ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

RELIEF CAMPS

മലപ്പുറം, കോഴിക്കോട്‌, വയനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും എത്തിക്കുന്നതിന്റെ  ഭാഗമായി രാമനാട്ടുകര ഗണപത് സ്കൂളിൽ പ്രവർത്തിക്കുന്ന റിലിഫ് രാമനാട്ടുകര കേന്ദ്രത്തിലേയ്ക്ക് അവശ്യ സാധനങ്ങൾ ഇനിയും വേണ്ടതുണ്ട്. ഏകദേശം നൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് ഇരുന്നൂറിലധികം വോളന്റിയർമാർ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു ഹബ് ആയി ഈ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.  താഴെപ്പറയുന്ന സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ
 9447726591 (Akhilnath), 9895335644(Sreejith)
9539538291 (likhitha)
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Requirement List :
1.ടൂത്ത് പേസ്റ്റ്,ബ്രഷ്
2.സോപ്പ്,വാഷിംഗ് സോപ്പ്
3.ഹാർപിക്
4.ഡെറ്റോൾ
5.ഫസ്റ്റ് എയ്ഡ് കിറ്റ്
6.മുണ്ട്
7.മാക്സി
8.ഇന്നർവെയർ- ജെന്റ്സ് & ലേഡീസ്
9.തോർത്ത്,
10.ബെഡ്ഷീറ്റ്
11.സാനിറ്ററി നാപ്കിൻ,ഡയപ്പർ
12.കുട്ടികൾക്കുള്ള ടീഷർട്ട്(10 വയസുവരെ)
13.ബക്കറ്റ്,കപ്പ്
14.അരി
15.പയർ-പരിപ്പ് വർഗങ്ങൾ
16.റസ്ക്ക്,ബിസ്ക്കറ്റ്
17.കറിപ്പൊടികൾ
18.വെളിച്ചെണ്ണ
19.റവ
20.പഞ്ചസാര
21.ചായപ്പൊടി
22.അവിൽ
23.ക്ലോറിൻ പൗഡർ
24.കുടിവെള്ളം (ബോട്ടിൽ)
25.അരി
26.ഡെറ്റോൾ
MEDICINES RE[23:35, 8/18/2018] Subin Kadumeni: Dear Drs

We need doctors in and around Ernakulam to visit relief camps in and around Ernakulam for patients.

Also If you could ask your medical Distributors to help with general medicine, we would be thankful.

Let's help Kerala and help people.

🚫🚫🚫🚫🚫Emergency medicines for a rescue camp of 3000 people needed

1. Inj. Plain insulin
2. Insulin syringe
3. Tab. Metformin 500
4. Tab . Aspirin 75
5. Tab. Clopidogrel 75
6. Tab. Thyronorm 25
7. Tab. Amlodipine 5
8. Tab. Atenelol
9. Tab paracetamol
10. Tab. Pantoprazole 40
11. Tab. Isosorbide dinitrite 5 mg s/l
12. Tab. Salbutamol 2mg
13. Tab. Emeset
14. Tab. Atorvostatin 40
15. Cap. Amoxycillin 500
16. ORS sachet
17. Syp. Paracetamol
18. Syp. Emeset
19. Syp. Salbutamol
20. Bernadine ointment
21. Cotton
22. Gauze
23. Tab. Aceclofenac
24. Normal saline 500 ml
25. IV set and Iv Camila
26. Inj. Oxytocin
27. Syp. Amoxycillin
28. Sanitary napkin
29. Tab. Primlout N

Kindly contact
Dr Shadaab : +919322232222
+919821629786

SHARE THIS MESSAGE IN GROUP TO HELP US
[23:35, 8/18/2018] Subin Kadumeni: This is genuine. From Doctors group
യത്ത് സെക്രട്ടറിക്ക് അയച്ചു നല്കുന്നു. 

ഇത്രയും നടപടികൾ പൂർത്തിയാകുവാൻ കേവലം അരമണിക്കൂർ മാത്രം മതി.

പഞ്ചായത്ത് ഓഫീസിലെ അസി.എഞ്ചിനീയർ/ ഓവർസീയർ വീടിനുണ്ടായ നാശനഷ്ടം കണക്കാക്കി വില്ലേജ് ഓഫീസുകളിലേക്ക് റിപ്പോർട്ട് നല്കുന്നു.

വില്ലേജ് ഓഫീസർ ധനസഹായം ശുപാർശ ചെയ്ത് തഹസിൽദാർക്ക് അയക്കുന്നു.

തഹസിൽദാർ തുക അനുവദിച്ച് അപേക്ഷാ കക്ഷിയുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നു.

വളരെ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം അനുവദിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത്.

അർഹമായ ഒരാൾക്ക് പോലും ആനുകൂല്യം നിഷേധിക്കപ്പെടുകയില്ല.

ഓരോ അപേക്ഷയും കൃത്യമായ സ്ക്രൂട്ടണിക്കും പരിശോധനയ്ക്കും വിധേയമാക്കപ്പെടുന്നു.

ആകെയുള്ള ഒരേയൊരു പ്രശ്നം അനർഹരായ അപേക്ഷകളുടെ തള്ളിക്കയറ്റമാണ്.

നിരസിക്കുന്ന കേസുകളിലും ഫീൽഡ് പരിശോധന നടത്തേണ്ടിവരുമെന്നതിനാൽ കൂടുതൽ സമയനഷ്ടവും ജോലിഭാരവും കാലതാമസവും ഉണ്ടാകുന്നു.

വീടിന് യാതൊരുവിധ കേടുപാടും  സംഭവിച്ചിട്ടില്ലാത്തവർ അപേക്ഷ നൽകുന്നത് നിരുത്സാഹപ്പെടുത്തുവാൻ പഞ്ചായത്ത് മെമ്പർമാരും പൊതുപ്രവർത്തകരും ഒന്ന് ശ്രദ്ധിച്ചാൽ അർഹരായവർക്ക് വളരെ പെട്ടെന്ന് തന്നെ സഹായം എത്തിച്ചു കൊടുക്കുവാൻ കഴിയും.

വീടിന്റെ മതിൽ തകർന്നതിന് ധനസഹായം നൽകുവാൻ നിലവിൽ പ്രൊവിഷനില്ല. കൂടാതെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക്  പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായതിന് റവന്യൂ വകുപ്പ് മുഖേന സാമ്പത്തിക സഹായമില്ല.

കൃഷി നാശം സംഭവിച്ചതിന് ബന്ധപ്പെട്ട കൃഷി ഓഫീസർക്കും കന്നുകാലികൾ നഷ്ടമായതിന് മൃഗാശുപത്രിയിലും അപേക്ഷ നൽകേണ്ടതാണ്. 

മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം നമ്മുടെ അവകാശമാണ്. അത് ലഭിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും കൈക്കൂലി നൽകാൻ പാടില്ല.

കൈമടക്ക് നൽകിയില്ലെങ്കിൽ അർഹതപ്പെട്ട ധനസഹായം ലഭിക്കില്ലെന്ന തെറ്റിദ്ധാരണ തിരുത്തേണ്ടിയിരിക്കുന്നു.

അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവരാവകാശ നിയമം എന്നൊരു വജ്രായുധം കയ്യിലുള്ളപ്പോൾ നമ്മളെന്തിന് ആശങ്കപ്പെടണം...?
[19:31, 8/24/2018] Hari Banerji: ഒടുവിൽ മഹാപ്രളയം ഇങ്ങനെ പറഞ്ഞു " ഞാൻ പിന്മാറുകയാണ്, തോൽവി സമ്മതിക്കുന്നു... ഇവർ തോൽക്കില്ല ഇവരെ തോൽപ്പിക്കാൻ പറ്റില്ല..  മനുഷത്വം കൊണ്ടും മനക്കരുത്തുകൊണ്ടും ഇവർ അതുല്യരാണ്.....  അതി ശക്തരാണ്.

പ്രളയത്തെ ധീരമായി നേരിട്ട കേരള ജനത അതിജീവനത്തിന്റെ "കേരള മോഡൽ" ലോകത്തിനു കാട്ടുകയാണ്.

ലോകം കേരളത്തോട് ചോദിക്കുന്നു നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ഇതു...  ഒരു ശരാശരി മലയാളി പറയുന്നു "ഇതു ഞങ്ങളെ ആരും പഠിപ്പിച്ചതല്ല.... ഞങ്ങൾ ഇങ്ങനെയാണ്......  ദൈവത്തിന്റെ സ്വന്തം നാടാണിത്.... യുവാക്കളും  യുവതികളും വൃദ്ധരും സ്കൂൾകുട്ടികളും സന്നദ്ധപ്രവർത്തകരും രാഷ്ട്രീയനേതാക്കളും ഗവണ്മെന്റ് ജീവനക്കാരും...അങ്ങനെ നമ്മൾ  എല്ലാം കൂടി മാറ് വിരിച്ചു നിന്നു നേരിട്ടതാണ് ഈ പ്രളയത്തെ....
കേരള പൊലീസിലെ ചുണകുട്ടന്മാർ
കേരള ഫയർഫോഴ്സിലെ ചുറുചുറുക്കന്മാർ...  KSEBയുടെ വിലമതിക്കാനാകാത്ത സേവനം.... ബ്യുറോക്രസിയുടെ ശക്തമായ ഇടപെടൽ...  എല്ലാത്തിനും ഉപരി പൊതുസമൂഹം മുഴുവൻ ഒറ്റകെട്ടായി നിലകൊണ്ടു....
സോഷ്യൽ മീഡിയയിലൂടെ  രക്ഷ പ്രവർത്തനം ഏകോപിപ്പിക്കാൻ രാവും പകലും മറന്ന ഒരു ജനത....... മാധ്യമങ്ങളുടെ വിലയേറിയ സേവനം....

തേച്ചു വടിവാക്കിയ ഖദറിൽ നിന്നും കേരളരാഷ്ട്രീയം ലുങ്കിയിലേക്ക് മാറി ചെളിയിലും വെള്ളത്തിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി.....

നാം ഏറ്റവും ആദരിക്കേണ്ടവർ....

നന്ദി എന്ന വാക്കിന് ഏറ്റവും യോഗ്യർ...
ഇവരെ ഓർക്കുമ്പോൾ കൺകോണുകളിൽ കണ്ണീർ പൊടിയണം...

തന്റെ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും വേണ്ടില്ല...  എനിക്കു എന്റെ കൂടെപ്പിറപ്പുകളെ കൈപിടിച്ച് കയറ്റണം എന്ന ചിന്തയുമായി രാവുകളെ പകലുകളാക്കി.. വിശപ്പിനെ ഊർജ്ജമാക്കി
ആയിരങ്ങളെ ജീവനിലേക്കു നയിച്ച നമ്മുടെ സ്വന്തം മത്സ്യതൊഴിലാളികൾ......
അവർ നിരക്ഷരരാണ്...  സ്നേഹത്തിന്റെ ഭാഷ മാത്രം അറിയുന്നവർ.....  ആരും ക്ഷണിക്കാതെ വന്നു....  വേണ്ടതെല്ലാം ചെയ്തു....  ആരോടും പറയാതെ പോയി......  ഒന്ന് അവർ പറയാതെ പറഞ്ഞു
നമ്മളെല്ലാം മനുഷ്യരാണ്...  നമുക്ക് വേണ്ടതു സ്നേഹമാണ്...  ഞങ്ങൾക്ക് അതിൽ ദാരിദ്ര്യം ഇല്ല....

ഇന്ത്യൻ നേവി.... മിലിറ്ററി... NDRF....  എന്നിവർ എന്ത് ചെയ്തു എന്ന് തെളിവുകൾ നിരത്തേണ്ട ആവശ്യം ഒട്ടുമില്ല....
അവർ രക്ഷിച്ചെടുത്ത ജീവിതങ്ങൾ.... കുരുന്നുകൾ...
നന്ദി എന്ന വാക്ക് തികയാതെ വരും.....  പൂർണ്ണ ഗർഭണിയായ യുവതിയെ വാട്ടർ ബാഗിൽ സംരക്ഷിച്ചു എയർ ലിഫ്റ്റിങ് നടത്തുന്ന മഹത്തായ ആ ദൃശ്യങ്ങൾ ലോകമെമ്പാടും വാഴ്ത്തുകയാണ്......

ഇന്നു ലോകം നമ്മുടെ കൊച്ചു കേരളത്തെ തലോടുവാൻ...  സ്വാന്തനിപ്പിക്കുവാൻ.... തണലാകുവാൻ....മത്സരിക്കുകയാണ്....
എല്ലാ കോണുകളിൽ നിന്നും സഹായം
വർഷിക്കുന്നു...
യൂറോപ്യൻ രാജ്യങ്ങളിൽ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ കേരളഫ്ളഡ് റിലീഫ് റിക്വസ്റ്റ് നടത്തുന്നു..
അറബ് രാജ്യങ്ങൾ അവിശ്വസനീയമായ രീതിയിൽ കൈത്താങ്ങുന്നു.....
ലിവർപൂൾ, ബാർസിലോണ തുടങ്ങിയ ഫുട്ബോൾ ക്ലബ്ബുകൾ കേരളത്തോടുള്ള അവരുടെ താല്പര്യം വെളിവാക്കി കഴിഞ്ഞു.....
കാനഡയും അമേരിക്കയും നമ്മൾ മലയാളികളെ അതിശയത്തോടെ നോക്കുന്നു...... എല്ലാ പിന്തുണയും ഉറപ്പ് തരുന്നു......
ഗൂഗിൾ, ആമസോൺ, പെപ്സികോ, കൊക്ക കോള തുടങ്ങിയ ആഗോള കമ്പനികളുടെ സഹായങ്ങൾ..... ഇതൊക്കെ ചിലതു മാത്രം...  നിര നീളുകയാണ്......
ഭാഷ, സംസ്‍കാരം എന്നിവ അതിർത്തി നിർണയിക്കപ്പെട്ട  മറ്റു സംസ്ഥാനങ്ങൾ നമ്മെ സഹായിക്കുന്നതിൽ പിശുക്കു കാട്ടിയില്ല... തമിഴർ, തെലുങ്കർ, കന്നടക്കാർ, പഞ്ചാബികൾ, രാജസ്ഥാനികൾ എല്ലാം സ്നേഹം എന്ന ഭാഷയിൽ നമുക്കായി ഒത്തു ചേർന്നു...

ക്രിക്കറ്റ് താരം യുവരാജ് സിംഗ് കേരളത്തിലെ ജനങ്ങൾക്ക്‌ സഹായം അഭ്യർത്ഥിച്ച വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു....  അതിന്റെ താഴെ ചേർക്കപ്പെട്ട ഒരു കമന്റ് ഇങ്ങനെയാണ് " ഞങ്ങൾ പാക്കിസ്ഥാൻകാരു…
[19:34, 8/24/2018] Hari Banerji: പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നതിന് ധനസഹായം ലഭിക്കുവാൻ എന്ത് ചെയ്യണം..?

വെള്ളപേപ്പറിൽ ഒരു അപേക്ഷയെഴുതി നിങ്ങളുടെ വില്ലേജ് ഓഫീസിൽ സമർപ്പിക്കുക.

അപേക്ഷയോടൊപ്പം റേഷൻ കാർഡ് കരം അടച്ച രസീത് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് വയ്ക്കുന്നത് അഭികാമ്യമാണ്.

മഹാപ്രളയത്തിൽ രേഖകൾ നഷ്ടമായിപ്പോയെങ്കിൽ അക്കാര്യം അപേക്ഷയിൽ തന്നെ എഴുതിയാൽ മതി.

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും ആനുകൂല്യം നഷ്ടമാകില്ല.

വില്ലേജ് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ വീട് പരിശോധിച്ച് നഷ്ടം തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചു നല്കുന്നു. 

ഇത്രയും നടപടികൾ പൂർത്തിയാകുവാൻ കേവലം അരമണിക്കൂർ മാത്രം മതി.

പഞ്ചായത്ത് ഓഫീസിലെ അസി.എഞ്ചിനീയർ/ ഓവർസീയർ വീടിനുണ്ടായ നാശനഷ്ടം കണക്കാക്കി വില്ലേജ് ഓഫീസുകളിലേക്ക് റിപ്പോർട്ട് നല്കുന്നു.

വില്ലേജ് ഓഫീസർ ധനസഹായം ശുപാർശ ചെയ്ത് തഹസിൽദാർക്ക് അയക്കുന്നു.

തഹസിൽദാർ തുക അനുവദിച്ച് അപേക്ഷാ കക്ഷിയുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നു.

വളരെ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം അനുവദിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത്.

അർഹമായ ഒരാൾക്ക് പോലും ആനുകൂല്യം നിഷേധിക്കപ്പെടുകയില്ല.

ഓരോ അപേക്ഷയും കൃത്യമായ സ്ക്രൂട്ടണിക്കും പരിശോധനയ്ക്കും വിധേയമാക്കപ്പെടുന്നു.

ആകെയുള്ള ഒരേയൊരു പ്രശ്നം അനർഹരായ അപേക്ഷകളുടെ തള്ളിക്കയറ്റമാണ്.

നിരസിക്കുന്ന കേസുകളിലും ഫീൽഡ് പരിശോധന നടത്തേണ്ടിവരുമെന്നതിനാൽ കൂടുതൽ സമയനഷ്ടവും ജോലിഭാരവും കാലതാമസവും ഉണ്ടാകുന്നു.

വീടിന് യാതൊരുവിധ കേടുപാടും  സംഭവിച്ചിട്ടില്ലാത്തവർ അപേക്ഷ നൽകുന്നത് നിരുത്സാഹപ്പെടുത്തുവാൻ പഞ്ചായത്ത് മെമ്പർമാരും പൊതുപ്രവർത്തകരും ഒന്ന് ശ്രദ്ധിച്ചാൽ അർഹരായവർക്ക് വളരെ പെട്ടെന്ന് തന്നെ സഹായം എത്തിച്ചു കൊടുക്കുവാൻ കഴിയും.

വീടിന്റെ മതിൽ തകർന്നതിന് ധനസഹായം നൽകുവാൻ നിലവിൽ പ്രൊവിഷനില്ല. കൂടാതെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക്  പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായതിന് റവന്യൂ വകുപ്പ് മുഖേന സാമ്പത്തിക സഹായമില്ല.

കൃഷി നാശം സംഭവിച്ചതിന് ബന്ധപ്പെട്ട കൃഷി ഓഫീസർക്കും കന്നുകാലികൾ നഷ്ടമായതിന് മൃഗാശുപത്രിയിലും അപേക്ഷ നൽകേണ്ടതാണ്. 

മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം നമ്മുടെ അവകാശമാണ്. അത് ലഭിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും കൈക്കൂലി നൽകാൻ പാടില്ല.

കൈമടക്ക് നൽകിയില്ലെങ്കിൽ അർഹതപ്പെട്ട ധനസഹായം ലഭിക്കില്ലെന്ന തെറ്റിദ്ധാരണ തിരുത്തേണ്ടിയിരിക്കുന്നു.

അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവരാവകാശ നിയമം എന്നൊരു വജ്രായുധം കയ്യിലുള്ളപ്പോൾ നമ്മളെന്തിന് ആശങ്കപ്പെടണം...?
[19:37, 8/24/2018] Kdm: ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയം. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ നിന്നുള്ള ദൃശ്യം ,കരയിച്ചു കളഞ്ഞല്ലോ ജനങ്ങളെ ഇവിടെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും വേർത്തിരിവില്ലാതെ ഒരുമ്മ പെറ്റ മക്കളെ പോലെ ഈയൊര് സൗഹാർദ്ധമാണ് നമ്മൾ ആഗ്രഹിക്കുന്നത് ,എല്ലാ രാഷ്ട്രീയക്കാരും കണ്ണ് നിറച്ച് കണ്ടോളു !
#share
[19:41, 8/24/2018] Bhaskaran Pta: 10 മിനിട്ട് മുമ്പേ ഒരു സുഹൃത്ത്‌ ഇട്ടതാണല്ലോ  ആവർത്തനം ഒഴിവാക്കുമല്ലോ
[19:42, 8/24/2018] Chandran Kamballur: ഒരു ശരാശരി മലയാളിയുടെ ചിന്തകൾ അടുക്കും ചിട്ടയുമായി രേഖപ്പെടുത്തിയതിനു നന്ദി.🙏🙏🙏
[20:06, 8/24/2018] Elizabeth TeacherKodom: http://www.afterflood.in/
[20:21, 8/24/2018] Radhakrishnan C K: GHSS Mathil
[20:37, 8/24/2018] Rema 2: 👏
[20:41, 8/24/2018] Binesh Wynad: കേരളം  കണ്ടിട്ടുള്ളതില്‍  വച്ചേറ്റവും വലിയ സർക്കാർ പുനരധിവാസ ദൗത്യത്തിന്  28, 29, 30 തീയതികളില്‍ , കുട്ടനാട് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് .. 

പ്രളയത്തില്‍ വീടുപേക്ഷിച്ച് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയ  ഒന്നരലക്ഷം ആളുകളെ കുട്ടാനാട്ടിലെക്ക് തിരികെ മാറ്റി പാര്‍പ്പിക്കാന്‍ ഉള്ള യജ്ഞം.  അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് അവിടെ ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ചെളി നീക്കം ചെയ്യണം. പരിസരശുചീകരണം ഉറപ്പു വരുത്തണം. കുടിവെള്ളം ഉറപ്പു വരുത്തണം. ഇവയൊക്കെ ചെയ്യുന്നതിന് അന്‍പതിനായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്ന അതിവിപുലമായ  പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടക്കുക . നിങ്ങള്‍ക്കതില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടോ? 
വോളന്റീയര്‍മാര്‍ക്ക്  രജിസ്ടര്‍  ചെയ്യാനുള്ള പോര്‍ട്ടല്‍ താഴെ കൊടുത്തിരിക്കുന്നു

http://volunteer.canalpy.com
കുട്ടനാടിനെ തിരിച്ചു പിടിക്കാനുള്ള യജ്ഞത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  ഈ പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്ടര്‍ ചെയ്യുമ്പോള്‍ കൃത്യമായ  വിവരങ്ങള്‍ രേഖപ്പെടുത്തുക. കല്ലാശാരി, മരയാശാരി, ഇലെക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ  സ്കില്ലുകള്‍ ഉള്ളവര്‍ അത് കൃത്യമായി  ഉള്‍പ്പെടുത്തുക. പതിമ്മൂന്നു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ ഓരോ ഗ്രൂപ്പുകളിലും സ്കില്‍ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാന്‍ അത് സഹായിക്കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആദ്യം വേണ്ട നടപടി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുക എന്നതാണ്. മടകള്‍ കുത്തണം. പമ്പുകള്‍ വെച്ച് വെള്ളം പമ്പുചെയ്ത് കളയണം . പക്ഷെ എന്ത് ചെയ്യാം, പെട്ടിയും പറയും മോട്ടറും എല്ലാം വെള്ളത്തിലാണ്. ആ മോട്ടോറുകള്‍ നന്നാക്കി റീവൈന്‍ഡ് ചെയ്തെടുക്കാന്‍ സമയമെടുക്കും . അതിനു കാത്തു നില്‍ക്കാനാവില്ല. അത് കൊണ്ട് വലിയ തോതില്‍ പമ്പുകള്‍ വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കല്‍ തുടങ്ങുകയാണ് . കിര്‍ലോസ്കര്‍ കമ്പനി  തായ്ലാന്‍ഡ് ഗുഹയിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള  മൂന്ന് വമ്പന്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. അതുപയോഗിച്ച് എ സി റോഡിന്‍റെ ചുറ്റുപാടുമുള്ള പാടശേഖരങ്ങളെ  വെള്ളം വറ്റിച്ച് റോഡ്‌ അടിയന്തിരമായി ഗതാഗതയോഗ്യമാക്കല്‍ ആണ് നാളെ തുടങ്ങാന്‍ പോകുന്ന പ്രവര്‍ത്തനം. പാടശേഖര സമിതികളുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുടെ പരാതികള്‍ തീര്‍ത്ത് എത്രയും വേഗം വെള്ളം വറ്റിക്കാന്‍ ആരംഭിക്കും. പരമാവധി പാടശേഖരങ്ങളിലെ വെള്ളം 28 ആവുമ്പോഴേക്കും വലിയണം എന്നാണു ലക്ഷ്യമിടുന്നത്.

27 ന്  വോളന്ടീയര്‍മാര്‍ എല്ലാവരും എത്തിച്ചേരണം. വോളന്ടീയര്‍മാര്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു പോസ്റ്റില്‍ വിശദമായി അറിയിക്കാം. രജിസ്ടര്‍ ചെയ്യന്നവരുടെ വാട്ട്സാപ്പ്  നമ്പരിലും നിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് എത്തിക്കും.

28 ന്  കാലത്താണ് അവരെ അവര്‍ക്ക് നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുക.അമ്പതിനായിരം വോളന്ടീയര്‍മാരില്‍ മുപ്പത്തിയയ്യായിരം പേരെങ്കിലും ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടനട്ടുകാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ആവും.കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം പേര്‍ ജില്ലയ്ക്കു പുറത്തുനിന്നും . ഇവരെയെല്ലാവരെയും കൃത്യമായി അവര്‍ പ്രവൃത്തിയെടുക്കേണ്ട പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ ബാര്‍ജുകള്‍ , കേവുവള്ളങ്ങള്‍ ,ബോട്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് ഏറ്റെടുക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വള്ളങ്ങളും ഈ ഓപറേഷനില്‍ പങ്കെടുക്കും.ഏതാണ്ട് ആയിരത്തോളം ഹൌസ്‌ബോട്ടുകളും ഉണ്ടാവും . ഹൗസ് ബോട്ടുകള്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രാത്രി കിടപ്പറയായിട്ട് ഉപയോഗിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം ഇത്തരത്തില്‍ ഹൌസ്‌ബോട്ടുകളില്‍ ആണ് താമസിപ്പിക്കുക. അല്…
[20:47, 8/24/2018] Radhakrishnan C K: 👏
[20:48, 8/24/2018] Chandran Kamballur: I am interested. But am I, being 58 year old, useful here...???
[20:51, 8/24/2018] Radhakrishnan C K: 27,28 തീയതികളിൽ കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് എന്ന കാര്യവും പരിഗണിക്കണം.
[22:29, 8/24/2018] Gopakumar G K: ഇത് ഏത് വെതർ മോഡൽ അനുസരിച്ചാണ് പ്രവചിച്ചത് എന്നറിയില്ല.
നിലവിൽ ഭീതിജനകമായ സാഹചര്യം ഒന്നും ഈ പറഞ്ഞദിവസങ്ങളിൽ ECMWF, ഓ GFS പ്രവചിച്ചു കാണുന്നില്ല.
തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ട്. മലബാർ തീരത്തും മലയോരത്തും 26 ൽ നിന്നും മഴ ഉണ്ടാവും. അതൊക്കെ ഒറ്റപ്പെട്ട മോഡറേറ്റ് മഴയായിരിക്കും. അപൂർവ്വം ശക്തമായി കുറച്ചു നേരം പെയ്തേക്കാം.(കാസർകോട്, നോർത്ത് കണ്ണൂർ മലനിര)
High altitude clouds ആണ് കൂടുതൽ ഉള്ളത്. അത് പശ്ചിമഘട്ടത്തിൽ തട്ടി കൺവേർജ് ആ കാൻ സാധ്യത ഇല്ലാത്തതിനാൽ ദീർഘനേരമുള്ള കനത്ത മഴ ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ഭയപ്പെടേണ്ട സാഹചര്യമില്ല.

പിന്നെ IMD യാ ണ് ഒഫിഷ്യൽ ആയി പറയേണ്ടത് .അവരുടെ മുന്നറിയിപ്പ് എടുക്കുക.
നാളെ വൈകുന്നേര ത്തിലിരുന്ന് ഇടവിട്ടുള്ള മഴ ഉണ്ടാവാം.
[22:51, 8/24/2018] ലത സഹോദരി: 👍👍👍
[22:53, 8/24/2018] Gopakumar G K: പോളിടെക്‌നിക്കിൽ പഠിക്കാത്ത കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം എന്തുകൊണ്ട് നേരത്തെ തുറന്നില്ല, നേരത്തെ തുറന്നായിരുനെങ്ങിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ എന്ന്......KSEB യുടെ ലാഭക്കൊതി കാരണമല്ലേ നേരത്തെ തുറക്കാതിരുന്നതെന്നു......

എന്റെ പൊന്നു ചേട്ടന്മാരെ.....ആ ഡാമിൽ ഷട്ടറിൽ കൂടെ മാത്രമേ വെള്ളം പുറത്തേക്കു പോകൂ, ഷട്ടർ ഇരിക്കുന്ന height ആണ് 2397 ft , ജലനിരപ്പ് 2397 ft എത്തിയത് 9th ഓഗസ്റ്റ് നാണ്,

ഷട്ടർഒക്കെ രണ്ടു മാസം മുൻപ് തുറന്നിട്ടാലും ആ height ൽ വെള്ളം എത്താതെ മണിയാശാനും KSEB യും പോയിട്ട് ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് വിചാരിച്ചാലും വെള്ളം പുറത്തേക്കു പോകില്ല....

ശക്തമായ മഴ കാരണം ആഗസ്റ്റ് ഒമ്പതിനാണ് ജലനിരപ്പ് 2397 ft ലേക്ക് എത്തുന്നത്....രാത്രി ഷട്ടർ തുറക്കുന്നത് ഒഴിവാക്കി രാവിലെ തന്നെ രണ്ടു ഷട്ടർ തുറന്നു....പുറത്തേക്കൊഴുകിയ വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതൽ ജലമാണ് കടുത്ത മഴ കാരണം ഡാമിലേക്ക് ഒഴുകിയെത്തിയത്.....അങ്ങനെ ബാക്കി അഞ്ചു ഷട്ടറുംകൂടി തുറന്നു....ചുരുക്കിപ്പറഞ്ഞാൽ ഇടുക്കി ഡാം ഇല്ലായിരുന്നെങ്കിൽ ഈ പെയ്ത മഴയിൽ മൂന്ന് ജില്ലകൾ കേരളത്തിൽ നിന്നും ഒലിച്ചു പോയേനെ.

ഇനിയും ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഡാം തുറന്നപ്പോൾ പത്രമാധ്യമങ്ങളിൽ വന്ന ഫോട്ടോ അല്ലെങ്കിൽ വീഡിയോ പരിശോധിക്കുക......ഡാം തുറക്കുന്ന നിമിഷത്തിൽ എടുത്ത ഫോട്ടോകളിൽ കാണാം വെള്ളം മുകളിൽ നിന്നും ഒഴുകി വരുന്നത്, ആ നിരപ്പിലാണ് അഞ്ചു  ഷട്ടറുകളും ഇരിക്കുന്നത്........ആ നിരപ്പിൽ വെള്ളം എത്താറാകുമ്പോളാണ് ബ്ലൂ അലെർട് യെല്ലോ അലെർട് ഒക്കെ പ്രഖ്യാപിച്ചത് ......എത്തി കഴിഞ്ഞപ്പോൾ റെഡ് അലേർട്ടും.....

അതുകൊണ്ടു ദയവുചെയ്ത്  നുണകൾ പ്രചരിപ്പിക്കും മുൻപ് സ്വന്തമായി കാര്യങ്ങളെ ഒന്നു വിലയിരുത്തുക......ഈ ദുരന്തത്തെ നാം നേരിട്ടത് ഒറ്റക്കെട്ടായാണ്....ഇവിടെ ഇപ്പോൾ ഒറ്റ വികാരമേയുള്ളു .......കേരളം.

നമ്മുടെ നാടിനെ പടുത്തുയർത്തുക എന്ന ഒറ്റലക്ഷ്യമെ നമുക്കുള്ളൂ....അതിനായി കൈ കോർക്കാം.
ജയ് ഹിന്ദ്

PS - My post is primarily intended for the layman as they are the ones inundated with canards.

I have replied the technical details whoever has raised it, copying it here again.

1. Total capacity of the dam is at 2408 ft.

2. മുകളിൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഞ്ചു radial സ്പിൽവേ (ഷട്ടർ) കൂടാതെ ഡാമിന്റെ അടിഭാഗത്തായിട്ടു രണ്ടു vertical spillways കൂടിയുണ്ട്. അതുപയോഗിക്കുന്നതു ഡാം de-slit ചെയ്യാനും അല്ലെങ്കിൽ ഡാം ഡികമ്മീഷൻ ചെയ്യാൻ ആണ്.

അതെങ്ങാനും തുറന്നിരുനെങ്കിൽ നമ്മൾ അറബിക്കടലിൽ ഇരുന്നു ഇത് ടൈപ്പ് ചെയ്യേണ്ടി വന്നെനെ കൂടെ രണ്ടോ മൂന്നോ ജില്ലകളും...........the slit and water comes out of it as a projectile due to the heavy pressure and we will have new islands formed in Arabian Sea from the slit in place of few districts in Kerala.

According to my information, the vertical spillways have never been opened since the dam was commissioned, however few people have mentioned here that it was opened for few seconds in 1981 & closed immediately since they couldn’t manage it as water was going out like a projectile (rocket)

3. Dam shutter (radial flood gate) base is fixed at 2370 ft. This means that the maximum we can reduce the water level in Cheruthoni through radial floodgates is 2370 ft. So if the water level is 2370 ft, it will stay in dam, will not go down through radial floodgates.

4. Shutter height is 10 meters (33 ft), this means shutter base is at 2370 ft …
[23:16, 8/24/2018] Jyotis Mother: ദുരിതാശ്വാസ ക്യാമ്പിലെത്തിയ സഹായം വഴി മാറി ചെലവഴിച്ചിരിക്കുന്നു. രാജഗിരി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചപ്പോൾ മുതൽ സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും വ്യക്തികളും സംഘടനകളും സർക്കാർ സംവിധാനങ്ങളും സഹായങ്ങൾ പണമായും സാധന സാമഗ്രികളുമായി എത്തിച്ചിരുന്നു. ക്യാമ്പ് അവസാനിച്ച സമയത്ത് ക്യാമ്പിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതിനു ശേഷവും അരി ഉൾപ്പടെയുള്ള സാധനങ്ങൾ ബാക്കി വന്നിരുന്നു. ഈ സാധനങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതര വാർഡുകളിൽ വിതരണം ചെയ്തത്.ദുരിതാശ്വാസ ക്യാമ്പിൽ സാധനസാമഗ്രികൾ ആളുകൾ എത്തിച്ചത് കെടുതി അനുഭവിക്കുന്നവരെ സഹായിക്കുകയെന്ന മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ കാഴ്ചപ്പാടോടുകൂടിയാണ്.ആ സഹായം വേറെ ആളുകൾക്ക് യാതൊരു മാനദണ്ഡവുമില്ലാതെ മെമ്പർമാരുടെ മനോഗതിക്കനുസരിച്ച് വിതരണം ചെയ്തുവെന്നത് ഗുരുതരമായ അനാസ്ഥയാണ്. സാധനങ്ങൾ അഥവാ ബാക്കി വന്നിട്ടുണ്ടെങ്കിൽ കേരളത്തിൽ ഇപ്പോ ളും പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് അയക്കണമായിരുന്നു ഇല്ലയെങ്കിൽ കലക്ട്രേറ്റിൽ എത്തിക്കണമായിരുന്നു. ഇവിടെ നിന്നും നിരവധി സംഘടനകളും സ്ഥാപനങ്ങളും സമീപ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയിരുന്നുവെന്നത് നാം മറക്കരുത്. ക്യാമ്പിലെത്തിയ സാധനങ്ങൾ അടിച്ചു മാറ്റിയതിനു തുല്യമാണ് ഇവിടെ അധികൃതർ സ്വീകരിച്ച നടപടി.ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
കുറ്റക്കാർക്കെതിരെ നിയമ നടപടികളുണ്ടാവണം

എന്ന്
റോഷി ജോസ്
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
[23:16, 8/24/2018] Jyotis Mother: പ്രളയം' കഴിഞ്ഞിട്ടും
[08:24, 8/25/2018] Chandran Master Eltf: Kerala
Gods own Country

My wishes to you on this auspecious day of Onam.
[09:21, 8/25/2018] Radhakrishnan C K: Based on kairali web
[09:48, 8/25/2018] Sivan mestri: എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
[09:51, 8/25/2018] Radhakrishnan C K: ദുഃഖത്തിനെന്നു ഞാൻ അവധി കൊടുക്കും ?

The most relevant article read Yesterday ....💖

ഇന്ന് ഉത്രാടം ആണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട ദിവസം. തെരുവോരത്തെ കച്ചവടക്കാർ മുതൽ നഗരത്തിലെ വൻ കച്ചവടക്കാർ വരെ തിരക്കിലാകേണ്ട ദിവസം, ഓണത്തപ്പന്റെ രൂപം മുതൽ വാഷിംഗ് മെഷീനും ഫ്രിഡ്‌ജും വരെ എല്ലാത്തരം വസ്തുക്കളും വൻ തോതിൽ വിറ്റു പോകേണ്ട ദിവസം.

പക്ഷെ വെള്ളം കയറാത്ത നഗരങ്ങളിൽ ഉൾപ്പടെ ഈ വർഷത്തെ ഉത്രാടം തണുപ്പൻ ആണ്. മാമൻ നാട്ടിലുള്ളത് കൊണ്ട് ഇത്തവണ ഓണക്കോടി വേണം എന്ന് പറഞ്ഞിരുന്ന മരുമക്കൾക്ക് ഇപ്പോൾ ഒന്നും വേണ്ട. അടിപൊളിയായി ഓണം നടത്തിയിരുന്ന തുമ്മാരുകുടിയിൽ ഈ ഓണത്തിന് കഞ്ഞിയും പയറും മാത്രം. ഇതൊക്കെ കേരളത്തിലെ ഓരോ വീട്ടിലും സംഭവിക്കുന്നുണ്ടാകാം.

ഒറ്റ നോട്ടത്തിൽ ഇതൊക്കെ ശരിയാണെന്ന് തോന്നാം. നമ്മുടെ സഹോദരങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു കണക്കിന് രക്ഷപെട്ടിരിക്കുമ്പോൾ, നൂറുകണക്കിന് മലയാളികൾ മരിച്ചപ്പോൾ, പതിനായിരങ്ങൾക്ക് വീടില്ലാത്തപ്പോൾ തുമ്മാരുകുടിയിൽ ഓണത്തിന് ചമ്മന്തി വേണോ മരുമകൾക്ക് പുതിയ ഉടുപ്പ് വേണോ എന്നതൊക്കെയാണോ പ്രധാന പ്രശ്നം? ഇങ്ങേർക്ക് ഒരു ഔചിത്യ ബോധവും ഇല്ലേ? ഈ പണം ദുരിത ബാധിതർക്ക് അങ്ങ് കൊടുത്താൽ പോരേ ?

ദുരിതബാധിതർക്ക് പഴയ വസ്ത്രവും ഭക്ഷണവും ദൂര ദൂര ദേശത്തു നിന്നും അയച്ചു കൊടുക്കരുത് എന്ന് ഞാൻ ഒരു മാസം മുൻപ് പറഞ്ഞപ്പോഴും എൻറെ ഔചിത്യ ബോധത്തെ ചോദ്യം ചെയ്തവർ ഉണ്ട്. ഇപ്പോൾ ആ കാര്യങ്ങൾ സമൂഹത്തിന് ബോധ്യമായി. അതിനാൽ ഇന്ന് മുതൽ ചെയ്യേണ്ട ചില കാര്യങ്ങൾ പറയാം.

1. കേരളത്തിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ആണെങ്കിലും ഈ പ്രളയവും ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും നേരിട്ട് ബാധിച്ചത് നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തെ പോലും ഇല്ല. മൂന്നു കോടി മുപ്പത് ലക്ഷം മലയാളികൾ ഉള്ളതിൽ പത്തു ലക്ഷത്തോളം ആളുകളാണ് ക്യാംപുകളിലുള്ളത്. ഏതാണ്ട് അത്രയോളം തന്നെ ബന്ധു ഗൃഹങ്ങളിലും ഉണ്ടെന്ന് കരുതുക.

2. വിദേശത്തുള്ള ഇരുപത് ലക്ഷത്തിലധികം മലയാളികളിൽ ഒരു ശതമാനം പേർ മാത്രമേ ആ സമയത്ത് നാട്ടിൽ ഈ പ്രളയത്തിൽ നേരിട്ട് ഉൾപ്പെട്ടു കാണാൻ വഴിയുള്ളൂ.

3. ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള സഹാനുഭൂതിയും ഔചിത്യ ബോധത്തെ പറ്റിയുള്ള ചിന്തകളും കാരണം തൊണ്ണൂറു ശതമാനം ആളുകളും റെസ്റ്റോറന്റ്റ് മുതൽ സ്വർണ്ണക്കട വരെ ഉള്ളിടത്ത് ഉപഭോഗം കുറച്ചിരിക്കയാണ്. ഇതറിയാൻ നമ്മുടെ നഗരത്തിൽ നോക്കേണ്ട, നമ്മുടെ പത്രങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

4. ചിലവാക്കാതിരിക്കുന്ന ഈ തുകയൊന്നും മൊത്തമായി ദുരിതാശ്വാസ നിധിയിലോ ദുരന്തബാധിതരുടെ അടുത്തോ എത്താൻ പോകുന്നില്ല. എത്തുന്ന തുക തന്നെ വളരെ പതുക്കെയാണ് കമ്പോളത്തിൽ എത്താൻ പോകുന്നത്.

5. ഇതിനാൽ കമ്പോളം മന്ദഗതിയിലാകും. ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല. അതിൻറെ പിന്നിൽ നാം കാണാതെ പ്രവർത്തിക്കുന്ന അനവധി ആളുകൾ ഉണ്ട്.  ലോറിക്കാർ, ചുമട്ടു തൊഴിലാളികൾ, പരസ്യ കമ്പനിക്കാർ, എന്നിങ്ങനെ. ഇവരുടെ ഓരോരുത്തരുടെയും വരുമാനം കുറയും. ഇവർ തൊഴിലിന് നിയമിച്ചിരിക്കുന്നവരെ പിരിച്ചു വിട്ടേക്കാം, അല്ലെങ്കിൽ അങ്ങനെ ഒരു ഭീതി ഉണ്ടാകും. അപ്പോൾ അവർ ചിലവാക്കുന്ന തുക  കുറയും. ഈ കച്ചവടങ്ങളിൽ നിന്നും സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കുറയും. സർക്കാർ പണം ചിലവാക്കുന്നത് കുറയ്ക്കും. ഇതൊരു വിഷ്യസ് സ്പൈറൽ ആണ്. കേരളം മൊത്തം സാമ്പത്തിക മാന്ദ്യത്തിലാകും. ചുരുക്കത്തിൽ പത്തു ശതമാനം ജനങ്ങളിൽ നിൽക്കേണ്ട ദുരന്തം അവരോടുള്ള നമ്മുടെ വികാരം തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതിലൂടെ നൂറു ശതമാനം ആളുകളിലേക്കും പടരും. ഞാനും നിങ്ങളും അതിൽ നിന്നും വിമുക്തരാവില്ല. പ്രളയ ദുരന്തം മലകയറി നിങ്ങളുടെ പോക്കറ്റിലെത്തും. ആരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുന്നുവോ അവ…
[09:52, 8/25/2018] Radhakrishnan C K: വായിക്കേണ്ട ലേഖനം.
[09:58, 8/25/2018] Radhakrishnan C K: എന്റെ അബദ്ധങ്ങൾ പൊറുക്കുക
[09:58, 8/25/2018] Radhakrishnan C K: ഓണമാണ്. എല്ലാവർക്കും സ്നേഹം.
[09:58, 8/25/2018] Balachandran And Vinayan: കഥ
പ്രളയോണം
.....ബാലചന്ദ്രൻ എരവിൽ
നഫീസുമ്മ പൂക്കളമിട്ടു..
ഏലിയാമ്മ തൃക്കാക്കരയപ്പന് പൂവടയുണ്ടാക്കി..
ഭവാനിയമ്മ സദ്യ വിളമ്പി..
അവറാച്ചൻ ഊഞ്ഞാല് കെട്ടി ..
ശുക്കൂറിന്റെ മക്കൾ തിരുവാതിരയാടി..
ഹുസൈൻ ഹാജി മാവേലിയായി..
ശങ്കരൻ എമ്പ്രാന്തിരി പുലിയാട്ടമാടി..
ഫാദർ ഡൊമനിക്ക് മാവേലി കഥയിലൂടെ
ഒരുമയുടെയും സമൃദ്ധിയുടെയും
നിറവാർന്ന, മണമാർന്ന രുചി വിളമ്പി...
നാടും നാട്ടാരും ഭരണകൂടവും
ഇവരുടെ സന്തോഷത്തിനായ് കൂട്ടുകൂടി ...
നമ്മൾ ഒന്ന്.
നമ്മളെല്ലാം ഒന്ന്..
നമ്മൾ എന്നും ഒന്ന്...!
ക്യാമ്പിലെ പ്രായം കൂടിയ കാരിച്ചിയമ്മ ഉറക്കെ വിളിച്ചു പറഞ്ഞു;
'ഇതു തന്നെയാ നമ്മൾ കേട്ട കഥയിലെ മാവേലിക്കാലമെന്ന് '...!!
[10:00, 8/25/2018] Radhakrishnan C K: കഥ ഇഷ്ടായി, മാഷേ.👏
[10:33, 8/25/2018] Chandran Master Eltf: Rivers, Backwaters Coconut trees
My enchanting Kerala
[10:40, 8/25/2018] Gopakumar G K: Disaster management policy😌
[10:46, 8/25/2018] Ajith Jhi: Reuters office at Canary Wharf, London...
[10:59, 8/25/2018] Santhosh: Js Adoor എഴുതുന്നു:

കേരള  ഫസ്റ്റ്  ക്യാമ്പയിൻ .

25000  കോടിയുടെ  പുതു കേരള നിർമാണ ഫണ്ട് .

കേരളം  വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം  . നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് .  നമുക്ക്  ഒരു രാജ്യത്തിന്റെയും  ദൽഹി  ദര്ബാറിന്റെയും  എയ്ഡ്  വേണ്ടാ  എന്ന്  തന്റേടത്തോടേയും  ആത്മ വിശ്വാസത്തോടെയും  പറയാൻ  കഴിയണം .

 നമ്മൾ കേരളത്തിലെയും ലോകത്തേയും മലായാളികൾ ഒരുമിച്ചു ശ്രമിച്ചാൽ  ഇരുപത്തി അയ്യായിരം കോടി നമ്മൾ പതിനഞ്ചു മാസത്തിൽ മോബി ലൈസ് ചെയ്ത്  ഏറ്റവും സമർഥമായി ഇമ്പ്ലിമെൻറ് കാണിച്ചു ലോകത്തിൽ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക.

കേരള ഫസ്റ്റ് ആണെന്ന് പെർഫോമ് ചെയ്ത് കാണിക്കുക. മോഡിയുടെ പുറകെയും ആരുടെ പറകയും പോകേണ്ട കാര്യമില്ല . WE CAN and WE WIL എന്ന്  ഓരോ മലായാളിയും നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ

നമ്മൾ വെറും മൂന്നാം ലോക ക്കാരെ പോലെ പെരുമാറരുത് . നമ്മൾ ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ് .മാനവ വികസ സൂചികയിൽ ഒന്നാമത് .ലോകത്ത്‌ ആകമാനം ഉള്ള ബ്രെയിൻ ട്രസ്റ്റ് ആണ് കേരകത്തിന്റ യു എസ പി . ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക . ഇത് കേരള സമൂഹത്തെയും ഗവേൺസിനെയും പുതുക്കി എടുക്കാൻ ഉള്ള അവസരമാണ് . This is no time to sulk. This is no time to blame. This is the time to renew kerala. This is to rebuild hope in everyone and every where in Kerala. Tell government of India .Thank you , we don't  need your  aid too.

കേരളത്തിലെ  മൊത്തം കുടുംബങ്ങൾ  1,12,17,853. ഇതിൽ ഒരു  80 ലക്ഷം  കുടുമ്പങ്ങൾ ഒരു മാസം  ശരാശരി ആയിരം രൂപ  വച്ച്  15 മാസം  കൊടുത്താൽ  തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനർ നിർമ്മാണവും . അത് പോരായെങ്കിൽ സർക്കാർ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .

ചുരുക്കത്തിൽ അല്പം ഫിനാൻസ് ആൻഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകിൽ നമ്മുക്ക് നിഷ്പ്രയാസം  കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും  . പക്ഷെ രണ്ടു കണ്ടീഷൻ . ഒന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിയമ സഭയിൽ റെസൊലൂഷൻ പാസാക്കി ജനങ്ങളോട് അഭ്യർത്തിക്കണം . സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം  രൂപ വരെ ഒരു പുതു കേരള നിർമിതി ഫണ്ടിലേക്കിട്ടാൽ തീരുന്ന പ്രശനമേയുള്ളൂ കേരളത്തിൽ . എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം  Together we did it.  ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്നമാണ് . അത് കൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും

അങ്ങനെ കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു  മാസം  പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്‌ലണ്ടിൽ തക്സിൻ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങൾ പിരിവെടുത്തു ഐ എം എഫ് ലോൺ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .

പക്ഷെ ഇത് നടക്കണമെങ്കിൽ മൂന്നു കാര്യം വേണം . ഒന്ന് . പൂർണ സുതാര്യതയും അൽകൗണ്ടബിലിറ്റിയും .രണ്ടു . ജനങ്ങളിൽ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ),മൂന്ന് . ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിർവഹണം . ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് .സത്യത്തിൽ ഇത് നടപ്പാക്കാൻ ഒരു കേരള റീ കൺസ്ട്രക്ഷൻ ബോഡിൽ എല്ലാ പാർട്ടികളുടെയും പ്രതി നിധികളെ ഉൾപ്പെടുത്തുക .

അങ്ങനെയുള്ള കേരള പുനർ നിർമ്മാണ ഫണ്ടിന്റെ പൂർണ്ണ വരവ് ചിലവ് കണക്കുകൾ എല്ലാ മാസവും മനുഷ്യർക്ക്‌ മസ്നസ്സിലാകുന്ന തരത്തിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം .എല്ലാ  നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പ്പ…
[12:19, 8/25/2018] Gopakumar G K: I must say this. This is not a man made disaster when it comes to dams operated by KSEBL. the worst effected area of Kerala are Thrissur, Pathanamthitta , Ernakulam due to floods. But is it due to opening of dams. I say no. I worked in neriamnagalm powerhouse and studied well about the Periyar. My first experience with landslide was in the year 2013. The studies reveal that Periyar used to flood just near to the machine floor in its early commissioning days( I have the original photos). In this worst effected flood when Idukki ( cheruthoni was opened) discharged the highest flood release after its commissioning since 1976 was much below  the flood level marked at neriamnagalm. So why blaming ksebl or dams for this flood?

In fact the levels have reduced. There are still options to control the floods which we can discuss.

Thrissur was flooded mainly due to peechi chemmony and discharge from Chalakudy river basin. Thrissur town wasn't a victim of Chalakudy river. So please don't blame ksebl for that. Even at Echipara( near to chimmony dam) land was submerged due to landslide . There are issues in the downstream. Lot of lake view hotels, house, shoes and so called multinational or high class township has cleared the wet lands by constructing huge concrete buildings. Please visit my place ( pullazhy) and see how the bunds are submerged/ breached ? So it's an eye opener. Please don't spoil our hill stations by constructing hill view palace or cloud 9 hotels. Please don't construct township by consuming wet lands( normal flow of water is obstructed).
PS: please remember even in this massive flood we were not black out. So appreciate the efforts of KSEBL and its DAMS. especially Idukki and neriamnagalm powerhouse for its best designs.

Forwarded
[12:19, 8/25/2018] Gopakumar G K: Context- people saying Poringalkuthu dam was breached.
Maximum water that was holding in Poringalkuthu dam - 30 MCM. means 30million cubic metre. അതായത് 30 കിലോ മീറ്റർ സ്ക്വയർ ഏരിയയിൽ ഒരു മീറ്റർ വെള്ളം കയറിയാൽ ഉള്ള അത്രയും വെള്ളം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ π×r^2= 30 km ^2 , r= 3km . The water from Poringalkuthu can only raise water by one meter in  3 km radius of Chalakudy.   എന്ന പറഞ്ഞാൽ 3 കിലോമീറ്റർ റേഡിയസിൽ ഒരു മീറ്റർ വെള്ളം കയറും. എന്നാൽ 300mm മഴ ഇതേ സ്ഥലത്തു ഒരു ദിവസം പെയ്താൽ .3m*30= 9 MCM വെള്ളo ,അതായത് പൊരിങ്ങൽ ഡാoപൊട്ടിയാൽ ഉണ്ടാകുന്ന വെള്ളത്തിന്റെ മൂന്നിൽ ഒന്ന്. അപ്പോൾ ഡാമിനെ പഴിക്കുന്നത് എന്തിന്?

എന്നാൽ ഇതുവരെ കേരളത്തിനു ലഭിച്ചിരിക്കുന്നത് 2394.1 mm മഴ.ഇത് സാധാരണ ലഭിക്കുന്ന മഴയേക്കാൾ 41% (700mm )കൂടുതൽ (IMD ഡാറ്റ ) .

കേരളത്തിന്റെ വിസ്തൃതി -38863sqkm. ഇവിടെ700mm മഴ കൂടുതൽ. അതായത്38863*10^6*.7=27204mcm water. Idukki has 1900 mcm gross storage. So this will come around  14 times water that Idukki can have.
അതായത് കേരളത്തിന് കിട്ടിയ അധിക മഴ ഇടുക്കി ഡാമിന്റെ 14 ഇരട്ടിയോളം വരും.
ഇനിയും ഡാമിനെ പഴിക്കരുത് .
[13:01, 8/25/2018] Bibin My Stdt Now Tr: കണ്ണൂർ പള്ളിക്കുന്ന് ഗ്യാസ് വണ്ടി മറിഞ്ഞു

25:08:18

https://chat.whatsapp.com/0DGzTAIqv8CB2cJ8cvsIlJ

ഇന്നു പുലർച്ചെ നാലര മണിയോടെയാണ് അപകടം ഉണ്ടായിരുന്നത്. ഗ്യാസ് നിറച്ച ലോറി മറയുകയായിരുന്നു. ലീക്ക് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് വാഹന ഗതാഗതം തടസ്സപ്പെട്ടു. പുതിയതെരുവ് നിന്ന് വരുന്ന വാഹനം കക്കാട് വഴിയും അലവിൽ വഴിയുമാണ് കണ്ണൂരിലേക്ക് തിരിച്ചുവിടുന്നത്.
[13:33, 8/25/2018] Subin Kadumeni: ഹരിപ്പാട്
ക്രിസ്ത്യൻ പള്ളി (ആനാരി സെന്റ് ജോൺസ് )വൃത്തിയാക്കാൻ Ideal Relief Wing. വൃത്തിയാക്കലിന് ശേഷം നിസ്കാരം പള്ളിയിൽ വെച്ച് നടത്തുന്നു...
[13:36, 8/25/2018] Shaju Sir School Bus: ദൈവമുണ്ടെങ്കിൽ ഇവിടെ വന്നിട്ടുണ്ടാകും🙏🙏🙏🙏🙏
[13:44, 8/25/2018] Bibin My Stdt Now Tr: 👍🏻👍🏻
[13:58, 8/25/2018] Mohanan Master: "കുറച്ചു ദിവസങ്ങളിൽ...
കുറേ കാര്യങ്ങൾ പഠിച്ചു...

👉പ്രകൃതിയോട് വികൃതി വേണ്ട എന്നു പഠിച്ചു...

👉ഭൂമി ഒന്ന് ചുമലുകുലുക്കി തിരിഞ്ഞിരുന്നാൽ തീരാവുന്നതേ ഉള്ളൂ മനുഷ്യൻ എന്നു പഠിച്ചു...

👉മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ എന്തൊക്കെയെന്ന് വീണ്ടും പഠിച്ചു...

👉ഇങ്ങനെയുള്ള അവസ്ഥകളെ നേരിടാനുള്ള പ്രാഥമികവിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണം എന്നു പഠിച്ചു...

👉നമ്മൾ മലയാളികൾ വെറും മാസല്ല, റെസ്ക്യൂമാസ്സാണെന്നു പഠിച്ചു...

👉മനുഷ്യത്വം മരിച്ചിട്ടില്ല, ഒരിക്കലും മരിക്കുകയുമില്ല എന്നു പഠിച്ചു...

👉ആരൊക്കെ എത്രയൊക്കെ ഭിന്നിപ്പിച്ചാലും പ്രകൃതി നമ്മെ ഒന്നിപ്പിക്കും എന്നു പഠിച്ചു...

👉സ്നേഹവും സാഹോദര്യവും എന്താണെന്നും സഹജീവനം എന്താണെന്നും പഠിച്ചു...

👉മതങ്ങളുടെ യഥാർത്ഥ ലക്ഷ്യം ദൈവസേവനമല്ല...
മറിച്ചു മനുഷ്യസേവനമാണെന്നു പഠിച്ചു...

👉  മത്സ്യത്തൊഴിലാളികൾ ഒരു നാടിന്റെ മുഴുവൻ രക്ഷകരും അഭിമാനവുമാണെന്നു പഠിച്ചു...

👉ജീവന് വിലകൊടുക്കാൻ പഠിച്ചു...
അത് പണക്കാരന്റെയാണെങ്കിലും പാവപ്പെട്ടവന്റെയാണെങ്കിലും...

👉ഓടിയായാലും ബി എം ഡബ്ലിയു ആയാലും...
അല്ല മാരുതി ആയാലും വെള്ളം കയറിയാൽ ഒരുപോലെയാണെന്നും...

👉ക്രെഡിറ്റ് കാർഡുകൾ ഏതു ബാങ്കിന്റെയാണെങ്കിലും
ഭക്ഷണത്തിനു പകരം
തിന്നാനാവില്ല എന്നും പഠിച്ചു...

👉വാട്സ്ആപ്പ്,ഫേസ്ബുക്ക്‌ സോഷ്യൽമീഡിയ മുതലായ സംവിധാനങ്ങളുടെ യഥാർത്ഥ ശക്തി എന്തെന്നു പഠിച്ചു...

👉അവയൊന്നും ട്രോളാൻ മാത്രമല്ല,
സഹായം നൽകാനാണെന്നുകൂടി പഠിച്ചു...

👉ഊണില്ലാതെ ഉറക്കമില്ലാതെ അക്ഷീണം പരിശ്രമിക്കുന്ന ഒരു യുവതലമുറയുണ്ടെന്നു പഠിച്ചു...

👉ജനസേവകരുടെയും പോലീസിന്റെയും ആത്മാർത്ഥത എന്താണെന്നു പഠിച്ചു...

👉24 മണിക്കൂറും പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ ഉള്ളിൽ വിഷം അല്ല എന്ന് പഠിച്ചു...

👉മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത ഒരു ദുരന്തത്തെ ഒറ്റക്കെട്ടായി കക്ഷി-രാഷ്ട്രീയ-ജാതി-സമുദായ-സമൂഹ-ഭേദമന്യേ എങ്ങനെ പിടിച്ചുകെട്ടാം എന്നു പഠിച്ചു...

👉ഒരു പ്രശ്നം വന്നാൽ ഓടിയെത്തുന്ന സൈന്യം നമുക്കുണ്ടെന്നു പഠിച്ചു...


👉 ഒന്നിച്ചു നിന്നാൽ നമുക്കെല്ലാം നിഷ്പ്രയാസമെന്നു പഠിച്ചു...

👉 മലയാളികൾ എവിടെയൊക്കെയുണ്ടോ ആ രാജ്യങ്ങളെല്ലാം നമ്മെ ഒറ്റപ്പെടുത്തില്ലെന്നും മനസ്സിലാക്കി...

👉 മികവുറ്റ നേതൃത്വങ്ങൾക്ക് ഇനിയും നമ്മെനയിക്കാനാവുമെന്നും അറിഞ്ഞു...

പാഠങ്ങൾ ഒരുപാടുണ്ട്...
ജീവിതം ഒരെണ്ണവും...
നല്ലവണ്ണം ജീവിക്കാം...

രക്ഷപ്പെടുത്തലിൽ തീരുന്നില്ല നമ്മുടെ ദൗത്യം. തുടങ്ങുന്നതേയുള്ളൂ.
കേരളത്തെ കെട്ടിപ്പടുക്കാം...
ഇതേ മാസ്സായി...

ഇതേ ഊർജത്തോടെ...


fwdd Mടg
[14:38, 8/25/2018] Laila Beevi Tr: 'ഈ  നൂറ്റാണ്ടിലെ
ഏറ്റവും   മനാഹരമായ
ദൃശ്യം
[15:58, 8/25/2018] Laila Beevi Tr: 🔊🔊🔊 അറിയിപ്പ് 📣📣📣
സുഹൃത്തുക്കളെ , ഒരു പ്രത്യേക അറിയിപ്പുണ്ട് ,,, ആലപ്പുഴ നഗര ചത്വരത്തിൽ (പഴയ മുനിസിപ്പൽ മൈതാനം) യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു EMERGENCY HOSPITAL തുറന്നിരിക്കുന്നു . നമ്മുടെ നാട്ടിൽ പകർച്ച വ്യാധികൾ തടയുന്നതിന് വേണ്ടി തുടങ്ങിയിരിക്കുന്ന ആശുപത്രിയിൽ പ്രഗൽഭരായ മിലിട്ടറി Doctors , Nurse , ECG , Injection , Trip , Lab , രോഗികളെ കിടത്തി ചികിൽസിക്കാൻ ഉള്ള സൗകര്യം മുതലായവ ഒരുക്കിയിരിക്കുന്നു . ഓപി സമയം രാവിലെ 8.30 am മുതൽ വൈകുന്നേരം 5.00 pm വരെ . എല്ലാവരും ഈ അവസരം മാക്സിമം ഉപയോഗപ്പെടുത്തുക , എലിപ്പനി പോലെയുള്ള മാരക രോഗങ്ങളിൽ നിന്നും മോചിതരാവുക . ഈ ഒരു വിലപ്പെട്ട അറിവ് മാക്സിമം എല്ലാവരിലും എത്തിക്കുക . ഒന്നായി ഒറ്റക്കെട്ടായി 💪🏼💪🏼💪🏼💪🏼
Sky Landerz Frisbee Team Kerala
[16:24, 8/25/2018] Laila Beevi Tr: സി പി എം ഏരിയ സെക്രട്ടിറി  ഷാജിയുടെ നേതൃത്വത്തിൽ ക്യാമ്പിൽ നിന്നും സാധനങ്ങൾ കടത്തിക്കൊണ്ടു പോകുന്നത് നാട്ടുകാർ കയ്യോടെ പിടികൂടി.
[16:28, 8/25/2018] Laila Beevi Tr: മാവേലി നാടു  വാണിടും  കാലം
മനക്കു ഷ്യരെല്ലാരും  ഒന്നു
പോലെ
ആലപ്പുഴ campil ലെ
ഓണ  സദ്ധ്യ
[16:30, 8/25/2018] Amrutha Varges: ഈ തെണ്ടിയെ കൊല്ലണ
[16:38, 8/25/2018] Babu Relative Mathil: വീഡിയോ കണ്ടാൽ,,,, മോഷ്ടാവിനെ പിടികൂടുന്നതിനേക്കാൾ താൽപര്യം ഒരു പ്രത്യേക പാർട്ടി യുടെ പേര് പറയിക്കാനാണെന്ന് വ്യക്തം,,,  ഒരു കള്ളൻ മോഷ്ടിക്കുമ്പോൾ അയാളെ പിടിച്ച് പോലീസിലേൽപിക്കാനല്ല താൽപര്യം,,,, മറ്റു പലതിനു മാണ്,,!!!!!
[16:39, 8/25/2018] Deepesh: ഇത് സംഘികളുടെ ഒരു തിരക്കഥയാണ് .. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ ഡ്രൈവർ തന്നെ വിശദീകരിക്കുന്ന വീഡിയോ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് .. ചുമ്മാ ഫോർവേർഡ് ചെയ്യണ്ടാ..
[17:00, 8/25/2018] Radhakrishnan C K: വിഭാഗീയമായ പോസ്റ്റുകൾ ഒഴിവാക്കണം. ആ പദ് ഘട്ടങ്ങളെ അഭിമുഖീകരിക്കാനുള്ള ബോധവൽക്കരണം ആണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്ന പ്രവണതയും ഒഴിവാക്കണം.
[17:58, 8/25/2018] Radhakrishnan C K: കേരളത്തിന് UAE സഹായധനം പ്രഖ്യാപിച്ചിട്ടില്ല എന്നത് വാസ്തവവിരുദ്ധമായ കാര്യമാണ്. ഈ മാസം ഇരുപതാം തിയ്യതി UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.


ആദ്യത്തെ പത്രക്കുറിപ്പിൽ ഇന്ത്യയിലെ UAE അംബാസിഡർ Ahmed Abdul Rahman Al-Banna UAE കേരളത്തിനൊപ്പം നിൽക്കുന്നു എന്നും കേരളത്തെ സഹായിക്കാനായി UAE ൽ ഒരു National Emergency Committee രൂപീകരിച്ചിട്ടുണ്ട് എന്നും കേരളത്തിലെയും കേന്ദ്രത്തിലെയും അധികൃതരുമായി ബന്ധപ്പെട്ടു എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.

( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala.aspx )


രണ്ടാമത്തെ പത്രക്കുറിപ്പിൽ Khalifa bin Zayed Al Nahyan Foundation മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 മില്യൺ ദിർഹം കേരളത്തിനായി സമാഹരിച്ചു എന്നും പല സോഴ്‌സുകളിൽ നിന്നും പരമാവധി സഹായം കേരളത്തിന് നൽകുന്നതിനായി ഔദ്യോഗികമായിത്തന്നെ ശ്രമങ്ങൾ തുടങ്ങി എന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടിയുള്ള ഈ സഹായങ്ങൾക്ക് നന്ദിയറിയിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത് കാര്യവും UAE ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala1.aspx )


സാമ്പത്തിക സഹായത്തിന് പുറമെ അവശ്യസാധങ്ങളുമായി Emirates Cargo വിമാനങ്ങൾ ഇരുപത്തിയൊന്നാം തിയ്യതി തന്നെ തിരുവനന്തപുറത്ത് എത്തിയിരുന്നു. 13 കാർഗോ വിമാനങ്ങളിലായി 175 ടണ്ണിലധികം സാധനങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

( https://www.instagram.com/p/Bm01_yylfDc/?utm_source=ig_share_sheet&igshid=1buagznn57a0t )


ഈ മാസം ഇരുപത്തി രണ്ടാം തിയ്യതി നമ്മുടെ രാജ്യത്തെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി തന്നെ വിവിധ ലോക രാജ്യങ്ങൾ കേരളത്തെ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയതായും അവർക്കെല്ലാം നന്ദി അറിയിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

( https://www.mea.gov.in/media-briefings.htm?dtl/30323/Official_Spokespersons_response_to_queries_regarding_media_reports_on_international_assistance_for_flood_relief_measures_for_Kerala )


ആദ്യത്തെ രണ്ട് ലിങ്കുകൾ UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക ലിങ്കുകളാണ്. മൂന്നാമത്തെ ലിങ്ക് Emirates വിമാന കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്. നാലാമത്തേത് നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്പേജ് ലിങ്കാണ്. എതെങ്കിലും വ്യക്തികളുടെ പോസ്റ്റുകളോ പത്രവാർത്തകളോ അല്ല.


UAE ഔദ്യോഗികമായി തന്നെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് അത് സ്വീകരിക്കാൻ കേരളം തയ്യാറുമാണ്.


ഇനി 700 കോടി എന്ന സംഖ്യയാണ് പ്രശ്നം. UAE അവർ കേരളത്തിന് നൽകാനുദ്ദേശിക്കുന്ന സാമ്പത്തിക സഹായം എത്രയാണ് എന്ന് എവിടെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത് വാസ്തവമാണ്. UAE സഹായ വാഗ്ദാനം നൽകി എന്നല്ലാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത 700 കോടി എന്ന കണക്ക് എം.എ യൂസഫലി അറിയിച്ചു എന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രി ഔദ്യോഗിക പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. UAE യുടെ സഹായം 700 കോടിയാവാം അതിൽ കുറവാകാം അതിൽ കൂടുതലുമാവാം. അതെത്രയായാലും നമുക്ക് വിലപ്പെട്ടതാണ്.


ഇത്രയും പറഞ്ഞത് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ്. ഇനി പറയാൻ പോകുന്നത് എന്റെ നിഗമനമാണ്.


"2014 ന് ശേഷം കേന്ദ്രസർക്കാരും UAE സർക്കാരും തമ്മിൽ ഉടലെടുത്ത ഊഷ്മളമായ നയതന്ത്ര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ പ്രളയം ബാധിച്ച് തകർന്ന കേരളത്തിന് UAE സർക്കാർ വൻ ധനസഹായം നൽകും" എന്ന് നേരിട്ട…
[20:39, 8/25/2018] Radhakrishnan C K: കേരളം  കണ്ടിട്ടുള്ളതില്‍  വച്ചേറ്റവും വലിയ പുനരധിവാസ ദൗത്യത്തിന്  28,29,30 തീയതികളില്‍ കുട്ടനാട് സാക്ഷ്യം വഹിക്കുവാന്‍ പോകുകയാണ്. പ്രളയത്തില്‍ വീടുപേക്ഷിച്ച് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയ  ഒന്നരലക്ഷം ആളുകളെ കുട്ടാനാട്ടിലെക്ക് തിരികെ മാറ്റി പാര്‍പ്പിക്കാന്‍ ഉള്ള യജ്ഞം.  അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് അവിടെ ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ചെളി നീക്കം ചെയ്യണം. പരിസരശുചീകരണം ഉറപ്പു വരുത്തണം. കുടിവെള്ളം ഉറപ്പു വരുത്തണം. ഇവയൊക്കെ ചെയ്യുന്നതിന് അന്‍പതിനായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്ന അതിവിപുലമായ  പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടക്കുക . നിങ്ങള്‍ക്കതില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടോ? 
വോളന്റീയര്‍മാര്‍ക്ക്  രജിസ്ടര്‍  ചെയ്യാനുള്ള പോര്‍ട്ടല്‍ താഴെ കൊടുത്തിരിക്കുന്നു

http://volunteer.canalpy.com
കുട്ടനാടിനെ തിരിച്ചു പിടിക്കാനുള്ള യജ്ഞത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  ഈ പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്ടര്‍ ചെയ്യുമ്പോള്‍ കൃത്യമായ  വിവരങ്ങള്‍ രേഖപ്പെടുത്തുക. കല്ലാശാരി, മരയാശാരി, ഇലെക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ  സ്കില്ലുകള്‍ ഉള്ളവര്‍ അത് കൃത്യമായി  ഉള്‍പ്പെടുത്തുക. പതിമ്മൂന്നു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ ഓരോ ഗ്രൂപ്പുകളിലും സ്കില്‍ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാന്‍ അത് സഹായിക്കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആദ്യം വേണ്ട നടപടി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുക എന്നതാണ്. മടകള്‍ കുത്തണം. പമ്പുകള്‍ വെച്ച് വെള്ളം പമ്പുചെയ്ത് കളയണം . പക്ഷെ എന്ത് ചെയ്യാം, പെട്ടിയും പറയും മോട്ടറും എല്ലാം വെള്ളത്തിലാണ്. ആ മോട്ടോറുകള്‍ നന്നാക്കി റീവൈന്‍ഡ് ചെയ്തെടുക്കാന്‍ സമയമെടുക്കും . അതിനു കാത്തു നില്‍ക്കാനാവില്ല. അത് കൊണ്ട് വലിയ തോതില്‍ പമ്പുകള്‍ വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കല്‍ തുടങ്ങുകയാണ് . കിര്‍ലോസ്കര്‍ കമ്പനി  തായ്ലാന്‍ഡ് ഗുഹയിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള  മൂന്ന് വമ്പന്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. അതുപയോഗിച്ച് എ സി റോഡിന്‍റെ ചുറ്റുപാടുമുള്ള പാടശേഖരങ്ങളെ  വെള്ളം വറ്റിച്ച് റോഡ്‌ അടിയന്തിരമായി ഗതാഗതയോഗ്യമാക്കല്‍ ആണ് നാളെ തുടങ്ങാന്‍ പോകുന്ന പ്രവര്‍ത്തനം. പാടശേഖര സമിതികളുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുടെ പരാതികള്‍ തീര്‍ത്ത് എത്രയും വേഗം വെള്ളം വറ്റിക്കാന്‍ ആരംഭിക്കും. പരമാവധി പാടശേഖരങ്ങളിലെ വെള്ളം 28 ആവുമ്പോഴേക്കും വലിയണം എന്നാണു ലക്ഷ്യമിടുന്നത്.

27 ന്  വോളന്ടീയര്‍മാര്‍ എല്ലാവരും എത്തിച്ചേരണം. വോളന്ടീയര്‍മാര്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു പോസ്റ്റില്‍ വിശദമായി അറിയിക്കാം. രജിസ്ടര്‍ ചെയ്യന്നവരുടെ വാട്ട്സാപ്പ്  നമ്പരിലും നിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് എത്തിക്കും.

28 ന്  കാലത്താണ് അവരെ അവര്‍ക്ക് നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുക.അമ്പതിനായിരം വോളന്ടീയര്‍മാരില്‍ മുപ്പത്തിയയ്യായിരം പേരെങ്കിലും ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടനട്ടുകാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ആവും.കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം പേര്‍ ജില്ലയ്ക്കു പുറത്തുനിന്നും . ഇവരെയെല്ലാവരെയും കൃത്യമായി അവര്‍ പ്രവൃത്തിയെടുക്കേണ്ട പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ ബാര്‍ജുകള്‍ , കേവുവള്ളങ്ങള്‍ ,ബോട്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് ഏറ്റെടുക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വള്ളങ്ങളും ഈ ഓപറേഷനില്‍ പങ്കെടുക്കും.ഏതാണ്ട് ആയിരത്തോളം ഹൌസ്‌ബോട്ടുകളും ഉണ്ടാവും . ഹൗസ് ബോട്ടുകള്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രാത്രി കിടപ്പറയായിട്ട് ഉപയോഗിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം ഇത്തരത്തില്‍ ഹൌസ്‌ബോട്ടുകളില്‍ ആണ് താമസിപ്പിക്കുക. അല്ലാത്തവര്‍ക്ക് അതാ…
[20:10, 8/25/2018] Gopakumar G K: http://www.eyewitnesnews.in/25-08-2018-035/

UNISEF TEAM
[20:22, 8/25/2018] Gopakumar G K: നമ്മൾ എന്ത്കൊണ്ട് മുങ്ങി- ഡാമാണോ മഴയാണോ വില്ലൻ  - ഒരു താത്വിക അവലോകനം :
ബൈ ജിമ്മി മാത്യു ആൻഡ് ഗോപി കൃഷ്ണ.

സന്ദേശത്തിൽ ശങ്കരാടിയുടെ കാരക്ടരോട് ഒരു പാർട്ടി പ്രവർത്തകൻ ചോദിക്കുന്നുണ്ട്,

"നമ്മൾ എന്ത് കൊണ്ട് തോറ്റു ? ലളിതമായി സഖാവ് ഒന്ന് പറഞ്ഞു തരാമോ ?"

ഇവിടെ നമ്മൾ തോറ്റില്ല. ജയിച്ചിരിക്കയാണ്, എന്ന് വേണമെങ്കിൽ പറയാം .

പക്ഷെ, നമ്മൾ എത്രയൊക്കെ നന്നായി പ്രളയത്തെ അതിജീവിച്ചു എന്ന് പറഞ്ഞാലും , എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ? എന്ന് പരിശോധിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ് . എന്തെങ്കിലും തെറ്റുകൾ പറ്റിയാൽ തിരുത്തേണ്ടതും അതി പ്രധാനം ആണല്ലോ . നേരത്തെ ഉള്ള ഒരു പോസ്റ്റിലെ ചില കാര്യങ്ങൾ ആദ്യം ആവർത്തിക്കട്ടെ :

നമ്മുടെ മനസ്സ് എപ്പോഴും യുക്തിയോടെ ചിന്തിക്കുന്ന ഒന്നല്ല. മിക്കപ്പോഴും യുക്തി ഇല്ലാതെ ആണ് ചിന്തിക്കുന്നത് എന്നാണു സത്യം.

അങ്ങനെ ഉള്ള മനുഷ്യസഹജ ചിന്താപ്രശ്നങ്ങളിൽ ഒന്നാണ് പിന്നോർമ അഥവാ hindsight bias.

എന്തെങ്കിലും കാര്യം നടന്നു കഴിഞ്ഞാൽ അതിന്റെ കാരണങ്ങൾ പണ്ടേ അറിയാമായിരുന്നു എന്നും, ഇന്ന ഇന്ന കാരണങ്ങളാൽ ഇത് നടക്കും എന്ന് മുന്നേ മനസ്സിലായതാണെന്നും നമുക്ക് തോന്നിക്കുന്ന പ്രതിഭാസം ആണ് പിന്നോർമ.

വളരെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സംഭവം തടയാമായിരുന്നു എന്ന് പിന്നീട് ചിന്തിക്കാൻ വളരെ എളുപ്പമാണ്. ഡോക്ടർമാർ എപ്പോഴും നേരിടുന്ന ഒന്നാണ് പിന്നോർമ. കാരണങ്ങൾ കണ്ടേക്കും. അവ അപഗ്രഥിക്കേണ്ടതും ആണ്. എന്നാൽ പിന്നോർമ ഇവയെ പാർവ്വതീകരിച്ച് കാണിക്കും.

വേറൊരു ചിന്താ പ്രത്യേകത ആണ് 'കാരണ വ്യഗ്രത' അഥവാ illusion of agency. നമ്മളെ വളരെ ബാധിക്കുന്ന ഒരു കാര്യത്തിന് എന്തായാലും ഒരു കാരണം വേണം. പറ്റുമെങ്കിൽ ഏതെങ്കിലും ഒരാൾ. ദൈവമോ പിശാശോ ആകാം. ഡോക്ടർ ആകാം. ആരുടെ എങ്കിലും കൂടോത്രം ആകാം.

ഞാനോ ഗോപി കൃഷ്ണയോ പ്രത്യേകിച്ച് ഒരു ഗ്രൂപ്പിലും പെട്ട ആളുകളല്ല. ഇതിന്റെ ഡാറ്റ തപ്പിപ്പോയ രണ്ടു സുഹൃത്തുക്കൾ മാത്രമാണ് . ഉപയോഗിച്ചിരിക്കുന്ന ഡാറ്റ ഇന്ത്യൻ മെറ്റീരിയോളജികൾ ഡിപ്പാർട്മെന്റിൽ നിന്നാണ് . ഇതിന്റെ അതിഭീകര എക്സ്പെർട്ടുകൾ തീരെ അല്ല താനും . അത് കൊണ്ട് തന്നെ ഈ പോസ്റ്റിനെ വിമര്ശനോന്മുഖം ആയി സമീപിക്കണം എന്ന് അപേക്ഷിക്കുന്നു . ഇതിൽ കൂടുതൽ വിവരം ഉള്ളവർ കമന്റ് ചെയ്യുമല്ലോ .

ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ് ഗോപി കൃഷ്ണ ചെയ്തത് ആണ് . അത് മാത്രം എടുത്താൽ കടപ്പാട് വക്കണം .

നമ്മുടെ നാട്ടിൽ ഇപ്പോൾ സംഭവിച്ചത് പ്രകൃതി ദുരന്തമാണോ അതോ മനുഷ്യ നിർമിതമാണോ എന്നതാണ് ഇപ്പോൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ചർച്ച. എല്ലാ ചർച്ചകളും സംവാദങ്ങളും ഡാ റ്റയിൽ അധിഷ്ടിതമായാൽ മാത്രമേ അതുകൊണ്ടു സമൂഹത്തിനോ വരുംതലമുറക്കോ ഗുണമുണ്ടാകൂ.

അണക്കെട്ടുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണം എന്നാണ് ഒരു പ്രധാന വാദം. എന്നാൽ ടാറ്റ പരിശോധി ച്ചാൽ അങ്ങനയല്ല, അണക്കെട്ടുകൾ യഥാർത്ഥത്തിൽ കൊച്ചിയെയും മറ്റു താണ പ്രദേശത്തെയും സംരക്ഷിക്കുകയ്യായിരുന്നു എന്നു കാണാം.

ആദ്യമായി പരിശോദിക്കേണ്ടുന്ന ഡാറ്റ മഴയുടെ അളവ് തന്നെയാണ്. ജൂലൈയിലും ജൂണിലും സാധാരണ ലഭിക്കുന്നതിനേക്കാൾ സാമാന്യം നന്നായി മഴ ലഭിച്ചു .സാധാരണയായി ദിവസേന 50 mm ൽ താഴെ മാത്രം മഴ ലഭിക്കേണ്ടുന്ന ആഗസ്ത് മാസത്തിൽ 16 തീയതി മാത്രം ലഭിച്ചത് 170എംഎം ൽ കൂടുതൽ ആണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ ആഗസ്റ്റിൽ 165% അധിക മഴ ലഭിച്ചു.
15, 16, 17 എന്നീ 3 ദിവസങ്ങളിലെ  മഴയാണ് കാര്യങ്ങൾ തകിടം മറിച്ചത്. വളരെ കുറച്ചു ദിവസങ്ങൾ - കൃത്യം പറഞ്ഞാൽ മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ മഴയുടെ വലിയൊരു ഭാഗം പെയ്തു ഇറങ്ങിയത് . എന്ത് തന്നെ ചെയ്താലും ഒരു ഭീകര പ്രളയം ഇത് കൊണ്ട് മാത്രം സംഭവിക്കും എന്നത് വ്യക്തമാണെന്ന് തോന്നുന്നു . മാത്രമല്ല , ആഗസ്ത് തൊട്ട് അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നു വിട്ടു തുടങ്ങി എന്ന…
[21:30, 8/25/2018] Radhakrishnan C K: Still they are in the hospital
[21:59, 8/25/2018] Jinesh: He is in Amrita Hospital, Kochi
[22:06, 8/25/2018] Babu Taxi kmbl: മറവി ദൈവം തന്ന അനുഗ്രഹമാണ്. പ്രത്യേകിച്ച് മലയാളികൾക്ക് .നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ!
[22:45, 8/25/2018] Radhakrishnan C K: പ്രകൃതിയിലല്ല ദുരന്തം; മനുഷ്യന്റെ പ്രകൃതത്തിലാണ്

‍‍‍‍എസ്.സതീഷ് ചന്ദ്രന്‍

‍‍മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 8, 2018, പുസ്തകം 96, ലക്കം 17)  പ്രളയത്തിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത്

പുതുതായൊന്നും സംഭവിക്കുന്നില്ല. ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ദുരന്തങ്ങളായി നാം ഇന്നു കാണുന്നതൊക്കെയും പണ്ടും സംഭവിച്ചിരുന്നു. പലയിടങ്ങളിൽ പലപ്പോഴായി പലവിധങ്ങളിൽ. ആകെയുള്ളൊരു വ്യത്യാസം  പ്രകൃതിപ്രവർത്തനങ്ങളുടെ താളവും ഊർജ്ജവും നാം തെറ്റിച്ചിരിക്കുന്നു എന്നതിൽ മാത്രം. മറുവശത്ത് നാം കൂടുതൽ 'പണക്കാരാ' വുന്നതുകൊണ്ട്, എവിടെയും കൂടുതൽ പണം മുടക്കുന്നതു കൊണ്ട് സാമ്പത്തിക നഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിച്ചിരിക്കുന്നു. ഒപ്പം പണ്ട് പുറത്താരും അറിയാതെ സംഭവിച്ചിരുന്നതൊക്കെയും പുത്തൻ ആശയവിനിമയ ഉപാധികളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളിൽ കൂടി ലോകത്തിന്റെ മുഴുവനും കണ്ണിലെത്തിക്കാൻ നാം കഴിവുള്ളവരുമായിരിക്കുന്നു. പക്ഷേ സമൂഹം അടിക്കടി സംഭവിക്കുന്നതൊക്കെ കണ്ടുകൊണ്ടിരിക്കുന്നുവെങ്കിലും അതൊക്കെ കൂട്ടി വായിച്ച് മനുഷ്യരാശിക്ക് മുഴുവൻ പ്രസക്തമായ ഉത്തരങ്ങളിലെത്താൻ ധൈര്യമുള്ളവരാണോ എന്നതിലാണ് സംശയം.

ഈയടുത്ത നാളുകളിൽ കോഴിക്കോട് ജില്ലയുടെ തെക്കുകിഴക്കെ കോണിൽ പുതുപ്പാടിക്ക് പടിഞ്ഞാറ് കട്ടിപ്പാറ എന്ന മലമ്പ്രദേശത്ത് മഴയത്ത് മല അടർന്നൊഴുകി പതിനാല് ജീവൻ പൊലിഞ്ഞുപോയി. ഇത് കേരളത്തിലെ ആദ്യത്തെ മലയിടിച്ചിലല്ല. അവിടെ അണക്കെട്ടൊന്നും പൊട്ടിയില്ല. ഭൂചലനമുണ്ടായതായി ആരും പറഞ്ഞില്ല. മേഘവിസ്‌ഫോടനമെന്ന പുത്തൻ വാക്കാരും ഉപയോഗിച്ചു കണ്ടില്ല. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവിൽ ഒട്ടും അപ്രതീക്ഷിതമാകേണ്ടതില്ലാത്ത 20 സെ.മീറ്ററോ മറ്റോ മഴ ഒരു ദിവസം പെയ്തു. കേരളത്തിൽ ജൂൺ - ജൂലായ് മാസങ്ങളിൽ പല മലത്തലപ്പുകളിലും മുപ്പതും നാല്പതും സെ.മീറ്റർ വരെ മഴ പെയ്തതായി രേഖകളുണ്ട്. മിക്കയിടങ്ങളിലും ആൾത്താമസം ഇല്ലാത്തതുകൊണ്ടും മഴ അളക്കാനുള്ള ഉപകരണങ്ങളൊന്നും ഇല്ലാത്തതു കൊണ്ടും വാർത്തയാവുന്നില്ലെന്ന് മാത്രം. ആഗോളകാലാവസ്ഥാ മാറ്റത്തിന്റെ ശ്രദ്ധേയമായൊരു പരിണിതഫലം ഭൂമദ്ധ്യരേഖാപ്രദേശത്ത്, പ്രത്യേകിച്ച് മലകളിൽ മഴയുടെ ശക്തി കൂടുമെന്നതാണ്. കൂടുതൽ വലിയ തുള്ളികൾ, കുടുതൽ തുള്ളികൾ, തുള്ളികൾ തൊട്ടുതൊട്ടു ഒരു നിശ്ചിത വിസ്തൃതിയുള്ള ഭൂപ്രദേശത്ത് വീഴുന്നു. അതേറ്റു വാങ്ങാൻ അവിടെ പ്രകൃതിയുടെ ഒരു സംരക്ഷണകവചമുണ്ടെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. അതില്ലെങ്കിൽ അവിടെ മല തകരുന്നു.

1950 കളിലും 1960കളിലും എല്ലാ മഴക്കാലത്തും ഇതുപോലുള്ള ദുരന്തങ്ങൾ ഇടുക്കി ജില്ലയിൽ പതിവായിരുന്നു. ഇന്നത്തെ അടിമാലി പട്ടണത്തിന്റെ ചുറ്റുമുള്ള പല്ലു പോലെ എഴുന്നു നില്ക്കുന്ന നഗ്നമായ പാറമലകൾ അതിസമ്പന്നമായ മഴക്കാട് കൊണ്ട് മൂടിയതായിരുന്നു. ഇവിടെ മലയാറ്റൂർ റിസർവ്വ് വനം വ്യാപകമായി കൈയേറി കൃഷിചെയ്തു തുടങ്ങിയ കാലത്ത് എത്ര മലയിടിച്ചിലുകളിൽ എത്ര ജീവൻ മണ്ണിൽ പുതഞ്ഞുപോയെന്നത് പഴയ പത്രത്താളുകൾ പരതിയാൽ കിട്ടും. വയനാടിന്റെ തന്നെ തെക്കു പടിഞ്ഞാറെ കോണിൽ കല്പറ്റയ്ക്ക് തെക്ക് മലപ്പുറം ജില്ലയിലേക്ക് ഒഴുകിയിറങ്ങുന്ന അരണപ്പുഴയിലെ ഒരു വലിയ മലയിടിച്ചിലും അതിന്റെ ചിത്രമെടുക്കാൻ പുറപ്പെട്ട മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫറും പോലീസ് ജീപ്പും ഒരു ചത്ത മുള്ളൻപന്നിയും വാർത്തകളിൽ നിറഞ്ഞു നിന്നിട്ട് ഏറെക്കാലമായില്ല.

2017ലെ മഴക്കാലത്ത് മണ്ണാർക്കാട്-അട്ടപ്പാടി സംസ്ഥാനപാതയിലെ ആനമൂളിച്ചുരത്തിന് വടക്ക് സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ചെങ്കുത്തായ പുറംചരിവുകളിൽ ഒരു ദിവസത്തെ മഴയെ തുടർന്ന് മലയടർന്നു വീണ് ഏറെ നാൾ റോഡു ഗതാഗതം തടസ്സപ്പെട്ടു. വീണിടങ്ങളിൽ ആൾപ്പാർപ്പുണ്ടായിരുന്നില്ല. താഴെ ചരിവുകളിൽ ശോഷിച്ചതെങ്കിലും വനം ഉണ്ടായിരുന്നതുകൊണ്ട് മരങ്ങൾ…
[07:42, 8/26/2018] Hari Banerji: വെള്ളം കയറി മരണത്തോട് മല്ലിട്ടപ്പോൾ ഒരുത്തനെയും കണ്ടില്ല എന്നിട്ടിപ്പോൾ ഫോട്ടോ എടുക്കാൻ വന്നിരിക്കുന്നു..
[08:05, 8/26/2018] District n s s: പ്രകൃതിയിലല്ല ദുരന്തം; മനുഷ്യന്റെ പ്രകൃതത്തിലാണ്

‍‍‍‍എസ്.സതീഷ് ചന്ദ്രന്‍

‍‍മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 8, 2018, പുസ്തകം 96, ലക്കം 17)  പ്രളയത്തിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത്

പുതുതായൊന്നും സംഭവിക്കുന്നില്ല. ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ദുരന്തങ്ങളായി നാം ഇന്നു കാണുന്നതൊക്കെയും പണ്ടും സംഭവിച്ചിരുന്നു. പലയിടങ്ങളിൽ പലപ്പോഴായി പലവിധങ്ങളിൽ. ആകെയുള്ളൊരു വ്യത്യാസം  പ്രകൃതിപ്രവർത്തനങ്ങളുടെ താളവും ഊർജ്ജവും നാം തെറ്റിച്ചിരിക്കുന്നു എന്നതിൽ മാത്രം. മറുവശത്ത് നാം കൂടുതൽ 'പണക്കാരാ' വുന്നതുകൊണ്ട്, എവിടെയും കൂടുതൽ പണം മുടക്കുന്നതു കൊണ്ട് സാമ്പത്തിക നഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിച്ചിരിക്കുന്നു. ഒപ്പം പണ്ട് പുറത്താരും അറിയാതെ സംഭവിച്ചിരുന്നതൊക്കെയും പുത്തൻ ആശയവിനിമയ ഉപാധികളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളിൽ കൂടി ലോകത്തിന്റെ മുഴുവനും കണ്ണിലെത്തിക്കാൻ നാം കഴിവുള്ളവരുമായിരിക്കുന്നു. പക്ഷേ സമൂഹം അടിക്കടി സംഭവിക്കുന്നതൊക്കെ കണ്ടുകൊണ്ടിരിക്കുന്നുവെങ്കിലും അതൊക്കെ കൂട്ടി വായിച്ച് മനുഷ്യരാശിക്ക് മുഴുവൻ പ്രസക്തമായ ഉത്തരങ്ങളിലെത്താൻ ധൈര്യമുള്ളവരാണോ എന്നതിലാണ് സംശയം.

ഈയടുത്ത നാളുകളിൽ കോഴിക്കോട് ജില്ലയുടെ തെക്കുകിഴക്കെ കോണിൽ പുതുപ്പാടിക്ക് പടിഞ്ഞാറ് കട്ടിപ്പാറ എന്ന മലമ്പ്രദേശത്ത് മഴയത്ത് മല അടർന്നൊഴുകി പതിനാല് ജീവൻ പൊലിഞ്ഞുപോയി. ഇത് കേരളത്തിലെ ആദ്യത്തെ മലയിടിച്ചിലല്ല. അവിടെ അണക്കെട്ടൊന്നും പൊട്ടിയില്ല. ഭൂചലനമുണ്ടായതായി ആരും പറഞ്ഞില്ല. മേഘവിസ്‌ഫോടനമെന്ന പുത്തൻ വാക്കാരും ഉപയോഗിച്ചു കണ്ടില്ല. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവിൽ ഒട്ടും അപ്രതീക്ഷിതമാകേണ്ടതില്ലാത്ത 20 സെ.മീറ്ററോ മറ്റോ മഴ ഒരു ദിവസം പെയ്തു. കേരളത്തിൽ ജൂൺ - ജൂലായ് മാസങ്ങളിൽ പല മലത്തലപ്പുകളിലും മുപ്പതും നാല്പതും സെ.മീറ്റർ വരെ മഴ പെയ്തതായി രേഖകളുണ്ട്. മിക്കയിടങ്ങളിലും ആൾത്താമസം ഇല്ലാത്തതുകൊണ്ടും മഴ അളക്കാനുള്ള ഉപകരണങ്ങളൊന്നും ഇല്ലാത്തതു കൊണ്ടും വാർത്തയാവുന്നില്ലെന്ന് മാത്രം. ആഗോളകാലാവസ്ഥാ മാറ്റത്തിന്റെ ശ്രദ്ധേയമായൊരു പരിണിതഫലം ഭൂമദ്ധ്യരേഖാപ്രദേശത്ത്, പ്രത്യേകിച്ച് മലകളിൽ മഴയുടെ ശക്തി കൂടുമെന്നതാണ്. കൂടുതൽ വലിയ തുള്ളികൾ, കുടുതൽ തുള്ളികൾ, തുള്ളികൾ തൊട്ടുതൊട്ടു ഒരു നിശ്ചിത വിസ്തൃതിയുള്ള ഭൂപ്രദേശത്ത് വീഴുന്നു. അതേറ്റു വാങ്ങാൻ അവിടെ പ്രകൃതിയുടെ ഒരു സംരക്ഷണകവചമുണ്ടെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. അതില്ലെങ്കിൽ അവിടെ മല തകരുന്നു.

1950 കളിലും 1960കളിലും എല്ലാ മഴക്കാലത്തും ഇതുപോലുള്ള ദുരന്തങ്ങൾ ഇടുക്കി ജില്ലയിൽ പതിവായിരുന്നു. ഇന്നത്തെ അടിമാലി പട്ടണത്തിന്റെ ചുറ്റുമുള്ള പല്ലു പോലെ എഴുന്നു നില്ക്കുന്ന നഗ്നമായ പാറമലകൾ അതിസമ്പന്നമായ മഴക്കാട് കൊണ്ട് മൂടിയതായിരുന്നു. ഇവിടെ മലയാറ്റൂർ റിസർവ്വ് വനം വ്യാപകമായി കൈയേറി കൃഷിചെയ്തു തുടങ്ങിയ കാലത്ത് എത്ര മലയിടിച്ചിലുകളിൽ എത്ര ജീവൻ മണ്ണിൽ പുതഞ്ഞുപോയെന്നത് പഴയ പത്രത്താളുകൾ പരതിയാൽ കിട്ടും. വയനാടിന്റെ തന്നെ തെക്കു പടിഞ്ഞാറെ കോണിൽ കല്പറ്റയ്ക്ക് തെക്ക് മലപ്പുറം ജില്ലയിലേക്ക് ഒഴുകിയിറങ്ങുന്ന അരണപ്പുഴയിലെ ഒരു വലിയ മലയിടിച്ചിലും അതിന്റെ ചിത്രമെടുക്കാൻ പുറപ്പെട്ട മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫറും പോലീസ് ജീപ്പും ഒരു ചത്ത മുള്ളൻപന്നിയും വാർത്തകളിൽ നിറഞ്ഞു നിന്നിട്ട് ഏറെക്കാലമായില്ല.

2017ലെ മഴക്കാലത്ത് മണ്ണാർക്കാട്-അട്ടപ്പാടി സംസ്ഥാനപാതയിലെ ആനമൂളിച്ചുരത്തിന് വടക്ക് സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ചെങ്കുത്തായ പുറംചരിവുകളിൽ ഒരു ദിവസത്തെ മഴയെ തുടർന്ന് മലയടർന്നു വീണ് ഏറെ നാൾ റോഡു ഗതാഗതം തടസ്സപ്പെട്ടു. വീണിടങ്ങളിൽ ആൾപ്പാർപ്പുണ്ടായിരുന്നില്ല. താഴെ ചരിവുകളിൽ ശോഷിച്ചതെങ്കിലും വനം ഉണ്ടായിരുന്നതുകൊണ്ട് മരങ്ങൾ…
[08:29, 8/26/2018] Radhakrishnan C K: പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടുകൊണ്ട് ഗവൺമെൻറ് ഇറക്കിയിട്ടുള്ള അപേക്ഷാഫോം കൂടെ കൊടുക്കുന്നു പ്രകൃതി ദുരന്തത്തിൽ നഷ്ടം സംഭവിച്ചിട്ടുള്ള
മുഴുവൻ ആളുകളും ഈ കോപ്പി രണ്ടു വീതം എടുത്ത് അത് വ്യക്തമായി പൂരിപ്പിച്ച അപേക്ഷാ ഫോമിൽ പറഞ്ഞതുപോലെ താഴെപ്പറയുന്ന രേഖകൾ സഹിതം വില്ലേജ് ഓഫീസിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

മാതോലത്ത് സിദ്ധിഖ്
കരുവൻ പൊയിൽ
കൊടുവള്ളി 
GKPA കേരളാ സ്റ്റേറ്റ്  പ്രസിഡണ്ട്
9048515808
[08:29, 8/26/2018] Radhakrishnan C K: ഇത് അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തുംവരെ ഫോർവേഡ് ചെയ്യുക ഗവൺമെൻറിൻറെ ആനുകൂല്യം ഒരാൾക്കും കിട്ടാതെ പോകരുത്
[08:38, 8/26/2018] Radhakrishnan C K: Major Ravi speaking, don't Miss 🤝
[08:46, 8/26/2018] Radhakrishnan C K: Shared by Ajitha Sivadas
[08:48, 8/26/2018] Radhakrishnan C K: (രാധാകൃഷ്ണൻ പട്ടാന്നൂർ)
ഞാൻ കോൺഗ്രസ്സുകാരൻ അല്ലാത്തതുപോലെ അന്ധമായ  കോൺഗ്രസ്സ് വിരോധിയും അല്ല. രാജ്യത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി ഇപ്പോഴും കോൺ ഗ്രസ്സ് തന്നെയാണ്. സംഘ പരിവാർ ഉയർത്തുന്ന ഭീഷണി നേരിടാൻ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ വേണ്ടിടത്തു ഇടത് -മതേതര പാർട്ടികൾ കോൺ ഗ്രസ്സുമായി യോജിച്ചു നീങ്ങണം എന്ന അഭിപ്രായക്കാരനുമാണ്.
എന്നാൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ്  സ്വീകരിച്ചുവരുന്ന സമീപനം യാതൊരു പ്രതീക്ഷക്കും വക നൽകുന്നതല്ല. ഇന്നത്തെ നിലയിൽ പോയാൽ അടുത്ത ലോക സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും ഉറപ്പുള്ള ലീഗിന്റെ ഒരു സീറ്റുപോലും കിട്ടാൻ ഇടയില്ലെന്ന് കോൺഗ്രസ്സുകാർ തന്നെ പറഞ്ഞു തുടങ്ങി.  ഏറ്റവും ഒടുവിൽ പ്രളയക്കെടുതി സംബന്ധിച്ച പ്രശ്നത്തിൽ സ്വീകരിക്കുന്ന സമീപനം ഈ നാടിനും അദ്ദേഹത്തിന്റെ പാർട്ടിക്കും എത്ര മാത്രം പ്രയോജനം ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ  ആത്മ പരിശോധന നടത്തണം. എന്റെ അഭിവന്ദ്യ സുഹൃത്ത് കൂടിയായ അദ്ദേഹത്തോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പ്രളയക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൊതുവിലും മുഖ്യമന്ത്രി വിശേഷിച്ചും സ്വീകരിക്കുന്ന  നടപടികളെ പിന്തുണയ്ക്കാത്തത് പോകട്ടെ, പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവും ചില നേതാക്കളും. പ്രളയം വലിയ ദുരന്തത്തിൽ കലാശിക്കാത്തതിലുള്ള നിരാശ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ശരീര ഭാഷയിൽ നിന്നും വായിച്ചെടുക്കാം . പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്ന് പ്രഖ്യാപിക്കാനുള്ള തൊലിക്കട്ടി പോലും  അദ്ദേഹം കാണിച്ചു കളഞ്ഞു. പമ്പയിൽ വെള്ളം കയറിയത് ഒരു കൂട്ടം പെണ്ണുങ്ങൾ ശബരിമലയിൽ പോകാൻ തിടുക്കം കാണിക്കുന്നത് കൊണ്ടാണെന്ന് ഒരു തമാശ പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പത്ര സമ്മേളനത്തിൽ പറഞ്ഞതായതിനാൽ അത്തരത്തിലുള്ള ഒരു തമാശയായി ഇതിനെ കാണാൻ കഴിയില്ല.
പ്രതിസന്ധി നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച കുറ്റമറ്റ നടപടികൾ മൂലം മുഖ്യ മന്ത്രിക്കുണ്ടായ പ്രതിച്ഛായക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് കാണിക്കുന്നത്.
കമ്പക്കെട്ട് നടന്ന പറമ്പിൽ പൊട്ടാതെ കിടക്കുന്ന പടക്കം തിരയുന്ന കുട്ടികളുടെ മാനസിക അവസ്ഥയിലാണ് പ്രതി പക്ഷ നേതാവ്. സ്വന്തമായി പൊട്ടിക്കാൻ ഒന്ന് വേണം.
പാർട്ടി എന്ന നിലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പോലും ഒരു പങ്കും വഹിക്കാത്ത പാർട്ടിയാണ്  കോൺഗ്രസ്സ്. ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് എന്തായിരുന്നു എന്ന കാര്യത്തിൽ  അവർ  ആത്മ പരിശോധനയും  നടത്തട്ടെ . കെ. പി. സി  സി. അധ്യക്ഷനെപ്പോലും എവിടെയും കണ്ടില്ല. ഒരു തരത്തിൽ അദ്ദേഹം രംഗത്ത് വരാത്തത്   നന്നായി. ടി  വി യിൽ വേറൊരു അശ്ലീല കാഴ്ച കാണേണ്ടി വന്നില്ല.   പ്രളയ ബാധിത പ്രദേശത്തെ ജനപ്രതിനിധികൾ രംഗത്തുണ്ടായതൊഴിച്ചാൽ കോൺഗ്രസ്സ്  പ്രവർത്തർ രംഗത്തെ ഉണ്ടായിരുന്നില്ല.
ഇത് വരെ ഒന്നും ചെയ്യാത്ത കോൺഗ്രസ്സ് ഇനി പ്രളയ ബാധിതർക്ക് ആയിരം വീടുകൾ വെച്ചുകൊടുക്കും എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ. കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ അതൊന്നും ചെയ്യാനുള്ള ശേഷിയില്ല.അതിനാൽ ആ കട്ടിൽ കണ്ട് ആരും പനിക്കാനും പോകുന്നില്ല.
 വീട് നിർമാണത്തിന്റെ  പേരിൽ പണപ്പിരിവ് നടത്തി പലരും വിഴുങ്ങുകയും പിന്നീട് ഗ്രൂപ്പ് തിരിഞ്ഞു ആരോപണങ്ങൾ ഉന്നയിക്കുകയും  തമ്മിലടിക്കുകയും ചെയ്യുകയായിരിക്കും ഫലം. വീക്ഷണം ഫണ്ട്‌ മുതൽ ഏറ്റവും ഒടുവിൽ  കണ്ണൂരിൽ പിരിച്ച രക്ത സാക്ഷി ഫണ്ട് വരെ ഇത്തരത്തിലുള്ള ആരോപണങ്ങളിൽ കുരുങ്ങി.
ഫണ്ട് പിരിക്കാനുള്ള താൽപ്പര്യം പദ്ധതി നടത്താൻ ഉണ്ടാവില്ല എന്നതിന് ഉദാഹരണമാണ് കണ്ണൂരിലെ ഡി. സി. സി. ഓഫീസിന്റെ അവസ്ഥ. പഴയ ഓഫീസ് കെട്ടിടം പൊളിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഇതിനായി ഫണ്ട് പിരിച്ച…
[09:01, 8/26/2018] Gopakumar G K: പപ്പയെരക്ഷിക്കൂ...മമ്മിയെ രക്ഷിക്കൂ...എന്ന് അങ്ങ് വിദേശ രാജ്യത്ത് ഇരുന്ന് കരഞ്ഞ മക്കൾ പപ്പയോടും മമ്മിയോടും പറയണം....മതിലിന്റെ പൊക്കം ഒന്ന് കുറയ്ക്കാൻ, ഗേറ്റ് വല്ലപ്പോഴുമൊന്ന് തുറന്നിടാൻ,അയലത്ത് താമസിക്കുന്നവർ ആരെന്ന് ഒന്നറിഞ്ഞിരിക്കാൻ, അയൽക്കാരുടെ നമ്പർ ഒന്നു മേടിച്ച് വെക്കാൻ,അയൽക്കാരെ സ്നേഹിക്കാൻ...[23:35, 8/18/2018] Subin Kadumeni: Dear Drs

We need doctors in and around Ernakulam to visit relief camps in and around Ernakulam for patients.

Also If you could ask your medical Distributors to help with general medicine, we would be thankful.

Let's help Kerala and help people.

🚫🚫🚫🚫🚫Emergency medicines for a rescue camp of 3000 people needed

1. Inj. Plain insulin
2. Insulin syringe
3. Tab. Metformin 500
4. Tab . Aspirin 75
5. Tab. Clopidogrel 75
6. Tab. Thyronorm 25
7. Tab. Amlodipine 5
8. Tab. Atenelol
9. Tab paracetamol
10. Tab. Pantoprazole 40
11. Tab. Isosorbide dinitrite 5 mg s/l
12. Tab. Salbutamol 2mg
13. Tab. Emeset
14. Tab. Atorvostatin 40
15. Cap. Amoxycillin 500
16. ORS sachet
17. Syp. Paracetamol
18. Syp. Emeset
19. Syp. Salbutamol
20. Bernadine ointment
21. Cotton
22. Gauze
23. Tab. Aceclofenac
24. Normal saline 500 ml
25. IV set and Iv Camila
26. Inj. Oxytocin
27. Syp. Amoxycillin
28. Sanitary napkin
29. Tab. Primlout N

Kindly contact
Dr Shadaab : +919322232222
+919821629786

SHARE THIS MESSAGE IN GROUP TO HELP US
[23:35, 8/18/2018] Subin Kadumeni: This is genuine. From Doctors group
[23:49, 8/18/2018] Gopakumar G K: 19-08-2018(നാളെ) ബാംഗ്ലൂര്‍  നിന്നും ഭക്ഷണവും വസ്ത്രവും ആയി 20 കണ്ടയിനര്‍ കേരളത്തില്‍ എത്തും, ആവശ്യം മുള്ള ഏരിയയില്‍ ഉള്ളവര്‍   8971921704 നമ്പര്‍-ല്‍ രാജീവനെ വിളിച്ച്  ഏറിയ പറയുക ..
#verified ;18/08/18; 9.21pm
[23:56, 8/18/2018] Gopakumar G K: ആരെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ടോ.. ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും മെഡിസിൻ അത്യാവശ്യ വസ്തുക്കൾ വാങ്ങി അയക്കുന്നുണ്ട്.. അത്യാവിശ്യമുള്ളവർ മെസ്സേജ് ചെയ്യാമോ. ആദ്യ ട്രക്ക് ഇന്ന് രാത്രി പുറപ്പെടും. എവിടെയെങ്കിലും shortage ഉണ്ടെങ്കിൽ ഒന്നറിയിക്കുക. Arrange ചെയ്യാം...

Sushanth - 9740 623002

Confirmed & Updated 9:40 pm 18/08/18
[00:02, 8/19/2018] Radhakrishnan C K: 👏
[00:03, 8/19/2018] Radhakrishnan C K: മൂന്നു വർഷം മുന്നേ ഭീകര പ്രളയം മൂന്നിൽ കണ്ട ഒരു ചെന്നൈക്കാരന്റെ  വാക്കുകൾ:

'മഴ തുടങ്ങിയപ്പോൾ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും, .ഞങ്ങളെ പോലെ തന്നെ.  കുട്ടികളും യുവാക്കളും മുതിർന്നവരും ആ മഴയിൽ തുള്ളിച്ചാടിയിട്ടുണ്ടാവാം..  വെള്ളത്തിന്റെ അളവ് കൂടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതു പരിധി വിടുന്നത് വരെ. ഞങ്ങളെ പോലെ തന്നെ.

അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം..

ഒരാഴ്ച തുടർച്ചയായി ചെന്നൈ നഗരത്തെ മഴ വിഴുങ്ങിയപ്പോൾ ഞങ്ങൾ മരവിച്ചു പോയി.  സഹായത്തിനായി അലമുറയിട്ടു. നെഞ്ചത്തടിച്ചു.  അന്ന് കേരളമക്കളും ആ ദുരിതത്തിൽനിന്നു കരപറ്റാൻ ഞങ്ങളുടെ നേരെ കൈ നീട്ടി തന്നു.

എന്നാൽ നിങ്ങൾ മലയാളികളോ...

മൂന്നുമാസമായി തുടരുന്ന മഴ!

തുടർന്നു വരുന്ന ദുരന്തം നിങ്ങൾ മുൻകൂട്ടികണ്ടു. പരസ്പരം ട്രോളിയും തമാശിച്ചും സമയം കളഞ്ഞിരുന്ന ഫേസ്‌ബുക്കും വാട്സാപ്പും പൊടുന്നനെ നിങ്ങൾ നിങ്ങളുടെ തന്നെ കൺട്രോൾ റൂമുകളാക്കി. ഇൻഫർമേഷൻ സെന്ററുകൾ ആക്കി. അവിടെയിരുന്നു നിങ്ങൾ കേമ്പുകൾ ഒരുക്കി.

നിങ്ങൾ ആർക്കു വേണ്ടിയും കാത്തുനിന്നില്ല.  അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങിയിരുന്നില്ല.  നിങ്ങൾ പ്രവർത്തിക്കുകയായിരുന്നു.  കൂടെയുള്ളവരെ രക്ഷപെടുത്താൻ, സഹായിക്കാൻ,

അതിനു വേണ്ടി നിങ്ങളുടെ സഹോദരങ്ങൾ ഗൾഫ് നാടുകളിൽ പോലും ഉറക്കമിളച്ചിരുന്നു നാട്ടിലെ രക്ഷാപ്രവർത്തഞങ്ങൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

 നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.

നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു?

എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു?

നിങ്ങൾ നിപ വൈറസിനെ പ്രതിരോധിച്ചത്  ലോകം കണ്ടതാണ്.   നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല.  എത്താത്ത സഹായത്തെ ഓർത്ത് പരസ്പരം പഴിചാരുന്നില്ല.  നാട്യങ്ങളോ നാടകങ്ങളോ ഇല്ല.

ഇന്ത്യയിൽ മറ്റേതൊരു സ്റ്റേറ്റ് ആയിരുന്നുവെങ്കിലും  ഈ അവസ്ഥയിൽ മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

 ഭൂപടത്തിൽ നിങ്ങൾ ഈ രാജ്യത്തിന്റ ഏറ്റവും താഴെ ആയിരിക്കാം.  പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നപോലെ ഇക്കാര്യത്തിലും  ഇന്ത്യാ മഹാരാജ്യത്ത്  എന്തിനേകാളും മുകളിലാണ്.

പ്രതികരിക്കുക   പ്രതിരോധിക്കുക..   .ജീവിച്ചു കാണിക്കാനായി മരണം വരെ  ഒരുമിച്ചു നിന്നു പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്.

ഇന്ത്യ മുഴുവൻ കേരളത്തിന്റെ മനസ്ഥിതിയുള്ള മനുഷ്യർ ആയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.  

ബിഗ് സല്യൂട്ട് കേരള. "

Cts
[00:09, 8/19/2018] Radhakrishnan C K: Nisha mk

ഇപ്പൊ ഞാന്‍ വിളിച്ചപ്പോള്‍ കരയുകയാണ് കുട്ടികള്‍.ഭക്ഷണം കഴിച്ചിട്ടില്ല.ചങ്ക് പിളരുന്ന വേദനയാ കേള്‍ക്കുമ്പോ .അടുത്തൊന്നും ആരുമില്ല..വീടിനുമുകളില്‍ ഒറ്റപ്പെട്ടനിലയില്‍.ദയവ് ചെയ്ത് മാക്സിമം ഷെയര്‍ ചെയണം.വെളളം കൂടി വരുന്നുണ്ട്.2 പൊടികുഞ്ഞുങ്ങളുണ്ട്.ഡീറ്റെയ്ല്‍സ് താഴെ കൊടുക്കുന്നൂ
Pls help them

ചെങ്ങന്നൂർ, വെൺമണി സെഹിയോൻ  മാർത്തോമാ പള്ളിടെ തെക്കേ ഭാഗത്ത് അര കിലോമീറ്റർ അകത്തേക്ക് മാടപ്പിലായേത് ബാബുവും കുടുംബവും കുടിങ്ങി കിടക്കുന്നു plz help them.            Phone no. 9495891603
[00:12, 8/19/2018] Jayesh Padichal: 🛑📢📢.... Urgent...
ഏതെങ്കിലും ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങൾ വസ്ത്രങ്ങൾ, മെഡിക്കൽ ഐറ്റംസ് എന്നിങ്ങനെ ആവശ്യമുണ്ടെങ്കിൽ ഉടനെ ബന്ധപെടുക കേരളത്തിൽ എവിടെയും എത്തിക്കാൻ ഞങൾ തയാറാണ്.........
ബദ്ധപ്പെടേണ്ട നമ്പറുകൾ
januvin james: 9846333800
Jubin thomas: 7012463509
Roshin john: 8848769604
Vysakh babu: 7907075834
Philp mathai: 9526854091
Tintu thomas: 7907254628
Akhil koshy Philip: 8086286067

വാട്സ്ആപ്പ് സൗകര്യം താഴെ പറയുന്ന നമ്പറുകളിൽ ലഭ്യമാണ്.

9846333800
9995813429
8907277328
8086286067
94976 93502
[00:14, 8/19/2018] Radhakrishnan C K: 🙆‍♂ വിറച്ചു പോയ കേരളം ....!!!!
________

72 മണിക്കൂറിന് മുകളിലായി ഒര് നാട് രാഷ്ട്രീയം സംസാരിച്ചിട്ട്....
72  മണിക്കൂറിന് മുകളിലായി ഒര് നാട് വർഗീയതയെ കുറിച്ച് പുലമ്പിട്ട്.. ''
72 മണിക്കൂറിന് മുകളിലായി ഒര് നാട്
അയിത്തവും " തൊട്ട് കൂടായ്മയും " തീണ്ടിപ്പോകലും " മറന്നിട്ട്  .

72 മണിക്കൂറിന് മുകളിലായി ഒര് നാട് ആഡംബര ജീവിത സുഖങ്ങൾ മറന്നിട്ട് .....
കൈഞ്ഞ72 മണിക്കൂർ രാഷ്ട്രിയ കൊലപാതകങ്ങൾ ഇല്ല !!  സംഘടന വാക്ക് തർക്കമില്ല!!
 മുസ്ലിമെന്നോ  ഹിന്ദുവെന്നോ  കൃസ്ത്യാനി എന്നോ ഇല്ല...
പള്ളി പരിസരം " അമ്പലപ്പറമ്പ് " ചർച്ചുകൾ " ഒരുക്കി നാം ഒരുമയോടെ ഒരു പിടി അന്നം വിളമ്പാൻ 🤝
പാവപ്പെട്ടവനില്ല  , പണക്കാരനില്ല,
കയ്യൂക്കുള്ളവനില്ല,
കാര്യസ്ഥനില്ല,
  എല്ലാവർക്കും ഒര് മനസ്  ഹിന്ദുവിനെയും കൃസ്ത്യാനിയെയും രക്ഷിക്കാൻ മുസ്ലിമിന്റെ കൈ നീളുന്നു       മുസ്ലിമിനെയും കൃസ്ത്യാനിയെയും രക്ഷിക്കാൻ ഹിന്ദുവിന്റെ കൈ നീളുന്നു   ഹിന്ദുവിനെയും മുസ്ലിമിനെയും രക്ഷിക്കാൻ കൃസ്ത്യാനിയുടെ കൈ നീളുന്നു .
 
എല്ലാ മതക്കാരനും  എല്ലാ രാഷ്ട്രീയക്കാരനും
എല്ലാ യുവത്വവും പ്രാർത്ഥിക്കുന്നത് ഒന്ന്  രക്ഷപ്പെടുത്തണെ  "  രക്ഷപ്പെടുത്തണെ "
 
ഈ ഒത്തൊരു മയാണ്‌ പടച്ച തമ്പുരാൻ ആഗ്രഹിച്ചത് "     ആ ഒത്തൊരുമയാണ് കുറച്ചു സമയങ്ങളായി ഇവിടെ നിലനിന്നത്  "
ഈ ഒത്തൊരുമയാണ് ഇനിയങ്ങോട്ട് നമുക്ക് വേണ്ടതും.....  സ്നേഹത്തോടെ  .... സാഹോദര്യത്തോടെ ....
[00:20, 8/19/2018] Radhakrishnan C K: എറണാകുളത്ത് IT നിപുണരായ 400 അധ്യാപകരുടെ സേവനം ദുരിശ്വാസ പ്രവർത്തങ്ങൾക്കായി ആവശ്യ പ്പെട്ടിരിക്കുന്നു. എല്ലാ ജില്ലകളിലും ഇത് ആവശ്യമായി വരും.
സഹകരിച്ചു പ്രവർത്തിക്കുവാൻ തയ്യാറുള്ള SITC ,JSITC, HITC ,IT പരിജ്ഞാനമുള്ള മറ്റ് അദ്ധ്യാപകർ ഉടൻ തന്നെ അറിയിക്കുക.
ഇതു സംബന്ധിച്ച സർക്കുലർ ഉണ്ട്.
എത്രയും പെട്ടെന്ന് അറിയിക്കുക.
[00:33, 8/19/2018] Indulekha: Sr contact number?👆
[06:36, 8/19/2018] Sathya: 19-08-2018(നാളെ) ബാംഗ്ലൂര്‍ നിന്നും ഭക്ഷണവും വസ്ത്രവും ആയി 20 കണ്ടയിനര്‍ കേരളത്തില്‍ എത്തും, ആവശ്യം മുള്ള ഏരിയയില്‍ ഉള്ളവര്‍ 8971921704 നമ്പര്‍-ല്‍ രാജീവനെ വിളിച്ച് ഏരിയ പറയുക ..
#verified ;18/08/18; 9.21pm
[07:05, 8/19/2018] Biju kanhgd: ഡ്രെസ് കറക്കി കാണിച്ചു ഹെലികോപ്റ്റർ താഴെ ഇറക്കിയിട്ട്, സെൽഫി എടുത്ത ശേഷം വിട്ടോളാൻ പറഞ്ഞത്രേ ..@@@&@&@#^#&&#ക്കള്‍
[08:17, 8/19/2018] Radhakrishnan C K: 19-08-2018(നാളെ) ബാംഗ്ലൂര്‍  നിന്നും ഭക്ഷണവും വസ്ത്രവും ആയി 20 കണ്ടയിനര്‍ കേരളത്തില്‍ എത്തും, ആവശ്യം മുള്ള ഏരിയയില്‍ ഉള്ളവര്‍   8971921704 നമ്പര്‍-ല്‍ രാജീവനെ വിളിച്ച്  ഏറിയ പറയുക ..
#verified ;18/08/18; 9.21pm
[07:57, 8/19/2018] Sini: ദയവായി ഷെയറ് ചെയ്യണം എന്നല്ലാ...
ഷെയർ ചെയ്തേ മതിയാവൂൂ.....

Chengannur രക്ഷ പ്രവർത്തകരുടെ നമ്പർ
🙏🙏🙏🙏🙏🙏🙏🙏🙏

ജോൺ ബോസ്കോ 9497980025
അലക്സ് 9605109461
ആന്റണി ഡിസിൽവ 953945847 3
രാജു യോഹന്നാൻ 9048565779
സൈമൺ 9207098402
ഷിൻഞ്ചു 9562389553
തോമസ് ടെറി 85471172 11
ബാബു 9562389553
ലിനു നെൽസൺ 7030 22 5575
ജാക് ലീ 9048693188
മൈക്കിൾ തോമസ് 994703019
സോളമൻ 984639631
ഹെൽട്ടൻ ജെയിംസ് 9961022286
ഷെബി 858998837 28
മൈക്കിൾ 9048628034
ജിനു 953917ollo
ആൻറി ണി 947 4878674
ടൈറ്റസ് 85 92838883
ബെൻ ക്രിസ്റ്റൽ 808 6917565
ആൻറണി ഫ്രാൻസിസ് 9947834748
ജെസ്റ്റിൻ 9539481924
അലോഷ്യസ് 70345909 32
ജറി 9747 228240
ജോസഫ് 9656913970
സുനിൽ ജോസഫ് 9048436484
അനു 9526182 088
[08:10, 8/19/2018] Vivek: "ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നല്‍കുകയും ചെയ്യുക എന്നത് രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാല്‍ അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനുള്ള പ്രചരണങ്ങളും ഇടപെടലുകളും പ്രഖ്യാപനങ്ങളും ഇത്തരം പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. അത്തരം ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും  അത് അവസാനിപ്പിക്കേണ്ടതാണ്. നാമൊരു ദുരന്തത്തിന്‍റെ നടുവിലാണ്. അത് ഉയര്‍ത്തിയ പ്രശ്നങ്ങളെ ഒന്നായി നിന്ന് ഒരു മനസ്സോടെ നേരിടുന്ന ഘട്ടത്തില്‍ ഇത്തരം അപസ്വരങ്ങള്‍ ഒഴിവാക്കേണ്ടതാണ്."
            --മുഖ്യമന്ത്രി
[11:43, 8/19/2018] Radhakrishnan C K: ശ്രദ്ധിക്കുക

വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധുവീടുകളിൽ അഭയം തേടിയവർ അടുത്തുള്ള ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ പേര് രജിസ്ടർ  ചെയ്യേണ്ടതാണ്പിന്നീട് വരുന്ന വീടുവെക്കൽ,വീട് റിപ്പയർ ചെയ്യൽ,നഷ്ട്ടപെട്ട രേഖകൾ സൗജന്യമായി പുതിയത് എടുക്കൽ തുടങ്ങിയ സഹായങ്ങൾക്ക് ഈ രജിസ്ട്രേഷൻ കൂടുതൽ ഉപകാരപ്പെടുന്നതാണ്
[11:44, 8/19/2018] Radhakrishnan C K: നിങ്ങൾ തയ്യാറാണോ ?

## പുനരധിവാസ പ്രവർത്തനങ്ങൾക്ക് ##


ഇന്നലെ രാത്രി മഴ വളരെ കുറവ്. പലയിടത്തും ഇന്നു കാലത്ത് ഇത് വരെ പെയ്തിട്ടില്ല.ചില പ്രദേശങ്ങളെങ്കിലും  പതുക്കെ സാധാരണ നിലയിലേക് തിരിച് വന്നുകൊണ്ടിരിക്കുന്നു. പലയിടത്തും വെള്ളം വലിഞ്ഞു കൊണ്ടിരിക്കുന്നു. റോഡിൽ മുട്ടിനു താഴെയാണ് ഇപ്പോൾ വെള്ളം.

ഇനി പ്രളയ ദുരന്ത മുഖത്ത് നിന്നും കേരളത്തെ - ഓരോ ജീവജാലങ്ങളെയും - അടിസ്ഥാന സൗകര്യങ്ങളെ _ അത്യാവശ്യം പഴയ സ്ഥിതിയിലേക്ക് എത്തിക്കേണ്ടതുണ്ട്.

# ഇതൊരു ശ്രമകരമായ പ്രവൃത്തിയാണ്. ഇതിനായി സാങ്കേതിക വൈദഗ്ദ്യം ഉള്ളവരും അല്ലാത്തവരുമായ പതിനായിരക്കണക്കിന് സന്നദ്ധ സേവകരെ സംസ്ഥാനത്തിന് വേണം - കൈ- മെയ് മറന്ന് പ്രവർത്തിക്കാൻ .#

 വിദ്യാർത്ഥികളെയും യുവജന-സന്നദ്ധ സംഘടന പ്രവർത്തകരെയും കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ആവശ്യമുണ്ട്.

താൽപര്യമുള്ളവർ സ്വമനസാലെ താഴെ കൊടുത്ത ലിങ്കിൽ പേരു് വിവരം അറിയിക്കുമല്ലോ ....
https://docs.google.com/forms/d/e/1FAIpQLScCWQTCHhlNcpQMbd1W30tK2WoFZ6WSh9Gy0NnW4b1KcW_P-w/viewform

#ഈ അവസരത്തിൽ കേരള സർക്കാരിന്റെ കൂടെ നാമോരോരുത്തരം ചേരേണ്ടതുണ്ട്. ഇത് നമ്മുടെ കൂടി ഉത്തരവാദിത്വം ആണ്.#

നമുക്ക് കൈകോർക്കാം .... വീണ്ടും പടുത്തുയർത്താം ....

Social Research Society
( A resource NGO under Niti Ayog , GoI )
www.srsindia.ngo


## Pls share it to all communities for rejuvenating our Kerala ## ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രവർത്തകരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന നമ്മുടെ പ്രവർത്തകർ അതാതു ജില്ലകളിൽ ഉള്ളവർ ഈ പ്രവർത്തനവുമായി സഹകരിക്കുവാൻ തയ്യാറുള്ള നമ്മുടെ പ്രവർത്തകർ ഈ ലിങ്ക് വഴി കയറി പേര് റൈസ് ചെയ്യുക ദുരിതമനുഭവിക്കുന്ന കേരളം
 കേരളം കെട്ടിപ്പടുക്കുവാൻ മുഖ്യപങ്കുവഹിച്ച പ്രവാസി സഹോദരങ്ങൾ ഇതാ നമ്മുടെ മുന്നിൽ നമ്മുടെ കേരളം വീണ്ടും പിന്നോട്ട് പോയിരിക്കുന്നു നാം ഓരോരുത്തരും തയ്യാറാവുക കേരളം നമ്മുടേതാണ് നാം അതിനെ കെട്ടിപ്പടുക്കുക തന്നെ ചെയ്യും എല്ലാവരും മുന്നോട്ടുവരിക നമുക്ക് കൈകോർക്കാം പുതിയൊരു കേരളത്തിനായി
 ജി കെ പി ഡബ്ലിയു എ
UAE
🤝🤝🤝🤝🤝🤝
[11:44, 8/19/2018] Radhakrishnan C K: അതി രൂക്ഷമായ ക്ഷാമം വരുന്നു !!!!!!!
ഭക്ഷണ കാര്യത്തിൽ അതീവ മിതത്വം പാലിക്കുക .2 ഉം 3ഉം കറികൾ കൂട്ടിയുള്ള ഭക്ഷണം നിറുത്ത ക. ഒരു നേരം 1 കറി മാത്രം കൂട്ടി ഉണ് കഴിക്കുക.പാചക വാതകത്തിന്റെ ഉപയോഗം ഏറ്റവും മിനിമം ആക്കുക .പച്ചക്കറി കളും പല വ്യജ്ഞനങ്ങളും കിട്ടാക്കനിയാകുന്ന കാലം മുന്നിൽ കണ്ട് ജീവിക്കുക. എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കുക. എല്ലാ വെള്ളപ്പൊക്ക പ്രദേശങ്ങളിലും സംഭവിക്കുന്ന ഒരു വസ്തുതയാണ് ഇത്.മുൻ കാല അനുഭവം ഇല്ലാത്തതിനാൽ നമുക്ക് ഇത് പെട്ടന്ന് മനസ്സിലാവില്ലായെന്നേയുള്ളു .
[11:45, 8/19/2018] Radhakrishnan C K: ബേഡകം വണ്ടി പുറപ്പെടും. ദുരിതക്കടലിൽ പെട്ട സഹജീവികൾക്ക് സഹായവുമായി.
~~~~~~~~~
ബേഡകത്തെ ബഹുജനങ്ങളും സംഘടനകളും കലാ സാംസ്കാരിക പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് ഒരു മഹാ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നു.ദുരന്തത്തിന്റെ നടുക്കം സൃഷ്ടിച്ച അങ്കലാപ്പിൽ പതിനായിരങ്ങൾ അതിജീവനത്തിന് പൊരുതുമ്പോൾ ബേഡകക്കാർക്ക് എങ്ങനെ കണ്ണടച്ച് ഉറങ്ങാനാവും.? എല്ലാവരും കൈ മെയ് മറന്ന് സഹായത്തിനെത്തുക.. നാടാകെ പ്രകീർത്തിക്കപ്പെട്ട വ്യത്യസ്ത മാതൃകകൾ ഇതിനകം ഉയർന്നു വന്നു. മരണാനന്തര ചടങ്ങ് ലഘുവായി നടത്തി സമാഹരിച്ച മിച്ചം തുക ദുരിതാശ്വാസത്തിന് നൽകി ശശി തോരോത്തിന്റെ കുടുംബം സകലരുടെയും കണ്ണ് തുറപ്പിച്ചു.ശ്രീവേലക്കുന്ന് ശിവക്ഷേത്ര ഭരണ സമിതി ഒരു ദിവസത്തെ ഉച്ചപൂജയ്ക്ക് ശേഷം നടയിൽ വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.പെർലടുക്കത്തെ കൃഷ്ണാ ടെക്സിന്റെ ഉടമകൾ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കുറച്ചധികം വസ്ത്രങ്ങൾ ഏൽപിച്ചിട്ടുണ്ട്.
 മേൽ കൊടുത്ത മാതൃകകൾ ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ  എല്ലാ ആരാധനാ കേന്ദ്രങ്ങളോടും പള്ളിക്കമ്മറ്റികളോടും സംഘടനകളോടും ഞാൻ തന്നെ സംഭാവന നൽകി കേരളത്തെ പുനർനിർമിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.. പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഒരു ലക്ഷത്തിലധികം രൂപ നിധിയിലേക്ക് നൽകാൻ നിശ്ചയിച്ചു.പഞ്ചായത്തിലെ CDS നു കീഴിൽ എല്ലാ അയൽക്കൂട്ടം അംഗങ്ങളും ഒരു ദിവസത്തെ നിക്ഷേപം സമാഹരിച്ച് നൽകും. സ്വാശ്രയ സംഘങ്ങളുടെ വിഹിതം നൽകൽ പള്ളത്തിങ്കാൽ ഗ്രാന്മ ശുചിത്വ പദയാത്രയിൽ വെച്ച് നൽകി തുടക്കമിട്ടു.ഇന്ന് ബേഡകം കാമലോൻ വലിയ വീട് തറവാട്ടുകാർ വന്ന് അവരുടെ വകയായുള്ള വിഹിതം പഞ്ചായത്തിൽ വെച്ച് കൈമാറി. കൊളത്തൂർ പൂർവവിദ്യാർത്ഥി സംഘടന നയനന്റയും വിനേഷിന്റെയും നേതൃത്വത്തിൽ വന്ന് പെർളടുക്കത്ത് വെച്ച് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് അയക്കാൻ ഭക്ഷണ വസ്തുക്കളും കുടിവെള്ളവും വസ്ത്രവും ഏൽപിച്ചു..സൗഹൃദ ബറോട്ടി ഇന്ന് വൈകിട്ട് ശേഖരിച്ചവ ഏൽപിക്കും. ഇങ്ങനെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്ത വിഭാഗങ്ങൾ വിളിച്ച് ദുരിത നിവാരണത്തിന് സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു.. ഇതിൽ പരം ആശ്വാസകരവും പ്രതീക്ഷാ നിർഭരവുമായ വാർത്ത എന്തുണ്ട് ഈ നാട്ടിൽ..! ഇനിയുമിനിയും ആളുകൾ മുന്നോട്ട് വരുന്നുണ്ട്.. പലരും വിളിക്കുന്നുണ്ട്.. ആര് വിളിച്ചാലും പോയി കൈ നീട്ടി വാങ്ങും..അർഹമായ കരങ്ങൾക്ക് അവ എത്തിച്ചു കൊടുത്തേ ഇനി ബേഡകത്തിന് വിശ്രമമുള്ളു.. ശേഖരിക്കുന്ന വസ്തുക്കളും വസ്ത്രവും അവശ്യ സാധനങ്ങളുമായി ഒരു ബേഡകം വണ്ടി 21 ന് പുറപ്പെടാൻ ആലോചിച്ചിട്ടുണ്ട്. ഞാനും തെരെഞ്ഞെടുക്കപ്പെട്ട 25 അംഗങ്ങളും യാത്ര തിരിക്കും.. ഒരു ദിവസത്തെ ശ്രമദാനം കൂടി നടത്തി മടങ്ങുന്ന തരത്തിൽ ഒരു യാത്ര...! ബേഡകം YCC യിൽ നിന്നും തെരെഞ്ഞെടുക്കുന്ന ഈ യാത്രാ സംഘം പുറപ്പെടുന്നതിന് മുമ്പ് ദുരിത കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ട എല്ലാ തരം സഹായവും പഞ്ചായത്തിൽ എത്തിക്കുക.. ഇതൊരു മഹാ ദൗത്യയാത്രയാക്കി നമുക്ക് മാറ്റണം.. ബേഡകത്തിന്റെ കാരുണ്യം അത് ലോകമറിയട്ടെ...! ഈ സന്ദേശം പരസ്പരം പറയുക.. പ്രചരിപ്പിക്കുക. എല്ലാത്തിനുമുപരി സഹായിക്കാൻ മുന്നോട്ട് വരിക.
സി.രാമചന്ദ്രൻ
പ്രസിഡണ്ട്
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്.
[08:22, 8/19/2018] +91 94004 42021: ❌❌❌❌❌❌❌❌❌❌❌❌
വലിയ ഒരു അപകടം ഒഴിവാക്കാൻ എത്രയും പെട്ടന്ന് റയില്വേയെ അറിയിക്കുക താഴെ വിഡിയോ കാണുക
💢💢💢💢💢💢💢💢💢💢💢💢
തൃശൂർ   🚦🚦🚦🚆🚆🚆ഗുരുവായൂർ റെയിൽവേ പാത അപകടത്തിൽ അധികാരികൾ കാണും വരെ ഷെയർ ചെയ്യൂ നാടിനെയും നാട്ടുകാരെയും രക്ഷിക്കൂ😢😢😢😢👇👇👇👇👇
[09:08, 8/19/2018] Invigilator 6: Plzz എല്ലാവരും ഒന്ന് ഷെയർ ചെയ്യൂ...
ഇന്നും നാളെയുമായി  അവശ്യ സാധനങ്ങളുമായി തൃശൂർ, മലപ്പുറം ഭാഗത്തേക്ക്‌  പോവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്..

ഭക്ഷണസാധനങ്ങൾ വസ്ത്രങ്ങൾ സാനിറ്ററി നാപ്കിനുകൾ (വിസ്പർ, കുട്ടികളുടെ പാഡ്) വെള്ളം  പായ പുതപ്പ് സോപ്പ് പേസ്റ്റ് ബ്രഷ് തുടങ്ങിയവ നൽകി സഹായിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

 കണ്ണൂരിൽ നിന്നും സഹായിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക..
Contact 9746999129
Contact 7012728792

Message From 1.10 AM  19/08/18
[09:18, 8/19/2018] Gopakumar G K: UTV Machine of southern Railway used for rescue operation in flood affected aluva region  in kerala. Above 1000 people rescued through block forward movement
[09:25, 8/19/2018] +91 94004 42021: ഒരു നല്ല സന്ദേശമാണ് ഈ വീട്ടമ്മ നമുക്ക് തരുന്നത്. പ്രളയത്താൻ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടു പോലും അതിനെ നിറപുഞ്ചിരിയോടെ ഉൾക്കൊണ്ട് അതി മനോഹരമായ ഈ സന്ദേശം അയച്ച ഈ വീട്ടമ്മക്ക് ഒരായിരം പ്രണാമം🙏🙏🙏🙏👏🏻👏🏻👏🏻
[09:32, 8/19/2018] Pta Pres New Kodoth: 👍
[09:40, 8/19/2018] Shyamjith: DiSco Majeed തളിപ്പറമ്പ പ്രതികരിക്കുന്നു👌
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
[10:01, 8/19/2018] Vivek: Kerala floods is in one way cleaning its rivers by nature but man again puts the muck and plastics into it .Man has still not stopped abusing the nature . What bigger lesson he needs again !
[10:05, 8/19/2018] Babu Taxi kmbl: ബഹുമാനപെട്ട മുഖ്യമന്ത്രി....
രക്ഷാപ്രവർത്തനം പൂർണ്ണമായും സൈന്യത്തെ ഏൽപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങയുടെ മറുപടി ശ്രദ്ധിച്ചു...

ഒരു പുച്ഛഭാവത്തോടെ ചിരിച്ചുകൊണ്ട്, സൈന്യത്തെ മുഴുവനായും ഏൽപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ ഞാനൊന്നും പറയുന്നില്ല അതാണ് നല്ലത്....ഇതാണ് അങ്ങ് നൽകിയ മറുപടി...  അങ്ങാണ് യഥാർത്ഥ ഇരട്ടചങ്കൻ.. ഇരട്ടച്ചങ്കുള്ളവർക്കേ ഈ സാഹചര്യത്തിൽ ഇതുപോലെ പെരുമാറാൻ കഴിയൂ...

ദുരഭിമാനം വിടൂ...സഖാവേ.... സൈന്യം മോദിയുടേതല്ല... 29 സംസ്ഥാനങ്ങളുടേതു കൂടിയാണ്.....ഭാരതത്തിന്‍റെ ഒരറ്റത്ത് നിന്ന്  കല്ലേറ് ഏറ്റുവാങ്ങി
മറ്ററ്റത്ത് നിന്ന് കൈത്താങ്ങ് നല്‍കുന്നവന്‍റെ പേരാ സൈനികന്‍..
അറിയണം അവരുടെ വില...

നമുക്ക് ഒരുമിക്കാം....കുറേ ജീവനുകൾ രക്ഷിക്കാം....
[10:05, 8/19/2018] Babu Taxi kmbl: #സൈന്യം
പീഡിപ്പിക്കാനോ പേടിപ്പിക്കാനോ വന്നതല്ല....... മറിച് പഠിപ്പിക്കാൻ വന്നതാണ് ഇന്ത്യ എന്നാൽ കാശ്മീർ മാത്രമല്ല.. കാശ്മീർ തൊട്ട് കന്യകുമാരി വരെ  ആണ്  എന്ന് മനസിലാക്കി തരാൻ..... യുദ്ധം ഇല്ലാത്തപ്പോൾ പണിയൊന്നും ഇല്ല എന്നും.. പട്ടാളം ഇറങ്ങിയാൽ പീഡനം ഉറപ്പാണെന്നും പറഞ്ഞുനടക്കുന്ന ചില രാഷ്ട്രീയക്കാർ മനസിലാക്കാൻ വേണ്ടി  മാത്രം......... അവർക്ക് മതമില്ല..... രാഷ്ട്രീയമില്ല... ഭാരതം എന്ന വികാരം മാത്രം..... ഏതൊരു പ്രളയത്തിലും കൈപ്പിടിച്ചു കയറ്റുമ്പോൾ അവർ  ആരുടേയും ജാതിയോ മതമോ രാഷ്ട്രീയമോ നിറമോ നോക്കുന്നില്ല,മാറിച് അവരുടെ  അച്ഛന്റെയോ അമ്മയുടേയോ സഹോദരന്റെയോ സഹോദരിയുടെയോ മകന്റെയോ മകളുടെയോ മുഖം ആണ് ഒരോരുത്തരിലും   കാണുന്നത്.... അവർക്ക്  ആരുടേയും ക്രെഡിറ്റ്‌ ആവിശ്യമില്ല... ഒരു  നന്ദി പോലും അവർ പ്രതീക്ഷിക്കില്ല.... റിസർവേഷൻ ഇല്ലാതെ ട്രെയിനിൽ നിന്ന് പോകുമ്പോഴും... ഏതെങ്കിലും ഒരു സർട്ടിഫിക്കറ്റ്നു വേണ്ടി പഞ്ചായത്ത്‌ മുനിസിപ്പാലിറ്റി ഓഫീസുകളിൽ കയറിയിറങ്ങി നടക്കുമ്പോഴും അവർ ഒരിക്കലും പറയില്ല ഇനിയും യുദ്ധം വരും അല്ലെങ്കിൽ ഇനിയും പ്രളയം വരും അപ്പം കാണാം എന്ന് അവർ ഒരിക്കലും വെല്ലുവിളിക്കില്ല.... കാരണം ഒരു വെക്തിയെയല്ല അവർ സംരക്ഷിക്കുന്നത് ഒരു  രാജ്യത്തിനെയാണ്.... കുറച്ച് പരിശീലനം കിട്ടിയതൊഴിച്ചാൽ അവരും മനുഷ്യരാണ്..... ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ആളുകൾ ആയിട്ട് അവരെ കാണാതെ ഭാരതത്തിന്റെ മുഴുവൻ കാവലാൾ ആയിട്ട് കാണുക..... രാജ്യം ആര് ഭരിച്ചാലും അവർ എന്നും രാജ്യത്തിന്റെ മാത്രമായിരിക്കും... രാജ്യത്തിന്റെ പുറത്ത് മാത്രമേ അവർക്ക് അതിർത്തി ഉള്ളൂ... രാജ്യത്തിനുള്ളിൽ അവർക്ക് അതിർത്തി ഇല്ലാ... ശത്രു ഇല്ല... എല്ലാവരും സഹോദരങ്ങൾ...
#JAIHIND
[10:05, 8/19/2018] Babu Taxi kmbl: ചാലക്കുടി ബീവറേജിൽ നിന്നും ഒഴുകിപ്പോകുന്ന കള്ളുകുപ്പി എടുക്കൻ ജനങ്ങളുടെ തിരക്ക്... ഈ സമയത്തും മലയാളികളുടെ മാനസികാവസ്ഥ സമ്മതിക്കണം..
[10:44, 8/19/2018] Chandran Prncpl Thalangara: 👍🙏🏻
[10:44, 8/19/2018] Chandran Prncpl Thalangara: 👍🙏🏻
[10:51, 8/19/2018] Santhosh: ഞങ്ങളുമുണ്ട് നിങ്ങളെ കൂടെ !!!
🌷🌷🌷 🌷🌷🌷🌷
EWSCES* മലപ്പുറം  .
പ്രിയമുള്ള സഹോദരീ
 സഹോദരന്മാരെ,
നമ്മുടെ ജില്ലയിൽ മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള പ്രയാസത്തിലും ദുഖത്തിലും നിങ്ങളോടപ്പം ഞങ്ങളും പങ്ക് ചേരുന്നു. ഈ സമയത്ത് ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ EWSCES സന്നദ്ധരായിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും വീട്ടിലേക്ക് വെള്ളംകയറി വയറിംഗ് സംബന്ധമായ കേടുപാടുകൾ സംഭവിച്ചിട്ടിട്ടുണ്ടെങ്കിൽ തികച്ചും സൗജന്യമായി ലൈസൻസുള്ള വയറിങ് തൊഴിലാളികളായ ഞങ്ങൾവന്ന് പ്രവർത്തനയോഗ്യമാക്കു ന്നതാണ്. വൈദ്യം താഘാതം മൂലം ഒരാൾക്കും അപകടം സംഭവിച്ചു കൂട,
ശ്രദ്ധിക്കുക. വൈദ്യുതി അപകടകാരിയാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം തീർച്ചയാണ്. ഇലക്ട്രിക്കൽ സംബന്ധമായ ഏതു സഹായത്തിനും വിളിക്കാൻ മറക്കരുത് ഇലക്ട്രിക്കൽ വയർമാൻ, സൂപ്പർ വൈസർ &കോൺട്രാക്ടർസ് ഏകോപനസമിതി നിങ്ങളുടെ വിളിപ്പുറത്ത്  ഉണ്ട്. നൂറുകണക്കിന് തൊഴിലാളികൾ സേവന സന്നദ്ധരാണ്. സൗജന്യ സേവനത്തിന്ന് നിങ്ങൾക്ക് വിളിക്കാം
9745141789, 9946197070, 8547159767, 9947202007,
9526353333, 9447412132,
9446880134, 9447257580,
9447216356, 9496844095,
9747522800, 9846379218,
ഇത് എല്ലാഗ്രുപ്പിലേക്കും അയക്കാൻ അപേക്ഷ. ഒരുപക്ഷെ നമ്മുടെ ഈ മെസ്സേജ് കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാലോ, സാമ്പത്തികമില്ലാത്തവർക്കും ആളെ കിട്ടാൻ പ്രയാസമുള്ളവർക്കും ഇത് ഒരു ആശ്വാസമായാലോ...... വേഗത്തിൽ എല്ലാവർക്കും ഫോർവേഡ് ചെയ്യൂ...... ഉപകരിക്കേണ്ട സമയത്ത് കാര്യങ്ങൾ പൊതു ജനങ്ങൾ അറിയട്ടെ, നാട്ടിൽ നന്മ വിരിയട്ടെ...... ഏവർക്കും നല്ല ദിനങ്ങൾ നേർന്നു കൊണ്ട്........ ഇലക്ട്രിക്കൽ വയർമൻ സൂപ്പർവൈസർ& കോൺട്രാക്ടേഴ്സ് ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റി,
[10:53, 8/19/2018] Gopakumar G K: National disaster management policy പ്രകാരം State അത് നിയന്ത്രിക്കേണ്ടത്.
തോന്നുന്ന പോലെ സൈന്യം വാ എന്നൊന്നും പറയാൻ പറ്റില്ല.
നാഷണൽ ലവലിൽ പ്രധാനമന്ത്രിയും, സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയും പ്രാദേശിക തലത്തിൽ കലക്ടറുമാന്ന് അതിന്റെ  കോ-ഓർഡിനേറ്റർ.

ഒരു ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് ഇതിന്റെ റിപ്പോർട്ടി ഗ് പ്രധാനമന്ത്രിയുടെ അടുത്തു വരെ പോകും. സ്റ്റേറ്റിന്റെ സംവിധാനം പര്യാപ്തമല്ല എങ്കിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ ആണ് അത് യോഗം ചേർന്ന് തീരുമാനിക്കേണ്ടത്.

അതിന്റെ തലവനായ പ്രധാനമന്ത്രി വന്നതും അതിനാലാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസാസ്റ്റർ റിപ്പോർട്ട് ചെയ്ത പടി അവർ സൈന്യത്തെയും, നേവി, എയർ സംവിധാനത്തെയും അയച്ചു കൊടുത്തിട്ടുമുണ്ട്. അവർ അത് ഭംഗിയായി ചെയ്യുന്നുമുണ്ട്.
ഇത് ഒരു യുദ്ധമുഖമാണ്.

ഇത് പഠിച്ച് നടത്തുന്ന ഒരു പോർമുഖമല്ല, അവിടെ പ്രാദേശിക സംവിധാനങ്ങളുടെ സഹായമില്ലാതെ സൈന്യത്തിന് മുന്നോട്ട് പോകാൻ പറ്റില്ല. അതുപയോഗിച്ച് സൈന്യം തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

യുദ്ധത്തിൽ നിരപരാധികൾ  മരിച്ചു വീഴും, സംയമനം പാലിക്കുക.പ്രകൃതിയാണ് യുദ്ധ സന്നധമായി മറുവശത്ത്.അതിൽ പ്രധാനമന്ത്രിയേയോ മുഖ്യമന്ത്രിയേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

പക്ഷേ നമ്മൾ മുന്നോട്ട് തന്നെയാണ് പോകുന്നത്.
കുറ്റപ്പെടുത്തലുകൾക്ക് ഇവിടെ സ്ഥാനമില്ല.
ചെന്നയിൽ നടന്നതിലും എത്രയോ മടങ്ങ് വ്യാപ്തി യുള്ള പ്രളയമാണ് ഇവിടെ നടന്നത്. വളരെ സംയമനത്തോടെ നമ്മൾ കൈകാര്യം ചെയ്തു എന്നത് വലിയ മാതൃകയാണ്.

ഇത്തരം മെസേജ് ഫോർവേർഡ് ചെയ്യുന്നവരോട്

 നിങ്ങൾ സ്വയം disaster ആവാൻ ശ്രമിക്കരുത്. അവിടെ യത്നിക്കുന്നത് സാധാരണ മനുഷ്യരാണ്. രാഷ്ട്രീയക്കാരോ, ജാതി മത കോമരങ്ങളോ അല്ല.
[10:56, 8/19/2018] Santhosh: #Food

അതിപ്രധാന മെസേജ്:

അടിയന്തിരമായി മറ്റൊരു പ്രവർത്തനം ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. ഇപ്പോഴുള്ള ഏറ്റവും ക്രൂരദയനീയമായ ഒരു കാഴ്ച്ച കേടായിപ്പോകുന്ന ഭക്ഷണമാണ്. പല വ്യാജ ഭക്ഷണാവശ്യങ്ങളിലും വിശ്വസിച്ച് ആയിരക്കണക്കിനു ഭക്ഷണപ്പൊതികൾ അവകൊണു ചെല്ലുമ്പോൾ അവിടെ ആവശ്യമുണ്ടാവില്ല.കേടുവന്ന് ഭക്ഷണം പോകുന്നതോടെ ഉണ്ടാക്കിയവർ നിരാശരായി പണി നിർത്തിപ്പോകുന്നു. നാലു ദിവസം ഭക്ഷണമില്ലാതെ ജലമദ്ധ്യത്തിൽ മനുഷ്യർ നിലവിളിക്കുമ്പോൾ ഒരു വശത്ത് ഭക്ഷണം കേടായിപ്പോവുകയാണ്. ഇത് പ രി പരിഹരിച്ചേ തീരൂ. അതാണീ പോസ്റ്റ്.

നൂറിൽപ്പരം ഉണർന്നിരിക്കുന്ന അംഗങ്ങളുടെ ഒരു ഫുഡ് കമ്മറ്റി ഈ പോസ്റ്റിലെ കമൻറുകളിൽ ജോലി ചെയ്യാൻ തയ്യാറായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇനി ശ്രദ്ധിക്കുക:

താഴെക്കാണുന്ന ലളിതമായ വെബ്സെറ്റ് ഫീൽഡിൽ രണ്ട് കാര്യങ്ങൾ ഫിൽ ചെയ്യാം:

1) ഭക്ഷണം ആവശ്യമുള്ള ക്യാമ്പുകൾ
2) ഭക്ഷണം കയ്യിലുള്ള സംഘങ്ങൾ

ഇവിടെ ചേർക്കപ്പെടുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഫുഡ് കമ്മറ്റി വിളിച്ച് പരിശോധിച്ച് ഭക്ഷണാവശ്യവും ഭക്ഷണ ലഭ്യതയും തമ്മിൽ ബന്ധിപ്പിക്കും. ഭക്ഷണം ആവശ്യമുള്ളവരും ഭക്ഷണം കയ്യിലുള്ളവരും അതാത് ഫീൽഡുകൾ ഫിൽ ചെയ്യുക.

ഇതു വായിക്കുന്ന നിങ്ങളോരോരുത്തരും, നിങ്ങളുടെ കയ്യിലെത്തുന്ന ഭക്ഷണ സംബന്ധമായ ഏതാവശ്യവും വിവരവും ഈ പോസ്റ്റിൽ കമൻറ് ചെയ്യുക. ആധികാരികത നോക്കണ്ട, അത് ഫുഡ്കമ്മറ്റി പരിശോധിക്കും.

ഇനി ഒരു ഭക്ഷണപ്പൊതി പാഴായിപ്പോകരുത്. വേഗമാകട്ടെ!

ഭക്ഷണം ആവശ്യമുള്ളവർ ഇവിടെ:

https://tinyurl.com/foodemergency

ഭക്ഷണ വിതരണത്തിന് തയ്യാറുള്ളവർ ഇവിടെ:

https://tinyurl.com/distributefood
[10:56, 8/19/2018] Santhosh: ജില്ല തിരിച്ചുള്ള വൊളന്റിയർ ഡോക്ടർമാരാണ്‌. അവരുടെ സേവനം നമുക്ക്‌ ഉപയോഗിക്കാം:

Compassionate Doctors for Medical Help:

Trivandrum             
Dr.Midhun mohan 7907412494
Dr.Anjali 8547998838
Dr. Reshma Sajeev 8281447959
Dr.Navaneeth 8281004381
Dr.Vinayak 9400726787
Dr.Bharath 9809664232
Dr.Nayana VP 8281422847
Dr.Davis 8281505815
Dr.Devu 9497266736
Dr.Saranya 8281432491
Dr.Sharon 8281432452
Dr.Abhiram 9497639661
Dr.Bilha Saju 9745193919
Dr.Jyothy Krishnan 9497539230
Dr.Reshma Raj 8547161066
Dr.Meera 9495730398
Dr.Rahul Mohan 9496554648
Dr.Nithin Sankar 8086575040
Dr.Saran K 9497036201
Dr.Lakshmi Priya .M 8089429355
Dr.Niranjana S 9497470174
Dr.Namitha Shaji 9446329531
Dr.Aravind R 8891960987
Dr.Aaran 9995515571
Dr.Divyasree 9747587035
Dr.Karthyayani 9567041553
Dr.Hridya 8593962218
Dr.Karuna 8281386059
Dr.Thulasi M 9544626583
Dr.Sreelekshmi 9446483813
Dr.Gayathry S 8129467655
Dr.Abhirami 9633540770
Dr.Amy Mathew 8281447175
Dr.Sarathlal.S 9400728297
Dr.Sangeetha 9744207370
Dr.Manoj P 9400075808
Dr.Manu dius 8289852621
Dr.Saran P 9496153397
Dr.Lekshmi sh 8075566113

Kollam
Dr.Jane Mariam Philip 8547895940
Dr.Anzal 8714368908
Dr.Vineesh Mohan 8943228701
Dr.Arathy S ithikkara 8281420823
Dr.Chaitra 9497361553
Dr.Fathima 8281032673
Dr.Rihas 98711 23733
Dr.Vivek 9400554800
Dr.Ansumi.MS 9846516238
Dr. Parvathy 9400598422
Dr. Vidya 8075446811
Dr.Suhail Sanaulla 9400673432

Kottayam
Dr Sharath 9496955335
Dr Bivin 8281325698
Dr.Ananthakrishnan 9400500944
Dr. Mohammed Irshad 9633715378
Dr. Mohammed Waseem
9809626820

Ernakulam
Dr.Shilpa S 8078476784
Dr.Jestin 9745765203
Dr.Joel 9544738840

Pathanamthitta
Dr.Uma 9496701295
Dr Mohith 8075379129
Dr.Ashik 9495563668
Dr.Aju 9526338226
Dr.Joemon 9496740761
Dr.Jae 97453 64486

Alappuzha
Dr.Fauziya 8921358962
Dr. Anfal 8129887816
Dr. Shambu 9496153955

Calicut
Dr.Muhammed Jezin 8891905185
Dr. Sharoon 9809274669
Dr. Akhil Naseem 9497436884

Wayanad
Dr Hasaf- Kolakkadan 7025394413
Dr Shanavas Palliyal 9847665570
Dr.Hima Dennis
9895361585

Kannur
Dr.Deepak 7907955712
Dr.Akhil 9746458519
Dr.Amal 9446308539
Dr.Sourabh 8089395004

Idukki
Dr.Vishnu Mohan
9447524417

Thrissur

Dr. Babeto 8129255115
Dr. Ashiq 7012683965
Dr. Ajil 9562720729
Dr. Gopi 8129654280

Palakkad
Capt. Dr. Manu Murali V
9469938425

#KeralaFloods2018
#CompassionateKeralam
#OurFinestMoment
[10:57, 8/19/2018] Gopakumar G K: അവിടെ രക്ഷാപ്രവർത്തനത്തിന് വള്ളവും ചുമന്ന് വന്ന മത്സ്യതൊഴിലാളിയുടെ മനസും ഇത് തന്നെ യാണ്.
[11:05, 8/19/2018] Babu padmalaya: ഇതിനിടയിൽ പട്ടാള ഭക്തി വിളമ്പുന്നത് പരമ ബോറാണ് ..ഇതാ dyfi യെ നോക്കൂ യുത്ത കോൺഗ്രസ്സിനെ നോക്കൂ ആർ എസ് എസിനെ നോക്കൂ എത്ര നല്ല പ്രവർത്തനമാണ് അവർ ചെയ്യുന്നത് എന്നൊക്കെ ഇപ്പോൾ പറഞ്ഞാൽ എത്ര ബോറാണോ അത്ര തന്നെ
[11:06, 8/19/2018] Babu padmalaya: പട്ടാള ഇടപെടലുൺകുറിച്ച് എൻറെ സുഹൃത്തായ ഒരു ബ്രിഗേഡിയർ പറഞ്ഞത് താഴെ ഇടുന്നു. ഈ വേദി നിങ്ങളുടെ രാഷ്ട്രീയം പറയാൻ ഉപയോഗിക്കുന്നത് നിർത്തുക
[11:08, 8/19/2018] Babu padmalaya: The responsibility of coord of relief is of state govt.Army can provide more columns,it can provide more resources but it can no way know where, how and when the aid is required.It is the revenue officers, district collectors , civ police and local leaders who know this.
What has to be done is incorporating reps of all three wings of the forces into the state,district and sub divisional coord committees.A disaster mgt has many phases.This is only phase one.The next two phases of relief and re construction is more difficult.
[11:09, 8/19/2018] Gopakumar G K: Train no 12602 will start from MAQ at 13.25 , normal time.
Train no 22609 will run up to CLT as passenger special and from CLT to CBE as 22609. Probable departure 12.25.
[11:12, 8/19/2018] Gopakumar G K: 12601exp. left SRR 10:20hrs
[11:14, 8/19/2018] Gopakumar G K: SHORNUR  KOZHIKKODE train services പുനരാരംഭിച്ചു.
[11:18, 8/19/2018] Sasiyettan Podval: മരുമളുടെ കുട്ടി കോഴിക്കോടു എത്തിച്ച സനദ്ധ സേനക്കു നന്ദി
[11:29, 8/19/2018] Jinesh: For rescue/medical emergency contact: 04762805050,
[11:30, 8/19/2018] Jinesh: Or forward to me
[12:00, 8/19/2018] Anil Kamballur: എന്റെ മുഖ്യമന്ത്രി

എല്ലാക്കാലത്തും കൃത്യവും വ്യക്തവുമായ ഒരു രാഷ്ട്രീയം എനിക്കുണ്ട്‌. എന്നാൽ അതൊരിക്കലും അന്ധമായ ആരാധനയോ ന്യായീകരണ തൊഴിലാളി ലെവലോ അല്ല. തെറ്റിനെ അംഗീകരിക്കാനും മടിയില്ല; തിരുത്തേണ്ടത്‌ ന്യായീകരിക്കാൻ മുതിർന്നിട്ടുമില്ല.

ഒരിക്കലും ഞാനൊരു പിണറായി ആരാധികയല്ല. അദ്ദേഹത്തിന്റെ ചില ശരീരഭാഷയും പെരുമാറ്റങ്ങളും ഒരു പൊതുസമ്മതനായ നേതാവെന്ന നിലയിൽ മാറ്റേണ്ടതാണെന്ന അഭിപ്രായവും ഉണ്ട്‌; പല അവസരങ്ങളിലും പറഞ്ഞിട്ടുമുണ്ട്‌.

എന്നാൽ ഇന്ന് വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രെസ്‌ മീറ്റ്‌, ആധുനിക യുഗത്തിലെ ഒരു നേതാവെങ്ങനെയാകണം എന്ന് നമുക്ക്‌ സുവ്യക്തമായി കാണിച്ചു തരുന്നു.

സ്റ്റാറ്റജിക്‌ പ്ലാന്നിംഗ്‌, ക്വാളിറ്റി അഷ്വറൻസ്‌, ക്രൈസിസ്‌ മാനേജ്‌മന്റ്‌ എന്നീ area കളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ:

ഒരു ക്രൈസിസോ ദുരന്തമോ ഉണ്ടാകുമ്പോൾ, പകയ്ക്കാതെ, അനേകം അഭിപ്രായങ്ങൾക്കിടയിലും, നൂറായിരം എതിർപ്പുകൾക്കിടയിലും, സമചിത്തതയോടെ കാര്യങ്ങൾ വിലയിരുത്തി, അടിയന്തര സ്വഭാവമുള്ളവ വേർതിരിച്ച്,‌ കാര്യക്ഷമമായ തീരുമാനങ്ങളെടുത്ത്,‌ പ്രാവർത്തികമാക്കുക എന്നതാണ്‌ ഒരു നേതാവ്‌ ചെയ്യേണ്ടത്‌. പിണറായ്‌ വിജയൻ എന്ന മനുഷ്യൻ ഇക്കഴിഞ്ഞ ആഴ്ച്ച ചെയ്ത്‌ കാണിച്ച്‌ തന്നത്‌ ഇതാണ്‌.

നേതാക്കളായ്‌ നടക്കുന്ന ബാക്കിയുള്ളവർ ഒന്ന് കേൾക്കുക..

നാടകം, കരച്ചിൽ തുടങ്ങിയവ ഒരു നേതാവിന്റെ മുഖമുദ്രയാക്കരുത്‌. ഇമോഷണലി തകർന്ന, വാക്കുകൾ കൊണ്ട്‌ കാര്യങ്ങൾ വളച്ചൊടിക്കുന്ന, നിലവിളിക്കുന്ന, ദുരന്തമുഖത്ത്‌ രാഷ്ട്രീയം കളിക്കുന്ന, മറ്റുള്ളവരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചും സ്വന്തം മെയിലേജ്‌ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന, കുത്തിത്തിരിപ്പുണ്ടാക്കുന്ന ഒരു നേതാവിനെയല്ല ദുരന്തത്തിൽ പെട്ടവർക്കാവശ്യം; മറിച്ച്‌ കാര്യങ്ങൾ അവതാളത്തിലാകുമ്പോൾ അവ നേരെയാക്കാൻ വേണ്ടി ശ്രമിക്കുന്ന, അവ നേരെയാക്കുന്ന ഒരു നേതാവിനെയാണ്‌.

മിസ്റ്റർ പിണറായി വിജയൻ,

താങ്കളോടുള്ള അൽപ എതിർപ്പുകൾ മാറ്റി വച്ച്‌ കൊണ്ട്‌ തന്നെ പറയട്ടെ; Crisis Management എങ്ങനെ നടത്തണം എന്ന് നിങ്ങൾ കാട്ടിത്തരുന്നു. ഒരു ജനതയ്ക്ക്‌ നിങ്ങളിൽ പ്രതീക്ഷയുണ്ട്‌.

എന്റെ, നിങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രി.

#നാംഅതിജീവിക്കും
[12:04, 8/19/2018] Kunhikannan Master Parishat: ഇതിന് മറുപടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്
[12:07, 8/19/2018] Anil Kamballur: മൂന്നു വർഷം മുന്നേ ഭീകര പ്രളയം മൂന്നിൽ കണ്ട ഒരു ചെന്നൈക്കാരന്റെ  വാക്കുകൾ:

'മഴ തുടങ്ങിയപ്പോൾ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും, .ഞങ്ങളെ പോലെ തന്നെ.  കുട്ടികളും യുവാക്കളും മുതിർന്നവരും ആ മഴയിൽ തുള്ളിച്ചാടിയിട്ടുണ്ടാവാം..  വെള്ളത്തിന്റെ അളവ് കൂടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതു പരിധി വിടുന്നത് വരെ. ഞങ്ങളെ പോലെ തന്നെ.

അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം..

ഒരാഴ്ച തുടർച്ചയായി ചെന്നൈ നഗരത്തെ മഴ വിഴുങ്ങിയപ്പോൾ ഞങ്ങൾ മരവിച്ചു പോയി.  സഹായത്തിനായി അലമുറയിട്ടു. നെഞ്ചത്തടിച്ചു.  അന്ന് കേരളമക്കളും ആ ദുരിതത്തിൽനിന്നു കരപറ്റാൻ ഞങ്ങളുടെ നേരെ കൈ നീട്ടി തന്നു.

എന്നാൽ നിങ്ങൾ മലയാളികളോ...

മൂന്നുമാസമായി തുടരുന്ന മഴ!

തുടർന്നു വരുന്ന ദുരന്തം നിങ്ങൾ മുൻകൂട്ടികണ്ടു. പരസ്പരം ട്രോളിയും തമാശിച്ചും സമയം കളഞ്ഞിരുന്ന ഫേസ്‌ബുക്കും വാട്സാപ്പും പൊടുന്നനെ നിങ്ങൾ നിങ്ങളുടെ തന്നെ കൺട്രോൾ റൂമുകളാക്കി. ഇൻഫർമേഷൻ സെന്ററുകൾ ആക്കി. അവിടെയിരുന്നു നിങ്ങൾ കേമ്പുകൾ ഒരുക്കി.

നിങ്ങൾ ആർക്കു വേണ്ടിയും കാത്തുനിന്നില്ല.  അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങിയിരുന്നില്ല.  നിങ്ങൾ പ്രവർത്തിക്കുകയായിരുന്നു.  കൂടെയുള്ളവരെ രക്ഷപെടുത്താൻ, സഹായിക്കാൻ,

അതിനു വേണ്ടി നിങ്ങളുടെ സഹോദരങ്ങൾ ഗൾഫ് നാടുകളിൽ പോലും ഉറക്കമിളച്ചിരുന്നു നാട്ടിലെ രക്ഷാപ്രവർത്തഞങ്ങൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

 നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.

നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു?

എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു?

നിങ്ങൾ നിപ വൈറസിനെ പ്രതിരോധിച്ചത്  ലോകം കണ്ടതാണ്.   നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല.  എത്താത്ത സഹായത്തെ ഓർത്ത് പരസ്പരം പഴിചാരുന്നില്ല.  നാട്യങ്ങളോ നാടകങ്ങളോ ഇല്ല.

ഇന്ത്യയിൽ മറ്റേതൊരു സ്റ്റേറ്റ് ആയിരുന്നുവെങ്കിലും  ഈ അവസ്ഥയിൽ മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

 ഭൂപടത്തിൽ നിങ്ങൾ ഈ രാജ്യത്തിന്റ ഏറ്റവും താഴെ ആയിരിക്കാം.  പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നപോലെ ഇക്കാര്യത്തിലും  ഇന്ത്യാ മഹാരാജ്യത്ത്  എന്തിനേകാളും മുകളിലാണ്.

പ്രതികരിക്കുക   പ്രതിരോധിക്കുക..   .ജീവിച്ചു കാണിക്കാനായി മരണം വരെ  ഒരുമിച്ചു നിന്നു പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്.

ഇന്ത്യ മുഴുവൻ കേരളത്തിന്റെ മനസ്ഥിതിയുള്ള മനുഷ്യർ ആയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.  

ബിഗ് സല്യൂട്ട് കേരള. "

ഒരു തമിഴ് സുഹൃത്തിന്റെ വാക്കുകളുടെ മൊഴിമാറ്റം.
(എം സാദിഖ്  തിരുന്നാവായ)

അതേ ലോകമേ.....
ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ്...
ഞങ്ങൾ ഇതും അതിജീവിക്കും ഒറ്റക്കെട്ടായ്
[12:09, 8/19/2018] Anil Kamballur: ഒരു സൈനികന്റെ പോസ്റ്റ്,

കേരളാ സർക്കാരിനോടുള്ള വിരോധം കൊണ്ടാവാം രക്ഷാപ്രവർത്തന നിയന്ത്രണം പൂർണ്ണമായും സൈന്യത്തെ ഏൽപ്പിക്കുക എന്നുള്ള സന്ദേശങ്ങൾ കാണുന്നു.

അത്തരം സർക്കാർ വിരുദ്ധവും പോലീസിനെ കളിയാക്കുന്നതുമായ പോസ്റ്റുകൾ share ചെയ്യുന്നവർ ഒന്നു അറിയുക അപകടത്തിൽ പെട്ടിരിയ്ക്കുന്നത് പിണറായിയോ സഖാക്കളോ അല്ല മലയാളികളാണ്, അതേ മലയാളികൾ. ഇവിടെ ഒരുമായാണ് ആവിശ്യം അല്ലാതെ രാഷ്ട്രീയ മത വിവേചനം അല്ല.

യുദ്ധം അല്ല വെള്ളപ്പൊക്കത്തെയാണ് നാം നേരിടുന്നത്, രണ്ടിനും രണ്ടു സ്വഭാവമാണുള്ളത്‌, യുദ്ധത്തിൽ പൂർണ്ണമായും യുദ്ധ മേഖല ഒഴിപ്പിക്കുന്നു, ജീവനിൽ കൊതിയുള്ളവർ സ്വയം ഒഴിഞ്ഞു പോകുന്നു, പട്ടാളത്തിനു സ്വതന്ത്രമായി യുദ്ധം ചെയ്യാനുള്ള സ്ഥലം ഒരുക്കുന്നു, പക്ഷേ ഇവിടെയൊ?

ഇവിടെ വീടുകൾക്കുള്ളിൽ അകപ്പെട്ടിരിയ്ക്കുന്നവരെ കണ്ടെത്തി രക്ഷപെടുത്തുകയാണ് ചെയ്യുന്നത്, ഇതിനു പ്രാദേശിക സർക്കാരിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം.

പട്ടാളത്തിൽ എന്നത് ഒരു കമാൻഡ് കണ്ട്രോൾ രീതിയാണുള്ളത്, ഇവിടെ സൈനികൻ ഉത്തരവ് മാത്രം അനുസരിയ്ക്കുന്നു, സ്വജീവൻ രക്ഷിക്കുമ്പോൾ അല്ലാതെ സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ള സൈനികന് guidelines കൊടുക്കേണ്ടത് അത്യാവശ്യമാണ്, അതു സൈനികന്റെ കമാന്ഡറിൽ നിന്നും കിട്ടും പക്ഷേ കമാണ്ടർ ഇൻഫോർമേഷൻ എവിടുന്നു ശേഖരിയ്ക്കും?

ഇവിടെയാണ് സ്റ്റേറ്റ് സർക്കാരിന്റെ ജോലി,
National Disaster Management Authority,
State Disaster Management Authority,
District Disaster Management Authority എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട് ഇതിന്റെ ചെയർമാൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കളക്ടർ എന്നീ നിലയിലാണ് കൂടാതെ National Disaster Response Force (NDRF) എന്നൊരു കേന്ദ്ര അർദ്ധ സൈനിക വിഭാഗവും അതു കൂടാതെ എല്ലാ സ്റ്റേറ്റ് പോലീസിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുമുണ്ട്,

ഏതു ജില്ലായിലാണോ രക്ഷാ പ്രവർത്തനം നടത്തുന്നത് ആ ജില്ലാ കളക്ടറുടെ കീഴിൽ ആയിരിയ്ക്കും പ്രവർത്തനങ്ങൾ മുഴുവൻ, ജില്ലാ കളക്ടറുടെ മുഖ്യ സപ്പോർട്ട് അതത് ജില്ലയിലെ പോലീസും, കാരണം ഒരു നാടിന്റെ മുക്കും മൂലയും അറിയുന്ന രണ്ടേ രണ്ടു govt ഒഫീഷ്യൽ പോലീസും വില്ലേജ് ഓഫീസറും മാത്രമാണ്,

ഇനി ഇതു മുഴുവൻ പട്ടാളത്തെ എൽപ്പിച്ചെന്നിരിയ്ക്കട്ടെ.

പട്ടാളം എന്നാൽ ആർമിയുടെ മദ്രാസ് റജിമെന്റ് ഒഴികെ എയർ ഫോഴ്‌സ്, നേവി, ബാക്കിയുള്ള NDRF ഉൾപ്പെടെയുള്ള പാരമിലിട്ടറികളിൽ മൃഗീയ ഭൂരിപക്ഷവും കമാന്ഡമാർ മലയാളം അറിയാത്ത ഉത്തരേന്ത്യക്കാരും. മിലിട്ടറി ഒഴികെയുള്ളവർ വ്യക്തമായ റൂട്ട് മാപ്പ് ഇല്ലാതെ പ്രവർത്തിക്കുന്നവരുമാണ്, ആർമി ആണെങ്കിൽ പോലും വഴിയും വീടുകളും കണ്ടത്താൻ പ്രാദേശിക സർക്കാരിന്റെ സഹായമില്ലാതെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

മാത്രമല്ല ഇവിടെ രക്ഷാപ്രവർത്തനത്തിൽ കൂടുതൽ മസ്സിൽ പവർ ഉപയോഗിക്കുന്നത് ഈ പട്ടാളം തന്നെയാണ്, അവരുടെ ഗൈഡ് ആയി പോലീസ്, മറ്റു സ്റ്റേറ്റ് ഒഫീഷ്യൽ നിൽക്കുന്നു എന്നു മാത്രമാണ്, ഇവർ രണ്ടുപേരും തമ്മിലുള്ള വ്യക്തമായ കോർഡിനേഷനിൽ മാത്രമാണ് രക്ഷാപ്രവർത്തനം വിജയിക്കുക, അല്ലാതെ പട്ടാളം മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.

ഒരുകാര്യം ഒരിയ്ക്കൽ കൂടി ശ്രദ്ധിക്കുക, യുദ്ധമല്ലരക്ഷാപ്രവർത്തനം ഒരു ഭാഗത്തു നിന്നും വെട്ടിപിടിച്ചു വെട്ടിപിടിച്ചു മുന്നേറാൻ, ഇവിടെ ഒരുപോലെ മുഴുവൻ ഭാഗത്തും പ്രവർത്തിക്കേണ്ടതുണ്ട് എങ്കിലേ ജീവൻ രക്ഷിയ്ക്കാൻ കഴിയൂ,

പിന്നെ തെറ്റിദ്ധരിയ്ക്കരുത്, സൈനികർ എന്നത് ഒരു ലേബർ യൂണിറ്റ് പോലെയാണ്, സ്വന്തം സുരക്ഷയും, സഹപ്രവർത്തകന്റെ സുരക്ഷയും ഉറപ്പാക്കാതെ ഒരടി മുന്നോട്ട് വെയ്ക്കില്ല എങ്കിൽ മാത്രമേ അവർക്ക് നല്ല പെർഫോമൻസ് കാഴ്ചവയ്ക്കാൻ പറ്റൂ, നമ്മുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയൂ.

സഹകരിയ്ക്കുക സർക്കാരിനോടൊപ്പം

#I_Am_With_Govt

സജിത് മ…
[13:06, 8/19/2018] MujibCH: ദുരന്തകാലത്തെ  മാലിന്യ നിർമ്മാർജ്ജനം.

പ്രളയകാലത്ത്  വെള്ളമിറങ്ങിയാൽ ആദ്യം ആളുകൾ ചെയ്യുന്നത് സ്വന്തം വീടുകളിലേക്ക് മടങ്ങി പോവുകയാണ് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അതിൽ ഉൾപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും പറഞ്ഞിരുന്നു. ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ദുരന്തകാലത്തെ മാലിന്യ നിർമ്മാർജ്ജനം.

പ്രളയവും  വെള്ളപ്പൊക്കവും ധാരാളം ഖരമാലിന്യ ഉണ്ടാക്കും. പൊതുവിൽ പറഞ്ഞാൽ ഇത് രണ്ടു തരത്തിൽ ഉണ്ട്.

1.  ദുരന്തത്തിന് മുൻപ് ഉപയോഗപ്രദമായിരുന്ന വസ്തുക്കൾ ദുരന്തം കാരണം മലിനമായി തീരുന്നത്. പ്രളയത്തിൽ നശിക്കുന്ന മരം, വീട്ടുപകരണങ്ങൾ, പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങൾ, എമ്പാടും കേറിക്കിടക്കുന്ന ചെളി, മറിഞ്ഞു പോകുന്നതും ചീഞ്ഞുപോകുന്നതും ആയ മരങ്ങൾ, വാഹനങ്ങൾ  ഇവയെല്ലാം ദുരന്തകാലത്ത്
 പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങൾ ആണ്.

2.  ദുരിതാശ്വസ ക്യാമ്പുകളിൽ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങൾ (കക്കൂസ് മാലിന്യങ്ങൾ, ബാക്കി വരുന്ന ഭക്ഷണം, പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ക്യാംപിലേക്ക് ഓരോ വസ്തുക്കൾ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പാക്കിങ് വേസ്റ്റ്  ).

പല  സാഹചര്യത്തിലും നഗരത്തിൽ ഉണ്ടായിരുന്ന മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ദുരന്തം താറുമാറാക്കും. പതിവിലും ആയിരം മടങ്ങ് മാലിന്യം നിർമ്മാർജ്ജനം ചെയ്യേണ്ട സാഹചര്യവും ഉണ്ടാകും. ഇത് ഭൗതിക സൗകര്യങ്ങളുടേയും, തൊഴിലാളികളുടേയും കഴിവിനപ്പുറത്ത് ആയിരിക്കും. സംവിധാനം കൂപ്പുകുത്തും.

കേരളത്തിൽ  കാര്യങ്ങൾ ഒന്ന് കൂടി വഷളാണ്. കാരണം സാധാരണമായി നന്നായി പ്രവർത്തിക്കുന്ന ഒരു മാലിന്യ നിർമ്മാർജ്ജനം സംവിധാനം പോലും ഒരു മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ഇല്ല. അവിടെയാണ് ആയിരക്കണക്കിന് ടൺ മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നത്. മറ്റൊരു മിനി ദുരന്തമായി ഇത്
 മാറും.

അന്താരാഷ്ട്ര  രംഗത്ത് ദുരന്തകാല മാലിന്യ നിർമ്മാർജ്ജനത്തിന് സ്വീകരിക്കുന്ന രീതികൾ എന്തൊക്കെയാണെന്ന് ചുരുക്കി പറയാം.

1. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാലിന്യ സംസ്കരണത്തിന് എന്ത് സംവിധാനങ്ങൾ ആണ് ഉള്ളത്, എത്ര ആളുകൾ അവിടെ തൊഴിലെടുക്കുന്നുണ്ട്, അവർക്ക് എത്രത്തോളം സാങ്കേതിക ജ്ഞാനം ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക

2. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ മാലിന്യങ്ങൾ എത്ര അളവിൽ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക. ഇത് രണ്ടും വെള്ളമിറങ്ങി അടുത്ത ഇരുപത്തി നാല് മണിക്കൂറിനകം നടത്തിയിരിക്കണം.

3. ഏതൊക്കെ തരം മാലിന്യങ്ങളാണ് കൈകാര്യം ചെയ്യാനുള്ളത് എന്നതിന്റെ ലിസ്റ്റ് ഉണ്ടാക്കുക. പൊതുവിൽ താഴെ പറയുന്ന വസ്തുക്കളാണ് ഒരു പ്രളയത്തിൽ ഉണ്ടാകുന്നത്;

  - പൊളിഞ്ഞു പോയതോ പൊളിച്ചു കളയുന്നതോ ആയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ

  - മരത്തിന്റെ ഉരുപ്പടികൾ (ചീത്തയായ ഫർണിച്ചർ, മേശകൾ, കസേരകൾ, വാതിൽ, ജന്നൽ)

  - ചീത്തയായ ബഡ്ഡുകൾ, സോഫകൾ

  - പ്ലാസ്റ്റിക് വസ്തുക്കൾ

  - വസ്ത്രങ്ങൾ

  - പേപ്പർ

  - ചീത്തയായ ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മറ്റു വസ്തുക്കളും

 - ഫ്രിഡ്ജ്, വാഷിങ് മെഷീൻ, തുടങ്ങിയ വൈറ്റ് ഗുഡ്‌സ്

 - കമ്പ്യൂട്ടർ, മൊബൈൽഫോൺ, ഇൻവെർട്ടർ, സോളാർ തുടങ്ങിയ ഇലക്ട്രോണിക് വേസ്റ്റ്

 - വീട്ടിലും ആശുപത്രിയിലും ഫാർമസിയിലും ഉള്ള മരുന്നുകൾ

 - ലോബോറട്ടറികളിൽ ഉള്ള രാസ വസ്തുക്കൾ

 - വളക്കടകളിലും മറ്റുമുള്ള കീട നാശിനികൾ

 - ഫാക്ടറികളിലും മറ്റും ഉണ്ടായിരുന്ന രാസ പദാർത്ഥങ്ങൾ

 - മൃഗങ്ങങ്ങളുടെ മൃതദേഹങ്ങൾ

-  മറിഞ്ഞു വീണതും ചീഞ്ഞു പോയതും ആയ മരങ്ങൾ

- കേടായ  വാഹനങ്ങൾ

 -ദുരിതാശ്വാസ ക്യാംപിൽ പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങൾ

- എവിടെയും നിറഞ്ഞു നിൽക്കുന്ന ചെളി 

4. പ്രളയത്തിന്റെ സാഹചര്യത്തിൽ ഇവയിൽ പുതിയ ക്യാംപ് മാലിന്യങ്ങൾ ഒഴിച്ച് മറ്റെല്ലാം  ചെളിയിൽ മുങ്ങിയ അവസ്ഥയിൽ ആയിരിക്കും. എങ്ങനെയാണ് ഈ വസ്തുക്കളെ കൈകാര്യം ചെയ്യുന്നതെന്ന് സർക്കാരിന് വ്യക്തമായ രൂപം അടുത്ത  നാല്പത്തി എട്ടുമണിക്കൂറിനുള്ളിൽ ഉണ്ടാകണം. അല്ലെങ്കിൽ ഇക്കാര്യത്തിൽ തീരുമാനം ജനങ്ങൾ നേരിട്ട് ഏറ്റെടുക്കും  (ഇന്ന് തന്നെ പാലത്തിന്റെ മുകളിൽ കിടന്നിരുന്ന മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വീഡിയോ കണ്ടു, ഇനിയുള്ള ദിവസങ്ങളിൽ മറ്റു പ്രായോഗികമായ സൊല്യൂഷൻസ് നൽകിയില്ലെങ്കിൽ തീർച്ചയായും നാട്ടുകാർ ഇത്തരം മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിക്കും).

5. നാല്  അടിസ്ഥാന കാര്യങ്ങൾ ആണ് ദുരന്തകാലത്തെ വേസ്റ്റ് മാനേജ്‌മെന്റിൽ പ്രധാനമായിട്ടുള്ളത്

 - എത്ര കൂടുതൽ വസ്തുക്കൾ വീട്ടിൽ തന്നെ പുനരുപയോഗിക്കുന്നുവോ അത്രയും കുറച്ചു മാലിന്യമേ പുറത്തേക്ക് കളയാൻ ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു തന്നെ വസ്തുക്കൾ വൃത്തിയാക്കി രണ്ടാമത് ഉപയോഗിക്കുന്നതും (reuse), വേറെ എന്തിനെങ്കിലും പകരമായി ഉപയോഗിക്കുന്നതും (recycle) പ്രോത്സാഹിപ്പിക്കണം.

-കാമ്പിലേക്ക് വസ്തുക്കൾ കൊണ്ടുവരുന്നത് എത്ര കുറച്ചു പ്ലാസ്റ്റിക്ക് പാക്കിങ്ങുകൾ ഉപയോഗിക്കുന്നുവോ അത്രയും നല്ലതാണ്

- പുറത്തേക്ക് കളയുന്ന വസ്തുക്കൾ ഒരുമിച്ചു കൂട്ടിയിടാതെ തരം തിരിച്ചു മാറ്റിയിടണം.

- വീട്ടിൽ നിന്നും ഇത്തരത്തിൽ വേർതിരിച്ചിട്ട വസ്തുക്കൾ ശേഖരിക്കാൻ സർക്കാരിന്റെ വ്യക്തമായ ഒരു സംവിധാനം വേണം. അത് ഒരാഴ്ചക്കകം സജ്ജമാവുകയും വേണം.

6. മാലിന്യങ്ങൾ ശേഖരിക്കാനും നിർമ്മാർജ്ജനം ചെയ്യാനും ഇപ്പോൾ തന്നെ ഒരു സംവിധാനവും ഇല്ലാത്ത സംസ്ഥാനത്തിൽ പുതിയതായി എല്ലാ മാലിന്യങ്ങൾക്കും വെവ്വേറെ സംവിധാനങ്ങൾ ഉണ്ടാക്കുക എന്നത് സർക്കാർ സംവിധാനത്തിന്റെ സാധാരണ സ്പീഡനുസരിച്ചു പ്രായോഗികമായ കാര്യമല്ല. ഇതിന് പണം എവിടെ
 നിന്നും കിട്ടും, പണം കിട്ടിയാൽ പോലും കേരളത്തിൽ ഒരിടത്തും മാലിന്യം സംസ്കരിക്കാൻ പോയിട്ട് ശേഖരിച്ചു വെക്കാൻ പോലും സ്ഥലം തരാൻ ആരും തയ്യാറാല്ലല്ലോ. എന്തിന് ആരുടെ എങ്കിലും വീടിന്റെ അടുത്ത് മാലിന്യങ്ങൾ സംഭരിച്ചുവെക്കാൻ പോലും ആളുകൾ അനുവദിക്കില്ല (Not In My Back Yard,
 NIMBY).

7. ഈ വിഷയത്തെ സർക്കാർ എങ്ങനെയും നേരിട്ടേ മതിയാകൂ. കാരണം ഖരമാലിന്യങ്ങൾ കൂടിക്കിടക്കുന്നത് എലിയും മറ്റു രോഗവാഹകരും പെരുകാൻ ഇടയാക്കും, മാലിന്യങ്ങൾ വീടിനടുത്തു നിന്നും മാറ്റാതെ പുനർ നിർമ്മാണം സാധ്യമല്ല. മാലിന്യങ്ങൾ വീടിനു മുൻപിൽ കിടക്കുന്നിടത്തോളം കാലം മാനസികമായി
 ദുരന്തം ആളുകളിൽ നിന്നും അകലുന്നുമില്ല.

8.  ഇക്കാര്യത്തിൽ സർക്കാർ ശക്തമായി ഇടപടേണ്ടി വരും,  ഉപയോഗിച്ച് ഓരോ വാർഡിലും വെറുതെ കിടക്കുന്ന  സ്ഥലം കുറച്ചു നാളത്തേക്ക് താൽക്കാലികമായി ശേഖരിച്ചു വക്കാനുള്ള സ്ഥലമായി കണ്ടു പിടിക്കണം. അവ  വാടക കൊടുത്ത് ഏറ്റെടുക്കേണ്ടി വരും, വിട്ടു നൽകാൻ ഉടമസ്ഥർ തീരുമാനിച്ചാൽ പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കേണ്ടി വരും.  പുറത്തു തള്ളുന്ന മാലിന്യങ്ങൾ ഈ സ്ഥലത്ത് എത്തിക്കാനുള്ള ചിലവ് സർക്കാർ വഹിക്കേണ്ടതായും വരും.

9 . കേടായ വാഹങ്ങൾ, വൈറ്റ് ഗുഡ്സ്, ഇമാലിന്യങ്ങൾ ഒക്കെ നിർമ്മിച്ച കമ്പനികളോട് ഏറ്റെടുത്തു സംസ്കരിക്കാൻ പറയേണ്ടി വരും. ഇന്ത്യയിലെ നമ്പർ 1 ലക്ഷ്വറി കമ്പോളം ആണെന്ന മാർക്കറ്റ് പവർ ഉപയോഗിക്കണം, അല്ലെങ്കിൽ സർക്കാർ അധികാരങ്ങൾ ഉപയോഗിക്കണം.

10 . ശേഖരിച്ചു വച്ചിരിക്കുന്ന മാലിന്യങ്ങൾ സമയബന്ധിതമായി ട്രീറ്റ് ചെയ്യാൻ പദ്ധതി ഉണ്ടാക്കണം.പുതിയ കേന്ദ്രങ്ങൾ അതിന് വേണ്ടി ഉണ്ടാക്കേണ്ടി വരും.  ജപ്പാനിൽ മൂന്നു വർഷമാണ് സർക്കാർ ഇതിന് സമയപരിധി തീരുമാനിച്ചത്, അതിന് വേണ്ട നൂറു ശതമാനം ചിലവും കേന്ദ്ര സർക്കാർ നേരിട്ട് മുനിസിപ്പാലിറ്റികൾക്കു നൽകുകയായിരുന്നു. ഇക്കാര്യങ്ങളിൽ ഒക്കെ വലിയ ചിലവുണ്ടാകും. ജപ്പാനിലെ സുനാമിക്ക് ശേഷം ഖരമാലിന്യ നിർമ്മാർജ്ജനത്തിന്റെ ചിലവ് മാത്രം ഒരു ലക്ഷം കോടി രൂപ ആയിരുന്നു. കേരളത്തിന് ഇപ്പോൾ കേന്ദ്രത്തിൽ നിന്നും  കിട്ടിയിരിക്കുന്ന അഞ്ഞൂറ് കോടി രൂപ ഉപയോഗിച്ചാലും നമ്മുടെ മാലിന്യ നിർമ്മാർജ്ജനം പോലും നന്നായി ചെയ്യാൻ  പറ്റില്ല. ഇതിന് വിഭവങ്ങൾ കണ്ടെത്തണം.

11 . ദുരന്തകാലത്തെ മാലിന്യ നിർമ്മാർജ്ജന രംഗത്ത് ലോകത്തിന് ഇപ്പോൾ പല നല്ല കേസ് സ്റ്റഡീസും ഉണ്ട്. കേരളത്തിൽ ഇപ്പോൾ ഒരു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സാധാരണ മാലിന്യ സംസ്കരണത്തിൽ പോലും അറിവുള്ള സാങ്കേതിക വിദഗ്ദ്ധർ ഇല്ല. ഈ വിഷയത്തിൽ സർക്കാർ വിദഗ്ദ്ധ സഹായം തേടണം.

മുരളി തുമ്മാരുകുടി
[14:41, 8/19/2018] Subin Kadumeni: Plz give on road details to chengannur
[14:41, 8/19/2018] Subin Kadumeni: Calicut to chengannur
[14:51, 8/19/2018] District n s s: ഇതൊക്കെയാണ് കേരളത്തിലെ മനുഷ്യർ
ഈ നാട് താങ്കൾക്ക് മുമ്പിൽ ശിരസുകുനിക്കുന്നു ...

കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രളയത്തിൽ മരണപ്പെട്ടവരുടെ ശരീരം മറവു ചെയ്യാൻ സ്ഥലം ഇല്ലാത്തവർ ബന്ധപ്പെടുക.

അടൂർ ടൗണിൽനിന്നും 3 കിലോമീറ്റർ വടക്കുമാറി  വെള്ളം കയറാത്ത വിധം  ഉയർന്ന സ്ഥലത്തു എന്റെ പേരിൽ 25 സെന്റ് സ്ഥലം ഉണ്ട്.

അവിടെ വരെ ട്രക്ക്  കയറിച്ചെല്ലാൻ തക്കവണ്ണം കോൺക്രീറ്റ് ഇട്ട വഴിയും ഉണ്ട്.

ജാതി-മത- വർഗ്ഗ-വർണ്ണ ഭേദമന്യേ ആർക്കും ഉപയോഗിക്കാൻ ഞാൻ സമ്മതം തരുന്നു.


എന്റെ Mobile 9871358055

നിയമപരമായ അനുവാദം ആവശ്യം ഉണ്ടെങ്കിൽ  അടൂർ മുനിസിപ്പൽ കോർപറേഷൻ അധികാരികളിൽ നിന്നും വാങ്ങുക.

കുരുവിള സാമുവൽ ❤🤝
[15:14, 8/19/2018] Radhakrishnan C K: Post from MG Radhakrishnan:

🚣‍♀
I’m no climate change nay-sayer. Am absolutely convinced that Kerala at this rate  of ‘growth’, could soon drown in the depths of human-inflicted environmental crisis. I have also no doubt that our society today, under the shortsighted political and religious leaderships, has collectively defeated the implementation of Gadgil’s extremely important recommendations on Western Ghats, to our extreme peril. I am absolutely sure that the ongoing devastation by the flood has much to do with the environmental destruction of our own making.

Yet, looking at some of the news reports and history of our legendary “floods of 99”, I am simply amazed to find the striking similarities between that and the present disaster. The similarities between what happened nearly a century ago and now indicate that both must have had some common triggers perhaps independent of the present or past state of environment.  The most striking is that the places worst affected by the 99 flood and the ongoing one are almost the same. Aluva, Munnar, Chalakkudi or Kaladi near Periyar as well as Chengannur beside Pampa and it’s tributaries.

It’s eerie that the very tiny villages or even buildings which are worst hit now were almost the same even during 1924!  Manikyamangalam or Sringeri Matom in Kaladi or Pandanadu or Tirumulapuram near Chengannur despite their lying so distantly separated from each other. Kaladi and Pandanad get special mention in 1924 flood reports.

It was while writing this I was reminded of what my dear friend and village mate Dr Muralee Thummarukudy wrote as early as 2013. But only after having witnessed the present flood that I read the self proclaimed “MT Randaaman” again to find him chillingly prophetic!

“...കേരളത്തിലെ പ്രശസ്തമായ ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ ഓര്‍ക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്ന്  ഇപ്പോഴും പലയിടത്തും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂലൈ മാസത്തിലായിരുന്നു. തിരുവിതാംകൂറിന്റെ ഏറെ ഭാഗം വെള്ളത്തിനടിയിലായി.......
...കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറി മുതല്‍ വിമാനത്താവളം വരെയുള്ള വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അമ്പതു വർഷത്തിനകം നാം നടത്തിയിരിക്കുന്നത് തൊണ്ണൂറ്റൊമ്പതിൽ വെള്ളം കയറിയ സ്ഥലത്താണ്. ഇനിയൊരിക്കല്‍ ഇവിടെല്ലാം വെള്ളം കയറുമെന്നത്, അത്തരം ഒരു മഴ ഉണ്ടാകുമെന്നത് സ്റ്റാറ്റിസ്റ്റിക്കല്‍ ആയി ഉറപ്പാണ്. പുതിയതായി ഫ്ലാറ്റോ സൂപ്പർ മാർക്കറ്റൊ ഉണ്ടാക്കുന്നതിനു മുൻപ് ഇവിടെ പണ്ട് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും....നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറ കൊണ്ട് നാട്ടുകാർ മറന്നു പോകും. പക്ഷെ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ഇടയില്‍ പിന്നെയും നദി അതിന്റെ യഥാര്‍ത്ഥ അതിരുകളെ തിരിച്ചു പിടിക്കും......”

The devastation of 1924 of which a rerun we seem to witness now, had occurred much before we induced major climate changes, wantonly filled our paddy fields , water bodies and canals, greedily mined our rivers, ravaged our forests, recklessly built our ugly concrete jungles, constructed bunds chocking natural channels, dams, fancy airports on verdant fields. Perhaps the only factor present now and then a…
[15:18, 8/19/2018] Radhakrishnan C K: ജനശക്തിക്ക് മുകളിൽ വരില്ല ഒരു ഭരണകൂട സംവിധാനവും അത് വിളിച്ച് പറയുന്നുണ്ട് ഈ ദുരന്തം .അത് തിരിച്ചറിഞ്ഞവരെ ഇടത്പക്ഷമെന്നും മനസിലാകാത്തവരെ വലത് പക്ഷമെന്നും പറയാം. അല്ലാതെ LDF ന് വേട്ട് ചെയ്യുന്നവരല്ല ഇടത് പക്ഷം. വലത് പക്ഷം ഭരണ സംവിധാനത്തിൽ അഭിരമിക്കുന്നവരാണ് അവർക്ക് ജനശക്തിയിൽ വിശ്വാസമുണ്ടാകില്ല. അവർക്ക് ജനം വേട്ട് ചെയ്യുന്ന കഴുതകൾ മാത്രമാണ് . അത് കൊണ്ടാണ് പരിമിധമായ സംവിധാനം ഉപയോഗിച്ച് പതിനായിരങ്ങളെ രക്ഷിച്ച കടലിന്റെ മക്കളെ തമസ്കരിക്കുകയും എല്ലാ ആധുനിക സംവിധാനമുപയോഗിച്ച് ആയിരങ്ങളെ രക്ഷിച്ച സൈന്യത്തെ മാത്രം കാണുകയും വിശ്വാസമർപ്പിക്കുകയും ചെയ്യുന്നത്. ഈ ദുരന്തത്തിൽ തകർന്നതൊന്നും ഭരണകൂടം സ്വമേധയാ തന്നതല്ല സമനതകളില്ലാത്ത പോരാട്ടത്തിലൂടെയും ലോകത്ത് ഒരു ജനതക്കും അവകാശ പൊടാനില്ലാത്തവിതം ലോകത്തിന്റെ മുക്കിലും മൂലയിലും മുണ്ട് മുറുക്കിയുടുത്ത് അദ്ധ്വാനത്തിന്റെ ഫലമാണ്.
അത് കൊണ്ട് നാം ഇതെല്ലാം തിരിച്ച് പിടിക്കും.കാരണം മലമുകളിലെ 'വിഷകന്യകയേയും 'നാട്ടിലെ ജന്മിയെയും തലക്ക് മുകളിലെ ബ്രിട്ടനെയും അതിജീവിച്ചവരാണ് നാം .
മലയാളി ലോകത്തിന്റെ മുന്നിൽ സാധാരണ മനുഷ്യരല്ല . അത്ഭുതങ്ങൾ തീർക്കുന്ന വിസ്മയമാണ്. ഇത്രയും വലിയ ദുരന്തത്തിനിടയിലും സമചിത്തത വിട്ട് നിലവിളിക്കുന്നവരെയോ ആത്മവിശ്വാസം നഷ്ടപ്പെട്ട് ദൈവത്തിൽ അഭയം പ്രാപിക്കുന്നവരെയും കാണാൻ കഴിയില്ല. ഇതാണ് മലയാളി.മലയാളി സഹജീവികളുടെ മനസ്സിന്റെ നന്മയോളം മനുഷ്യനിർമ്മിതമായ മറ്റൊന്നിലും ( ദൈവമായാലും ഭരണകൂടമായാലും)വിശ്വസിക്കുന്നില്ല.

കെ.പ്രമോദ്
[15:18, 8/19/2018] Radhakrishnan C K: ഓണസദ്യ ദുരിതാശ്വാസ ക്യാമ്പിലേക്ക്....

പയ്യന്നൂർ: ഓണമുണ്ണാൻ വെച്ച അരി പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് നൽകി ഒരു പ്രൈമറി വിദ്യാലയം നാടിനാകെ മാതൃകയാവുന്നു,. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ സരസ്വതീ വിലാസം എൽ .പി . സ്കൂളിലെ 70 ഓളം  കുരുന്നുകളാണ് ഓണത്തിന് സർക്കാർ അനുവദിച്ച 5 കിലോഗ്രാം അരി അപ്പാടെ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ ഒരേ സ്വരത്തിൽ തീരുമാനിച്ചത്. കുട്ടികളുടെ തീരുമാനത്തെ രക്ഷിതാക്കളും ഒന്നടങ്കം അംഗീകരിച്ചതോടെ മൂന്നര ക്വിന്റലിലധികം വരുന്ന അരി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാൻ ഒരുങ്ങുകയാണ് സ്കൂളധികൃതർ.
[15:22, 8/19/2018] Radhakrishnan C K: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അറിയിപ്പ്
19.08.2018
ഞായര്‍ , ഉച്ചയ്ക്ക് 1.30 മണി


ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമുള്ള മരുന്നുകളുടെ ലിസ്റ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ  അറിയിക്കണം

തിരുവനന്തപുരം; സംസ്ഥാനത്ത മഴക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന എട്ട് ലക്ഷത്തോളമുള്ള ദുരിതബാധിതര്‍ക്ക്  അവശ്യമായ മുഴുവന്‍  മരുന്നുകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുകയാണ്. ദുരിത ബാധിതര്‍ക്കുള്ള അവശ്യമരുന്നുകളും സ്ഥരിമായി കഴിക്കുന്ന മരുന്നുകള്‍  ഉള്‍പ്പെടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി ശേഖരിച്ച് വരുകയാണ്. ഇവിടെ വിവിധ ആശുപത്രികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും മരുന്നുകള്‍ ശേഖരിച്ച് തരംതിരിച്ച്  മരുന്നിന്റെ കാലാവധിയൊക്കെ പരിശോധിച്ച ശേഷം   ഓരോ പായ്ക്കറ്റിലാക്കി അതിന്റെ എണ്ണമനുസരിച്ച പുറത്ത് ആലേഖനം ചെയ്ത്  ബോക്‌സുകളാക്കിയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുക.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, പി.ജി ഡോക്ടര്‍മാരും, , ഫാര്‍മസിസ്റ്റുകളും, വിദ്യാര്‍ത്ഥികളുടേയും ചേര്‍ന്നാണ് മരുന്നുകള്‍ തരംതിരിച്ച് പായ്ക്കറ്റിലാക്കുന്നത്.

സംസ്ഥാനത്തെ ക്യാമ്പുകളില്‍ ഏതൊക്കെ മരുന്നു എത്രവീതം വേണം  എന്നതിന്റെ ലിസ്റ്റ് ലഭിച്ചു കഴിഞ്ഞാല്‍ ആവശ്യമുള്ള മരുന്ന് ആവശ്യമുള്ള അളവില്‍ പായ്ക്ക് ചെയ്ത് നല്‍കാനാകും. അതിനായി ക്യാമ്പുകളുടെ ചുമതലയുള്ളവര്‍ എത്രയും വേഗം ആവശ്യമുള്ള മരുന്നുകളും എത്രവീതം വേണം എന്ന ലിസ്റ്റ് തയ്യാറാക്കി എത്രയും  വേഗം മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമിനെ അറിയിക്കണമെന്ന്
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ, തോമസ് മാത്യുവും, സൂപ്രണ്ട് ഡോ, എം.എസ് ഷർമ്മദും
അറിയിച്ചു.

അറിയിക്കേണ്ട നമ്പരുകള്‍
0471-2528255
7558859110

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഗവ.മെഡിക്കല്‍കോളേജ്
തിരുവന്തപുരം.
[15:23, 8/19/2018] Radhakrishnan C K: #verified at 12pm
ചെങ്ങന്നൂർ, ചാലക്കുടി ഭാഗങ്ങളിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കാനുമായി ഹെലികോപ്റ്റർ ആവശ്യമുള്ളവർക്ക് അമേരിക്കൻ മലയാളി അസോസിയേഷൻ വകയായി പ്രൈവറ്റ് ഹെലികോപ്റ്റർ കോയമ്പത്തൂരിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.
അത്യാവശ്യമുള്ളവർ മാത്രം ബന്ധപ്പെടുക
Manzoor ali : 9605 79 5555
[15:23, 8/19/2018] Radhakrishnan C K: #plzzzzzz_Share time: 10.16 a.m, 19.08.2018
മലപ്പുറം, കോഴിക്കോട്‌, വയനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും എത്തിക്കുന്നതിന്റെ  ഭാഗമായി രാമനാട്ടുകര ഗണപത് സ്കൂളിൽ പ്രവർത്തിക്കുന്ന റിലിഫ് രാമനാട്ടുകര കേന്ദ്രത്തിലേയ്ക്ക് അവശ്യ സാധനങ്ങൾ ഇനിയും വേണ്ടതുണ്ട്. ഏകദേശം നൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് ഇരുന്നൂറിലധികം വോളന്റിയർമാർ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു ഹബ് ആയി ഈ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.  താഴെപ്പറയുന്ന സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ
 9447726591 (Akhilnath), 9895335644(Sreejith)
9539538291 (likhitha)
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Requirement List :
1.ടൂത്ത് പേസ്റ്റ്,ബ്രഷ്
2.സോപ്പ്,വാഷിംഗ് സോപ്പ്
3.ഹാർപിക്
4.ഡെറ്റോൾ
5.ഫസ്റ്റ് എയ്ഡ് കിറ്റ്
6.മുണ്ട്
7.മാക്സി
8.ഇന്നർവെയർ- ജെന്റ്സ് & ലേഡീസ്
9.തോർത്ത്,
10.ബെഡ്ഷീറ്റ്
11.സാനിറ്ററി നാപ്കിൻ,ഡയപ്പർ
12.കുട്ടികൾക്കുള്ള ടീഷർട്ട്(10 വയസുവരെ)
13.ബക്കറ്റ്,കപ്പ്
14.അരി
15.പയർ-പരിപ്പ് വർഗങ്ങൾ
16.റസ്ക്ക്,ബിസ്ക്കറ്റ്
17.കറിപ്പൊടികൾ
18.വെളിച്ചെണ്ണ
19.റവ
20.പഞ്ചസാര
21.ചായപ്പൊടി
22.അവിൽ
23.ക്ലോറിൻ പൗഡർ
24.കുടിവെള്ളം (ബോട്ടിൽ)
25.അരി
26.ഡെറ്റോൾ
[15:26, 8/19/2018] Radhakrishnan C K: ചെങ്ങന്നൂർ
മംഗലം കുറ്റിയിൽ
ഭഗവതി ക്ഷേത്രത്തിനടുത്ത്
ജെഡിഎസ് മംഗലം സ്കൂളിൽ കഴിയുന്ന
രണ്ട് പേർക്ക് അടിയന്തര വൈദ്യ സഹായം  വേണം...Pls Share...!
19.08.18
1.28pm
[15:26, 8/19/2018] Radhakrishnan C K: (കിട്ടിയ വിവരങ്ങൾ ഷെയർ ചെയ്യുന്നു - ഉപയോഗപ്പെടുത്താം)

ഈ സൗകര്യങ്ങൾ ആവശ്യമുള്ളവരായി ഒത്തിരി പേരുണ്ട് ഉപയോഗപ്പെടുത്താനാവട്ടേ....

#വയനാട്:
തോമസ് കൽപ്പറ്റ / ബൈപ്പാസ് റോഡിനടുത്തുള്ള തോമസ് സാർ പറയുന്നു..
പ്രയാസപ്പെടുന്നവരേ എന്റെ വീട്ടിലേക്ക് വരൂ 3 മുറിയുണ്ട് നിങ്ങൾക്കായ് ഒരുക്കി കൊണ്ട്, ഭക്ഷണവും ഞാൻ തരാം....
എന്നെ വിളിക്കൂ..8301085778

#പത്തനംതിട്ട റാന്നിയിൽ..
സൗകര്യം ഒരുക്കി വെച്ചിട്ടുണ്ട് കീകൊയ്യൂർ ഹൗസിൽ വിളിക്കുക: 9446658855

#കൊച്ചി
ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ട് പലരേയും അക്കാമഡേറ്റ് ചെയ്യാൻ നല്ല മനസ്സോടെ കാത്തിരിക്കുന്നു...
വിളിക്കുക: 98476190000

#തിരുവല്ല
നാല് കുടുംബത്തിനെ എന്റെ വീട്ടിൽ താമസിപ്പിക്കാൻ ഞാൻ സന്നദ്ധനാണ്
പ്രദീപിനെ വിളിക്കുക: 9544286554

#തിരുവനന്തപുരം
ഏത് സമയത്തും എന്ത് സന്നദ്ധ സേവനത്തിനും ഒരുക്കമറിയിച്ച് കൊണ്ട് ഒരു ആമ്പുലൻസും ഡ്രൈവർമാരും ഒരുങ്ങിയിരിപ്പുണ്ട് വിളിക്കുക: മുല്ല7025124525 കിളിമാനൂർ,

#ആലുവ
വ്യാപാര ഭവന്റെ മൂന്ന് നിലകളും ഒരുക്കി വെച്ചിട്ടുണ്ട് ഇപ്പോൾ തന്നെ ബന്ധപ്പെടുക
9846168777
9447292262
9447157584

#കണ്ണൂർ
പയ്യന്നൂരിൽ അൻപത് പേർക്കുള്ള വാസസ്ഥലം ഞാൻ ഒരുക്കി തരാം, ഇവിടെ വന്നിട്ട് എന്നെ വിളിക്കുക എന്ന് മനുഷ്യ സ്നേഹിയായ ജിദിൻ ഫ്രാൻസിസ് പറയുന്നു
9447737971
7012431373

#അങ്കമാലി യിൽ എന്ത് സേവന സന്നദ്ധതയും, സൗകര്യങ്ങളും ഒരുക്കി വെച്ചിട്ടുണ്ട് വിളിക്കുക: 9633206599

#അരീക്കോട്
ഇവിടെ പാലിയേറ്റീവ് ക്ളിനിക്ക് താമസ സൗകര്യവും, മറ്റു സൗകര്യങ്ങളും ഒരുക്കിവെച്ച് കാത്തിരിക്കുന്നുണ്ട് വിളിക്കുക
UA Roshan: 9446629007
MP Ayoob:9895379107
C Aslam: 9388857040

#കൊയിലാണ്ടി
വയനാട് ജില്ലാ കലക്ടറോട് അബ്ദുള്ള കരുവഞ്ചേരി പറയുന്നത് കേൾക്കുക, സർ, നിങ്ങൾ പ്രയാസപ്പെടുന്നുണ്ട് ഇത്രയും ആളുകളെ മാറ്റിപാർപ്പിക്കാനാകാതെ കൊയിലാണ്ടിയിൽ എനിക്ക് രണ്ട് വീടുണ്ട് അത് ഞാൻ തരാം അവിടേക്ക് അവരോട് വരാൻ പറയൂ എന്റെ അതിഥികളായിട്ട്... ആ നല്ല മനുഷ്യന്റെ നമ്പർ 9447932538

#ഇടപ്പള്ളി, #കായംകുളം

KR Ashwin പറയുന്നു,ഇവിടെ രണ്ടിടങ്ങളിലും എനിക്കോരോ വീട് വീതമുണ്ട് രണ്ടിലും ഞാൻ അതിഥികളായ് കണ്ട് കുറച്ച് കുടുംബങ്ങളെ അക്കോമഡേറ്റ് ചെയ്യാം... ആ നല്ല മനസ്സുടമയേ വിളിക്കേണ്ട നമ്പർ
9895595251

#പേരാമ്പ്ര #കൈതക്കൽ
പത്ത് പേർക്കുള്ള താമസ സൗകര്യമൊരുക്കി പ്രസാദ് കാത്തിരിക്കുന്നു നല്ലൊരു ഹൃദയത്തോടെ വിളിക്കുക
8086664621
9747818135

#കൊല്ലം
വിശ്വദീപം കലാകായിക സമിതി എല്ലാ സഹായങ്ങളും, സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കാത്തിരിക്കുന്നു വിളിക്കുക
9645954707
6282453077

#കോഴിക്കോട്
ഇവിടെ ആയൂർ മഠത്തിൽ അൻപത് പേർക്കുള്ള സുഖ സൗകര്യങ്ങൾ ഒരുക്കി
School of Deep Ecology
കാത്തിരിക്കുന്നു...
ബന്ധപ്പെടുക:
9061699666
944701099

#കാസർക്കോട്
ഇവിടെ ചില സുമനുസ്സുകൾ അങ്ങോട്ട് കൈമാടി വിളിക്കുന്നു... ഇവിടെ പ്രളയക്കെടുതി അത്ര ബാധിക്കാത്തതിനാൽ ഞങ്ങൾ നിങ്ങൾക്കുളള സൗകര്യമൊരുക്കാൻ തയ്യാറാണ്,,,, വാ,,,

വിളിക്കുക
8129445899
9633076357
9497074751
9633223099

#മലപ്പുറം
നിങ്ങൾക്കാവശ്യമായ ഭക്ഷണങ്ങൾ ഞങ്ങൾ സൗജന്യമായി എത്തിച്ചു തരുന്നു എന്ന് പറയുന്ന കരുണയൂറുന്ന മനസുള്ളവർ മലപ്പുറം മുനിസിപ്പൽ ഹോട്ടൽ അസോസിയേഷൻ,,,
അറഫ മാനുവിനെ വിളിക്കുക
8891463574
9446388883

#മരുന്ന്
മരുന്ന് ആവശ്യമുള്ളവർ ഹരീഷിനെ വിളിക്കുക നിങ്ങൾക്കെത്തിച്ചു തരും
9846565010

#തിരുവനന്തപുരം '
ഇവിടെ അശോകൻ സാർ 5 മുറിയുള്ള ഒരു വീട് സുഖ സൗകര്യത്തോടെ ഒരുക്കി വെച്ചിരിക്കുന്നു വിളിക്കാം.
9496259359

#ചേർത്തല
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒട്ടനവധി മുറികൾ ഏകദേശം 2500 പേരേ താമസിപ്പിക്കാനായ് സന്നദ്ധമാക്കി വെച്ചിരിക്കുന്നു
വിളിക്കുക
9249494747

#മലപ്പുറം, #കോഴിക്കോട്
ഓഫ് റോഡ് ജീപ്പ് ആവശ്യമായ് വരുമ്പോൾ ഏത് സമയത്തും ഞങ്ങളെ വിളിക്കുക എന്നറിയിക്കുന്ന സഹൃദയരായവർ
9656000075
9526883375
8547293131

#അടൂർ
അടൂരിലെ യൂത്ത് സെന്റർ ഭാരവാഹികൾ ഏകദേശം 2000 ഓളം പേരേ പാർപ്പിക്കാനുള്ള സൗകര്യവുമായ് കാത്തിരിക്കുന്നു,,,
റേവ് ജോൺ മാത്യൂ സാറിനെ വിളിക്കുക
8722809298
8907471707
അല്ലെങ്കിൽ വിശ്വനാഥ് ഗോപാൽ സാറിനെ വിളിക്കുക,,
9000620380

#മഞ്ചേരി
പ്രയാസപ്പെടുന്നവർക്ക് വീടൊരുക്കി സുമനസ്സുകൾ കാത്തിരിക്കുന്നു വിളിക്കുക
7356520369

#ആലപ്പുഴ
എന്റെ വീട് ഞാൻ മൊത്തമായും പ്രയാസമനുഭവിക്കുന്നവർക്ക് നൽകാൻ തയ്യാറാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നല്ലൊരു മനുഷ്യൻ വാട്സപ്പിൽ ബന്ധപ്പെടുക
00971569022143

#ഈരാറ്റുപേട്ട
സൗജന്യ ചികിത്സയും, ആമ്പുലൻസ് സംവിധാനവും ഏത് സമയത്തും തരാൻ ഞങ്ങൾക്ക് സന്തോഷമേയൊള്ളൂ എന്ന് അറിയിക്കുന്നു
Hospital No: 048222022202
7558880912
Ambulance: 7558880913

#തൃശൂർ
ഇവിടെ സുമേഷ് സർവ്വ സഹായങ്ങളും വാഗ്ദാനം ചെയ്ത് കാത്തിരിക്കുന്നുണ്ട്
വിളിക്കുക: 9846237226

#ആലുവ
ഇവിടെ അരിയും, പലചരക്ക് ആവശ്യമായ എന്ത് സാധനങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് ചില നല്ല മനുഷ്യർ
വിളിക്കുക:
9746648865
9895877841

#നന്മാറ'#നെല്ലിയാംപതി
എന്ത് സഹായത്തിനും, കുറച്ച് പേർക്ക് സൗകര്യമൊരുക്കാനും ഏത് സമയത്തും എന്നെ വിളിക്കാമെന്നറിയിക്കുന്ന മനുഷ്യൻ,,,,9442613351

#നിലമ്പൂർ
മുന്നൂറ് പേർക്കുള്ള താമസ സൗകര്യമൊരുക്കാൻ ഞങ്ങൾക്കാകും എപ്പോൾ വേണമെങ്കിലും വിളിക്കുക
9495266298

#ഈരാറ്റുപേട്ട
ഇവിടെയുള്ള CCM ടൂറിസ്റ്റ് ഹോം 200 പേരേ താമസിപ്പിക്കാനായുള്ള സൗകര്യം ഒരുക്കി വെച്ചിട്ടുണ്ട്, ബന്ധപ്പെടുക
9495972201
9446796101

#പത്തനാപുരം
രക്ഷപ്പെടാനാകാതെ
എവിടെയെങ്കിലും കുടുങ്ങി കിടക്കുന്നവരുണ്ടെങ്കിൽ ഞങ്ങൾ കുറച്ച് പേരുണ്ട് ഏത് അവസ്ഥയിലും പോയി അവരേ രക്ഷിച്ചു കൊണ്ടു വരാൻ ഒരു മടിയുമില്ലാതെ വിളിക്കുക

8921800833
റെസ്ക്യൂ ടീം,,,

കണ്ടില്ലേ പ്രിയരേ ദാ ഇവരാണ് മനുഷ്യർ, അല്ല ദൈവം ഉള്ളിലുള്ള മനുഷ്യർ...അതുമല്ല ഇവർ തന്നെയാണ് ദൈവങ്ങൾ... ഈ ചിന്തയും പ്രവർത്തനങ്ങളുമൊക്കെ തന്നെയാണ് ദൈവീകമെന്ന് പറയുന്നത്....

അതു കൊണ്ട് ഇത് ഷയർ ചെയ്യുക ഉപകരിക്കുന്നവർ ഒട്ടനവധിയുണ്ട് നമ്മുക്ക് ചുറ്റും...

ആവശ്യക്കാരല്ലാത്തവർ വിളിച്ച് ഈ സുമനസ്സുകൾക്ക് ഉപദ്രവമായ് തീരാതിരിക്കുക... നമ്മുക്കിവരേ നെഞ്ചിലേറ്റി അഭിനന്ദിച്ച് പ്രാർത്ഥന കൊണ്ട് സ്നേഹമറിയിക്കാം
[15:30, 8/19/2018] Anil Kamballur: എന്താ പറയേണ്ടത് എന്ന് അറിയില്ല കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.
കേരള ജനത മറക്കില്ല നിങ്ങളെ.
[15:30, 8/19/2018] +91 94004 42021: 50 പേര് ഇപ്പോൾ മരിക്കും Pls urgent....
 ചെങ്ങന്നൂർ അമ്പലത്തിനു തൊട്ടടുത്ത സ്ഥലം ആണ്
 അവിടെ എയർ ലിഫ്റ്റ് അല്ലാത്ത ഒന്നും നടക്കില്ല
 കാരണം ഉള്ളിൽ വണ്ടി ബോട്ട് ഒന്നും ചെല്ലില്ല. 58 പേരിൽ 20 പേര് മരിച്ചു 7558955430 ellarum  orumichu 1 മിനിറ്റ് ee post onnu share chyan manasukanichal periyarinte thirathu askapettu kadakunna  oru kudumbam raksha pedum so please share the ലൊക്കേഷൻ മാക്സിമം 🙏🙏
[15:31, 8/19/2018] +91 94004 42021: ശരിയാണോ എന്ന് അറിയില്ല എങ്കിലും
[15:31, 8/19/2018] Jinesh: Is it verified?
[15:32, 8/19/2018] Radhakrishnan C K: സുഹൃത്തുക്കളെ,
    പ്രളയ ദുരിതത്തിൽ പ്പെട്ടവരെ സഹായിക്കാൻ കേരള ജനത ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്.ഇതിന്റെ ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുരിതാശ്വാസ കേമ്പുകളിലേക്ക് സാധന സാമഗ്രികൾ ശേഖരിക്കുന്നുണ്ട്.  ഇത്തരം സാധനങ്ങൾ യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ഇവ ശേഖരിക്കുന്നതിന് KSRTC പയ്യന്നൂർ ഡിപ്പോയിൽ ഒരു കൗണ്ടർ KSRTEA(CITU) വിന്റെ നേതൃത്വത്തിൽ 20.8.2018, തിങ്കൾ മുതൽ ആരംഭിക്കുന്നതാണ്.പെട്ടെന്ന് കേടാകാത്ത ഭക്ഷണ സാധനങ്ങൾ ,മരുന്നുകൾ, വസ്ത്രങ്ങൾ, മുതലായ വൃത്തിയായി പാക്ക് ചെയ്ത് എത്തിക്കാവുന്നതാണ്.
ഏതു ക്യാമ്പിലേക്കാണ് എത്തിക്കേണ്ടത് എന്നും, ആരാണ് ഇത് അയക്കുന്ന തെന്നും വ്യക്തമായി രേഖപ്പെടുത്തണം.കൂടാതെ KSRTC ജീവനക്കാരുടെ സഹായങ്ങളും ഇതുവഴി ശേഖരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.,,
ബിജു പിലാക്കൽ
                      94966905 00
K. ഹരീഷ്.    9496 O28093
T.K. രാജേഷ് 944626901
PV.പവിത്രൻ 9946460572
                   വിനയപൂർവ്വം
                   കെ. ഹരീഷ്
                      സെക്രട്ടറി
               KSRTEA (CITU)          
                     പയ്യന്നൂർ
[15:33, 8/19/2018] +91 94004 42021: ഇപ്പോൾ എനിക്കു വന്ന മേ സേ ജ് ആണ്
[15:33, 8/19/2018] Radhakrishnan C K: 50 പേര് ഇപ്പോൾ മരിക്കും Pls urgent....
 ചെങ്ങന്നൂർ അമ്പലത്തിനു തൊട്ടടുത്ത സ്ഥലം ആണ്
 അവിടെ എയർ ലിഫ്റ്റ് അല്ലാത്ത ഒന്നും നടക്കില്ല
 കാരണം ഉള്ളിൽ വണ്ടി ബോട്ട് ഒന്നും ചെല്ലില്ല. 58 പേരിൽ 20 പേര് മരിച്ചു 7558955430 ellarum  orumichu 1 മിനിറ്റ് ee post onnu share chyan manasukanichal periyarinte thirathu askapettu kadakunna  oru kudumbam raksha pedum so please share the ലൊക്കേഷൻ മാക്സിമം 🙏🙏
[15:34, 8/19/2018] Jinesh: It is difficult to escalate to navy without a confirmation
[15:34, 8/19/2018] Radhakrishnan C K: Can't verify now.posted because of the gravity involved.
[15:38, 8/19/2018] Radhakrishnan C K: Dear  friends ,
ഞാൻ Akhidev (pathanamthitta )എൻ്റെ  അനിയത്തി  Chinju  P Surendran  ചാലക്കുടിയിൽ  വെച്ച്  കാണാനില്ല  എന്ന്  പറഞ്ഞു  ഞാൻ facebook  ലും  whatsaap  ലും18/08/2018  ൽ  post ചെയ്തിരുന്നു .അവൾ  ഇന്ന്  ഉച്ചക്ക് (19-08-2018) 2 മണിക്ക് സുരക്ഷിത  ആയി  വീട്ടിൽ എത്തി  ചേർന്നിട്ടുണ്ട്
അവളെ  കണ്ടത്താനും contact  ചെയ്യാൻ  സഹായിച്ച  എല്ലാ  നല്ലവരായ  സുഹൃത്തുകൾക്കും ,Kerala  police നും , എൻ്റെ  ഒരായിരം  നന്ദി  രേഖപെടുത്തുന്നു ....

എന്ന്  Akhildev
[15:38, 8/19/2018] Radhakrishnan C K: Welcome
[15:45, 8/19/2018] Jinesh: Seems to be old. Reported two days back
[15:48, 8/19/2018] Radhakrishnan C K: Sorry.
[15:54, 8/19/2018] Radhakrishnan C K: Proud to be living in the times of nobility.
[15:54, 8/19/2018] Laila Beevi Tr: 👍🏻👍🏻
[15:56, 8/19/2018] Binesh Wynad: വാട്ട്സാപ്പിലെ ഏതോ പരോപകാരി ഇറക്കി വിട്ട വില്ലനാണ് ഈ സാധു. ചട്ടുകത്തലയൻ താപാമ്പ്.  - ഒറ്റ ഒന്ന് മതി 100 പേരെ കൊല്ലാൻ. ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയാൽ മരിച്ചതു തന്നെ- ചവിട്ടി കൊല്ലരുത് - വിഷം പരക്കും എന്നൊക്കെയാ തള്ളിയിരിക്കുന്നത്- ശുദ്ധ അസംബന്ധമാണത്.
.വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിൽ, ഈർപ്പമുള്ള സ്ഥലങ്ങളിൽ, വീടിനുള്ളിലും  കാണാൻ സാദ്ധ്യതയുള്ള കുഞ്ഞ് ജീവിയാണ് - തപാമ്പ് - ചട്ടുകത്തലയൻ എന്നൊക്കെ വിളിക്കുന്ന ബൈപാലിയം. ഇതും കൊടും വിഷമുള്ളതാണ്  എന്ന പേടിപ്പിക്കുന്ന മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രളയ ദുരന്തത്തിലുള്ളവരക്ക് അനാവശ്യ ഭയം ഉണ്ടാക്കാനേ ഇത് സഹായിക്കൂ. പേരിൽ ഒരു പാമ്പുള്ളതിനാൽ പണ്ടാരോ പറഞ്ഞുണ്ടാക്കിയ ഒരു കഥയാണ്. അതിൽ വളരെ കുറച്ചേ വാസ്തവമുള്ളു. ടെട്ര ഡോ ടോക്സിൻ എന്ന ന്യൂറോ ടോക്സിൻ ഇവയിൽ വളരെ വളരെ ചെറിയ അളവിൽ ഉണ്ടെന്നത് വാസ്തവമാണെങ്കിലും മനുഷ്യർക്ക് മാരകമോ അപകടകരമോ അല്ല. കേരളത്തിൽ ഇതു വരെ ബൈപാലിയം വിഷബാധയേറ്റ് ആരെങ്കിലും മരിച്ചതായോ ഗുരുതരാവസ്ഥയിലെത്തിയതായോ റിപ്പോർട്ട് ഇത്രയും വർഷത്തിനിടയിൽ  ഇല്ല.
ബൈപാലിയത്തെക്കുറിച്ച് ദേശാഭിമാനി അക്ഷരമുറ്റത്തിൽ ക്ലോസ് വാച്ചിൽ  എഴുതിയത് റി പോസ്റ്റ് ചെയ്യുന്നു.

അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ  കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അത്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ  തവിട്ടോ നിറമുള്ള  വഴുക്കലുള്ള  മിന്നുന്ന സുന്ദര  ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം  കഴുത്തുമുതൽ  നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ   വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും.  ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു.  നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം.  താപാമ്പ് , ചട്ടുകത്തലയൻ എന്നൊക്കെയുള്ള നാട്ട്പേരുകൾ കൂടാതെ  ചോറുവാർക്കാൻ ഉപയോഗിക്കുന്ന അടച്ചൂറ്റിക്കഷണത്തിന്റെ രൂപമുള്ളത്തിനാൽ അടച്ചൂറ്റിപാമ്പ് എന്നും ചിലയിടങ്ങളിൽ പേരുണ്ട്. . പിക്കാസിന്റെ പോലെ രണ്ട് ഭാഗത്തേക്ക് പിരിഞ്ഞ പരന്ന തലയുള്ളതിനാലാണ്  ഈ വിഭാഗം വിരകളുടെ ജീനസിന്  ബൈപാലിയം (Bipalium) എന്ന പേരുകിട്ടിയത്. . ബൈ എന്നാൽ രണ്ട് എന്നും പാല എന്നാൽ മൺകോരി എന്നും ലാറ്റിനിൽ അർത്ഥമുണ്ട്.

മണ്ണിരകളാണ് പഹയരുടെ മുഖ്യഭക്ഷണം. മണ്ണിരപോയ വഴികൾ തിരിച്ചറിഞ്ഞ് പിന്തുടർന്നാണ് ബുദ്ധിപരമായ ഇരതേടൽ ആക്രമണം .അതിന് സഹായിക്കുന്നത് ഇഷ്ടമുള്ളപോലെ ചലിപ്പിക്കാനാകുന്ന പരപ്പൻ തലയാണ്.  മണ്ണിരയെ അടുത്ത്കിട്ടി, ചട്ടുത്തലകൊണ്ട് തൊട്ടറിഞ്ഞാൽ പിന്നെ വജ്രപ്പശകൊണ്ട് ഒട്ടിയപോലെ  ഒന്നൊന്നരപിടുത്തമാണ്. വഴുതിപ്പിടയുന്ന മണ്ണിരയുടെ  ശരീരം നീളത്തിൽ  പിണച്ച് ചുരുണ്ട്  ഒരുതരം ധൃതരാഷ്ട്രാലിംഗനം നൽകും . മസിൽ പവറിനാലും  പശപശപ്പുള്ള  ശരീരദ്രവങ്ങൾ കൊണ്ട് ഒട്ടിപ്പിടിപ്പിച്ചും , രക്ഷപ്പെടാൻ പെടാപ്പാട് നടത്തുന്ന ഇരയെ വരുതിയിലാക്കും.  മണ്ണിരയെ ചുരുട്ടിക്കൂട്ടിയശേഷമാണ് അടുത്തപണി. താപാമ്പിന്റെ വായ തലയിലല്ല, നെഞ്ചത്താണ് .കീറ് വാതുറന്ന്  അണ്ണാക്ക് പുറത്തേക്കിട്ട്  ഉള്ളിലെ  എൻസൈമുകൾ  ശർദ്ദിച്ചുകൂട്ടും. മണ്ണിരയുടെ സ്നിഗ്ധശരീരം  അതുപയോഗിച്ച് ദഹിപ്പിച്ച്  കുഴമ്പാക്കും.  വായവിടവിലൂടെ മണ്ണിര  സത്തെല്ലാം സിലിയ ചലനം വഴി  വലിച്ച് അകത്താക്കും . നമ്മളൊക്കെ തിന്നശേഷമാണ് ഭക്ഷണം ദഹിപ്പിക്കുന്നതെങ്കിൽ ഈ ചങ്ങാതി  ദഹിപ്പിച്ച ശേഷം ഭക്ഷണം  വലിച്ചകത്താക്കുകയാണ് ചെയ്യുക എന്ന് സാരം ..  എല്ലാം കൂടി അരമണിക്കൂറെടുക്കും ഒരു ഭീകര ശാപ്പാടിന്. .ഒരു മണ്ണിരയെ തിന്നാൽ പിന്നെ മൂന്നുമാസം പട്ടിണിയായാലും പ്രശ്നമില്ല.  താപാമ്പിന്റെ ദേഹത്തെ ദ്രവങ്ങളുടെ   അരുചിമൂലം സാധാരണ പക്ഷികളും മറ്റും ഇവരെ ഭക്ഷിക്കാതെ ഒഴിവാക്കും. സ്വന്തം വർഗ്ഗക്കാരെ ശാപ്പിടുന്ന കനാബോളിസ സ്വഭാവം ചിലയിനം ബൈപാലിയം സ്പീഷിസുകൾ …
[16:04, 8/19/2018] Radhakrishnan C K: വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്...

മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം വിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂർ വരെയുള്ള വെള്ളപ്പൊക്കത്തിൽ നല്ല മാറ്റം ഉണ്ടാകണം. മറ്റു ചെറുപുഴകളുടെ കാര്യത്തിൽ ഇപ്പോൾ തന്നെ കുറവുണ്ടായിക്കാണണം.

വെള്ളം ശരിക്കിറങ്ങി, ഇനി ഉടൻ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പു വരുത്തിയതിന് ശേഷം വീട്ടിലേക്ക് പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം. പക്ഷെ കൂടുതൽ പേരും ആ ഉപദേശം സ്വീകരിക്കാൻ വഴിയില്ല. വെള്ളമിറങ്ങുന്നതോടെ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവർക്കും. ഇതിന് പല കാര്യങ്ങൾ ഉണ്ട്.

1. ക്യാമ്പിലോ ബന്ധുവീട്ടിലോ എന്തിന് റിസോർട്ടിൽ തന്നെ ആണ് താമസം എങ്കിലും അത് സ്വന്തം വീട്ടിലെ പോലെ ആകില്ല.

2. ഉപേക്ഷിച്ചുപോന്ന വീടിനോ വസ്തുവകൾക്കോ നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന പേടി എല്ലാവർക്കും ഉണ്ടാകാം.

3. വീട്ടിൽ കള്ളന്മാരോ മറ്റോ കയറിയിട്ടുണ്ടോ എന്ന പേടി.

നമ്മൾ എത്ര നിർബന്ധിച്ചാലും ആളുകൾ വേഗത്തിൽ വീട്ടിലേക്ക് മടങ്ങും. ഇക്കാര്യത്തിൽ കുറച്ചു പ്രായോഗിക നിർദേശങ്ങൾ തരാം.

1. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ പരസ്പരം സഹായിക്കാൻ പറ്റുമല്ലോ (സ്വന്തം വീടിൻറെ നാശം കണ്ട് ഹൃദയസ്തംഭനം വരെ ഉണ്ടാകുന്നവരുണ്ട്).

2. ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാൻ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങൾ ഉണ്ടെന്നോ പറയാൻ പറ്റില്ല, കുട്ടികൾക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.

3. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തുകയാണ്.

4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തിൽ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കിൽ തുറക്കാൻ പ്രയാസപ്പെടും.

5. മതിലിന്റെ നിർമ്മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.

6. റോഡിലോ മുറ്റത്തോ ചെളിയിൽ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കിൽ ചെളിയുടെ നിരപ്പിന് മുകളിൽ ഉള്ള ചെരുപ്പുകൾ ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കിൽ ഒരു തോർത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യിൽ കട്ടിയുള്ള കൈയുറകൾ ഉണ്ടെങ്കിൽ നല്ലതാണ്.

7. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കിൽ പോലീസിനെ അറിയിക്കണം.

8. വീടിനകത്ത് കയറുന്നതിന് മുൻപ്  വീടിന്റെ ഭിത്തിയിൽ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതൽ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ മാർക്ക് ചെയ്തു വക്കുക. ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന വൻ പ്രളയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 1924 ൽ ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകൾ രേഖപ്പെടുത്തി വെക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങൾ ജനവാസ കേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.

9. വീടിനകത്തേക്ക് കയറുന്നതിന് മുൻപ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തു വെക്കണം. വെള്ളം എവിടെ എത്തി എന്ന മാർക്ക് ഉൾപ്പടെ. വീടിന്റെ ചുമരുകളും മേൽക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

10. വീടിന്റെ ജനാലകൾ പുറത്തുനിന്ന്…
[16:07, 8/19/2018] Radhakrishnan C K: നോർത്ത് പറവൂർ, വള്ളുവള്ളി  പരിസരത്തു 5 ക്യാമ്പുകളിലായി 600ഓളം  ആളുകൾ താമസിക്കുന്നുണ്ട്.  നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ എത്തിക്കണമെന്നു അപേക്ഷിക്കുന്നു. വളരെ പരിതാപകരമാണ് അവിടുത്തെ ആളുകളുടെ അവസ്ഥ. ദൈവം എല്ലാവരെയും രക്ഷിക്കട്ടെ.
എന്തെങ്കിലും സാധനങ്ങൾ(ഫുഡ്‌, വസ്ത്രം മരുന്നുകൾ etc ) എത്തികുവാൻ കഴിവുള്ളവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടും എന്ന് വിശ്വസിക്കുന്നു  (സാധനങ്ങൾ ഉള്ള സ്ഥലം അറിയിച്ചാൽ വന്നു എടുക്കാനും ആളുകൾ ഉണ്ട് )  19/8/2018   4:00pm  സ്ഥലം: കൊടുവള്ളി പഞ്ചായത്ത്‌(വള്ളുവള്ളി )

അജ്മൽ :9809945724
നജീബ്, :9633756546
    (etc)
[16:26, 8/19/2018] Suresh Health Inspector: വീട് ക്ലീനിങ്ങിന് പോകുന്ന സുഹൃത്തുക്കളായ  സന്നദ്ധ പ്രവർത്തകർ /വിദ്യാർത്ഥികൾ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ദിവസങ്ങളോളം വെള്ളത്തിനടിയിലായ പ്രദേശത്ത് ക്ലീനിങ്ങിന് പോകുമ്പോൾ അവശ്യ സാധനങ്ങൾ കരുതുന്നത് നല്ലതാണ്.
നിലം സിമൻറ് ചെയ്യാത്ത  വീടുകളിലെ തറയിലെ മണ്ണ് കുഴഞ്ഞ അവസ്ഥയിലാണ്.
എല്ലാ മുറികളിലും ചെളി കയറിയിട്ടുണ്ടാകും
നെല്ല് മറ്റ് ധാന്യങ്ങൾ എല്ലാം മുളച്ച് ചീഞ്ഞ് ദുർഗന്ധം വമിക്കാൻ സാധ്യതയുണ്ട്.
പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എല്ലാം കേടായിരിക്കും.
ഇത്തരം സാഹചര്യത്തിൽ  ഹെവി ഡ്യൂട്ടി കൈയ്യുറ, മുട്ടൊപ്പമെത്തുന്ന റബർ ബൂട്ട്, കട്ടി കൂടിയ ഫേസ് മാസ്ക് എന്നിവ ധരിക്കുക. മഴ ഉള്ളതിനാൽ ഒരു വട്ടത്തൊപ്പി കൂടി കരുതുന്നത് നല്ലതാണ്.
ആദ്യം വീടിനകത്ത് ഇഴജന്തുക്കൾ  ഇല്ല എന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം മെയിൻ ഫ്യൂസ് ഊരി വൈദ്യുതബന്ധം വിച്ഛേദിക്കുക. പിന്നീട് ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡർ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി 10 ലിറ്റർ വെള്ളത്തിൽ കലക്കി തെളി (ക്ലോറിൻ വാട്ടർ) ചുവരുകളിലും തറയിലും ഒഴിച്ച് 30 മിനുറ്റ് കഴിഞ്ഞ്  സ്ഥലം അണുവിമുക്തമാക്കി ക്ലീനിങ്ങ് ജോലികൾ തുടങ്ങാം. (300 ഗ്രാം ബ്ലീച്ചിംഗ് പൗഡർ 10 ലിറ്റർ വെള്ളത്തിൽ കലക്കി ആവശ്യാനുസരണം ഉപയോഗിക്കുക.)

പിന്നീട് ചെളി കോരി മാറ്റി വെള്ളം ഒഴിച്ച് / മോട്ടർ ഉപയോഗിച്ച് കഴുകി വെള്ളം കോരി കളയുക. മോപ്പ് ഉപയോഗിച്ച് വടിച്ച് /തുടച്ച് ഒരിക്കൽ കൂടി തറയിലും ചുവരിലും ക്ലോറിൻ വാട്ടർ ഉപയോഗിച്ച് 30 - 40 മിനുറ്റിന് ശേഷം  വീട് തുടച്ച് പൂർണ്ണമായും വൃത്തിയാക്കാം. ആവശ്യമെങ്കിൽ വീട്ടുടമസ്ഥന് വീട്ടുപകരണങ്ങൾ വൃത്തിയാക്കാൻ നേർപ്പിച്ച ഫെനോയിൽ നൽകാം. നനഞ്ഞ ബെഡ്, തലയിണ, പുതപ്പ്, കട്ടി കൂടിയ വസ്ത്രങ്ങൾ എന്നിവ വീണ്ടും ഉപയോഗിക്കാൻ കഴിയാത്തതാണെങ്കിൽ അക്കാര്യം ഉടമസ്ഥനെ പറഞ്ഞ് മനസിലാക്കി പരിസരത്ത് നിന്നും നീക്കം ചെയ്യുക.

ആരോഗ്യ സംരക്ഷണാർത്ഥം മാലിന്യങ്ങളിൽ നിന്നും കഴിയുന്നത്ര അകലം പാലിക്കുക എന്നത് പ്രധാനമാണ്. സോപ്പ്, ഹാന്റ് വാഷ് ഉപയോഗിച്ച് അണുവിമുക്തമായ കൈകൾ കൊണ്ട് മാത്രം ഭക്ഷണം കഴിക്കുക.

സ്വയം സംരക്ഷണത്തിനായി കരുതേണ്ടത്.
1. ഹെവി ഡൂട്ടി കൈയ്യുറ (80 - 100രൂപ)
2. കട്ടി കൂടിയ മൗത്ത് മാസ്ക്. ( 20 - 40 രൂപ)
3. ഉയരം കൂടിയ സേഫ്റ്റി ഷൂ. (350 - 400 രൂപ)
4. രോഗ പ്രതിരോധ ശേഷി നൽകുന്ന മരുന്ന്. ( ആരോഗ്യ പ്രവർത്തകർ സൗജന്യമായി നൽകും)

5 - 10 പേർ അടങ്ങുന്ന ഗ്രൂപ്പിന് താഴെ പറയുന്ന സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക.
1. അടിച്ചുവാരി വലുത് 2 എണ്ണം (40 രൂപ)
2. രണ്ട് മൂലയുള്ള പ്ലാസ്റ്റിക് മുറം  (150 രൂപ)
3. മോപ്പിങ് ക്ലീനർ (റബർ ടൈപ്പ് പരന്നത്) (100 രൂപ)
4. ബക്കറ്റ് (പഴയത് കരുതുക / 60- 100 രൂപ)
5. പഴയ കട്ടി കൂടിയ തുണികൾ. (സ്വയം കരുതുക.)
6. തൂമ്പ. (അയൽക്കാർ വക കണ്ടെത്തുക)
7. കുട്ട. (അയൽക്കാർ വക കണ്ടെത്തുക)
8. ബീച്ചിംഗ് പൗഡർ (ആരോഗ്യ പ്രവർത്തകരെ സമീപിക്കുക.)
9. ഫെനോയിൽ (50 രൂപ)
10. അണുനശീകരണ സ്വഭാവമുളള ഹാന്റ് വാഷ്  (80 രൂപ)
11. സോപ്പ് ( 20 രൂപ)
12. തോർത്ത് (30 രൂപ)
13. കുടിവെള്ളം (ആൾക്ക് 1 ലിറ്റർ വീതം)

ജലദൗർലഭ്യത ഉള്ള സ്ഥലത്തും, വീടുകൾ വെള്ളം അടിച്ച് കഴുകുവാനും വൈദ്യുത മോട്ടോർ /മണ്ണെണ്ണ മോട്ടോർ 100 മീറ്റർ പൈപ്പ് എന്നിവ കരുതാവുന്നത്. (അറിയുന്നവർ മാത്രം ഓപ്പറേറ്റ് ചെയ്യക.)  ഇത് വഴി കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ വീട് ശുചിയാക്കാൻ സാധിക്കും.

Follow us on
https://chat.whatsapp.com/2T1iq1yFZ5UBr29FPc7464
[16:35, 8/19/2018] Radhakrishnan C K: Please be careful when going outside. Lot of snake bites reported in and around vatakara.  We are getting anti venom to cm hospital.  Pl call me on 9846552570 if any bites happen Dr.Baijumon Balan. 
Pl do pass it
[16:40, 8/19/2018] Radhakrishnan C K: നീലേശ്വരം, ചെറുവത്തൂർ, പിലിക്കോട്, തൃക്കരിപ്പൂർ ചുറ്റുവട്ടത്തു നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഭക്ഷണ-വസ്ത്രങ്ങൾ കോഴിക്കോട് വരെ കൊണ്ടു പോകാൻ ഒരു Ace വണ്ടി ഇന്ന് തയ്യാറാണ്. ഉണ്ടെങ്കിൽ വിളിക്കുക... 9496590645
[16:47, 8/19/2018] Aufucha Pta Prsdt: l
 c
[16:50, 8/19/2018] Radhakrishnan C K: 🙏🙏🙏ദുരന്തങ്ങൾ തീർന്നു കഴിയുമ്പോൾ മലയാളികൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേരുകൾ...

👉നല്ലവരായ നാട്ടുകാർ
 👉മൽസ്യത്തൊഴിലാളികൾ
👉കരസേനാ
👉നാവികസേനാ
👉വ്യോമസേനാ

ശക്തി പ്രകടനങ്ങൾ നടത്തി അംഗബലം തെളിയിച്ച പല സംഘടനകളടയും കൂട്ടായ്മ ദുരിതാശ്വാസ സേവനത്തിനായി ദുരന്ത ഭൂമിയിൽ പ്രവർത്തിക്കാനുള്ള പരിശീലനവും കൂടി പ്രാപ്തമാക്കണം എന്നുള്ള തിരിച്ചറിവുണ്ടാക്കട്ടെ
[16:56, 8/19/2018] Radhakrishnan C K: Scenes in relief camps.will be repeated in many places many times this month.Are we listening ?
[16:57, 8/19/2018] Radhakrishnan C K: കേരളാ സർക്കാരിനോടുള്ള വിരോധം കൊണ്ടാവാം രക്ഷാപ്രവർത്തന നിയന്ത്രണം പൂർണ്ണമായും സൈന്യത്തെ ഏൽപ്പിക്കുക എന്നുള്ള സന്ദേശങ്ങൾ കാണുന്നു.

അത്തരം സർക്കാർ വിരുദ്ധവും പോലീസിനെ കളിയാക്കുന്നതുമായ പോസ്റ്റുകൾ share ചെയ്യുന്നവർ ഒന്നു അറിയുക അപകടത്തിൽ പെട്ടിരിയ്ക്കുന്നത് പിണറായിയോ സഖാക്കളോ അല്ല മലയാളികളാണ്, അതേ മലയാളികൾ. ഇവിടെ ഒരുമായാണ് ആവിശ്യം അല്ലാതെ രാഷ്ട്രീയ മത വിവേചനം അല്ല.

യുദ്ധം അല്ല വെള്ളപ്പൊക്കത്തെയാണ് നാം നേരിടുന്നത്, രണ്ടിനും രണ്ടു സ്വഭാവമാണുള്ളത്‌, യുദ്ധത്തിൽ പൂർണ്ണമായും യുദ്ധ മേഖല ഒഴിപ്പിക്കുന്നു, ജീവനിൽ കൊതിയുള്ളവർ സ്വയം ഒഴിഞ്ഞു പോകുന്നു, പട്ടാളത്തിനു സ്വതന്ത്രമായി യുദ്ധം ചെയ്യാനുള്ള സ്ഥലം ഒരുക്കുന്നു, പക്ഷേ ഇവിടെയൊ?

ഇവിടെ വീടുകൾക്കുള്ളിൽ അകപ്പെട്ടിരിയ്ക്കുന്നവരെ കണ്ടെത്തി രക്ഷപെടുത്തുകയാണ് ചെയ്യുന്നത്, ഇതിനു പ്രാദേശിക സർക്കാരിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം.

പട്ടാളത്തിൽ എന്നത് ഒരു കമാൻഡ് കണ്ട്രോൾ രീതിയാണുള്ളത്, ഇവിടെ സൈനികൻ ഉത്തരവ് മാത്രം അനുസരിയ്ക്കുന്നു, സ്വജീവൻ രക്ഷിക്കുമ്പോൾ അല്ലാതെ സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ള സൈനികന് guidelines കൊടുക്കേണ്ടത്  അത്യാവശ്യമാണ്, അതു സൈനികന്റെ കമാന്ഡറിൽ നിന്നും കിട്ടും പക്ഷേ കമാണ്ടർ ഇൻഫോർമേഷൻ എവിടുന്നു ശേഖരിയ്ക്കും?

ഇവിടെയാണ് സ്റ്റേറ്റ് സർക്കാരിന്റെ ജോലി,
National Disaster Management Authority,
State Disaster Management Authority,
District Disaster Management Authority എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട് ഇതിന്റെ ചെയർമാൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കളക്ടർ എന്നീ നിലയിലാണ് കൂടാതെ National Disaster Response Force (NDRF) എന്നൊരു കേന്ദ്ര അർദ്ധ സൈനിക വിഭാഗവും അതു കൂടാതെ എല്ലാ സ്റ്റേറ്റ് പോലീസിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുമുണ്ട്,

ഏതു ജില്ലായിലാണോ രക്ഷാ പ്രവർത്തനം നടത്തുന്നത് ആ ജില്ലാ കളക്ടറുടെ കീഴിൽ ആയിരിയ്ക്കും പ്രവർത്തനങ്ങൾ മുഴുവൻ,  ജില്ലാ കളക്ടറുടെ മുഖ്യ സപ്പോർട്ട് അതത് ജില്ലയിലെ പോലീസും, കാരണം ഒരു നാടിന്റെ മുക്കും മൂലയും അറിയുന്ന  രണ്ടേ രണ്ടു govt ഒഫീഷ്യൽ പോലീസും വില്ലേജ് ഓഫീസറും മാത്രമാണ്
[16:57, 8/19/2018] Radhakrishnan C K: 🙏🏽
[17:13, 8/19/2018] Subin Kadumeni: This s shot by me. On the way to ernakulam
[17:14, 8/19/2018] Subin Kadumeni: This is the condition running now in edapal 19 August 5.15 pm
[17:16, 8/19/2018] Radhakrishnan C K: കണ്ണൂർ ജില്ലക്ക് പുറത്ത് പഠിക്കാൻ പോയവരോ ജോലി ചെയ്യുന്നവരോ ആയവർക്ക് കണ്ണൂരേക്ക് വരണം എന്നുണ്ടെങ്കിൽ ബന്ധപ്പെടുക. ഇടുക്കിയിലെ ദുരിദാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി കണ്ണൂരിൽ നിന്ന് നാളെ ഒരു ബസ് പുറപ്പെടുന്നു. ഈ വണ്ടി തിരികെ വരുമ്പോൾ നിങ്ങൾക്കും ഞങ്ങളുടെ കൂടെ കണ്ണൂരേക്ക് വരാവുന്നതാണ്.
Contact : 9746845888
[17:25, 8/19/2018] Subin Kadumeni: Plz give me a contact in chengannur or allepy camp
[17:26, 8/19/2018] Subin Kadumeni: Want to know about the road transport facility right now
[17:30, 8/19/2018] Laila Beevi Tr: I   try   my  leavel  best
[17:42, 8/19/2018] Laila Beevi Tr: Aleppey   campile
volunterinte   number
9947166271
7034365618
Afsal
[17:44, 8/19/2018] Laila Beevi Tr: Need all types of assistance
to flood affected victims at S.N. college Cherthala relief camp
Please Contact.S/Lt.Dr.Sudheer.
Mob.9447597026
[17:47, 8/19/2018] Laila Beevi Tr: Mukhalile  ezhutiya
2,, perumayi
Contact  cheyyuka
[17:48, 8/19/2018] Subin Kadumeni: Ok
[18:24, 8/19/2018] Aufucha Pta Prsdt: pl
[18:28, 8/19/2018] Subin Kadumeni: On road Thrissur.. Now. Water level goes down
[19:13, 8/19/2018] Manoj Kumar Eng RP: കണ്ണൂർ ജില്ലക്ക് പുറത്ത് പഠിക്കാൻ പോയവരോ ജോലി ചെയ്യുന്നവരോ ആയവർക്ക് കണ്ണൂരേക്ക് വരണം എന്നുണ്ടെങ്കിൽ ബന്ധപ്പെടുക. ഇടുക്കിയിലെ ദുരിദാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി കണ്ണൂരിൽ നിന്ന് നാളെ ഒരു ബസ് പുറപ്പെടുന്നു. ഈ വണ്ടി തിരികെ വരുമ്പോൾ നിങ്ങൾക്കും ഞങ്ങളുടെ കൂടെ കണ്ണൂരേക്ക് വരാവുന്നതാണ്.
Contact : 9746845888
[19:46, 8/19/2018] Lathika B Ed Mate: ആവശ്യഘട്ടത്തിൽ യാത്രക്ക് മുൻപ് ബസ് സർവീസ് നടത്തുന്നുണ്ടോ എന്ന് ഡിപ്പോകളിൽ വിളിച് അന്വേഷിക്കുക.

#Kerala_Bus_Stations

1 ADOOR 0473-4224764
2 ALAPPUZHA 0477-2251518
3 ALUVA 0484-2624242
4 ANAYARA 0471-2749400
5 ANKAMALI 0484-2453050
6 ARYANAD 0472-2853900
7 ARYANKAVU 0475-2211300
8 ATTINGAL 0470-2622202
9 BANGALORE 0802-6756666
10 CHADAYAMANGALAM 0474-2476200
11 CHALAKUDY 0480-2701638
12 CHANGANASSERY 0481-2420245
13 CHATHANNUR 0474-2592900
14 CHENGANOOR 0479-2452352
15 CHERTHALA 0478-2812582
16 CHITOOR 0492-3227488
17 EDATHUVA 0477-2215400
18 EENCHAKKAL 0471-2501180
19 ERATTUPETTAH 0482-2272230
20 ERNAKULAM 0484-2372033
21 ERUMELY 0482-8212345
22 GURUVAYOOR 0487-2556450
23 HARIPPAD 0479-2412620
24 IRINJALAKKUDA 0480-2823990
25 KALPETTA 0493-6202611
26 KANHANGAD 0467-2200055
27 KANIYAPURAM 0471-2752533
28 KANNUR 0497-2707777
29 KARUNAGAPALLY 0476-2620466
30 KASARAGOD 0499-4230677
31 KATTAKADA 0471-2290381
32 KATTAPPANA 0486-8252333
33 KAYAMKULAM 0479-2442022
34 KILIMANOOR 0470-2672217
35 KODUNGALOOR 0480-2803155
36 KOLLAM 0474-2752008
37 KONNI 0468-2244555 (
38 KOOTHATTUKULAM 0468-2253444
39 KOTHAMANGALAM 0485-2862202
40 KOTTARAKKARA 0474-2452622
41 KOTTAYAM 0481-2562908
42 KOZHIKODE  0495-2723796
43 KULATHUPUZHA 0475-2318777
44 KUMALY 0486-9224242
45 MALA 0480-2890438
46 MALAPPURAM 0483-2734950
47 MALLAPALLY 0469-2785080
48 MANANTHAVADY 0493-5240640
49 MANNARGHAT 0492-4225150
50 MAVELIKARA 0479-2302282
51 MOOLAMATTOM 0486-2252045
52 MOOVATTUPUZHA 0485-2832321
53 MUNNAR 0486-5230201
54 NEDUMANGAD 0472-2812235
55 NEDUMKANDAM 04868-234533
56 NEYYATINKARA 0471-2222243
57 NILAMBUR 04931-223929
58 NORTH PARAVUR 0484-2442373
59 PALA 0482-2212250
60 PALAKKAD 0491-2520098
61 PALODE 0472-2840259
62 PAMBA 0473-5203445
63 PANDALAM 0473-4255800
64 PAPPANAMCODE 0471-2494002
65 PARASSALA 0471-2202058
66 PATHANAMTHITTA 0468-2222366
67 PATHANAPURAM 0475-2354010
68 PAYYANUR 0498-5203062
69 PERINTHAMANA 0493-3227342
70 PEROORKADA 0471-2433683
71 PERUMBAVOOR 0484-2523416
72 PIRAVOM 0485-2265533 (24 x 7)
73 PONKUNNAM 0482-82213
74 PONNANI 0494-2666396
75 POOVAR 0471-2210047
76 PUNALUR 0475-2222626
77 PUTHUKKADU 0480-2751648
78 RANNI 04735-225253
79 SULTHAN BATHERY 0493-6220217
80 THALASSERY 0490-2343333
81 THAMARASSERY 0495-2222217
82 THIRUVALLA 0469-2602945
83 THIRUVAMBADY 0495-2254500
84 THODUPUZHA 0486-2222388
85 THOTTILPALAM 0496-2566200
86 THRISSUR 0487-2421150
87 TVM CENTRAL 0471-2323886
88 TVM CITY 0471-2575495
89 VADAKARA 0496-2523377
90 VADAKKANCHERy 0492-2255001
91 VAIKOM 0482-9231210
92 VELLANAD 0472-2884686
94 VENJARAMOODU 0472-2874141
95 VIKASBHAVAN 0471-2307890
96 VITHURA 0472-2858686
97 VIZHINJAM 0471-2481365




Scroll ചെയ്തു കളയരുത്
ഉപകാരപ്പെടുന്ന പതിനായിരങ്ങൾ number കിട്ടാൻ പാട്പെടുന്നുണ്ട്
[19:49, 8/19/2018] Suresh Health Inspector: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ❤

പാഠപുസ് തകങ്ങൾ നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകും.
വിദ്യാർഥികൾക്ക് യൂണിഫോം സൗജന്യമായി നൽകും

"ക്യാമ്പുകളിൽ ഓരോ വനിതാ പോലീസിനെ വീതം വിന്യസിക്കും"

ഒരു പഞ്ചായത്തിൽ 6 വീതം ആരോഗ്യ ഇൻസ്പെക്ടർമാരെ നിയോഗിക്കും

ആരോഗ്യ പ്രവർത്തനങ്ങൾ തദ്ദേശ ആരോഗ്യ സെക്രട്ടറിമാർ ഏകോപിപ്പിക്കും.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മൽസ്യതൊഴിലാളികളെ ആദരിക്കും.
ഓരോ ബോട്ടുകൾക്കും ഇന്ധനത്തിനു പുറമെ 3000 രൂപ  നൽകും.
കേടുപാടുകൾ പറ്റിയവയ്ക്ക് നഷ്ടപരിഹാരം നൽകും

ശുദ്ധജല വിതരണത്തിനു പ്രാധാന്യം നൽകും.

വൈദ്യുതി ബന്ധം പുന:സ്ഥാപിക്കും

വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമെത്തിക്കും

ഇനിയും വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും

രക്ഷാപ്രവർത്തനത്തിൽ മരിച്ചവർക്ക് ആദരം നൽകും.

സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

 ഇനി ഊന്നൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്.

രക്ഷപ്പെടുത്തിയവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം.

പുനരധിവാസത്തിന് ഇനിയും എല്ലാവരുടേയും സഹായം വേണം.

മുഖ്യമന്ത്രി 💕💕💕
[19:51, 8/19/2018] Aneesh Cherupu: https://m.facebook.com/story.php?story_fbid=497987387386957&id=1402531043294719
[20:00, 8/19/2018] Aneesh Cherupu: https://m.facebook.com/story.php?story_fbid=2204815806416340&id=1402531043294719
[20:12, 8/19/2018] Vivek: ആരെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ടോ.. ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും മെഡിസിൻ അത്യാവശ്യ വസ്തുക്കൾ വാങ്ങി അയക്കുന്നുണ്ട്.. അത്യാവിശ്യമുള്ളവർ മെസ്സേജ് ചെയ്യാമോ. ആദ്യ ട്രക്ക് ഇന്ന് രാത്രി പുറപ്പെടും. എവിടെയെങ്കിലും shortage ഉണ്ടെങ്കിൽ ഒന്നറിയിക്കുക. Arrange ചെയ്യാം...

Sushanth - 9740 623002

Confirmed & Updated 9:40 pm 18/08/18
[20:12, 8/19/2018] Aneesh Cherupu: https://m.facebook.com/story.php?story_fbid=1685489354910023&id=1402531043294719
[20:14, 8/19/2018] Vivek: This iz rubbish & pl dont forward such misleading messages. He should be taken by authority for investigation.
@Arjun T R Eng Club pl look in to the matter to take care.
Thx
[20:28, 8/19/2018] Immanul: Plse share  Kannur  alakode ഭാഗത്തുള്ളവർ  ദയവു ചെയ്തു സഹായിക്കുക  Okസുഹൃത്തുക്കളെ( karuvanchal and alakode pick up points undaakunnathaanu) contact 9496622884
ചെറുപുഴയിൽ  നിന്ന് ഇവരുടെ ടീം  ആവശ്യ സാധനങ്ങളുമായി ഇരുട്ടി, വയനാട് ഭാഗത്തുള്ള  പല  പുനരധിവാസ കേന്ദ്രങ്ങളും സന്ദർശിക്കുന്നു
ആവശ്യ സാധനങ്ങള്‍  തന്നു സഹായിക്കാൻ താല്പര്യം ഉള്ളവർ   ഒന്ന് വിളിക്കുക...
9744324838 Libin Mathew
9048222447 Faiz Muhammed
7909209402 Shabeer Bin Hamza
9447545132 Ligin Kallarackal
9633048009 Ratheesh Chulleri
7012115374 Sarin
9048610143 Nidhun Kadamkottu Valappil
8547620366 Vinod palangadan
[21:08, 8/19/2018] +91 90484 42350: Title: ദുരിതബാധിതർക്കായി പുതിയ വസ്ത്രം, ആഹാരസാധനങ്ങൾ ,ബെഡ്ഷീറ്റ് ,കമ്പിളി തുടങ്ങി ക്യാബ്ബിലേക്കുള്ളവ KSTA കൊല്ലം ജില്ലാ കമ്മിറ്റി സമാഹരിക്കുന്നു
സഹായിക്കുവാൻ കഴിയുന്നവർ ശാസ്താംകോട്ട സബ്ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക
9048442350

[21:21, 8/19/2018] +91 90484 42350: Title: കെ.എസ്.ടി.എ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് നൽകുന്നതിനായി പുതിയ വസ്ത്രങ്ങൾ,തോർത്ത്,പുതപ്പ്,  ബിസ്ക്കറ്റ്,റസ്ക്ക്, അവൽ, കുപ്പിവെള്ളം, സോപ്പ്, ബ്ലീച്ചിംഗ് പൗഡർ, കൊതുക് തിരി തുടങ്ങിയവ സമാഹരിച്ചു നൽകുന്നുണ്ട്. ശാസ്താംകോട്ട ഉപജില്ലയിലെ എല്ലാ അധ്യാപക സുഹൃത്തുക്കളും ഈ സംരംഭത്തിൽ സഹായിക്കുമല്ലോ. 20.08.2018 ന് ശാസ്താംകോട്ട ബി.ആർ.സി .യിൽ എത്തിക്കുക. കഴിയാത്തവർ അറിയിച്ചാൽ വന്ന് ശേഖരിക്കുന്നതാണ്. 21.08.2018 ന് രാവിലെ 10 മണിക്ക് ശേഖരിച്ചവ ജില്ലാ കമ്മിറ്റിക്ക് കൈമാറും. പരമാവധി സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുക 9048442350 എന്ന നബ്ബറിൽ ബന്ധപ്പെടുക

[22:04, 8/19/2018] Radhakrishnan C K: 👏
[22:06, 8/19/2018] Subin Kadumeni: We will make it happen
[22:06, 8/19/2018] Subin Kadumeni: Call me if you have shortage in any materials
[22:06, 8/19/2018] Subin Kadumeni: We have a team for cleaning work
[22:06, 8/19/2018] Subin Kadumeni: Call me if you need anything. Anytime.
[22:06, 8/19/2018] Subin Kadumeni: Our friends from pulingome xterm adventures. Now in chengannur. With their private raft.. And pilots.. I'm here in ERNAKULAM
[22:07, 8/19/2018] Radhakrishnan C K: 👏❤💪🏾
[22:07, 8/19/2018] Subin Kadumeni: Mr Shyju from pulingome.. Owner👏🏻👏🏻
[22:11, 8/19/2018] District n s s: എം.ടി.യുടെ രണ്ടാമൂഴത്തിൽ ത്രസിപ്പിക്കുന്ന ഒരു രംഗമുണ്ട്. കുരുക്ഷേത യുദ്ധഭൂമിയിൽ കൗരവപക്ഷത്തിന്റെ തിന്മയുടെ ശക്തികേന്ദ്രങ്ങളെ തച്ചെറിയുന്ന ഘടോൽക്കചനും കൂട്ടരും.. അവർ അസുര ജന്മങ്ങളായിരുന്നു. പരിക്ഷ്കൃതരായിരുന്നില്ല.. ഉപചാരങ്ങളോ യുദ്ധ മര്യാദകളോ ശീലിക്കാത്തവർ. അവർക്ക് ലക്ഷ്യം വിജയം മാത്രമായിരുന്നു. യുദ്ധഭൂമിയിൽ ഇരമ്പിയാർക്കുന്ന കൗരവപ്പടയെ രാപ്പകൽ യുദ്ധത്തിൽ ചവിട്ടിമെതിച്ച് നശിപ്പിച്ച് അവർ പിൻതിരിയുമ്പോൾ പാണ്ഡവർ വിജയം മണത്തു തുടങ്ങിയിരുന്നു. പക്ഷേ വിജയ ശേഷം അസുരഗണങ്ങളെ ആരും വാഴ്ത്തിയില്ല.. മറക്കുക തന്നേ ചെയ്തുവത്രേ.. പക്ഷെ അവിടെയാണ് ആ അപരിഷ്കൃത മനുഷ്യരുടെ മഹത്വം. അവർ വിജയാലോഷം പാണ്ഡവർക്ക് അവകാശമാക്കി പരാതികളില്ലാതെ, പരിഭവമില്ലാതെ കടന്നു പോകുന്നു. തല ഉയർത്തിപ്പിടിച്ച് തിരികെ കാടിന്റെ വന്യതയിലേക്ക്.

കടലിന്റെ മക്കളെ, അരയക്കൂട്ടത്തെ നാമെന്നും രണ്ടാം തരമായി മാത്രമാണ് കണ്ടിരുന്നത്. വാഴ്ത്തുപാട്ടുകളിലൊന്നും നമ്മളവരെ ഉൾക്കൊള്ളിച്ചിട്ടില്ല. പട്ടിണിയിലും ദുരിത ദിനങ്ങളിലും അവൻ തകർന്നിട്ടും നാമതറിഞ്ഞില്ല. ട്രോളിംഗ് നിരോധന സമയങ്ങളിൽ, കടൽ പിണങ്ങിയ നാളുകളിൽ മീൻ കിട്ടാതായ നമ്മൾ പരിഭവത്തോടെ ചിക്കൻ വാങ്ങി ഉണ്ടു നിറഞ്ഞു.

അവർ തങ്ങളുടെ ജന്മനാടിന്റെ അവസ്ഥ കണ്ടാണ് കുതിച്ചെത്തിയത്, പ്രളയത്തിരകളിലേക്ക് അമ്പിന്റെ കൃത്യതയോടെ പറന്നിറങ്ങിയത്.. മരണത്തിന്റെ കൈയ്യിൽ നിന്നും നമ്മെ ഉയർത്തിയെടുത്തത്.. അസുരന്റെ വീര്യത്തോടെ പ്രളയത്തെ ചവിട്ടിമെതിച്ചത്.. പിന്നെ നിസ്വാർത്ഥമായി പിൻവാങ്ങുന്നത്.. നമ്മളവരെ മറക്കരുത്. ഇനിയുള്ള ജീവിതമെങ്കിലും നാമവരെ രണ്ടാം തരമായി കാണരുത്. വിദ്യയുണ്ടാവില്ല. വൃത്തിയുണ്ടാവില്ല. പക്ഷേ നന്മയാണ്.. നിസ്വാർത്ഥ ജന്മങ്ങളാണ് ആ പാവങ്ങൾ..

ദുരിത ദിനങ്ങളിൽ കേരളത്തെ കൈകളിലേന്തിയ ഓരോ മത്സൃ ബന്ധുവിനും എന്റെ കൂപ്പുകൈ.
[22:18, 8/19/2018] Radhakrishnan C K: 🙏🏽
[22:19, 8/19/2018] ലത സഹോദരി: 💪💪💪
[22:23, 8/19/2018] Sunil Vm Eng: റാന്നി വെള്ളം ഇറങ്ങി കഴിഞ്ഞപ്പോൾ 😳😳😳
[22:49, 8/19/2018] Sini Invigilator: Kerala government's official video. Please circulate.
[23:00, 8/19/2018] Subin Kadumeni: Allepy Town. Its almost going good here
[23:00, 8/19/2018] Subin Kadumeni: Camps are running
[23:00, 8/19/2018] Subin Kadumeni: Aalukale mattitund
[23:00, 8/19/2018] Subin Kadumeni: Chief parts are under water..
[23:01, 8/19/2018] Subin Kadumeni: 🌧🤒
[23:19, 8/19/2018] Gopakumar G K: അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ കിട്ടുന്നു

കേരളത്തിലെ വെള്ളപ്പൊക്കത്തിന് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ കിട്ടിയുട്ടുണ്ട്. .  കഴിഞ്ഞ ദിവസങ്ങളിൽ വെള്ളപ്പൊക്കത്തിന്റെ ആകാശ ദൃശ്യങ്ങൾ അയച്ചു തന്നവർക്ക് നന്ദി.

അടുത്ത ദിവസങ്ങളിൽ അത് കൂടി വരും, അന്താരാഷ്ട്ര മാധ്യമ സംഘങ്ങൾ നേരിട്ട് കേരളത്തിൽ എത്തുകയും ചെയ്യും. ഇത് കേരളത്തിന് അത്ര പരിചയമില്ലാത്തതാണ്. അതുകൊണ്ട് തന്നെ സർക്കാരും സന്നദ്ധ സംഘടനകളും നാട്ടിലെ മാധ്യമങ്ങളും എല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരവിന് തയ്യാറെടുക്കണം.

ഇനി വരുന്ന ദിവസങ്ങളിൽ ഏറ്റവും പ്രധാനമായത് പ്രളയത്തിൽ അകപ്പെട്ടവരുടെ കഥകളും, അതിൽ നിന്നും രക്ഷപെടുത്താൻ ശ്രമിക്കുന്നവരുടെ പാഠങ്ങളും ആണ്. അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും നാം എന്താണ് പ്രതീക്ഷിക്കുന്നത് എന്നും കൃത്യമായി ഒന്ന് പറയാൻ തയ്യാറായിരിക്കുന്നത്  നന്നായിരിക്കും. കേന്ദ്രവും സംസ്ഥാനവും ഭരണകക്ഷിയും പ്രതിപക്ഷവും ഒക്കെ  പരസ്പരം കുറ്റപ്പെടുത്തുന്ന തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ആണ് നാം നൽകുന്നതെങ്കിൽ, അവ ശരിയാണെങ്കിൽ കൂടി,  അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള സഹായം കുറയാനേ അത് വഴി വെക്കൂ.

മുരളി തുമ്മാരുകുടി
[23:24, 8/19/2018] Gopakumar G K: http://news.keralakaumudi.com/beta/news.php?NewsId=NCRP0232099

കരസേനയുടെ പേരിൽ വ്യാജപ്രചരണം നടത്തിയത് സൈനികനല്ല, അന്വേഷിക്കുമെന്ന് പൊലീസ്തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയയാൾ സൈനികനല്ലെന്ന് സ്ഥിരീകരണം. കരസേനയുടെ പേരിൽ നടത്തിയ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈനിക വേഷത്തിൽ ഇയാൾ നടത്തിയ പ്രസ്‌താവനകൾ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടായിക്കിയുരുന്നു.
[23:55, 8/19/2018] Gopakumar G K: app-facebook
Amal Ravi
11 hours ago
എഴുതേണ്ട എന്നു പലവട്ടം കരുതിയതാണ്, പക്ഷെ..

ആഗസ്റ്റ് 17 രാവിലെ ബാങ്കിൽ എത്തുമ്പോൾ പുറത്തു 70 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരു വൃദ്ധൻ നിൽക്കുന്നു. മൽസ്യ തൊഴിലാളി ആണ്. ക്ഷേമ പെൻഷനുകൾ വാങ്ങിക്കാൻ ബ്രാഞ്ചിൽ വന്നു കണ്ടിട്ടുണ്ട്. പരിചയം ഒന്നുമില്ല. എന്തേ ഇത്ര നേരത്തെ എന്നു ചോദിച്ചപ്പോൾ കുറച്ചു പണം എടുക്കണം എന്നു പറഞ്ഞു.

ലോഗിൻ ചെയ്ത് ഇടപാടുകൾ തുടങ്ങുമ്പോഴേക്കും 4 പേർ കൗണ്ടറിൽ നിൽക്കുന്നുണ്ട്. കണ്ണൂർ അഴിക്കോട് ഭാഗത്തുനിന്നും ഇന്നലെ കുറച്ചു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയല്ലോ എന്നു അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി..
' അതേ മോനെ, രാത്രി 12 മണിക്കാണ് ബോട്ട് വിടണം എന്നു തീരുമാനിക്കുന്നത്. 25 ബോട്ടുകൾ, തൊഴിലാളികളും പോലീസും ലോറിയിൽ കയറ്റി കൊണ്ട് പോയി. എല്ലാം കഴിയുമ്പോഴേക്കും രാവിലെ ആയി. കൂടെ പോയവന്മാരുടെ വീടുകളിലേക്ക് കുറച്ച് അരിയും സാധനവും മേടിക്കണം. 4000 രൂപ പാസ്സ്ബുക്കിൽ ഉണ്ട്. അത് വേണം.. '

മനസ്സ് മരവിച്ചുപോകുന്ന സന്ദർഭങ്ങൾ ഉണ്ടല്ലോ..

ബാങ്കിങ് പ്രയോറിറ്റിയും ടോക്കനും ഒന്നും നോക്കാതെ വിത്ത്ഡ്രാവൽ ഫോമും എഴുതികൊടുത് അങ്ങേർക്ക് വിറക്കുന്ന വിരലുകളോടെ എണ്ണിക്കൊടുത്ത അഞ്ഞൂറിന്റെ 8 നോട്ടുകൾ ഉണ്ടല്ലോ.... അതിനെക്കാളും വലിയ ഒരു ബാങ്കിങ് സേവനവും ഞാൻ ചെയ്തിട്ടില്ല..

ഇവർ ആരെന്നു അറിയാമോ..??

മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നാം പിടിച്ചു പറിക്കുന്നവർ..
ലാഭകരമല്ലാത്ത ഇടപാടുകാർ എന്നു പറഞ്ഞു നമ്മളിൽ ചിലർ ഒഴിവാക്കാൻ ശ്രമിക്കുന്നവർ..
ഫോം പൂരിപ്പിക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ നമ്മളിൽ പലരും അവഗണിക്കുന്നവർ..
പെന്ഷൻ വന്നോ എന്നു അന്വേഷിക്കുമ്പോൾ, മനസിൽ അവജ്ഞയോടെയെങ്കിലും ഒരു പക്ഷെ നമ്മൾ സമീപിച്ചവർ..

മത്സ്യത്തൊഴിലാളികൾ ആണ്..
മഴയാണ്, പേമാരിയാണ്, പ്രളയമാണ്, ട്രോളിങ് നിരോധനമാണ്, വറുതിയാണ്, പട്ടിണിയാണ്, പലരുടെയും കുടുംബങ്ങൾ ക്യാമ്പുകളിൽ ആണ്...

രണ്ടു ലക്ഷത്തിലധികം നമ്മളെ ജീവിതത്തിലേക്കു തിരികെകൊണ്ടുവന്നവർ ആണ്..

മനുഷ്യർ ❤
എത്ര മനോഹരമാണവർ ❤

നബി : ലാഭനഷ്ട കണക്കും കോസ്റ്റ് പ്രോഫിറ്റ് സങ്കൽപ്പവും ഉത്തരാധുനിക മാനേജ്‌മെന്റ് തിയറിയുമായി ഒരു മോനും ഈ വഴിക് വരേണ്ടതില്ല..

- അമൽ രവി

5.2K
32
5K
[06:44, 8/20/2018] Gopakumar G K: എറണാകുളം മംഗലാപുരം പാത യിൽ വണ്ടി ഓടുന്നു
[07:35, 8/20/2018] Chandran Kamballur: 🙏🙏🙏. From the depth of heart....
[07:49, 8/20/2018] Gopakumar G K: രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണചുമതല സൈന്യത്തിന്‌ വിട്ടുനല്‍കണമെന്ന ആവശ്യത്തില്‍ അര്‍ഥമില്ല; സര്‍ക്കാരുമായി യോജിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഫലപ്രദം: മേജര്‍ ജനറല്‍ സഞ്ജീവ്‌ നരൈന്‍

 രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണചുമതല സൈന്യത്തിന്‌ വിട്ടുകൊടുക്കണമെന്ന ആവശ്യത്തില്‍ അര്‍ഥമില്ലെന്ന്‌ കരസേനാ മേജര്‍ ജനറല്‍ സഞ്ജീവ്‌ നരൈന്‍. നിലവില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനമാണ്‌ സൈന്യം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ്‌ സൈന്യത്തിന്റെ ചുമതലയെന്നും മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.


പ്രകൃതിദുരന്തങ്ങള്‍ വരുമ്ബോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായും സൈന്യം ഏറ്റെടുക്കുന്ന പതിവില്ല. തമിഴ്നാട്,ആസാം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്ബമുണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാരും സൈന്യവും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ഒരിടത്തും സൈന്യം ഒറ്റക്ക് ഡിസാസ്റ്റര്‍ ഓപ്പറേഷന്റെ ചുമതല ഒറ്റയ്ക്ക് നടത്തിയിട്ടില്ല. സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായും സൈന്യത്തിന്‌ വിട്ടുകൊടുക്കണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെയാണ്‌ യാഥാര്‍ഥ്യം വെളിപ്പെടുത്തി കരസേനാ മേജര്‍ ജനറല്‍ തന്നെ രംഗത്തെത്തിയത്‌.
[07:51, 8/20/2018] Laila Beevi Tr: മംഗലാപുരം   എറണാകുളം   പാതയിൽ
Train   ഓടുന്നുണ്ടങ്കിൽ
വിവരം  തരാമോ
detais   edamo
rail  way stationil
വിളിച്ചിട്ട്  edukkunnilla
[07:59, 8/20/2018] Gopakumar G K: Track fit ആണ്. ഇന്നല രാത്രി 11.30 യോടെ ഫിറ്റ്നൽകി
ഇന്ന് രാവിലെ 6 മണിക്ക് രണ്ട് ടെസ്റ്റ് വണ്ടികൾ ഓടുന്നുണ്ട് ' ഇൻറർ സിറ്റി എറണാകുളത്ത് ഓടാൻ റഡിയായി നിൽക്കുന്നു.
[08:00, 8/20/2018] Gopakumar G K: Official information
[08:07, 8/20/2018] Laila Beevi Tr: Thanks   sir
[08:12, 8/20/2018] Radhakrishnan C K: 👏
[08:15, 8/20/2018] Gopakumar G K: ഇനി ഒരാഴ്ചയാവുമ്പോഴെക്കും മറ്റൊരു ടീം ഇറങ്ങും,
NASAപറഞ്ഞു കേരളത്തിൽ 500 cm മഴ പെയ്യും മൊത്തം മുങ്ങി താഴും ഓടി രക്ഷപെട്ടോന്നൊക്കെ.

IMD, വെബ് സൈറ്റ് ഒന്ന് നോക്കിട്ട് ഉറപ്പ് വരുത്തണം.
[08:25, 8/20/2018] Subin Kadumeni: Info from Tvm.. Today onwards train will be running throughout kerala
[08:25, 8/20/2018] Subin Kadumeni: Tvm to mnglore
[08:49, 8/20/2018] Radhakrishnan C K: 👏
[08:54, 8/20/2018] Jinesh: Anyone available from adimali?
[08:55, 8/20/2018] Radhakrishnan C K: You mean a volunteer ?
[08:55, 8/20/2018] Jinesh: Yes
[08:56, 8/20/2018] Jinesh: A driver and vehicle is stuck up at adimali....it's rekeif materials from tvpm.  Also there is fuel shortage...Can anything be done. .
[08:56, 8/20/2018] Radhakrishnan C K: Subin ,pls update your team's position.
[08:58, 8/20/2018] Radhakrishnan C K: Da onnu

pettann share cheyyo serikum urgent


O+ blood urgent
എല്ലാരും ഒന്ന് പെട്ടന്ന് ഷെയർ ചെയ്യുവോ?? ഈ വരുന്ന ബുദ്ധനാഴ്ചത്തേക്ക് വേണ്ടിയാ.. !!! Contact:9745637242
Name : archana
Or
Contact:8086451728
എല്ലാരും ഒന്ന് വേഗം ഷെയർ ചെയ്ത തരണേ please
[08:59, 8/20/2018] Radhakrishnan C K: 👏🙏🏽
[09:09, 8/20/2018] Subin Kadumeni: Our rafting team in chengannur.. I m now in TRIVANDRUM.. Here huge  medicine stock is there.. Students and pg s are separating the medicines for easy transportation.. Hectic work
[09:11, 8/20/2018] Subin Kadumeni: For Adimali Plz contact Mr pradeep. My Elder brother. He is medical officer in Irumbupalam. Near adimali. He can do something for sure
[09:11, 8/20/2018] Subin Kadumeni: §Pradeep
[09:11, 8/20/2018] Sudhir Ttc: 👍👍🌹🌹
[09:12, 8/20/2018] Madhu Ko: നമുക്ക് ഒരന്നന്നര ടീമുണ്ടെന്നു പറ.... !!

UN ന്റെ നാവികസേനയെ വെല്ലുന്ന രക്ഷ പ്രവർത്തനവുമായി കടലിന്റെ മക്കൾ..

കൃത്രിമ വെളിച്ചവും പവർബാങ്കും  ഫൈബർ ബോട്ടുമായി രക്ഷക്കെത്തിയത്  പഠനം കഴിഞ്ഞിട്ടും ജോലിയില്ലേ  എന്ന് പലരും പുച്ഛിച്ച നമ്മടെ ബിടെക് മച്ചാന്മാർ

ആവശ്യമായ സാധനങ്ങളുടെ കണക്കുകൾ കൃത്യമായി അറിയിക്കുകയും കിട്ടിയ സാധനങ്ങൾ ക്യാമ്പുകളിലേക് വീതം വെച്ച് നൽകിയതും ഇപ്പൊ ഡിമാൻഡ് ഇല്ലെന്നു പലരും പറഞ്ഞു തള്ളിയ  കോമേഴ്‌സ്കാർ 

ബിൽഡിങ്ങുകളിൽ കൂടുങ്ങികിടക്കുന്നവരുടെ 
 വിവരങ്ങൾ കൃത്യമായി കൈമാറി  വികസിത രാജ്യത്തെ വെല്ലുന്ന രീതിയിൽ സൈബർ ലോകത്തെ വിനയോഗിച്ചത് നിങ്ങൾ പണ്ട് പറഞ്ഞ ഒരു പണിയുമില്ലാത്ത ട്രോളന്മാർ

ഭക്ഷണവും വസ്ത്രവും മറ്റു ആവശ്യ സാധനങ്ങളും കൃത്യമായി  ശേഖരിച്ചു ക്യാമ്പുകളിലും മറ്റും  എത്തിച്ചു കൊടുത്തത് നിങ്ങൾ ബക്കറ്റ് സംഘടന എന്ന്  എഴുതി തള്ളിയ സന്നദ്ധ സംഘടനകൾ .

ദുരിതം അനുഭവിക്കുന്നവർക് അന്തിയുറങ്ങാൻ  ആശ്വാസമായത് മത സാമുദായിക രാഷ്ട്രീയ നേതാക്കളും അവർ നേതൃത്വത്തിലുള്ള  ആരാധനാലയങ്ങളും സ്കൂളും പാർട്ടി ഓഫീസുകളുമാണ്

തുച്ഛമായ ശമ്പളം ആണെങ്കിൽ കൂടിയും വൈദ്യസഹായവുമായി നമ്മുടെ സ്വന്തം മാലാഖമാർ -നഴ്സിങ് സ്റ്റുഡന്റ്സ്

മരുഭൂമിയിൽ നിന്നും ഉറ്റവർക്കും നാടിനും വേണ്ടിയുള്ള  പ്രാർത്ഥനകളും  സഹായങ്ങളുമായി കൂടെ നിന്നത് ഇത്രകാലം നി അവിടെ പോയിട്ടു എന്തുണ്ടാക്കി എന്ന് നിങ്ങൾ ചോദിച്ച പ്രവാസികൾ .

തങ്ങളോടുള്ള  ഇഷ്ട്ടം ജനങ്ങൾക്കു  മാർഗനിദ്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചത് സന്ദർഭത്തെ ജീവിതഭിനയമാക്കിയ നുമ്മടെ സിനിമ പ്രവർത്തകർ

ഇവരെയെല്ലാം കോഡിനേറ്റ്ചെയ്തത് കൈമടക്ക്കാരെന്നു സമൂഹത്തിൽ പരിഹസിച്ച ഗവണ്മെന്റ് ഉദ്യോഗസ്ഥർ

ലോകബാങ്കിനെക്കാൾ വേഗത്തിൽ സാമ്പത്തിക ഹസ്തവുമായി വ്യവസായിക പ്രമുഖർ

 അതിനേക്കാൾ നെഞ്ചു വിരിച്ചു  ഒരു ജനതയുടെ കൂടെ നിന്നത് ഗോവെര്ന്മേന്റും കട്ട സപ്പോർട്ടായ പ്രതിപക്ഷവുമാണ്.....
ആർമിയും, പോലീസ്, ഫയർ ഫോഴ്സ്  അങ്ങനെ കേരളത്തിന്റെ ലിസ്റ്റ് നീളുന്നു...

ഇവിടെ മാത്രം എന്താണ്  ഇങ്ങനെ  എന്ന് ചോദിക്കുന്നവേരോട്

"ഇത് കേരളമാണ്..ഇവിടിങ്ങനെയാണ് "

ചവിട്ടി താഴ്ത്താനാണ് ഉദ്ദേശമെങ്കിൽ ജയിച്ചു കാട്ടാനാണ് തീരുമാനം .. !!!
[09:13, 8/20/2018] Subin Kadumeni: CKR Sir.. Plz Contact Dr pradeep for adimali enquiry
[09:14, 8/20/2018] Binesh Wynad: @Jinesh
[09:14, 8/20/2018] Jinesh: Ok
[09:16, 8/20/2018] Radhakrishnan C K: 🙏🏽
[09:20, 8/20/2018] Gopakumar G K: Below normal rains expected in Kerala in the next 10 days as the next low moves along axis up north. North TN coast of Chennai to Delta belt will see convective rains in the last week of August.
=====================
Kerala
----------
The break in rains in Kerala is going to continue for next 10 days with the next monsoon low expected to move north all along the monsoon axis. There is also the next low expected to form at end of the month and it will also move higher in latitude and take the path of the present low. (note:isolated spells will occur here and there in Kerala)  But no active monsoon spell is expected. (See the active and no active winds example enclosed of that of 5th August (weak) and 12th August (active))


[09:23, 8/20/2018] Babu padmalaya: Response to Suresh
[09:44, 8/20/2018] Gopakumar G K: ഇതൊരു മുന്നറിയിപ്പാണ്, ഒരുപക്ഷെ ഞാന്‍ ഈ എഴുതുന്നത്‌ ഒരു കോണ്‍സ്പിറസി തിയറിയാണ് എന്ന് ആദ്യത്തെ കുറച്ചു ഭാഗം വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാന്‍ സാധ്യതയുണ്ട് എന്നെനിക്കറിയാം. പരിപൂര്‍ണ്ണമായും വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞാന്‍ ഇതെഴുതുന്നത് എന്നുള്ള കാര്യം നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ആ വസ്തുതകളെ സ്ഥാപിക്കുന്ന തെളിവുകള്‍ ലേഖനത്തിന്‍റെ അവസാനം ചേര്‍ത്തിട്ടുണ്ട്‌.

കേരള ജനത ഒരു ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റൊരു ദുരന്തം നമ്മെ തുറിച്ചു നോക്കുന്നുണ്ട്, പലരും അതിനെക്കുറിച്ച് ബോധവാന്മാരല്ല. കേരളജനതയെ മാത്രമല്ല, ലോകത്ത് എവിടെയൊക്കെ പ്രകൃതി ദുരന്തങ്ങള്‍ നടന്നിട്ടുണ്ടോ, അവിടെയൊക്കെ തൊട്ടുപുറകെ ഈ ദുരന്തവും എത്തിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല, മനുഷ്യക്കടത്ത് ആണ്.

ജലപ്രളയവും സുനാമിയും ഭൂകമ്പവും ചുഴലിക്കാറ്റും മറ്റു പ്രകൃതി ദുരന്തങ്ങളും സാധാരണക്കാര്‍ക്ക് തീരാ നഷ്ടമാണ് വരുത്തി വെക്കുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അത് ഒടുങ്ങാത്ത ലാഭമുണ്ടാക്കുന്ന ചാകരക്കാലമാണ്. ദുരന്തത്തെ അതിജീവിച്ചു വരുന്ന മനുഷ്യരുടെ തളര്‍ച്ചയും, ആ സമയത്ത് ആശ്രയമായി നീട്ടുന്ന ഏതു വൈക്കോല്‍ത്തുമ്പിലും കയറിപ്പിടിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവിക ചോദനയേയും അവര്‍ സമര്‍ത്ഥമായി മുതലെടുക്കുന്നു.

ഓരോ ദുരന്തസ്ഥലത്തും അവര്‍ എത്തുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ചിലപ്പോളവര്‍ ബസ്സിലും ലോറിയിലും കയറി എത്തിയെന്നിരിക്കും, ചിലപ്പോളവര്‍ മെഴ്സിഡസ് ബെന്‍സില്‍ കയറി വന്നെന്നിരിക്കും. ചിലപ്പോളവര്‍ നമ്മുടെ കണ്ണ് വെട്ടിച്ച് ബലമായി തട്ടിക്കൊണ്ടുപോയെന്നിരിക്കും, ചിലപ്പോളവര്‍ റെസ്ക്യൂ ടീമംഗങ്ങളെന്ന വ്യാജേന വന്നെന്നിരിക്കും, ചിലപ്പോളവര്‍ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ മനുഷ്യക്കടത്ത് നടത്തിയെന്നുമിരിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായി മാറിയ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ വരുന്ന മക്കളില്ലാത്ത വിദേശി ദമ്പതികളുടെ രൂപത്തിലോ അല്ലെങ്കില്‍ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും അനാഥാലയത്തിന്‍റെ പ്രവര്‍ത്തകരെന്ന നിലയിലോ അവര്‍ വരാം. എങ്ങനെ വന്നാലും അവരുടെ ‘ഡോക്കുമെന്‍റ്സുകള്‍’ എല്ലാം കിറുകൃത്യമായിരിക്കും. ഒരു സന്ദേഹവും ആര്‍ക്കും അവരുടെ മേല്‍ ഉണ്ടാകാത്ത വിധത്തില്‍ നടക്കാന്‍ അവര്‍ക്കറിയാം. കാരണം, തങ്ങളുടെ അശ്രദ്ധ മൂലം കോടിക്കണക്കിന് ഡോളറിന്‍റെ വ്യാപാര നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഇവരുടെ ആളുകള്‍ വരുന്നത് ദുരന്തം സംഭവിച്ചു ഒരാഴ്ചയുടെ ഇടവേള കഴിഞ്ഞിട്ടാണ്. ആ സമയത്ത് തന്നെ വരുന്നതിനു ചില കാരണങ്ങളുണ്ട്:

1. താല്‍കാലികമായിട്ടെങ്കിലും ആ സമയമാകുമ്പോഴേക്കും ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കും. കിഡ്നാപ്പ് ചെയ്യപ്പെട്ടവരെ എത്രയും പെട്ടെന്ന് ദുരന്ത ഭൂമിയില്‍ നിന്നോ ആ സംസ്ഥാനത്ത് നിന്ന് തന്നെയോ കടത്തുവാന്‍ ഗതാഗതയോഗ്യമായ റോഡുകള്‍ അവര്‍ക്ക് അത്യാവശ്യമാണ്.

2. ദുരന്തത്തില്‍ അകപ്പെട്ടവര്‍ മാനസികവും ശാരീരികവുമായി ഏറ്റവും ക്ഷീണിച്ചിരിക്കുന്ന സമയമായിരിക്കും അത്. ദുരന്തവുമായി മനസ്സ് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത സമയം. വേണ്ടത്ര ഭക്ഷണമോ വെള്ളമോ കിട്ടാതെ ശരീരവും തളര്‍ന്നിരിക്കുന്ന സമയമായിരിക്കും അത്.

3. ദുരന്തത്തില്‍പ്പെടാത്ത ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ശാരീരികമായി ക്ഷീണിച്ചിരിക്കുന്ന സമയം കൂടിയായിയിരിക്കും അത്. അവരുടെ ടീമില്‍പ്പെട്ട ആരെങ്കിലും നാട്ടുകാരുടെ പിടിയില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്തി കൊണ്ടുപോരാന്‍ ഇതുമൂലം അവര്‍ക്ക് എളുപ്പം സാധിക്കും.

ഓരോ പ്രകൃതി ദുരന്തത്തിനു ശേഷവും ഈ കഴുകന്മാര്‍ വന്ന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ നല്‍കുന്നു:

നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം നടന്ന മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ :  https://journeys.dartmouth.edu/NepalQuake-CaseStudies/human-trafficking/

https://www.ncbi.nlm.nih.gov/pubmed/2


[09:45, 8/20/2018] Sini Invigilator: വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ഉണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്തു മാറ്റി വേറെ AC നമ്പർ ചേർത്ത്  സ്പ്രെഡ് ആകുന്നുണ്ട് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നവർ ദയവായി കൺഫേം ചെയ്തു അയക്കുക
[09:46, 8/20/2018] Radhakrishnan C K: അവസരോചിതം.
[09:52, 8/20/2018] Jinesh: Any volunteers from pandanad, chengannur?
[09:53, 8/20/2018] Jinesh: To locate a missing person
[09:54, 8/20/2018] Radhakrishnan C K: Pls add any kind of information which might lead to the missing person.
[09:54, 8/20/2018] Jinesh: Rekha and Anil
Mitramadom
Pandanad
Chengannur
Got trapped on the second floor of a double storeyed building behind public library,
[09:54, 8/20/2018] Jinesh: 9961094417 Anil
[09:55, 8/20/2018] Jinesh: There is open paddy field behind library. Trapped house is close to paddy field behind library,
[09:55, 8/20/2018] Jinesh: Rekha 81 568 897 74
[10:26, 8/20/2018] Radhakrishnan C K: Sir,

This mail is an appeal to you to join in our efforts to rebuild ‘God’s own country’ which is facing the worst flood in its history.

Kerala is called ‘God’s own country’ because it is blessed with natural beauty where 35 million people live in harmony. Today my homeland is flooded with an unprecedented heavy rain, reaching 40-50cm in many places for several days on end! Nearly 7.5 lakh people were sheltered in rescue camps, lakhs became homeless. Bridges, roads and hillways collapsed and many places are still isolated. Even now in a high-range place called Nelliyampathy, about 3000 people are totally isolated and food and medicines are supplied to them by helicopter. Despite the heavy rainfall, wind and difficult terrain, common people in masses are showing a phenomenal resistance by joining hands with the state in rescue work. Common people from all sectors joined with state rescue efforts and provided food and clothes in rescue camps. Rescue operations by a group of 4000 fishermen (who earn 5-8 Dollors a day) in country boats saved 50,000 peple. Government, masses and national disaster management forces collaborated to move people from nearly drowned houses to rescue camps. Inspite of being from wide demographical patterns, everyone ranging from children to aged are staying together to survive the worst flood of the century. You can find heroic efforts extending from pilots landing a helicopter in terraces of small houses to lay fishermen in small boats moving through water with heavy undercurrents.

Sir, now rescue works are coming to an end. About a million have become homeless; means of living - cattle stock, agricultural lands, plantations - all are lost. Roads, bridges, water and power supply, everything needs to be rebuilt.

It is nearly a Herculean task since the means required to rebuild our homes is several times that of our state revenue. It may be impossible but we will !! You know, we were playing with death in the last few days. Floating deadbodies never scared common people in rescue works. After all we realized that ‘human’ is the most beautiful creature in the world. People risking their lives to save fellow beings and small children collecting food for rescue camps cannot fail. Minds of millions like His Holiness Pope Francis appeal to the international community to help us survive the calamity.

The Kerala State Government reiterated its commitment to rehabitate the homeless. But despite a strong will, we lack resources in this situation. I request you to join in our efforts to rebuild ‘Gods own country’ to all its glory. Any donation to ‘Chief Minister’s Disaster relief fund’ (http://www.cmdrf.kerala.gov.in/) can ensure a strong and transparent support as it has a clean track record and comes under CAG audit (also ensures even distribution). Common people are behind the government to rebuild our homeland and we expect your whole-hearted support in our endeavours.


With lot of expectations and love,

Najeem M S

Kerala
[10:48, 8/20/2018] Chandran Master Eltf: I am now on mangala reaching shornur.  No idea beyond shoruur
[10:49, 8/20/2018] Radhakrishnan C K: Keep on ,Sir.🙏🏽
[10:54, 8/20/2018] Ranjith 2: 🙏
[10:59, 8/20/2018] Jyotis Mother: ചിതറിപ്പോയവരെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയോ. ആളുകൾ അഭയാർഥികളായി നാടുവിടാതെ നോക്കേണ്ടതും ഉണ്ട് എന്ന് തോന്നുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് മുമ്പിൽ പ്രാർഥനയോടെ മനസുകൊണ്ട് പ്രണമിക്കുന്നു
[11:23, 8/20/2018] Ajith Jhi: 🙏🌹
[11:39, 8/20/2018] Radhakrishnan C K: 🗣പ്രത്യേക അറിയിപ്പ്

വെള്ളപ്പൊക്കത്തിൽ വീട്ടിലേക്ക് വെള്ളം കയറിവർ, നാശ നഷ്ടങ്ങൾ സംഭവിച്ചവർ എന്നിവർ വേഗം പൂരിപ്പിച്ച് വില്ലേജ് ഓഫീസിൽ എത്തിക്കുക.

മിനിമം 10,000 രൂപ വകയിരുത്തിയിട്ടുണ്ട്.

ബാങ്ക് മുഖേനയാണ് തുക ലഭിക്കുക എന്നതിനാൽ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസ് നിർബന്ധമായും വെക്കണം...

വെള്ളം കയറിയപ്പോഴുള്ള വീടിന്റെ ഫോട്ടോ ഉണ്ടായാൽ ഏറെ പരിഗണനീയം...

അപേക്ഷാഫോമിന്റെ മാതൃക ഇതാ...
[11:42, 8/20/2018] Radhakrishnan C K: Ekm ക്യാംപുകളിലേക്ക്  കൗൺസിലേഴ്സിനെ ആവശ്യമുണ്ട്.  Does anyone hav any contact?
[11:57, 8/20/2018] Laila Beevi Tr: പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടാൽ 31/8/18 നു മുമ്പായി സ്കൂളിൽ റിപ്പോർട്ട് ചെയ്യണം. ഈ വിവരം
എല്ലാ രക്ഷിതാക്കളിലേക്കും എത്തിക്കാൻ ശ്രമിക്കുമല്ലോ ...
[11:58, 8/20/2018] Laila Beevi Tr: ഹയർസെക്കണ്ടറി ഡയറക്ടറുടെ അറിയിപ്പ് :   ഹയർസെക്കണ്ടറി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാൻ 31/8/2018 മുമ്പ് സ്കൂളിൽ റെജിസ്റ്റർ ചെയ്യേണ്ടത്.  ഉപകാരപ്രദമാകുന്ന പോസ്റ്റ്. ഷെയർ ചെയ്യുക.
[12:46, 8/20/2018] Radhakrishnan C K: എന്ടെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു........ഇത് സ്വാഹ .വി.എസ് ന്ടെ വാക്കുകള്‍.
ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കന്ടറിയിലെ
പ്ളസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി..
ഈ പ്രഖ്യാപനം അല്‍ഭുതത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കേട്ടത്...
നാടിനായ് നാടിന്ടെ മാറ്റത്തിനായ്
ഈ കുട്ടിയെ പോലെ ആയിരം മക്കള്‍
ഉണ്ടായാല്‍ പിന്നെ നമ്മുടെ നാട് പഴയ കേരളമാവും....തീര്‍ച്ച
[12:47, 8/20/2018] Arjun T R Eng Club: 👏🏻👏🏻
[12:49, 8/20/2018] Laila Beevi Tr: 👍🏻👍🏻🌹
[12:51, 8/20/2018] Rema 2: 👏
[14:22, 8/20/2018] Subin Kadumeni: We have a great team work in Trivandram medical college. For collecting and sorting medicines for flood relief
[14:23, 8/20/2018] Subin Kadumeni: Proud as a  part of it
[14:23, 8/20/2018] Subin Kadumeni: Last 3 days they are working here
[14:43, 8/20/2018] Vivek: പാസ്പോർട്ട്  നഷ്ട്ടപ്പെട്ടവർക്ക് ഗാമ ഹോളിഡൈസ് ഫ്രീ ആയി ഓൺലൈൻ സർവ്വീസ് ചെയ്ത് കൊടുക്കും

വെളളപൊക്കത്തിൽ  പാസ്പോർട്ട് നഷ്ടമായവർക്ക് കേന്ദ്ര ഗവ: സൗജന്യമായി പാസ്പോര്ട്ട് പുതുക്കി നല്കുന്നതാണ്

നിബന്ധനകൾ,👇🏻

👉🏼വില്ലേജ് ഒഫീസറുടെ അടുത്ത് നിന്നൊ സ്ഥലം എസ്  ഐ യുടെ കയ്യിൽ നിന്നോ ഉളള സർട്ടിഫികററ്
👉🏼ഒരു വർഷത്തിനു മുകളിൽ കാലാവധിയുളളത് മാത്രമേ ഫ്രീ ആയി പുതുക്കി നൽകുകയുളളു.
ഒരു വർഷത്തിന് താഴെ കാലാവധിയുള്ള പാസ്സ്പോർട്ടുകൾ സാധാരണ പുതുക്കുന്ന രീതിയിൽ ഫീസ് ഉണ്ടായിരിക്കും. (ഓൺലൈൻ സർവ്വീസ് ഫ്രീ)
👉🏼കോഴിക്കോട് പാസ്പോർട്ട് ഒഫീസ് പരിധിയില് ഉളളവർ gamaholidays@gmail.com എന്ന e-mail അഡ്രസിലോ 9846 604 604 എന്ന നമ്പറിലോ ബന്ധപ്പെടുക
👉🏼മലപ്പുറം പാസ്പ്പോർട്ട്  ഒഫീസ് പരുധിയിലുളളവർ ചെമ്മാട് gamaholidayscmd@gmail.com എന്ന മെയിലിലോ 9846 655 553 എന്ന നമ്പറിലോ ബന്ധപ്പെടുക

😊പരമാവധി ഷെയറ് ചെയ്യുക😊😊
[16:15, 8/20/2018] Radhakrishnan C K: Extreme adventure proprietor Shyju chovvatukunnel pulingome and team.. Now in rescue work chengannur.. Proudly we can present them to the public.. They are using their own raft.. And pilots from himachal pradesh
[16:15, 8/20/2018] Radhakrishnan C K: Pilots cap Arun
[16:17, 8/20/2018] Radhakrishnan C K: 👏
[16:17, 8/20/2018] Radhakrishnan C K: 👏
[16:19, 8/20/2018] Radhakrishnan C K: ഇതൊക്കെ ഷെയർ ചെയ്യാത്തവർ നന്മയുടെ മനുഷ്യനാവുമോ ?

ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന വീടുകളോ ആളുകളോ പരിചയത്തിലുണ്ടെങ്കിൽ അറിയിക്കുക.. 9847585386.

മരുന്ന് വാങ്ങാൻ കാശില്ലാതെ രോഗ ബാധിതരയവർക്ക് എല്ലാതരത്തിലുള്ള മരുന്നു വാങ്ങാൻ സഹായിക്കുന്നു
വിളിക്കുക: 9048859554*

 Blood cancer രോഗികൾ കഴിക്കുന്ന 1500 രൂപ വിലയുള്ള Imatinib 400 tab ₹500 ൽ താഴെ വിലക്ക് ലഭിക്കാൻ വിളിക്കുക 9809922604

കിടപ്പിലായ രോഗികൾക്ക് Adult Daiperഫാക്ടറി വിലയിൽ ലഭിക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9747955544

 ⤴...... Share ചെയ്താൽ  പാവങ്ങൾക്ക്  ഉപകാരപ്പെടും..
[16:20, 8/20/2018] Radhakrishnan C K: A note from Air Commodore BS Krishnakumar, Kirti Chakra. Worth sharing.
A few words from a Tsunami survivor. Some know me as a Tsunami victim, some refer to me as the guy who flew the helicopter in pyjamas n slippers rescuing over 300 people in the tiny island of Carnicobar during Tsunami in 2004.
I had lost everything, but for my most valuable- family members, and I remain eternally thankful to God for that. But, there were many who weren't so lucky, they lost their near n dear ones in varying combinations. Many say such calamities are the wrath of an angry God, come on , you can't be silly, for God only forgives.

So, friends, my few words may be taken as from a man who had gone through one of the worst natural calamities ever.
Firstly, the whole world is there to your aid, when such calamity strikes. Everyone pray for you, the country mobilises all its resources n except for natural obstructions, help reaches you. With concerted  effort, you survive, the episode is over and then the event sinks in you. Slowly, slowly, you are left alone to fend for yourself, as life resumes normal for others. You soon  start feeling  for each loss you had, family members, documents, albums n few other material possessions. One may even feel detached from material world as one realises that you can lose all that in a split second. One also realises, that in front of nature's fury, man is helpless. Only, prudence, some anticipation n smart action and of course God's grace or luck you may call it, could save you.
So, here are few tips, which may aid you and others around you to help you get back on track.
 1. Allow the mind and body to unfold. It's a natural process as you will take time to recover.
2. Post trauma COUNSELLING/THERAPY by a professional is a must, else you could land up with long term physiological n psychological problems. Remember, the trauma the victim goes through of having to spend days n nights atop a flooded building with no certainty of being rescued. Do not hesitate, to take professional care. Friends and relatives must motivate the affected person to seek professional help.

3. Each calamity is different, in the present case, there's chance of epidemic break out, infections, contaminated water n of course threat of reptiles. Do take good care. It may be a good idea to use  gum boots before you get into slush,esp if you are diabetic. Take the advice by health professionals seriously.

4 For, all those who want to contribute, yes, there are communications going around, that Keralites are rich n so don't need financial or material help etc.  But for a person who has gone through the ordeal, a little help in kind; may be a bed set, a dinner set, etc given without any strings attached, make one feel happy n confident that there are support systems available. Do not ask the affected People, if they require help, mostly they would deny, due to self esteem. So, Just give them what you feel is most required n be sure it is the best in quality, better than what you buy for yourself.
5 Of all what you have lost, getti…
[16:21, 8/20/2018] Radhakrishnan C K: A must read article
[16:53, 8/20/2018] Radhakrishnan C K: Dr.Subin along with Team Kadumeni  engaged in relief work in Medical college Tvm now.Proud of you, Guys.
[16:54, 8/20/2018] Laila Beevi Tr: വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഒരു എളുപ്പമാർഗം. വെള്ളത്തെ ഖരരൂപത്തിൽ ആക്കി വാരിക്കളയുക. വളരെ ചെലവ് കുറഞ്ഞതും ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതുമായ വിദ്യ. സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂൺ വിതറിയാൽ വെള്ളം പരൽ രൂപത്തിൽ കട്ടകൾ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം. അൽപ്പം അയോഡിൻ ചേർത്താൽ തിരിച്ചു വെള്ളം ആവുകയും ചെയ്യും. Sodium Polyacrilate ന് അതിന്റെ അളവിന്റെ1000 ഇരട്ടി വരെ വെള്ളത്തെ വലിച്ചെടുക്കാൻ ഉള്ള കഴിവുണ്ട്. വീടിന്റെ തറ ഉണക്കിയെടുക്കാൻ ഇത്രയും എളുപ്പമായ വേറെ മാർഗ്ഗം ഇല്ല.

ഇൻഡസ്ട്രിയൽ കെമിക്കൽസ് കിട്ടുന്ന എല്ലാ കടകളിലും ലഭിക്കും...കിലോ 105 രൂപ മുതൽ 125 രൂപ വരെ ആണ് വില. ഒരു കിലോ പൗഡർ കൊണ്ട് 1000 ലിറ്റർ വെള്ളം വരെ പൊടി രൂപത്തിൽ ആക്കി വാരിക്കളയാം. തറയിൽ പാദം മൂടി വെള്ളം ഉള്ള 100 sq. ft. മുറിയിൽ  ഏകദേശം 200 ഗ്രാം പൊടി വിതറിയാൽ ആ വെള്ളം മുഴുവൻ ഉണങ്ങി പരൽ രൂപത്തിൽ ആകും.
[16:54, 8/20/2018] Radhakrishnan C K: ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനം.

രണ്ടു ദിവസമായി രാത്രി ഉറക്കം കുറച്ചും ,എഴുത്തും വായനയും ചർച്ചകളും തന്നെയായിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കം തന്നെ വിഷയം. അബുധാബിയിൽ ഇരിക്കുന്ന ഞാൻ ഇത്രയും തിരക്കിലാണെങ്കിൽ കേരളത്തിലുള്ളവർ, പ്രത്യേകിച്ചും ദുരന്തത്തിൽ നേരിട്ട് പെട്ടവരും, അത് മാനേജ് ചെയ്യാൻ ശ്രമിക്കുന്നവരും എത്ര മാത്രം കൂടുതലാണ് ജോലി ചെയ്യുന്നത്, എത്ര കുറച്ചാണ് വിശ്രമിക്കുന്നത് എന്ന് ചിന്തിക്കാമല്ലോ. ഇത് മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ, റിലീഫ് കമ്മീഷണർ മുതൽ വില്ലേജ് ഓഫിസർ വരെ എല്ലാവരുടെയും കാര്യത്തിൽ ശരിയാണ്.

എന്നാൽ ഇന്നലെ ഞാൻ നന്നായി ഉറങ്ങി. അതുകൊണ്ടാണ് ഇന്നത്തെ ലേഖനം വൈകിയത്. ഇത് പ്രധാനമാണ്. ഏത് ദുരന്തത്തിന്റെ നടുവിലും രണ്ടു ദിവസത്തിൽ കൂടുതൽ അമിതമായി ജോലി ചെയ്യരുത്. മനുഷ്യന്റെ ശരീരം അതിനുവേണ്ടി നിർമ്മിക്കപ്പെട്ടതല്ല. മൂന്നാം ദിവസം മുതൽ നമ്മൾ ഉറക്കം കുറച്ചു കാര്യങ്ങൾ ചെയ്‌താൽ നിങ്ങളുടെ മൂഡ് മാറും എന്ന് മാത്രമല്ല നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ തെറ്റുകയും ചെയ്യും. പതിനായിരങ്ങൾ മരിക്കുന്ന ദുരന്തത്തിന്റെ നടുവിലും രക്ഷാപ്രവത്തകർ വേണ്ടപോലെ സ്വന്തം കാര്യം ശ്രദ്ധിക്കണം എന്നാണ് ഞങ്ങൾ പഠിക്കുന്നതും പ്രയോഗികമാക്കുന്നതും.

ഇന്നത്തെ വിഷയം സന്നദ്ധ പ്രവർത്തനമാണ്. കേരള ജനത ഒട്ടാകെ സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി നിൽക്കുകയാണ്. എന്താണ് അവർ ചെയ്യേണ്ടത്?

ഏതൊരു ദുരന്ത കാലത്തും ഏറ്റവും ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഫയർഫോഴ്‌സോ ആർമിയോ അല്ല. കൂടുതൽ ആളുകളെ രക്ഷിക്കുന്നതും അന്താരാഷ്ട്ര സംഘങ്ങളോ ഐക്യ രാഷ്ട്ര സഭയോ അല്ല. ആ പ്രദേശത്ത് തന്നെയുള്ള, സമൂഹത്തിന്റെ ചുറ്റുമുള്ള കാര്യങ്ങളിൽ ഇടപെടുന്ന സാധാരണക്കാർ ആണ്. പതിനെട്ടില പ്രളയകാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

രക്ഷാ പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കയാണ്. നൂറു വർഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിനുമാണ് കഴിഞ്ഞ ആഴ്ച കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തെ മൊത്തം ബാധിച്ച ദുരന്തം മൂന്നോ നാലോ ദിവസമേ നീണ്ടുനിന്നുള്ളൂ എങ്കിലും ഭൗതികവും മാനസികവുമായ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ നിന്ന് നാടിനെയും ജനങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ചുരുങ്ങിയത് അഞ്ചു വർഷവും ആയിരക്കണക്കിന് കോടി രൂപയും ആവശ്യമായി വരും.

ഈ പുനർനിർമ്മാണം സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കുന്ന ഒന്നല്ല. ലോകത്തെവിടെയും സന്നദ്ധ പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെടാറുണ്ട്. കേരളത്തിലെ കാര്യത്തിലും ഇത് വ്യത്യസ്തമാകേണ്ട ഒന്നല്ല. കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ഏറെ ആളുകൾ കേരളത്തിൽ സന്നദ്ധ സേവനം നടത്താൻ തയ്യാറാണ്. കേരളത്തിൽ എത്താൻ പറ്റാത്ത മലയാളികളും വിദേശങ്ങളിൽ ഇരുന്ന് അവർക്ക് ആകുന്ന രീതിയിൽ സന്നദ്ധ സേവനം നടത്താൻ റെഡിയാണ്. അടുത്ത ഏതാനും ദിവസങ്ങൾ സന്നദ്ധ സേവനത്തിന്റെ കാര്യത്തിൽ പ്രധാനമാണ്.

എട്ടുലക്ഷത്തോളം ആളുകൾ ക്യാംപുകളിൽ ഉണ്ട്. വെള്ളമിറങ്ങുന്നതോടെ സ്വന്തം വീടുകളിലേക്ക് ഓടിയെത്താനാണ് അവരെല്ലാം ശ്രമിക്കുക. വീടുകൾ പലതും വെള്ളത്തിനടിയിൽ ആയിരുന്നതിനാൽ നാശനഷ്ടങ്ങൾ അവിടെയുമുണ്ട്. ആ വീടുകൾ വീണ്ടും ജീവിതയോഗ്യമാക്കണമെങ്കിൽ ഒരാഴ്ച വരെ വേണ്ടിവരും. ഈ കാലത്ത് ഇവരെ സഹായിക്കാൻ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരുടെ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വന്തം താല്പര്യത്തിൽ, സ്ഥലത്തെ ഏതെങ്കിലും ഒരു ചെറിയ ഗ്രൂപ്പിന്റെ കൂടെ, സ്വന്തം സ്കില്ലുകൾക്ക് പ്രത്യേക പ്രാധാന്യമില്ലാതെ, ഒരു മാർഗ്ഗ നിർദേശവും ഇല്ലാതെയാണ് കേരളത്തിലെ യുവാക്കൾ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങുന്നത്. ഇതൊരു നല്ല കാര്യം ആണെങ്കിലും വേണ്ടത്ര കാര്യക്ഷമമല്ല. സന്നദ്ധപ്രവർത്തകർ എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് അവരെ സംയോജിപ്പിക്കേണ്ടത്?

അടുത്ത ദിവസങ്ങളിൽ തീർച്ചയായും വേണ്ടിവരുന്ന ചില സേവനങ്ങൾ പറയാം.

1. സർവ്വേ അറിയാവുന്നവർ - ഈ വെള്ളപ്പൊക്കം പുഴയിൽ നിന്നും എത്രമാത്രം ദൂരെ എത്തി എന്ന് ഓരോ പുഴയുടേയും ഇരുകരകളിലും ട്രാൻസെക്റ്റ് എടുത്തുവെക്കണം. കുറച്ചു നാൾ കഴിഞ്ഞു ഭാഗ്യം ഉണ്ടെങ്കിൽ ഈ സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രം കിട്ടി എന്ന് വരാം. അപ്പോൾ ഈ വിവരം ഗ്രൗണ്ട് ട്രൂത്തിങ്ങിന് ഉപയോഗിക്കാം. ഉപഗ്രഹ ചിത്രം കിട്ടാതിരിക്കുകയും (ക്ലൗഡ് കവർ കാരണം) സർവ്വേ നടത്താതിരിക്കുകയും ചെയ്താൽ - അടുത്ത ആഴ്ച തന്നെ എത്ര ദൂരം വരെ വെള്ളം എത്തി എന്നുള്ള സർവ്വേ എടുത്തില്ലെങ്കിൽ 1924 - ലെ തലമുറ സുപ്രധാനമായ വിവരങ്ങൾ നഷ്ടപ്പെടുത്തിയത് പോലെ നമ്മളും നഷ്ടപ്പെടുത്തും. നമ്മുടെ അടുത്ത തലമുറ വീണ്ടും വെള്ളത്തിൽ മുങ്ങിമരിക്കും. സർവ്വേ പഠിച്ചിട്ടുള്ള - റിട്ടയർ ചെയ്ത വില്ലേജ് ഉദ്യോഗസ്ഥർ തൊട്ട് സർവ്വേ സ്‌കൂളിലും പോളി ടെക്നിക്കുകളിലും എഞ്ചിനീയറിങ്ങ് കോളേജിലും സിവിൽ എഞ്ചിനീയറിങ്ങ് പഠിച്ചിട്ടുള്ള ആർക്കും ഈ പഠനം ഏറ്റെടുക്കാം. അവർ തയ്യാറാണോ ?

2. കെട്ടിടങ്ങളുടെ സ്‌ട്രക്‌ചറൽ സേഫ്റ്റി: പതിനായിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. അതിൽ ഓരോന്നും ഒരു സിവിൽ എൻജിനീയർ സ്റ്റാൻഡേർഡ് ചെക്ക്‌ലിസ്റ്റ് അനുസരിച്ച് കെട്ടിടത്തിന്റെ സുരക്ഷ അവലോകനം ചെയ്യണം. വീടുകളെ
(എ) ഒരു കുഴപ്പവും ഇല്ലാതെ കയറി താമയ്ക്കാവുന്നവ (പച്ച സിഗ്നൽ),
(ബി) അത്യാവശ്യം റിപ്പയർ നടത്തി താമസിക്കാവുന്നത് (ഓറഞ്ച് സിഗ്നൽ)
(സി) സുരക്ഷിതം അല്ലാത്തത് (ചുവപ്പ് സിഗ്നൽ)

എന്നിങ്ങനെ മൂന്നായി തിരിക്കണം. കെട്ടിടത്തിന്റെ സുരക്ഷയുടെ മാനദണ്ഡം അനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് റിപ്പോർട്ട് തയ്യാറാക്കുക. പി ഡബ്ല്യൂ ഡി യിൽ നിന്നും എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും റിട്ടയറായ സിവിൽ എൻജിനീയർമാരും, ഇപ്പോൾ കോളേജിലും പോളി ടെക്നിക്കിലും പഠിക്കുന്ന കുട്ടികളും ഒരുമിച്ച് ചേർന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാൽ ഓണാവധി കഴിയുമ്പോഴേക്ക് ഈ സർവ്വേ പൂർത്തിയാക്കാം. ഓണാവധി തുടങ്ങിയ സ്ഥിതിക്ക് ഇനി ഇത് വല്ലതും നടക്കുമോ? കുട്ടികളും അധ്യാപകരും ഒക്കെ കോർഡിനേറ്റ് ആയി വരുമ്പോഴേക്കും ആളുകൾ വീട്ടിൽ കയറി താമസിച്ചിട്ടുണ്ടാകും. എന്തെങ്കിലുമൊക്കെ കാര്യങ്ങളിൽ അവർ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും, കെട്ടിടം ഇടിഞ്ഞു വീണിട്ടുണ്ടാകും. ശ്രമിച്ചാൽ ഒഴിവാക്കാവുന്ന കാര്യമാണ്.

3. ഇത് തന്നെയാണ് ഇലക്ട്രിക്കൽ എൻജിനീയർമാരുടെ കാര്യവും. ഓരോ വീട്ടിലെയും വൈദ്യുതി കണക്ഷൻ, വയറിങ്ങ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഇവയൊക്കെ ഒരു പരിശോധന നടത്തി ഉപയോഗ ശൂന്യമായത്, റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്നത്, ഉടനെ ഉപയോഗിക്കാവുന്നത് എന്ന് തരംതിരിച്ച് കൊടുത്താൽ അത് വലിയ ആശ്വാസമാകും. വീട്ടിൽ എവിടെയെങ്കിലും വയറിങ്ങ് മോശമായിട്ടുണ്ടോ, ഷോക്ക് അടിക്കാൻ സാധ്യത ഉണ്ടോ എന്നൊക്കെയും പരിശോധിക്കണം. നാട്ടിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും റിട്ടയർ ചെയ്തവരുടെ നേതൃത്വത്തിൽ ഇപ്പോൾ കോളേജിലും പോളി ടെക്നിക്കിലും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് പഠിക്കുന്ന കുട്ടികൾ ഒരുമിച്ച് ചേർന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാൽ ഈ ഓണാവധി കഴിയുമ്പോഴേക്ക് ഈ സർവ്വേയും പൂർത്തിയാക്കാം. ഇക്കാര്യത്തിലും എവിടെയെങ്കിലും ആരെങ്കിലും ഒക്കെ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും, ഷോക്ക് അടിച്ചു മരിച്ചിട്ടുണ്ടാകും. ശ്രമിച്ചാൽ ഒഴിവാക്കാവുന്ന കാര്യമാണ്.

4. അതിശയകരമായ വിവരങ്ങളാണ് റിമോട്ട് സെൻസിംഗ് വഴി നമുക്ക് ഇപ്പോൾ ലഭ്യമാകുന്നത്. വെള്ളപ്പൊക്കത്തിനും ഉരുൾ പൊട്ടലിനും മുൻപുള്ള കേരളം, വെള്ളപ്പൊക്ക സമയത്തെ കേരളം, വെള്ളം ഇറങ്ങിയതിന് ശേഷമുള്ള കേരളം, വെള്ളത്തിൽ നിന്ന വിളകളും കളകളും ചീഞ്ഞുണങ്ങിയ കേരളം എന്നിങ്ങനെ പല ദിവസങ്ങളിലെ വിവിധ വ്യാപ്തിയുള്ള ഉപഗ്രഹ ചിത്രങ്ങൾ നമുക്ക് ലഭ്യമാക്കാൻ ശ്രമിക്കണം. അവ അനുസരിച്ച് മൊത്തം വെള്ളത്തിനടിയിലായ ഏരിയ, വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, വിള നഷ്ടം, ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങൾ എന്നിങ്ങനെ പലതും കണ്ടുപിടിക്കാം. ഇത് കേരളത്തിൽ നിന്നുകൊണ്ട് വേണമെന്നില്ല. കേരളത്തിൽ നിന്നുമുള്ള റിമോട്ട് സെൻസിങ്ങിൽ പരിചയമുള്ള അനവധി ആളുകളുണ്ട്. അവരും നമ്മുടെ കോളേജിലെ അധ്യാപകരും കൂടി ശ്രമിച്ചാൽ ഇത് സാധിക്കില്ലേ? (പത്തുവർഷമായിട്ടും നെൽവയലുകളുടെ ഒരു ഉപഗ്രഹ ചിത്ര ഡേറ്റ ബേസ് ഉണ്ടാക്കാൻ സാധിക്കാത്ത ആളുകളാണ് കേരളത്തിലുള്ളത്, എനിക്ക് ഒരു പ്രതീക്ഷയും ഇല്ല). ആശയം പറഞ്ഞു എന്നേ ഉള്ളൂ.

5. കുടിവെള്ളത്തിൻറെ ടെസ്റ്റിംഗ്: കേരളത്തിലെ അനവധി വീടുകളിലെ കിണറുകളും, വെള്ളം സംഭരിച്ചു വക്കുന്ന ടാങ്കുകളും, കുടിവെള്ളം വരുന്ന പൈപ്പുകളും മലിനജലം കയറി ഉപയോഗശൂന്യമായിട്ടുണ്ടാകാം. ദുരന്തത്തിൽ മരിച്ചവരേക്കാൾ അധികം ആളുകൾ മരിക്കാൻ കുടിവെള്ളത്തിലെ മാലിന്യം കാരണമാകും. നമ്മുടെ പരിസ്ഥിതി എൻജിനീയർമാരും നേഴ്‌സുമാരും (വിദ്യാർത്ഥികളും ഇപ്പോൾ ജോലിയിൽ അല്ലാത്തവരും) നല്ല പൊതുജനാരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കേരളത്തിലെ ഓരോ വീട്ടിലെയും സ്ഥാപനത്തിലെയും കുടി വെള്ളം ടെസ്റ്റ് ചെയ്യുന്ന ഒരു രീതി ഉണ്ടാക്കണം. ഇതിനൊക്കെ വേണ്ട പ്രോട്ടോകോൾ ഇപ്പോൾ തന്നെയുണ്ട്. ടെസ്റ്റിംഗ് കിറ്റുകൾ അയക്കാൻ മറുനാട്ടിലെ മലയാളികൾ ഇപ്പോൾ തന്നെ തയ്യാറാണ്. ഇങ്ങനെയൊരു സംഘമുണ്ടാക്കാൻ ആരാണ് മുൻകൈ എടുക്കുക?

6. കേരളത്തിലെ ഓരോ മഴക്കാലത്തും മൊത്തം നാശനഷ്ടത്തിന്റെ കണക്കെടുക്കുന്ന പരിപാടിയുണ്ട്. ഇതൊരു ട്രാജഡിയും കോമഡിയും ചേർന്ന ഏർപ്പാടാണ്. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കണക്കാണ് ഉണ്ടാക്കുന്നത്, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ. നഷ്ടം അയ്യായിരം കോടി ആണെന്ന് കളക്ടർ പറയും. കേന്ദ്രസംഘത്തിൽ വരുന്ന ആളും പണ്ട് കളക്ടർ ആയിരുന്നതിനാൽ ഈ കണക്കൊക്കെ കോമഡി ആണെന്ന് അവർക്കറിയാം. അവസാനം രാഷ്ട്രീയം ഒക്കെ നോക്കി അമ്പതു മുതൽ അഞ്ഞൂറ് കോടി വരെ കിട്ടും. കിട്ടിയത് കിട്ടി എന്ന് കരുതി നമ്മൾ യാത്ര തുടരും. ഈ സ്ഥിതി മാറ്റണം. ദുരന്തത്തിന്റെ കണക്കെടുപ്പ് കൂടുതൽ പ്രൊഫഷണൽ ആക്കണം. കുറച്ചു സിവിൽ എൻജിനീയർമാരും, കൊമേഴ്‌സുകാരും, കൃഷി ശാസ്ത്രജ്ഞരും ഒത്തുകൂടി കൂടുതൽ ആധുനികമായ പ്രോട്ടോക്കോൾ ഉണ്ടാക്കണം. ഈ വിഷയത്തിലുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കണക്കെടുക്കണം.

7. ഓരോ ദുരന്തശേഷവും ദുരന്തന്തിൽ അകപ്പെട്ട ഓരോ വ്യക്തിയും സ്വാഭാവികമായും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. അക്കാര്യം മനസ്സിലാക്കി അവരെ വേണ്ട തരത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ മാസങ്ങൾക്ക് ശേഷം ‘പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോർഡർ’ എന്ന മാനസിക അവസ്ഥയിൽ അവരെത്തും, വിഷാദം ബാധിക്കും, ആത്മഹത്യകൾ കൂടും. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഒരു വാക്ക് സമൂഹം കേട്ടിട്ട് കൂടി ഇല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുന്നത് ‘ഭ്രാന്തുള്ളവർ’ മാത്രമാണെന്നാണ് സമൂഹം ചിന്തിക്കുന്നത്. ആണുങ്ങൾ കരയില്ല എന്നും അവർക്ക് ഒരു സപ്പോർട്ടും വേണ്ട എന്നും സമൂഹം കരുതുന്നു (പൊട്ടത്തെറ്റാണ്). നമ്മുടെ സമൂഹത്തെ മൊത്തം അടുത്ത ആഴ്ചകളിലും മാസങ്ങളിലും കൗൺസൽ ചെയ്യാനുള്ള ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ നമുക്കാവശ്യമുണ്ട്. അവർ പുറമേ നിന്ന് വരില്ല. പക്ഷെ അഞ്ചോ പത്തോ പേർ വന്നാൽ അവർ കേരളത്തിലുള്ള - ഇപ്പോൾ തൊഴിൽ ഇല്ലാതെ നിൽക്കുന്ന ആയിരം  നേഴ്‌സുമാരെ പരിശീലിപ്പിച്ചാൽ അവർക്ക് നമ്മുടെ സമൂഹത്തെ സഹായിക്കാൻ പറ്റും.

ഇങ്ങനെ ഞാൻ നോക്കുന്ന എവിടെയും ഹൈ സ്‌കിൽഡ് ആയിട്ടുള്ളവരുടെ സന്നദ്ധ സേവനത്തിന്റെ ആവശ്യമുണ്ട്. ചെയ്യാൻ കഴിവുള്ളവരും. ഇവരെ തമ്മിൽ തമ്മിൽ ബന്ധിപ്പിക്കാനുള്ള സംവിധാനമാണ് ഇല്ലാത്തത്. ഇപ്പോൾ ഒറ്റക്കൊറ്റക്ക് ആളുകൾക്ക് വേണമെങ്കിൽ റെസ്ക്യൂ ചെയ്യാം. ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ ഒരുമിച്ച് ഒരേ പ്രോട്ടോക്കോൾ അനുസരിച്ചു ചെയ്യേണ്ട ജോലി അൻപത് പേർ അൻപത് തരത്തിൽ ചെയ്യുന്നത് വ്യക്തിപരമായി സന്തോഷം ഉണ്ടാക്കുന്നതാണെങ്കിലും പ്രായോഗികമായി ഉപയോഗശൂന്യമാണ്. അതുപോലെ തന്നെ ഹൈലി സ്‌കിൽഡ് ആയിട്ടുള്ളവർ സന്നദ്ധ സേവനം നടത്തുന്നതിനായി കെട്ടിടത്തിലെ ചെളി മാറ്റാൻ പോകുന്നത് ഈച്ചയെ കൊല്ലാൻ കലാഷ്നിക്കോവും ആയി നടക്കുന്ന മണ്ടന്മാരെയാണ് ഓർമ്മിപ്പിക്കുന്നത്.

എന്റെ പുതിയ തലമുറയോട് എനിക്ക് ഇതേ പറയാനുള്ളൂ. നിങ്ങളുടെ ജീവിതത്തിലെ നിർണ്ണായകമായ ഒരു സംഭവമാണിപ്പോൾ നമ്മെ കടന്നു പോകുന്നത്. നിങ്ങൾക്ക് രണ്ടു സാധ്യതകൾ ഉണ്ട്. മറ്റുള്ളവർ കാര്യങ്ങൾ സംഘടിപ്പിച്ച് നിങ്ങളെ അതിൽ ഭാഗഭാക്കാക്കും എന്ന് വിചാരിച്ച് ഓണാവധി കഴിക്കുക. അല്ലെങ്കിൽ നേതൃത്വ ഗുണം കാണിച്ച് മുൻ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ നോക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം വ്യക്തിപരമായി മാറിമറിയും. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ ആകാൻ ഏറ്റവും എളുപ്പം ഒരു ദുരന്തത്തിലൂടെ കടന്നു പോവുകയാണ് എന്ന് ഞാൻ പറയാറുണ്ടല്ലോ. ദുരന്തത്തിന്റെ കണക്കെടുപ്പ് മുതൽ സൈക്കോ സോഷ്യൽ സപ്പോർട്ട് വരെ കേരളത്തിലെ ദുരന്തകാലത്ത് ചെയ്തവർക്ക് പിൽക്കാലത്ത് ആ രംഗത്തിൽ ഏറെ ജോലി സാധ്യത ഉണ്ടാകും.

സാധ്യമായ എല്ലാ സന്നദ്ധ - സേവന അവസരങ്ങളും ഞാൻ പറഞ്ഞു തീർന്നിട്ടില്ല. റെസിഡന്റ് അസോസിയേഷന്റെയും, വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെയും, ക്ളബ്ബിന്റെയും അടിസ്ഥാനത്തിൽ ‘എന്ത്’ ജോലിയും ചെയ്യാനിറങ്ങുന്ന സന്നദ്ധ സേവനം അല്ല, നിങ്ങളുടെ പ്രത്യേക അറിവുകൾ ഈ അവസരത്തിൽ ഉപയോഗിക്കുന്ന സന്നദ്ധ സേവനമാണ് കൂടുതൽ പ്രധാനം എന്ന് നിങ്ങൾ മനസ്സിലാക്കണം. ആ തരത്തിലാണ് നിങ്ങൾ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്.

മുരളി തുമ്മാരുകുടി
[17:18, 8/20/2018] Radhakrishnan C K: ഹയർസെക്കണ്ടറി ഡയറക്ടറുടെ അറിയിപ്പ് :   ഹയർസെക്കണ്ടറി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാൻ 31/8/2018 മുമ്പ് സ്കൂളിൽ റെജിസ്റ്റർ ചെയ്യേണ്ടത്.  ഉപകാരപ്രദമാകുന്ന പോസ്റ്റ്. ഷെയർ ചെയ്യുക.
[17:22, 8/20/2018] Subin Kadumeni: മാതൃക
[18:11, 8/20/2018] Gopakumar G K: As of 20th August,
all the flood affected lines on Southern Railway in Kerala restored except the following:
(i)Trivandrum Division: branch line from Punkunnam  to Guruvayur
(ii) Madurai Division: Punalur-Sengottai  Ghat  section of newly converted  Kollam-Tenkasi branch line.
[18:13, 8/20/2018] Subin Kadumeni: Drug distribution campaign #Doforkerala @ Tvm medical college.. More than 300 students and doctors.. Working last 3 day and night.. Appreciation beyond words.. Thanking all the students, pg's , house surgeons, teachers and all others who participated in this priceless service to the mankind . proud to be a part of it.
[18:15, 8/20/2018] Santhosh: Proud of
[18:31, 8/20/2018] MujibCH: പ്രിയപ്പെട്ട സഖാകളെ,

കുറെയേറെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സിപിഎം-ഡിഫി സഖാകളുടെ കടന്നു കയറ്റവും അന്തേവാസികള്‍ തന്നെ അതിനെ ചെറുക്കുകയും ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി കേരള ജനത കണ്ടു കൊണ്ടിരിക്കുകയാണ്.
ഒരുപാട് സംഘടനകളുടെ ആത്മാര്‍ഥമായ ഇടപെടലും രക്ഷാപ്രവര്‍ത്തനങ്ങളുമാണ് കേരള സര്‍ക്കാരിന് തന്നെ ഭീഷണിയായാക്കാവുന്ന ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഗുണ്ടായിസം കൊണ്ട് ക്യാമ്പുകള്‍ കയ്യേറി  " ഇനി ഞങ്ങള്‍ ചെയ്തുകൊള്ളാം " എന്നു പറയുന്നത് ചെറ്റത്തരമാണ് എന്ന് പറയാതെ നിവൃത്തിയില്ല. അവരെ സഹായിക്കാന്‍ എന്നാണു വാദമെങ്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നവരെ ഒന്നിച്ചു നിന്നോ അല്ലെങ്കില്‍ അവര്‍ക്ക് പിന്തുണയായോ പ്രവര്ത്തിക്കാവുന്നതാണ്...

സ്വയം വിമര്‍ശനമായി ചോദിക്കേണ്ട ഒരു ചോദ്യം കൂടി നിങ്ങള്‍ക്ക് മുന്നില്‍ വെക്കട്ടെ. കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയാണ് സിപിഎം. ഇത് വരെ എത്രത്തോളം ആ സംവിധാനത്തെ ഉപയോഗിച്ചിട്ടു എന്ന് ചോദിക്കുന്നതോടൊപ്പം വരും നാളുകളില്‍ ആവശ്യമായേക്കാവുന്ന പുനരിധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ പറ്റിയാല്‍  നിങ്ങള്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന മികച്ച കാര്യമായിരിക്കും എന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ....( മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ടെ ഏറ്റെടുക്കുവാന്‍ മാത്രം നിങ്ങളെ പാര്‍ട്ടിയെ കേരളത്തിനു ആവശ്യമില്ല )

ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച കേരളത്തിന്റെ നന്മ-മനസ്സുകള്‍ക്ക് നന്ദി...
[19:03, 8/20/2018] Radhakrishnan C K: യോജിപ്പിനുള്ള വേദിയാണ്.
[19:15, 8/20/2018] Babu padmalaya: സ്റ്റേറ്റ് ബാങ്കിൽ വർക്ക് ചെയ്യുന്ന Amal Ravi എഴുതുന്നു..

എഴുതേണ്ട എന്നു പലവട്ടം കരുതിയതാണ്, പക്ഷെ..

ആഗസ്റ്റ് 17 രാവിലെ ബാങ്കിൽ എത്തുമ്പോൾ പുറത്തു 70 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരു വൃദ്ധൻ നിൽക്കുന്നു. മൽസ്യ തൊഴിലാളി ആണ്. ക്ഷേമ പെൻഷനുകൾ വാങ്ങിക്കാൻ ബ്രാഞ്ചിൽ വന്നു കണ്ടിട്ടുണ്ട്. പരിചയം ഒന്നുമില്ല. എന്തേ ഇത്ര നേരത്തെ എന്നു ചോദിച്ചപ്പോൾ കുറച്ചു പണം എടുക്കണം എന്നു പറഞ്ഞു.

ലോഗിൻ ചെയ്ത് ഇടപാടുകൾ തുടങ്ങുമ്പോഴേക്കും 4 പേർ കൗണ്ടറിൽ നിൽക്കുന്നുണ്ട്. കണ്ണൂർ അഴിക്കോട് ഭാഗത്തുനിന്നും ഇന്നലെ കുറച്ചു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയല്ലോ എന്നു അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി..
' അതേ മോനെ, രാത്രി 12 മണിക്കാണ് ബോട്ട് വിടണം എന്നു തീരുമാനിക്കുന്നത്. 25 ബോട്ടുകൾ, തൊഴിലാളികളും പോലീസും ലോറിയിൽ കയറ്റി കൊണ്ട് പോയി. എല്ലാം കഴിയുമ്പോഴേക്കും രാവിലെ ആയി. കൂടെ പോയവന്മാരുടെ വീടുകളിലേക്ക് കുറച്ച് അരിയും സാധനവും മേടിക്കണം. 4000 രൂപ പാസ്സ്ബുക്കിൽ ഉണ്ട്. അത് വേണം.. '

മനസ്സ് മരവിച്ചുപോകുന്ന സന്ദർഭങ്ങൾ ഉണ്ടല്ലോ..

ബാങ്കിങ് പ്രയോറിറ്റിയും ടോക്കനും ഒന്നും നോക്കാതെ വിത്ത്ഡ്രാവൽ ഫോമും എഴുതികൊടുത് അങ്ങേർക്ക് വിറക്കുന്ന വിരലുകളോടെ എണ്ണിക്കൊടുത്ത അഞ്ഞൂറിന്റെ 8 നോട്ടുകൾ ഉണ്ടല്ലോ.... അതിനെക്കാളും വലിയ ഒരു ബാങ്കിങ് സേവനവും ഞാൻ ചെയ്തിട്ടില്ല..

ഇവർ ആരെന്നു അറിയാമോ..??

മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നാം പിടിച്ചു പറിക്കുന്നവർ..
ലാഭകരമല്ലാത്ത ഇടപാടുകാർ എന്നു പറഞ്ഞു നമ്മളിൽ ചിലർ ഒഴിവാക്കാൻ ശ്രമിക്കുന്നവർ..
ഫോം പൂരിപ്പിക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ നമ്മളിൽ പലരും അവഗണിക്കുന്നവർ..
പെന്ഷൻ വന്നോ എന്നു അന്വേഷിക്കുമ്പോൾ, മനസിൽ അവജ്ഞയോടെയെങ്കിലും ഒരു പക്ഷെ നമ്മൾ സമീപിച്ചവർ..

മത്സ്യത്തൊഴിലാളികൾ ആണ്..
മഴയാണ്, പേമാരിയാണ്, പ്രളയമാണ്, ട്രോളിങ് നിരോധനമാണ്, വറുതിയാണ്, പട്ടിണിയാണ്, പലരുടെയും കുടുംബങ്ങൾ ക്യാമ്പുകളിൽ ആണ്...

രണ്ടു ലക്ഷത്തിലധികം നമ്മളെ ജീവിതത്തിലേക്കു തിരികെകൊണ്ടുവന്നവർ ആണ്..

മനുഷ്യർ ❤
എത്ര മനോഹരമാണവർ ❤
** : ലാഭനഷ്ട കണക്കും കോസ്റ്റ് പ്രോഫിറ്റ് സങ്കൽപ്പവും ഉത്തരാധുനിക മാനേജ്‌മെന്റ് തിയറിയുമായി ഒരു മോനും ഈ വഴിക് വരേണ്ടതില്ല..

- അമൽ രവി
[19:15, 8/20/2018] Radhakrishnan C K: 🙏🏽
[19:16, 8/20/2018] Rema 2: 🙏
[19:25, 8/20/2018] Hari Banerji: പെരുന്നാൾ നമസ്കാരത്തിന് പോകുമ്പോൾ കയ്യിൽ ഒരു 10 രൂപ വേറെ കരുതുക.
കേരളത്തിൽ ഏകദേശം 5500000 ആളുകൾ പെരുന്നാളിന് പള്ളിയിൽ എത്തുമെന്നാണ് കരുതുന്നത്. ഒരാൾ ചുരുങ്ങിയത് 10 രൂപ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ തന്നെ നമുക്ക് 55000000 (അഞ്ചര കോടി) സമാഹരിക്കാൻ കഴിയും.

മറ്റു പല വഴികളിലൂടെയും നമ്മുടെ സഹായഹസ്തം നല്കുമെന്നറിയാം വെറും 10 രൂപകൊണ്ട് നല്കുന്ന ഈ ഒരു സപ്പോർട്ടും ഈ അവസരത്തിൽ വളരെ വലുതാണ്.

എല്ലാ group കളിലേക്കും ഷെയർ ചെയ്യൂ...
[19:28, 8/20/2018] Laila Beevi Tr: 👏🏻
[19:38, 8/20/2018] Aneesh Cherupu: https://m.facebook.com/story.php?story_fbid=2373160192710907&id=1402531043294719
[20:08, 8/20/2018] ലത സഹോദരി: 🙏🙏🙏🙏👍👍👍👍
[20:09, 8/20/2018] ലത സഹോദരി: 👍👍👍👍🙏🙏
[20:13, 8/20/2018] Ajith Jhi: 👍🌹
[20:29, 8/20/2018] Gopakumar G K: From an Army officer who is at the forefront of rescue and relief operations at Kochi:

"I have been in the centre of activities at Kochi. While there is no doubt the armed forces have been doing a tremendous job and it has to be acknowledged, I would like to bring out the differences I felt in this mission and the ones carried out at Srinagar, Chennai, Uttaranchal and Mumbai. 

Firstly to the credit of the civil administration, they have also been in the front and have been operating along with the public. Unlike other places where they had hid themselves and were unwilling to show themselves to the public, here they were shoulder to shoulder with all affected people

Secondly, youngsters had on their own taken on the task of organising the efforts.  IT companies had given their people off, to work on relief and rescue.  These ppl had all sorts of software programmes created, to coordinate the efforts. The place where they were coordinating the efforts were teaming with the youngsters who were bringing in supplies and other essentials as needed.  From my flat complex, young ladies had overnight collected over Rs 3 lakhs and were supplying packed food.

Thirdly, the fishermen community had on their own transported their boats and were rescuing the stranded. Similarly, others also had formed their own little organisations to rescue the stranded. 

The population in general did not wait idly for the govt machinery to begin the actions as in other places.

I find tremendous happiness having seen all the groups work together without any sense of religion or caste or other divisions.  I had gone to a church with rations and they directed us to a temple as there were more people there.

I am sure with such an attitude, in spite of our politicians and what a number of us say, this country has a good future."


Copied from FB post by Rajiv Tyagi

https://m.facebook.com/story.php?story_fbid=10160740185555176&id=817450175
[20:42, 8/20/2018] District n s s: It’s not LORD AYYAPPAN, neither Bishop Franco !!
Kerala is suffering the curse of the Respected Madhav Gadgil.

Professor Madhav Gadgil, the environment scientist.....does the name a ring a bell ? He was called in, by the social forestry department by the then government, to study the impact of deforestation, in the  western ghats.....The illegal quarrying,  the illegal occupation of forest lands, sand mining from rivers, the filling of paddy lands....He cited all these and said Kerala in the long run will see devastation of unimaginable proportions...Landslides will be there in every hilly region....The rivers will flood since there is no sand in its bed and the riversides have illegal constructions.....This gentleman professor gave a 2000 plus page report and urged the government to take action.....He had to leave in disgrace....The left, the right...all in unison....called him names and conducted marches in all the hilly districts.....He left silently.....and now the state is gasping for air.....looking for help from every possible agency and from the centre. Shame on you....ignorant and arrogant political opportunists.

Sorry sir..but we call ourselves 100% literate...

https://www.indiatoday.in/kerala-floods/story/kerala-floods-is-man-made-calamity-madhav-gadgil-1316713-2018-08-17
[21:06, 8/20/2018] Kdm: 👏👏👏
[21:10, 8/20/2018] Biju kanhgd: കോട്ടയം ഏരിയയിൽ ഉള്ള വീടുകളോ മറ്റോ ക്ലീൻ ചെയ്‌യേണ്ടവ ഉണ്ടെങ്കിൽ മേലുകാവ് HENRY BAKER കോളേജിലെ NSS അംഗങ്ങൾ അവരുടെ സഹായം എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

For cleaning helps in Kottayam.. call : Arjun
7736858545

Justin sir
 (NSS Co- ordinating officer )
+919446786859
[22:00, 8/20/2018] Vivek: @Radhakrishnan C K Any contacts of Paravoor pl
[22:08, 8/20/2018] Elizabeth TeacherKodom: Please forward these numbers to maximum groups for rescue mission for isolated people

94465 68222
ARMY RESCUE TEAM WATSAAP
(MESSAGE YOUR LOCATION )


8281292702
HELICOPTER  ALLEPPY


1077 (Collectorates)

1070 (State Control Room

Coastal Police Alert and State Police Monitoring Room0471-2556699/ 2320101

Call Center  for General Query 1961
1800 1801961

Highway Alert
9846 100 100

General Administration (Co-ordination)0471- 2518463


Pink Police Patrol1515


Port Department
Helpline155300 (for BSNL connection)
Tel: 0471- 2335523
2115054
2115098

Trivandrum Medical College
MCH Casualty : (24 hrs)
0471-2528300


Landslides, Flood,
Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198


District collectors numbers for rescue
Thiruvananthapuram
0471-2730067
0471-2730045
8547610015

Assist. Commissioner(DM)
Mob No-8547610004

2
Kollam
0474-2794004
9447557736
Commissioner
Mob No-8547610000

3
Pathanamthitta
0468-2222515
8547610039

4
Alappuzha
0477-2238630
8547610047

5
Kottayam
0481-2562201
8547610057

6
Idukki
0486-2232242
0486-2232303
8547610061

7
Eranaakulam
0484-2422282
854710077

8
Trissur
0487-2362424
8547610085

9
Palakkad
0491-2505309
8547610097

10
Malappuram
0483-2736320
854716007

11
Kozhikod
0495-2371002
854716018

12
Wayanad
04936-202251
04936-202230
8547616023

13
Kannur
0497-2713266
0497-2700645
8547616034

14
Kasaragod
0499-4257700
9447726900


Details of SSP/SP's of District Kerala
S.No
Name District
Mobile
Office No
Residential No
Fax No
1
SP TVM RL
9497996985
0471-2315803
2317545
2315803

2
SP KLM City
9497996908
0474-2764422
5459555
2744165

3
SP PTA
9497996983
0468-2222636
2222637
2222636

4
SP ALPY
9497999682
0477-2239326
2230527
2263600

5
SP KTM
9497996980
0481-2564700
2578115
2564700

6
SP IDI
9497996981
04862-232354
2233004
2233006

7
SP EKM RL
9497996979
0484-2623550
2604080
2623550

8
SP TSR RL
9497996978
0487-2361000
2363601

9
SP PKD
9497996977
0491-2534011
2533276
2534011

10
SP  MPM
9497996976
0483-2734377
2734384
2734377

11
SP KKD RL
9497996975
0496-2523100
2517988
2523100

12
SP WYD
9497996974
04936-202525
202500
202525

13
SP KNR
9497996973
0497-2763330
2763331
2763330

14
SP KSD
9497996972
04994-257401
255301
230401

15
SP TRAFFIC SZ
9447105619
0471-2324001


16
SP TRAFFIC NZ
9497996437
0495-2769190

ERANAKULAM DISTRICT Control room contact numbers:

District Emergency Operation Centre: 0484-2423513

Toll free no: 1077.

Taluk control room numbers:

Aluva:
0484 2624052

Kanayannur:
0484 2360704

Kochi
0484 2215559

Kothamangalam:
0485 28 22298

Kunnathunadu:
0484 25 22224

Muvattupuzha:
0485 2813 773,

Paravur:
0484 244 2326.

DISTRICTWISE  EMERGENCY HELP LINES

TRIVANDRUM
CHIEF MINISTER
04712333812

KOTTAYAM
04812304800
04812562201

ERANAKULAM
04842423513

IDUKKI
04862233111

PATTANAMTHITTA
8078808915
0468 2322515
0468 2222515

Adoor
0473 4224826

Konni
0473 2240087

Aranmula/Kozhanchery
98470 80787
94953 70585
94477 12221
97447 24932
94954 65808

Thiruvalla
04692 6…
[22:09, 8/20/2018] Babu Taxi kmbl: ഇവരെയൊക്കെ  മഴകൊണ്ട് പരീക്ഷിച്ചാൽ പോരാ....നാണമില്ലാത്ത വർഗം.. ഒരു നേരത്തെ ഭക്ഷണമാണെങ്കിൽ ok... ഇത് ഒരു പാവപ്പെട്ടവന്റെ അധ്വാനം 😢😢😢😢
[22:38, 8/20/2018] Radhakrishnan C K: From an Army officer who is at the forefront of rescue and relief operations at Kochi:

"I have been in the centre of activities at Kochi. While there is no doubt the armed forces have been doing a tremendous job and it has to be acknowledged, I would like to bring out the differences I felt in this mission and the ones carried out at Srinagar, Chennai, Uttaranchal and Mumbai. 

Firstly to the credit of the civil administration, they have also been in the front and have been operating along with the public. Unlike other places where they had hid themselves and were unwilling to show themselves to the public, here they were shoulder to shoulder with all affected people

Secondly, youngsters had on their own taken on the task of organising the efforts.  IT companies had given their people off, to work on relief and rescue.  These ppl had all sorts of software programmes created, to coordinate the efforts. The place where they were coordinating the efforts were teaming with the youngsters who were bringing in supplies and other essentials as needed.  From my flat complex, young ladies had overnight collected over Rs 3 lakhs and were supplying packed food.

Thirdly, the fishermen community had on their own transported their boats and were rescuing the stranded. Similarly, others also had formed their own little organisations to rescue the stranded. 

The population in general did not wait idly for the govt machinery to begin the actions as in other places.

I find tremendous happiness having seen all the groups work together without any sense of religion or caste or other divisions.  I had gone to a church with rations and they directed us to a temple as there were more people there.

I am sure with such an attitude, in spite of our politicians and what a number of us say, this country has a good future."


Copied from FB post by Rajiv Tyagi

https://m.facebook.com/story.php?story_fbid=10160740185555176&id=817450175
[22:44, 8/20/2018] Radhakrishnan C K: പ്രളയബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ ഉണ്ടാകതെ നോക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.
നിങ്ങൾ ചെയ്യേണ്ടത്

1.മലിനപ്പെട്ട കുടിവെളളം ശുദ്ധീകരിക്കാൻ സഹായിക്കുക
2. Waste കൾ തരം തിരിച്ച്      dispose ചെയ്യാൻ സഹായിക്കുക
3. സർക്കാരിന്റെ ആരോഗ്യ പ്രവർത്തകരുമായി യോജിച്ച് പ്രവർത്തിക്കുക.

4. പ്രളയജലം ഇറങ്ങിപ്പോയ വീടുകൾ വൃത്തിയാക്കാൻ സഹായിക്കുക.
5. തൊട്ടടുത്തുള്ള ദുരിദാശ്വാസ camp സന്ദർശ്ശിച്ച് സഹായങ്ങൾ ചെയ്യുക.
6. അടിയന്തിര പ്രാദാന്യം അർഹിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
7. നഷ്ടപ്പെട്ട documents duplicate എടുക്കാൻ സഹായിക്കുക
8. മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.
പോരാടാം .... നമുക്കൊരുമിച്ച് ....
Save Kerala ....
[22:49, 8/20/2018] Radhakrishnan C K: ഞാൻ  ഒരു  എഞ്ചിനീറിങ്  student  ആണ്. ഇപ്പോൾ  ഞാൻ  ചെയ്തുകൊണ്ടിരിക്കുന്ന  പ്രൊജക്റ്റ്‌, പ്ലാസ്റ്റിക്  റീസൈക്കിളിലുമായി ബദ്ധപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ  പ്ലാസ്റ്റിക്  waste  റീസൈക്കിൾ  ചെയ്തു  പുതിയ  പ്രോഡക്റ്റ്ആക്കി  മാറ്റും. നമ്മുടെ  നാട്ടിൽ  എല്ലായിടത്തും  വെള്ളം  ഇറങ്ങി തുടങ്ങിയിട്ടുണ്ട് , നമ്മൾ  വലിച്ചെറിഞ്ഞ waste എല്ലാം  തിരിച്ചു  വന്നിട്ടുമുണ്ട്. അതെല്ലാം  ഇനിയും  പുഴയിലേക്കും  മറ്റും  തിരിച്ചുടുകയാണ്. അത്  ഒരിക്കിലും  നല്ലതിനല്ല. നമ്മുടെ  നാട്ടിൽ  കൃത്യമായ  disposal  പ്ലാൻ ഇല്ലാത്തതാണ്  ഇതിനു  ഒരു  കാരണം. ഞങ്ങൾക്കു ഇപ്പോളത്തെ  അവസ്ഥയിൽ  ഇതു  കറക്റ്റ്  ആയി disposal  ചെയ്യാനാകും. But ഇതു  ആരോട്  പറയണം, എവിടെ  പറയണം ,  എന്നൊന്നും അറിയില്ല . നിങ്ങളിൽ  ആർക്കെങ്കിലും  ഞങ്ങൾക്ക്  support  തരാൻ  കഴിയുമെങ്കിൽ കേരളത്തിന്റെ  ഈ  ശീലം  മാറ്റാനാകും. ഈ  msg  ഏതെങ്കിലും  അധികാരികളുടെ  അടുക്കൽ  എത്തിക്കാൻ  പറ്റുമെങ്കിൽ  plzz  do it.

9496376559
asish5215@gmail.com
[22:53, 8/20/2018] Radhakrishnan C K: അടിസ്ഥാന വിദ്യാഭ്യാസത്തിൽ നീന്തൽ പഠനം നിർബന്തിതമാക്കണം

         44 നദികളും 34 കായലുകളും എണ്ണിയാൽ തീരാത്ത പുഴകളും ആറുമാസത്തിലധികം മഴക്കാലവുമുള്ള കേരളത്തിൽ സയൻസും എന്ജിനീയറിങ്ങും മെഡിസിനും കോമേഴ്‌സും മാത്രം പഠിച്ഛ് , അവസാനം സ്വന്തം വീട്ടിൽ നിന്ന് പത്തൊ ഇരുപതോ മീറ്റർ പോലും നീന്തി രക്ഷപെടാനാവാതെ വെള്ളത്തിൽ മുങ്ങി മരിക്കേണ്ടി വരുന്ന നമ്മൾ എന്ത് അടിസ്ഥാന വിദ്യാഭ്യാസമാണ് നേടിയത്?
   സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം സഹകരിച്ചു് സമൂഹത്തിൽ അതിജീവിക്കാനാണ് വിദ്യാഭ്യാസം നൽകുന്നത് .
          
               സ്റ്റെയർ കേസ്‌ ഇല്ലാത്ത വീടുകളിലും ചെറിയ വീടുകളിലുമുള്ളവർ , അല്പാൽപ്പമായി ഉയർന്നു വരുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഉയരമുള്ള മേശപ്പുറത്ത്‌ തണുത്തവെള്ളത്തിൽ  മണിക്കൂറുകളോളം ഭഷണമില്ലാതെ  തലയുയർത്തിപിടിച്ച് ഒരേ നില്പിൽ കേറിനിന്നിട്ടും....മൂക്കുവരയെത്തിയ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനാവാതെ അവസാനം  നിസ്സാഹായരായി വെള്ളവും ശ്വാസവും ഒരുമിച്ചു് ശ്വാസനാളത്തിലേക്ക്‌ വലിച്ചെടുത്ത്‌ ....ഓരോരുത്തരായി ......അല്പപാമായി മരണം..... ഇംഗ്ലീഷ് സിനിമകളിൽ പോലും കാണാനാവാത്ത ദാരുണമായ അവസ്ഥ. 

       സ്വന്തം വീട്ടിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി  തൊട്ടടുത്ത ഉയർന്ന പ്രദേശത്തേക്കോ രണ്ടുനില വീട്ടിലേക്കോ പത്തോ ഇരുപതോ മീറ്റർ മാത്രം നീന്തി  എത്തിച്ചേരാൻ കഴിയാത്ത നമ്മൾക്ക്‌, എണ്ണിയാൽ തീരാത്ത സർട്ടിഫിക്കറ്റുകൾ മാത്രം തന്ന വിദ്യാഭാസം എന്ത് അതിജീവന ശാസ്ത്രമാണ് നൽകിയത്?

      നമ്മുടെ വിദ്യാഭ്യാസം  നമ്മുടെ സാഹചര്യങ്ങളിൽ അതിജീവിക്കാനുള്ളതാവട്ടെ ആദ്യം....  എട്ടുവയസിനുള്ളിൽ എല്ലാവരും നീന്തൽ പഠിച്ചു എന്ന് ഉറപ്പാക്കുന്ന രീതിയിൽ നീന്തൽ പഠനം നിർബന്ധിതമാക്കണം
[22:55, 8/20/2018] Radhakrishnan C K: ബാംഗ്ലൂരിൽ നിന്നും അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകൾ/വാഹനങ്ങൾ തിരിച്ചു പോകുമ്പോൾ പ്ലാസ്റ്റിക് വേസ്റ്റുകൾ, ശ്രദ്ധിക്കുക പ്ലാസ്റ്റിക് വേസ്റ്റുകൾ മാത്രം... കളക്റ്റ് ചെയ്ത് കൊടുത്താൽ ബാംഗ്ലൂരിലെ ചില കമ്പനികൾ റീസൈക്കിൾ ചെയ്യാം എന്നു തീരുമാനിച്ചിട്ടുണ്ട്... ഇതു ഒരു പുതിയ മൂവ് ആണ് മാക്സിമം ഷെയർ ചെയ്യുക. പല വാഹനങ്ങളിൽ കയറ്റി അയക്കുന്നതിനു പകരം, പ്ലാസ്റ്റിക് വേസ്റ്റ് മൊത്തം ശേഖരിച്ച് ബൾക്ക് ആയി ഒന്നോ രണ്ടോ വണ്ടികളിൽ അയച്ചാൽ ബാംഗ്ലൂരിൽ അത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും... 
ബാംഗ്ലൂരിലെ ജിഗാനിയിലുള്ള ഏതാനും പ്ലാന്റുകൾ ആണ് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. കൂടുതൽ വ്യാപകമാക്കാൻ ഉള്ള കാര്യങ്ങൾ നമ്മുടെ മലയാളി സുഹൃത്തുക്കൾ അവിടെ ചർച്ച ചെയ്തു വരുന്നു. ട്രക്ക്/ വെഹിക്കിൾ ഡ്രൈവർമാർക്ക് ഒരു പക്ഷേ ഇതിനെപ്പറ്റി അറിയണമെന്നില്ല. അതു ബാംഗ്ലൂരിൽ നിന്നുള്ള ടീം കോർഡിനേറ്റ് ചെയ്യുന്നതാണ്. ട്രക്ക് / വെഹിക്കിൾസ് ന്റെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് മാത്രം തന്നാൽ മതി.

അത്തരം വാഹനങ്ങളുടെ കൊണ്ടാക്റ്റ് നമ്പർ, വരുന്നത് ഏതു ഭാഗത്തു നിന്ന് ആണ് തുടങ്ങിയ കാര്യങ്ങൾ വാട്ട്സാപ്പ്മെസ്സേജ് അയയ്ക്കുക.
അയയ്ക്കേണ്ട നമ്പർ: 8891839032, ജിതേന്ദ്രൻ, എറണാകുളം.9739548518  Roshan VK Bangalore
[07:27, 8/21/2018] Biju kanhgd: ചാലക്കുടി: വീട് ക്ലിൻ ചെയ്യാൻ വന്നപ്പോൾ വീടിനകത്ത് മുതല😳
[07:46, 8/21/2018] Laila Beevi Tr: Below are garment manufacturers from Tirupur.
They are willing to sell dress and undergarments at manufacturing cost with no minimum orders considering Kerala flood.  these are the  indicative prices for various dress items from them.

Mr. Jagadeesh +919894727412
Ladies and Men's undergarments from 20 Rs
Mr. Tamil 9994976742
Kids dress 35 Rs
Lungies 60 Rs
Nighties 100 Rs
Mr Mani +919600699077
Men T-shirts 50 Rs

Please share to others so that it will be beneficial for Voluntary organizations and other teams.

 They are willing to supply at the rates quoted. But may take one or two days for the stuff to reach
[08:18, 8/21/2018] Hari Banerji: Is this a fake one?
[08:32, 8/21/2018] Ajith Jhi: Yes to be confirmed
[08:46, 8/21/2018] Thameem: *00##
[09:35, 8/21/2018] Radhakrishnan C K: ചങ്ങനാശേരി എസ്.ബി കോളേജിലെ പൗവത്തിൽ ഹാളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഗവണ്മെന്റ് ഇറക്കു മതി ചെയത പുതിയ തുണിത്തരങ്ങൾ മുതൽ പോഷകാഹാരങ്ങൾ ,ബേക്കറി ഐറ്റംസ്,ബേബി ഫുഡ്സ് ,ലഘു പാനീയങ്ങൾ തുടങ്ങി എല്ലാ സാധന സമഗ്രഹികളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്..ചങ്ങനാശേരി താലൂക്കിലേക്കു വിതരണത്തിനായി ഉള്ള ഗവണ്മെന്റ് നേരിട്ട് നടത്തുന്ന സംഭരണ കേന്ദ്രമാണ് ഇത്.. പല ക്യാമ്പ് അധികൃതരും  കോളേജ് സ്‌കൂൾ അധികാരികളും, സനന്ദ സങ്കടനകളും നടത്തുന്ന സംഭരണ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ സാധനങ്ങൾ ശേഖരിക്കുന്നതായി കാണുന്നുള്ളൂ..ഇവിടെ സാധനങ്ങൾ വാങ്ങിക്കാൻ വരുമ്പോൾ ഉദ്യോഗസ്ഥർ പല തരത്തിലുള്ള നിയമങ്ങൾ പറയും എന്ന കാരണത്താൽ ആരും ഇവിടെ വരാതിരിക്കേണ്ടതായിട്ടില്ല..ക്യാമ്പ് കോർഡിനേറ്റർസുമായി(ഗവണ്മെന്റ് നിയമിച്ചത് ) ബന്ധപെട്ടു വേണ്ട രേഖകളുമായി വന്ന് സാധനങ്ങൾ കലക്‌ട്‌ ചെയ്തു പോവേണ്ടതാണ് ..അല്ലെങ്കിൽ ഇവിടുള്ള സാധനസാമഗ്രഹികൾ വെറുതേ കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടാക്കും ..
Maximum share please...
[09:57, 8/21/2018] Jyotis Mother: കെ എസ് ടി എ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗങ്ങൾ 10000 രൂപയിൽ കുറയാത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു.
[10:46, 8/21/2018] Vivek: വീടുകള്‍ വൃത്തിയാക്കാന്‍ എളുപ്പവഴി..
കഴുകി കഷ്ടപ്പെടേണ്ട..Shared by .Kunjuss Canada
----------------

വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഒരു എളുപ്പമാർഗം. വെള്ളത്തെ ഖരരൂപത്തിൽ ആക്കി വാരിക്കളയുക. വളരെ ചെലവ് കുറഞ്ഞതും ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതുമായ വിദ്യ. സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂൺ വിതറിയാൽ വെള്ളം പരൽ രൂപത്തിൽ കട്ടകൾ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം. അൽപ്പം അയോഡിൻ ചേർത്താൽ തിരിച്ചു വെള്ളം ആവുകയും ചെയ്യും. Sodium Polyacrilate ന് അതിന്റെ അളവിന്റെ1000 ഇരട്ടി വരെ വെള്ളത്തെ വലിച്ചെടുക്കാൻ ഉള്ള കഴിവുണ്ട്. വീടിന്റെ തറ ഉണക്കിയെടുക്കാൻ ഇത്രയും എളുപ്പമായ വേറെ മാർഗ്ഗം ഇല്ല.

ഇൻഡസ്ട്രിയൽ കെമിക്കൽസ് കിട്ടുന്ന എല്ലാ കടകളിലും ലഭിക്കും...കിലോ 105 രൂപ മുതൽ 125 രൂപ വരെ ആണ് വില. ഒരു കിലോ പൗഡർ കൊണ്ട് 1000 ലിറ്റർ വെള്ളം വരെ പൊടി രൂപത്തിൽ ആക്കി വാരിക്കളയാം. തറയിൽ പാദം മൂടി വെള്ളം ഉള്ള 100 sq. ft. മുറിയിൽ ഏകദേശം 200 ഗ്രാം പൊടി വിതറിയാൽ ആ വെള്ളം മുഴുവൻ ഉണങ്ങി പരൽ രൂപത്തിൽ ആകും.ബേബി ഡയപ്പർ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്നത് ഈ രാസവസ്തു ആണ്. തികച്ചും നിരൂപദ്രവം ആണ്. കയ്യിലോ ദേഹത്തോ പറ്റിയാൽ ഒന്നും സംഭവിക്കില്ല. ഡയപ്പറുകളും നാപ്കിനുകളും എത്ര നനഞ്ഞാലും ലീക്ക് ചെയ്യാത്തത് അതിനുള്ളിൽ ഉള്ള ഈ രാസവസ്തു വെള്ളത്തെ ഖര രൂപത്തിൽ ആക്കി മാറ്റുന്നത്കൊണ്ടാണ്.
[11:05, 8/21/2018] Gopakumar G K: പ്രളയക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു; മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയം: ഹൈക്കോടതി
http://dhunt.in/4wjMC?s=a&ss=wsp
via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND
[11:07, 8/21/2018] Rema 2: 👍
[11:12, 8/21/2018] Laila Beevi Tr: 👏🏻
[11:30, 8/21/2018] Aneesh Cherupu: https://m.facebook.com/story.php?story_fbid=447862629053553&id=1402531043294719
[12:05, 8/21/2018] Mani Prasad Kodoth: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ ലഭിച്ചു. 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചെക്ക്, ഡ്രാഫ്റ്റ്  എന്നിവ വഴിയും അക്കൗണ്ടിൽ നേരിട്ടും നിക്ഷേപിച്ച തുകയാണിത്. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ലഭിച്ച ചെക്കുകളുടെ വിശദാംശം താഴെ
[12:20, 8/21/2018] Sivan mestri: സോഡിയം പോളി അക്രിലേറ്റ് ആണ് ഇപ്പോൾ ഫേസ്ബുക്കിലെ താരം

ധാരാളം സുഹൃത്തുക്കൾ ഇൻബോക്സിലും ടാഗ് ചെയ്തു ചോദിച്ച ചോദ്യമാണിത്. പലരും ടാഗ് ചെയ്‌തു ചോദിക്കുകയും ചെയ്തു, ഇതാണ് പോസ്റ്റ് "സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂൺ വിതറിയാൽ സെക്കന്റുകൾക്കുള്ളിൽ വെള്ളം പരൽ രൂപത്തിൽ കട്ടകൾ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം."

എന്താണ് വാസ്‌തവം?

എന്താണ് സോഡിയം പോളി അക്രിലേറ്റ്

സോഡിയം പോളി അക്രിലേറ്റ് 'polyacrylate' എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളിൽ (ഡയപ്പറിൽ) ഇതേ പോളിമർ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കൽ ഫോർമുല [−CH2−CH(CO2Na)−]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 200 മുതൽ 300 ഇരട്ടിയോളം വെള്ളം വലിച്ചെടുക്കാൻ പറ്റും. സോഡീയം പോളീ അക്രിലേറ്റ് വലിയ അപകടകാരി അല്ല. അപ്പോൾ പ്രളയ ജലം കളയാൻ ഇത് ഉപയോഗിക്കരുതോ എന്ന ചോദ്യം സ്വാഭാവികം.

അപ്പോൾ പ്രശനം എന്താണ്?
പക്ഷെ ഇത് പ്രായോഗികം അല്ല. ഇത് വെള്ളവും ആയി പ്രവർത്തിച്ചു gel ആയിക്കഴിഞ്ഞാൽ പിന്നെ വെള്ളം കോരി ക്കളയുന്നതിലും പ്രയാസമാകും ഇത് നീക്കം ചെയ്യുന്നത്.

വെള്ളം ഒരു ബക്കറ്റു കൊണ്ടോ, കൂടുതൽ ഉണ്ടെങ്കിൽ പമ്പു വച്ചോ നീക്കം ചെയ്യാം.

പരൽ പോലെ നീക്കം ചെയ്യാം എന്നൊക്കെ വായിച്ചു. അങ്ങിനെ പറ്റില്ല. കൂടാതെ കലങ്ങിയ വെള്ളത്തിൽ സ്വാഭാവികമായി അതിന്റെ ആഗിരണ ശേഷി നന്നായി കുറയുകയും ചെയ്യും.

ആകെ ഒരു ചെളിക്കുളം പോലെ ആകും.

പിന്നെ ഇരട്ടി ജോലി ചെയ്യേണ്ടി വരും.

ഇത് പിന്നെ തൊടിയിലോ, പറമ്പിലോ ഇട്ടാൽ അത് ദ്രവിക്കാതെ അവിടെക്കിടക്കും അതും വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കും.

ചുരുക്കിപ്പറഞ്ഞാൽ വെള്ളം, വെള്ളമായി തന്നെ കോരിക്കളയാം അത് മണ്ണിൽ അലിഞ്ഞു പൊയ്ക്കൊള്ളും.

സോഡീയം പോളീ അക്രിലേറ്റ് വെള്ളത്തിൽ ആഡ് ചെയ്തു പരിസ്ഥിതി മലിനമാക്കുക മാത്രമല്ല, ജോലിയും ഇരട്ടി ആക്കും

Suresh C Pillai
[12:28, 8/21/2018] Radhakrishnan C K: https://www.manoramaonline.com/news/latest-news/2018/08/21/cm-pinarayi-vijayan-press-meet-rain-havoc-kerala-floods.html
യുഎഇയുടെ 700 കോടി സഹായം; പുനരധിവാസത്തിന് ബൃഹദ് പദ്ധതി: മുഖ്യമന്ത്രി                 Shared via Malayala Manorama News app Download@ mobile.manoramaonline.com
[13:25, 8/21/2018] Gopakumar G K: കേരളത്തിന് രാജ്യാന്തരസംഘടനകളുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
https://chat.whatsapp.com/2sguWT1kHe55mq73R8ilMH

ദില്ലി:പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഐക്യരാഷ്ട്രസഭയടക്കമുള്ള ആഗോള ഏജന്‍സികളുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയദുരന്തനിവാരണ അതോറിറ്റി വൃ-ത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആഗോളഏജന്‍സികളുടെ സഹായം വേണ്ടെന്ന് ദില്ലി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്നും ഇവ നടപ്പാക്കാന്‍ വേണ്ട പിന്തുണ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.

എന്നാല്‍ ദുരന്തപ്രതിരോധപ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തില്‍ അതായത് പുനര്‍നിര്‍മ്മാണം നടത്തുന്ന സന്ദര്‍ഭത്തില്‍ ആഗോളഏജന്‍സികളുടെ സഹായം വേണമെങ്കില്‍ അതാവാം എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയം. കേരളത്തില്‍ നടപ്പാക്കേണ്ട എന്തെങ്കിലും പദ്ധതി മാതൃകകള്‍ ഏജന്‍സികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കാം എന്നും സര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. ഐക്യരാഷ്ട്രസഭയടക്കം ഏത് ആഗോള ഏജന്‍സികള്‍ക്കും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കണമെങ്കില്‍  കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്.
[13:46, 8/21/2018] Laila Beevi Tr: http://learningpointnew.blogspot.com/2018/08/blog-post_20.html?m=1


പ്രളയത്തിന്ശേഷമുളെള സ്കൂളുകളിലേക്ക്
പോകുമ്പോൾ ഒരു അധ്യാപകൻ്റെ റോൾ എങ്ങനെയായിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന ലേഖനം. പരീക്ഷ ഒരു ദുരന്തപരീക്ഷണമാകാതെ എങ്ങനെ നടത്താം, crisis management എങ്ങനെ ആയിരിക്കണം നടത്തേണ്ടത് എന്ന് അധ്യാപകരെ ഓർമ്മിപ്പിപ്പിക്കുന്ന ലേഖനം. അധ്യാപകർ തീർച്ചയായും വായിക്കേണ്ടത്.
[13:56, 8/21/2018] Radhakrishnan C K: പ്രളയാനന്തരം...
1. ലംബോഗിനി വിറ്റ് ടിപ്പർ വാങ്ങാൻ തീരുമാനിച്ചു.
2. ടെറസിനെക്കാൾ ഭേദം ടോറസ് ആണെന്ന് പഠിച്ചു.
3. കേരളത്തിലെ ഏറ്റവും നല്ല ജാതി അരയൻ ആണെന്ന് പഠിച്ചു.
4. സ്‌കൂളിൽ നീന്തൽ പാഠ്യവിഷയം ആക്കണമെന്ന് പഠിച്ചു.
5. പ്ലസ് ടു വിനും ബി ടെക്കിനും ഇടയിൽ ഒരു വർഷം നിർബന്ധമായും സൈനിക അഭ്യാസങ്ങളും അച്ചടക്കവും പഠിക്കണമെന്ന് പഠിച്ചു.
6. നദിക്കു കടം കൊടുത്താൽ തിരിച്ചു തരുമെന്ന് പഠിച്ചു.
7.എല്ലാ so called ദൈവങ്ങളെക്കാളും ശക്തി വരുണ ഭഗവാനാണെന്നു പഠിച്ചു.
8. തീരം ഓളത്തിനു പ്രണയിക്കാനുള്ളതാണെന്നു പഠിച്ചു.
9. "This will not happen to me syndrome" മലയാളിക്ക് കൂടുതലാണെന്ന് പഠിച്ചു.
10. ലക്ഷക്കണക്കിന് ആളുകൾക്ക് ഒരേ ഗ്രഹനില വരാമെന്ന് പഠിച്ചു .
11. സൈബർ തള്ളുകളേക്കാൾ ഫൈബർ വള്ളങ്ങളാണ് ഉപകാരപ്രദം എന്ന് പഠിച്ചു .
12. വെട്ടിനിരത്തൽ വീരനോട് sorry പറയാൻ തീരുമാനിച്ചു 
13. കാക്ക കല്ലിട്ടു ജലനിരപ്പ് ഉയർത്തിയ കഥ വീണ്ടും വായിക്കാൻ തീരുമാനിച്ചു.

ആരെങ്കിലും എന്തെങ്കിലും ഒക്കെ   കൂടുതലായി പഠിച്ചെങ്കിൽ അറിയിക്കുക. 😂😂😂
[13:58, 8/21/2018] Laila Beevi Tr: ഇൗ അധ്യയനവര്‍ഷത്തിലെ ഓണപരീക്ഷ റദ്ദാക്കാന്‍ സാധ്യത
http://dhunt.in/4wyZb?s=a&ss=pd
via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND
[14:11, 8/21/2018] Biju kanhgd: വെള്ളം കയറി നഷ്ടപ്പെട്ട നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജ് Fridge, വാഷിംഗ് മെഷിൻ washing machine, എ.സി Ac മുതലായവ തികച്ചും സൗജന്യമായി ഞങ്ങൾ നിങ്ങളുടെ വീട്ടിൽ വന്ന് സർവ്വീസ് ചെയ്തു തരുന്നതാണ് ഇതിനായി ഞങ്ങളെ വിളിക്കേണ്ട നമ്പർ 7558044865 , 7558044858
                        

  ഈ പോസ്റ്റ് പരമാവധി ഷെയർ              ചെയ്ത് അത്യാവിശക്കാരിൽ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു
[14:35, 8/21/2018] Dileep Master KSTA: കെ.എസ്- ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച പഠനോപകരണങ്ങളും അവശ്യസാധനങ്ങളുമായി ഞങ്ങൾ വയനാട്ടിലെ ക്യാമ്പിലേക്ക് യാത്ര തിരിച്ചു
[14:43, 8/21/2018] Radhakrishnan C K: 👏
[14:47, 8/21/2018] Urmila Tr: 💪💪💪👍🏻
[14:52, 8/21/2018] Urmila Tr: Ente makanum koottukarum chalakudy il veedu sucheejaransvelayil. before and after cleaning
[14:54, 8/21/2018] Radhakrishnan C K: 👏
[14:54, 8/21/2018] Kdm: 👍🏻👍🏻👍🏻
[14:56, 8/21/2018] Kdm: https://youtu.be/MM5_XvpFsvU
[14:57, 8/21/2018] Vivek: അയാളുടെ പേര് പിണറായി വിജയൻ എന്നാണ്...!

വെള്ളം കഴുത്തിന് മുകളിൽ ഉയർന്നപ്പോഴും ഒരുജനതയെ അത് മുക്കിക്കളയുമെന്ന അവസ്ഥ വന്നപ്പോഴും "സ്ഥിതി അതീവഗുരുതരമാണ് പക്ഷെ പരിഭ്രാന്തരാകേണ്ടതില്ല" എന്ന് പറഞ്ഞൊരു മനുഷ്യൻ കേരളത്തിന്റെ അമരത്തുണ്ടായിരുന്നു. മുങ്ങുന്ന ഓരോരുത്തരെയും വെള്ളത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അയാൾ. ബഹളമൊട്ടുമില്ല, പരിഭ്രമമോ പതർച്ചയോയില്ല..  ഒരു മനുഷ്യൻ അങ്ങേയറ്റം ടെൻഷനും ഡിപ്രെഷനുമടിച്ച് തകർന്നുപോകുന്ന ഒരവസ്ഥയിൽ അയാൾ അചഞ്ചലനായിരുന്നു. താൻ തളർന്നാൽ വെള്ളത്തിനടിയിലായിപ്പോകുക ഒരുജനതയാണെന്ന ബോധ്യം അയാൾക്ക് നന്നായുണ്ടായിരുന്നു. നെഗറ്റീവായ ഒരൊറ്റകാര്യം പോലും അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലത്രയും പറഞ്ഞില്ല. അങ്ങേയറ്റം പോസിറ്റീവായി ഓരോ പ്രതിസന്ധിയെയും, വെല്ലുവിളിയെയും അയാൾ നേരിട്ടത് യാതൊരു കൂസലുമില്ലാതെയാണ്..

കേരളം സാധാരണ കാണാറുള്ള ഗിമ്മിക്കുകൾക്കൊന്നും ഒരു കാര്യത്തിലും അയാളെ കിട്ടാറില്ല ..  ഈ ദുരിതത്തെ നേരിടുന്ന കാര്യത്തിലും അതങ്ങനെ തന്നെ. ഭരണാധികാരി എന്ന നിലയിൽ എന്താണ് ചെയ്യേണ്ടതെന്ന ഉത്തമധാരണ അയാൾക്കുണ്ടായിരുന്നു... പ്രതിപക്ഷനേതാവിന്റെ കൂട്ടിയും പിന്നെ പ്രധാനമന്ത്രി വന്നപ്പോഴുമല്ലാതെ ആ മനുഷ്യനെ പുറത്താരും കണ്ടിട്ടില്ല .. ആകെ കണ്ടത് രാവിലെയും വൈകിട്ടും നടത്തുന്ന പ്രസ് മീറ്റിലായിരുന്നു. ബാക്കി സമയമത്രയും അയാൾ കണ്ണിമുറിയാതെ എല്ലാം ഏകോപിപ്പിച്ചുകൊണ്ട്  ചലനാത്മകമായ നിർത്തുന്ന തിരക്കിലായിരുന്നു..

അയാൾക്കൊരു ടീമുണ്ടായിരുന്നു. ഒരൊറ്റ മനസ്സായി ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരു ടീമിനെ അയാൾ ഒറ്റച്ചരടിൽ കോർത്തെടുത്തു ചലിപ്പിച്ചു എന്നതാണ് ഈ ദുരന്തത്തെ നാമെങ്ങനെ ഇത്രയും മികച്ച രീതിയിൽ മറികടന്നു എന്നതിന്റെ ഏറ്റവും ചുരുങ്ങിയ വാക്കിലുള്ള ഉത്തരം. വാക്കുകൾക്കും വർണ്ണകൾക്കുമപ്പുറമുള്ള വലിയൊരു ഒത്തൊരുമയുടെ സംഘഗാഥയാണത്. അതിൽ ഏറ്റവും മുകളിലുള്ള ഐഎസ് ഉദ്യോഗസ്ഥരുണ്ട്, ദുരന്തനിവാരണ സേനയുണ്ട്, പോലീസുണ്ട് , സന്നദ്ധസേവകരുണ്ട് , രാഷ്ട്രീയക്കാറുണ്ട്, മാധ്യമപ്രവർത്തകരുണ്ട്, തുഴയെറിഞ്ഞ കടലിന്റെ മക്കളുണ്ട് .. എല്ലാവരും ഒറ്റച്ചരടിൽ കോർക്കപ്പെട്ടു.. Distraction അവരുടെ യത്നത്തിൽ ഉണ്ടായതേയില്ല. ഉണ്ടാകാൻ അതിന്റെ കപ്പിത്താൻ അനുവദിച്ചില്ല എന്നുപറയുന്നതാകും കൂടുതൽ ഉചിതം.

മഹാമാരി കേരളത്തെ മുക്കാൻ തുടങ്ങിയ ആദ്യദിനം തൊട്ട് ആ മനുഷ്യൻ നടത്തിയ ഓരോ പത്രസമ്മേളനങ്ങളും ശ്രദ്ധിക്കുക. സമഗ്രവും ഡാറ്റ വെച്ചുള്ളതുമായിരുന്നു ആ വിശദീകരണങ്ങളൊക്കെയും. ഓരോ ദിവസവും തുടങ്ങുമ്പോൾ എന്തുചെയ്യണമെന്നും എന്തൊക്കെയാണ് മുൻഗണകളെന്നും അയാൾക്കും ടീമിനും നല്ല നിശ്ചയമുണ്ടായിരുന്നു. വൈകുന്നേരം വീണ്ടും മാധ്യമങ്ങളെ കാണുമ്പൊൾ നാള എന്താണ് ചെയ്യാൻ പോകുന്നതെന്നും അയാൾക്കുറപ്പും ധാരണയുമുണ്ടായിരുന്നു. അതിനിടയിൽ പലരും ഉൽപ്പാദിപ്പിക്കാൻ ശ്രമിച്ച കുത്തിത്തിരിപ്പുകളോട് മുഖം തിരിക്കാനും അതിനെ അതിന്റെ പാട്ടിനു വിടാനും അയാൾക്ക് ഇന്ധനമായത്  ഇക്കാലമത്രയും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിൽ നിന്നും അയാളാർജ്ജിച്ച അനുഭവ സമ്പത്തും മനക്കരുത്തും തന്നെയായിരുന്നു.. ഒരാളെയും അയാൾ മാറ്റിനിർത്തിയില്ല..കുറ്റവും പറഞ്ഞില്ല .. ദുരന്തമുഖത്തെ ഏതൊരു അനാവശ്യ വാഗ്വാദങ്ങൾക്കും നൽകേണ്ടിവരുന്ന വില മനുഷ്യജീവനായിരിക്കും എന്ന ബോധ്യത്തിൽ എല്ലാവരെയും അയാൾ വിശ്വാസത്തിലെടുത്തു... എല്ലാവരെയും ഒറ്റച്ചരടിൽ കോർത്ത് ഈ പ്രതിസന്ധി എങ്ങനെ നീന്തിക്കടക്കണം എന്ന നിശ്ചയം അയാൾക്കുണ്ടായിരുന്നു. അതിനിടയിൽ വരുന്ന ഓരോ കുത്തിത്തിരിപ്പിനെയും സൗകര്യപൂർവ്വമുള്ള തമസ്കരണത്തിലൂടെ  അതിന്റെ വഴിക്ക് വിട്ട അയാൾ  ആരെയും രക്ഷാപ്രവർത്തനത്തിന്റെ  വഴിമാറ്റിവിടാൻ അനുവദിക്കാതിരിക്കാൻ കാണിച്ച ജാഗ്രത അസാധാരണമാണ്.. " നിങ്ങളെന്തിനാണ് ഇപ്പോഴും നെ…
[14:58, 8/21/2018] Madhu Ko: തായന്നൂരിലെ കുട്ടികൾ ഓണം സ്പെഷ്യലരിയിനത്തിൽ കിട്ടിയ സ്പഷ്യലരിവെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കായി എണ്ണപ്പാറ വില്ലേജ് ഓഫീസ്സറെ ഏൽപിച്ചു.രണ്ട് കിന്റൽ അരി സംഭാവനയായി ലഭിച്ചു.SMC ചെയർമാൻ പി.ജെ വർഗ്ഗീസും HM Ev m ബാലകൃഷണൻ മാഷും സന്നിധരായിരുന്നു.
[15:02, 8/21/2018] Gopakumar G K: വായിക്കാൻ ഒരു സുഖം ഒക്കെ ഉണ്ട് ......................

🙄  ❗
[15:02, 8/21/2018] Vivek: 😳
[15:03, 8/21/2018] Radhakrishnan C K: 🙏🏽
[15:05, 8/21/2018] Radhakrishnan C K: May not be always effective
[15:06, 8/21/2018] Bibin My Stdt Now Tr: Is it ?
[15:11, 8/21/2018] Radhakrishnan C K: Already explained.
[15:16, 8/21/2018] Bibin My Stdt Now Tr: സോഡിയം പോളി അക്രിലേറ്റ് ആണ് ഇപ്പോൾ ഫേസ്ബുക്കിലെ താരം

ധാരാളം സുഹൃത്തുക്കൾ ഇൻബോക്സിലും ടാഗ് ചെയ്തു ചോദിച്ച ചോദ്യമാണിത്. പലരും ടാഗ് ചെയ്‌തു ചോദിക്കുകയും ചെയ്തു, ഇതാണ് പോസ്റ്റ് "സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂൺ വിതറിയാൽ സെക്കന്റുകൾക്കുള്ളിൽ വെള്ളം പരൽ രൂപത്തിൽ കട്ടകൾ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം."

എന്താണ് വാസ്‌തവം?

എന്താണ് സോഡിയം പോളി അക്രിലേറ്റ്

സോഡിയം പോളി അക്രിലേറ്റ് 'polyacrylate' എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളിൽ (ഡയപ്പറിൽ) ഇതേ പോളിമർ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കൽ ഫോർമുല [−CH2−CH(CO2Na)−]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 200 മുതൽ 300 ഇരട്ടിയോളം വെള്ളം വലിച്ചെടുക്കാൻ പറ്റും. സോഡീയം പോളീ അക്രിലേറ്റ് വലിയ അപകടകാരി അല്ല. അപ്പോൾ പ്രളയ ജലം കളയാൻ ഇത് ഉപയോഗിക്കരുതോ എന്ന ചോദ്യം സ്വാഭാവികം.

അപ്പോൾ പ്രശനം എന്താണ്?
പക്ഷെ ഇത് പ്രായോഗികം അല്ല. ഇത് വെള്ളവും ആയി പ്രവർത്തിച്ചു gel ആയിക്കഴിഞ്ഞാൽ പിന്നെ വെള്ളം കോരി ക്കളയുന്നതിലും പ്രയാസമാകും ഇത് നീക്കം ചെയ്യുന്നത്.

വെള്ളം ഒരു ബക്കറ്റു കൊണ്ടോ, കൂടുതൽ ഉണ്ടെങ്കിൽ പമ്പു വച്ചോ നീക്കം ചെയ്യാം.

പരൽ പോലെ നീക്കം ചെയ്യാം എന്നൊക്കെ വായിച്ചു. അങ്ങിനെ പറ്റില്ല. കൂടാതെ കലങ്ങിയ വെള്ളത്തിൽ സ്വാഭാവികമായി അതിന്റെ ആഗിരണ ശേഷി നന്നായി കുറയുകയും ചെയ്യും.

ആകെ ഒരു ചെളിക്കുളം പോലെ ആകും.

പിന്നെ ഇരട്ടി ജോലി ചെയ്യേണ്ടി വരും.

ഇത് പിന്നെ തൊടിയിലോ, പറമ്പിലോ ഇട്ടാൽ അത് ദ്രവിക്കാതെ അവിടെക്കിടക്കും അതും വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കും.

ചുരുക്കിപ്പറഞ്ഞാൽ വെള്ളം, വെള്ളമായി തന്നെ കോരിക്കളയാം അത് മണ്ണിൽ അലിഞ്ഞു പൊയ്ക്കൊള്ളും.

സോഡീയം പോളീ അക്രിലേറ്റ് വെള്ളത്തിൽ ആഡ് ചെയ്തു പരിസ്ഥിതി മലിനമാക്കുക മാത്രമല്ല, ജോലിയും ഇരട്ടി ആക്കും

Suresh C Pillai
[15:17, 8/21/2018] Bibin My Stdt Now Tr: Thanks dear sir
[15:33, 8/21/2018] Radhakrishnan C K: കണ്ണു നിറയാതെ ഇതു കാണാൻ വയ്യ. ജെയ്സലിനെ കാണുമ്പോൾ ദൈവത്തെ കാണുമ്പോലെ.മാതൃഭൂമിക്കും നന്ദി. ആ മുഖം കാണിച്ചുവല്ലോ. ആ ശബ്ദം കേൾപ്പിച്ചുവല്ലോ. മത്സ്യത്തൊ ഴി ലാ ളി ക ളു ടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമ്മാണം നടത്തണം.ദുരന്തനിവാരണ രംഗത്ത് മുന്നണിപ്പോരാളികളായി അവരെ ബഹുമാനിക്കുകയും ഉന്നതതല സമിതികളിൽ പ്രാതി നിധ്യം നൽകുകയും വേണം. മലപ്പുറം ട്രോമാകെയറി ന്റെ ഭാഗമായി തൊഴിലാളികൾ ചെയ്ത പ്രവർത്തനം ആദരിക്കപ്പെടണം.
[15:53, 8/21/2018] Radhakrishnan C K: 👏
[15:53, 8/21/2018] Babu Taxi kmbl: മാധ്യമക്കാര് കാണാതെ പോയത്.
[15:56, 8/21/2018] Radhakrishnan C K: Army does it.Part of their training.we respect our soldiers for all the noble attitude they have.But when a common man does it ,it becomes news.Especially when they are never paid for it.
[15:57, 8/21/2018] Sunil Vm Eng: Prophetic... 🙏🙏🙏
[15:58, 8/21/2018] District n s s: അടിയന്തിര ആലോചനക്ക്

ഈ ദുരിതകാലത്ത് ഇത്തവണത്തെ സ്കൂൾ/ഉപജില്ല/ ജില്ല/സംസ്ഥാന മേളകൾ വേണ്ടെന്ന് വച്ചാൽ കോടിക്കണക്കിന് സംഖ്യ ലാഭിച്ച് അത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് കൂടെ ....

നമ്മുടെ വീടുകളിൽ വിഷമകരമായ ഘട്ടങ്ങളിൽ ആഘോഷങ്ങളൊഴിവാക്കുന്ന പോലെ ...

 ഇത്തരത്തിലുള്ള ഒരു ആവശ്യം പൊതു സമൂഹത്തിൽ നിന്നും ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ദുരന്തങ്ങൾ കാരണം നഷ്ട്ടപ്പെട്ട അധ്യായ ദിനങ്ങൾ ലഭിക്കാനും സാധിക്കും.
[16:00, 8/21/2018] Sunil Vm Eng: അധ്യാപക സംഘടനകൾ ഈ നിർദേശം ഗൗരവമായി കാണണം.
[16:00, 8/21/2018] Radhakrishnan C K: നടത്തുന്നുവെങ്കിൽ തന്നെ ചെലവു പരമാവധി ചുരുക്കി മാത്രമേ നടത്താവൂ.
[16:01, 8/21/2018] Sunil Vm Eng: 👍🏻👍🏻
[16:02, 8/21/2018] Sunil Vm Eng: ജില്ലാ തലങ്ങളിൽ കലോത്സവങ്ങളും, മേളകളും അവസാനിപ്പിക്കുന്നതും പരിഗണിക്കണം
[16:09, 8/21/2018] Radhakrishnan C K: മേളകൾ ആഘോഷങ്ങളേക്കാൾ ഉപരി  പഠനേ തരമായ വിദ്യാഭ്യാസ പ്രവർത്തനം കൂടിയാണല്ലോ. അത് നടക്കാതെ പോവുന്നത്    നിരവധി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പരിശീലനങ്ങളും അവസരങ്ങളും ഇല്ലാതാക്കുന്നതിനു തുല്യമാവില്ലേ.?
[16:11, 8/21/2018] Sunil Vm Eng: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ ഈ രംഗത്ത് പാർശ്വവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു....
[16:12, 8/21/2018] Laila Beevi Tr: 👏🏻
[16:12, 8/21/2018] Sunil Vm Eng: പണമുള്ളവന്റെ അപ്പീൽ മേളകളല്ലേ നടക്കുന്നത്
[16:12, 8/21/2018] Radhakrishnan C K: അതും ശരി തന്നെ.
[16:15, 8/21/2018] Radhakrishnan C K: ഓഫ് സ്റ്റേജ് ഇനങ്ങൾ ഉൾപ്പെടെ പരിമിതമായ ചെലവിൽ നടത്താവുന്ന ഒട്ടേറെ ഇനങ്ങളുമുണല്ലോ.
[16:15, 8/21/2018] Sunil Vm Eng: ഉണ്ട്‌.. അത് പരിഗണന അർഹിക്കുന്ന വിഷയം തന്നെ
[16:16, 8/21/2018] Sunil Vm Eng: കലാക്ഷേത്ര വേണ്ട വിജയം നേടിയില്ല, അല്ലെ സർ..
[16:26, 8/21/2018] Radhakrishnan C K: No doubt.At this noble point,we are convinced that we are all human beings.yes.only human beings.
[16:33, 8/21/2018] Jinesh: anyone who can contribute some rice and grocery to Seva Bharathi for supply in Idukki district ?  Supplies to be given at thodupuzha location. Please contact Suresh 830 103 5990
[16:33, 8/21/2018] Jinesh: Verified
[16:38, 8/21/2018] Vivek: ഞങ്ങൾ നാണിച്ചു പോയി .പുന്നക്കബസാർ ഗ്രൂപിലെ ആശി ആസിഫ് കാക്കശ്ശേരിയുടെ വോയിസ്
[16:53, 8/21/2018] Laila Beevi Tr: നാടിൻറ്റെ കരകയറ്റാൻ സഹായ പ്രവാഹം

തെലങ്കാന 25കോടി

മഹാരാഷ്ട്ര 20കോടി

ഉത്തർപ്രദേശ് 15കോടി

മധ്യപ്രദേശ് 10കോടി

പഞ്ചാബ് 10കോടി

ഹരിയാന 10കോടി

ബീഹാർ 10കോടി

ഗുജറാത്ത് 10കോടി

ഡൽഹി 10കോടി

ജാർഖണ്ഡ് 5കോടി

ഒഡീഷ 5കോടി

പുതുച്ചേരി 1കോടി

ഛത്തീസ്ഗഡ് 3കോടി

തമിഴ്നാട് 10കോടി

ഷാർജ 4കോടി

ഖത്തർ 35കോടി

ആം ആദ്മി പാർട്ടി മന്ത്രിമാർ എംഎൽഎമാർ ഒരുമാസത്തെ ശമ്പളം.

ജാർഖണ്ഡ് 7കോടിയുടെ അരി.

തമിഴ്നാട് 20 ലോറികളിൽ 2 കോടിയുടെ ആവശ്യസാധനങ്ങളും IAS ഉദ്ദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളവും.

100 മെട്രിക് ടൺ പോഷകാഹാരം കേന്ദ്ര വനിത-ശിഷു ക്ഷേമ മന്ത്രാലയം.

ദുബൈ ഫാത്വിമ ഹൈൽത്ത് കെയർ 1 കോടിയും 4കോടി യുടെ മരുന്നും.

UAE അൽ അൻസാരി EXCHANGE 1കോടി.

ICIC ബാങ്ക് 10കോടി.ഒപ്പം വായ്പ അടവ് വൈകിയാലും ചെക്ക് മടങ്ങിയാലും ഉള്ള പിഴ ഒഴിവാക്കും.

രാജ്യത്തെ മുഴുവൻ  കോൺഗ്രസ് MLA,MP,MLCമാരും ഒരുമാസത്തെ ശമ്പളം.

ഡൽഹി ജങ്ക്പുര MLA ഫണ്ടിൽ നിന്ന് 1കോടി കൊടുക്കാൻ MLA ഗവർണ്ണറുടെ അനുമതി തേടി.

ഒമർ അബ്ദുല്ല ഒരുമാസ ശമ്പളം.

വരുൺ ഗാന്ധി രണ്ട് ലക്ഷം.

അമേരിക്കൻ മലയാളി വ്യവസായി ബാബു സ്റ്റീഫൻ 1 കോടി.

സണ്ണി വർക്കി 2കോടി.

പവർ ഗ്രിഡ് കോ. 1കോടി.

ഹ്യുണ്ടായ് 50ലക്ഷം.

സുരാജ് വെഞ്ഞാറമൂട് 10ലക്ഷം.

അക്ഷയ് കുമാർ 20 ലക്ഷം.

ഡിസ്ക്കോ 15ലക്ഷം.

ആറ്റുകാൽ ക്ഷേത്രം 25ലക്ഷം.

ആദിത്യ ബിർല 50ലക്ഷം.

ജ്യോതി ലബോറട്ടറി 1കോടി.ജീവനക്കാർ 28ലക്ഷം.

ഗോകുലം ഗോപാലൻ 1കോടി.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 5ലക്ഷം രൂപ മരുന്നും 12ലക്ഷവും.

ഡിയാജിയോ ഇന്ത്യ 1കോടി.

കൊല്ലൂർ ക്ഷേത്രം 1കോടി.

മുംബൈ മലയാളികൾ ശേഖരിച്ച 90ടൺ വസ്തുകളുമായ് സേന കപ്പൽ 'വിജിത്' നാളെ വൈകിട്ട് കൊച്ചിയിൽ.

കേരള ഫിലിംചേംബർ 10ലക്ഷം.

മഹാരാഷ്ട്ര ചേംബർ 1.5 കോടിയുടെ ഭക്ഷ്യ പൊതികൾ,6ടൺ ഭക്ഷ്യവസ്തുകൾ മഹാരാഷ്ട്രയും വിവിധ വെൽഫെയർ ജോയിൻറ്റായ് 51 ലക്ഷവും.

കേരളത്തെ സഹായിക്കാൻ ദുബൈ ഭരണാധികാരി ആഹ്വാനം ചെയ്തു.

19/8/2018
മലയാള മനോരമ ബേസ് ചെയ്ത്.
Ip whatssapp group
[16:58, 8/21/2018] Shaju Sir School Bus: ഇത് കേരളത്തിലല്ല😳😳😳
[17:01, 8/21/2018] ലത സഹോദരി: 👏🏻👏🏻👏🏻👏🏻👏🏻👏🏻🙏
[17:03, 8/21/2018] Asha 2: Exactly sir👍
[17:46, 8/21/2018] Kdm: പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈത്താങ്ങ്’; യുഎഇയ്ക്ക് നിറഞ്ഞ കയ്യടി
[17:46, 8/21/2018] Visakh K, V: 👍👍
[18:11, 8/21/2018] Kdm: പത്രക്കുറിപ്പ്                                   

പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
21/08/2018

 പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ്
ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം.

 സി. രവീന്ദ്രനാഥ്.

 സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച
പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള
എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടി സംസ്ഥാനസർക്കാർ കൈക്കൊള്ളുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരും സജീവമായി പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു. ഏകദേശം 650 ഓളം വിദ്യാലയങ്ങൾക്കു പ്രളയത്തിൽ നേരിട്ട് നാശനഷ്ടങ്ങൾ വന്നതായാണ് പ്രാഥമിക കണക്കുകൾ. ആഗസ്റ്റ് 29-ന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ സ്കൂളുകളും പരിസരവും
ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കാൻ നമുക്കാകണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത, വൃത്തിയുള്ള
ടോയ്‌ലറ്റുകൾ തുടങ്ങിയവ ഉറപ്പാക്കൽ വളരെ പ്രധാനമാണ്. കെട്ടിടങ്ങളുടെ ദൃഡത ഉറപ്പാക്കി മാത്രമേ സ്കൂളുകൾ പ്രവര്‍ത്തിക്കാവൂ. സ്കൂളുകൾ ശുചീകരിക്കുന്നതിന് അദ്ധ്യാപകരോടൊപ്പം പി.ടി.എ അംഗങ്ങളും എസ്.എം.സിയും ജീവനക്കാരും ഉദ്യോഗസ്ഥരും സാക്ഷരതാ പ്രേരക്.മാരും പഠിതാക്കളും എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് വോളന്റിയർമാരും പങ്കുചേരണം.
ക്യാമ്പുകളിൽ തുടരേണ്ടി വരുന്ന ദുരിതബാധിതർക്കു ആവശ്യമായ എല്ലാ സഹായങ്ങളും
എത്തിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം.

    പ്രളയത്തിൽ പാഠപുസ്തകങ്ങൾ, നോട്ടു പുസ്തകങ്ങൾ
യൂണിഫോം എന്നിവ നഷ്ടമായ വിദ്യാർത്ഥികൾക്കു ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ
തന്നെ പുതിയവ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേടുപാടുകൾ
സംഭവിച്ച സ്കൂളുകളിൽ അടിയന്തിരമായി അറ്റകുറ്റപണി നടത്തും. സർട്ടിഫിക്കറ്റുകൾ
നഷ്ടമായവർക്ക് നടപടിക്രമങ്ങളിൽ ഇളവ് അനുവദിച്ചു സൗജന്യമായി സർട്ടിഫിക്കറ്റുകൾ
സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ, ഹയർസെക്കണ്ടറി,
വൊക്കേഷണൽ ഹയർസെക്കണ്ടറി ഡയറക്ട്രേറ്റുകളിൽ പ്രത്യേക സെല്ലുകൾ
രൂപീകരിക്കുന്നതിന് നിർദ്ദേശം നല്കിയിട്ടുണ്ട്.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ
ഡയറക്ടറേറ്റുകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഏകോപിച്ച് പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ട്. ഡി.പി.ഐ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റുകൾ ഫാസ്റ്റ് ട്രാക്ക് മോഡിൽ സംവിധാനങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഓണാവധി കഴിഞ്ഞ്
തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മാനസികമായി
കരുത്തു നല്കുന്നതിനും വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി അവർക്കാവശ്യമായ
ഉപദേശനിർദ്ദേശങ്ങൾ നല്കുന്നതിനും അദ്ധ്യാപകർ മുൻകൈയെടുക്കണം. ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ  പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും മാലിന്യ സംസ്കരണത്തിന്റെയും

പ്ലാസ്റ്റിക് വർജ്ജനത്തിന്റെയും പ്രധാന്യം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിനു

തുടർ പരിപാടികൾ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
[18:13, 8/21/2018] Ajeesh Sir Kodoth: It's not related to Kerala flood
[18:18, 8/21/2018] Binesh Wynad: വീടുകൾ വൃത്തിയാക്കുന്നവരുടെ അടിയന്തര ശ്രദ്ധക്ക്:

പ്രളയത്തിന് ശേഷം വീണ്ടുമൊരു മാലിന്യ പ്രശ്നവും പരിസ്ഥിതി നാശവും  നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്.  വീടും പരിസരവും വൃത്തിയാക്കുന്നതിന് പരിസ്ഥിതി സൗഹൃദമായ ക്ലീൻ അപ് വയനാട് എന്ന യജ്ഞം വയനാട്ടിൽ തുടങ്ങിയിട്ടുണ്ട്.  ഇതേ രീതിയിൽ മറ്റ് ജില്ലകളിലും മാലിന്യശേഖരണത്തിന് നടപടികൾ തുടങ്ങിയിട്ടുണ്ട്.

        മാലിന്യശേഖരണം, വേർതിരിക്കൽ ,മാലിന്യം കൊണ്ടുപോകൽ, സംസ്കരണം തുടങ്ങി നാല് മേഖലകളാക്കി തിരിച്ചാണ് പ്രവർത്തനം. ശുചിത്വമിഷൻ, ഹരിത കേരളം, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഡി.ടി.പി.സി. സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ,ഗ്ലാസ്സ്, മെറ്റൽ , ഇലക്ട്രോണിക്, ഇലക്ട്രിക്കൽ തുടങ്ങി വിവിധ തരത്തിലാണ് ശേഖരണവും സംസ്കരണവും. ഒരു വാർഡിൽ 25 വളണ്ടിയർമാർ ഇതിനായി പ്രവർത്തിക്കും. തുടർച്ചയായി മൂന്ന് ദിവസം ഇത് തുടരും .കൂടാതെ ഓരോ പഞ്ചായത്തിലും ഓരോ കോഡിനേറ്റർമാർ ഇതിനായി ചുമതല വഹിക്കും .ശേഖരിക്കുന്ന മാലിന്യങ്ങൾ  ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ഉറവുമായി സഹകരിച്ച്  അംഗീകൃത ഏജൻസികൾക്ക് കൈമാറും.
         ഇപ്പോൾ ശൂചീകരണ പ്രവർത്തനങ്ങളിൽ ഏർ പ്പെട്ടിരിക്കുന്നവർ അജൈവമാലിന്യങ്ങൾ കത്തിക്കാതെയും  കുഴിച്ചുമൂടാതെയും  പ്രത്യേകം  ശ്രദ്ധിക്കുമല്ലോ

ഷിബു. സി.വി.
21-8-18-
2.30 pm .
[19:40, 8/21/2018] Radhakrishnan C K: 👌👌
ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് വിവിധ തരത്തിലുളള സഹായം നമുക്ക് ചെയ്ത്  കൊടുക്കാം
1) ആട്, കോഴി, പശു, കാട എന്നിവ വാങ്ങി നൽകാം
2) തയ്യൽ മെഷീൻ, കരകൗശല ഉപകരണങ്ങൾ എന്നിവ സംഘടിപ്പിച്ച് നല്കാം '
3) ഊർജ സംരക്ഷണ രീതിലുള്ള അടുപ്പുകൾ, സോളാർ ഉപകരണങ്ങൾ എന്നിവ നല്കാം
4) അടിസ്ഥാന രേഖകൾ നഷ്ടപെട്ടവർക്ക് (ആധാർ, റേഷൻ കാർഡ്,തുടങ്ങിയവ) അവ ലഭിക്കാനുള്ള നടപടികൾ ചെയ്തു നല്കാം
5) ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ
6) അത്യാവശ്യ വീട്ടുപകരണങ്ങൾ
7) സൗരോർജ വിളക്കുകൾ
8) വീട്, തൊഴുത്ത്, കോഴിക്കൂട് എന്നിവ നിർമിച്ച് നല്കാം

മേൽ പറഞ്ഞവ ആവശ്യമുണ്ടെങ്കിൽ മാത്രം നല്കാം
പരമാവധി പ്രകൃതി സൗഹൃദ സഹായങ്ങൾ ആയിരിക്കണം ചെയ്യേണ്ടത്

എന്ന്
രാജേന്ദ്രൻ, മീനങ്ങാടി, വയനാട്
[19:47, 8/21/2018] Asha 2: കാട് കത്തുകയായിരുന്നു. മൃഗങ്ങളെല്ലാം ജീവനു വേണ്ടി പരക്കം പാഞ്ഞു കൊണ്ടിരുന്നു. ഒരു കൊച്ചു കുരുവി മാത്രം തന്റെ കൊക്കിൽ  വെള്ളമെടുത്ത് കാട്ടുതീയണക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതു കണ്ട ചില മൃഗങ്ങൾ കുരുവിയോട് ചോദിച്ചു.ഈ കൊക്കിൽ കൊള്ളുന്ന വെള്ളം കൊണ്ട് തീയണക്കാനാവുമോയെന്ന്. കൊച്ചു
കുരുവി മറുപടി പറഞ്ഞു. ശരിയായിരിക്കാം. ഈ കൊക്കിലെ  വെള്ളം കൊണ്ട് കാട്ടുതീ കെടില്ലായിരിക്കാം. എന്നാൽ കാട് കത്തുമ്പോൾ, കാട്ടുമൃഗങ്ങൾ ജീവനു വേണ്ടി പായുമ്പോൾ ഞാനിതെങ്കിലും ചെയ്യണ്ടേ?
പ്രളയം മൂലം പരിഭ്രാന്തിയിലായ പതിനായിരങ്ങൾക്ക് നിങ്ങൾക്ക് ചെയ്യാനാവുന്നത്  എന്തോ അത് ആത്മാർഥമായി ചെയ്യുക. അതൊരു പ്രാർഥനയാവാം, പുഞ്ചിരിയാവാം, പരിഗണനയാവാം, സാന്ത്വനിപ്പിക്കാവുന്ന ഒരു  സന്ദേശമാവാം.  അല്ലെങ്കിൽ ഒരു രൂപയുടെയെങ്കിലും സംഭാവനയാവാം.
ഇതൊക്കെ ചെറുതായിരിക്കാം. കുരുവി പറഞ്ഞ പോലെ ഇതെങ്കിലും നാം ചെയ്യേണ്ടേ?.
തുല്യതയില്ലാത്ത പ്രളയത്തെ തുലനം ചെയ്യാനാവാത്ത താങ്ങും തലോടലും വഴി നാം തരണം ചെയ്യുക തന്നെ ചെയ്യും. പ്രളയം ഉണ്ടാക്കിയ ദുരന്തത്തെക്കാളേറെ ചരിത്രം രേഖപ്പെടുത്തേണ്ടത് കേരളം പ്രളയ ദുരന്തത്തെ നേരിട്ട രീതിയായിരിക്കണം. അതിശയകരമായ കണിശതയോട് കൂടി അത്  എക്കാലവും ഓർമിക്കപ്പെടണം. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലോകത്തിന് പുതിയ മാനങ്ങൾ കാണിച്ച് കൊടുത്ത കേരളം ദുരന്തനിവാരണത്തിലും പുതിയ മാതൃകകൾ സൃഷ്ടിക്കും.
ലോകത്തെ മുഴുവൻ പുണ്യപുസ്തകങ്ങളുടെയും സാരാംശം ഇത്രയേയുള്ളൂവെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതിതാണ്. പരോപകാരമേ പുണ്യം.
ഈ പരോപകാരത്തിന്റെ പാതയിലാണ് കേരളം. ഇതിലൂടെ കേരളം പുതിയ മാതൃകകൾ തീർക്കുക തന്നെ ചെയ്യും.
ഭൂമി ഇരുട്ടിത്തുടങ്ങുകയായിരുന്നു. ദൈവം ചോദിച്ചുവത്രെ, ആരിനി വെളിച്ചം നൽകുമെന്ന്?. പലരും പലതും പറഞ്ഞ് ഒഴിഞ്ഞപ്പോൾ ഒരു മിന്നാമിനുങ്ങ് പറഞ്ഞു, ഞാൻ വെളിച്ചം കൊടുക്കാമെന്ന്. മിന്നാമിനുങ്ങിന്റെ വെളിച്ചം ചെറുതായിരിക്കാം. എന്നാൽ ആ ദൗത്യം കൊച്ചു മിന്നാമിനുങ്ങ് എറ്റെടുത്തു എന്നതാണ് വലിയ കാര്യം. അതു കൊണ്ട് ഈ മഹാപ്രളയ കാലത്ത് എന്തെങ്കിലും ഏറ്റെടുക്കുക ,എന്തെങ്കിലും ചെയ്യുക.
ചിലിക്കാർ പ്രശ്നം വരുമ്പോൾ പരസ്പരം പറയും.വെൻസറീമോസ്.ഇതിന്റെ അർത്ഥം നാം തരണം ചെയ്യും എന്നാണ്.
കേരളവും പറയുന്നു
We shall overcome
[20:16, 8/21/2018] Vks: ഒരു അപേക്ഷ
നമ്മുടെ നാടിനു 700  കോടി !!
ദുരിതാശ്വാസ ഫണ്ടിലോട്ട് സംഭാവന ചെയ്തു കേരളത്തിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച ദുബായ് ഷെയ്ഖ് ഹിസ് ഹൈനെസ്സ്  ഷെയ്ഖ് മുഹമ്മദ് ഇബ്നു റഷീദ്  അൽ മക്തൂമിന് അദ്ദേഹത്തിന്റെ പേജിൽ കയറി എല്ലാരും നന്ദി അറിയിക്കുക ...ലിങ്ക് താഴെ കൊടുക്കുന്നു ...!

https://www.facebook.com/84820452907/posts/10157242138942908/

Share maximum .
[20:18, 8/21/2018] Gopakumar G K: 🤔
[20:19, 8/21/2018] Laila Beevi Tr: 👍🏻👏🏻
[20:30, 8/21/2018] Radhakrishnan C K: Pls be selective in forwarding the posts.Here we  discuss disaster management.
[21:32, 8/21/2018] Binesh Wynad: Wayand volunteers can contact them.. I just discussed the team.. They are ready and they informed the authority.
[21:36, 8/21/2018] Babu padmalaya: https://www.hindustantimes.com/india-news/sex-workers-in-maharashtra-donate-rs-21-000-for-kerala-flood-victims/story-fEMUpOl9ekxA6J8IAv1qyK.html
[21:38, 8/21/2018] Radhakrishnan C K: ദയവായി ഷെയർ ചെയ്യൂ.

പ്രിയ സുഹൃത്തുക്കളെ,
ക്യാമ്പുകളിൽ നിന്നും തിരിച്ച് വീടുകളിൽ എത്തുന്നവരെ  കാത്തിരിക്കുന്ന പ്രശ്നങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഇഴജന്തുക്കളുടെ സാന്നിദ്ധ്യം. പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കളെ കണ്ടാൽ ദയവായി അവയെ തല്ലിക്കൊല്ലാതിരിക്കുക മാത്രമല്ല അവയെ പിടികൂടാൻ ശ്രമിച്ച് അപകടം വരുത്തി വയ്ക്കാതെയും ഇരിക്കുക. പാമ്പുകളെ കണ്ടാൽ ദയവു ചെയ്ത് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

കേരള വനം വന്യജീവി വകുപ്പ്
റാപ്പിഡ് റെസ്പോൺസ് ടീം
ടോൾ ഫ്രീ നമ്പർ- 18004254733

വിവിധ ജില്ലകളിലെ റസ്ക്യൂ ടീമംഗങ്ങൾ

 കാസർകോട്
സന്തോഷ് - 9400014590
നവനീത് - 8848858182
മാവുങ്കൽ
വിപിൻ - 9895288131
പൊയിനാച്ചി
ശരത്ത് - 9048260157

 കണ്ണൂർ
റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു - 9446660798       
ശ്രീജിത്ത് -   9895876411 
തളിപറമ്പ്
അനിൽ - 9946460494.   
ചക്കരക്കൽ
സന്ദീപ്  8129639601.      

 വയനാട്
മാനന്തവാടി
സുജിത്ത്  9400490847
പേരിയ
മമ്മാലി  9961540224       
കൽപ്പറ്റ
ബഷീർ - 9961569597
ഷഫീഖ് - 8943939090
ബത്തേരി
വിഷ്ണു - 8606262978

 കോഴിക്കോട്
അനീഷ് - 9946730728
അരുൺ - 9846966399
തിരുവണ്ണൂർ
സബീഷ് - 9847500484
അടിവാരം
അർജ്ജുൻ - 8139041554

 മലപ്പുറം
റഹ്മാൻ ഉപ്പൂടൻ
9447133366   
എടവണ്ണ
കുഞ്ഞിപ്പ - 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ  8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ
8157058551
കൊണ്ടോട്ടി
അസ്ലം - 9037157233

 പാലക്കാട്
ഒറ്റപ്പാലം
രഞ്ജിത്ത് - 8281689607

 ആലപ്പുഴ
അനുരാജ്-9745502592
ഹരിപ്പാട്
ടൈറ്റ്സൺ - 7025462962
ചേർത്തല
എഡ്വിൻ - 8907701653

 തൃശൂർ
ജോജു         -9745547906
രൻജിത്ത് നാരായണൻ     9995808510
മിഥുൻ -  9567856706
ഇരിങ്ങാലക്കുട
ഷബീർ - 93492 69376

 ഏർണാകുളം
രാഹുൽ - 9995557413
വിദ്യാ രാജു- 9496451335
അസിസ്റ്റ്
സിനിലാൽ - 9847485830

 കോട്ടയം
ആഷിഷ് ജോസ്-9745752837
പാല
ഉണ്ണിക്കൃഷ്ണൻ - 9447772167

 തിരുവനന്തപുരം
രാജി അനിൽ കുമാർ- 9497002394
മലയിൻകീഴ്
കണ്ണൻ - 8921555251

ഈ ലിസ്റ്റിൽ പേര് ചേർക്കാൻ ആഗ്രഹമുള്ള സ്നേക്ക് റസ്ക്യൂവേഴ്സ് എത്രയും പെട്ടെന്ന് തന്നെ 9645232323 - സജി എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ദയവായി ഷെയർ ചെയ്യുക
[21:38, 8/21/2018] Radhakrishnan C K: മാരക പ്രളയത്തിന്റെ
ബലിക്കല്ലിൽ നിന്ന്
പുരാതനമായ കരുണയുടെ മഹസ്സിലേക്ക്
ഉള്ളു തുറന്ന ഈ പെരുന്നാളിന് എന്റെ ഹൃദയം നിറഞ്ഞ
ബലി പെരുന്നാൾ ആശംസകൾ
[21:45, 8/21/2018] Chandran Kamballur: 👌 What a Words....🙏🙏
[22:07, 8/21/2018] Gopakumar G K: ഇതിനും ഗവ: ചട്ടം🙄 തടസ്സമാവ്വോ എന്തോ🤔
[22:09, 8/21/2018] Gopakumar G K: 🌷പ്രളയാഘോഷം..🌷

ഡാം തുറക്കുന്നത് നോക്കിയിരുന്നപ്പോഴാണ് കാലടികളില്‍ നനവ് അനുഭവപ്പെട്ടത്.

ഓടി മുകളിലേക്ക് കൈയ്യുയര്‍ത്തി വിളിച്ചത് ദൈവങ്ങളെയല്ല, ഹെലികോപ്റ്ററിനെ.

ക്യാമ്പിലെത്തിയപ്പോള്‍ ഓര്‍ത്തത് കുന്നുകൂട്ടിയ സമ്പാദ്യങ്ങളെയല്ല,
തിരിച്ചു കിട്ടിയ ജീവനെയാണ്.

ചുറ്റും നോക്കിയപ്പോള്‍
ഒരു പാട് പരിചയം,
വീടിന് ചുറ്റും മതില്‍ ഉയരും മുമ്പേ എന്നും ചിരിച്ചിരുന്നവരാണ്.

വീട്ടിലെത്തിയപ്പോള്‍ ഭയന്നത് ശരീരത്തില്‍ വിഷമിറക്കുന്ന പാമ്പിനെയല്ല,
മനസ്സിലേക്ക് വിഷമിറ്റിക്കുന്ന ദുഷ്ടതയെ.

പ്രകൃതിക്ക് തെറ്റിയോ
ഒരു പാടുണ്ട് ഇനിയും തുടച്ചു നീക്കാന്‍,
കാത്തിരിക്കാം നമുക്കിനിയും പ്രളയത്തിനായ്.
[10:56, 8/22/2018] Jyotis Mother: പ്രശ്നം പരിഹരിച്ചോ എന്നറിയില്ല
[11:07, 8/22/2018] Binoy GO: I am Jagath  Kalamanda, from virajpet Nisarga layout,I have a service apartment and i  can accommodate 50 to 100people----I am ready to help flood effected people ----if u know  such people, who need help ,,,,can contact me 9482769320---08274255214--08274256214---K K Groups of residency
[11:08, 8/22/2018] Binoy GO: Dear friends   for some of the senior citizens those who have no shelter due to the floods  can be accommodated in my house at Madikeri. Anita joshi 9448647223
[11:13, 8/22/2018] Binoy GO: I am D devaraj from mysore
I have a resort in kodagu I am ready to help the flood effected people in kodagu so if u have such people who need help please contact me
My adress : dubare road nanjarayapatna, dubare view valley resort
Contact number :9972963627
[11:34, 8/22/2018] Binoy GO: This is Santhosh from             Hotel Maharaja, B.M.Road. Kushalnagar, here we can accommodate 50 people who are affected from floods in and around kushalnagar, Please share my contact number 9980516161 for those who need a shelter.
[11:35, 8/22/2018] Binoy GO: I am Kuttanda sagari muthappa from ammathi karmad,,, I can accommodate 100people with food I am ready to help flood effected people... If u know such ppl, who need help... can contact me 9482749374,9663309611 plz forward to every group
[11:35, 8/22/2018] Binoy GO: I am Dechakka, from ammathi kavadi,,, I have a home stay and can accommodate 20ppl and more,,, I am ready to help flood effected ppl... If u know such ppl, who need help,, can contact me 9449359267",,,,,9901315408,,,,Evergreen Estate Homestay.
[11:36, 8/22/2018] Binoy GO: Anybody stuck in coorg or need any rescue.
I request you guys to give  them my number.
My team is operating there.

8197948879
Capt Mandanna
15 DOGRA
[11:43, 8/22/2018] Kdm: പാഠം..
            ഡോ. പി.കെ. ഷാജി

കുഞ്ഞേ,
പാഠപുസ്തകങ്ങളെല്ലാം
പ്രളയത്തിൽ
ഒലിച്ചുപോയെങ്കിലെന്ത്
തന്നില്ലേ പ്രകൃതി
താളുകൾക്കപ്പുറത്തുള്ള
ജീവിതപാഠം.
പഠിച്ചില്ലെ
ആദ്യ പാഠമിപ്പഴേ
'മനുഷ്യനാണീശ്വരനെന്ന്
സ്നേഹമാണ്
പ്രതിരോധമെന്ന് '
കണ്ടില്ലെ,
വഴിയടച്ചാൽ
ഒരിക്കൽ
പുര മൂടിയൊഴുകും
പുഴകളെന്ന്.,
എഴുതിവെക്കാമല്ലൊ
ഇരട്ടവരക്കോപ്പിയിൽ
ഇങ്ങനെ.,
"കുത്തനെ കൂടി നിൽക്കും
മണ്ണല്ല കുന്ന്
താഴ് വര തണുപ്പിക്കും
കുളിരാണ് കുന്ന്'"
അറിഞ്ഞില്ലെ
ഇപ്പഴേ
ഇഷ്ടമുള്ളതെല്ലാം
ഒരിക്കൽ
നഷ്ടമാവുമെന്ന്.
ഉപന്യസിക്കാമല്ലൊ
അയിരം വാക്കിൽ
കുറയാതെ
അതിജീവനത്തിന്റെ
വലിയ പാഠത്തെ കുറിച്ച്,
കടലോരത്തെ
സ്നേഹവലകളെ കുറിച്ച്,
പല ജാതി മനുഷ്യന്റെ
ഒരു ജാതി വിശപ്പിനെ പറ്റി,
മതമില്ലാത്ത
മരണപ്പിടച്ചിലിനെ പറ്റി
അങ്ങനെയെന്തെല്ലാം..
തകർന്ന
വിദ്യാലയത്തിലെ
തകരാത്തൊരു
മൂലയിരുന്ന്
അക്ഷരങ്ങൾ
പെറുക്കിയെടുത്ത്
അവസാന പാഠവും
എഴുതിച്ചേർക്കാം
ഇങ്ങനെ
''മഴ ചതിച്ചാലും
മലയിടിഞ്ഞാലും
മലപോലെ
നിവർന്നു നിൽക്കും
മലയാളമെന്നും '...
[11:57, 8/22/2018] Radhakrishnan C K: വിദേശത്തു നിന്നു ലഭിക്കുന്ന ദുരിതാശ്വാസ സഹായങ്ങൾക്ക് നികുതി  ഒഴിവാക്കാൻ വേണ്ടതു ചെയ്യാൻ ഗ്രൂപ്പ് അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു.
[11:58, 8/22/2018] Subin Kadumeni: Namuk Oru petition pole Enthenkilum cheythalopole Enthenkilum cheythalo
[11:58, 8/22/2018] Subin Kadumeni: Oru mass petition or campaign
[12:08, 8/22/2018] Kunhikrsnan: 🙏🙏🙏🙏🙏
[12:11, 8/22/2018] Radhakrishnan C K: 👏 Glad that you are safe.
[12:17, 8/22/2018] Subin Kadumeni: 👏🏻🤝🏻
[13:08, 8/22/2018] Kunhikrsnan: Ente schoolil aayirunnu attappadiyile oru camp...avarkk vendiyulla njangale kondu cheyyan pattunna sahayam cheithittanu vannath
[13:08, 8/22/2018] Kunhikrsnan: 🙏🙏🙏🙏
[13:15, 8/22/2018] Radhakrishnan C K: 👏
[13:25, 8/22/2018] Radhakrishnan C K: Its true... ഇന്നലെ ആരൊക്കയോ എത്തും എന്ന് പറഞ്ഞു അവരോടു... But ആരും ethiyilla... മിനിഗന് അവരുടെ കയ്യിൽ ഉണ്ടായിരുന്ന food items um theernathanu... So ആർക്കേലും എന്തേലും cheyan പറ്റുമോ...

Date:22/08/2018
Time:12:30

നിഖിൽ
6282675737
[13:31, 8/22/2018] Subin Kadumeni: That contact is out of coverage area
[13:31, 8/22/2018] Subin Kadumeni: Is there anybody else??
[13:32, 8/22/2018] Subin Kadumeni: We can do something.. If we have contact
[13:33, 8/22/2018] Subin Kadumeni: Use your contact.. You knw something.. Our contacts network is so big.try it..
[14:54, 8/22/2018] Urmila Tr: 👍🏻
[14:54, 8/22/2018] Radhakrishnan C K: Hi dears
Urgently required Grocecery ( rice
,sugar,tea powder, cereals etc) for murigoor divine
It’s really urgent and genuine
call   9495174458
   9645188216
[15:50, 8/22/2018] Laila Beevi Tr: Sharing this  in Our  group  will  help. to
realise  present  Situation
my. birth  place. to.  Some  extent
[15:50, 8/22/2018] Laila Beevi Tr: ഞാൻ Kasargode നിന്ന
Train മാർഗ്ഗo Alappuzha
യിലേക്ക് എത്തി  പ്രളയ
ബാധിത ഭൂമിയിലേക്ക്
യാത്ര ദുഷ്കരമായിരിക്കും
എന്ന ആശങ്കയുണ്ടായിരുന്നു
എന്നാൽ യാത്രയിൽ
അനുഭവപ്പെട്ടില്ല.
ആലപ്പുഴയിൽ  എത്തിയ
ഞാൻ ആദ്യം എന്റെ വീട്ടിലേക്ക് പോയി
ആലോഷങ്ങളില്ലാത്ത
പെരുന്നാൾ  പിന്നീട്
വീടിനടുത്തുള്ള സ്ക്കുളിലെ  റിലീഫ് ക്യാമ്പ്
സന്ദർശിച്ചു  കുട്ടനാട്
ചെങ്ങന്നൂരിൽ ഉൾപ്പെടെയുള്ള പ്രദശങ്ങളിൽ നിന്ന്  600
ഏറെ പേർ ക്യാമ്പിൽ
ഉണ്ടായിരുന്നു  ഒരു
ജീവിത കാലം മുഴുവൻ
സമ്പാദിച്ച സ്ഥാവര
ജംഗമ വസ്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടവർ
ഉറ്റവരെയും  ഉടയവരെയും  നഷ്ടപ്പെട്ടവർ. അവരെ
അഭിമുഖീകരിക്കുകയും
ദുഷ്കരമായിരുന്നു
മനസ്സിനെ ബലപ്പെടുത്തി
ഞാൻ അവരിൽ ചിലരോട്
സ്നേഹ സംഭാഷണങ്ങൾ
നടത്തി  ആശ്വാസത്തിന്റെ
തെളിനീര് നൽകാൻ ശ്രമിച്ചു
ലോകത്തിന്റെ വിവിധ
ഭാഗങ്ങളിൽ. നിന്ന്
മനുഷ്യത്വം  കരകവിഞ്ഞ്
ഒഴുകുകയാണ്
ഭക്ഷണത്തിനേ  വസ്ത്രത്തിന. ഒന്നും
ബുദ്ധിമുട്ടില്ല
അതിനു ശേഷ o എന്റെ
ജന്മഗൃഹം  ഉൾപ്പടുന്ന
കുട്ടനാട്ടിലെ  വിവിധ
ദുരിത. ബാധിത. 
പ്രദേശങ്ങളിലേക്ക്  പോയി
എല്ലാം  നഷ്ടപ്പെട്ട്
തകർന്നു പോയ അനേകം
വീടുകൾ എന്റെ ചെറുപ്പകാലം  മുതലുള്ള
ജീവിതചെപ്പുകൾ. ഈ
പ്രക്യതി ദുരന്തത്തിൽ
ഒലിച്ചു പോലെ
വടക്കൻ. ജില്ലകളിൽ
നിന്ന്  ഒഴുകി എത്തിയ
ഉപാധികളും  വ്യവസ്ഥകളും  ഇല്ലാത്ത
സഹായങ്ങൾ എന്റെ
കുടുംബത്തിനുൾപ്പെടെ
നമിക്കുന്ന. ഓർമ്മകളായി.
[15:50, 8/22/2018] Laila Beevi Tr: മനസ്സുകൊണ്ട ശക്തമായ ഒരു പിന്തുണ....പ്രാർഥന....അതുമാത്രം...
[15:56, 8/22/2018] Ranjith 2: 🤝
[16:30, 8/22/2018] Biju kanhgd: ആലുവ പെരിയാറിന്റെ തീരത്ത്‌ താമസിച്ചിരുന്ന; പ്രളയക്കെടുതി അനുഭവിച്ച ഒരു മനുഷ്യന്റെ വിശ്വസനീയമായ വാക്കുകളാണിത്‌.

വായിച്ച്‌ ഉചിതം പോലെ ചെയ്യൂ നിങ്ങളോരോരുത്തരും എന്ന് പറയാനാണീയവസരത്തിൽ തോന്നുന്നത്‌

Anish Shamsudheen writes..

പ്രളയ ബാധിതരെ സഹായിക്കണം എന്ന് നിങ്ങൾക്ക്‌ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ഒന്നുകിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നൽകുക , അല്ലെങ്കിൽ അത്യാവശ്യ സാധനങ്ങൽ വണ്ടികളിലാക്കി പ്രളയ ബാധിത പ്രദേശങ്ങളിൽ നേരിട്ട്‌ എത്തിക്കുക .

ക്യാംബുകളിലേക്ക്‌ അയക്കുന്നതെല്ലാം അനർഹരുടെ കയ്യിലാണ്‌ എത്തുന്നത്‌ . ആദ്യത്തെ ദിവസങ്ങളിൽ ക്യാംബുകളിൽ എല്ലാ സാധനങ്ങളും ആവശ്യമായിരുന്നു . എന്നാൽ ഇപ്പോൾ വെള്ളം ഇറങ്ങിയതോടെ ആളുകളൊക്കെ ക്ലീനിങ്ങിനായി വീട്ടിലേക്കൊ , ബന്ധു വീടുകളിലേക്കൊക്കെ മാറി . ഇപ്പോൾ സംഭവിക്കുന്നത്‌ ക്യാംബിനു പരിസരത്തുള്ളവരൊക്കെ തലച്ചുമടായി സാധനങ്ങളിൽ വീട്ടിലേക്ക്‌ കൊണ്ടുപോവുകയാണു .

ആലുവ ഭാഗത്തൊക്കെ ക്യാംബിൽ കഞ്ഞിയും പയറും കൊടുത്ത്‌ തുടങ്ങിയാൽ പിറ്റേ ദിവസം ക്യാംബ്‌ കാലിയാകും 🙂

ഇപ്പോൾ ആയിരക്കണക്കിന്‌ ഭക്ഷണപ്പൊതികൾ ക്യാംബുകളിലേക്ക്‌ വരുന്നത്‌ . ഓരോരുത്തരും രണ്ടും മൂന്നും പൊതി എടുത്ത്‌ തുറന്ന് നോക്കി നല്ല കറികൾ മാത്രം എടുത്ത്‌ ബാക്കി കളയുകയാണു .

നിങ്ങൾ വീടുകളിൽ വളരെ കഷ്ടപ്പെട്ട്‌ ഉണ്ടാക്കി സ്നേഹത്തോടെ പൊതിഞ്ഞ്‌ കൊടുത്തുവിടുന്നതൊന്നും നിങ്ങൾ  ഉദ്ദേശിക്കുന്ന കൈകളിൽ അല്ല എത്തുന്നത്‌ .

ഞങ്ങളുടെയൊക്കെ നാട്ടിൽ ഒരു വീട്‌ പോലും മുങ്ങാത്തതില്ല . ഇന്നലെയും ഇന്നുമായി എല്ലാവരും വീട്‌ ക്ലീനിങ്ങിലാണു . കുടിക്കാൻ ഒരു ഗ്ലാസ്‌ വെള്ളം പോലും കിട്ടാത്ത അവസ്ഥയാണു .

വീടുകളിലാണെങ്കിൽ നശിക്കാത്തതായി ഒന്നുമില്ല . ക്ലീനിംഗ്‌ കഴിഞ്ഞാൽ ഉപ്പ്‌ മുതൽ കർപ്പൂരം വരെ  വാങ്ങിയട്ട്‌ വേണം താമസം ആരംഭിക്കാൻ

നിങ്ങൾ ഈ സാധനങ്ങൾ എല്ലാം വണ്ടികളിൽ നിറച്ച്‌ കൊടുത്തു വിടുന്നുണ്ട്‌ എന്ന് ഞങ്ങൾക്ക്‌ അറിയാം . എന്നാൽ ഒന്ന് പോലും യാഥാർത്ത ആവശ്യക്കാരിലേക്ക്‌ ഇപ്പോൾ എത്തുന്നില്ല .

വെള്ളം ഇറങ്ങിയ പ്രദേശത്തെ ക്യാംബുകളിൽ ഇപ്പോഴും ഉള്ളവർക്ക്‌ വീട്ടിലേക്ക്‌ തിരിച്‌ പോകാൻ പെട്ടി ഓട്ടോ വിളിക്കണം . അത്രക്ക്‌ സാധനങ്ങളാണു ശേഖരിചിട്ടുള്ളത്‌ !!

എന്നാൽ ഒരു സോപ്പ്‌,  ഒരു തോർത്തൊ പോലും കിട്ടാത്ത പതിനായിരക്കണക്കിന്‌ ആളുകളെ ഞാൻ കാണിച്‌ തരാം .

അതുകൊണ്ട്‌ ബ്ലീചിംഗ്‌ പൗഡറും , ഫിനോയിലും ഒരാഴ്ചതേക്കുള്ള പല ചരക്ക്‌ സാധനങ്ങളും ,ബ്രഷ്‌ , പേസ്റ്റ്‌ , തോർത്ത്‌ , സോപ്പ്‌  എന്നിവ ഉൾപ്പെടുത്തി 10 വീടുകളിൽ നേരിട്ട്‌ എത്തിചാൽ ഏറ്റവും ഉപകാരപ്പെടുന്ന കാര്യമാണു .

പുതപ്പും , ഹവായി ചെരുപ്പുകളൊക്കെ ഇന്നത്തെ സാഹചര്യത്തിൽ ആഡംബരം ആണെങ്കിലും കിട്ടിയാൽ വളരെ ഉപകാരപ്പെടും

ഒരു ലിറ്ററിന്റെ കുപ്പി വെള്ളത്തെക്കാൾ ഇനി വലിയ കുപ്പി കുടിവെള്ളം വീടുകളിൽ എത്തിച്ചാൽ അതിനേക്കാൽ ഉപകാരം മറ്റൊന്നില്ല . ഞങ്ങളുടെയൊക്കെ നാട്ടിൽ 90% വീടുകളിലും പൈപ്പ്‌ കണക്ഷൻ ഇല്ല . ശുദ്ധമായ കുടിവെള്ളം നിറഞ്ഞ ഒരിക്കലും വറ്റാത്ത കിണറുകളായിരുന്നു മുറ്റത്ത്‌ . ഇന്ന് ഒരു ഗ്ലാസ്‌ വെള്ളം കിട്ടണമെങ്കിൽ ആരെങ്കിലും കൊണ്ട്‌ വന്ന് തരണം .

ക്ലീനിംഗ്‌ കഴിഞ്ഞാൽ വീടുകളിൽ താമസം തുടങ്ങുംബോൾ കുടിക്കാനൊ കഞ്ഞി വെക്കാനൊ ഒരു തുള്ളി ശുദ്ധജലം ഇല്ല . അതുകൊണ്ട്‌ ക്യാംബുകളിലേക്ക്‌ അയച്ച്‌ വെറുതെ സാധനങ്ങൽ പാഴാക്കാതെ ഒന്നുകിൽ ഒരു നാട്ടിൽ വന്ന് ആ നാട്ടിലെ വീടുകളിലേക്ക്‌ നേരിട്ട്‌ കിറ്റായി എത്തിക്കുക , അത്‌ പത്ത്‌ വീട്‌ ആയാൽ പോലും അർഹരായവരിലേക്ക്‌ എത്തുക .

ആലുവയിൽ നിന്ന് പറവൂർ ഭാഗത്തേക്ക്‌ ആണെങ്കിൽ വേളിയത്തുനാട്‌ , മാബ്ര , കരുമാല്ലൂർ , ആലങ്ങാട്‌ , കടുങ്ങല്ലൂർ , ചേന്ദമംഗലം , കോട്ടുവള്ളി , പറവൂർ , ചെറായി , മുനംബം , വൈപ്പിൻ …
[16:50, 8/22/2018] Laila Beevi Tr: Voice clip from a teacher, SD college.
[16:50, 8/22/2018] Laila Beevi Tr: 9895890079
[17:44, 8/22/2018] Radhakrishnan C K: 1. ക്യാമ്പിന്റെ ചാർജുള്ള ഉദ്യോഗസ്ഥനോട് അല്ലെങ്കിൽ ജനപ്രതിനിധിയോട് SDകോളജിൽ അത്യാവശ്യ വസ്തുക്കൾ ശേഖരിച്ചിട്ടുണ്ട് എന്ന വിവരം ശ്രദ്ധയിൽ പെടുത്തുക.(2) അത്യാവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കോളജിൽ എത്തിച്ച് അവ ശേഖരിച്ച് ക്യാമ്പിൽ വിതരണം ചെയ്യുക.  (3) സംശയങ്ങൾ തീർക്കാൻ 9895890079 എന്ന നമ്പറിൽ വിളിക്കാം.SD കോളജിലെ അധ്യാപക നാണ്.
[18:19, 8/22/2018] Radhakrishnan C K: 🛑Urgent🛑
Chengannur area il aahara saadhananglo aavishya saadhanangalo avishyam ulla campukal undenkil thazhe koduthekkunna contact il bandhapeduka...
Sajith
Posted 6.10pm 22.08.2018
[18:20, 8/22/2018] Radhakrishnan C K: Sajith Ar
[19:22, 8/22/2018] Kdm: കോട്ടയം ∙ കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഉത്തരവാദിയെത്തേടിയെച്ചൊല്ലിയുള്ള വിവാദങ്ങളെ വിമർശിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. അണക്കെട്ടുകൾ തുറക്കുന്നതിൽ പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു മനസ്സിലാക്കണം. എന്നാൽ ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി അന്വേഷണം തുടങ്ങിയാൽ യഥാർഥ വിവരങ്ങൾ ഒരിക്കലും പുറത്തു വരില്ലെ. നാം പാഠങ്ങൾ പഠിക്കില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

അണ തുറക്കുന്ന വിവാദങ്ങൾ...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. 10 ലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂർഖൻ പാമ്പിനെയും വരെയാണ് അവർക്കു നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടതു മുതൽ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള സർക്കാർ ഉദ്യോഗസഥർ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവർത്തിക്കുന്നു. കേരളത്തിലെ യുവാക്കൾ ഉൾപ്പടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നു. കാണുമ്പോൾ അഭിമാനമാണ്, കേൾക്കുമ്പോൾ രോമാഞ്ചവും.

ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോൾ എല്ലാവരും 'പ്രളയത്തിന് ആരാണ് ഉത്തരവാദി?’ എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.

ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാൽ അതിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാൻ. അങ്ങനെ അനവധി പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാൻ വേണ്ടിയല്ല. കേരളത്തിൽ ഒരു പ്രള�
[19:22, 8/22/2018] Kdm: മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

അണ തുറക്കുന്ന വിവാദങ്ങൾ...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. 10 ലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂർഖൻ പാമ്പിനെയും വരെയാണ് അവർക്കു നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടതു മുതൽ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള സർക്കാർ ഉദ്യോഗസഥർ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവർത്തിക്കുന്നു. കേരളത്തിലെ യുവാക്കൾ ഉൾപ്പടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നു. കാണുമ്പോൾ അഭിമാനമാണ്, കേൾക്കുമ്പോൾ രോമാഞ്ചവും.

ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോൾ എല്ലാവരും 'പ്രളയത്തിന് ആരാണ് ഉത്തരവാദി?’ എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.

ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാൽ അതിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാൻ. അങ്ങനെ അനവധി പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാൻ വേണ്ടിയല്ല. കേരളത്തിൽ ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തിൽ ഒരു വൻ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയിൽ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ല.
പക്ഷേ, നമ്മുടെ അണക്കെട്ടുകൾ എങ്ങനെയാണു മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ തീർച്ചയായും ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാൽ യഥാർഥമായ വിവരങ്ങൾ ഒരിക്കലും ��
[19:23, 8/22/2018] Kdm: പുറത്തു വരില്ല, നാം പാഠങ്ങൾ പഠിക്കുകയും ഇല്ല.

അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവർ കേരളത്തിനു സഹായം തരികയാണ്. ഈ അവസരത്തിൽ ഒരു വിവാദം ഉണ്ടാക്കിയാൽ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. എന്ന് മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരിൽ നിന്ന് മാറുകയും ചെയ്യും.

ഈ പ്രളയത്തെപ്പറ്റി നമ്മൾ തീർച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീർച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുൻപ് ആ പാഠങ്ങൾ നാം പഠിച്ചാൽ മതി. ഇപ്പോൾ ഈ തുടങ്ങുന്ന വിവാദങ്ങൾ ദുരിതബാധിതരുടെ താല്പര്യങ്ങൾക്ക് എതിരാണ്.
[19:36, 8/22/2018] Radhakrishnan C K: 🙏🏽
[19:50, 8/22/2018] Arjun T R Eng Club: യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്‌ ആയന്നൂർ, ഈഗിൾ വിങ്‌സ് ചെറുപുഴ എന്നിവർ സമാഹരിച്ച സാധനങ്ങൾ വയനാട് ലെ ദുരിതം അനുഭവിക്കുന്നവർക്ക്  നൽകിയപ്പോൾ..... 😊
ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമായ എല്ലാവർക്കും നന്ദി... 🙏🏻
Team Yuvashakthi Ayannur & Eaglewings Cherupuzha 🙏
[19:50, 8/22/2018] Radhakrishnan C K: Proud of you, Guys.
[19:52, 8/22/2018] Arjun T R Eng Club: Thnks for your support 😊
[20:22, 8/22/2018] Chandran Kamballur: 👌👌👏👏🌹🌹🙌🙌
[20:29, 8/22/2018] Subin Kadumeni: Great work
[20:43, 8/22/2018] Hari Banerji: 🙏🙏🙏
[22:33, 8/22/2018] Jyotis Mother: പ്രളയ കഥ ( 6 )

മാസ്റ്റർ പ്ലാൻ

   ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്നതും പ്രതീക്ഷിച്ചിരുന്ന അഞ്ചാം ക്ലാസ്സിലെ അമ്പിളിക്ക്, സ്കൂൾ തന്നെ വീടായി മാറിയിരിക്കുകയാണ്.

 അതേ, കഴിഞ്ഞ അഞ്ചു ദിവസമായി അമ്പിളി അവളുടെ സ്കൂളിൽ തന്നെയാണ്.
   
     ഒരിക്കൽ പോലും പി.ടി.എ മീറ്റിംഗിൽ പങ്കെടുക്കാൻ സമയം കിട്ടാത്ത അമ്പിളിയുടെ അച്ഛനും അമ്മയും അഞ്ചാം ക്ലാസ്സിലെ ബെഞ്ചിൽ ഒരേ ഇരിപ്പാണ്. നഗരത്തിലെ മുന്തിയ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ആ തിരയുടെ ബാങ്കു മാനേജരായ അച്ഛനും ഇപ്പോൾ അമ്പിളിയുടെ സ്കൂളിലാണ്.

    അഞ്ചാം ദിവസം ആരും ആവശ്യപ്പെടാതെ തന്നെ സ്കൂളിൽ ഒരു യോഗം ചേർന്നു.

   " സ്കൂളിലെ സൗകര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്. നല്ല ശുചിമുറികൾ ഉണ്ടാകണം. ഫർണീച്ചറുകൾ വേണം. എന്തുകൊണ്ടെന്നാൽ ഇനിയുള്ള കാലം സ്കൂൾ നമുക്കു കൂടി ഉള്ളതാണ്."

     യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച അമ്പിളിയുടെ അച്ഛൻ അഭിപ്രായപ്പെട്ടു.

      "അതേ, നമുക്ക് സ്കൂൾ മെച്ചപ്പെടുത്തണം." മറ്റൊരാൾ അതിനോടു യോജിച്ചു......

    പിന്നെ, സമയം കളയാതെ അവർ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തുടങ്ങി.

                *
           കെ.കെ.പല്ലശ്ശന
[22:41, 8/22/2018] Jyotis Mother: ★ചെറുതോണി പാലം മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും...

★ട്രോളുകളും സെൽഫികളും  കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും...

★ക്ഷണിക്കാതെ വന്നു രക്ഷകരായ ITBPF ഫോഴ്‌സും കടലിന്റെ മക്കളും....

★ഹൃദയം കവർന്ന ടോവിനോയും...

★ രാഷ്ട്രീയവും മതവും വർണ്ണവും വർഗ്ഗവും മറന്നു ഒറ്റക്കെട്ടായി ഒരേ മനസോടെ നിന്ന ജന് പ്രതിനിധികളും  ...

★ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും....

★തിരുവനന്തപുരത്തെ  ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ റാക്കുകളും...

★കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും...

★വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും....

★ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങം വിലങ്ങം ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന നാട്ടുകാരും....

★പരിഭവം ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ സന്നദ്ധ സംഘടനകളും....

★നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും

★പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ  ആർമിയും

★വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച നമ്മുടെ ആന വണ്ടിയും....

★ഓരോ ട്രക്കുകളിലും സാധനം കയറ്റിവിടുമ്പോൾ കയ്യടിച്ചു ആർപ്പുവിളിച്ച തിരുവനന്തപുരം ചങ്കുകളുടെ ആവേശവും....

★തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും....

★കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച്  ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും...

★തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും  ഫയർ &റെസ്ക്യൂ സർവ്വീസും...

★ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി  കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും...

★ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും....

★ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും....

★ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന്‌ ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും...

★ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല.

ഇതാണ് നമ്മുടെ ഓണം.

ഇതാണ് നമ്മുടെ പെരുന്നാൾ
★തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പൂക്കളിൽ നിന്നുണ്ടാക്കിയ പൂക്കളം കാണുന്നതിനേക്കാൾ മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും...
   ഓണം - ബക്രീദ് ആശംസകൾ
[22:57, 8/22/2018] Aneesh Cherupu: https://m.facebook.com/story.php?story_fbid=636517860065495&id=1402531043294719
[23:28, 8/22/2018] Aneesh Cherupu: https://m.facebook.com/story.php?story_fbid=876900329100838&id=1402531043294719
[06:31, 8/23/2018] Kdm: 🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴
പ്രകൃതി ദുരന്തം മൂലം മാനസിക പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമായി ഹയർ സെക്കണ്ടറി കൗൺസലിംഗ് സെൽ അധ്യാപകർ

🎴🎴🎴🎴🎴🎴🎴

ആലപ്പുഴ:  പ്രകൃതി ദുരന്തം കാരണം പാഠ പുസ്തകങ്ങൾ നഷ്ടപ്പെടുകയും അധ്യയന ദിനങ്ങൾ നഷ്ടപ്പെടുകയും ചെയ്തത് മുഖേനയും, ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങളോളം താമസിക്കേണ്ടി വരികയും ചെയ്തതിനാൽ മാനസികമായി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നല്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച കരിയർ ഗൈഡ്, സൗഹൃദ കോർഡിനേറ്റർമാരുടെ സേവനം  ആലപ്പുഴ ജില്ലാ ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോൾ സെന്റ്  കൗൺസലിംഗ് സെൽ ലഭ്യമാക്കും. ആലപ്പുഴ ജില്ലയിലെ ആവശ്യമായ മുഴുവൻ ദുരിതാശ്വാസ കേന്ദ്രങ്ങളിലും നിംഹാൻസ് ബാംഗളൂർ, ചൈൽഡ് ഡവലപ്പ്മെൻറ് സെൻറർ തിരുവനന്തപുരം  ഹയർ സെക്കണ്ടറി അഡോളസെന്റ് കൗൺസലിംഗ് സെൽ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച  കൗൺസിലർമാരായ ഹയർ സെക്കണ്ടറി അധ്യാപകരുടെ സേവനം ആവശ്യമുള്ളിടത്ത് ലഭ്യമാക്കും .സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസൻറ് കൗൺസലിംഗ് സെല്ലിന്റെ കീഴിൽ സൗഹൃദ ക്ലബ് വിഭാഗമാണ് പരിപാടിക്ക് നേതൃത്വം നല്കുന്നതെന്ന്
ജില്ലാ കോർഡിനേറ്റർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കും സേവനം ലഭ്യമാക്കുന്നതിനും ആലപ്പുIവിദ്യാഭ്യാസ ജില്ലാ കൺവീനർ
 * Mrs Mini Joseph (9846198687)* ചേർത്തല വിദ്യാഭ്യാസ ജില്ലാ കൺവീനർ
Mr Shihabudeen (9447023517)
മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കൺവീനർ
 Mrs Nisha Ann Jacob (9447747448) കുട്ടനാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ Mrs Varada Kumari (9495319177)
എന്നിവർ നേതൃത്വം നൽകും. കൗൺസലിംഗ് ആവശ്യമുള്ള വിദ്യാർത്ഥികളും, രക്ഷിതാക്കളും, ദുരിതാശ്വാസ ക്യാമ്പ് സംഘാടകരും മുകളിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ സേവനം നല്കുന്നതാണ്. -------------------------------------------------          സ്നേഹപൂർവ്വം     * എ സലാം           ജില്ല കോർഡിനേറ്റർ, Career Guidance & Adolescent Counseling Cell, Alappuzha  (9447275369).

🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴
[06:41, 8/23/2018] Biju kanhgd: സര്‍ക്കുലര്‍  urgent
[07:54, 8/23/2018] Laila Beevi Tr: ജലത്തിന് മനുഷ്യരുടെ സ്വഭാവത്തെ / ശീലത്തെ സ്വാധീനിക്കാൻ കഴിയുമോ ? കഴിഞ്ഞേക്കും . ചില കാര്യങ്ങൾ :-
1. മെഴുകുതിരി വെളിച്ചത്തിൽ പാചകം ,ഊണ് ,വായന തുടങ്ങിയ എല്ലാ കാര്യങ്ങളും നടത്താൻ കഴിയുന്നു
2. a.c, fan ഇവ ഇല്ലാതെ ഉറങ്ങാൻ പറ്റുന്നു.
3. ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാൻ കഴിയുന്നു
4 .ചാനലുകൾ മാറ്റി മാറ്റി വയ്ക്കുന്ന ശീലം മാത്രമല്ല TV കാണുന്ന ശീലം പോലും മാറുന്നു.
 5. കിണറ്റിൽ നിന്നും വെള്ളം കോരാൻ സാധിക്കുന്നു
6. ഇറച്ചിയും മീനും ഇല്ലെങ്കിലും ആഹാരം കഴിക്കാൻ പറ്റുന്നു .
7 .ചായയോടൊപ്പം പത്രം ഇല്ലെങ്കിലും പ്രശ്നമില്ല
8 . ബഞ്ചിന്റെ മുകളിലോ  തറയിലോ കിടന്നുറങ്ങാൻ കഴിയും, ഫോം ബെഡ് വേണമെന്നില്ല
9. വാഷിംഗ്‌ മെഷീൻ ഇല്ലാതെ തുണിയലക്കാൻ പറ്റുന്നു.
10 . കടയിൽ പോയി തീപ്പെട്ടി വാങ്ങാൻ ബൈക്ക് വേണമെന്നില്ല സൈക്കിളിലോ നടന്നോ പോകാൻ  പറ്റും
11. വില കൂടിയ സെറ്റിയിൽ ഇരിക്കുന്ന പോലെ സ്കൂൾ ബഞ്ചിൽ ഇരിക്കാനും സുഖം തോന്നും.
12 .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ കഴിയും ഐസ് വാട്ടർ വേണമെന്നില്ല
13.ബക്കറ്റിലെ വെള്ളം മഗ്ഗ് ഉപയോഗിച്ച് കുളിക്കാൻ സാധിക്കും
14. പെർഫ്യൂം, നെയിൽ പോളിഷ് ഫെയ്സ് പാക്ക് ,ലിപ്സ്റ്റിക് ... തുടങ്ങിയവയേക്കാൾ താല്പര്യം മെഴുകുതിരി , ടോർച്ച് ,പുതപ്പ് തുടങ്ങിയവയോട് തോന്നും
15 . ബർഗർ ,പിസ്സ ,ഷേക്ക് ... തുടങ്ങിയവയേക്കാൾ സ്വാദ് കഞ്ഞി ,പയർ, കപ്പ, കായ എന്നിവയോടും മട്ടൺ ചാപ്സ് ചിക്കൻ 65 ഫിഷ് മോളി തുടങ്ങിയവയേക്കാൾ രുചി സാമ്പാറിനോടും  തോന്നും .
16. അയൽപക്കത്ത് ആരൊക്കെയാണുള്ളതെന്നറിയാനും അവരോട് സംസാരിക്കാനും കഴിയുന്നു.
.........
.........
ഇതൊക്ക മൂന്നു ദിവസം കൊണ്ട് വെള്ളത്തിനു സാധിക്കുന്ന കാര്യങ്ങളാണ്. കൂടുതൽ കാര്യങ്ങൾ  കുറച്ച് ആലോചിച്ചാൽ പിടി കിട്ടും.
[08:14, 8/23/2018] Laila Beevi Tr: Sajith Ar
[08:17, 8/23/2018] Laila Beevi Tr: മുകളിൽ കാണുന് വ്യക്തി
ഏതു  മേഖലയുമായി
ബന്ധ.പ്പെട്ടിട്ടുള്ളതാണ്
details. തരാമോ
a lappuzha. yile
oru. campil  chothichu
[08:19, 8/23/2018] ലത സഹോദരി: അറിയില്ല മാഡം
പക്ഷേ , അദ്ദേഹത്തിന്റെ വാക്കുകൾ....
[08:22, 8/23/2018] ലത സഹോദരി: കൗൺസിലർ,
കോൺഗ്രസ് പ്രവർത്തകൻ എന്നൊക്കെ ആ സംഭാഷണത്തിൽ കേൾക്കാൻ കഴിഞ്ഞു.
[09:11, 8/23/2018] Chandran Kamballur: ഇങ്ങനെയും അബദ്ധം പറ്റിയവർ ഉണ്ട്‌ ☝🏻
[09:34, 8/23/2018] Kdm: A few good folks in Kerala have put together a website that clearly explains the do’s and dont’s of returning home after floods. All information is wetted and verified. Its a comprehensive list covering health management, safety management, waste management and comprehensive clean up guide.
Please share this widely. www.afterflood.in
[09:49, 8/23/2018] Student Dinesh: Perfectly said ... ഇതാണ് ഇപ്പോഴത്തെ അവസ്ഥ
[09:52, 8/23/2018] Radhakrishnan C K: 👏
[09:53, 8/23/2018] Radhakrishnan C K: വെള്ളം ഇറങ്ങുന്നു. ഇനിയങ്ങോട്ട് രാഷ്ട്രീയ-ചളിവാരിയെറിയല്‍ മാമാങ്കം. അതിന് മുന്നോടിയായി പൊതുജനതാല്‍പര്യാര്‍ത്ഥം  പത്ത് അപേക്ഷകള്‍ :)

1 : രക്ഷകന്‍
ജനങ്ങളുടെ ജീവന്‍ രക്ഷിച്ചത്‌ ജനങ്ങള്‍ തന്നെയാണ്. അതില്‍ മുക്കവരാണോ പട്ടാളക്കാരാണോ മിടുക്കര്‍ എന്ന താരതമ്യം തന്നെ പാടില്ല. ഇവിടെ നടന്നത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് അല്ല. ഒന്നാലോചിച്ചു നോക്ക്. ഇത്രയും പരന്നു കിടക്കുന്ന അപായമേഖലയില്‍ മുക്കുവരുടെയും നാട്ടുകാരുടെയും സഹായമാണ് ഏറ്റവും പ്രായോഗികമായതും ഇത്രയധികം ജീവനുകള്‍ രക്ഷിച്ചതും. അതേസമയം, മുക്കുവര്‍ക്ക് എത്താന്‍ പറ്റാത്ത എത്രയോ സ്ഥലങ്ങളില്‍ പട്ടാളക്കാര്‍ എത്തി ജനങ്ങളെ രക്ഷിച്ചു.  പിന്നെ ക്യാമ്പുകളില്‍ അഹോരാത്രം കഷ്ട്ടപ്പെട്ട volunteers... പണവും മറ്റു സഹായങ്ങളും തന്ന ലക്ഷക്കണക്കിന്‌ ആളുകള്‍....

എല്ലാവര്ക്കും പറഞ്ഞറിയിക്കാന്‍ ആവാത്ത നന്ദി.

2: വിവേകം
അയ്യപ്പശാപം കൊണ്ടാണ് വെള്ളപ്പൊക്കം വന്നത് എന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നുണ്ട്. അതല്ല എന്ന് ഉറപ്പുള്ളവര്‍ തല്‍ക്കാലം മിണ്ടാതിരിക്കുന്നതായിരിക്കും നല്ലത്. വീടും കുടിയും നഷ്ട്ടപ്പെട്ടവര്‍ക്ക് വിവേകം ചിലപ്പോള്‍ കുറവായിരിക്കും.

3: സത്യം
പലര്‍ക്കും ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കാനും വര്‍ഗീയത പരത്താനും ഉള്ള അവസരമാണ്. അതുകൊണ്ട്, ഒരു വാര്‍ത്ത കേട്ടാല്‍ അത് സത്യമാണോ എന്ന് കോമണ്‍സെന്‍സ് വച്ചെങ്കിലും ചിന്തിച്ചു നോക്കുക.  പറ്റുമെങ്കില്‍ ഒന്ന് റിസെര്‍ച്ച് ചെയ്തു നോക്കുക. പ്രവചനസ്വാമികള്‍, ഹാദിയ, പിണറായി സൈനികസഹായം ആവശ്യപ്പെട്ടിട്ടില്ല, ബി.ജെ.പി ഭരിക്കുന്ന പാര്‍ട്ടികള്‍ ഒന്നും തന്നിട്ടില്ല, തുടങ്ങി ഒരുപാട് വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്. ചിലര്‍ അറിഞ്ഞു കൊണ്ടും ചിലര്‍ അറിയാതെയും.   ദയവു ചെയ്ത് അതില്‍ പങ്കാളികള്‍ ആവാതിരിക്കുക. അഥവാ  തെറ്റ് പറ്റിയാല്‍ വ്യക്തമാക്കി തിരുത്തുക. സത്യമേവ ജയതേ !

4: ദയ
എല്ലാ മാസവും, അല്ലെങ്കില്‍ എല്ലാ വര്‍ഷവും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തു ശീലിക്കുക. മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും നമ്മളെ എത്ര സഹായിക്കുന്നു എന്ന് കണ്ടു പഠിക്കുക. നമ്മുടെ ദുരിതാശ്വാസത്തിന്  സംഭാവന ചെയ്ത ശേഷം ബീഹാറില്‍ നിന്നുള്ള ഒരു കൂട്ടുകാരന്‍ പറഞ്ഞത് അവിടെ ഇതൊക്കെ സാദാരണ സംഭവം ആണ് എന്നാണു. കഴിഞ്ഞ വര്ഷം വെള്ളപ്പൊക്കത്തില്‍ മരിച്ചത് അഞ്ഞൂറില്‍ കൂടുതല്‍ പേര് ആയിരുന്നു. നമ്മള്‍ മലയാളികള്‍ എത്രപേര്‍ അവരെ സഹായിച്ചു? എത്ര പൈസ കൊടുത്തു? നേപ്പാളിലേക്ക്? രോഹിന്ഗ്യകള്‍ക്ക്? ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങള്‍ക്ക്? ഒന്നും വേണ്ട, അമ്പലങ്ങളിലും പള്ളികളിലും കൊടുക്കുന്നതില്‍ കൂടുതല്‍ NGOകള്‍ക്കോ അനാഥാലയങ്ങള്‍ക്കോ കൊടുക്കുന്ന എത്ര പേരുണ്ട്? സമയം കിട്ടുമ്പോള്‍ ഇതിലെ ഒന്നോ രണ്ടോ അപേക്ഷകള്‍ വായിക്കുക. https://milaap.org/crowdfunding/fundraisers. വായിച്ചു മുഴുമിപ്പിക്കണം.
1%
ഏറ്റവും കുറഞ്ഞത്‌, നിങ്ങളുടെ "സേവിങ്ങ്സിന്റെ" ഒരു ശതമാനം എല്ലാ വര്‍ഷവും പാവപ്പെട്ടവര്‍ക്ക് നല്‍കി ശീലിക്കുക. അതായത് നൂറില്‍ ഒന്ന്. സത്യം പറഞ്ഞാല്‍ ഇത് അത്ര വലിയ കാര്യമല്ല ഇതിലധികം സ്ഥിരമായി നല്‍കാറുള്ള കുറച്ചു പേരെ നേരിട്ടറിയാം. പതിനായിരം സേവിങ്ങ്സ് ഉള്ളവന്‍  നൂറു കൊടുക്കുക. ഒരു ലക്ഷം ഉള്ളവന്‍ ആയിരം കൊടുക്കുക. ഒരുകോടി ഉള്ളവന്‍ ഒരു ലക്ഷം കൊടുക്കുക. അത് പോലും പറ്റിയില്ലെങ്കില്‍ പിന്നെ...

5: സ്നേഹം
നല്ല സ്നേഹംബന്ധങ്ങള്‍ ഉണ്ടാക്കുക. സുഹൃത്തുക്കളിലോ ബന്ധുക്കളിലോ. ഒരത്യാവശ്യം വന്നാല്‍ കേറി ചെല്ലാന്‍ ഒരിടം ഉണ്ടാകും.

6: ഉളുപ്പ്
വാട്സാപ് അമ്മാവന്‍ ആകാതിരിക്കുക. 'ലൈക് ഫോര്‍ പട്ടാളക്കാരന്‍, ഡിസ്ലൈക് ഫോര്‍ പ്രിയാ വാര്യര്‍' പോലുള്ള ചീപ് പരിപാടികള്‍ നിര്‍ത്തുക. ഇയാള്‍  ഇത്ര കൊടുത്തില്ലേ, മറ്റെയാള്‍ ഒന്നും കൊടുത്തില്ലല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ ഒഴിവാക്കുക. എല്ലാവരും നിങ്ങളെ അറിയിച്ചിട്ടല്ല സഹായങ്ങള്‍ ചെയ്യ…
[10:05, 8/23/2018] Asha 2: 🙏🙏🙏
[10:47, 8/23/2018] ലത സഹോദരി: 👍👍🙏💪
[12:03, 8/23/2018] Sreeja Teacher: ഈ സംഭാഷണം പോലും energy തരുന്നു
[15:33, 8/23/2018] Radhakrishnan C K: 📌 Hsslive Broadcast No: 151
ഹയർ സെക്കൻഡറി അധ്യാപകരോടുള്ള അഭ്യർത്ഥന
പ്രീയ അധ്യാപകരെ,
നമ്മുടെ കേരളം ചരിത്രത്തിലെ  ഏറ്റവും സങ്കീർണ്ണമായ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭമാണിത് എന്നു നമുക്കു ഏവർക്കും ബോധ്യമുണ്ട്. അധ്യാപകർ എന്ന നിലയിൽ വലിയ ഉത്തരവാദിത്വവും കർത്തവ്യവും നമ്മൾ ഓരോരുത്തരും പുലർത്തേണ്ടുന്ന നിർണായക ഘട്ടം. വെള്ളപ്പൊക്കം മൂലം കുട്ടികളുടെ പഠന സാമഗ്രികളായ പാഠപുസ്തകങ്ങൾ,റിക്കോർഡ്കൾ, നോട്ടുകൾ മുതലായവ നഷ്ടമായിക്കഴിഞ്ഞു.പാഠപുസ്തകങ്ങൾ പകരമായി ശേഖരിക്കാൻ അവർക്ക് കഴിയുമെങ്കിലും അവർ എഴുതി സൂക്ഷിച്ച നോട്ടുകൾ(പഠനക്കുറിപ്പുകൾ) വീണ്ടും എഴുതി തയാറാക്കി പരീക്ഷയെ അഭിമുഖീകരിക്കുക എന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ അധ്യാപകരായ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഇവിടെ പങ്ക്‌ വയ്ക്കട്ടെ.
നാം ഓരോരുത്തരും നമ്മുടെ വിഷയങ്ങൾ ഹയർസെക്കൻഡറി ക്‌ളാസ് മുറികളിൽ പഠിപ്പിക്കുവാൻ വേണ്ടി നോട്ടുകൾ/പഠനക്കുറിപ്പുകൾ തയ്യാറാക്കുകയോ അവ കുട്ടികൾക്ക് നൽകുകയോ ചെയ്തിട്ടുണ്ടാകാം. അവയെ ക്രോഡീകരിച്ചു ask@hsslive.in എന്ന മെയിൽ ഐഡി യിലേക്കു PDF രൂപത്തിൽ  ടൈപ്പ് ചെയ്‌ത് അയച്ചു തരികയാണെങ്കിൽ കുട്ടികൾക്ക് അത് ഒരു അനുഗ്രഹമായിരിക്കും. എല്ലാ വിഷയങ്ങളിലും ലഭിക്കുന്ന ഇത്തരം നോട്ടുകൾ  ഹയർസെക്കൻഡറി കൂട്ടായ്മയായ Hsslive.in ലൂടെ കുട്ടികൾക്ക് ലഭ്യമാക്കാൻ നമുക്ക് കഴിയും.
കഴിയുന്നത്ര അധ്യാപകർ ഈ യജ്ഞത്തിൽ പങ്കാളികളാകുക, വിജയിപ്പിക്കുക.

നമ്മൾ അതിജീവിക്കും
#WeShallOvercome
[15:35, 8/23/2018] Ranjith 2: 👍👍👍👍
[16:53, 8/23/2018] Vivek: ATM cards അടങ്ങിയ ഒരു പേഴ്‌സ് തലശ്ശേരി പോലീസ് സ്റ്റേഷനിൽ കണ്ടുകിട്ടിയുട്ടുണ്ട് .പേഴ്സിൽ നിന്നും ഒരു ഇലെക്ഷൻ ID card കിട്ടിയിട്ടുണ്ട് .
[16:55, 8/23/2018] Vivek: _This land is different....  💕❤🙏💪

https://m.indiatimes.com/news/india/with-mosques-still-under-water-kerala-temple-let-muslims-offer-namaz-in-its-compound-351659.html
[17:02, 8/23/2018] Radhakrishnan C K: ആന  വരുമ്പോൾ അച്ഛനും  പേടിക്കണം.

എന്റെ  മരുമകനായ ശ്രീകാന്ത് കുട്ടിയായിരുന്നപ്പോൾ അവൻ അച്ഛനായും ഞാൻ മകനായും അഭിനയിക്കുന്നത് പതിവായിരുന്നു.

ഞാൻ (മകൻ) : “അച്ഛാ, എനിക്ക് വിശക്കുന്നു.”

ശീകാന്ത് (മകൻ): “മോന് ഞാൻ പഴം പുഴുങ്ങിയത് തരാം.”

ഞാൻ : “അച്ഛാ എനിക്ക് അപ്പിയിടണം.”

ശ്രീ : “ഞാൻ പോട്ടി എടുത്തുകൊണ്ടു വരാം.”

ഒരിക്കൽ  ഞാൻ പറഞ്ഞു: “അച്ഛാ, ദേ ഒരാന വരുന്നു. എനിക്ക് പേടിയാകുന്നു.”

അവൻ അൽപനേരം അമ്പരന്നുനിന്നു. എന്നിട്ട് പറഞ്ഞു,

 “മോനെ, ആന വന്നാൽ അച്ഛനും പേടിയാണ്.”

സാധാരണഗതിയിൽ അച്ഛന്മാർ എപ്പോഴും ധൈര്യശാലികൾ ആണ്. പേടിയും, ദുഖവും ഒന്നും അവർ പുറത്തു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മൾ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്. എന്നാൽ പുരുഷന്മാർ കരയാതെ - ടെൻഷൻ പുറത്തു കാണിക്കാതിരിക്കുകയാണ്. സ്വന്തം കുടുംബത്തിന് ധൈര്യം പകരാനോ അല്ലെങ്കിൽ പുരുഷന്മാർ കരയുന്നത് മോശമാണെന്ന തെറ്റിദ്ധാരണ കൊണ്ടോ ആകാം ഇത്.

ഇത്തരം ഒരു ദുരന്തമുണ്ടാകുമ്പോൾ അതിൽ ഉൾപ്പെട്ട എല്ലാവർക്കും മാനസിക സംഘർഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് പല തരത്തിലാണ് പ്രതിഫലിക്കുന്നത്. ചിലപ്പോൾ ആദ്യ ദിവസങ്ങളിൽ ധൈര്യമായി ഒരു കുഴപ്പവും കാണിക്കാതെ ഇരിക്കുന്നവർ മാസങ്ങൾക്ക് ശേഷമായിരിക്കും ഈ സംഘർഷത്തിന്റെ കുഴപ്പങ്ങൾ പുറത്തു കാണിക്കുന്നത്. ഇത്തരം മാനസിക പ്രശ്നങ്ങൾ വിഷാദത്തിലേക്കും, കഴിഞ്ഞ ദിവസം കണ്ടതു പോലെ ആത്മഹത്യയിലേക്കും നയിക്കും.

കേരളത്തിലെ മൊത്തം ജനങ്ങളേയും ഈ ദുരന്തം മാനസികമായി ഉലച്ചിട്ടുണ്ട്. ഈ ദുരന്തത്തിൽ എത്രമാത്രം നേരിട്ട് ഇടപെട്ടിട്ടുണ്ടോ അത്രയും കൂടുതലായിരിക്കും മാനസിക ആഘാതം. രണ്ടോ മൂന്നോ ദിവസം വീടിനു മുകളിൽ കുരുങ്ങിക്കിടന്നവരെയൊക്കെ ജീവിതകാലം മുഴുൻ ആ അനുഭവം ദു:സ്വപ്നമായി വേട്ടയാടും.

ദുരന്തങ്ങൾ ഒഴിയുന്ന സമയത്ത് ദുരന്തബാധിതരുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വേണമെന്ന് ഞാൻ ആദ്യ ദിവസം മുതൽ പറഞ്ഞല്ലോ. ഇന്നലെ സ്വന്തം വീട് കാണാൻ പോയ ആൾ ആത്മഹത്യ ചെയ്തത് ഏറ്റവും സങ്കടകരവും ഒഴിവാക്കാമായിരുന്നതും ആയിരുന്നു. ഇങ്ങനെ ഒരു സാഹചര്യം മുന്നിൽ കണ്ടാണ് വെള്ളമിറങ്ങിയതിന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ ഒരിക്കലും ഒറ്റക്ക് പോകരുതെന്ന് ഞാൻ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ സ്ഥാപനമായ NIMHANS ന്റെ സഹയാത്തോടെ വിപുലമായ ഒരു മാനസികാരോഗ്യ പദ്ധതി കേരളം തുടങ്ങിവെച്ചിട്ടുണ്ട്. വേറേയും അനവധി ഏജൻസികൾ ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്.  ഇതൊക്കെ ഫലപ്രദമാകണമെങ്കിൽ ആദ്യം വേണ്ടത്, ഈ ദുരന്തത്തിന് ശേഷം ഇത്തരം മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നമ്മുടെ സമൂഹം മനസ്സിലാക്കുകയാണ്. എന്താണ് അതിൻറെ പ്രാഥമിക ലക്ഷണങ്ങളെന്ന് എല്ലാവരും അറിയണം. അതിന് ശേഷം നമ്മുടെ ചുറ്റുമുള്ളവരെ മാസങ്ങളോളം ശ്രദ്ധിക്കണം. സ്‌കൂളുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും ഈ വിഷയം ചർച്ച ചെയ്യണം. വ്യക്തിപരമായി 'മാനസിക'രോഗത്തിന് ചികിൽസ തേടാൻ നമ്മുടെ സമൂഹത്തിന് ഇപ്പോഴും മടിയാണ്. അതുകൊണ്ട് ആദ്യം വിദഗ്ദ്ധർ ഗ്രൂപ്പുകളായി ആളുകളെ കാണണം.

കുട്ടികളുടെ കാര്യത്തിൽ പൊതുവെ സമൂഹം ജാഗരൂകരാണ്. സ്ത്രീകൾ വാസ്തവത്തിൽ കൂടുതൽ മനശക്തി ഉള്ളവരും വിഷമങ്ങൾ ഉണ്ടെങ്കിൽ പുറത്തു കാണിക്കുന്നവരുമാണ്. ദുരന്തശേഷം നമ്മുടെ സാഹചര്യത്തിൽ പുരുഷന്മാരുടെ കാര്യവും ശ്രദ്ധിക്കപ്പെടണം. ഇക്കാര്യത്തിൽ പുരുഷന്മാരും സ്വയം ചിന്തിക്കണം. നമുക്ക് പരിചയമില്ലാത്ത അനുഭവങ്ങളുടെ ഇത്തരം സാഹചര്യങ്ങളിൽ നമ്മളും ദുർബലരാണെന്ന് ആദ്യം സ്വയം സമ്മതിക്കണം. ദുരന്തത്തിന്റെ ഓർമ്മകളും വ്യക്തിപരമായ ആശങ്കകളും കുടുംബവുമായി പങ്കുവെക്കണം. കരയാൻ തോന്നിയാൽ കരയണം. മാനസികാരോഗ്യം വീണ്ടെടുക…
[17:37, 8/23/2018] Madhu Ko: രാധാകൃഷ്ണൻ മാഷേ.. "നമുക്ക് സ്നേഹ പൂർവ്വം സുഹൃത്തിന് " ''. പ്രളയക്കെടുതിയിൽ നോട്ട് ബുക്ക് നഷ്ടപ്പെട്ട കുട്ടികൾക്ക്‌ ക്ക് നോട്ടെഴുതി കൊടുക്കാൻ ഒരു ക്യാപയിൻ സംഘടിപ്പിച്ചാലൊ? നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളെ കൊണ്ട് നമുക്ക് നോട്ട് ബുക്ക് പകർത്തിയെഴുതിച്ച് നമുക്കെത്തിച്ചു നൽകാം. ഞാനുണ്ടുകൂടെ നിങ്ങളൊ?
[17:57, 8/23/2018] Binesh Wynad: http://scdr.jnu.ac.in/?p=2330#
[18:56, 8/23/2018] Radhakrishnan C K: We will think about it.
[19:21, 8/23/2018] Radhakrishnan C K: Hi friends....
I am a teacher at one of the CBSE schools in Ernakulam district. A teacher who has a lot of worries about the new young generation (which include my own kids).
 The generation who doesn’t value anything , doesn’t accept anyone....that’s what many of us thought what you all were.To be frank there were even times when I thought of giving up on my profession......A profession that I respect the most.
The flood condition in Kerala changed my mind. When a lot of families(including my relatives)were stuck in many places , amidst all the fear and confusion, what I saw was groups of people working day and night to help those in need irrespective of the caste or religion .
I could see young boys and girls going around with great enthusiasm and humility. These were the kids whom I used call mischievous in my class. They are now running around doing whatever possible help they could.
I found that my students outside Kerala are also working in groups to meet the requirements in Kerala. Today morning I saw a quote in Facebook which really made me smile even during this hard time.

“Any malayali outside Kerala are only physically outside. Our minds are in Kerala. We feel the rain, water to our knees and the pain. We are with you.”

You all chose your profession ; Engineers , doctors , Fisher man ,teacher........ whoever you are , Wherever you are, you all are working together . That's how it should be.

What is see right now made me realise that there is nothing like generation gap, age, gender or anything. We all are more alike than different. We are all one. And that’s what I want my kids to impart in life.

To all parents and teachers...Our kids have not lost any values. 
I am sad that I got this realisation through this biggest disaster. Bad things happening to us often teach us many lesson. This is a great realisation.

    And once again I started loving the teacher inside me. As a teacher and as a mother I am extremely proud of the young bloods. A big salute to all those who are working for the relief of those effected. Let it inspire many more to join hands and work together.

My prayers for all those who are effected and all those who are helping Kerala heal her wounds.

Savithry Sankar
( A proud teacher )
[19:42, 8/23/2018] Sumathi Student Kkzy: Nhanum und koode
[19:46, 8/23/2018] Benny English 2: https://youtu.be/DsPXCzbwsoY
[21:33, 8/23/2018] Urmila Tr: 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌺🌺🌺🌺🌺🌺🙋🏻‍♂ആഘോഷം ഇല്ലെങ്കിലും...എല്ലാവർക്കും  ഓണാശംസകൾ
[21:59, 8/23/2018] Gopakumar G K: http://www.kairalinewsonline.com/2018/08/23/197497.html
[09:25, 8/24/2018] Radhakrishnan C K: Plans are on the anvil to provide interest-free bank loans to refurnish flood-hit houses in order to make them habitable, said Kerala Chief Minister Pinarayi Vijayan. He was briefing media persons today. Loans up to Rs 1 lakh will be provided to the female head of the family, and its interest will be borne by the government, he said.

There are 10,40,688 people belonging to 2,78,781 families in 2,774 relief camps today, he said. A special  kit comprising 5 kg rice will be distributed to those who return home from camps, after sanitation.  

Relief camps are mainly set up at schools and colleges. However,  after Onam vacation,  the inmates have to be shifted to halls or auditoriums. The government has instructed district collectors concerned to find suitable halls for the flood-hit. Simultaneously, rebuilding or repairing the flood-stricken houses too should be carried out, the Chief Minister said.

Rehabilitation plans too are on the anvil; people residing in disaster –prone areas will be shifted to a suitable location. It will be done after consultations, and with consensus, he said. Steps are being taken to restore electricity in the flood-hit area. Of the 50 substations, which were affected by the deluge, 41 started functioning.  Of the 16,158 transformers affected during flood, 13,477 have been recharged and of the 25.6 lakh service connections which were disrupted, 21.61 lakh connections restored, the Chief Minister said.

The sanitation drive is on and 37,626 wells and 60,593 houses were cleaned today. We have roped in Forces to carry out burial of animal carcasses, he said.

Help is flowing in to the disaster-hit Kerala and the donations made by judges and lawyers of Kerala and Punjab High Courts and Supreme Court is commendable, the Chief Minister said.

The State Government’s focus is now on rehabilitation and rebuilding, and it hopes for united efforts in this regard.  We should not let baseless allegations to weaken this aim, said the Chief Minister.

The Chief Minister had visited various camps in the flood-hit areas today. “The inmates are satisfied with the food and facilities at camps. But there is anxiety over their flood-hit houses, which will be addressed,” the Chief Minister said.
[09:29, 8/24/2018] Suresh Health Inspector: കാലവര്‍ഷക്കെടുതിയില്‍ ചത്ത മൃഗങ്ങളെയും പക്ഷികളെയും മറവ് ചെയ്യേണ്ട വിധം.

1. പക്ഷി മൃഗാദികളുടെ ജഡം കണ്ടെത്തിയാല്‍ എത്രയും വേഗം തന്നെ അവയെ സംസ്കരിക്കണം.

2. ജഡം അംഗീകൃത വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ തിരിച്ചറിയേണ്ടതാണ് (ഇയര്‍ ടാഗ്, തിരിച്ചറിയാനുള്ള മറ്റ് അടയാളങ്ങള്‍, പറ്റുമെങ്കില്‍ ഒരു ഫോട്ടോ എടുത്ത് സൂക്ഷിക്കുക.)

3. നഷ്ടപരിഹാരം ലഭിക്കുന്നതിനുമായി ഇയര്‍ ടാഗ് ഉണ്ടെങ്കില്‍ അത് സൂക്ഷിച്ചു വയ്ക്കേണ്ടതാണ്. വിവരം ബന്ധപ്പെട്ട സ്ഥാപനങ്ങളെ/ അധികാരികളെ അറിയിക്കേണ്ടതുമാണ്.

4. ജഡം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ സുരക്ഷാമാര്‍ഗങ്ങള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ കൈയുറകള്‍, മുഖാവരണം, വെള്ളം കയറാത്ത ഗംബൂട്ടുകള്‍ തുടങ്ങിവ ധരിച്ചിരിക്കണം.

5. നിലവിലെ സാഹചര്യത്തില്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരണപ്പെട്ട പക്ഷിമൃഗാദികളുടെ ജഡം ആന്തരികപരിശോധനയ്ക്കായി തുറക്കാതിരിക്കുന്നതാണ് ഉത്തമം.

6. ജഡം മറവ് ചെയ്യാനായി വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. ഇതില്‍ നിലവിലത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികമായത് കുഴിച്ചു മൂടലാണ്. ജഡം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുമ്പോള്‍ കിണര്‍, മറ്റു കുടിവെള്ള സ്ത്രോതസ്സുകള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ എങ്കിലും അകലം പാലിക്കണം. ആവശ്യത്തിന് നീളവും വീതിയും ഉള്ള 6 അടി താഴ്ച്ചയില്‍ നിര്‍മ്മിക്കുന്ന കുഴിയുടെ അടിത്തട്ട് ഭൂമിയുടെ പ്രാദേശീക ജലപീഠത്തില്‍ (വാട്ടര്‍ ടേബിള്‍) നിന്നും കുറഞ്ഞത് 4 അടി എങ്കിലും ഉയരത്തിലായിരിക്കാന്‍ ശ്രദ്ധിക്കണം. പ്രദേശത്തിലെ മണ്ണിലെ നിലവിലത്തെ ജലവിതാനത്തിനനുസരിച്ച് കുഴിയുടെ താഴ്ച്ച ക്രമപ്പെടുത്തുന്നതാണുത്തമം. മണ്ണില്‍ വെള്ളം ഊറി വരുന്നുണ്ടെങ്കില്‍ അധികം താഴ്ചയിലേക്ക് കുഴിക്കുന്നത് പ്രായോഗികമാവില്ല. കുഴിയെടുത്ത ശേഷം അതിന്റെ താഴ്വശത്ത് മണ്ണ് മറയത്തക്ക വിധത്തില്‍ കുമ്മായം വിതറുക. ശേഷം ജഡം കുഴിയില്‍ വയ്ക്കുക. 5% സോഡിയം ഹൈഡ്രോക്സൈഡ്/കൊസ്റ്റിക് സോഡ (ചവര്‍ക്കാരം) ജഡത്തില്‍ എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ ആവശ്യമെങ്കില്‍ തളിയ്ക്കാവുന്നതാണ്. അതിനു മുകളില്‍ കുറച്ചധികം കുമ്മായമിട്ട ശേഷം മണ്ണിടുക. ഇത്തരത്തില്‍ 2 തട്ടില്‍ കുമ്മായവും മണ്ണും മേല്‍ക്കുമേല്‍ ഇട്ടതിന് ശേഷം കുഴി മൂടുക.  ജഡം കിടന്നിടത്തുള്ള മണ്ണും അതോടൊപ്പം കുഴിച്ച് മൂടുന്നതും അനിവാര്യമാണ്. കുഴിക്ക് മുകളിലേക്ക് നിരപ്പില്‍ നിന്ന് ഏതാണ്ട് രണ്ടടി ഉയരത്തില്‍ മണ്ണ് കൂന കൂട്ടി കുഴിച്ച് മൂടല്‍ പൂര്‍ത്തിയാക്കുക. വന്യമൃഗങ്ങള്‍, പട്ടികള്‍, പക്ഷികള്‍ തുടങ്ങിയവയുടെ സമ്പര്‍ക്കം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

7. മേല്‍പറഞ്ഞ രീതി തിരഞ്ഞെടുക്കുകയാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുവായ ഒരു സ്ഥലത്ത് കൂട്ടസംസ്കാര രീതിയും അവലംബിക്കാവുന്നതാണ്.

8. ദൂരയിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി ജഡം കിടക്കുന്നത്തിന് അടുത്തുതന്നെ മറവ് ചെയ്യുന്നതാണ് അഭികാമ്യം.

9. ജഡം സംസ്കരിച്ചതിന് ശേഷം ബന്ധപ്പെട്ട വ്യക്തികള്‍ കൈകാലുകള്‍ സോപ്പും, അനുനാശിനിയും ചെറുചൂടു വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്.

വീട്ടിലേക്ക് മടങ്ങാം.. സുരക്ഷിതരായി !!
                                   
                                  
♦ Follow us on
https://chat.whatsapp.com/AnhvZ2rZkEAAZtWtPfDF3V
[11:38, 8/24/2018] Gopakumar G K: http://www.evartha.in/2018/08/24/court-order.html
[12:04, 8/24/2018] Radhakrishnan C K: പ്രീയപ്പെട്ടവരെ  ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിൽ നമ്മൾക്കും ചെറുതെങ്കിലും മോശമല്ലാത്ത തരത്തിലുള്ള ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്
     രണ്ടാം ഘട്ടം എന്ന നിലയിൽ ശുചീകരണ യജ്ഞം വൻ ജനപങ്കാളിത്തത്തോടെ നടന്നു വരികയാണ്.ഈ ഘട്ടത്തിൽ ശുചീകരണ, സാമഗ്രികളായ മൺവെട്ടി, ചൂൽ
, ക്ലീനിംഗ് ലോഷൻ എന്നിവ ആവശ്യമുള്ളതായി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മാധ്യമങ്ങളിൽ കാണുന്നു. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും സഹകരിപ്പിച്ച് ഒരാൾ മിനിമം 2 എന്ന നിലയിൽ നമ്മുടെ സഹായത്തോടെ ചൂലുകൾ നിർമ്മിച്ച് നൽകാൻ ഇടപെടൽ നടത്താൻ കഴിയുമെങ്കിൽ നല്ലതായിരുന്നു. മിനിമം 100 എണ്ണം ഇത്തരത്തിൽ ഉണ്ടാക്കിയാൽ പടന്നക്കാടുള്ള സംഭരണ കേന്ദ്രത്തിൽ എത്തിച്ചാൽ മതിയാകും .ഒരാൾക്ക് പരമാവധി 1 മണിക്കൂർ മാത്രമേ ചിലവഴിക്കേണ്ടി വരികയുള്ളു. നമുക്ക് ആലോചിച്ചു കൂടെ .വേഗത്തിലുള്ള പ്രതികരണം പ്രതിക്ഷിച്ചു കൊള്ളുന്നു.
[12:25, 8/24/2018] Sreeja Teacher: 👏🏼
[13:53, 8/24/2018] Radhakrishnan C K: THE OUTLINE OF A  PROJECT we did in our classrooms in GHSS KAMBALLUR in Jan 2015.Some of our students of those times have actively participated in the rescue activities recently.The suggestions hinted in the report are evidently significant for all places in Kerala.The thing is that we don't take people seriously when they speak about disaster management.
[16:05, 8/24/2018] Aufucha Pta Prsdt: gv vģy.         b 0
[16:14, 8/24/2018] District n s s: ★ചെറുതോണി പാലം മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും...

★ട്രോളുകളും സെൽഫികളും  കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും...

★ക്ഷണിക്കാതെ വന്നു രക്ഷകരായ ITBPF ഫോഴ്‌സും കടലിന്റെ മക്കളും....

★ഹൃദയം കവർന്ന ടോവിനോയും...

★ രാഷ്ട്രീയവും മതവും വർണ്ണവും വർഗ്ഗവും മറന്നു ഒറ്റക്കെട്ടായി ഒരേ മനസോടെ നിന്ന ജന് പ്രതിനിധികളും  ...

★ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും....

★തിരുവനന്തപുരത്തെ  ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ റാക്കുകളും...

★കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും...

★വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും....

★ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങം വിലങ്ങം ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന നാട്ടുകാരും....

★പരിഭവം ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ സന്നദ്ധ സംഘടനകളും....

★നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും

★പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ  ആർമിയും

★വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച നമ്മുടെ ആന വണ്ടിയും....

★ഓരോ ട്രക്കുകളിലും സാധനം കയറ്റിവിടുമ്പോൾ കയ്യടിച്ചു ആർപ്പുവിളിച്ച തിരുവനന്തപുരം ചങ്കുകളുടെ ആവേശവും....

★തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും....

★കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച്  ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും...

★തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും  ഫയർ &റെസ്ക്യൂ സർവ്വീസും...

★ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി  കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും...

★ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും....

★ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും....

★ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന്‌ ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും...

★ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല.

ഇതാണ് നമ്മുടെ ഓണം.


★തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പൂക്കളിൽ നിന്നുണ്ടാക്കിയ പൂക്കളം കാണുന്നതിനേക്കാൾ മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും

 ഓണം  ആശംസകൾ
[16:26, 8/24/2018] Radhakrishnan C K: സുഹൃത്തുക്കളേ, ഈ ഗ്രൂപ്പിൽ പങ്കുവെക്കപ്പെടുന്ന എല്ലാ വിവരങ്ങളും വരും തലമുറക്കായി tipsdisastermanagement.blogspot.in എന്ന ബ്ലോഗിൽ സൂക്ഷിക്കപ്പെടും.ജോലി തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം പൂർത്തിയാക്കും. ദുരിതമയമെങ്കിലും ഐക്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉദാത്ത മാതൃകകൾ പൂരം വെടിക്കെട്ടുപോലെ മിന്നി മറയുമ്പോൾ .. എന്നെങ്കിലും ഓർത്തെടുക്കാനായി. ബ്ലോഗ് വിസിറ്റ് ചെയ്തു അഭിപ്രായം രേഖപ്പെടുത്തുമല്ലോ
[16:28, 8/24/2018] ലത സഹോദരി: 👍👍👍
[16:30, 8/24/2018] Chandran Kamballur: Good move. Filter to avoid unnecessary ones....
[16:31, 8/24/2018] Radhakrishnan C K: Sure.
[16:49, 8/24/2018] Urmila Tr: very Good Decision
[16:49, 8/24/2018] Urmila Tr: 👍🏻👍🏻👍🏻
[16:51, 8/24/2018] Indulekha: 👍👍
[16:52, 8/24/2018] Geetha Tr. eng Mathil: 🙏🏼👍👍
[17:10, 8/24/2018] Sumathi Student Kkzy: 👍🏻👍🏻👍🏻
[17:15, 8/24/2018] Subin Kadumeni: 😘😘photo veetil ullath kond Puthiyath chodikunilla👏🏻🤝🏻😊
[17:16, 8/24/2018] Balachandran Pta Kodoth: "മലയാളികളെ...ദുരന്തത്തിൽ നിന്ന് പഠിക്കേണ്ടത് പഠിച്ചില്ലെങ്കിൽ ജീവിതം വീണ്ടും ദുരന്തമാകും.'' 

പ്രിയമുള്ള മലയാളി സുഹൃത്തുക്കളെ.. , 2018 ഒാഗസ്റ്റ് 15 ന് മുമ്പ് വരെ മലയാളികളായ നമ്മളിൽ ബഹുഭൂരിപക്ഷംപ്പേരും കമ്മ്യൂണിസ്റ്റുകളോ, കോൺഗ്രസ്സുകാരോ, ബി.ജെ.പി.കാരോ , ഹിന്ദുവോ, മുസ്ലീമോ , ക്രിസ്ത്യാനിയോ ഒക്കെ ആയിരുന്നു. ആ പേരുപറഞ്ഞ് നമ്മൾ ഒരുപാട് സമയം കുറ്റവും കുറവുകളും അന്വോന്യം പറഞ്ഞ് കലഹിച്ചു.

പക്ഷേ കഴിഞ്ഞ ഒരാഴ്ചയിൽ നമ്മളിൽ ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യനിയും ഉണ്ടായിരുന്നില്ല , ജാതിഭേദമുണ്ടായിരുന്നില്ല, സാമ്പത്തിക വ്യത്യാസം കണ്ടിരുന്നില്ല, മതഭേദം കണ്ടില്ല. ഇൗ  വെള്ളപ്പൊക്കം നമുക്ക് ദുരന്തം വിതച്ചുവെങ്കിലും, അതിൽ ഒരുപാട്  വേദനിച്ചുവെങ്കിലും  നമ്മൾ മലയാളികളുടെ ഇൗ കൂട്ടായ്മ നമുക്ക് ഒരു ആവേശം തന്നെയായിരുന്നു. ഇൗ ദുരന്തം മലയാളികളുടെ മനസ്സിൽ മാറ്റമുണ്ടാക്കുവാൻ വേണ്ടിയുള്ള പ്രകൃതിയുടെ ഒരു പദ്ധതി ആയിരുന്നിരിക്കാം.

പക്ഷേ, വളരെ കഷ്ടമെന്നുപറയട്ടെ തിരികെ നമ്മിൽ രാഷ്ട്രീയ പാർട്ടിക്കാർ ഉണർന്നു, മതവാദികൾ തലപൊക്കാൻ തുടങ്ങി, വർഗ്ഗീയതയുടെ വാസന ഉണ്ടായി തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ന്യൂസ് ചാനലുകൾ കാണാറില്ല. കാരണം മനസ്സിനെ മലിനീകരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട്.  സോഷ്യൽ മീഡിയയിലും പഴയ വിഷം ശക്തിയോടുകൂടി പ്രവഹിക്കുന്നതുകണ്ടപ്പോൾ ഉണ്ടായ വിഷമമാണ് ഇതെഴുതുവാൻ കാരണം.

സൂക്ഷിക്കണം...

"മലയാളികളെ...ദുരന്തത്തിൽ നിന്ന് പഠിക്കേണ്ടത് പഠിച്ചില്ലെങ്കിൽ ജീവിതം വീണ്ടും ദുരന്തമാകും.'' 

എന്ന്,
മധു ഭാസ്ക്കരൻ
[17:39, 8/24/2018] Radhakrishnan C K: വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക
[17:40, 8/24/2018] Radhakrishnan C K: തിരുവനന്തപുരം: ഓഗസ്റ്റ് 27, 28 തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ 25 ശതമാനമോ അതില്‍ കുറവോ സ്ഥലങ്ങളില്‍) 2018 ആഗസ്റ്റ് 27 & 28 തിയതികളില്‍ ശക്തമായ (7 11 സെ . മി 24 മണിക്കൂറില്‍) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മുന്നറിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കുക.

ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് വഴി അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 ുാ ീേ 7 മാ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

10. വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ പ്രധാനപ്പെട്ട രേഖകള്‍ വെള്ളം നനയാത്ത രീതിയില്‍ ഒരു പ്ലാസ്റ്റിക് കവറിലോ മറ്റോ സൂക്ഷിക്കുക. താമസം മാറേണ്ട സാഹചര്യം ഉണ്ടായാല്‍ ഇത് കയ്യില്‍ കരുതുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

11. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ ഇഴജന്തുക്കളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രദ്ധിക്കുക.

12. വെള്ളം കയറി താമസം മാറേണ്ട സാഹചര്യം ഉണ്ടായാല്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ അവയെ കെട്ടിയിടുകയോ കൂട്ടിലടച്ചിടുകയോ ചെയ്യാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അവയ്ക്ക് സ്വയം നീന്തി രക്ഷപെടുവാന്‍ സാധിക്കും.
[17:41, 8/24/2018] Radhakrishnan C K: BASED ON http://www.kairalinewsonline.com/2018/08/24/197707.html
[17:47, 8/24/2018] Radhakrishnan C K: FOR ACCURATE WEATHER UPDATE GO TO  https://www.windy.com/ AND TYPE THE PLACE NAME IN THE SEARCH PAGE.
[18:22, 8/24/2018] Laila Beevi Tr: പടച്ചവൻ പ്രളയമില്ലാതെ കാസറഗോഡിനെ രക്ഷിച്ചതാണു, അതിനു പ്രത്യുപകാരാമായി പ്രളയ ബാധിതരെ പറ്റാവുന്നടുത്തോളം സഹായിച്ചിറ്റുമുണ്ട്‌ ഈ ജില്ലക്കാർ

ഇപ്പൊ ഇതാ സർക്കാർ സാധരണ ചെയ്യാറുള്ളത്‌ പോലെ പ്രളയത്തിന്റെ മാലിന്യങ്ങളെ ഇവിടെ കൊണ്ട്‌ വന്ന് തള്ളുന്നു..

ആരോട്‌ പറയാൻ?!!
[18:25, 8/24/2018] Radhakrishnan C K: 😃
[18:56, 8/24/2018] Sreeja Teacher: 👏🏼👏🏼
[19:01, 8/24/2018] Hari Banerji: പ്രളയകഥകൾ/


മതം


വള്ളത്തിൽ കയറിയ എല്ലാരോടും

വെള്ളം ചോദിച്ചു


നിങ്ങളുടെ മതം ..ജാതി…?


ഓരോരുത്തരും മറ്റുള്ളവർ പറയട്ടെ എന്നു വച്ച് മിണ്ടാതിരുന്നപ്പോൾ വെള്ളം കണ്ണുരുട്ടി


എല്ലാവരും ഒന്നിച്ചു പറഞ്ഞു


മനുഷ്യൻ... പ്രളയ മതം..


ആണത്തം


ആ നാട്ടിൽ ഒരാളുണ്ടായിരുന്നു. പഴയ തറവാട്ടു കാരനാണ്. കടം കേറി കുത്തുപാളയെടുത്തു നടക്കുകയാണ്


ആരെങ്കിലും അറിഞ്ഞ് പത്തോനൂറോ ദാനമായിക്കൊടുത്താൽ മൂപ്പർ വേണ്ടെന്ന് പറയും


പകരം കടം വാങ്ങും. തിരിച്ചു കൊടുക്കയുമില്ല. അതിലൊരാണത്തമുണ്ടത്രെ..




സൂക്ഷിപ്പ്


പുഴ കൊണ്ടു വന്നിട്ട ബോർഡുകൾ നോക്കി

കടൽ തലതല്ലിച്ചിരിച്ചു


പട്ടിയുണ്ട് സൂക്ഷിക്കുക

അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം

പരസ്യം പതിക്കരുത്

ഇത് പൊതുവഴിയല്ല..

അന്യർക്ക് പ്രവേശനമില്ല

അനുവാദം കൂടാതെ അകത്തു കടക്കരുത്


ക്യാമ്പ്


ദുരിതാശ്വാസ ക്യാമ്പിന് സ്ഥലം തിരഞ്ഞു നടക്കുകയായിരുന്നു


മണിച്ചിത്രതാഴിട്ട് പൂട്ടിയിട്ടുണ്ട് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ


ഇരട്ടത്താഴിട്ട് പൂട്ടിയിട്ടുണ്ട് സിബിഎസ് സി സ്കൂൾ


പൂട്ടാത്ത ഗെയിറ്റും മുറികളും കൊണ്ട് മാടി വിളിച്ചു മനുഷ്യ വിലാസം എൽ പി സ്കൂൾ


ബന്ധങ്ങൾ


വെള്ളത്തിൽ നിന്ന് അയാളെ വാരിയെടുത്ത യുവാവിനെ അയാൾക്കറിയില്ലായിരുന്നു.. ക്യാമ്പിൽ പുതപ്പുമായെത്തിയ പെൺകുട്ടി അയാളുടെ ആരുമല്ലായിരുന്നു. മൂന്ന് നേരം ഭക്ഷണവും വെള്ളവുമെത്തിച്ച ആളുകളെയൊന്നും അയാൾക്കറിയില്ലായിരുന്നു.. ചുറ്റും വെള്ളത്തിന്റെ ഇരമ്പൽ കേട്ടിരിക്കുമ്പോൾ കാണുന്ന ഓരോരുത്തരും തന്റെ കൂടെപ്പിറപ്പുകളാണെന്ന് ഉള്ള് അയാളോട് പറഞ്ഞു കൊണ്ടേയിരുന്നു
[19:01, 8/24/2018] Hari Banerji: പുഴ ഒഴുക്കിക്കൊണ്ടുവന്ന ബോർഡുകൾ നോക്കി കടൽ തല തല്ലി ചിരിച്ചു ..😀😀

പട്ടിയുണ്ട് സൂക്ഷിക്കുക ...🙆‍♂🙆‍♂

അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം ....😩😩

പരസ്യം പതിക്കരുത് 🤔🤔

ഇത് പൊതുവഴിയല്ല ..😱😱

അന്യർക്ക് പ്രവേശനമില്ല ..🙄🙄

അനുവാദം കൂടാതെ
അകത്ത് കടക്കരുത് ...😡😡

അന്യമതസ്തർക്ക് പ്രവേശനമില്ല....😟😟

കടലിനിയും ചിരി നിർത്തിയിട്ടില്ല.🤦🏻‍♂
[19:01, 8/24/2018] Kdm: പാമ്പിനെ ഓടിക്കാം, ആയുർവേദം സഹായിക്കും
Thursday 23 August 2018 10:34 AM IST /
by മനോരമ ലേഖകൻ

 Text Size
പ്രളയത്തിനു ശേഷം വീടുകളിലേക്കു മടങ്ങുന്നവർക്കു മുന്നിൽ ഭീതിയുടെ പത്തി വിടർത്തുകയാണ് വിഷജന്തുക്കൾ. ചെറുകീടങ്ങൾ മുതൽ പാമ്പുകൾ വരെയുള്ള വിഷജന്തുക്കളെ തുരത്താൻ ആയുർവേദം നിങ്ങളെ സഹായിക്കും.

എന്തൊക്കെ ചെയ്യാം?
∙ മലിനജലത്തിൽ ഇറങ്ങുന്നതിനുമുൻപു ഗുഗ്ഗുലുമരിചാദി തൈലം, ജാത്യാദികേരം, കർപ്പൂരാദി തൈലം എന്നിവ മൂന്നും ചേർത്തോ ഏതെങ്കിലും ഒന്ന് മഞ്ഞൾപൊടിയിൽ ചേർത്തോ ദേഹത്തു പുരട്ടാം. ശരീരത്തിൽ അധികമായി അഴുക്കുപറ്റുന്നത് ഇങ്ങനെ കുറയ്ക്കാം. കൊതുകു പോലുള്ള പ്രാണികളുടെ കടിയിൽനിന്നു രക്ഷയുമാകും.
∙ വീടുവൃത്തിയാക്കി ഒരു മാസത്തിനുശേഷം പാമ്പിനെ കണ്ട സന്ദർഭങ്ങളുണ്ട്. അതിനാൽ വീടു വൃത്തിയാക്കിയ ശേഷം വെളുത്തുള്ളി, കായം, മണ്ണെണ്ണ എന്നിവ ചേർത്ത മിശ്രിതം തളിക്കാം. ഒരാഴ്ചയെങ്കിലും തുടർച്ചയായി തളിക്കുന്നതു നല്ലതാണ്. കിച്ചൻ ക്യാബിനുകൾ, അലമാര, വാഷ്ബേസിന്റെ അടിഭാഗം എന്നിവിടങ്ങളിലും സ്പ്രേ ചെയ്യാം. ക്ഷുദ്രകീടങ്ങളെ അകറ്റാൻ സഹായിക്കും.

∙ മിശ്രിതം തളിച്ചശേഷം വാതിലുകളും ജനലുകളും അടച്ച് അപരാജിത ധൂപചൂർണമോ, കുന്തിരിക്കവും ഗുഗ്ഗുലുവും കൊണ്ടോ വീടിനകത്തു പുകയ്ക്കുന്നതും നന്ന്. ഇതിനുശേഷം വേണം വീടിന്റെ പുറംഭാഗം വൃത്തിയാക്കാൻ. മിശ്രിതം പുറത്തു തളിക്കുമ്പോൾ ജീവികൾ അകത്തേയ്ക്കു പ്രവേശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിഷബാധയേറ്റാൽ...
∙ പഴുതാര, തേൾ, കടന്നല്‍ എന്നിവ കടിച്ചാൽ വില്വാദി ഗുളികയും തുളസിനീരും ചേർത്ത് പുരട്ടാം. വില്വാദി ഗുളികയും ദശാംഗം ഗുളികയും ഉള്ളിലേക്കും കഴിക്കാം.

∙ കടച്ചിൽ ഉണ്ടെങ്കിൽ എരുക്കില കിഴിവയ്ക്കുന്നതു നന്ന്. 20 എരുക്കില പറിച്ച്, 10 എണ്ണം വീതം അടുക്കായി വച്ച് രണ്ടു കെട്ടുകളാക്കുക. ഞെട്ടിന്റെ ഭാഗത്തു കെട്ടിവച്ച് അറ്റം മ��
[19:26, 8/24/2018] Santhosh: പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നതിന് ധനസഹായം ലഭിക്കുവാൻ എന്ത് ചെയ്യണം..?

വെള്ളപേപ്പറിൽ ഒരു അപേക്ഷയെഴുതി നിങ്ങളുടെ വില്ലേജ് ഓഫീസിൽ സമർപ്പിക്കുക.

അപേക്ഷയോടൊപ്പം റേഷൻ കാർഡ് കരം അടച്ച രസീത് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് വയ്ക്കുന്നത് അഭികാമ്യമാണ്.

മഹാപ്രളയത്തിൽ രേഖകൾ നഷ്ടമായിപ്പോയെങ്കിൽ അക്കാര്യം അപേക്ഷയിൽ തന്നെ എഴുതിയാൽ മതി.

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും ആനുകൂല്യം നഷ്ടമാകില്ല.

വില്ലേജ് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ വീട് പരിശോധിച്ച് നഷ്ടം തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചു നല്കുന്നു. 

ഇത്രയും നടപടികൾ പൂർത്തിയാകുവാൻ കേവലം അരമണിക്കൂർ മാത്രം മതി.

പഞ്ചായത്ത് ഓഫീസിലെ അസി.എഞ്ചിനീയർ/ ഓവർസീയർ വീടിനുണ്ടായ നാശനഷ്ടം കണക്കാക്കി വില്ലേജ് ഓഫീസുകളിലേക്ക് റിപ്പോർട്ട് നല്കുന്നു.

വില്ലേജ് ഓഫീസർ ധനസഹായം ശുപാർശ ചെയ്ത് തഹസിൽദാർക്ക് അയക്കുന്നു.

തഹസിൽദാർ തുക അനുവദിച്ച് അപേക്ഷാ കക്ഷിയുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നു.

വളരെ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം അനുവദിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത്.

അർഹമായ ഒരാൾക്ക് പോലും ആനുകൂല്യം നിഷേധിക്കപ്പെടുകയില്ല.

ഓരോ അപേക്ഷയും കൃത്യമായ സ്ക്രൂട്ടണിക്കും പരിശോധനയ്ക്കും വിധേയമാക്കപ്പെടുന്നു.

ആകെയുള്ള ഒരേയൊരു പ്രശ്നം അനർഹരായ അപേക്ഷകളുടെ തള്ളിക്കയറ്റമാണ്.

നിരസിക്കുന്ന കേസുകളിലും ഫീൽഡ് പരിശോധന നടത്തേണ്ടിവരുമെന്നതിനാൽ കൂടുതൽ സമയനഷ്ടവും ജോലിഭാരവും കാലതാമസവും ഉണ്ടാകുന്നു.

വീടിന് യാതൊരുവിധ കേടുപാടും  സംഭവിച്ചിട്ടില്ലാത്തവർ അപേക്ഷ നൽകുന്നത് നിരുത്സാഹപ്പെടുത്തുവാൻ പഞ്ചായത്ത് മെമ്പർമാരും പൊതുപ്രവർത്തകരും ഒന്ന് ശ്രദ്ധിച്ചാൽ അർഹരായവർക്ക് വളരെ പെട്ടെന്ന് തന്നെ സഹായം എത്തിച്ചു കൊടുക്കുവാൻ കഴിയും.

വീടിന്റെ മതിൽ തകർന്നതിന് ധനസഹായം നൽകുവാൻ നിലവിൽ പ്രൊവിഷനില്ല. കൂടാതെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക്  പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായതിന് റവന്യൂ വകുപ്പ് മുഖേന സാമ്പത്തിക സഹായമില്ല.

കൃഷി നാശം സംഭവിച്ചതിന് ബന്ധപ്പെട്ട കൃഷി ഓഫീസർക്കും കന്നുകാലികൾ നഷ്ടമായതിന് മൃഗാശുപത്രിയിലും അപേക്ഷ നൽകേണ്ടതാണ്. 

മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം നമ്മുടെ അവകാശമാണ്. അത് ലഭിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും കൈക്കൂലി നൽകാൻ പാടില്ല.

കൈമടക്ക് നൽകിയില്ലെങ്കിൽ അർഹതപ്പെട്ട ധനസഹായം ലഭിക്കില്ലെന്ന തെറ്റിദ്ധാരണ തിരുത്തേണ്ടിയിരിക്കുന്നു.

അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവരാവകാശ നിയമം എന്നൊരു വജ്രായുധം കയ്യിലുള്ളപ്പോൾ നമ്മളെന്തിന് ആശങ്കപ്പെടണം...?
[19:31, 8/24/2018] Hari Banerji: ഒടുവിൽ മഹാപ്രളയം ഇങ്ങനെ പറഞ്ഞു " ഞാൻ പിന്മാറുകയാണ്, തോൽവി സമ്മതിക്കുന്നു... ഇവർ തോൽക്കില്ല ഇവരെ തോൽപ്പിക്കാൻ പറ്റില്ല..  മനുഷത്വം കൊണ്ടും മനക്കരുത്തുകൊണ്ടും ഇവർ അതുല്യരാണ്.....  അതി ശക്തരാണ്.

പ്രളയത്തെ ധീരമായി നേരിട്ട കേരള ജനത അതിജീവനത്തിന്റെ "കേരള മോഡൽ" ലോകത്തിനു കാട്ടുകയാണ്.

ലോകം കേരളത്തോട് ചോദിക്കുന്നു നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ഇതു...  ഒരു ശരാശരി മലയാളി പറയുന്നു "ഇതു ഞങ്ങളെ ആരും പഠിപ്പിച്ചതല്ല.... ഞങ്ങൾ ഇങ്ങനെയാണ്......  ദൈവത്തിന്റെ സ്വന്തം നാടാണിത്.... യുവാക്കളും  യുവതികളും വൃദ്ധരും സ്കൂൾകുട്ടികളും സന്നദ്ധപ്രവർത്തകരും രാഷ്ട്രീയനേതാക്കളും ഗവണ്മെന്റ് ജീവനക്കാരും...അങ്ങനെ നമ്മൾ  എല്ലാം കൂടി മാറ് വിരിച്ചു നിന്നു നേരിട്ടതാണ് ഈ പ്രളയത്തെ....
കേരള പൊലീസിലെ ചുണകുട്ടന്മാർ
കേരള ഫയർഫോഴ്സിലെ ചുറുചുറുക്കന്മാർ...  KSEBയുടെ വിലമതിക്കാനാകാത്ത സേവനം.... ബ്യുറോക്രസിയുടെ ശക്തമായ ഇടപെടൽ...  എല്ലാത്തിനും ഉപരി പൊതുസമൂഹം മുഴുവൻ ഒറ്റകെട്ടായി നിലകൊണ്ടു....
സോഷ്യൽ മീഡിയയിലൂടെ  രക്ഷ പ്രവർത്തനം ഏകോപിപ്പിക്കാൻ രാവും പകലും മറന്ന ഒരു ജനത....... മാധ്യമങ്ങളുടെ വിലയേറിയ സേവനം....

തേച്ചു വടിവാക്കിയ ഖദറിൽ നിന്നും കേരളരാഷ്ട്രീയം ലുങ്കിയിലേക്ക് മാറി ചെളിയിലും വെള്ളത്തിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി.....

നാം ഏറ്റവും ആദരിക്കേണ്ടവർ....

നന്ദി എന്ന വാക്കിന് ഏറ്റവും യോഗ്യർ...
ഇവരെ ഓർക്കുമ്പോൾ കൺകോണുകളിൽ കണ്ണീർ പൊടിയണം...

തന്റെ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും വേണ്ടില്ല...  എനിക്കു എന്റെ കൂടെപ്പിറപ്പുകളെ കൈപിടിച്ച് കയറ്റണം എന്ന ചിന്തയുമായി രാവുകളെ പകലുകളാക്കി.. വിശപ്പിനെ ഊർജ്ജമാക്കി
ആയിരങ്ങളെ ജീവനിലേക്കു നയിച്ച നമ്മുടെ സ്വന്തം മത്സ്യതൊഴിലാളികൾ......
അവർ നിരക്ഷരരാണ്...  സ്നേഹത്തിന്റെ ഭാഷ മാത്രം അറിയുന്നവർ.....  ആരും ക്ഷണിക്കാതെ വന്നു....  വേണ്ടതെല്ലാം ചെയ്തു....  ആരോടും പറയാതെ പോയി......  ഒന്ന് അവർ പറയാതെ പറഞ്ഞു
നമ്മളെല്ലാം മനുഷ്യരാണ്...  നമുക്ക് വേണ്ടതു സ്നേഹമാണ്...  ഞങ്ങൾക്ക് അതിൽ ദാരിദ്ര്യം ഇല്ല....

ഇന്ത്യൻ നേവി.... മിലിറ്ററി... NDRF....  എന്നിവർ എന്ത് ചെയ്തു എന്ന് തെളിവുകൾ നിരത്തേണ്ട ആവശ്യം ഒട്ടുമില്ല....
അവർ രക്ഷിച്ചെടുത്ത ജീവിതങ്ങൾ.... കുരുന്നുകൾ...
നന്ദി എന്ന വാക്ക് തികയാതെ വരും.....  പൂർണ്ണ ഗർഭണിയായ യുവതിയെ വാട്ടർ ബാഗിൽ സംരക്ഷിച്ചു എയർ ലിഫ്റ്റിങ് നടത്തുന്ന മഹത്തായ ആ ദൃശ്യങ്ങൾ ലോകമെമ്പാടും വാഴ്ത്തുകയാണ്......

ഇന്നു ലോകം നമ്മുടെ കൊച്ചു കേരളത്തെ തലോടുവാൻ...  സ്വാന്തനിപ്പിക്കുവാൻ.... തണലാകുവാൻ....മത്സരിക്കുകയാണ്....
എല്ലാ കോണുകളിൽ നിന്നും സഹായം
വർഷിക്കുന്നു...
യൂറോപ്യൻ രാജ്യങ്ങളിൽ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ കേരളഫ്ളഡ് റിലീഫ് റിക്വസ്റ്റ് നടത്തുന്നു..
അറബ് രാജ്യങ്ങൾ അവിശ്വസനീയമായ രീതിയിൽ കൈത്താങ്ങുന്നു.....
ലിവർപൂൾ, ബാർസിലോണ തുടങ്ങിയ ഫുട്ബോൾ ക്ലബ്ബുകൾ കേരളത്തോടുള്ള അവരുടെ താല്പര്യം വെളിവാക്കി കഴിഞ്ഞു.....
കാനഡയും അമേരിക്കയും നമ്മൾ മലയാളികളെ അതിശയത്തോടെ നോക്കുന്നു...... എല്ലാ പിന്തുണയും ഉറപ്പ് തരുന്നു......
ഗൂഗിൾ, ആമസോൺ, പെപ്സികോ, കൊക്ക കോള തുടങ്ങിയ ആഗോള കമ്പനികളുടെ സഹായങ്ങൾ..... ഇതൊക്കെ ചിലതു മാത്രം...  നിര നീളുകയാണ്......
ഭാഷ, സംസ്‍കാരം എന്നിവ അതിർത്തി നിർണയിക്കപ്പെട്ട  മറ്റു സംസ്ഥാനങ്ങൾ നമ്മെ സഹായിക്കുന്നതിൽ പിശുക്കു കാട്ടിയില്ല... തമിഴർ, തെലുങ്കർ, കന്നടക്കാർ, പഞ്ചാബികൾ, രാജസ്ഥാനികൾ എല്ലാം സ്നേഹം എന്ന ഭാഷയിൽ നമുക്കായി ഒത്തു ചേർന്നു...

ക്രിക്കറ്റ് താരം യുവരാജ് സിംഗ് കേരളത്തിലെ ജനങ്ങൾക്ക്‌ സഹായം അഭ്യർത്ഥിച്ച വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു....  അതിന്റെ താഴെ ചേർക്കപ്പെട്ട ഒരു കമന്റ് ഇങ്ങനെയാണ് " ഞങ്ങൾ പാക്കിസ്ഥാൻകാരു…
[19:34, 8/24/2018] Hari Banerji: പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നതിന് ധനസഹായം ലഭിക്കുവാൻ എന്ത് ചെയ്യണം..?

വെള്ളപേപ്പറിൽ ഒരു അപേക്ഷയെഴുതി നിങ്ങളുടെ വില്ലേജ് ഓഫീസിൽ സമർപ്പിക്കുക.

അപേക്ഷയോടൊപ്പം റേഷൻ കാർഡ് കരം അടച്ച രസീത് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് വയ്ക്കുന്നത് അഭികാമ്യമാണ്.

മഹാപ്രളയത്തിൽ രേഖകൾ നഷ്ടമായിപ്പോയെങ്കിൽ അക്കാര്യം അപേക്ഷയിൽ തന്നെ എഴുതിയാൽ മതി.

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും ആനുകൂല്യം നഷ്ടമാകില്ല.

വില്ലേജ് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ വീട് പരിശോധിച്ച് നഷ്ടം തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചു നല്കുന്നു. 

ഇത്രയും നടപടികൾ പൂർത്തിയാകുവാൻ കേവലം അരമണിക്കൂർ മാത്രം മതി.

പഞ്ചായത്ത് ഓഫീസിലെ അസി.എഞ്ചിനീയർ/ ഓവർസീയർ വീടിനുണ്ടായ നാശനഷ്ടം കണക്കാക്കി വില്ലേജ് ഓഫീസുകളിലേക്ക് റിപ്പോർട്ട് നല്കുന്നു.

വില്ലേജ് ഓഫീസർ ധനസഹായം ശുപാർശ ചെയ്ത് തഹസിൽദാർക്ക് അയക്കുന്നു.

തഹസിൽദാർ തുക അനുവദിച്ച് അപേക്ഷാ കക്ഷിയുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നു.

വളരെ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം അനുവദിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത്.

അർഹമായ ഒരാൾക്ക് പോലും ആനുകൂല്യം നിഷേധിക്കപ്പെടുകയില്ല.

ഓരോ അപേക്ഷയും കൃത്യമായ സ്ക്രൂട്ടണിക്കും പരിശോധനയ്ക്കും വിധേയമാക്കപ്പെടുന്നു.

ആകെയുള്ള ഒരേയൊരു പ്രശ്നം അനർഹരായ അപേക്ഷകളുടെ തള്ളിക്കയറ്റമാണ്.

നിരസിക്കുന്ന കേസുകളിലും ഫീൽഡ് പരിശോധന നടത്തേണ്ടിവരുമെന്നതിനാൽ കൂടുതൽ സമയനഷ്ടവും ജോലിഭാരവും കാലതാമസവും ഉണ്ടാകുന്നു.

വീടിന് യാതൊരുവിധ കേടുപാടും  സംഭവിച്ചിട്ടില്ലാത്തവർ അപേക്ഷ നൽകുന്നത് നിരുത്സാഹപ്പെടുത്തുവാൻ പഞ്ചായത്ത് മെമ്പർമാരും പൊതുപ്രവർത്തകരും ഒന്ന് ശ്രദ്ധിച്ചാൽ അർഹരായവർക്ക് വളരെ പെട്ടെന്ന് തന്നെ സഹായം എത്തിച്ചു കൊടുക്കുവാൻ കഴിയും.

വീടിന്റെ മതിൽ തകർന്നതിന് ധനസഹായം നൽകുവാൻ നിലവിൽ പ്രൊവിഷനില്ല. കൂടാതെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക്  പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായതിന് റവന്യൂ വകുപ്പ് മുഖേന സാമ്പത്തിക സഹായമില്ല.

കൃഷി നാശം സംഭവിച്ചതിന് ബന്ധപ്പെട്ട കൃഷി ഓഫീസർക്കും കന്നുകാലികൾ നഷ്ടമായതിന് മൃഗാശുപത്രിയിലും അപേക്ഷ നൽകേണ്ടതാണ്. 

മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം നമ്മുടെ അവകാശമാണ്. അത് ലഭിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും കൈക്കൂലി നൽകാൻ പാടില്ല.

കൈമടക്ക് നൽകിയില്ലെങ്കിൽ അർഹതപ്പെട്ട ധനസഹായം ലഭിക്കില്ലെന്ന തെറ്റിദ്ധാരണ തിരുത്തേണ്ടിയിരിക്കുന്നു.

അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവരാവകാശ നിയമം എന്നൊരു വജ്രായുധം കയ്യിലുള്ളപ്പോൾ നമ്മളെന്തിന് ആശങ്കപ്പെടണം...?
[19:37, 8/24/2018] Kdm: ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയം. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ നിന്നുള്ള ദൃശ്യം ,കരയിച്ചു കളഞ്ഞല്ലോ ജനങ്ങളെ ഇവിടെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും വേർത്തിരിവില്ലാതെ ഒരുമ്മ പെറ്റ മക്കളെ പോലെ ഈയൊര് സൗഹാർദ്ധമാണ് നമ്മൾ ആഗ്രഹിക്കുന്നത് ,എല്ലാ രാഷ്ട്രീയക്കാരും കണ്ണ് നിറച്ച് കണ്ടോളു !
#share
[19:41, 8/24/2018] Bhaskaran Pta: 10 മിനിട്ട് മുമ്പേ ഒരു സുഹൃത്ത്‌ ഇട്ടതാണല്ലോ  ആവർത്തനം ഒഴിവാക്കുമല്ലോ
[19:42, 8/24/2018] Chandran Kamballur: ഒരു ശരാശരി മലയാളിയുടെ ചിന്തകൾ അടുക്കും ചിട്ടയുമായി രേഖപ്പെടുത്തിയതിനു നന്ദി.🙏🙏🙏
[20:06, 8/24/2018] Elizabeth TeacherKodom: http://www.afterflood.in/
[20:21, 8/24/2018] Radhakrishnan C K: GHSS Mathil
[20:37, 8/24/2018] Rema 2: 👏
[20:41, 8/24/2018] Binesh Wynad: കേരളം  കണ്ടിട്ടുള്ളതില്‍  വച്ചേറ്റവും വലിയ സർക്കാർ പുനരധിവാസ ദൗത്യത്തിന്  28, 29, 30 തീയതികളില്‍ , കുട്ടനാട് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് .. 

പ്രളയത്തില്‍ വീടുപേക്ഷിച്ച് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയ  ഒന്നരലക്ഷം ആളുകളെ കുട്ടാനാട്ടിലെക്ക് തിരികെ മാറ്റി പാര്‍പ്പിക്കാന്‍ ഉള്ള യജ്ഞം.  അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് അവിടെ ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ചെളി നീക്കം ചെയ്യണം. പരിസരശുചീകരണം ഉറപ്പു വരുത്തണം. കുടിവെള്ളം ഉറപ്പു വരുത്തണം. ഇവയൊക്കെ ചെയ്യുന്നതിന് അന്‍പതിനായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്ന അതിവിപുലമായ  പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടക്കുക . നിങ്ങള്‍ക്കതില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടോ? 
വോളന്റീയര്‍മാര്‍ക്ക്  രജിസ്ടര്‍  ചെയ്യാനുള്ള പോര്‍ട്ടല്‍ താഴെ കൊടുത്തിരിക്കുന്നു

http://volunteer.canalpy.com
കുട്ടനാടിനെ തിരിച്ചു പിടിക്കാനുള്ള യജ്ഞത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  ഈ പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്ടര്‍ ചെയ്യുമ്പോള്‍ കൃത്യമായ  വിവരങ്ങള്‍ രേഖപ്പെടുത്തുക. കല്ലാശാരി, മരയാശാരി, ഇലെക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ  സ്കില്ലുകള്‍ ഉള്ളവര്‍ അത് കൃത്യമായി  ഉള്‍പ്പെടുത്തുക. പതിമ്മൂന്നു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ ഓരോ ഗ്രൂപ്പുകളിലും സ്കില്‍ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാന്‍ അത് സഹായിക്കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആദ്യം വേണ്ട നടപടി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുക എന്നതാണ്. മടകള്‍ കുത്തണം. പമ്പുകള്‍ വെച്ച് വെള്ളം പമ്പുചെയ്ത് കളയണം . പക്ഷെ എന്ത് ചെയ്യാം, പെട്ടിയും പറയും മോട്ടറും എല്ലാം വെള്ളത്തിലാണ്. ആ മോട്ടോറുകള്‍ നന്നാക്കി റീവൈന്‍ഡ് ചെയ്തെടുക്കാന്‍ സമയമെടുക്കും . അതിനു കാത്തു നില്‍ക്കാനാവില്ല. അത് കൊണ്ട് വലിയ തോതില്‍ പമ്പുകള്‍ വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കല്‍ തുടങ്ങുകയാണ് . കിര്‍ലോസ്കര്‍ കമ്പനി  തായ്ലാന്‍ഡ് ഗുഹയിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള  മൂന്ന് വമ്പന്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. അതുപയോഗിച്ച് എ സി റോഡിന്‍റെ ചുറ്റുപാടുമുള്ള പാടശേഖരങ്ങളെ  വെള്ളം വറ്റിച്ച് റോഡ്‌ അടിയന്തിരമായി ഗതാഗതയോഗ്യമാക്കല്‍ ആണ് നാളെ തുടങ്ങാന്‍ പോകുന്ന പ്രവര്‍ത്തനം. പാടശേഖര സമിതികളുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുടെ പരാതികള്‍ തീര്‍ത്ത് എത്രയും വേഗം വെള്ളം വറ്റിക്കാന്‍ ആരംഭിക്കും. പരമാവധി പാടശേഖരങ്ങളിലെ വെള്ളം 28 ആവുമ്പോഴേക്കും വലിയണം എന്നാണു ലക്ഷ്യമിടുന്നത്.

27 ന്  വോളന്ടീയര്‍മാര്‍ എല്ലാവരും എത്തിച്ചേരണം. വോളന്ടീയര്‍മാര്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു പോസ്റ്റില്‍ വിശദമായി അറിയിക്കാം. രജിസ്ടര്‍ ചെയ്യന്നവരുടെ വാട്ട്സാപ്പ്  നമ്പരിലും നിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് എത്തിക്കും.

28 ന്  കാലത്താണ് അവരെ അവര്‍ക്ക് നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുക.അമ്പതിനായിരം വോളന്ടീയര്‍മാരില്‍ മുപ്പത്തിയയ്യായിരം പേരെങ്കിലും ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടനട്ടുകാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ആവും.കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം പേര്‍ ജില്ലയ്ക്കു പുറത്തുനിന്നും . ഇവരെയെല്ലാവരെയും കൃത്യമായി അവര്‍ പ്രവൃത്തിയെടുക്കേണ്ട പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ ബാര്‍ജുകള്‍ , കേവുവള്ളങ്ങള്‍ ,ബോട്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് ഏറ്റെടുക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വള്ളങ്ങളും ഈ ഓപറേഷനില്‍ പങ്കെടുക്കും.ഏതാണ്ട് ആയിരത്തോളം ഹൌസ്‌ബോട്ടുകളും ഉണ്ടാവും . ഹൗസ് ബോട്ടുകള്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രാത്രി കിടപ്പറയായിട്ട് ഉപയോഗിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം ഇത്തരത്തില്‍ ഹൌസ്‌ബോട്ടുകളില്‍ ആണ് താമസിപ്പിക്കുക. അല്…
[20:47, 8/24/2018] Radhakrishnan C K: 👏
[20:48, 8/24/2018] Chandran Kamballur: I am interested. But am I, being 58 year old, useful here...???
[20:51, 8/24/2018] Radhakrishnan C K: 27,28 തീയതികളിൽ കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് എന്ന കാര്യവും പരിഗണിക്കണം.
[22:29, 8/24/2018] Gopakumar G K: ഇത് ഏത് വെതർ മോഡൽ അനുസരിച്ചാണ് പ്രവചിച്ചത് എന്നറിയില്ല.
നിലവിൽ ഭീതിജനകമായ സാഹചര്യം ഒന്നും ഈ പറഞ്ഞദിവസങ്ങളിൽ ECMWF, ഓ GFS പ്രവചിച്ചു കാണുന്നില്ല.
തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ട്. മലബാർ തീരത്തും മലയോരത്തും 26 ൽ നിന്നും മഴ ഉണ്ടാവും. അതൊക്കെ ഒറ്റപ്പെട്ട മോഡറേറ്റ് മഴയായിരിക്കും. അപൂർവ്വം ശക്തമായി കുറച്ചു നേരം പെയ്തേക്കാം.(കാസർകോട്, നോർത്ത് കണ്ണൂർ മലനിര)
High altitude clouds ആണ് കൂടുതൽ ഉള്ളത്. അത് പശ്ചിമഘട്ടത്തിൽ തട്ടി കൺവേർജ് ആ കാൻ സാധ്യത ഇല്ലാത്തതിനാൽ ദീർഘനേരമുള്ള കനത്ത മഴ ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ഭയപ്പെടേണ്ട സാഹചര്യമില്ല.

പിന്നെ IMD യാ ണ് ഒഫിഷ്യൽ ആയി പറയേണ്ടത് .അവരുടെ മുന്നറിയിപ്പ് എടുക്കുക.
നാളെ വൈകുന്നേര ത്തിലിരുന്ന് ഇടവിട്ടുള്ള മഴ ഉണ്ടാവാം.
[22:51, 8/24/2018] ലത സഹോദരി: 👍👍👍
[22:53, 8/24/2018] Gopakumar G K: പോളിടെക്‌നിക്കിൽ പഠിക്കാത്ത കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം എന്തുകൊണ്ട് നേരത്തെ തുറന്നില്ല, നേരത്തെ തുറന്നായിരുനെങ്ങിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ എന്ന്......KSEB യുടെ ലാഭക്കൊതി കാരണമല്ലേ നേരത്തെ തുറക്കാതിരുന്നതെന്നു......

എന്റെ പൊന്നു ചേട്ടന്മാരെ.....ആ ഡാമിൽ ഷട്ടറിൽ കൂടെ മാത്രമേ വെള്ളം പുറത്തേക്കു പോകൂ, ഷട്ടർ ഇരിക്കുന്ന height ആണ് 2397 ft , ജലനിരപ്പ് 2397 ft എത്തിയത് 9th ഓഗസ്റ്റ് നാണ്,

ഷട്ടർഒക്കെ രണ്ടു മാസം മുൻപ് തുറന്നിട്ടാലും ആ height ൽ വെള്ളം എത്താതെ മണിയാശാനും KSEB യും പോയിട്ട് ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് വിചാരിച്ചാലും വെള്ളം പുറത്തേക്കു പോകില്ല....

ശക്തമായ മഴ കാരണം ആഗസ്റ്റ് ഒമ്പതിനാണ് ജലനിരപ്പ് 2397 ft ലേക്ക് എത്തുന്നത്....രാത്രി ഷട്ടർ തുറക്കുന്നത് ഒഴിവാക്കി രാവിലെ തന്നെ രണ്ടു ഷട്ടർ തുറന്നു....പുറത്തേക്കൊഴുകിയ വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതൽ ജലമാണ് കടുത്ത മഴ കാരണം ഡാമിലേക്ക് ഒഴുകിയെത്തിയത്.....അങ്ങനെ ബാക്കി അഞ്ചു ഷട്ടറുംകൂടി തുറന്നു....ചുരുക്കിപ്പറഞ്ഞാൽ ഇടുക്കി ഡാം ഇല്ലായിരുന്നെങ്കിൽ ഈ പെയ്ത മഴയിൽ മൂന്ന് ജില്ലകൾ കേരളത്തിൽ നിന്നും ഒലിച്ചു പോയേനെ.

ഇനിയും ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഡാം തുറന്നപ്പോൾ പത്രമാധ്യമങ്ങളിൽ വന്ന ഫോട്ടോ അല്ലെങ്കിൽ വീഡിയോ പരിശോധിക്കുക......ഡാം തുറക്കുന്ന നിമിഷത്തിൽ എടുത്ത ഫോട്ടോകളിൽ കാണാം വെള്ളം മുകളിൽ നിന്നും ഒഴുകി വരുന്നത്, ആ നിരപ്പിലാണ് അഞ്ചു  ഷട്ടറുകളും ഇരിക്കുന്നത്........ആ നിരപ്പിൽ വെള്ളം എത്താറാകുമ്പോളാണ് ബ്ലൂ അലെർട് യെല്ലോ അലെർട് ഒക്കെ പ്രഖ്യാപിച്ചത് ......എത്തി കഴിഞ്ഞപ്പോൾ റെഡ് അലേർട്ടും.....

അതുകൊണ്ടു ദയവുചെയ്ത്  നുണകൾ പ്രചരിപ്പിക്കും മുൻപ് സ്വന്തമായി കാര്യങ്ങളെ ഒന്നു വിലയിരുത്തുക......ഈ ദുരന്തത്തെ നാം നേരിട്ടത് ഒറ്റക്കെട്ടായാണ്....ഇവിടെ ഇപ്പോൾ ഒറ്റ വികാരമേയുള്ളു .......കേരളം.

നമ്മുടെ നാടിനെ പടുത്തുയർത്തുക എന്ന ഒറ്റലക്ഷ്യമെ നമുക്കുള്ളൂ....അതിനായി കൈ കോർക്കാം.
ജയ് ഹിന്ദ്

PS - My post is primarily intended for the layman as they are the ones inundated with canards.

I have replied the technical details whoever has raised it, copying it here again.

1. Total capacity of the dam is at 2408 ft.

2. മുകളിൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഞ്ചു radial സ്പിൽവേ (ഷട്ടർ) കൂടാതെ ഡാമിന്റെ അടിഭാഗത്തായിട്ടു രണ്ടു vertical spillways കൂടിയുണ്ട്. അതുപയോഗിക്കുന്നതു ഡാം de-slit ചെയ്യാനും അല്ലെങ്കിൽ ഡാം ഡികമ്മീഷൻ ചെയ്യാൻ ആണ്.

അതെങ്ങാനും തുറന്നിരുനെങ്കിൽ നമ്മൾ അറബിക്കടലിൽ ഇരുന്നു ഇത് ടൈപ്പ് ചെയ്യേണ്ടി വന്നെനെ കൂടെ രണ്ടോ മൂന്നോ ജില്ലകളും...........the slit and water comes out of it as a projectile due to the heavy pressure and we will have new islands formed in Arabian Sea from the slit in place of few districts in Kerala.

According to my information, the vertical spillways have never been opened since the dam was commissioned, however few people have mentioned here that it was opened for few seconds in 1981 & closed immediately since they couldn’t manage it as water was going out like a projectile (rocket)

3. Dam shutter (radial flood gate) base is fixed at 2370 ft. This means that the maximum we can reduce the water level in Cheruthoni through radial floodgates is 2370 ft. So if the water level is 2370 ft, it will stay in dam, will not go down through radial floodgates.

4. Shutter height is 10 meters (33 ft), this means shutter base is at 2370 ft …
[23:16, 8/24/2018] Jyotis Mother: ദുരിതാശ്വാസ ക്യാമ്പിലെത്തിയ സഹായം വഴി മാറി ചെലവഴിച്ചിരിക്കുന്നു. രാജഗിരി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചപ്പോൾ മുതൽ സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും വ്യക്തികളും സംഘടനകളും സർക്കാർ സംവിധാനങ്ങളും സഹായങ്ങൾ പണമായും സാധന സാമഗ്രികളുമായി എത്തിച്ചിരുന്നു. ക്യാമ്പ് അവസാനിച്ച സമയത്ത് ക്യാമ്പിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതിനു ശേഷവും അരി ഉൾപ്പടെയുള്ള സാധനങ്ങൾ ബാക്കി വന്നിരുന്നു. ഈ സാധനങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതര വാർഡുകളിൽ വിതരണം ചെയ്തത്.ദുരിതാശ്വാസ ക്യാമ്പിൽ സാധനസാമഗ്രികൾ ആളുകൾ എത്തിച്ചത് കെടുതി അനുഭവിക്കുന്നവരെ സഹായിക്കുകയെന്ന മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ കാഴ്ചപ്പാടോടുകൂടിയാണ്.ആ സഹായം വേറെ ആളുകൾക്ക് യാതൊരു മാനദണ്ഡവുമില്ലാതെ മെമ്പർമാരുടെ മനോഗതിക്കനുസരിച്ച് വിതരണം ചെയ്തുവെന്നത് ഗുരുതരമായ അനാസ്ഥയാണ്. സാധനങ്ങൾ അഥവാ ബാക്കി വന്നിട്ടുണ്ടെങ്കിൽ കേരളത്തിൽ ഇപ്പോ ളും പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് അയക്കണമായിരുന്നു ഇല്ലയെങ്കിൽ കലക്ട്രേറ്റിൽ എത്തിക്കണമായിരുന്നു. ഇവിടെ നിന്നും നിരവധി സംഘടനകളും സ്ഥാപനങ്ങളും സമീപ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയിരുന്നുവെന്നത് നാം മറക്കരുത്. ക്യാമ്പിലെത്തിയ സാധനങ്ങൾ അടിച്ചു മാറ്റിയതിനു തുല്യമാണ് ഇവിടെ അധികൃതർ സ്വീകരിച്ച നടപടി.ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
കുറ്റക്കാർക്കെതിരെ നിയമ നടപടികളുണ്ടാവണം

എന്ന്
റോഷി ജോസ്
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
[23:16, 8/24/2018] Jyotis Mother: പ്രളയം' കഴിഞ്ഞിട്ടും
[08:24, 8/25/2018] Chandran Master Eltf: Kerala
Gods own Country

My wishes to you on this auspecious day of Onam.
[09:21, 8/25/2018] Radhakrishnan C K: Based on kairali web
[09:48, 8/25/2018] Sivan mestri: എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
[09:51, 8/25/2018] Radhakrishnan C K: ദുഃഖത്തിനെന്നു ഞാൻ അവധി കൊടുക്കും ?

The most relevant article read Yesterday ....💖

ഇന്ന് ഉത്രാടം ആണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട ദിവസം. തെരുവോരത്തെ കച്ചവടക്കാർ മുതൽ നഗരത്തിലെ വൻ കച്ചവടക്കാർ വരെ തിരക്കിലാകേണ്ട ദിവസം, ഓണത്തപ്പന്റെ രൂപം മുതൽ വാഷിംഗ് മെഷീനും ഫ്രിഡ്‌ജും വരെ എല്ലാത്തരം വസ്തുക്കളും വൻ തോതിൽ വിറ്റു പോകേണ്ട ദിവസം.

പക്ഷെ വെള്ളം കയറാത്ത നഗരങ്ങളിൽ ഉൾപ്പടെ ഈ വർഷത്തെ ഉത്രാടം തണുപ്പൻ ആണ്. മാമൻ നാട്ടിലുള്ളത് കൊണ്ട് ഇത്തവണ ഓണക്കോടി വേണം എന്ന് പറഞ്ഞിരുന്ന മരുമക്കൾക്ക് ഇപ്പോൾ ഒന്നും വേണ്ട. അടിപൊളിയായി ഓണം നടത്തിയിരുന്ന തുമ്മാരുകുടിയിൽ ഈ ഓണത്തിന് കഞ്ഞിയും പയറും മാത്രം. ഇതൊക്കെ കേരളത്തിലെ ഓരോ വീട്ടിലും സംഭവിക്കുന്നുണ്ടാകാം.

ഒറ്റ നോട്ടത്തിൽ ഇതൊക്കെ ശരിയാണെന്ന് തോന്നാം. നമ്മുടെ സഹോദരങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു കണക്കിന് രക്ഷപെട്ടിരിക്കുമ്പോൾ, നൂറുകണക്കിന് മലയാളികൾ മരിച്ചപ്പോൾ, പതിനായിരങ്ങൾക്ക് വീടില്ലാത്തപ്പോൾ തുമ്മാരുകുടിയിൽ ഓണത്തിന് ചമ്മന്തി വേണോ മരുമകൾക്ക് പുതിയ ഉടുപ്പ് വേണോ എന്നതൊക്കെയാണോ പ്രധാന പ്രശ്നം? ഇങ്ങേർക്ക് ഒരു ഔചിത്യ ബോധവും ഇല്ലേ? ഈ പണം ദുരിത ബാധിതർക്ക് അങ്ങ് കൊടുത്താൽ പോരേ ?

ദുരിതബാധിതർക്ക് പഴയ വസ്ത്രവും ഭക്ഷണവും ദൂര ദൂര ദേശത്തു നിന്നും അയച്ചു കൊടുക്കരുത് എന്ന് ഞാൻ ഒരു മാസം മുൻപ് പറഞ്ഞപ്പോഴും എൻറെ ഔചിത്യ ബോധത്തെ ചോദ്യം ചെയ്തവർ ഉണ്ട്. ഇപ്പോൾ ആ കാര്യങ്ങൾ സമൂഹത്തിന് ബോധ്യമായി. അതിനാൽ ഇന്ന് മുതൽ ചെയ്യേണ്ട ചില കാര്യങ്ങൾ പറയാം.

1. കേരളത്തിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ആണെങ്കിലും ഈ പ്രളയവും ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും നേരിട്ട് ബാധിച്ചത് നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തെ പോലും ഇല്ല. മൂന്നു കോടി മുപ്പത് ലക്ഷം മലയാളികൾ ഉള്ളതിൽ പത്തു ലക്ഷത്തോളം ആളുകളാണ് ക്യാംപുകളിലുള്ളത്. ഏതാണ്ട് അത്രയോളം തന്നെ ബന്ധു ഗൃഹങ്ങളിലും ഉണ്ടെന്ന് കരുതുക.

2. വിദേശത്തുള്ള ഇരുപത് ലക്ഷത്തിലധികം മലയാളികളിൽ ഒരു ശതമാനം പേർ മാത്രമേ ആ സമയത്ത് നാട്ടിൽ ഈ പ്രളയത്തിൽ നേരിട്ട് ഉൾപ്പെട്ടു കാണാൻ വഴിയുള്ളൂ.

3. ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള സഹാനുഭൂതിയും ഔചിത്യ ബോധത്തെ പറ്റിയുള്ള ചിന്തകളും കാരണം തൊണ്ണൂറു ശതമാനം ആളുകളും റെസ്റ്റോറന്റ്റ് മുതൽ സ്വർണ്ണക്കട വരെ ഉള്ളിടത്ത് ഉപഭോഗം കുറച്ചിരിക്കയാണ്. ഇതറിയാൻ നമ്മുടെ നഗരത്തിൽ നോക്കേണ്ട, നമ്മുടെ പത്രങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

4. ചിലവാക്കാതിരിക്കുന്ന ഈ തുകയൊന്നും മൊത്തമായി ദുരിതാശ്വാസ നിധിയിലോ ദുരന്തബാധിതരുടെ അടുത്തോ എത്താൻ പോകുന്നില്ല. എത്തുന്ന തുക തന്നെ വളരെ പതുക്കെയാണ് കമ്പോളത്തിൽ എത്താൻ പോകുന്നത്.

5. ഇതിനാൽ കമ്പോളം മന്ദഗതിയിലാകും. ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല. അതിൻറെ പിന്നിൽ നാം കാണാതെ പ്രവർത്തിക്കുന്ന അനവധി ആളുകൾ ഉണ്ട്.  ലോറിക്കാർ, ചുമട്ടു തൊഴിലാളികൾ, പരസ്യ കമ്പനിക്കാർ, എന്നിങ്ങനെ. ഇവരുടെ ഓരോരുത്തരുടെയും വരുമാനം കുറയും. ഇവർ തൊഴിലിന് നിയമിച്ചിരിക്കുന്നവരെ പിരിച്ചു വിട്ടേക്കാം, അല്ലെങ്കിൽ അങ്ങനെ ഒരു ഭീതി ഉണ്ടാകും. അപ്പോൾ അവർ ചിലവാക്കുന്ന തുക  കുറയും. ഈ കച്ചവടങ്ങളിൽ നിന്നും സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കുറയും. സർക്കാർ പണം ചിലവാക്കുന്നത് കുറയ്ക്കും. ഇതൊരു വിഷ്യസ് സ്പൈറൽ ആണ്. കേരളം മൊത്തം സാമ്പത്തിക മാന്ദ്യത്തിലാകും. ചുരുക്കത്തിൽ പത്തു ശതമാനം ജനങ്ങളിൽ നിൽക്കേണ്ട ദുരന്തം അവരോടുള്ള നമ്മുടെ വികാരം തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതിലൂടെ നൂറു ശതമാനം ആളുകളിലേക്കും പടരും. ഞാനും നിങ്ങളും അതിൽ നിന്നും വിമുക്തരാവില്ല. പ്രളയ ദുരന്തം മലകയറി നിങ്ങളുടെ പോക്കറ്റിലെത്തും. ആരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുന്നുവോ അവ…
[09:52, 8/25/2018] Radhakrishnan C K: വായിക്കേണ്ട ലേഖനം.
[09:58, 8/25/2018] Radhakrishnan C K: എന്റെ അബദ്ധങ്ങൾ പൊറുക്കുക
[09:58, 8/25/2018] Radhakrishnan C K: ഓണമാണ്. എല്ലാവർക്കും സ്നേഹം.
[09:58, 8/25/2018] Balachandran And Vinayan: കഥ
പ്രളയോണം
.....ബാലചന്ദ്രൻ എരവിൽ
നഫീസുമ്മ പൂക്കളമിട്ടു..
ഏലിയാമ്മ തൃക്കാക്കരയപ്പന് പൂവടയുണ്ടാക്കി..
ഭവാനിയമ്മ സദ്യ വിളമ്പി..
അവറാച്ചൻ ഊഞ്ഞാല് കെട്ടി ..
ശുക്കൂറിന്റെ മക്കൾ തിരുവാതിരയാടി..
ഹുസൈൻ ഹാജി മാവേലിയായി..
ശങ്കരൻ എമ്പ്രാന്തിരി പുലിയാട്ടമാടി..
ഫാദർ ഡൊമനിക്ക് മാവേലി കഥയിലൂടെ
ഒരുമയുടെയും സമൃദ്ധിയുടെയും
നിറവാർന്ന, മണമാർന്ന രുചി വിളമ്പി...
നാടും നാട്ടാരും ഭരണകൂടവും
ഇവരുടെ സന്തോഷത്തിനായ് കൂട്ടുകൂടി ...
നമ്മൾ ഒന്ന്.
നമ്മളെല്ലാം ഒന്ന്..
നമ്മൾ എന്നും ഒന്ന്...!
ക്യാമ്പിലെ പ്രായം കൂടിയ കാരിച്ചിയമ്മ ഉറക്കെ വിളിച്ചു പറഞ്ഞു;
'ഇതു തന്നെയാ നമ്മൾ കേട്ട കഥയിലെ മാവേലിക്കാലമെന്ന് '...!!
[10:00, 8/25/2018] Radhakrishnan C K: കഥ ഇഷ്ടായി, മാഷേ.👏
[10:33, 8/25/2018] Chandran Master Eltf: Rivers, Backwaters Coconut trees
My enchanting Kerala
[10:40, 8/25/2018] Gopakumar G K: Disaster management policy😌
[10:46, 8/25/2018] Ajith Jhi: Reuters office at Canary Wharf, London...
[10:59, 8/25/2018] Santhosh: Js Adoor എഴുതുന്നു:

കേരള  ഫസ്റ്റ്  ക്യാമ്പയിൻ .

25000  കോടിയുടെ  പുതു കേരള നിർമാണ ഫണ്ട് .

കേരളം  വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം  . നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് .  നമുക്ക്  ഒരു രാജ്യത്തിന്റെയും  ദൽഹി  ദര്ബാറിന്റെയും  എയ്ഡ്  വേണ്ടാ  എന്ന്  തന്റേടത്തോടേയും  ആത്മ വിശ്വാസത്തോടെയും  പറയാൻ  കഴിയണം .

 നമ്മൾ കേരളത്തിലെയും ലോകത്തേയും മലായാളികൾ ഒരുമിച്ചു ശ്രമിച്ചാൽ  ഇരുപത്തി അയ്യായിരം കോടി നമ്മൾ പതിനഞ്ചു മാസത്തിൽ മോബി ലൈസ് ചെയ്ത്  ഏറ്റവും സമർഥമായി ഇമ്പ്ലിമെൻറ് കാണിച്ചു ലോകത്തിൽ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക.

കേരള ഫസ്റ്റ് ആണെന്ന് പെർഫോമ് ചെയ്ത് കാണിക്കുക. മോഡിയുടെ പുറകെയും ആരുടെ പറകയും പോകേണ്ട കാര്യമില്ല . WE CAN and WE WIL എന്ന്  ഓരോ മലായാളിയും നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ

നമ്മൾ വെറും മൂന്നാം ലോക ക്കാരെ പോലെ പെരുമാറരുത് . നമ്മൾ ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ് .മാനവ വികസ സൂചികയിൽ ഒന്നാമത് .ലോകത്ത്‌ ആകമാനം ഉള്ള ബ്രെയിൻ ട്രസ്റ്റ് ആണ് കേരകത്തിന്റ യു എസ പി . ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക . ഇത് കേരള സമൂഹത്തെയും ഗവേൺസിനെയും പുതുക്കി എടുക്കാൻ ഉള്ള അവസരമാണ് . This is no time to sulk. This is no time to blame. This is the time to renew kerala. This is to rebuild hope in everyone and every where in Kerala. Tell government of India .Thank you , we don't  need your  aid too.

കേരളത്തിലെ  മൊത്തം കുടുംബങ്ങൾ  1,12,17,853. ഇതിൽ ഒരു  80 ലക്ഷം  കുടുമ്പങ്ങൾ ഒരു മാസം  ശരാശരി ആയിരം രൂപ  വച്ച്  15 മാസം  കൊടുത്താൽ  തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനർ നിർമ്മാണവും . അത് പോരായെങ്കിൽ സർക്കാർ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .

ചുരുക്കത്തിൽ അല്പം ഫിനാൻസ് ആൻഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകിൽ നമ്മുക്ക് നിഷ്പ്രയാസം  കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും  . പക്ഷെ രണ്ടു കണ്ടീഷൻ . ഒന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിയമ സഭയിൽ റെസൊലൂഷൻ പാസാക്കി ജനങ്ങളോട് അഭ്യർത്തിക്കണം . സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം  രൂപ വരെ ഒരു പുതു കേരള നിർമിതി ഫണ്ടിലേക്കിട്ടാൽ തീരുന്ന പ്രശനമേയുള്ളൂ കേരളത്തിൽ . എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം  Together we did it.  ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്നമാണ് . അത് കൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും

അങ്ങനെ കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു  മാസം  പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്‌ലണ്ടിൽ തക്സിൻ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങൾ പിരിവെടുത്തു ഐ എം എഫ് ലോൺ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .

പക്ഷെ ഇത് നടക്കണമെങ്കിൽ മൂന്നു കാര്യം വേണം . ഒന്ന് . പൂർണ സുതാര്യതയും അൽകൗണ്ടബിലിറ്റിയും .രണ്ടു . ജനങ്ങളിൽ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ),മൂന്ന് . ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിർവഹണം . ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് .സത്യത്തിൽ ഇത് നടപ്പാക്കാൻ ഒരു കേരള റീ കൺസ്ട്രക്ഷൻ ബോഡിൽ എല്ലാ പാർട്ടികളുടെയും പ്രതി നിധികളെ ഉൾപ്പെടുത്തുക .

അങ്ങനെയുള്ള കേരള പുനർ നിർമ്മാണ ഫണ്ടിന്റെ പൂർണ്ണ വരവ് ചിലവ് കണക്കുകൾ എല്ലാ മാസവും മനുഷ്യർക്ക്‌ മസ്നസ്സിലാകുന്ന തരത്തിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം .എല്ലാ  നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പ്പ…
[12:19, 8/25/2018] Gopakumar G K: I must say this. This is not a man made disaster when it comes to dams operated by KSEBL. the worst effected area of Kerala are Thrissur, Pathanamthitta , Ernakulam due to floods. But is it due to opening of dams. I say no. I worked in neriamnagalm powerhouse and studied well about the Periyar. My first experience with landslide was in the year 2013. The studies reveal that Periyar used to flood just near to the machine floor in its early commissioning days( I have the original photos). In this worst effected flood when Idukki ( cheruthoni was opened) discharged the highest flood release after its commissioning since 1976 was much below  the flood level marked at neriamnagalm. So why blaming ksebl or dams for this flood?

In fact the levels have reduced. There are still options to control the floods which we can discuss.

Thrissur was flooded mainly due to peechi chemmony and discharge from Chalakudy river basin. Thrissur town wasn't a victim of Chalakudy river. So please don't blame ksebl for that. Even at Echipara( near to chimmony dam) land was submerged due to landslide . There are issues in the downstream. Lot of lake view hotels, house, shoes and so called multinational or high class township has cleared the wet lands by constructing huge concrete buildings. Please visit my place ( pullazhy) and see how the bunds are submerged/ breached ? So it's an eye opener. Please don't spoil our hill stations by constructing hill view palace or cloud 9 hotels. Please don't construct township by consuming wet lands( normal flow of water is obstructed).
PS: please remember even in this massive flood we were not black out. So appreciate the efforts of KSEBL and its DAMS. especially Idukki and neriamnagalm powerhouse for its best designs.

Forwarded
[12:19, 8/25/2018] Gopakumar G K: Context- people saying Poringalkuthu dam was breached.
Maximum water that was holding in Poringalkuthu dam - 30 MCM. means 30million cubic metre. അതായത് 30 കിലോ മീറ്റർ സ്ക്വയർ ഏരിയയിൽ ഒരു മീറ്റർ വെള്ളം കയറിയാൽ ഉള്ള അത്രയും വെള്ളം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ π×r^2= 30 km ^2 , r= 3km . The water from Poringalkuthu can only raise water by one meter in  3 km radius of Chalakudy.   എന്ന പറഞ്ഞാൽ 3 കിലോമീറ്റർ റേഡിയസിൽ ഒരു മീറ്റർ വെള്ളം കയറും. എന്നാൽ 300mm മഴ ഇതേ സ്ഥലത്തു ഒരു ദിവസം പെയ്താൽ .3m*30= 9 MCM വെള്ളo ,അതായത് പൊരിങ്ങൽ ഡാoപൊട്ടിയാൽ ഉണ്ടാകുന്ന വെള്ളത്തിന്റെ മൂന്നിൽ ഒന്ന്. അപ്പോൾ ഡാമിനെ പഴിക്കുന്നത് എന്തിന്?

എന്നാൽ ഇതുവരെ കേരളത്തിനു ലഭിച്ചിരിക്കുന്നത് 2394.1 mm മഴ.ഇത് സാധാരണ ലഭിക്കുന്ന മഴയേക്കാൾ 41% (700mm )കൂടുതൽ (IMD ഡാറ്റ ) .

കേരളത്തിന്റെ വിസ്തൃതി -38863sqkm. ഇവിടെ700mm മഴ കൂടുതൽ. അതായത്38863*10^6*.7=27204mcm water. Idukki has 1900 mcm gross storage. So this will come around  14 times water that Idukki can have.
അതായത് കേരളത്തിന് കിട്ടിയ അധിക മഴ ഇടുക്കി ഡാമിന്റെ 14 ഇരട്ടിയോളം വരും.
ഇനിയും ഡാമിനെ പഴിക്കരുത് .
[13:01, 8/25/2018] Bibin My Stdt Now Tr: കണ്ണൂർ പള്ളിക്കുന്ന് ഗ്യാസ് വണ്ടി മറിഞ്ഞു

25:08:18

https://chat.whatsapp.com/0DGzTAIqv8CB2cJ8cvsIlJ

ഇന്നു പുലർച്ചെ നാലര മണിയോടെയാണ് അപകടം ഉണ്ടായിരുന്നത്. ഗ്യാസ് നിറച്ച ലോറി മറയുകയായിരുന്നു. ലീക്ക് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് വാഹന ഗതാഗതം തടസ്സപ്പെട്ടു. പുതിയതെരുവ് നിന്ന് വരുന്ന വാഹനം കക്കാട് വഴിയും അലവിൽ വഴിയുമാണ് കണ്ണൂരിലേക്ക് തിരിച്ചുവിടുന്നത്.
[13:33, 8/25/2018] Subin Kadumeni: ഹരിപ്പാട്
ക്രിസ്ത്യൻ പള്ളി (ആനാരി സെന്റ് ജോൺസ് )വൃത്തിയാക്കാൻ Ideal Relief Wing. വൃത്തിയാക്കലിന് ശേഷം നിസ്കാരം പള്ളിയിൽ വെച്ച് നടത്തുന്നു...
[13:36, 8/25/2018] Shaju Sir School Bus: ദൈവമുണ്ടെങ്കിൽ ഇവിടെ വന്നിട്ടുണ്ടാകും🙏🙏🙏🙏🙏
[13:44, 8/25/2018] Bibin My Stdt Now Tr: 👍🏻👍🏻
[13:58, 8/25/2018] Mohanan Master: "കുറച്ചു ദിവസങ്ങളിൽ...
കുറേ കാര്യങ്ങൾ പഠിച്ചു...

👉പ്രകൃതിയോട് വികൃതി വേണ്ട എന്നു പഠിച്ചു...

👉ഭൂമി ഒന്ന് ചുമലുകുലുക്കി തിരിഞ്ഞിരുന്നാൽ തീരാവുന്നതേ ഉള്ളൂ മനുഷ്യൻ എന്നു പഠിച്ചു...

👉മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ എന്തൊക്കെയെന്ന് വീണ്ടും പഠിച്ചു...

👉ഇങ്ങനെയുള്ള അവസ്ഥകളെ നേരിടാനുള്ള പ്രാഥമികവിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണം എന്നു പഠിച്ചു...

👉നമ്മൾ മലയാളികൾ വെറും മാസല്ല, റെസ്ക്യൂമാസ്സാണെന്നു പഠിച്ചു...

👉മനുഷ്യത്വം മരിച്ചിട്ടില്ല, ഒരിക്കലും മരിക്കുകയുമില്ല എന്നു പഠിച്ചു...

👉ആരൊക്കെ എത്രയൊക്കെ ഭിന്നിപ്പിച്ചാലും പ്രകൃതി നമ്മെ ഒന്നിപ്പിക്കും എന്നു പഠിച്ചു...

👉സ്നേഹവും സാഹോദര്യവും എന്താണെന്നും സഹജീവനം എന്താണെന്നും പഠിച്ചു...

👉മതങ്ങളുടെ യഥാർത്ഥ ലക്ഷ്യം ദൈവസേവനമല്ല...
മറിച്ചു മനുഷ്യസേവനമാണെന്നു പഠിച്ചു...

👉  മത്സ്യത്തൊഴിലാളികൾ ഒരു നാടിന്റെ മുഴുവൻ രക്ഷകരും അഭിമാനവുമാണെന്നു പഠിച്ചു...

👉ജീവന് വിലകൊടുക്കാൻ പഠിച്ചു...
അത് പണക്കാരന്റെയാണെങ്കിലും പാവപ്പെട്ടവന്റെയാണെങ്കിലും...

👉ഓടിയായാലും ബി എം ഡബ്ലിയു ആയാലും...
അല്ല മാരുതി ആയാലും വെള്ളം കയറിയാൽ ഒരുപോലെയാണെന്നും...

👉ക്രെഡിറ്റ് കാർഡുകൾ ഏതു ബാങ്കിന്റെയാണെങ്കിലും
ഭക്ഷണത്തിനു പകരം
തിന്നാനാവില്ല എന്നും പഠിച്ചു...

👉വാട്സ്ആപ്പ്,ഫേസ്ബുക്ക്‌ സോഷ്യൽമീഡിയ മുതലായ സംവിധാനങ്ങളുടെ യഥാർത്ഥ ശക്തി എന്തെന്നു പഠിച്ചു...

👉അവയൊന്നും ട്രോളാൻ മാത്രമല്ല,
സഹായം നൽകാനാണെന്നുകൂടി പഠിച്ചു...

👉ഊണില്ലാതെ ഉറക്കമില്ലാതെ അക്ഷീണം പരിശ്രമിക്കുന്ന ഒരു യുവതലമുറയുണ്ടെന്നു പഠിച്ചു...

👉ജനസേവകരുടെയും പോലീസിന്റെയും ആത്മാർത്ഥത എന്താണെന്നു പഠിച്ചു...

👉24 മണിക്കൂറും പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ ഉള്ളിൽ വിഷം അല്ല എന്ന് പഠിച്ചു...

👉മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത ഒരു ദുരന്തത്തെ ഒറ്റക്കെട്ടായി കക്ഷി-രാഷ്ട്രീയ-ജാതി-സമുദായ-സമൂഹ-ഭേദമന്യേ എങ്ങനെ പിടിച്ചുകെട്ടാം എന്നു പഠിച്ചു...

👉ഒരു പ്രശ്നം വന്നാൽ ഓടിയെത്തുന്ന സൈന്യം നമുക്കുണ്ടെന്നു പഠിച്ചു...


👉 ഒന്നിച്ചു നിന്നാൽ നമുക്കെല്ലാം നിഷ്പ്രയാസമെന്നു പഠിച്ചു...

👉 മലയാളികൾ എവിടെയൊക്കെയുണ്ടോ ആ രാജ്യങ്ങളെല്ലാം നമ്മെ ഒറ്റപ്പെടുത്തില്ലെന്നും മനസ്സിലാക്കി...

👉 മികവുറ്റ നേതൃത്വങ്ങൾക്ക് ഇനിയും നമ്മെനയിക്കാനാവുമെന്നും അറിഞ്ഞു...

പാഠങ്ങൾ ഒരുപാടുണ്ട്...
ജീവിതം ഒരെണ്ണവും...
നല്ലവണ്ണം ജീവിക്കാം...

രക്ഷപ്പെടുത്തലിൽ തീരുന്നില്ല നമ്മുടെ ദൗത്യം. തുടങ്ങുന്നതേയുള്ളൂ.
കേരളത്തെ കെട്ടിപ്പടുക്കാം...
ഇതേ മാസ്സായി...

ഇതേ ഊർജത്തോടെ...


fwdd Mടg
[14:38, 8/25/2018] Laila Beevi Tr: 'ഈ  നൂറ്റാണ്ടിലെ
ഏറ്റവും   മനാഹരമായ
ദൃശ്യം
[15:58, 8/25/2018] Laila Beevi Tr: 🔊🔊🔊 അറിയിപ്പ് 📣📣📣
സുഹൃത്തുക്കളെ , ഒരു പ്രത്യേക അറിയിപ്പുണ്ട് ,,, ആലപ്പുഴ നഗര ചത്വരത്തിൽ (പഴയ മുനിസിപ്പൽ മൈതാനം) യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു EMERGENCY HOSPITAL തുറന്നിരിക്കുന്നു . നമ്മുടെ നാട്ടിൽ പകർച്ച വ്യാധികൾ തടയുന്നതിന് വേണ്ടി തുടങ്ങിയിരിക്കുന്ന ആശുപത്രിയിൽ പ്രഗൽഭരായ മിലിട്ടറി Doctors , Nurse , ECG , Injection , Trip , Lab , രോഗികളെ കിടത്തി ചികിൽസിക്കാൻ ഉള്ള സൗകര്യം മുതലായവ ഒരുക്കിയിരിക്കുന്നു . ഓപി സമയം രാവിലെ 8.30 am മുതൽ വൈകുന്നേരം 5.00 pm വരെ . എല്ലാവരും ഈ അവസരം മാക്സിമം ഉപയോഗപ്പെടുത്തുക , എലിപ്പനി പോലെയുള്ള മാരക രോഗങ്ങളിൽ നിന്നും മോചിതരാവുക . ഈ ഒരു വിലപ്പെട്ട അറിവ് മാക്സിമം എല്ലാവരിലും എത്തിക്കുക . ഒന്നായി ഒറ്റക്കെട്ടായി 💪🏼💪🏼💪🏼💪🏼
Sky Landerz Frisbee Team Kerala
[16:24, 8/25/2018] Laila Beevi Tr: സി പി എം ഏരിയ സെക്രട്ടിറി  ഷാജിയുടെ നേതൃത്വത്തിൽ ക്യാമ്പിൽ നിന്നും സാധനങ്ങൾ കടത്തിക്കൊണ്ടു പോകുന്നത് നാട്ടുകാർ കയ്യോടെ പിടികൂടി.
[16:28, 8/25/2018] Laila Beevi Tr: മാവേലി നാടു  വാണിടും  കാലം
മനക്കു ഷ്യരെല്ലാരും  ഒന്നു
പോലെ
ആലപ്പുഴ campil ലെ
ഓണ  സദ്ധ്യ
[16:30, 8/25/2018] Amrutha Varges: ഈ തെണ്ടിയെ കൊല്ലണ
[16:38, 8/25/2018] Babu Relative Mathil: വീഡിയോ കണ്ടാൽ,,,, മോഷ്ടാവിനെ പിടികൂടുന്നതിനേക്കാൾ താൽപര്യം ഒരു പ്രത്യേക പാർട്ടി യുടെ പേര് പറയിക്കാനാണെന്ന് വ്യക്തം,,,  ഒരു കള്ളൻ മോഷ്ടിക്കുമ്പോൾ അയാളെ പിടിച്ച് പോലീസിലേൽപിക്കാനല്ല താൽപര്യം,,,, മറ്റു പലതിനു മാണ്,,!!!!!
[16:39, 8/25/2018] Deepesh: ഇത് സംഘികളുടെ ഒരു തിരക്കഥയാണ് .. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ ഡ്രൈവർ തന്നെ വിശദീകരിക്കുന്ന വീഡിയോ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് .. ചുമ്മാ ഫോർവേർഡ് ചെയ്യണ്ടാ..
[17:00, 8/25/2018] Radhakrishnan C K: വിഭാഗീയമായ പോസ്റ്റുകൾ ഒഴിവാക്കണം. ആ പദ് ഘട്ടങ്ങളെ അഭിമുഖീകരിക്കാനുള്ള ബോധവൽക്കരണം ആണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്ന പ്രവണതയും ഒഴിവാക്കണം.
[17:58, 8/25/2018] Radhakrishnan C K: കേരളത്തിന് UAE സഹായധനം പ്രഖ്യാപിച്ചിട്ടില്ല എന്നത് വാസ്തവവിരുദ്ധമായ കാര്യമാണ്. ഈ മാസം ഇരുപതാം തിയ്യതി UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.


ആദ്യത്തെ പത്രക്കുറിപ്പിൽ ഇന്ത്യയിലെ UAE അംബാസിഡർ Ahmed Abdul Rahman Al-Banna UAE കേരളത്തിനൊപ്പം നിൽക്കുന്നു എന്നും കേരളത്തെ സഹായിക്കാനായി UAE ൽ ഒരു National Emergency Committee രൂപീകരിച്ചിട്ടുണ്ട് എന്നും കേരളത്തിലെയും കേന്ദ്രത്തിലെയും അധികൃതരുമായി ബന്ധപ്പെട്ടു എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.

( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala.aspx )


രണ്ടാമത്തെ പത്രക്കുറിപ്പിൽ Khalifa bin Zayed Al Nahyan Foundation മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 മില്യൺ ദിർഹം കേരളത്തിനായി സമാഹരിച്ചു എന്നും പല സോഴ്‌സുകളിൽ നിന്നും പരമാവധി സഹായം കേരളത്തിന് നൽകുന്നതിനായി ഔദ്യോഗികമായിത്തന്നെ ശ്രമങ്ങൾ തുടങ്ങി എന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടിയുള്ള ഈ സഹായങ്ങൾക്ക് നന്ദിയറിയിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത് കാര്യവും UAE ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala1.aspx )


സാമ്പത്തിക സഹായത്തിന് പുറമെ അവശ്യസാധങ്ങളുമായി Emirates Cargo വിമാനങ്ങൾ ഇരുപത്തിയൊന്നാം തിയ്യതി തന്നെ തിരുവനന്തപുറത്ത് എത്തിയിരുന്നു. 13 കാർഗോ വിമാനങ്ങളിലായി 175 ടണ്ണിലധികം സാധനങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

( https://www.instagram.com/p/Bm01_yylfDc/?utm_source=ig_share_sheet&igshid=1buagznn57a0t )


ഈ മാസം ഇരുപത്തി രണ്ടാം തിയ്യതി നമ്മുടെ രാജ്യത്തെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി തന്നെ വിവിധ ലോക രാജ്യങ്ങൾ കേരളത്തെ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയതായും അവർക്കെല്ലാം നന്ദി അറിയിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

( https://www.mea.gov.in/media-briefings.htm?dtl/30323/Official_Spokespersons_response_to_queries_regarding_media_reports_on_international_assistance_for_flood_relief_measures_for_Kerala )


ആദ്യത്തെ രണ്ട് ലിങ്കുകൾ UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക ലിങ്കുകളാണ്. മൂന്നാമത്തെ ലിങ്ക് Emirates വിമാന കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്. നാലാമത്തേത് നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്പേജ് ലിങ്കാണ്. എതെങ്കിലും വ്യക്തികളുടെ പോസ്റ്റുകളോ പത്രവാർത്തകളോ അല്ല.


UAE ഔദ്യോഗികമായി തന്നെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് അത് സ്വീകരിക്കാൻ കേരളം തയ്യാറുമാണ്.


ഇനി 700 കോടി എന്ന സംഖ്യയാണ് പ്രശ്നം. UAE അവർ കേരളത്തിന് നൽകാനുദ്ദേശിക്കുന്ന സാമ്പത്തിക സഹായം എത്രയാണ് എന്ന് എവിടെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത് വാസ്തവമാണ്. UAE സഹായ വാഗ്ദാനം നൽകി എന്നല്ലാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത 700 കോടി എന്ന കണക്ക് എം.എ യൂസഫലി അറിയിച്ചു എന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രി ഔദ്യോഗിക പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. UAE യുടെ സഹായം 700 കോടിയാവാം അതിൽ കുറവാകാം അതിൽ കൂടുതലുമാവാം. അതെത്രയായാലും നമുക്ക് വിലപ്പെട്ടതാണ്.


ഇത്രയും പറഞ്ഞത് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ്. ഇനി പറയാൻ പോകുന്നത് എന്റെ നിഗമനമാണ്.


"2014 ന് ശേഷം കേന്ദ്രസർക്കാരും UAE സർക്കാരും തമ്മിൽ ഉടലെടുത്ത ഊഷ്മളമായ നയതന്ത്ര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ പ്രളയം ബാധിച്ച് തകർന്ന കേരളത്തിന് UAE സർക്കാർ വൻ ധനസഹായം നൽകും" എന്ന് നേരിട്ട…
[20:39, 8/25/2018] Radhakrishnan C K: കേരളം  കണ്ടിട്ടുള്ളതില്‍  വച്ചേറ്റവും വലിയ പുനരധിവാസ ദൗത്യത്തിന്  28,29,30 തീയതികളില്‍ കുട്ടനാട് സാക്ഷ്യം വഹിക്കുവാന്‍ പോകുകയാണ്. പ്രളയത്തില്‍ വീടുപേക്ഷിച്ച് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയ  ഒന്നരലക്ഷം ആളുകളെ കുട്ടാനാട്ടിലെക്ക് തിരികെ മാറ്റി പാര്‍പ്പിക്കാന്‍ ഉള്ള യജ്ഞം.  അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് അവിടെ ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ചെളി നീക്കം ചെയ്യണം. പരിസരശുചീകരണം ഉറപ്പു വരുത്തണം. കുടിവെള്ളം ഉറപ്പു വരുത്തണം. ഇവയൊക്കെ ചെയ്യുന്നതിന് അന്‍പതിനായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്ന അതിവിപുലമായ  പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടക്കുക . നിങ്ങള്‍ക്കതില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടോ? 
വോളന്റീയര്‍മാര്‍ക്ക്  രജിസ്ടര്‍  ചെയ്യാനുള്ള പോര്‍ട്ടല്‍ താഴെ കൊടുത്തിരിക്കുന്നു

http://volunteer.canalpy.com
കുട്ടനാടിനെ തിരിച്ചു പിടിക്കാനുള്ള യജ്ഞത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  ഈ പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്ടര്‍ ചെയ്യുമ്പോള്‍ കൃത്യമായ  വിവരങ്ങള്‍ രേഖപ്പെടുത്തുക. കല്ലാശാരി, മരയാശാരി, ഇലെക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ  സ്കില്ലുകള്‍ ഉള്ളവര്‍ അത് കൃത്യമായി  ഉള്‍പ്പെടുത്തുക. പതിമ്മൂന്നു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ ഓരോ ഗ്രൂപ്പുകളിലും സ്കില്‍ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാന്‍ അത് സഹായിക്കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആദ്യം വേണ്ട നടപടി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുക എന്നതാണ്. മടകള്‍ കുത്തണം. പമ്പുകള്‍ വെച്ച് വെള്ളം പമ്പുചെയ്ത് കളയണം . പക്ഷെ എന്ത് ചെയ്യാം, പെട്ടിയും പറയും മോട്ടറും എല്ലാം വെള്ളത്തിലാണ്. ആ മോട്ടോറുകള്‍ നന്നാക്കി റീവൈന്‍ഡ് ചെയ്തെടുക്കാന്‍ സമയമെടുക്കും . അതിനു കാത്തു നില്‍ക്കാനാവില്ല. അത് കൊണ്ട് വലിയ തോതില്‍ പമ്പുകള്‍ വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കല്‍ തുടങ്ങുകയാണ് . കിര്‍ലോസ്കര്‍ കമ്പനി  തായ്ലാന്‍ഡ് ഗുഹയിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള  മൂന്ന് വമ്പന്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. അതുപയോഗിച്ച് എ സി റോഡിന്‍റെ ചുറ്റുപാടുമുള്ള പാടശേഖരങ്ങളെ  വെള്ളം വറ്റിച്ച് റോഡ്‌ അടിയന്തിരമായി ഗതാഗതയോഗ്യമാക്കല്‍ ആണ് നാളെ തുടങ്ങാന്‍ പോകുന്ന പ്രവര്‍ത്തനം. പാടശേഖര സമിതികളുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുടെ പരാതികള്‍ തീര്‍ത്ത് എത്രയും വേഗം വെള്ളം വറ്റിക്കാന്‍ ആരംഭിക്കും. പരമാവധി പാടശേഖരങ്ങളിലെ വെള്ളം 28 ആവുമ്പോഴേക്കും വലിയണം എന്നാണു ലക്ഷ്യമിടുന്നത്.

27 ന്  വോളന്ടീയര്‍മാര്‍ എല്ലാവരും എത്തിച്ചേരണം. വോളന്ടീയര്‍മാര്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു പോസ്റ്റില്‍ വിശദമായി അറിയിക്കാം. രജിസ്ടര്‍ ചെയ്യന്നവരുടെ വാട്ട്സാപ്പ്  നമ്പരിലും നിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് എത്തിക്കും.

28 ന്  കാലത്താണ് അവരെ അവര്‍ക്ക് നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുക.അമ്പതിനായിരം വോളന്ടീയര്‍മാരില്‍ മുപ്പത്തിയയ്യായിരം പേരെങ്കിലും ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടനട്ടുകാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ആവും.കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം പേര്‍ ജില്ലയ്ക്കു പുറത്തുനിന്നും . ഇവരെയെല്ലാവരെയും കൃത്യമായി അവര്‍ പ്രവൃത്തിയെടുക്കേണ്ട പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ ബാര്‍ജുകള്‍ , കേവുവള്ളങ്ങള്‍ ,ബോട്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് ഏറ്റെടുക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വള്ളങ്ങളും ഈ ഓപറേഷനില്‍ പങ്കെടുക്കും.ഏതാണ്ട് ആയിരത്തോളം ഹൌസ്‌ബോട്ടുകളും ഉണ്ടാവും . ഹൗസ് ബോട്ടുകള്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രാത്രി കിടപ്പറയായിട്ട് ഉപയോഗിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം ഇത്തരത്തില്‍ ഹൌസ്‌ബോട്ടുകളില്‍ ആണ് താമസിപ്പിക്കുക. അല്ലാത്തവര്‍ക്ക് അതാ…
[20:10, 8/25/2018] Gopakumar G K: http://www.eyewitnesnews.in/25-08-2018-035/

UNISEF TEAM
[20:22, 8/25/2018] Gopakumar G K: നമ്മൾ എന്ത്കൊണ്ട് മുങ്ങി- ഡാമാണോ മഴയാണോ വില്ലൻ  - ഒരു താത്വിക അവലോകനം :
ബൈ ജിമ്മി മാത്യു ആൻഡ് ഗോപി കൃഷ്ണ.

സന്ദേശത്തിൽ ശങ്കരാടിയുടെ കാരക്ടരോട് ഒരു പാർട്ടി പ്രവർത്തകൻ ചോദിക്കുന്നുണ്ട്,

"നമ്മൾ എന്ത് കൊണ്ട് തോറ്റു ? ലളിതമായി സഖാവ് ഒന്ന് പറഞ്ഞു തരാമോ ?"

ഇവിടെ നമ്മൾ തോറ്റില്ല. ജയിച്ചിരിക്കയാണ്, എന്ന് വേണമെങ്കിൽ പറയാം .

പക്ഷെ, നമ്മൾ എത്രയൊക്കെ നന്നായി പ്രളയത്തെ അതിജീവിച്ചു എന്ന് പറഞ്ഞാലും , എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ? എന്ന് പരിശോധിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ് . എന്തെങ്കിലും തെറ്റുകൾ പറ്റിയാൽ തിരുത്തേണ്ടതും അതി പ്രധാനം ആണല്ലോ . നേരത്തെ ഉള്ള ഒരു പോസ്റ്റിലെ ചില കാര്യങ്ങൾ ആദ്യം ആവർത്തിക്കട്ടെ :

നമ്മുടെ മനസ്സ് എപ്പോഴും യുക്തിയോടെ ചിന്തിക്കുന്ന ഒന്നല്ല. മിക്കപ്പോഴും യുക്തി ഇല്ലാതെ ആണ് ചിന്തിക്കുന്നത് എന്നാണു സത്യം.

അങ്ങനെ ഉള്ള മനുഷ്യസഹജ ചിന്താപ്രശ്നങ്ങളിൽ ഒന്നാണ് പിന്നോർമ അഥവാ hindsight bias.

എന്തെങ്കിലും കാര്യം നടന്നു കഴിഞ്ഞാൽ അതിന്റെ കാരണങ്ങൾ പണ്ടേ അറിയാമായിരുന്നു എന്നും, ഇന്ന ഇന്ന കാരണങ്ങളാൽ ഇത് നടക്കും എന്ന് മുന്നേ മനസ്സിലായതാണെന്നും നമുക്ക് തോന്നിക്കുന്ന പ്രതിഭാസം ആണ് പിന്നോർമ.

വളരെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സംഭവം തടയാമായിരുന്നു എന്ന് പിന്നീട് ചിന്തിക്കാൻ വളരെ എളുപ്പമാണ്. ഡോക്ടർമാർ എപ്പോഴും നേരിടുന്ന ഒന്നാണ് പിന്നോർമ. കാരണങ്ങൾ കണ്ടേക്കും. അവ അപഗ്രഥിക്കേണ്ടതും ആണ്. എന്നാൽ പിന്നോർമ ഇവയെ പാർവ്വതീകരിച്ച് കാണിക്കും.

വേറൊരു ചിന്താ പ്രത്യേകത ആണ് 'കാരണ വ്യഗ്രത' അഥവാ illusion of agency. നമ്മളെ വളരെ ബാധിക്കുന്ന ഒരു കാര്യത്തിന് എന്തായാലും ഒരു കാരണം വേണം. പറ്റുമെങ്കിൽ ഏതെങ്കിലും ഒരാൾ. ദൈവമോ പിശാശോ ആകാം. ഡോക്ടർ ആകാം. ആരുടെ എങ്കിലും കൂടോത്രം ആകാം.

ഞാനോ ഗോപി കൃഷ്ണയോ പ്രത്യേകിച്ച് ഒരു ഗ്രൂപ്പിലും പെട്ട ആളുകളല്ല. ഇതിന്റെ ഡാറ്റ തപ്പിപ്പോയ രണ്ടു സുഹൃത്തുക്കൾ മാത്രമാണ് . ഉപയോഗിച്ചിരിക്കുന്ന ഡാറ്റ ഇന്ത്യൻ മെറ്റീരിയോളജികൾ ഡിപ്പാർട്മെന്റിൽ നിന്നാണ് . ഇതിന്റെ അതിഭീകര എക്സ്പെർട്ടുകൾ തീരെ അല്ല താനും . അത് കൊണ്ട് തന്നെ ഈ പോസ്റ്റിനെ വിമര്ശനോന്മുഖം ആയി സമീപിക്കണം എന്ന് അപേക്ഷിക്കുന്നു . ഇതിൽ കൂടുതൽ വിവരം ഉള്ളവർ കമന്റ് ചെയ്യുമല്ലോ .

ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ് ഗോപി കൃഷ്ണ ചെയ്തത് ആണ് . അത് മാത്രം എടുത്താൽ കടപ്പാട് വക്കണം .

നമ്മുടെ നാട്ടിൽ ഇപ്പോൾ സംഭവിച്ചത് പ്രകൃതി ദുരന്തമാണോ അതോ മനുഷ്യ നിർമിതമാണോ എന്നതാണ് ഇപ്പോൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ചർച്ച. എല്ലാ ചർച്ചകളും സംവാദങ്ങളും ഡാ റ്റയിൽ അധിഷ്ടിതമായാൽ മാത്രമേ അതുകൊണ്ടു സമൂഹത്തിനോ വരുംതലമുറക്കോ ഗുണമുണ്ടാകൂ.

അണക്കെട്ടുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണം എന്നാണ് ഒരു പ്രധാന വാദം. എന്നാൽ ടാറ്റ പരിശോധി ച്ചാൽ അങ്ങനയല്ല, അണക്കെട്ടുകൾ യഥാർത്ഥത്തിൽ കൊച്ചിയെയും മറ്റു താണ പ്രദേശത്തെയും സംരക്ഷിക്കുകയ്യായിരുന്നു എന്നു കാണാം.

ആദ്യമായി പരിശോദിക്കേണ്ടുന്ന ഡാറ്റ മഴയുടെ അളവ് തന്നെയാണ്. ജൂലൈയിലും ജൂണിലും സാധാരണ ലഭിക്കുന്നതിനേക്കാൾ സാമാന്യം നന്നായി മഴ ലഭിച്ചു .സാധാരണയായി ദിവസേന 50 mm ൽ താഴെ മാത്രം മഴ ലഭിക്കേണ്ടുന്ന ആഗസ്ത് മാസത്തിൽ 16 തീയതി മാത്രം ലഭിച്ചത് 170എംഎം ൽ കൂടുതൽ ആണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ ആഗസ്റ്റിൽ 165% അധിക മഴ ലഭിച്ചു.
15, 16, 17 എന്നീ 3 ദിവസങ്ങളിലെ  മഴയാണ് കാര്യങ്ങൾ തകിടം മറിച്ചത്. വളരെ കുറച്ചു ദിവസങ്ങൾ - കൃത്യം പറഞ്ഞാൽ മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ മഴയുടെ വലിയൊരു ഭാഗം പെയ്തു ഇറങ്ങിയത് . എന്ത് തന്നെ ചെയ്താലും ഒരു ഭീകര പ്രളയം ഇത് കൊണ്ട് മാത്രം സംഭവിക്കും എന്നത് വ്യക്തമാണെന്ന് തോന്നുന്നു . മാത്രമല്ല , ആഗസ്ത് തൊട്ട് അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നു വിട്ടു തുടങ്ങി എന്ന…
[21:30, 8/25/2018] Radhakrishnan C K: Still they are in the hospital
[21:59, 8/25/2018] Jinesh: He is in Amrita Hospital, Kochi
[22:06, 8/25/2018] Babu Taxi kmbl: മറവി ദൈവം തന്ന അനുഗ്രഹമാണ്. പ്രത്യേകിച്ച് മലയാളികൾക്ക് .നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ!
[22:45, 8/25/2018] Radhakrishnan C K: പ്രകൃതിയിലല്ല ദുരന്തം; മനുഷ്യന്റെ പ്രകൃതത്തിലാണ്

‍‍‍‍എസ്.സതീഷ് ചന്ദ്രന്‍

‍‍മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 8, 2018, പുസ്തകം 96, ലക്കം 17)  പ്രളയത്തിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത്

പുതുതായൊന്നും സംഭവിക്കുന്നില്ല. ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ദുരന്തങ്ങളായി നാം ഇന്നു കാണുന്നതൊക്കെയും പണ്ടും സംഭവിച്ചിരുന്നു. പലയിടങ്ങളിൽ പലപ്പോഴായി പലവിധങ്ങളിൽ. ആകെയുള്ളൊരു വ്യത്യാസം  പ്രകൃതിപ്രവർത്തനങ്ങളുടെ താളവും ഊർജ്ജവും നാം തെറ്റിച്ചിരിക്കുന്നു എന്നതിൽ മാത്രം. മറുവശത്ത് നാം കൂടുതൽ 'പണക്കാരാ' വുന്നതുകൊണ്ട്, എവിടെയും കൂടുതൽ പണം മുടക്കുന്നതു കൊണ്ട് സാമ്പത്തിക നഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിച്ചിരിക്കുന്നു. ഒപ്പം പണ്ട് പുറത്താരും അറിയാതെ സംഭവിച്ചിരുന്നതൊക്കെയും പുത്തൻ ആശയവിനിമയ ഉപാധികളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളിൽ കൂടി ലോകത്തിന്റെ മുഴുവനും കണ്ണിലെത്തിക്കാൻ നാം കഴിവുള്ളവരുമായിരിക്കുന്നു. പക്ഷേ സമൂഹം അടിക്കടി സംഭവിക്കുന്നതൊക്കെ കണ്ടുകൊണ്ടിരിക്കുന്നുവെങ്കിലും അതൊക്കെ കൂട്ടി വായിച്ച് മനുഷ്യരാശിക്ക് മുഴുവൻ പ്രസക്തമായ ഉത്തരങ്ങളിലെത്താൻ ധൈര്യമുള്ളവരാണോ എന്നതിലാണ് സംശയം.

ഈയടുത്ത നാളുകളിൽ കോഴിക്കോട് ജില്ലയുടെ തെക്കുകിഴക്കെ കോണിൽ പുതുപ്പാടിക്ക് പടിഞ്ഞാറ് കട്ടിപ്പാറ എന്ന മലമ്പ്രദേശത്ത് മഴയത്ത് മല അടർന്നൊഴുകി പതിനാല് ജീവൻ പൊലിഞ്ഞുപോയി. ഇത് കേരളത്തിലെ ആദ്യത്തെ മലയിടിച്ചിലല്ല. അവിടെ അണക്കെട്ടൊന്നും പൊട്ടിയില്ല. ഭൂചലനമുണ്ടായതായി ആരും പറഞ്ഞില്ല. മേഘവിസ്‌ഫോടനമെന്ന പുത്തൻ വാക്കാരും ഉപയോഗിച്ചു കണ്ടില്ല. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവിൽ ഒട്ടും അപ്രതീക്ഷിതമാകേണ്ടതില്ലാത്ത 20 സെ.മീറ്ററോ മറ്റോ മഴ ഒരു ദിവസം പെയ്തു. കേരളത്തിൽ ജൂൺ - ജൂലായ് മാസങ്ങളിൽ പല മലത്തലപ്പുകളിലും മുപ്പതും നാല്പതും സെ.മീറ്റർ വരെ മഴ പെയ്തതായി രേഖകളുണ്ട്. മിക്കയിടങ്ങളിലും ആൾത്താമസം ഇല്ലാത്തതുകൊണ്ടും മഴ അളക്കാനുള്ള ഉപകരണങ്ങളൊന്നും ഇല്ലാത്തതു കൊണ്ടും വാർത്തയാവുന്നില്ലെന്ന് മാത്രം. ആഗോളകാലാവസ്ഥാ മാറ്റത്തിന്റെ ശ്രദ്ധേയമായൊരു പരിണിതഫലം ഭൂമദ്ധ്യരേഖാപ്രദേശത്ത്, പ്രത്യേകിച്ച് മലകളിൽ മഴയുടെ ശക്തി കൂടുമെന്നതാണ്. കൂടുതൽ വലിയ തുള്ളികൾ, കുടുതൽ തുള്ളികൾ, തുള്ളികൾ തൊട്ടുതൊട്ടു ഒരു നിശ്ചിത വിസ്തൃതിയുള്ള ഭൂപ്രദേശത്ത് വീഴുന്നു. അതേറ്റു വാങ്ങാൻ അവിടെ പ്രകൃതിയുടെ ഒരു സംരക്ഷണകവചമുണ്ടെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. അതില്ലെങ്കിൽ അവിടെ മല തകരുന്നു.

1950 കളിലും 1960കളിലും എല്ലാ മഴക്കാലത്തും ഇതുപോലുള്ള ദുരന്തങ്ങൾ ഇടുക്കി ജില്ലയിൽ പതിവായിരുന്നു. ഇന്നത്തെ അടിമാലി പട്ടണത്തിന്റെ ചുറ്റുമുള്ള പല്ലു പോലെ എഴുന്നു നില്ക്കുന്ന നഗ്നമായ പാറമലകൾ അതിസമ്പന്നമായ മഴക്കാട് കൊണ്ട് മൂടിയതായിരുന്നു. ഇവിടെ മലയാറ്റൂർ റിസർവ്വ് വനം വ്യാപകമായി കൈയേറി കൃഷിചെയ്തു തുടങ്ങിയ കാലത്ത് എത്ര മലയിടിച്ചിലുകളിൽ എത്ര ജീവൻ മണ്ണിൽ പുതഞ്ഞുപോയെന്നത് പഴയ പത്രത്താളുകൾ പരതിയാൽ കിട്ടും. വയനാടിന്റെ തന്നെ തെക്കു പടിഞ്ഞാറെ കോണിൽ കല്പറ്റയ്ക്ക് തെക്ക് മലപ്പുറം ജില്ലയിലേക്ക് ഒഴുകിയിറങ്ങുന്ന അരണപ്പുഴയിലെ ഒരു വലിയ മലയിടിച്ചിലും അതിന്റെ ചിത്രമെടുക്കാൻ പുറപ്പെട്ട മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫറും പോലീസ് ജീപ്പും ഒരു ചത്ത മുള്ളൻപന്നിയും വാർത്തകളിൽ നിറഞ്ഞു നിന്നിട്ട് ഏറെക്കാലമായില്ല.

2017ലെ മഴക്കാലത്ത് മണ്ണാർക്കാട്-അട്ടപ്പാടി സംസ്ഥാനപാതയിലെ ആനമൂളിച്ചുരത്തിന് വടക്ക് സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ചെങ്കുത്തായ പുറംചരിവുകളിൽ ഒരു ദിവസത്തെ മഴയെ തുടർന്ന് മലയടർന്നു വീണ് ഏറെ നാൾ റോഡു ഗതാഗതം തടസ്സപ്പെട്ടു. വീണിടങ്ങളിൽ ആൾപ്പാർപ്പുണ്ടായിരുന്നില്ല. താഴെ ചരിവുകളിൽ ശോഷിച്ചതെങ്കിലും വനം ഉണ്ടായിരുന്നതുകൊണ്ട് മരങ്ങൾ…
[07:42, 8/26/2018] Hari Banerji: വെള്ളം കയറി മരണത്തോട് മല്ലിട്ടപ്പോൾ ഒരുത്തനെയും കണ്ടില്ല എന്നിട്ടിപ്പോൾ ഫോട്ടോ എടുക്കാൻ വന്നിരിക്കുന്നു..
[08:05, 8/26/2018] District n s s: പ്രകൃതിയിലല്ല ദുരന്തം; മനുഷ്യന്റെ പ്രകൃതത്തിലാണ്

‍‍‍‍എസ്.സതീഷ് ചന്ദ്രന്‍

‍‍മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 8, 2018, പുസ്തകം 96, ലക്കം 17)  പ്രളയത്തിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത്

പുതുതായൊന്നും സംഭവിക്കുന്നില്ല. ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ദുരന്തങ്ങളായി നാം ഇന്നു കാണുന്നതൊക്കെയും പണ്ടും സംഭവിച്ചിരുന്നു. പലയിടങ്ങളിൽ പലപ്പോഴായി പലവിധങ്ങളിൽ. ആകെയുള്ളൊരു വ്യത്യാസം  പ്രകൃതിപ്രവർത്തനങ്ങളുടെ താളവും ഊർജ്ജവും നാം തെറ്റിച്ചിരിക്കുന്നു എന്നതിൽ മാത്രം. മറുവശത്ത് നാം കൂടുതൽ 'പണക്കാരാ' വുന്നതുകൊണ്ട്, എവിടെയും കൂടുതൽ പണം മുടക്കുന്നതു കൊണ്ട് സാമ്പത്തിക നഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിച്ചിരിക്കുന്നു. ഒപ്പം പണ്ട് പുറത്താരും അറിയാതെ സംഭവിച്ചിരുന്നതൊക്കെയും പുത്തൻ ആശയവിനിമയ ഉപാധികളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളിൽ കൂടി ലോകത്തിന്റെ മുഴുവനും കണ്ണിലെത്തിക്കാൻ നാം കഴിവുള്ളവരുമായിരിക്കുന്നു. പക്ഷേ സമൂഹം അടിക്കടി സംഭവിക്കുന്നതൊക്കെ കണ്ടുകൊണ്ടിരിക്കുന്നുവെങ്കിലും അതൊക്കെ കൂട്ടി വായിച്ച് മനുഷ്യരാശിക്ക് മുഴുവൻ പ്രസക്തമായ ഉത്തരങ്ങളിലെത്താൻ ധൈര്യമുള്ളവരാണോ എന്നതിലാണ് സംശയം.

ഈയടുത്ത നാളുകളിൽ കോഴിക്കോട് ജില്ലയുടെ തെക്കുകിഴക്കെ കോണിൽ പുതുപ്പാടിക്ക് പടിഞ്ഞാറ് കട്ടിപ്പാറ എന്ന മലമ്പ്രദേശത്ത് മഴയത്ത് മല അടർന്നൊഴുകി പതിനാല് ജീവൻ പൊലിഞ്ഞുപോയി. ഇത് കേരളത്തിലെ ആദ്യത്തെ മലയിടിച്ചിലല്ല. അവിടെ അണക്കെട്ടൊന്നും പൊട്ടിയില്ല. ഭൂചലനമുണ്ടായതായി ആരും പറഞ്ഞില്ല. മേഘവിസ്‌ഫോടനമെന്ന പുത്തൻ വാക്കാരും ഉപയോഗിച്ചു കണ്ടില്ല. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവിൽ ഒട്ടും അപ്രതീക്ഷിതമാകേണ്ടതില്ലാത്ത 20 സെ.മീറ്ററോ മറ്റോ മഴ ഒരു ദിവസം പെയ്തു. കേരളത്തിൽ ജൂൺ - ജൂലായ് മാസങ്ങളിൽ പല മലത്തലപ്പുകളിലും മുപ്പതും നാല്പതും സെ.മീറ്റർ വരെ മഴ പെയ്തതായി രേഖകളുണ്ട്. മിക്കയിടങ്ങളിലും ആൾത്താമസം ഇല്ലാത്തതുകൊണ്ടും മഴ അളക്കാനുള്ള ഉപകരണങ്ങളൊന്നും ഇല്ലാത്തതു കൊണ്ടും വാർത്തയാവുന്നില്ലെന്ന് മാത്രം. ആഗോളകാലാവസ്ഥാ മാറ്റത്തിന്റെ ശ്രദ്ധേയമായൊരു പരിണിതഫലം ഭൂമദ്ധ്യരേഖാപ്രദേശത്ത്, പ്രത്യേകിച്ച് മലകളിൽ മഴയുടെ ശക്തി കൂടുമെന്നതാണ്. കൂടുതൽ വലിയ തുള്ളികൾ, കുടുതൽ തുള്ളികൾ, തുള്ളികൾ തൊട്ടുതൊട്ടു ഒരു നിശ്ചിത വിസ്തൃതിയുള്ള ഭൂപ്രദേശത്ത് വീഴുന്നു. അതേറ്റു വാങ്ങാൻ അവിടെ പ്രകൃതിയുടെ ഒരു സംരക്ഷണകവചമുണ്ടെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. അതില്ലെങ്കിൽ അവിടെ മല തകരുന്നു.

1950 കളിലും 1960കളിലും എല്ലാ മഴക്കാലത്തും ഇതുപോലുള്ള ദുരന്തങ്ങൾ ഇടുക്കി ജില്ലയിൽ പതിവായിരുന്നു. ഇന്നത്തെ അടിമാലി പട്ടണത്തിന്റെ ചുറ്റുമുള്ള പല്ലു പോലെ എഴുന്നു നില്ക്കുന്ന നഗ്നമായ പാറമലകൾ അതിസമ്പന്നമായ മഴക്കാട് കൊണ്ട് മൂടിയതായിരുന്നു. ഇവിടെ മലയാറ്റൂർ റിസർവ്വ് വനം വ്യാപകമായി കൈയേറി കൃഷിചെയ്തു തുടങ്ങിയ കാലത്ത് എത്ര മലയിടിച്ചിലുകളിൽ എത്ര ജീവൻ മണ്ണിൽ പുതഞ്ഞുപോയെന്നത് പഴയ പത്രത്താളുകൾ പരതിയാൽ കിട്ടും. വയനാടിന്റെ തന്നെ തെക്കു പടിഞ്ഞാറെ കോണിൽ കല്പറ്റയ്ക്ക് തെക്ക് മലപ്പുറം ജില്ലയിലേക്ക് ഒഴുകിയിറങ്ങുന്ന അരണപ്പുഴയിലെ ഒരു വലിയ മലയിടിച്ചിലും അതിന്റെ ചിത്രമെടുക്കാൻ പുറപ്പെട്ട മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫറും പോലീസ് ജീപ്പും ഒരു ചത്ത മുള്ളൻപന്നിയും വാർത്തകളിൽ നിറഞ്ഞു നിന്നിട്ട് ഏറെക്കാലമായില്ല.

2017ലെ മഴക്കാലത്ത് മണ്ണാർക്കാട്-അട്ടപ്പാടി സംസ്ഥാനപാതയിലെ ആനമൂളിച്ചുരത്തിന് വടക്ക് സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ചെങ്കുത്തായ പുറംചരിവുകളിൽ ഒരു ദിവസത്തെ മഴയെ തുടർന്ന് മലയടർന്നു വീണ് ഏറെ നാൾ റോഡു ഗതാഗതം തടസ്സപ്പെട്ടു. വീണിടങ്ങളിൽ ആൾപ്പാർപ്പുണ്ടായിരുന്നില്ല. താഴെ ചരിവുകളിൽ ശോഷിച്ചതെങ്കിലും വനം ഉണ്ടായിരുന്നതുകൊണ്ട് മരങ്ങൾ…
[08:29, 8/26/2018] Radhakrishnan C K: പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടുകൊണ്ട് ഗവൺമെൻറ് ഇറക്കിയിട്ടുള്ള അപേക്ഷാഫോം കൂടെ കൊടുക്കുന്നു പ്രകൃതി ദുരന്തത്തിൽ നഷ്ടം സംഭവിച്ചിട്ടുള്ള
മുഴുവൻ ആളുകളും ഈ കോപ്പി രണ്ടു വീതം എടുത്ത് അത് വ്യക്തമായി പൂരിപ്പിച്ച അപേക്ഷാ ഫോമിൽ പറഞ്ഞതുപോലെ താഴെപ്പറയുന്ന രേഖകൾ സഹിതം വില്ലേജ് ഓഫീസിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

മാതോലത്ത് സിദ്ധിഖ്
കരുവൻ പൊയിൽ
കൊടുവള്ളി 
GKPA കേരളാ സ്റ്റേറ്റ്  പ്രസിഡണ്ട്
9048515808
[08:29, 8/26/2018] Radhakrishnan C K: ഇത് അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തുംവരെ ഫോർവേഡ് ചെയ്യുക ഗവൺമെൻറിൻറെ ആനുകൂല്യം ഒരാൾക്കും കിട്ടാതെ പോകരുത്
[08:38, 8/26/2018] Radhakrishnan C K: Major Ravi speaking, don't Miss 🤝
[08:46, 8/26/2018] Radhakrishnan C K: Shared by Ajitha Sivadas
[08:48, 8/26/2018] Radhakrishnan C K: (രാധാകൃഷ്ണൻ പട്ടാന്നൂർ)
ഞാൻ കോൺഗ്രസ്സുകാരൻ അല്ലാത്തതുപോലെ അന്ധമായ  കോൺഗ്രസ്സ് വിരോധിയും അല്ല. രാജ്യത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി ഇപ്പോഴും കോൺ ഗ്രസ്സ് തന്നെയാണ്. സംഘ പരിവാർ ഉയർത്തുന്ന ഭീഷണി നേരിടാൻ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ വേണ്ടിടത്തു ഇടത് -മതേതര പാർട്ടികൾ കോൺ ഗ്രസ്സുമായി യോജിച്ചു നീങ്ങണം എന്ന അഭിപ്രായക്കാരനുമാണ്.
എന്നാൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ്  സ്വീകരിച്ചുവരുന്ന സമീപനം യാതൊരു പ്രതീക്ഷക്കും വക നൽകുന്നതല്ല. ഇന്നത്തെ നിലയിൽ പോയാൽ അടുത്ത ലോക സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും ഉറപ്പുള്ള ലീഗിന്റെ ഒരു സീറ്റുപോലും കിട്ടാൻ ഇടയില്ലെന്ന് കോൺഗ്രസ്സുകാർ തന്നെ പറഞ്ഞു തുടങ്ങി.  ഏറ്റവും ഒടുവിൽ പ്രളയക്കെടുതി സംബന്ധിച്ച പ്രശ്നത്തിൽ സ്വീകരിക്കുന്ന സമീപനം ഈ നാടിനും അദ്ദേഹത്തിന്റെ പാർട്ടിക്കും എത്ര മാത്രം പ്രയോജനം ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ  ആത്മ പരിശോധന നടത്തണം. എന്റെ അഭിവന്ദ്യ സുഹൃത്ത് കൂടിയായ അദ്ദേഹത്തോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പ്രളയക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൊതുവിലും മുഖ്യമന്ത്രി വിശേഷിച്ചും സ്വീകരിക്കുന്ന  നടപടികളെ പിന്തുണയ്ക്കാത്തത് പോകട്ടെ, പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവും ചില നേതാക്കളും. പ്രളയം വലിയ ദുരന്തത്തിൽ കലാശിക്കാത്തതിലുള്ള നിരാശ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ശരീര ഭാഷയിൽ നിന്നും വായിച്ചെടുക്കാം . പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്ന് പ്രഖ്യാപിക്കാനുള്ള തൊലിക്കട്ടി പോലും  അദ്ദേഹം കാണിച്ചു കളഞ്ഞു. പമ്പയിൽ വെള്ളം കയറിയത് ഒരു കൂട്ടം പെണ്ണുങ്ങൾ ശബരിമലയിൽ പോകാൻ തിടുക്കം കാണിക്കുന്നത് കൊണ്ടാണെന്ന് ഒരു തമാശ പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പത്ര സമ്മേളനത്തിൽ പറഞ്ഞതായതിനാൽ അത്തരത്തിലുള്ള ഒരു തമാശയായി ഇതിനെ കാണാൻ കഴിയില്ല.
പ്രതിസന്ധി നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച കുറ്റമറ്റ നടപടികൾ മൂലം മുഖ്യ മന്ത്രിക്കുണ്ടായ പ്രതിച്ഛായക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് കാണിക്കുന്നത്.
കമ്പക്കെട്ട് നടന്ന പറമ്പിൽ പൊട്ടാതെ കിടക്കുന്ന പടക്കം തിരയുന്ന കുട്ടികളുടെ മാനസിക അവസ്ഥയിലാണ് പ്രതി പക്ഷ നേതാവ്. സ്വന്തമായി പൊട്ടിക്കാൻ ഒന്ന് വേണം.
പാർട്ടി എന്ന നിലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പോലും ഒരു പങ്കും വഹിക്കാത്ത പാർട്ടിയാണ്  കോൺഗ്രസ്സ്. ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് എന്തായിരുന്നു എന്ന കാര്യത്തിൽ  അവർ  ആത്മ പരിശോധനയും  നടത്തട്ടെ . കെ. പി. സി  സി. അധ്യക്ഷനെപ്പോലും എവിടെയും കണ്ടില്ല. ഒരു തരത്തിൽ അദ്ദേഹം രംഗത്ത് വരാത്തത്   നന്നായി. ടി  വി യിൽ വേറൊരു അശ്ലീല കാഴ്ച കാണേണ്ടി വന്നില്ല.   പ്രളയ ബാധിത പ്രദേശത്തെ ജനപ്രതിനിധികൾ രംഗത്തുണ്ടായതൊഴിച്ചാൽ കോൺഗ്രസ്സ്  പ്രവർത്തർ രംഗത്തെ ഉണ്ടായിരുന്നില്ല.
ഇത് വരെ ഒന്നും ചെയ്യാത്ത കോൺഗ്രസ്സ് ഇനി പ്രളയ ബാധിതർക്ക് ആയിരം വീടുകൾ വെച്ചുകൊടുക്കും എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ. കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ അതൊന്നും ചെയ്യാനുള്ള ശേഷിയില്ല.അതിനാൽ ആ കട്ടിൽ കണ്ട് ആരും പനിക്കാനും പോകുന്നില്ല.
 വീട് നിർമാണത്തിന്റെ  പേരിൽ പണപ്പിരിവ് നടത്തി പലരും വിഴുങ്ങുകയും പിന്നീട് ഗ്രൂപ്പ് തിരിഞ്ഞു ആരോപണങ്ങൾ ഉന്നയിക്കുകയും  തമ്മിലടിക്കുകയും ചെയ്യുകയായിരിക്കും ഫലം. വീക്ഷണം ഫണ്ട്‌ മുതൽ ഏറ്റവും ഒടുവിൽ  കണ്ണൂരിൽ പിരിച്ച രക്ത സാക്ഷി ഫണ്ട് വരെ ഇത്തരത്തിലുള്ള ആരോപണങ്ങളിൽ കുരുങ്ങി.
ഫണ്ട് പിരിക്കാനുള്ള താൽപ്പര്യം പദ്ധതി നടത്താൻ ഉണ്ടാവില്ല എന്നതിന് ഉദാഹരണമാണ് കണ്ണൂരിലെ ഡി. സി. സി. ഓഫീസിന്റെ അവസ്ഥ. പഴയ ഓഫീസ് കെട്ടിടം പൊളിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഇതിനായി ഫണ്ട് പിരിച്ച…
[09:01, 8/26/2018] Gopakumar G K: പപ്പയെരക്ഷിക്കൂ...മമ്മിയെ രക്ഷിക്കൂ...എന്ന് അങ്ങ് വിദേശ രാജ്യത്ത് ഇരുന്ന് കരഞ്ഞ മക്കൾ പപ്പയോടും മമ്മിയോടും പറയണം....മതിലിന്റെ പൊക്കം ഒന്ന് കുറയ്ക്കാൻ, ഗേറ്റ് വല്ലപ്പോഴുമൊന്ന് തുറന്നിടാൻ,അയലത്ത് താമസിക്കുന്നവർ ആരെന്ന് ഒന്നറിഞ്ഞിരിക്കാൻ, അയൽക്കാരുടെ നമ്പർ ഒന്നു മേടിച്ച് വെക്കാൻ,അയൽക്കാരെ സ്നേഹിക്കാൻ...QUIRED
 

3 comments:

  1. SANTHWANAM

    PRESS CLUB VARTHA

    Sunil N B Leader Manager

    ReplyDelete
  2. Sandhwanam media

    SANTHWANAM PRESS CLUB VARTHA Sunil N B Leader Manager. Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala,India. ALL INDIA PRESS CURTVM/TC/41 2015

    Neyyattinkara.index.php.mangalam120046333https. blogspot.com.Sandhwanam Sandhwanam media.കേരള പത്ര .Facebook.ദേശാഭിമാനി.മെട്രോ വാർത്ത

    ReplyDelete
  3. Sandhwanam media CURTVM/TC/41 2015 Neyyattinkara

    Sandhwanam media. Facebook PRESS CLUB VARTHA.ALL INDIA PRESS CURTVM/TC/41 2015 Neyyattinkara Sunil N B Leader Manager

    ReplyDelete