ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Thursday, June 10, 2021

സാന്ത്വനപരിചരണം വലിയ മാതൃക

 സാന്ത്വനപരിചരണം വലിയ മാതൃക

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവിൻ എന്ന വചനം, മത്സരങ്ങൾനിറഞ്ഞ കാലത്ത് പലരും മറന്നുപോകുന്നുവെന്നതാണ് വർത്തമാനകാല ജീവിതത്തിലെ കാലുഷ്യങ്ങളുടെ അടിസ്ഥാനം. എങ്കിലും ആർദ്രത വറ്റാത്ത ഒരു പൊതുസമൂഹം ഇവിടെയുണ്ടെന്നാണ് മഹാമാരിക്കാലം തെളിയിച്ചത്. പരക്ലേശ വിവേകമുള്ളവർക്കു മാത്രമേ സാന്ത്വനത്തിന്റെ കൈത്താങ്ങ് നൽകാനാവുകയുള്ളൂ. സ്വന്തം പ്രശ്നങ്ങൾ വിസ്മരിച്ച് മറ്റുള്ളവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ത്യാഗപൂർവം പ്രവർത്തിക്കുന്ന ഒട്ടേറെ പേർ ഓരോ പ്രദേശത്തുമുണ്ട്. സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ സന്മാർഗാദർശത്താൽ പ്രചോദിതരായാണ് സാമൂഹികസേവനത്തിലേക്ക് മിക്കവരും ഇറങ്ങുന്നത്. കോളറയും വസൂരിയും ബാധിച്ച് ജനങ്ങൾ മരിച്ചുവീണുകൊണ്ടിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിലെ അനുഭവങ്ങൾ നമുക്കറിയാം. കോവിഡ് കാലത്ത് രോഗികളുടെയും ഒറ്റപ്പെട്ട് കഴിയേണ്ടിവന്നവരുടെയും വിളിപ്പുറത്തെത്തി സഹായമെത്തിച്ച ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർനമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴും അവരതു തുടരുന്നു. കഴിഞ്ഞ പ്രളയകാലത്തും കേരളത്തിലെ ആ കാരുണ്യസ്പർശം ലോകം ശ്രദ്ധിച്ചു. താത്‌കാലികമായ ഒരു മുൻകൈ എന്ന നിലയിലല്ല, സുസ്ഥിരസംവിധാനമായി അത് തുടരണമെന്നത് കാലത്തിന്റെ ചുവരെഴുത്താവുകയാണ്.

കേരളത്തിൽ രണ്ടാം പിണറായി മന്ത്രിസഭയുടെ ഒന്നാമത്തെ യോഗം പതിവിൽനിന്ന് വിരുദ്ധമായി ദീർഘനേരം നീണ്ടുനിൽക്കുകയുണ്ടായി. പട്ടിണിയില്ലാത്ത, പ്രാഥമിക ജീവിതാവശ്യങ്ങൾക്ക് പ്രയാസമനുഭവപ്പെടാത്ത, പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടാത്ത, പരിചരിക്കാനാളില്ലാത്തതിനാൽ നരകയാതനയനുഭവിക്കേണ്ടിവരാത്ത അവസ്ഥയുണ്ടാക്കുന്നതിനാണ് മുൻഗണനയെന്നാണ് ആ യോഗത്തിൽ വ്യക്തമാക്കപ്പെട്ടത്. അതിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചത്‌, ഏറ്റവും പരിഗണനയർഹിക്കുന്നവർക്ക് എല്ലാ സഹായവുമെത്തിക്കുന്നതിലാവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഊന്നൽ എന്നാണ്. മികച്ചനിലയിൽ സാന്ത്വന പരിചരണപ്രവർത്തനം നടത്തുന്ന ഒട്ടേറെ സംഘടനകൾ ഇന്ന് കേരളത്തിലുണ്ട്. തെരുവുകളിൽ കഴിയുന്നവർക്ക് സ്ഥിരമായി ഭക്ഷണമെത്തിക്കുന്ന സംഘടനകൾ, ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നവർ എന്നിങ്ങനെ. എന്നാൽ, മനുഷ്യസ്നേഹത്താൽ പ്രചോദിതരായി ത്യാഗപൂർവം പ്രവർത്തിക്കാൻ നേതൃത്വം നൽകുന്നവരുള്ള സ്ഥലങ്ങളിൽ മാത്രമാണിതുള്ളത്. പലേടത്തും അതില്ല. അടുത്ത വീട്ടിൽ എന്തുസംഭവിക്കുന്നുവെന്നറിയാതെ കഴിയുന്നവരേറെയാണ്. ശരിയായുള്ള പാരസ്പര്യമുണ്ടെങ്കിൽ ദുരിതങ്ങൾ പരമാവധി ഇല്ലാതാക്കാനാവും. ആത്മഹത്യകൾ ഇല്ലാതാക്കാനാകും.

സാന്ത്വനപരിചരണം ഔദ്യോഗികമായ ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നതു വഴി തദ്ദേശസ്വയംഭരണ വകുപ്പ് രാജ്യത്തിനാകെ വലിയ മാതൃകയാണ് കാട്ടുന്നത്. കോവിഡ് കാലത്ത് രൂപവത്‌കരിച്ചതും ഇനിയും വിപുലീകരിക്കുന്നതുമായ സാമൂഹിക സന്നദ്ധസേന മുഖേന സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കുന്നതിനാണ് തീരുമാനം. പുറത്തുപോകാൻ കഴിയാത്ത വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ വീട്ടിൽത്തന്നെ ലഭ്യമാക്കൽ, ജനകീയ ഹോട്ടലിൽനിന്ന് ഭക്ഷണമെത്തിക്കൽ, കിടപ്പുരോഗികൾക്കാവശ്യമായ പരിചരണം, ആശുപത്രികളിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം സാമൂഹിക സേവന വൊളന്റിയർമാരെ നിയോഗിച്ച് നടപ്പാക്കുന്നതിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. വീടുകളിലെ അധ്വാനഭാരം കുറയ്ക്കുകകൂടി ലക്ഷ്യമാക്കി സ്മാർട്ട്‌ കിച്ചൺ പദ്ധതി നടപ്പാക്കുന്നതും ഇതിന്റെ ഭാഗമായി കാണാം. പഞ്ചായത്ത്-നഗരസഭകളുടെ പ്രധാന ഉത്തരവാദിത്വമായും പദ്ധതിയുടെ ഭാഗമായും ഇത് മാറുമ്പോൾ സാമ്പത്തികമായി സർക്കാരിൽനിന്ന് കൂടുതൽ സഹായം ആവശ്യമായിവരും. പ്രത്യേകിച്ചും വൊളന്റിയർമാർക്ക് പ്രതിഫലം നൽകേണ്ടതായി വരുമ്പോൾ പ്രത്യേക ഗ്രാന്റ് തന്നെ സർക്കാർ നൽകേണ്ടതുണ്ട്.

ഭാവിയിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖല സാന്ത്വന പരിചരണത്തിന്റേതാകുമെന്നുറപ്പാണ്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അത് മുൻകൂട്ടി കണ്ടറിഞ്ഞ് നേരത്തേതന്നെ മികവ് പ്രകടിപ്പിച്ച് ചുവടുറപ്പിച്ചു. അത് മാതൃകയാക്കി മറ്റുള്ളവരും രംഗത്തുവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഏതു നല്ലകാര്യവും വിവാദമാകാനും കക്ഷിരാഷ്ട്രീയാതിപ്രസരത്തിനിടയാക്കാനും അല്പസമയം മതിയെന്നതാണ് സ്ഥിതി. വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്.

വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്

-Editorial MATTHRBHUMI 11062021

Wednesday, June 9, 2021

ആലക്കോട് പഞ്ചായത്തു കേരളത്തിൽ തന്നെയല്ലേ ?

 ആലക്കോട് പഞ്ചായത്തു കേരളത്തിൽ തന്നെയല്ലേ ? 

കേരളത്തിലെ  മിക്കവാറും പഞ്ചായത്തുകളിൽ അതിസൂക്ഷമ മാലിന്യ ശേഖരണ പ്രവർത്തന ങ്ങൾ നടന്നു കഴിഞ്ഞു . ഓരോ പഞ്ചായത്തിലും ക്ലീൻ കേരളാ കമ്പനിയുടെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപാ ചിലവഴിച്ചാണ്  ശുചീകരണ പ്രവർത്തങ്ങൾ നടന്നത് .പൊതുവായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ  അതിപ്രധാന ഭാഗമാണ് ശുചീകരണം . ഓരോ വാർഡിനും ശുചിത്വ മിഷൻ 10000 രൂപയും നാഷണൽ ഹെൽത്ത് മിഷൻ 10000 രൂപ യും ഈ പ്രവർത്തനത്തിന് അനുവദിച്ചതാണ് .10000 രൂപ വരെ പഞ്ചായത്തിന് ഈ ഇനത്തിൽ ഉപയോഗിക്കാവുന്നതാണ് .നന്നായി പ്ലാൻ ചെയ്ത ഒരു പഞ്ചായത്ത്തല പ്രൊജക്റ്റ്‌ ഉണ്ടായിരുന്നെങ്കിൽ  21 വാർഡുകളിൽ ആയി 21 X 30000 രൂപ =6, 30,0000  രൂപ  ശുചീകരണത്തിന് മാത്രം ചിലവഴിക്കാമായിരുന്നതാണ് . തങ്ങളുടെ ഭാവനരാഹിത്യം കൊണ്ട് ജന ങ്ങൾക്കു  ലഭിക്കേണ്ടിയിരുന്ന മികച്ച സേവന ങ്ങളാണ് നിലവിലുള്ള പഞ്ചായത്തു സമിതിയും മുൻകാല സമിതികളും ആലക്കോട് പഞ്ചായത്തിൽ നഷ്ടപ്പെടു ത്തുന്നത്.ക്ലീൻ ഈസ്റ്റ് എളേരി പഞ്ചായ്ത്തിന്റെ പ്രോജക്ട് റിപ്പോർട്ടു ഇതിന്റെ കൂടെ ചേർക്കുന്നു . ഗ്രാമപഞ്ചായത്തുമെമ്പർമാർ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത് ശരിയായ കാര്യമല്ല .പ്രത്യേകിച്ച് പ്രതിപക്ഷ ബ്ലോക്ക് എങ്കിലും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തേണ്ടതാണ് . 

******************************************************************************

REPORT :മഴക്കാലത്തിനു മുന്നോടിയായി ക്ലീൻ ഈസ്റ്റ് എളേരിക്ക് തുടക്കമായി

ചെറുപുഴ: മഴക്കാലത്തിനു മുന്നോടിയായി വീടുകളിലെയും, പൊതു സ്ഥാപനങ്ങളിലെയും ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നിർമ്മാർജനം ചെയ്യാനുള്ള രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക്  ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഹരിത കർമ്മ സേന തുടങ്ങിയവർ നേതൃത്വം നൽകിയ പ്രസ്തുത പരിപാടി വളരെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.


ക്ലീൻ കേരള കമ്പനിക്കാണ് പ്രസ്തുത മാലിന്യങ്ങൾ കൈമാറുന്നത്. പതിനാറു വാർഡിൽ നിന്നായി എഴുപത് ടൺ സാധനങ്ങൾ  പഞ്ചായത്തിൻ്റെ ശ്മശാനത്തിന് സമീപമുള്ള മൈതാനത്ത്  എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ മാസം പകുതിയോടെ ഈ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി കൊണ്ടു പോകും. ഏതാണ്ട് ഏഴു ലക്ഷത്തോളം രൂപ പഞ്ചായത്തിന് ഈ മാലിന്യങ്ങൾ ഒഴിവാക്കന്നതിന് ചെലവുണ്ട്. ഗാർഹിക മാലിന്യങ്ങൾ ഉടമസ്ഥർ പ്രധാന റോഡിൻ്റെ വശങ്ങളിൽ വെച്ചത് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് നീക്കം ചെയ്തത്. ഇതിൽ നിന്നും പ്രത്യേകം തരം തിരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞകാലങ്ങളിൽ ഹരിത കർമ്മ സേന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ഈ പരിപാടിയിലൂടെ തൊണ്ണുറ്റിയഞ്ച് ശതമാനം മാലിന്യങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു. പാഴായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മുതൽ ഗ്ലാസ് കഷണങ്ങൾ, തെർമോകോൾ, പഴയ ബെഡുകൾ, ഇ- മാലിന്യങ്ങൾ വരെ  ശേഖരിച്ചവയിൽ ഉൾപ്പെടുന്നു.

വാർഡ് തലത്തിൽ നടന്നത് 

അറിയിപ്പ്

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്കൊല്ലാടവാർഡിൽ ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാതരം മാലിന്യങ്ങളും  (നാപ്കിൻ,പാമ്പേഴ്സ്, മാസ്ക് ഗ്ലൗസ് മുതലായ മെഡിക്കൽ മാലിന്യങ്ങൾ ഒഴികെ) ചുവടെ പറയുന്ന സ്ഥലങ്ങളിൽ എത്തി നിശ്ചിതസമയത്ത്  ശേഖരിക്കുന്നു. എല്ലാവരും ഈ അവസരം  ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഓരോവീട്ടുകാരുടെയും മാലിന്യങ്ങൾ  വീട്ടുകാർ തന്നെ  വണ്ടിയിൽ  കയറ്റേണ്ടതും  ചിലവിലേക്ക് 50 രൂപ  നൽകേണ്ടതുമാണ്.

    മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ റൂട്ടും സമയവുമാണ് ചുവടെ ചേർക്കുന്നത് .ഈ റൂട്ടിലുള്ള മെയിൻ റോഡിൽ മാലിന്യം എത്തിച്ച് വാഹനം എത്തുന്നതു വരെ കാത്തു നിൽക്കണം.

08-06-2021 ചൊവ്വാഴ്ച

********

8AM_ കെ എം ജോയി കദമ്പയിൽ- വീട് പരിസരം

8.10AM_ പി.കെ.ഗോവിന്ദൻകുട്ടി- വീട് പരിസരം

8.20_ എൻ. യൂസഫ്_ കട പരിസരം

8.30_ ടി.പി. മുഹമ്മദ്_ വീട് പരിസരം

8.45_ കൊല്ലാട പാലം

9AM_ ടി.വി.ബാലൻ നായർ തേളക്കാട്ട്- വീട് പരിസരം

9.10_ചെറു കുറുപ്പചെക്ക്ഡാം

9.20_ സമത സംഘം ഓഫീസ് ചെറുകുറുപ്പ

9.30_ ഷാനവാസ് കട പരിസരം

10 AM_ കമ്പല്ലൂർ ടൗൺ അംഗനവാടി പരിസരം

10.10_ വേലായുധൻ തൂങ്ങംപ്ലാക്കൽ വീട്

10.20_ ബിജു പനയംതട്ട വീട് പരിസരം

10.30_ ഇലവുങ്കൽ ഷാജി വീട് പരിസരം

10.40_ നെടും കല്ല് പാലം

11AM_GHSS കമ്പല്ലൂർ പരിസരം

11.10_ രമേശൻ മാസ്റ്റർ വീട് പരിസരം

11.20_ കെ.വി. സന്തോഷ് വീട് പരിസരം

11.30_ അബ്രഹാം തോണക്കര വീട് പരിസരം

11.40_ അസ്റ്റ്യൻ മാസ്റ്റർ വീട് പരിസരം

11.50_ വി.യു.പി.ബാലകൃഷ്ണൻ വീട് പരിസരം

11.55_ അഷറഫ് കടപരിസരം

12 മണി_ മിൽമ പരിസരം

12.10_ അരുവിക്കൽ ഷാജി വീട് പരിസരം

12.20_ എൻ അസിനാർ വീട് പരിസരം

12.30_ ഹാപ്പി ബ്രദേർസ് ക്ലബ്ബ് പരിസരം

12.40_ അയുർവേദ ആശുപത്രി പരിസരം

12.50_ സരസപ്പൻ കുമ്പളോങ്കൽ വീട് പരിസരം

1 PM_ ശശിധരൻ കരിപ്പക്കുഴി വീട് പരിസരം

1.10_ രാധമ്മ തകിടിയിൽ വീട് പരിസരം

1.20_ കാട്ടി പൊയിൽ ബസ് സ്റ്റോപ്പ്

1.30PM_ രാജു മുക്കാട്ട് വീട് പരിസരം

NB: സമയ ക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ വന്നാൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

          വാർഡ് മെമ്പർ

****************************************************************

Tuesday, June 8, 2021

ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്‌ക്‌ 8943270000, 8943160000

 ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്‌ക്‌

ഇരിക്കൂർ: കോവിഡ് സാഹചര്യത്തിൽ എം.ബി.ടി. നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പിന്തുണയോടെ നന്മ ഡോക്ടഴ്സ് ഡെസ്ക് തുടങ്ങി. കോവിഡ് മൂലമോ മറ്റു ആരോഗ്യപ്രശ്നങ്ങളാലോ വീടുകളിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വിവിധ സ്പെഷ്യാലിറ്റികളിൽനിന്നായി 150 ഓളം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യസംബന്ധമായ നിർദേശങ്ങളും പിന്തുണയും സൗജന്യമായി ഉറപ്പാക്കുകയെന്നതാണ് ഡെസ്‌കിന്റെ ലക്ഷ്യം.

പാലിയേറ്റീവ് കെയർ വിദഗ്ധൻ ഡോ. സുരേഷ് കുമാർ, ഡോ. മുജീബ് റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ്പ്‌ ഡെസ്‌ക് പ്രവർത്തിക്കുന്നത്. 8943270000, 8943160000 എന്നീ നമ്പറുകളിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ ബന്ധപ്പെടാം.

Monday, June 7, 2021

normal readings BP GLUCOSE OXYGEN PULSE OXYGEN LEVEL

 

Normal blood sugar levels for adults
FastingLess than 100
Before meal70-130
1-2 hours after eatingLess than 180
Bedtime100-140




Blood Pressure Levels
Normalsystolic: less than 120 mm Hg diastolic: less than 80 mm Hg
At Risk (prehypertension)systolic: 120–139 mm Hg diastolic: 80–89 mm Hg
High Blood Pressure (hypertension)systolic: 140 mm Hg or higher diastolic: 90 mm Hg or higher


PULSE 


The normal pulse for healthy adults ranges from 60 to 100 beats per minute. 
The pulse rate may fluctuate and increase with exercise, illness, injury, and emotions. Females ages 12 and older, in general, tend to have faster heart rates than do males.



oxygen level

 normal level of oxygen is usually 95% or higher.
 Some people with chronic lung disease or sleep apnea can have normal levels around 90%. The “SpO2” reading on a pulse oximeter shows the percentage of oxygen in someone's blood. If your home SpO2 reading is lower than 95%, call your health care provider




Sunday, June 6, 2021

DEADDICTION CENTRE

 COUNSELLING DEADDICTION 

https://keralaexcise.gov.in/2020/03/25/de-addiction-centers/

Deaddiction Cente  Kannur

9446668440 PURUSHOTHAMAN

Sarath S. Nair

Counselor

Govt. UP School, Chinthavalap, Near Kasaba Police Station, Jail Road, Kozhikode

9188458494



Monday, May 31, 2021

SERVICES FROM COVID JAGRATHA PORTAL

HOSPITAL DASHBOARD


 CITIZEN AMBULANCE REQUEST  https://covid19jagratha.kerala.nic.in/home/addcitizenAmbulanceRequest

OXYGEN SOS  Kannur 8281599687 13 Wayanad 9526831678 04936-204544 14 Kasaragod 9645002811 State Head Quarters 9447741385 0471-2320014 FOR  MORE CLICK HERE


REGISTRATION FOR COVID BRIGADE( FOR COLLEGE STUDENTS)

COVID VIMUKTHI SENA COVID recovered persons shall be permitted to volunteer themselves in the COVID Vimukthi Sena in the state. Persons preferably between 18 years to 40 years (and without chronic morbidities) shall be permitted to work as volunteers.


FREQUENTLY ASKED QUESTIONS

EXAMPLE

 Should I have Oxygen cylinder at home?

  Oxygen is a medicine, It is very important to understand that oxygen can be dangerous if not used correctly. Oxygen is a prescription medication. Administered only the instruction of a registered medical practitioner. No need to keep oxygen cylinder at home. Always check oxygen saturation (SPO2) and inform health professionals for advice.

Friday, May 21, 2021