yes, there are communications going around, that Keralites are rich n so don't need financial or material help etc.  But for a person who has gone through the ordeal, a little help in kind; may be a bed set, a dinner set, etc given without any strings attached, make one feel happy n confident that there are support systems available. Do not ask the affected People, if they require help, mostly they would deny, due to self esteem. So, Just give them what you feel is most required n be sure it is the best in quality, better than what you buy for yourself.
5 Of all what you have lost, getting back your documents would be the most difficult part. Despite the sympathies and empathies, you will have to go through the procedures for each of your document. It is time consuming, n tiring. If, govt both Central n State could simplify the process, someone at helm of affairs may consider.
6. Slowly, but steadily, life will get back to normal, for human rescillence is unmatched.
7. To all the donors,* donate without publicising*, if possible through govt machinery, then you are a true donor.

8. Lastly, life moves on, whether you want to stay on board or miss the bus is upto you. So, cheer up, you have our support, we are one family.....
You may forward to your friends n relations, if you find this worth.
Air Cmde Krishna Kumar

Sunday, September 30, 2018

കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പുനര്‍നിര്‍മ്മിക്കുക (Build Back Better)"

നിയമസഭ അംഗീകരിച്ച പ്രമേയം
2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു.
കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ജീവന്‍ പണയപ്പെടുത്തി മത്സ്യത്തൊഴിലാളികളും യുവാക്കളും സന്നദ്ധപ്രവര്‍ത്തകരും സജീവമായി അണിനിരന്നു. ഇവരോടൊപ്പം ജനപ്രതിനിധികളാകെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. ഇവരുടെയെല്ലാം സേവനം അഭിമാനപൂര്‍വ്വം അനുസ്മരിക്കുന്നതോടൊപ്പം ഇവരോടുളള കേരള സംസ്ഥാനത്തിന്‍റെ കടപ്പാടും നന്ദിയും ഈ സഭ രേഖപ്പെടുത്തുന്നു.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായി 3,879 ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചവരുടെ എണ്ണം 2018 ആഗസ്റ്റ് 21 ലെ കണക്കുപ്രകാരം 3,91,494 കുടുംബങ്ങളില്‍പ്പെട്ട 14,50,707 പേര്‍ ആണ്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഇപ്പോള്‍ 305 ആയി കുറയുകയും ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 16,763 കുടുംബങ്ങളില്‍ നിന്നുള്ള 59,296 പേര്‍ ആയി കുറയുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാധനസാമഗ്രികളും ധനസഹായവും കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിനു പുറത്തുനിന്നുപോലും പ്രവഹിക്കുന്ന ആവേശജനകമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ദുരിതാശ്വാസക്യാമ്പുകളില്‍ ദൃശ്യമായ സൗഹാര്‍ദ്ദവും മൈത്രിയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒരുമയുടെയും കൂട്ടായ്മയുടെയും മഹനീയ മാതൃകയായി ലോകം വിലയിരുത്തിയ ദിരുതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നത്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുളള മാധ്യമപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ദുരന്തഭൂമിയിലെത്തി ദുരന്തത്തിന്‍റെ തീവ്രത പൊതുസമൂഹത്തിന്‍റെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയതെന്ന കാര്യം ഈ സഭ നന്ദിയോടെ സ്മരിക്കുന്നു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എല്ലാ മേഖലകളില്‍ നിന്നും ഗണ്യമായ തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രവാസികള്‍, വ്യവസായികള്‍, തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും പരമാവധി സംഭാവന നല്‍കാന്‍ മുന്നോട്ടുവരുന്നുണ്ട്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ മഹായത്നത്തില്‍ സജീവ പങ്കാളികളാകും എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാത്തരം വിഭാഗീയചിന്താഗതികള്‍ക്കും അതീതമായി കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദൃഢനിശ്ചയത്തോടെ ഒരു പുതിയ കൂട്ടായ്മയും യോജിപ്പിന്‍റെ ഒരു പുതിയ സംസ്കാരവും ഉയര്‍ന്നുവരുന്നുവെന്നതില്‍ ഈ സഭ അഭിമാനവും സന്തോഷവും രേഖപ്പെടുത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും എല്ലാവരും ഒരുമിച്ച്നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുകൊണ്ട് മുന്നേറണമെന്ന് ഈ സഭ ആഹ്വാനം ചെയ്യുന്നു.
ഈ ആഘാതത്തില്‍ നിന്നും കരകയറുക മാത്രമല്ല, "കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പുനര്‍നിര്‍മ്മിക്കുക (Build Back Better)" എന്ന മാതൃക അവലംബിച്ചുകൊണ്ട് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍, അതിനാവശ്യമായ വിഭവസമാഹരണം നടത്തുക എന്നത് അസാധാരണമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇപ്പോള്‍ നല്‍കിയിട്ടുള്ള താത്ക്കാലികമായ ആദ്യ ഗഡു എന്ന നിലയിലുള്ള 600 കോടി രൂപയ്ക്ക് പുറമെ നാശനഷ്ടങ്ങളുടെ അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും പര്യാപ്തമായ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരള നിയമസഭയുടെ ഈ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രളയക്കെടുതിയുണ്ടായപ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിക്കാനെത്തിയെങ്കിലും നവകേരള സൃഷ്ടിക്കായുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായ സഹകരണം ഇനിയും കേരളം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള അതിബൃഹത്തായ ഒരു പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമ്പോള്‍ സാങ്കേതികമേഖലയിലും ധനസമാഹരണത്തിന്‍റെ കാര്യത്തിലും അന്താരാഷ്ട്രതലത്തിലുള്ള സഹകരണവും സഹായവും ആവശ്യമായി വരുന്നതാണ്. അതിനാല്‍ വിദേശരാജ്യങ്ങള്‍, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍, ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികള്‍ എന്നിവ നല്‍കാന്‍ തയ്യാറുളള സാമ്പത്തിക-സാങ്കേതിക സഹായവും സഹകരണവും കേരളത്തിന്‍റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് പുനര്‍നിര്‍മ്മാണത്തിന് പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്നും ഈ സഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

Thursday, September 27, 2018

പ്രളയാനന്തര പാഠങ്ങൾ..!-1

പ്രളയാനന്തര പാഠങ്ങൾ..!
പ്രളയാനന്തര പാഠങ്ങൾ..!
പ്രളയത്തിൽ നാടും നാട്ടുകാരും മുങ്ങിയിരിക്കുന്ന സമയത്ത് പ്രളയത്തിന് ഉത്തരവാദികളെ കണ്ടു പിടിക്കാൻ നോക്കുന്നതും ആളുകളെ കുറ്റപ്പെടുത്തുന്നതും ശരിയല്ല എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. എന്നാൽ ഒരു ദുരന്തത്തിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ നമ്മളോ നമ്മുടെ അടുത്ത തലമുറയോ വീണ്ടും ആ ദുരന്തന്തിൽപ്പെടും എന്നത് ഉറപ്പാണ്. 99 -ലെ (1924) വെള്ളപ്പൊക്കത്തിൽ നിന്നും നാം ഒന്നും പഠിക്കാത്തതാണ് 2018 -ൽ പണ്ടത്തേതിലും പലമടങ്ങായി ദുരന്തമുണ്ടാകാൻ കാരണം. ഇനിയാകട്ടെ കാലാവസ്ഥാ വ്യതിയാനം വരുന്നു, മലയാളികളുടെ എണ്ണം കൂടുന്നു, ഉള്ളവർ കൂടുതൽ സമ്പന്നരാകുന്നു. ഇനിയും പെരുമഴക്കാലങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്. അപ്പോൾ ഈ ദുരന്തത്തിലെ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ, ഇനിയൊരു പെരുമഴക്കാല ദുരന്തത്തിന്റെ ആക്കം ഇതിലും വലുതായിരിക്കും. അതുകൊണ്ട് പാഠങ്ങൾ പഠിച്ചേ തീരൂ.
ഈ ദുരന്തത്തെക്കുറിച്ച് - ഹൈറേഞ്ചിലും, കുട്ടനാട്ടിലും, ആലുവ-ചാലക്കുടി പ്രദേശങ്ങളിലും എങ്ങനെ ഈ ദുരന്തം വ്യത്യസ്തമായിരുന്നു, ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങൾ, ഡാമുകൾ എങ്ങനെ ഈ ദുരന്തത്തെ ബാധിച്ചു, എങ്ങനെയാണ് ഈ ദുരന്തം സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ (സ്ത്രീകൾ, അംഗപരിമിതർ, വയസ്സായവർ, മറുനാട്ടുകാർ) അധികമായി ബാധിച്ചത് എന്നതെല്ലാം കഴിഞ്ഞ ഒരു മാസമായി ഞാൻ പഠിക്കുകയായിരുന്നു. ഇനി അതിനെ പറ്റി എഴുതാൻ പോവുകയാണ്. ദുരന്ത ബാധിതരെയോ അധികാരികളെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അടുത്ത തലമുറക്ക് വേണ്ടി ഇന്നത്തെ പാഠങ്ങൾ കുറിച്ച് വക്കുകയാണ് ലക്ഷ്യം.
പാഠങ്ങൾ പഠിക്കുക മാത്രമല്ല. എന്തായിരിക്കണം കേരളത്തിന്റെ പുനർ നിർമ്മാണ അടിസ്ഥാന തത്വങ്ങൾ? എങ്ങനെയാണ് പുനർ നിർമ്മാണത്തിന് പണം കണ്ടെത്തേണ്ടത്? പുനർ നിർമ്മാണത്തിന് പുതിയ ഒരു അതോറിറ്റി വേണോ? പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ദുരന്ത ലഘൂകരണത്തിന് എന്ത് സാദ്ധ്യതകളാണുള്ളത്? കാലാവസ്ഥാ വ്യതിയാനവും ദുരന്ത ലഘൂകരണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കഴിഞ്ഞ രണ്ടു പതിറ്റാണ്ടയായി ലോകത്തെ അനവധി ദുരന്താനന്തര പുനർ നിർമ്മാണങ്ങളും അവയുടെ വിജയ പരാജയങ്ങളും കണ്ടതിന്റെ വെളിച്ചത്തിൽ കേരളത്തിന് പറ്റിയ മാതൃകകളെ പറ്റിയും പറയാം.
ദുരന്തത്തിലെ പാഠങ്ങളും പുനർനിർമ്മാണത്തിന്റെ രീതികളും അവസരങ്ങളും ഉൾപ്പെടുത്തി ഒക്ടോബർ ഒന്ന് മുതൽ പുതിയ പരമ്പര തുടങ്ങുകയാണ്. ഒരു ദിവസം ഒരു ലേഖനം വെച്ച് മുപ്പത്തി ഒന്ന് ദിവസം നോൺ സ്റ്റോപ്പ് ആയിരിക്കും പരമ്പര. ഇതിന് മുൻപുള്ള സീരീസ് പോലെ എൻറെ ലേഖനങ്ങൾ മാത്രമല്ല, നിങ്ങളുടെ കമന്റുകളും കൂടിയാണ് ഈ പരമ്പരയെ സംപുഷ്ടമാക്കുന്നത്. അതുകൊണ്ട് വായിക്കുക, അഭിപ്രായങ്ങൾ പങ്കുവെക്കുക. ഇവിടെ പറയുന്ന കാര്യങ്ങൾ ഇപ്പോൾ അധികാരസ്ഥാനത്തുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്ക് അറിയാം. അതുകൊണ്ട് തന്നെ നവംബർ ഒന്നിന് നവകേരളം പിറക്കുമ്പോൾ അതിന് ഊർജ്ജം നൽകാൻ നമ്മുടെ ആശയങ്ങളും കൂടി ഉണ്ടാകും.
ഇത്തവണയും ഒരു റിക്വസ്റ്റ് ഉണ്ട്. ഞാൻ എഴുതുന്ന കാര്യങ്ങൾ കേരള സമൂഹത്തിന് ഗുണകരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, എൻറെ എഴുത്തുകൾ കൂടുതൽ പേരിൽ എത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ ഒരു സുഹൃത്തിനോടെങ്കിലും പുതിയതായി ഈ പരമ്പര വായിക്കാൻ ആവശ്യപ്പെടണം. ഫേസ്ബുക്കിൽ ഉള്ള സുഹൃത്തുക്കൾ കൂടാതെ വാട്ട്സ്ആപ്പ് സൗഹൃദങ്ങളിൽ (പ്രത്യേകിച്ച് കുടുംബം/ഓഫീസ് ഗ്രൂപുകളിൽ) പറയുക. നിങ്ങളുടെ ജനപ്രതിനിധികൾ സമൂഹ മാധ്യമത്തിൽ ഉണ്ടെങ്കിൽ (പഞ്ചായത്ത് മെമ്പർ തൊട്ട് എംപി വരെ) അവരെ ടാഗ് ചെയ്യുന്നതും നല്ലതാണ്. കൂടുതൽ ആളുകളും അധികാര സ്ഥാനങ്ങളിൽ ഉള്ളവരും നമ്മുടെ ആശയങ്ങൾ ശ്രദ്ധിക്കുമ്പോൾ ആണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.
മുൻ‌കൂർ നന്ദി
മുരളി തുമ്മാരുകുടി

Wednesday, September 26, 2018

ഒഴിവാക്കാനാകുന്ന മരണങ്ങൾ..!-മുരളി തുമ്മാരുകുടി

ഒഴിവാക്കാനാകുന്ന മരണങ്ങൾ..!
"വിമാനത്താവളത്തിൽ യാത്ര അയക്കാൻ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂട്ടമായി പോകുന്നതിനെതിരെ മുരളി ഒരു പോസ്റ്റിട്ടിരുന്നില്ലേ, അതൊന്നു കൂടി ഇടാമോ ?"
എൻറെ സുഹൃത്ത്, ദുബായിൽ നിന്ന് എന്നെ വിളിച്ചത് ഇത് പറയാനാണ്.
"ഞാൻ ഒരു തവണ അല്ല, എത്രയോ തവണ ഇട്ടു, എന്ത് കാര്യം?! വീണ്ടും വീണ്ടും ആളുകൾ മരിക്കുന്നു. എനിക്ക് മടുത്തു" ഞാൻ പറഞ്ഞു.
"മുരളി, പ്ലീസ്.. മടിക്കരുത്. കഴിഞ്ഞാഴ്ച എനിക്കൊരു അനുഭവം ഉണ്ടായി. എൻറെ അടുത്ത സുഹൃത്ത് നാട്ടിൽ നിന്നും വരികയാണ്. അവൻ വിമാനം കയറി അധികം വൈകാതെ എനിക്കൊരു കോൾ വന്നു. കൂട്ടുകാരനെ യാത്രയയക്കാൻ പോയ അവൻറെ കുട്ടികളും ഡ്രൈവറും അപകടത്തിൽ പെട്ടു, മകൻ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. അവൻ വരുമ്പോൾ അവനെ എയർപോർട്ടിൽ പോയി കണ്ട് വിവരം അറിയിച്ചു സമാധാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടണം, ഇതാണ് എനിക്ക് കിട്ടിയ ഉത്തരവാദിത്തം. "എൻറെ ജീവിതത്തിൽ ഇത്രയും വിഷമിച്ച സമയം ഉണ്ടായിട്ടില്ല. സ്വന്തം മകൻ മരിച്ച വിവരം ഒരച്ഛനെ അറിയിക്കേണ്ടി വരിക എന്നതിൽ പരം ബുദ്ധിമുട്ടുള്ള കാര്യം വേറെന്താണ്? " അതാണ് ഞാൻ മുരളിയോട് വീണ്ടും പറഞ്ഞത് എഴുതണം, എഴുതിക്കൊണ്ടേ ഇരിക്കണം. മുരളിയുടെ പോസ്റ്റുകൾ വാസ്തവത്തിൽ ജീവനുകൾ രക്ഷിക്കുന്നുണ്ട്. പക്ഷെ ‘സംഭവിക്കാത്ത അപകടം’ ആകുമ്പോൾ ആരും ഓർക്കുന്നില്ല എന്ന് മാത്രം. ഒരു അപകടം വരുമ്പോൾ ആണ് ‘ഇത് മുരളി എപ്പോഴും പറയാറുള്ളതാണല്ലോ’ എന്ന് ഓർക്കുന്നത്."
സംഗതി സത്യമാണ്. കേൾക്കുമ്പോൾ നിസ്സാരമായ നിർദ്ദേശമാണ്. വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. പറ്റിയാൽ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കിൽ നാട്ടിൽ നിന്നും എയർപോർട്ടിൽ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കിൽ മാത്രം സ്വയം പോയാൽ മതി, അപ്പോഴും ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീർച്ചയായും കുറക്കാൻ പറ്റും.
ഇന്നിപ്പോൾ ബാലഭാസ്കറിന്റെ കുഞ്ഞിന്റെ മരണ വാർത്ത കേട്ടപ്പോൾ അനവധി പേർ എന്നെ ടാഗ് ചെയ്തിട്ടുണ്ട്. സങ്കടമാണ്. എയർപോർട്ട് യാത്ര പോലെ തന്നെ ഞാൻ പല വട്ടം എഴുതിയിട്ടുള്ള ഒന്നാണ് രാത്രി യാത്രയും. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുൻപും റോഡിലൂടെയുള്ള ദൂരയാത്രകൾ ഒഴിവാക്കണം. ഇതിന് പല കാരണങ്ങളും ഉണ്ട്. ഓരോ രാത്രി യാത്രയും ഒഴിവാക്കുമ്പോൾ നിങ്ങൾ അപകട സാധ്യത കുറയ്ക്കുകയാണ്.
പകലും രാത്രിയും കേരളത്തിലെ റോഡുകൾ കൊലക്കളങ്ങൾ ആണ്.
‘എങ്ങനെയാണ് കേരളത്തിലെ റോഡുകളെ അതിജീവിക്കുന്നത്?’ എന്നൊരു ലേഖനം എഴുതിയാണ് ഞാൻ മാതൃഭൂമി ഓൺലൈനിൽ എഴുത്തു തുടങ്ങിയത് (How to survive the roads in Kerala). പത്തു വർഷം മുൻപ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഒരു വർഷം നാലായിരത്തിന് മുകളിൽ ആളുകളാണ് കേരളത്തിലെ റോഡുകളിൽ ചത്തൊടുങ്ങുന്നത്. ഒരു വർഷം മുന്നൂറു മലയാളികളാണ് കേരളത്തിൽ കൊല ചെയ്യപ്പെടുന്നത് എന്നോർക്കണം. എന്നിട്ടും നമ്മുടെ പോലീസ് സംവിധാനത്തിന്റെ ഒരു ചെറിയ അംശമേ റോഡ് സുരക്ഷക്കായി നിയോഗിക്കപ്പെടുന്നുള്ളൂ. മനുഷ്യന്റെ ജീവന് അല്പം കൂടി വില കൊടുക്കുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേതെങ്കിൽ യു കെ യിലെ ‘ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്’ പോലെ പോലീസിനേക്കാൾ ശക്തമായ - കൂടുതൽ അധികാരങ്ങളുള്ള ഒരു സ്ഥാപനം സുരക്ഷക്കായി നമുക്ക് ഉണ്ടാകുമായിരുന്നു. എങ്കിൽ ഒരു വർഷം പതിനായിരത്തോളം മലയാളികൾ തീർത്തും ഒഴിവാക്കാവുന്ന അപകടങ്ങളിൽ മരിക്കില്ലായിരുന്നു.
തൽക്കാലം ഇതൊക്കെ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് ചിന്തിക്കാനേ പറ്റൂ. അങ്ങനെ ഔദ്യോഗിക സംവിധാനങ്ങൾ ഒക്കെ ഉണ്ടായി നമ്മുടെ റോഡും, ജലാശയങ്ങളും, വൈദ്യുതി വകുപ്പും, നിർമ്മാണ രീതികളും എല്ലാം സുരക്ഷിതമാകുന്നത് വരെ നിങ്ങൾ തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ കാത്തു രക്ഷിക്കുക എന്നതേ നിർവാഹമുള്ളൂ.
എൻറെ വായനക്കാർ രണ്ടു കാര്യങ്ങൾ ഇന്ന് തന്നെ ചെയ്തു തുടങ്ങണം.
1. വിമാനത്താവളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.
2. രാത്രിയിലെ ദൂര യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.
ഇതിലൂടെ നിങ്ങൾ നിങ്ങളുടെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെയും ജീവൻ രക്ഷിക്കും, ഉറപ്പാണ്. അതിന് നിങ്ങൾക്കോ എനിക്കോ ഒരു ക്രെഡിറ്റും കിട്ടി എന്ന് വരില്ല. റോഡപകടം ആയാലും പ്രളയം ആയാലും വന്നു കഴിയുമ്പോൾ ‘മുരളിച്ചേട്ടൻ എപ്പോഴും പറയാറുണ്ട്’ എന്ന് കേൾക്കുന്നതിൽ എനിക്ക് ഒരു സന്തോഷവും ഇല്ല. ദുരന്ത ലഘൂകരണ വിദഗ്ദ്ധൻ എന്ന അർത്ഥത്തിൽ എൻറെ പരാജയം ആണത്. ദുരന്തങ്ങളും അപകടങ്ങളും ഇല്ലാത്ത, ആരും എന്നെ ഓർക്കാത്ത ഒരു ലോകമാണ് എനിക്കിഷ്ടം.
ബാലഭാസ്കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ. അവരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ ദയവായി ഒഴിവാക്കണം.
ഈ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം. ആളുകൾക്ക് ബോറടിക്കും, എന്നാലും ഒരാളുടയെങ്കിലും ചിന്ത മാറിയാൽ അത്രയും ആയില്ലേ.
-മുരളി തുമ്മാരുകുടി

 
Faizal Basheer :ഈ പോസ്റ്റിനോട് അനുബന്ധിച്ചു കുറച്ചു കാര്യങ്ങൾ കൂടി കൂട്ടിവായിക്കണം. നമ്മുടെ വീടുകളിലെ കുട്ടികൾക് യഥേഷ്ടം വാഹനങ്ങൾ ഉപയോഗിക്കാൻ കിട്ടുന്ന അവസരങ്ങളാണ് എയർപോർട്ടിൽ യാത്ര അയക്കാൻ പോകുന്നതും.. വീടുകളിൽ നടക്കുന്ന ചടങ്ങുകക്കുവേണ്ടി കുട്ടികളെ വാഹനങ്ങളിൽ അയക്കുന്നതും. ഈ രണ്ടു അവസരങ്ങളിലും കുട്ടികളെ വാഹനം കൊടുത്തു യഥേഷ്ടം വിടുന്നത് വഴി അറിഞ്ഞോ അറിയാതയോ മുതിർന്നവരും കൂടി ഉത്തരവാദികളാവുകയാണ്.
ഈ പോസ്റ്റിൽ പറഞ്ഞത് പോലെ രാത്രി യാത്ര കഴിയുന്നതും ഒഴിവാക്കുന്നത് പോലെ രാത്രിയിൽ ഹൈ ബീം ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കുകയും ശക്തിയേറിയ led ലൈറ്റുകൾക്കു(ഫാക്ടറി ഫിറ്റിങ്സ് ആയാലും) നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. കൊച്ചു കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ചൈൽഡ് സീറ്റും നിയമം മൂലം നിർബന്ധമാക്കണം.

ഇനി വരുംകാലങ്ങളിൽ വാഹനവുമായി ബന്ധപ്പെട്ട പിഴ വിവരങ്ങൾ ഒരു സെൻട്രലൈസ്ഡ് സിസ്റ്റവുമായി ബന്ധപ്പെടുത്തി വാഹന ഉടമയുടെ മറ്റ്‌ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടേണ്ട കാലവും വരുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്....സ്വന്തം തെറ്റുകൊണ്ടും മറ്റുള്ളവരുടെ തെറ്റുകൊണ്ടും ജീവൻ പൊലിഞ്ഞവരോ ജീവിതത്തിനോട് പൊരുതുന്നവരോ ആയവർക്കും ഇതൊന്നും കണ്ടിട്ടും ഞാൻ എല്ലാത്തിനും അധീനനാണെന്നു അഹങ്കരിക്കുന്നവർക്കും വേണ്ടി നമ്മുക്ക് പ്രാത്ഥിക്കാം.


Wednesday, September 12, 2018

ആഘോഷം മാറ്റിവെക്കരുത്. പണം എത്ര ചിലവാക്കാമോ അത്രയും ചിലവാക്കുക.- മുരളി തുമ്മാരുകുടി


  ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന തുകയുടെ പത്തു ശതമാനം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാനും തീരുമാനിക്കാമല്ലോ.

ദുഃഖത്തിനെന്നു ഞാൻ അവധി കൊടുക്കും ?-മുരളി തുമ്മാരുകുടി

(The most relevant article read LAST MONTH-REPOSTING)

ഇന്ന് ഉത്രാടം ആണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട ദിവസം. തെരുവോരത്തെ കച്ചവടക്കാർ മുതൽ നഗരത്തിലെ വൻ കച്ചവടക്കാർ വരെ തിരക്കിലാകേണ്ട ദിവസം, ഓണത്തപ്പന്റെ രൂപം മുതൽ വാഷിംഗ് മെഷീനും ഫ്രിഡ്‌ജും വരെ എല്ലാത്തരം വസ്തുക്കളും വൻ തോതിൽ വിറ്റു പോകേണ്ട ദിവസം.

പക്ഷെ വെള്ളം കയറാത്ത നഗരങ്ങളിൽ ഉൾപ്പടെ ഈ വർഷത്തെ ഉത്രാടം തണുപ്പൻ ആണ്. മാമൻ നാട്ടിലുള്ളത് കൊണ്ട് ഇത്തവണ ഓണക്കോടി വേണം എന്ന് പറഞ്ഞിരുന്ന മരുമക്കൾക്ക് ഇപ്പോൾ ഒന്നും വേണ്ട. അടിപൊളിയായി ഓണം നടത്തിയിരുന്ന തുമ്മാരുകുടിയിൽ ഈ ഓണത്തിന് കഞ്ഞിയും പയറും മാത്രം. ഇതൊക്കെ കേരളത്തിലെ ഓരോ വീട്ടിലും സംഭവിക്കുന്നുണ്ടാകാം.

ഒറ്റ നോട്ടത്തിൽ ഇതൊക്കെ ശരിയാണെന്ന് തോന്നാം. നമ്മുടെ സഹോദരങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു കണക്കിന് രക്ഷപെട്ടിരിക്കുമ്പോൾ, നൂറുകണക്കിന് മലയാളികൾ മരിച്ചപ്പോൾ, പതിനായിരങ്ങൾക്ക് വീടില്ലാത്തപ്പോൾ തുമ്മാരുകുടിയിൽ ഓണത്തിന് ചമ്മന്തി വേണോ മരുമകൾക്ക് പുതിയ ഉടുപ്പ് വേണോ എന്നതൊക്കെയാണോ പ്രധാന പ്രശ്നം? ഇങ്ങേർക്ക് ഒരു ഔചിത്യ ബോധവും ഇല്ലേ? ഈ പണം ദുരിത ബാധിതർക്ക് അങ്ങ് കൊടുത്താൽ പോരേ ?

ദുരിതബാധിതർക്ക് പഴയ വസ്ത്രവും ഭക്ഷണവും ദൂര ദൂര ദേശത്തു നിന്നും അയച്ചു കൊടുക്കരുത് എന്ന് ഞാൻ ഒരു മാസം മുൻപ് പറഞ്ഞപ്പോഴും എൻറെ ഔചിത്യ ബോധത്തെ ചോദ്യം ചെയ്തവർ ഉണ്ട്. ഇപ്പോൾ ആ കാര്യങ്ങൾ സമൂഹത്തിന് ബോധ്യമായി. അതിനാൽ ഇന്ന് മുതൽ ചെയ്യേണ്ട ചില കാര്യങ്ങൾ പറയാം.

1. കേരളത്തിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ആണെങ്കിലും ഈ പ്രളയവും ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും നേരിട്ട് ബാധിച്ചത് നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തെ പോലും ഇല്ല. മൂന്നു കോടി മുപ്പത് ലക്ഷം മലയാളികൾ ഉള്ളതിൽ പത്തു ലക്ഷത്തോളം ആളുകളാണ് ക്യാംപുകളിലുള്ളത്. ഏതാണ്ട് അത്രയോളം തന്നെ ബന്ധു ഗൃഹങ്ങളിലും ഉണ്ടെന്ന് കരുതുക.

2. വിദേശത്തുള്ള ഇരുപത് ലക്ഷത്തിലധികം മലയാളികളിൽ ഒരു ശതമാനം പേർ മാത്രമേ ആ സമയത്ത് നാട്ടിൽ ഈ പ്രളയത്തിൽ നേരിട്ട് ഉൾപ്പെട്ടു കാണാൻ വഴിയുള്ളൂ.

3. ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള സഹാനുഭൂതിയും ഔചിത്യ ബോധത്തെ പറ്റിയുള്ള ചിന്തകളും കാരണം തൊണ്ണൂറു ശതമാനം ആളുകളും റെസ്റ്റോറന്റ്റ് മുതൽ സ്വർണ്ണക്കട വരെ ഉള്ളിടത്ത് ഉപഭോഗം കുറച്ചിരിക്കയാണ്. ഇതറിയാൻ നമ്മുടെ നഗരത്തിൽ നോക്കേണ്ട, നമ്മുടെ പത്രങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

4. ചിലവാക്കാതിരിക്കുന്ന ഈ തുകയൊന്നും മൊത്തമായി ദുരിതാശ്വാസ നിധിയിലോ ദുരന്തബാധിതരുടെ അടുത്തോ എത്താൻ പോകുന്നില്ല. എത്തുന്ന തുക തന്നെ വളരെ പതുക്കെയാണ് കമ്പോളത്തിൽ എത്താൻ പോകുന്നത്.

5. ഇതിനാൽ കമ്പോളം മന്ദഗതിയിലാകും. ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല. അതിൻറെ പിന്നിൽ നാം കാണാതെ പ്രവർത്തിക്കുന്ന അനവധി ആളുകൾ ഉണ്ട്.  ലോറിക്കാർ, ചുമട്ടു തൊഴിലാളികൾ, പരസ്യ കമ്പനിക്കാർ, എന്നിങ്ങനെ. ഇവരുടെ ഓരോരുത്തരുടെയും വരുമാനം കുറയും. ഇവർ തൊഴിലിന് നിയമിച്ചിരിക്കുന്നവരെ പിരിച്ചു വിട്ടേക്കാം, അല്ലെങ്കിൽ അങ്ങനെ ഒരു ഭീതി ഉണ്ടാകും. അപ്പോൾ അവർ ചിലവാക്കുന്ന തുക  കുറയും. ഈ കച്ചവടങ്ങളിൽ നിന്നും സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കുറയും. സർക്കാർ പണം ചിലവാക്കുന്നത് കുറയ്ക്കും. ഇതൊരു വിഷ്യസ് സ്പൈറൽ ആണ്. കേരളം മൊത്തം സാമ്പത്തിക മാന്ദ്യത്തിലാകും. ചുരുക്കത്തിൽ പത്തു ശതമാനം ജനങ്ങളിൽ നിൽക്കേണ്ട ദുരന്തം അവരോടുള്ള നമ്മുടെ വികാരം തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതിലൂടെ നൂറു ശതമാനം ആളുകളിലേക്കും പടരും. ഞാനും നിങ്ങളും അതിൽ നിന്നും വിമുക്തരാവില്ല. പ്രളയ ദുരന്തം മലകയറി നിങ്ങളുടെ പോക്കറ്റിലെത്തും. ആരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുന്നുവോ അവരെ നിങ്ങൾക്ക് സഹായിക്കാൻ പറ്റാതാകും.

6. ഇത് ഒഴിവാക്കേണ്ടതാണ്, ഒഴിവാക്കാവുന്നതും. ഈ ദുരന്തം സാമ്പത്തിക മാന്ദ്യത്തിലേക്ക് അല്ല സാമ്പത്തിക കുതിപ്പിലേക്കാണ് നയിക്കേണ്ടത്. അതിന് വേണ്ടത് മലയാളികൾ പണം കൂടുതൽ ചിലവാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത് എന്നാണ് സർക്കാർ ചിന്തിക്കേണ്ടത്.

7. ഒന്നാമത് കേരളം ഇപ്പോൾ കടന്നുപോകുന്ന ഈ ദുരിത കാലത്തിന് ഒരു ഔദ്യോഗിക അവസാനം പ്രഖ്യാപിക്കണം. നേപ്പാളിൽ ഭൂമി കുലുക്കം കഴിഞ്ഞു മുപ്പത്തി ഒന്നാമത്തെ ദിവസം 'ദുരന്തത്തിന്റെ ഓർമ്മ ദിവസം' ആയി സർക്കാർ പ്രഖ്യാപിച്ചു. അന്ന് മത സ്ഥാപനങ്ങൾ പ്രാർത്ഥനയും മറ്റുളളവർ മെഴുകുതിരി കത്തിച്ചുള്ള വിജിലും നടത്തി. ഇതൊക്കെ ദുരന്തത്തിൽ അകപ്പെട്ടസമൂഹത്തെ മൊത്തം മാനസികമായി ധൈര്യപ്പെടുത്തുന്ന നടപടികൾ ആണ്. ആയിരക്കണക്കിന് ആളുകളാണ് നേപ്പാളിൽ മരിച്ചത്, അഞ്ചു ലക്ഷത്തോളം വീടുകൾ നശിച്ചു.

കേരളത്തെക്കാളും ഏറെ സാമ്പത്തിക ശേഷി കുറഞ്ഞ സ്ഥലമാണ് നേപ്പാൾ. ഭാവിയെപ്പറ്റി അന്നവർക്ക് ഇപ്പോൾ മലയാളികൾക്കുള്ളതിൽ കൂടുതൽ ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ മാതൃക നമ്മളും ചിന്തിക്കണം. സെപ്റ്റംബർ ഒന്നാം തീയതിയോ വേണമെങ്കിൽ അതിന് മുൻപോ ഒരു ദിവസം നമ്മൾ ഓർമ്മ ദിവസം ആയി പ്രഖ്യാപിക്കണം. ഇനി ഇതുപോലെയൊരു ദുരന്തം കേരളത്തിൽ ഉണ്ടാക്കാൻ നമ്മൾ അനുവദിക്കുകയില്ല എന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാം പ്രതിജ്ഞയെടുക്കണം. മതസ്ഥാപനങ്ങളെല്ലാം അന്ന് പ്രത്യേക പ്രാർത്ഥന നടത്തട്ടെ. നമ്മുടെ യുവാക്കളെ അഭിനന്ദിക്കാനും പുതിയ കേരളത്തിന്റെ നിർമ്മാണത്തിലേക്ക് അവരെ സ്വാഗതം ചെയ്യാനുമുള്ള ദിവസമാകട്ടെ അത്. പുതിയ തലമുറ മെഴുകുതിരി കത്തിച്ചോ, ദുരന്തത്തെ പറ്റി ചർച്ച ചെയ്തോ ആ ദിവസം ആചരിക്കണം. അതിനുശേഷം നമ്മുടെ ചിന്ത മുഴുവൻ പുനർ നിർമ്മാണത്തിൽ ആയിരിക്കണം.

എത്ര നേരം നാം പുറകോട്ടു നോക്കിയിരിക്കുന്നുവോ, അത്രയും സമയം നമ്മുടെ സാമ്പത്തിക വ്യവസ്ഥ പിന്നോട്ട് പോകും. അത് കൊണ്ട് സാധിക്കുന്നവരെല്ലാം തന്നെ ഈ ഓണക്കാലത്ത് സദ്യ ഉണ്ടാക്കിയില്ലെങ്കിലും ഓണക്കോടി ഉൾപ്പടെയുള്ള നിങ്ങളുടെ ഒരു കച്ചവട തീരുമാനങ്ങളും മാറ്റി വെക്കരുത്. വിവാഹം പ്ലാൻ ചെയ്തവർ അതിലെ ആഘോഷം മാറ്റിവെക്കരുത്. പണം എത്ര ചിലവാക്കാമോ അത്രയും ചിലവാക്കുക. ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന തുകയുടെ പത്തു ശതമാനം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാനും തീരുമാനിക്കാമല്ലോ.

BY മുരളി തുമ്മാരുകുടി.ON 13/8/2018 REPOSTING BY CKR

Monday, September 10, 2018

4 സെൻറ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് -മണിക്കുട്ടൻ കമ്പല്ലൂർ :

4 സെൻറ് സ്ഥലം  ദുരിതാശ്വാസ നിധിയിലേക്ക് -മണിക്കുട്ടൻ കമ്പല്ലൂർ :



 posted by Shikhin Kamballur

അധ്യാപകൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് കൊടുക്കണോ????

 ഞാൻ കൊടുക്കും എന്റെ ഒരു മാസത്തെ ശമ്പളം. കാരണമെന്തെന്നോ??? ആ സ്ത്രീയേക്കാൾ ചെറുതാകാൻ അധ്യാപക നായ എനിക്ക് വയ്യ!!


 പ്രളയം എല്ലാ ദുരിതങ്ങളും ഒന്നായി ചൊരിഞ്ഞ ,ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രളയത്തിന്റെ ഓർമ്മകളിൽ നീറിപ്പുകയുന്ന മനസ്സുമായി കഴിയുന്ന ജീവിതങ്ങളെ കേൾക്കാൻ ഒരു കൗൺസിലറായി ഞാൻ സെപ്തം. 7 ന് അവിടെയെത്തി.അവിടുത്തെ, അത്ര വിദ്യാഭ്യാസമില്ലാത്ത ഒരു വീട്ടമ്മ ചെയ്ത ഒരു പ്രവൃത്തി ഞാനിവിടെ കുറിക്കുന്നു.

    ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അവർ മടങ്ങിയെത്തിയിട്ട് മൂന്ന് ദിവസം. മക്കൾ രണ്ടു പേരുടെയും പാഠപുസ്തകങ്ങളും, നോട്ടുബുക്കുകളും നനഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നു. കൈയ്യിലാകെ പണമായുള്ള 700 രൂപ കൊണ്ട് നഷ്ട്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങിക്കാമെന്ന് മക്കളെ സമാധാനിപ്പിച്ചിരിക്കുമ്പോഴാണ് പ്രളയ ദിനങ്ങളിൽ മരിച്ച, പതിനൊന്നു ദിവസമായി മോർച്ചറിയിൽ കിടക്കുന്ന ,ഒരു മകൻ മാത്രം ജീവിച്ചിരിക്കുന്ന വൃദ്ധയുടെ മൃതശരീരം കൊണ്ടുവരുന്നതിന് കൂടെ പോകാൻ തയ്യാറെടുത്തു നില്ക്കുന്ന, എന്നാൽ കയ്യിലഞ്ചു പൈസയില്ലാതെ വിഷണ്ണനായി നില്ക്കുന്ന ഭർത്താവിന്റെ സങ്കടം മനസ്സിലാക്കിയ  ആ സ്ത്രീ തന്റെ പൊന്നുമക്കൾക്ക് ബുക്കു വാങ്ങാൻ വച്ച പണം എടുത്തു കൊടുത്തു. ആ സ്ത്രീ എന്നോട് ചോദിക്കുവാ, "ഇത്രയും വലിയ പ്രളയം ഞങ്ങളുടെ ജീവനെങ്കിലും തിരിച്ചു തന്നില്ലേ സാറേ" എന്ന്. "ആയുസ്സുണ്ടെങ്കിൽ ഇനിയും കാശുണ്ടാക്കാമല്ലോ " എന്ന്. എന്റെ ചോദ്യമിതാണ്.വലിയ സാമൂഹിക പ്രതിബദ്ധതയുള്ളവനായ??? അധ്യാപകനായ ഞാനോ?? അതോ എന്നെ ചെറുതാക്കിക്കളഞ്ഞ ഈ സ്ത്രീയോ?? യഥാർത്ഥ സാമൂഹ്യബോധമു
ള്ളയാൾ???
      എനിക്കുമുണ്ട് ബാദ്ധ്യതകൾ ബാങ്ക് ലോൺ, കുറികൾ, മക്കളുടെ പഠനം ഒക്കെ.പക്ഷെ ഞാൻ കൊടുക്കും എന്റെ ഒരു മാസത്തെ ശമ്പളം. കാരണമെന്തെന്നോ??? ആ സ്ത്രീയേക്കാൾ ചെറുതാകാൻ അധ്യാപക നായ എനിക്ക് വയ്യ!!
 ഈ അനുഭവകഥ പറഞ്ഞുകൊടുത്തില്ലെങ്കിൽ എന്റെ അധ്യാപക സമൂഹം ഒന്നാകെ ഇവരുടെയൊക്കെ ചോദ്യങ്ങൾക്ക് മുമ്പിൽ ഒരിക്കൽ ചൂളിനില്ക്കേണ്ടി വരും.
      
       ഷാജു സി സി

 NB: ഈ ജീവിത കഥയിലെ സ്ത്രീയുടെ പേരും വിവരവും ആവശ്യമെങ്കിൽ അവരുടെ അനുവാദത്തോടെ പ്രസിദ്ധപ്പെടുത്താം.

Sunday, September 9, 2018

അതിജീവനത്തിന്റെ ഹൃദയമന്ത്രവുമായി ആലപ്പുഴ ജില്ലയിലെ പാണ്ടനാട്ടിൽ - കാ സർഗോട്ടു കോടോത്തു സ്‌കൂളിലെ ഷാജുമാസ്റ്റർ



News about the counselling programme conducted by NRHM and HRUDAYARAM COMMUNITY COLLEGE KANNUR at paravoor and pandanad-

Directed by health department,this phase aluva and alappuzha

*********************************************************************


ഇതിന്റെ രണ്ടാം ഘട്ടം ഉടൻ വേണമെന്ന ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. സ്കൂളധികൃതരും, ജനപ്രതിനിധികളും കൂടി ആവശ്യപ്പെടണം.M SW പോലുള്ള കോഴ്സുകൾ കഴിഞ്ഞവർ കൗൺസലിങ്ങിനായി അവിടെ എത്തിയിരുന്നു പക്ഷെ അവർക്ക് സൈക്കോ തെറപ്പി അറിയില്ലാത്തതിനാൽ അത്ര ഫലപ്രദമാകുന്നില്ല എന്നും അഭിപ്രായമുണ്ട്.
********************************************************************

ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പ്രളയ ദിനങ്ങളിൽ വിറങ്ങലിച്ച നാട് അവിടെ രണ്ടു ദിവസങ്ങളായി അവരുടെ സങ്കടങ്ങളോടൊപ്പമായിരുന്നു.


അവിടെ എന്നെ സങ്കടപ്പെടുത്തിയ കാഴ്ചകളിൽ, ഒരധ്യാപ കനായ എന്നെ വേദനിപ്പിച്ച കാഴ്ചകളിലൊന്ന്. കഴിഞ്ഞ നാലു ദിവസമായി ഒരു പെൺകുട്ടി തന്റെ നനഞ്ഞു പോയ പുസ്തക ശേഖരം ഉണക്കിയെടുക്കുകയാണ്.പുസ്തകങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഈ മോളുടെ സങ്കടം ആർക്കു മനസ്സിലാവും' അനുവാദം വാങ്ങാത്തതിനാൽ കുട്ടിയുടെ ഫോട്ടോ ഇടൂന്നില്ല. മക്കളെയും , അധ്യാപകരായവർ വിദ്യാർത്ഥികളെയും.ഇത് കാണിക്കാൻ മറക്കല്ലേ
- ഷാജു മാസ്‌റ്റർ, Dr.AGHSS KODOTH


വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ.
ബസ് കസ്റ്റഡിയിലെടുത്തു, പെർമിറ്റ് കാൻസൽ ചെയ്തു, ഡ്രൈവറുടെയും കണ്ടക്ട്ടറുടേയും ലൈസൻസ് റദ്ദാക്കി...

എല്ലാവർക്കും ഒരു പാഠമാവട്ടെ...

വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല.... മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം.. വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ,  ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ  അവകാശമാണ്... നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാൻ

സെക്രട്ടറി കേരള സ്റ്റേറ്റ്  കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ്  ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034
ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതി പെടാമം
ph:0471-2326603

വൈകുന്നേരം 6 മണിക്ക്  ശേഷം    സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം.... ഇല്ലെങ്കിൽ.. അടുത്ത പോലീസ്  സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO... എന്നിവർക്ക് ബസ്സ്‌  നമ്പർ, സമയം, പേര്  എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം )

KSRTC  -രാത്രി 8മണി  മുതൽ പുലർച്ചെ 6മണിവരെ... ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം... എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം... പരാതി കൾക്ക്
0471-2463799
ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും

എല്ലാ ബസ്സ്‌ ജീവനക്കാരുടെ, വിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും അറിവിലേക്ക്  ഷെയർ ചെയ്യുക
എല്ലാ ബസ്സ്‌ ജീവനക്കാർക്കും, മുതലാളിമാർക്കും ഇത്‌ ഷെയർ ചെയ്യാം... കാരണം നിങ്ങളും ഒരുകാലത്തു വിദ്യാർത്ഥി കളായിരുന്നു,, ബസ്സ്‌ ജീവനക്കാരനും, മുതലാളിയും ആവുന്നതതിന്  മുൻപ്  സാധാരണ  യാത്രക്കാർ...
നിങ്ങളുടെ കുട്ടികൾ ഇന്ന്  ഇല്ലെങ്കിൽ നാളെ  വിദ്യാർത്ഥികളാണ് ..

Wednesday, September 5, 2018

പ്രളയമേഖലയിലെ സ്‌കൂൾ ദത്തെടുക്ക്കുക.സഹോദര വിദ്യാലയങ്ങൾ . ഇതൊരു നല്ല ആശയമാണ്

.പ്രളയമേഖലയിലെ സ്‌കൂൾ  ദത്തെടുക്ക്കുക.സഹോദര വിദ്യാലയങ്ങൾ . ഇതൊരു നല്ല ആശയമാണ്

TEAM KAMBALLUR ന്റെ ചെങ്ങന്നൂർ ദൗത്യത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് 


 

Tuesday, September 4, 2018

ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം പുര്‍ത്തിയാക്കി മടങ്ങുന്നത് പ്രളയക്കെടുതിയിലെ ദുരന്തങ്ങള്‍ എറ്റുവാങ്ങിയ മേഖലകളിലെ നിരവധി പേര്‍ക്ക് ആശ്വാസവും സഹായവുമായതിന്റെ നിറഞ്ഞ സംതൃപ്തിയോടെ. ( ഈ പ്രദേശത്തെ 5 വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ പൂര്‍ത്തീകരിച്ചു. 14 കിണറുകള്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മലിനജലം നീക്കി ശുചിയാക്കി. തകര്‍ന്നുപോയ അംഗന്‍വാടി പ്രവര്‍ത്തിക്കാനായി പ്രാദേശിക ഭരണകൂടം കണ്ടെത്തിയ മല്‍സ്യമാര്‍ക്കറ്റിന്റെ കെട്ടിടം ശുചിയാക്കി പ്രവര്‍ത്തനയോഗ്യമാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു വിദ്യാലയങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതില്‍ ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂവായിരം പേരാണ് താമസിച്ചിരുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടിയ ദുരിതാശ്വാസക്യാമ്പഹകളുടെ ശുചീകരണം മൂന്നാം ഘട്ടപ്രവര്‍ത്തനമെന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇ സ്കൂളിലെ ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങളെ നീക്കം ചെയ്യുക ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു. അതിനു പുറമേ ജി ബി യു പി സ്കൂള്‍ ചെറിയനാടിലും ആയിരങ്ങള്‍ താമസിച്ചിരുന്നു. ആ വിദ്യാലയവും സന്നദ്ധസംഘം ശുചിയാക്കി.
ചെറിയനാട് എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ലഭിച്ചിരുന്നത്. ഇതും ഒരു ദുരിതാശ്വാസക്യാമ്പായിരുന്നു. ഇ വിദ്യാലയത്തിന്റെ പരിസരം വൃത്തിയാക്കുവാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഒരു പിടി നല്ല ഓര്‍മ്മകള്‍ക്കൊപ്പം സ്നേഹസമ്പന്നരായ നാട്ടുകാരുടെ സഹകരണവും സന്തോഷവും ഒപ്പം സ്ഥലം എം എല്‍ എയായ ശ്രീ സജി ചെറിയാന്റെ നല്ല വാക്കുകളും ദുരന്തബാധിതരുടെ നടുക്കുന്ന ഓര്‍മ്മകളും മനസ്സില്‍ ബാക്കിയാക്കി ഞങ്ങള്‍ ചെറിയനാടിനോട് യാത്രപറയുന്നു.17ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ഇത്രയും ദൂരെയുള്ള സേവന ദൗത്യത്തിൽ സന്തോഷപൂർവ്വം പങ്കെടുത്തു എന്നത് അപൂർവ ചാരുതയുള്ള ഒരു സത്യമാണ് .അത്രയും കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളെ പകർച്ച വ്യാധി ഭീഷണി പോലും വക വെക്കാതെ കുട്ടികളെ അയക്കാൻ തയ്യാറായി എന്നതും കാസർകോടൻ ഹൃദയങ്ങളുടെ സ്നേഹവായ്‌പിന്റെ അടയാളമായി .
posted by Baiju KP & CKR







കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി ഉപയോഗിക്കുന്ന കയർ

ഒരു പ്രത്യേക അറിയിപ്പ്..

കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി ഉപയോഗിക്കുന്ന കയർ ഇപ്പോൽ മിക്കവീട് കളിലും പ്ലാസ്റ്റിക് അല്ലെങ്കിൽ നൈലോൺ കയറുകളാണ്.

ഈ കയറുകളിൽ നിന്ന് ചെറിയ ചെറിയ നൂലുകളായും പൊടികളായും കിണറിൽ വീഴുന്നുണ്ട്..  ഈ വീഴുന്ന പൊടികൾ  നമ്മുടെ വയറ്റിൽ ദിവസവും എത്തുന്നു ഇത് ഒരിക്കലും ദഹിക്കുകയില്ല.. ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ വെള്ളം ചൂടാക്കുമ്പോൾ അലിഞ്ഞു പ്ലാസ്റ്റിസൈസറുകൾ ആയി മാറും.. ആമാശയത്തിലെത്തുന്ന ഇവ നമ്മുടെ കാഴ്ച കുറയുന്നതിന്റെ പ്രധാന കാരണമാണ്..
അത് കൊണ്ട് എത്രയും പെട്ടെന്നു് നൈലോൺ കയറുകൾ  മാ ററി പഴയ ചകിരികയർ ഉപയോഗിക്കുക..  വെളളം കുറഞ്ഞ ഈ സമയത്തു് തുണി വെച്ച് അരിച്ച് നോക്കിയാൽ മാരകമായ പൊടികൾ  കാണാം

ശ്രദ്ധിക്കുക.. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക


വൊളന്റിയർ ആകാൻ പറ്റുമോ ?

വൊളന്റിയർ ആണോ? ആകാൻ പറ്റുമോ? വ്യക്തതയുള്ള ക്യാമറയുള്ള ആൻഡ്രൊയ്ഡ്‌ മൊബൈൽ ഫോൺ കയ്യിലുണ്ടോ?

Hi, are you a Volunteer? Can you volunteer? Have an Android phone with good quality camera?

ഡാമേജ്‌ അസസ്‌മന്റ്‌ വൊളണ്ടിയർമ്മാരെ വേണം
We need Damage Assessment Volunteers

പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തീർത്ത കെടുതികളിൽ നിന്ന് തിരികെ നടക്കുന്ന വേളയിൽ, ദുരന്തം കെടുതി തീർത്ത ഇടങ്ങളിൽ ചെന്ന് "റീബിൽഡ്‌ കേരള" എന്ന ആപ്പ്‌ ഉപയോഗിച്ച്‌ വിവരശേഖരണം ന്നടത്താൻ വൊളണ്ടിയർമ്മാരെ വേണം.

ഇതിനായി https://volunteers.rebuild.kerala.gov.in എന്ന വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുക

Volunteers are required for recording data about damages caused in flood/ landslide/ landslip. Data can be collected using the "Rebuild Kerala" app developed by Kerala State IT Mission.

If you are ready to volunteer, then kindly register at https://volunteers.rebuild.kerala.gov.in

For more details, please call  94963 57006 Jerin, DPM, IT Mission, Kalpeta

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 94963 57006 ജെറിൻ, ഡി.പി.എം., ഐ ടി മിഷൻ, കല്പറ്റ.

Monday, September 3, 2018

എലിപ്പനിയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ

വെള്ളപ്പൊക്കത്തിന് ശേഷം വടക്കന്‍ ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതായി കേള്‍ക്കുന്നു. ആയതിനാല്‍ എലിപ്പനിയെക്കുറിച്ച്  കുറച്ച് കാര്യങ്ങൾ പറയാം


കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി.  എലിപ്പനി വെറും എലിപ്പനി മാത്രമല്ല, പശുപ്പനിയും കാളപ്പനിയും ആടുപനിയുമൊക്കെയാണ്. ഈ മൃഗങ്ങളുടെയൊക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍ കലരും. രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. ‘മുറിവേറ്റവര്‍’ വെള്ളത്തിലിറങ്ങി പനിപിടിച്ചു തുള്ളിയാല്‍ അപ്പനി വെറുംപനിയല്ല. എലിപ്പനിയാവും. കെട്ടകാലത്ത് ഏതു പനിയും ആദ്യം എലിപ്പനിയായി സംശയിക്കണം.  ആയതിനാല്‍  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ്  എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍  സാധ്യത എന്നും ഓര്‍ക്കണം. 


എലിപ്പനി എങ്ങനെ തടയാം


1. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്,  കുളിക്കരുത്

2. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്)  കാലുറയും ധരിക്കുക. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക. ശുചീകരണ പ്രവര്‍ത്തനം ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

3. വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക

4. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക

5. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക

6. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.

7. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എലിപ്പനി തടയാന്‍  200 മി.ഗ്രാം ഡോക്സിസൈക്ലിന്‍
(100 മി.ഗ്രാമിന്‍റെ 2 ടാബ്ലെറ്റ്)  കഴിക്കുക.  ഒരാഴ്ചത്തേക്ക് അത്ര മതിയാവും. അടുത്ത ആഴ്ചയില്‍ ശുചീകരണ ജോലി ചെയ്യേണ്ടിവരുമെങ്കില്‍ വീണ്ടും ഒരു ഡോസ് കഴിക്കണം.



എലിപ്പനി ബാധിച്ചവരെ എങ്ങനെ നേരത്തെ തിരിച്ചറിയാം?


വേണ്ടത്ര രോഗപ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതെ,  കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവര്‍ക്കും  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗസാധ്യത കൂടുതലാണ്. കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം. വേണമെങ്കില്‍ ഡോക്ടറോട് അങ്ങോട്ട്‌ ചോദിക്കുകയുമാവാം. “ഡോക്ടറെ, വെള്ളക്കെട്ടില്‍ ഇറങ്ങിയിട്ടുണ്ട്.  എലിപ്പനിയാണോ?” ഒരു പക്ഷെ അങ്ങനെ ചോദിക്കുന്നതിലൂടെ ഡോക്ടറെ നിങ്ങള്‍ സഹായിക്കുകയാവാം ചെയ്യുന്നത്. എലിപ്പനി തുടക്കത്തിലെ സംശയിച്ചാല്‍ പുട്ടുപോലെ ചികിത്സിച്ചു മാറ്റാം. വൈകുന്തോറും രോഗം  സങ്കീര്‍ണ്ണമായിത്തീരും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കാം. അതുകൊണ്ട് സൂക്ഷിക്കുക.

കടുത്ത പനിയോടോപ്പാം പേശികള്‍ക്ക് നല്ല വേദനയുമുണ്ടോ? പേശികളില്‍ അമര്‍ത്തുമ്പോള്‍ “ഹയ്യോ” എന്ന് പറഞ്ഞുപോകുന്ന ഒരുതരം വേദന! എങ്കില്‍ മിക്കവാറും അത് എലിപ്പനി തന്നെയായിരിക്കും. ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്‍റെ  വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റുചിലപ്പോള്‍ കണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. മൂത്രമൊഴിക്കുമ്പോഴും കടും  മഞ്ഞ! “ഓഹോ, ഇത് നമ്മുടെ മഞ്ഞപ്പിത്തമല്ലേ” എന്ന് കരുതി നാട്ടുമരുന്നും ഒറ്റലിയും കഴിച്ചുകൊണ്ടിരുന്നു കളയരുത്. തട്ടിപ്പോവും.  പനിയോടുകൂടിയ മഞ്ഞപ്പിത്തം എലിപ്പനിയുടെ ഭയങ്കരമായ ലക്ഷണമാണ്. അക്കാര്യം ഇനി മറക്കരുത്. സമയം ഒട്ടും കളയാതെ ഡോക്ടറുടെ സേവനം തേടുക.
*  

ചികിത്സ:


തുടക്കത്തില്‍ ലളിതം
ഡോക്സിസൈക്ലിന്‍ ഗുളിക
അല്ലെങ്കില്‍
പെനിസിലിന്‍ കുത്തിവെയ്പ്പ്
കടുത്താല്‍:


കിഡ്നി അടിച്ചുപോകല്‍,
ലിവര്‍ പൊടിഞ്ഞുപോകല്‍
ഹാര്‍ട്ട് തകര്‍ന്നുപോകല്‍
ശ്വാസം നിലച്ചുപോകല്‍
തദ്വാര,
ഐ. സി. യു
ഡയാലിസിസ്
വെന്‍റ്റിലേറ്റര്‍.
ഡോക്ടറും രോഗിയും
ബുദ്ധിമുട്ടും


എലിപ്പനി തുടക്കത്തില്‍ തിരിച്ചറിയുക, .
ജീവന്‍ രക്ഷിക്കുക

തുടങ്ങുംമുന്‍പ് പ്രതിരോധിക്കുന്നത്
ഏറ്റവും ഉത്തമം

      ഡോ.ജി.ആർ.സന്തോഷ് കുമാർ

Follow us on
https://chat.whatsapp.com/6O41DPnfLiz28J5qE4lgmB

Wednesday, August 29, 2018

ഓണത്തോണി മടങ്ങുന്നു. കനിവിന്റെ സാന്ത്വനം നൽകി.-KODAKKAD NARAYANAN MASTER



സ്നേഹപ്രകാശം
ഓണത്തോണി മടങ്ങുന്നു. കനിവിന്റെ സാന്ത്വനം നൽകി.
നിലയില്ലാക്കയത്തില്‍ നിന്നും കരകയറ്റാന്‍ ഒരു കൈ സഹായം    തകര്‍ന്നത് ഒരു ടൗണല്ല. പതിനായിരങ്ങളുടെ ജീവിതമാണ്. തൃശൂരിലെ ഏറ്റവും തിരക്കേറിയ പട്ടണമായ ചാലക്കുടിയില്‍ ഇപ്പോള്‍ ചാളക്കുടിലുകള്‍ പോലും ബാക്കിയില്ല.അലറിപ്പാഞ്ഞ് സര്‍വ്വം വിഴുങ്ങിയ പെരുവെളളം അനാഥമാക്കിയത് പതിനായിരക്കണക്കിന് ജീവിതങ്ങളെ.കല്ല് പോലും കരഞ്ഞു പോകുന്നതാണിവിടത്തെ കാഴ്ച്ചകള്‍.ചെളികയറി അടഞ്ഞു പോയ തെരുവീഥികള്‍.ചുമരുകള്‍ മുക്കാലും തകര്‍ന്നു വീണ കെട്ടിടങ്ങള്‍.കെട്ടിടങ്ങള്‍ക്കകത്ത് നീക്കം ചെയ്യുന്തോറും വന്ന് നിറയുന്ന ചെളിവെളളം.വെളളവും ചെളിയും കയറി പ്രവര്‍ത്തനരഹിതമാകാത്ത ഒരു ഇലക്ട്രാണിക് സാധനവും പാത്രവും വസഃത്രങ്ങളും ശയ്യോപകരണങ്ങളും ബാക്കിയില്ല.തകരാതെ ബാക്കിയായ കടകളിലെ വൈദ്യുതി സംവിധാനം റീ വയറിങ്ങ് ചെയ്യേണ്ട നിലയിലാണ്.മലിനജലവും കിണറുമെല്ലാം കൂടിക്കലര്‍ന്ന് പ്രളയജലത്തിന് മുന്നില്‍ കുടിവെളളത്തിന് പൊറുതിമുട്ടിയ കുറേ സാധുമനുഷ്യര്‍.ചെറുകിടകടക്കാര്‍ എത്ര കടം വാങ്ങിയാലും പരിഹരിക്കാന്‍ കഴിയാത്ത അവരുടെ സ്വന്തം ഉപജീവനത്തിന്‍റെ അത്താണികള്‍ ചെളിയിലാണ്ടതു കണ്ട് ഗദ്ഗദകണ്ഠരായി നില്‍ക്കുന്നു.സ്കൂളുകള്‍ പലതും നാമാവശേഷമായി. ആ കെട്ടീടങ്ങളില്‍ സ്വാഭാവികത വീണ്ടെടുക്കാന്‍ ഭഗീരഥപ്രയത്നമൊന്നും മതിയാവില്ല.
.................................................

.

                              മലയാളികളുടെ പ്രിയപ്പെട്ട മാതൃഭൂമി-ദൈവത്തിന്റെ സ്വന്തം നാട് - ദുരന്തത്തിന്‍റെ ഇരുള്‍നിഴലില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ഇരമ്പിയെത്തിയത് മനുഷ്യസ്നേഹത്തിന്‍റെ മഹാപ്രവാഹം.ആധുനികകേരളം ഇന്നുവരെ അനുഭവീച്ചിട്ടില്ലാത്ത പ്രളയക്കെടുതിയാണ് തെക്കന്‍ജില്ലകളില്‍ താണ്ഢവമാടിയത്.കൊടിയ ദുരന്തത്തിന്‍റെ ആഘാതം കുറക്കാന്‍ വടക്കന്‍പ്രദേശങ്ങളില്‍ നിന്നും വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്ന സന്നദ്ധസംഘങ്ങള്‍ വേണ്ടുവോളം ഒഴുകിയെത്തി.കൂട്ടത്തില്‍ അണ്ണാരക്കണ്ണനും തന്നാലാവത് എന്ന മട്ടിലാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കുൾ പിടിഎ എക്സി.അംഗങ്ങളുടെയും അരയി ഗവ.യു.പി.സ്കൂളുകളിനടുത്ത വൈറ്റ് ആർമിയുടെയും പൈര ടുക്കം പ്രിസത്തിന്റെയും സഹകരണത്തോടെ ഞങ്ങള്‍ക്കും ഒരോണത്തോണിയും തുഴഞ്ഞ് അവിടെയെത്താനായത്.ആഘോഷമില്ലാത്ത ഓണം എന്ന് അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മനുഷ്യസേവനത്തിന്‍റെ മഹാസന്ദേശം സ്വയം ഏറ്റെടുത്ത് തിരുവോണദിനത്തില്‍ പുറപ്പെട്ടതായിരുന്നു ഞങ്ങള്‍. പെരിയാര്‍ വിഴുങ്ങിയ  ചാലക്കുടിയെ വീണ്ടെടുക്കാന്‍.
ദുരന്തങ്ങളുടെ നെടുനീളത്തിലുള്ളൊരു ശ്മശാനഭൂമീയായിത്തീര്‍ന്നിരുന്നൂ ചാലക്കുടി. തിളച്ചുമറിഞ്ഞ ജീവിതത്തിന്‍റെ ഉത്സവഭൂമിയില്‍  സര്‍വ്വത്ര കണ്ണീരുണങ്ങാത്ത സങ്കടപ്പാടുകള്‍. ആളുയരത്തില്‍ വീടു തോറും അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ തന്നെ ഞങ്ങള്‍ ഏറെ പാടു പെട്ടു.ഓണത്തോണീസംഘത്തിലെ ആശാരിമാരും ഇലക്ട്രീഷ്യന്‍മാരും പ്ളംബര്‍മാരും കല്പണിക്കാരും തെല്ലിട വിശ്രമിക്കാതെയാണ് ഈ നാലുദിവസങ്ങളില്‍ ചാലക്കുടിയെ ആവാസയോഗ്യമാക്കാനുളള ത്യാഗോജ്ജ്വലപരിശ്രമങ്ങളില്‍ മുഴുകിയത്.നിറഞ്ഞ വെളളത്തിനടുത്ത് കുടിവെളളത്തിനായി കേഴുന്ന മനുഷ്യാവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിന്‍റെ നിരാലംബത എത്രത്തോളമാണെന്ന് ആരെയും കരളുലയ്ക്കും വിധം ബോധ്യപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. അങ്ങനെയുളള ദൈന്യതകളിലേക്കാണ് കാരുണ്യത്തിന്‍റെ കടലായി വന്നവരോടൊപ്പം ഞങ്ങളും പ്രവര്‍ത്തിച്ചത്.വിപത്തുകളെ നേരിടാന്‍ അതിമഹത്തായ സേവനസന്നദ്ധത വേണമെന്ന ' തിരിച്ചറിവാണ് "ഓണത്തോണി " യുടെ പ്രചോദനം. സാമൂഹ്യഇടപെടലുകള്‍ പ്രാദേശികമായ അതിരുകളെ ഭേദിച്ച് എവിടേക്കും പരക്കുന്നതാണ് സഫലവും സാര്‍ത്ഥകവുമായ മാനവികത. ഞങ്ങളുടെ സംഘാംഗങ്ങളെ വിശ്രമരഹിതരായി കര്‍മ്മനിരതരാക്കിയത് ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍,പിന്നെന്തിന്? എന്ന ബോധ്യമായിരുന്നു.നിസ്വാര്‍ത്ഥസേവനത്തിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അവിടെ ഞങ്ങള്‍ നൂറ്റി നാല്പത്തിയേഴ് വീടുകൾ വൈദ്യുതീകരിച്ചു. 63 വീടുകളിൽ പ്ലംബിംഗ് ജോലി പൂർത്തിയാക്കി. പത്ത് വീടുകൾ തകർന്ന ഓട് മാറ്റി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി.ഒരു വീടിന്റെ ചുമർദിത്തി നിർമ്മിച്ചു കൊടുത്തു.മരങ്ങൾ മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി മാറ്റി. പത്തോളം കിണർ ശുദ്ധീകരിച്ചു ആറ് വീടുകളിൽ പെയിന്റിംഗ് ജോലി തുടങ്ങി. പതിമൂന്ന് ടീം ഇലക്ട്രീഷ്യൻമാർ, രണ്ടു ടീം മരപ്പണിക്കാർ ,വീടു നിർമ്മാണത്തിന്റെ എല്ലാ മേഖലയിലും വൈദഗ്ദ്ധ്യമുള്ള പത്തംഗങ്ങളുള്ള രണ്ടു ടീമുകൾ, പെയിന്റർമാർ 2 ടീം
എന്നിവരടങ്ങിയതാണ് തൊഴിൽ സേന. പ്രവൃത്തിക്കാവശ്യമായ എല്ലാ പണിയായുധങ്ങളും യന്ത്രസാമഗ്രികളും ഒരു പ്രത്യേക വണ്ടിയിൽ നിറച്ച് സർവ സന്നാഹങ്ങളോടുകൂടിയാണ് തിരുവോണ നാളിൽ ചാലക്കുടിയിലെത്തിയത്.
നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ജയന്തി പ്രവീൺ, വൈസ് ചെയർമാൻ നീ.വിൽസൺ പാണാട്ടുപറമ്പിൽ എന്നിവരുടെ പൂർണ സഹകരണം, നഗരസഭാ ചെയർമാൻമാരുടെ ചേമ്പർ ചെയർമാൻ കൂടിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ അയച്ച സംഘം എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പ്റെസ്റ്റ് ഹൗസിൽ താമസം, ഭക്ഷണം............പലതും ചെയ്തു.ചെയ്തതിന്‍റെ നൂറിരട്ടി ഇനിയും ചെയ്യേണ്ടതുണ്ട്.വിദ്യാലയങ്ങള്‍ സാമൂഹികബോധത്തിന്‍റെ പാഠശാലകള്‍ മാത്രമല്ല വര്‍ക്ക് ഷോപ്പുകള്‍ കൂടിയാകണം എന്ന വിദ്യാഭ്യാസഫലപ്രാപ്തിയിലേക്ക് വരുംകാലത്തിന് ഒരു ചൂണ്ടു പലകകൂടിയാവുകയാണ് ഓണത്തോണി.ഞങ്ങള്‍ ഉടനടി സൃഷ്ടിച്ചെടുത്ത ഒരു കുഞ്ഞു തോണി,അത് സമയത്ത് അവിടെ തുഴഞ്ഞെത്തി. ഇങ്ങനെ ഇനിയും ഒരു പാട് തോണികള്‍ പ്രളയക്കെടുതികളിലേക്ക് എത്തേണ്ടതുണ്ട്.പ്രയാസങ്ങളിലുഴലുന്നവരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥി രക്ഷാകര്‍ത്തൃജനസമൂഹത്തിന് പ്രേരണയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ഇതിനേക്കാള്‍ കൃതാര്‍ത്ഥത വേറെന്തിനാണ്?
..................................................
അല്പം പിന്നോട്ട് :പറമ്പിക്കുളം അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് അളവില്‍ കൂടുതല്‍ വെള്ളമൊഴുക്കിയതാണ് ചാലക്കുടിയിലെ പ്രളയത്തിന്  കാരണമായതെന്ന് റിപ്പോര്‍ട്ട്.  പെരിങ്ങല്‍കുത്ത് ഡാം കരകവിഞ്ഞൊഴുകും വിധത്തില്‍ ജലപ്രവാഹത്തിന് കാരണമായത് പറമ്പിക്കുളത്ത് നിന്നും അപ്പര്‍  ഷോളയാറില്‍ നിന്നും അനിയന്ത്രിതമായി വെള്ളം തുറന്നു വിട്ടതോടെയാണെന്നാണ് വിലയിരുത്തൽ.
19,500 ക്യുബിക് അടി വെള്ളമാണ്  സെക്കൻഡില്‍ തുറന്നു വിടുകയെന്നാണ് തമിഴ്‌നാട് ആഗസ്റ്റ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് അറിയിച്ചത്. എന്നാല്‍ 40,000 ക്യുബിക് അടി വെള്ളം രണ്ട് മണിയോടെ തുറന്നു വിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. കെ.സി.ഇ.ബി.പറയുന്നു.
 ഇറിഗേഷന്‍ വകുപ്പാണ് ജലം പങ്കുവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.
അതേസമയം പെരിങ്ങല്‍കുത്ത് ഡാമില്‍ മരങ്ങളും മുളങ്കൂട്ടങ്ങളും അടിഞ്ഞതിനെത്തുടര്‍ന്ന് ഡാമിന്റെഷട്ടറുകള്‍ തകരാറിലായത് പുതിയ പ്രതിസന്ധിയായി.

Sunday, August 26, 2018

“ജീവിതം എന്നെ പഠിപ്പിച്ചത്” -ഷെയ്ഖ് മുഹമ്മദിന്റെ ഏറ്റവും പുതിയ ട്വീറ്റ്

ഷെയ്ഖ് മുഹമ്മദിന്റെ ഏറ്റവും പുതിയ ട്വീറ്റ് എല്ലാവരും വായിക്കേണ്ടതാണ്.. -ഗോപകുമാർ ജി കെ

“ജീവിതം എന്നെ പഠിപ്പിച്ചത്” എന്ന ഹാഷ്ടാഗിൽ അദ്ദേഹം അറബിയിൽ കുറിച്ചതിന്റെ ചുരുക്കം ഇതാണ്

അധികാരം കയ്യാളുന്നവർ രണ്ട് രൂപത്തിലുണ്ട്. ഒന്ന് ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്നവർ. അവർക്ക് സേവനം ചെയ്യുന്നതിൽ സംതൃപ്തി കൊള്ളുന്നവർ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ .

മറ്റൊരു വിഭാഗമുണ്ട്.. ലളിതമായ കാര്യങ്ങളെ പ്രയാസമാക്കി മാറ്റുന്നവർ, കൂടുതൽ സാങ്കേതികതകൾ സൃഷ്ടിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവർ, ആളുകൾ അവരുടെ വാതില്പടിക്കൽ യാചിച്ച് നിൽക്കണമെന്നതാണ് അവരുടെ ആഗ്രഹം.

നാട് നന്നാവണമെങ്കിൽ ആദ്യം പറഞ്ഞ വിഭാഗത്തിലുള്ള ഭരണാധികാരികൾ കൂടുതൽ ഉണ്ടാവണം..
***********************************************************************************

ദുരിതത്തിൽ അകപ്പെട്ട ഒരു ജനതയെ സഹായിക്കാൻ തയ്യാറായി മുന്നോട്ട് വന്നപ്പോൾ സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിച്ച് അതിന് പാര പണിയുന്നവർ നാടിന് ശാപമാണെന്ന്..

അസാധ്യ ട്വീറ്റ്.. അസാധ്യ ടൈമിംഗ്.

Basheer Vallikkunnu ന് കടപ്പാട് ;EDITED-CKR

കഥ :സാലറി .... ബാലചന്ദ്രൻ എരവിൽ

കഥ
സാലറി
.... ബാലചന്ദ്രൻ എരവിൽ
അലവൻസ് 2750
രണ്ട് ദിവസത്തെ സാലറി 6000
ആകെ 8750 രൂപയുടെ പ്രളയ നഷ്ടം ...
സൂപ്രണ്ട് കരുണാകരൻ സാർ ഉറങ്ങിയിട്ട് ഒരാഴ്ചയായി .
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി
ഉറക്കം വരുന്നില്ല.
വീട്ടിലെ ഓണസദ്യ,
ഭാര്യക്കും പിള്ളാർക്കുമുള്ള ഓണക്കോടി
എല്ലാം ഒഴിവാക്കി;
എന്നിട്ടും വല്ലാത്ത നിരാശ...
മിക്ക സമയങ്ങളിലും കിടപ്പു തന്നെ.
പരസ്പര വിരുദ്ധമായ സംസാരം.
ഇനിയും രണ്ടു വർഷം കൂടിയുണ്ടത്രേ സർവീസ്...
അതിനു ശേഷം എന്ത് പ്രളയമോ ഭൂകമ്പമോ
വന്നാൽ മതിയായിരുന്നു...
ബിഗ് ബോസിന്റെ ബ്രേക്കിൽ
 ന്യൂസ് ചാനലിലേക്ക് ഒന്ന് പോയപ്പോഴാണ്
സ്ക്രോൾ ചെയ്തു പോകുന്ന വാർത്ത മകൻ ശ്രദ്ധിച്ചത്.
ഉടൻ തന്നെ ചാനൽ മാറ്റി അവൻ അച്ഛന്റെ ജീവൻ രക്ഷിച്ചു ...
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവന്റെ മനസ്സിലൂടെ ആ സ്ക്രോൾ മിന്നി മാഞ്ഞു;
'സർക്കാർ ജീവനക്കാർ പ്രളയ ദുരിതാശ്വാസ നിധിലേക്ക് ഒരു മാസശമ്പളം നൽകണമെന്ന...!!'
*******************************************************************



( 3 ദിവസങ്ങൾ വീതം 10 മാസം കൊണ്ട് മതി സൂപ്രണ്ട് സാറേ - എന്ന് വായനക്കാരൻ )





കേരള പുനര്‍നിര്‍മാണത്തിന് സര്‍ക്കാറിനൊപ്പം -ചെന്നിത്തല


തിരുവനന്തപുരം: കേരളം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയാറാണ്. സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെ തുടര്‍ന്ന് ബന്ധു വീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണം. വിദേശ സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

റെയിൽവേ കൂടുതൽ റിസർവേഷൻ കോച്ചുകൾ ഓർഡിനറിയാക്കി-

 കൂടുതൽ  റിസർവേഷൻ കോച്ചുകൾ ഓർഡിനറി  ടിക്കറ്റുകാർക്കു കയറാൻ പാകത്തിൽ മാറ്റിയിട്ടുണ്ട് .സ്ല്ലീപ്പർ ടിക്കറ്റു വാങ്ങണം .വിശദവിവരങ്ങൾക്ക് ലിസ്റ്റ് നോക്കുക .

കുട്ടനാട് 28,29,30 തീയതികളില്‍ പുനരധിവാസ ദൗത്യത്തിന് വോളന്റീയര്‍മാര്‍ക്ക് രജിസ്ടര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍

Dr.T.M THOMAS ISAAC .
കേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പുനരധിവാസ ദൗത്യത്തിന് 28,29,30 തീയതികളില്‍ കുട്ടനാട് സാക്ഷ്യം വഹിക്കുവാന്‍ പോകുകയാണ്. പ്രളയത്തില്‍ വീടുപേക്ഷിച്ച് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയ ഒന്നരലക്ഷം ആളുകളെ കുട്ടാനാട്ടിലെക്ക് തിരികെ മാറ്റി പാര്‍പ്പിക്കാന്‍ ഉള്ള യജ്ഞം. അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് അവിടെ ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ചെളി നീക്കം ചെയ്യണം. പരിസരശുചീകരണം ഉറപ്പു വരുത്തണം. കുടിവെള്ളം ഉറപ്പു വരുത്തണം. ഇവയൊക്കെ ചെയ്യുന്നതിന് അന്‍പതിനായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്ന അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടക്കുക . നിങ്ങള്‍ക്കതില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടോ?
വോളന്റീയര്‍മാര്‍ക്ക് രജിസ്ടര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍ താഴെ കൊടുത്തിരിക്കുന്നു

http://volunteer.canalpy.com
കുട്ടനാടിനെ തിരിച്ചു പിടിക്കാനുള്ള യജ്ഞത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്ടര്‍ ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുക. കല്ലാശാരി, മരയാശാരി, ഇലെക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ സ്കില്ലുകള്‍ ഉള്ളവര്‍ അത് കൃത്യമായി ഉള്‍പ്പെടുത്തുക. പതിമ്മൂന്നു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ ഓരോ ഗ്രൂപ്പുകളിലും സ്കില്‍ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാന്‍ അത് സഹായിക്കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആദ്യം വേണ്ട നടപടി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുക എന്നതാണ്. മടകള്‍ കുത്തണം. പമ്പുകള്‍ വെച്ച് വെള്ളം പമ്പുചെയ്ത് കളയണം . പക്ഷെ എന്ത് ചെയ്യാം, പെട്ടിയും പറയും മോട്ടറും എല്ലാം വെള്ളത്തിലാണ്. ആ മോട്ടോറുകള്‍ നന്നാക്കി റീവൈന്‍ഡ് ചെയ്തെടുക്കാന്‍ സമയമെടുക്കും . അതിനു കാത്തു നില്‍ക്കാനാവില്ല. അത് കൊണ്ട് വലിയ തോതില്‍ പമ്പുകള്‍ വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കല്‍ തുടങ്ങുകയാണ് . കിര്‍ലോസ്കര്‍ കമ്പനി തായ്ലാന്‍ഡ് ഗുഹയിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള മൂന്ന് വമ്പന്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. മണിക്കൂറില്‍ മുപ്പത് ലക്ഷം ലിറ്റര്‍ ആണ് ഇവയുടെ ഡിസ്ചാര്‍ജ് കപ്പാസിറ്റി. അതുപയോഗിച്ച് എ സി റോഡിന്‍റെ ചുറ്റുപാടുമുള്ള പാടശേഖരങ്ങളെ വെള്ളം വറ്റിച്ച് റോഡ്‌ അടിയന്തിരമായി ഗതാഗതയോഗ്യമാക്കല്‍ ആണ് നാളെ തുടങ്ങാന്‍ പോകുന്ന പ്രവര്‍ത്തനം. പാടശേഖര സമിതികളുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുടെ പരാതികള്‍ തീര്‍ത്ത് എത്രയും വേഗം വെള്ളം വറ്റിക്കാന്‍ ആരംഭിക്കും. പരമാവധി പാടശേഖരങ്ങളിലെ വെള്ളം 28 ആവുമ്പോഴേക്കും വലിയണം എന്നാണു ലക്ഷ്യമിടുന്നത്.

27 ന് വോളന്ടീയര്‍മാര്‍ എല്ലാവരും എത്തിച്ചേരണം. വോളന്ടീയര്‍മാര്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു പോസ്റ്റില്‍ വിശദമായി അറിയിക്കാം. രജിസ്ടര്‍ ചെയ്യന്നവരുടെ വാട്ട്സാപ്പ് നമ്പരിലും നിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് എത്തിക്കും.

28 ന് കാലത്താണ് അവരെ അവര്‍ക്ക് നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുക.അമ്പതിനായിരം വോളന്ടീയര്‍മാരില്‍ മുപ്പത്തിയയ്യായിരം പേരെങ്കിലും ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടനട്ടുകാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ആവും.കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം പേര്‍ ജില്ലയ്ക്കു പുറത്തുനിന്നും . ഇവരെയെല്ലാവരെയും കൃത്യമായി അവര്‍ പ്രവൃത്തിയെടുക്കേണ്ട പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ ബാര്‍ജുകള്‍ , കേവുവള്ളങ്ങള്‍ ,ബോട്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് ഏറ്റെടുക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വള്ളങ്ങളും ഈ ഓപറേഷനില്‍ പങ്കെടുക്കും.ഏതാണ്ട് ആയിരത്തോളം ഹൌസ്‌ബോട്ടുകളും ഉണ്ടാവും . ഹൗസ് ബോട്ടുകള്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രാത്രി കിടപ്പറയായിട്ട് ഉപയോഗിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം…ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം ഇത്തരത്തില്‍ ഹൌസ്‌ബോട്ടുകളില്‍ ആണ് താമസിപ്പിക്കുക. അല്ലാത്തവര്‍ക്ക് അതാത് പ്രദേശത്തെ പഞ്ചായത്തുകളിലെ കമ്മ്യുനിറ്റി ഹാളുകളും മറ്റും ആദ്യമേ തന്നെ വൃത്തിയാക്കി ഇവര്‍ക്ക് താമസം ഒരുക്കും

28 ന് കാലത്ത് ആദ്യം ചെയ്യുക പാമ്പ് പിടുത്തക്കാരുടെ സംഘം പ്രദേശം സന്ദര്‍ശിച്ച് പാമ്പുകളുടെ ഭീഷണി ഒഴിവാക്കുക എന്നതാണ്. ഒരുപക്ഷെ അവര്‍ അതിന്‍റെ തലേന്ന് മുതല്‍ തന്നെ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കും. ഓരോ വാര്‍ഡിലും ഇലെക്ട്രീഷ്യന്‍ , പ്ലംബര്‍ , മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍ സിവില്‍ ജോലികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരു എന്‍ജിനീയര്‍ എന്നിവരുണ്ടാകും. ഇതിനു പുറമേ ഓരോ വാര്‍ഡിലും മൂന്നു പേരടങ്ങുന്ന ഒരു ഐ ടി ഗ്രൂപ്പും ഉണ്ടാകും . ആദ്യം ചെയ്യുക , ഇവര്‍ വീടിന്റെ വാസയോഗ്യത നിര്‍ണ്ണയിക്കുകയും അതിന്‍റെ കണക്കുകള്‍ ജില്ല കേന്ദ്രങ്ങളിലേക്ക് അയക്കുകയും ആണ്. അതിനുശേഷമാണ് വീട് വൃത്തിയാക്കല്‍ ആരംഭിക്കുക. വീട്ടിലെയും പരിസരപ്രദേശത്തെയും ചെളി നീക്കം ചെയ്ത് ആ വാര്‍ഡില്‍ തന്നെ ഒരു കേന്ദ്രം കണ്ടെത്തി കുന്നു കൂട്ടൂകയാണ് ചെയ്യാന്‍ പോകുന്നത്. ആറ്റിലേക്ക് ചെളി വീണ്ടും വലിച്ചെറിയുന്നതിനു കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീടുകള്‍ കഴുകുന്നതിന്‌ കഴിയുനന്നത്ര ഹൈപ്രെഷര്‍ പമ്പുകള്‍ ഉപയോഗപ്പെടുത്തും . കഴുകി കഴിഞ്ഞാല്‍ വീട് ഫിനോയില്‍ ഇട്ടു വീണ്ടും കഴുകണം. വീടിനു ചുറ്റും നീറ്റുകക്ക അല്ലെങ്കില്‍ കുമ്മായം വിതറണം. ബ്ലീച്ചിംഗ് പൌഡറും ഉപയോഗിക്കാം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ വീട് വാസയോഗ്യമായി എന്നാണ് കരുതുക.

ഇതിനെ തുടര്‍ന്ന് മുപ്പതാം തീയതി ക്യാമ്പുകളില്‍ നിന്ന് കുട്ടികളെയും പ്രായം ചെന്നവരെയും എല്ലാം തിരകെ വീടുകളിലേക്ക് മാറ്റുക. അതോടുകൂടി നശിച്ചു പോയ വീടുകള്‍ ഒഴികെ എല്ലായിടവും ആളുകള്‍ പാര്‍പ്പാകും. നശിച്ചു പോയാ വീട്ടുകാര്‍ക്ക് കുട്ടനാട്ടില്‍ തന്നെ ക്യാമ്പ് ഒരുക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.

താമസം ആവുന്നതോടെ തന്നെ കുടിവെള്ളത്തിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് . മണിക്കൂറില്‍ പതിനയ്യായിരം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുന്ന ഒരു പമ്പ് എങ്കിലും എത്തിച്ചേരും. തല്‍ക്കാലം കുടിവെള്ളം പുറത്ത് നിന്ന് കൊണ്ടുവരും. ഏതാനും ശുദ്ധീകരണ പ്ലാന്റുകള്‍ കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കിലും അവയെത്താന്‍ താമസിക്കും. എല്ലാ വീടുകളുടെ മുന്നിലും മഴവെള്ളം ശേഖരിക്കുന്നതിന് വേണ്ടി ഉള്ള സംവിധാനം ഒരുക്കും.നാല് കുറ്റികളില്‍ ഒരു തോര്‍ത്ത് മുണ്ട് കെട്ടി കല്ലിട്ടു അതിനു താഴെ ഒരു ബക്കറ്റ് വച്ച് വെള്ളം ശേഖരിക്കുന്ന രീതി ആയിരിക്കും ഇത് . കുളിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്തത് ആയിരിക്കണം.

ഒറ്റദിവസം കൊണ്ട് കുട്ടനാട്ടിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്യും .പുതിയ കുപ്പികള്‍ പ്രത്യേകം ശേഖരിക്കും. പഴയ കുപ്പികള്‍ എല്ലാം സംഭരിച്ച് കഴുകി സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.പ്ലാസ്ടിക്ക് കായലില്‍ ഉള്ളവയുള്‍പ്പടെ ശേഖരിച്ച് നീക്കം ചെയ്യണം.

തിരികെ വരുന്ന കുട്ടനാട്ടുകാരുടെ ആരോഗ്യപ്രശ്നങ്ങള്‍ മോണിട്ടര്‍ ചെയ്യാന്‍ ഒരു ആപ്പ് വോളന്ടീയര്‍മാര്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അതും ഇക്കൂട്ടത്തില്‍ തന്നെ ചെയ്യും

Comment by Major Ravi on rescue activities



WikiUpload Free File Hosting

Note : How to upload  an audio clip to a blogger post ? go to wiki upload and use quick upload and copy the html link.