ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, January 9, 2021

APP FOR SNAKE MANAGEMENT

 APP FOR SNAKE MANAGEMENT 

DRUG INFOMATION TO POLICE


information on drugs through the app ‘Yodhav : The police urged the public to pass on any information on drugs through the app ‘Yodhav’ by way of audio or video alerts to the WhatsApp number 99959-66666 or to 94979-80430. The identity of informants will be kept confidential.

Wednesday, January 6, 2021

പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 സ്ത്രീകൾക്ക്, രാത്രി വീട്ടിൽ പോവാൻ വാഹനം

 പോലിസ് ഫ്രീ റൈഡ് സ്കീം ലോഞ്ച് ചെയ്തിരിക്കുന്നു .


രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24x7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.


സ്ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാൾ നൽകുകയോ ബ്ലാങ്ക് മസ്സേജ് നൽകുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഉപകരിക്കും.


നിങ്ങൾക്ക് അറിയാവുന്ന സ്ത്രീകൾക്കല്ലാം ഈ വിവരം കൈമാറുക.


Kerala Police

Sunday, January 3, 2021

അഴിമതി തടയാനുള്ള വഴികള്‍ -'അഴിമതിമുക്ത കേരളം'

 സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി 'അഴിമതിമുക്ത കേരളം' പരിപാടി നടപ്പാക്കും.


അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക. വിവരം നല്‍കുന്ന ആളുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്‍റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികള്‍ സോഫ്റ്റ്വെയറില്‍ ശേഖരിച്ച് അതിന്‍റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ക്കായി ഈ അതോറിറ്റി കൈമാറും. വിജിലന്‍സ്/ വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും.


ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ടശേഷമാണ് അനുമതി നല്‍കുക. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ശാസ്ത്രീയമായ ഫില്‍ട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല. സത്യസന്ധമായ സിവില്‍ സര്‍വീസും പൊതുസേവന രംഗവും വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തില്‍ നാഴികക്കല്ലായിരിക്കും ഈ പരിപാടി. ഇത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കും.


പിണറായി വിജയൻ

മുഖ്യമന്ത്രി

Tuesday, November 24, 2020

നെൽവയൽ റോയൽറ്റി , പച്ചക്കറി അടിസ്ഥാനവില,സുഭിക്ഷ കേരളം രജിസ്‌ട്രേഷൻ

നെൽവയൽ ഉടമകൾക്ക്  റോയൽറ്റി ക്കു ഇപ്പോൾ അപേക്ഷിക്കാം ..ഇവിടെ ക്ലിക്കുക 

Royaly for paddy fields

അല്ലെങ്കിൽ എയിംസ് സൂത്ര വിദ്യ (AIMS APP) ഫോണിലേക്കു ഇറക്കിക്കയറ്റുക (DOWNLOAD !)

or Download AIMS App

പച്ചക്കറികൾക്ക് അടിസ്ഥാനവില ക്കു രജിസ്റ്റർ ചെയ്യാം .ഇവിടെ ക്ലിക്കുക 

ഇതുപോലെ ഗുണകരമായ വാർത്തകൾക്ക്  http://tipsdisastermanagement.blogspot.com/ ക്ലിക്കുക 

അടിസ്ഥാന വില ആനുകൂല്യത്തിനായി കർഷകർക്ക് വിളയുടെ പ്രായപരിധി മാനദണ്ഡമില്ലാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30, 2020 ആണ്.

Support value for vegetables

സുഭിക്ഷ കേരളം രജിസ്‌ട്രേഷൻ .ഇവിടെ ക്ലിക്കുക 

One Time Registration facility is available for farmers to get themselves registered in SMART.

HELP AVAILABLE FOR REGISTRATION IN AIMS.CALL ME AT 9447739033

Registration for subhiksha keralam

 http://aims.kerala.gov.in/

ഒരു ജനകീയ സർക്കാർ ഇതിലപ്പുറം എന്താണ് ചെയ്യേണ്ടത് ? ഇടതു പക്ഷം ഹൃദയ പക്ഷം .

What more do you expect from a government for the people.! LEFT IS right 

                                                     MEMORIES FROM GHSS KODOTH

                               നെൽകൃഷിയിൽ എന്റെ കോടോത് ഓർമ്മകൾ വായിക്കാൻ ഇവിടെ ക്ലിക്കുക 

നെല്‍ കൃഷി ചെയ്യാവുന്ന നെല്‍ വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും, കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍ വയലുടെ ഉടമകള്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 നിരക്കില്‍ റോയല്‍റ്റി അനുവദിക്കുവാന്‍ ഉത്തരവായി. നിലവില്‍ നെല്‍ കൃഷിയോ, നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്തതും വിള പരിക്രമത്തിന്റെ ഭാഗമായി ചെയ്യുന്നതുമായ ഹ്രസ്വകാല വിളകളോ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. നെല്‍ വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.

                                I TOOK THIS PHOTO IN A MOBILE.FOR DETAILS CLICK HERE


AIMS is an integrated system developed for the Department of Agriculture & Farmers Welfare to provide departmental services efficiently to farmers with the help of Information Technology. SMART is the major component of AIMS which provides work flow based claim processing suite for processing farmer applications to avail benefits from Government. One Time Registration facility is available for farmers to get themselves registered in SMART. SMART Registration ID can be utilized to avail various services from department in future. Registered farmers are provided with a personalized dashboard.


HELP AVAILABLE FOR REGISTRATION IN AIMS.CALL ME AT 9447739033

ഇതുപോലെ ഗുണകരമായ വാർത്തകൾക്ക്  http://tipsdisastermanagement.blogspot.com/ ക്ലിക്കുക 

ഒരു സെന്റ്  നെൽവയൽ  ഒന്നര ലക്ഷം ലിറ്റർ ജലം മണ്ണിലേക്കിറക്കുന്ന തണ്ണീർ തടമാണ് .ആയതിനാൽ നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം .കാവിൽ നിന്നുള്ള ഉറവയാണ് കോടോത്തെ വയലിനെ നനയ്ക്കുന്ന ചാലാകുന്നത് .കാവ് മതിൽ കെട്ടി സംരക്ഷിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ജലം അവശേഷിക്കുന്നത് .കാവിനു മതിൽ കെട്ടാൻ മെനക്കെട്ട വ്യക്തികളുടെ സന്മനസ്സിനെയും ദീർഘ വീക്ഷണ ത്തേയും ആദരിക്കണം .പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി കോടോത്തെ ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും ഭൂമിത്രസേനാ പ്രവർത്തകരും ഒത്തുചേർന്നു ഫിബ്രവരി  2  ലോക തണ്ണീർത്തടദിനം ആയി  ആചരിച്ചപ്പോൾ ചർച്ച ചെയ്യപ്പെട്ട പ്രധാന ആശയങ്ങളാണിവ .പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ശ്രദ്ധക്കായി ഞങ്ങൾ ഈ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു CLICK HERE FOR MORE

Friday, October 9, 2020

വ്യാജ പ്രചാരണം നടത്തുന്ന പോസ്റ്റ് വിശ്വസിക്കരുത് -CKR

 (1). കോ വിഡ് ടെസ്റ്റ് ചെയ്ത എല്ലാ വരും പോസിറ്റീവ് ആ കുന്നില്ല. (2. )ലാബിൽ വൈറസിന്റെ ജനിതക ഘടകങ്ങൾ ലോകമെമ്പാടും ( ചൈനീസ് ശാസ്ത്രജ്ഞർ മാത്രമല്ല) കണ്ടെത്തുകയും  പOന വിധേയമാക്കുകയും ചെയ്തു വരുന്നുണ്ട്. (3) ഹെ പ്പറ്റിറ്റ്സ് വൈറസിനെ കണ്ടെത്തിയതു പോലെ Covid 19 നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ( 4 ) നാളിതുവരെയുള്ള WH O യുടെയും വിവിധ ഗവ.കളുടെയും ജനകീയ കൂട്ടായ്മകളുടേയും മുന്നൊരുക്കങ്ങളുടെയും പ്രവർത്തനങ്ങളുടേയും  ഫലമായാണ് മരണനിരക്ക് ഇത്രയും കുറഞ്ഞു നിൽക്കുന്നത് ' (5) മുകളിൽ കൊടുത്ത പോസ്റ്റ്  ഒരു Data യുടെയും അടിസ്ഥാനത്തിലല്ല.ചൈനീസ് വിരോധം നിലനിർത്താനും നിലവിൽ നടന്നുവരുന്ന നിയന്ത്രണ പ്രവർത്തനങ്ങളെ അപഹസിക്കാനുമായുള്ള hate campaign ന്റെ ഭാഗമാണ്. (6) ഇത്തരം കാര്യങ്ങളെ ക്കുറിച്ച് അഭിപ്രായം പറയേണ്ടത്  കെ.പി സുകുമാരന്റെ ജോലി അല്ല.(7) നുണ പ്രചരിപ്പിക്കാൻ വാട്സ് അപ്പ് ഉപയോഗിക്കുന്നതിനുള്ള ഉദാഹരണം കൂടി ആണിത്. ഇത് ഫോർ വാഡ് ചെയ്തവർ നിലവിലുള്ള പകർച്ചവ്യാധി നിയന്ത്രണ നിയമങ്ങളും ലംഘിച്ചിരിക്കുകയാണ് - അഡ്മിൻ

*************************************

വ്യാജ പ്രചാരണം  നടത്തുന്ന  പോസ്റ്റ് -കോവിഡ് എന്ന മിഥ്യ  (കെ.പി.സുകുമാരൻ )


കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഉള്ള ആളുകളെ പിടിച്ച് ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവ് ഉള്ള ആളുകൾ ഉണ്ടാകും. അങ്ങനെ ഈ ടെസ്റ്റ് എത്ര കാലം തുടരുന്നുവോ അപ്പോഴൊക്കെ കോവിഡ് പോസിറ്റീവും തുടരും. കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെ ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവും ഉണ്ടാകും. എന്താണ് ഇതിന്റെ രഹസ്യം?

എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ടെസ്റ്റ് എന്ന് ആരും ചിന്തിക്കുന്നില്ല. ചൈനയിലെ വുഹാനിൽ ഒരു പുതിയ നോവൽ കൊറോണ വൈറസ് ആവിർഭവിച്ചു എന്നാണല്ലോ വയ്പ്പ്.  ആ കൊറോണ വൈറസ് ബാധിച്ചോ എന്നല്ല ടെസ്റ്റ് ചെയ്യുന്നത്.  അങ്ങനെ ടെസ്റ്റ് ചെയ്യണമെങ്കിൽ ആ വൈറസിനെ വേർതിരിക്കണം.  ഇപ്പോൾ മുന്ന് ശാസ്ത്രജ്ഞന്മാർക്ക് വൈദ്യശാസ്ത്രത്തിൽ നൊബേൽ പ്രൈസ് കിട്ടിയ വാർത്ത നിങ്ങൾ വായിച്ചിരിക്കും. ഹെപ്പറ്റൈറ്റിസ് സി എന്ന വൈറസിനെ കണ്ടെത്തിയതിനാണ് അവർക്ക് നൊബേൽ പ്രൈസ് കൊടുക്കുന്നത്. അപ്രകാരം ആരെങ്കിലും കോവിഡ് 19 എന്ന വൈറസിനെ കണ്ടെത്തിയിട്ടുണ്ടോ? ഇല്ല. ( ഈ വാദം തെറ്റ് )

ചൈനയിൽ പുതിയൊരു കൊറോണ വൈറസ് ഉത്ഭവിച്ചിട്ടുണ്ട് എന്ന് അവർ പറയുന്നു. അത് കോവിഡ് 19 ആണെന്ന് പറയുന്നു. ആ വൈറസ് വുഹാനിൽ പലരെയും ബാധിച്ചു എന്നും പറയുന്നു. എന്നിട്ട് കോവിഡ് 19 ബാധിച്ചു എന്ന് പറയുന്ന വുഹാനിലെ ഏതോ ഒരു രോഗിയുടെ ശ്വാസകോശ ദ്രവത്തിലെ Genetic material and  RNA sequence അവർ ലോകാരോഗ്യസംഘടനയ്ക്ക് നൽകുന്നു. അതാണ് നിലവിൽ ലോകമാകെ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡം. അല്ലാതെ കോവിഡ് 19 എന്ന വൈറസിനെ വേർതിരിച്ച് അതിന്റെ ജനറ്റിക് മെറ്റീരിയലും RNA സ്വീക്വൻസും ആരുടെ കൈയിലും ഇല്ല.  (ഉണ്ട് )

ടെസ്റ്റ് ചെയ്യുമ്പോൾ ഒത്തു നോക്കുന്നത് ചൈനയിലെ വുഹാനിലെ പേഷ്യന്റിന്റെ ശ്വാസകോശ ദ്രവത്തിലെ Genetic material and  RNA sequence സാമ്പിൾ ആണ്. ഇതാകട്ടെ പൊതുവെ എല്ലാവരുടെയും തൊണ്ടയിലും മൂക്കിലും ഉള്ള സ്രവത്തിൽ കാണപ്പെടുന്ന സാമ്പിൾ ആണ് താനും. ഏത് രോഗം ഉള്ളവരിലും ഈ സാമ്പിൾ അധികമായി സാന്ദ്രീകരിച്ച നിലയിലും കാണപ്പെടും. അതുകൊണ്ടാണ് രോഗം ഉള്ളവരിലും ഒരു രോഗവും ഇല്ലാത്തവരിലും ടെസ്റ്റ് ചെയ്താൽ പോസിറ്റീവ് കാണുന്നത്. (തെറ്റ് -എല്ലാവരിലും പോസിറ്റീവ് കാണുന്നില്ല )

ലോക വൈദ്യശാസ്ത്രത്തിൽ ഇത് വരെ വേർതിരിക്കാത്ത ഒരു വൈറസിന്റെ പേരിൽ രോഗം പരക്കുന്നു എന്ന് അവകാശപ്പെടുകയോ ടെസ്റ്റ് ചെയ്യുകയോ വാക്സിൻ നിർമ്മിക്കുകയോ ചെയ്തിട്ടില്ല.  ചൈന ലോകത്തെ കബളിപ്പിക്കാനാണോ ഇങ്ങനെയൊരു  Genetic material and  RNA sequence സാമ്പിൾ പുറത്ത് വിട്ടത് എന്നറിയില്ല. സാധാരണ ഗതിയിൽ ഒരു വൈറസിനെ വേർതിരിച്ച് കണ്ടെത്തിയിട്ട് വേണം അതിന്റെ ജനറ്റിക് മെറ്റീരിയലും RNA സ്വീകൻസും പുറത്ത് വിടാൻ. അത് വർഷങ്ങൾ നീളുന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതാണ്. ഇപ്പോഴത്തെ വൈദ്യശാസ്ത്ര നൊബേൽ പ്രൈസിന്റെ കാര്യം നോക്കാം. ഹെപ്പറ്റൈറ്റിസ് A , B എന്നീ വൈറസുകളെ കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞിട്ടാണ് C വൈറസിനെ കണ്ടെത്തുന്നത്. 

ചുരുക്കി പറഞ്ഞാൽ ലോകാരോഗ്യ സംഘടന കണ്ണും പൂട്ടി ചൈനയെ വിശ്വസിക്കുന്നു. (തെറ്റ് )ലോകാരോഗ്യ സംഘടന നൽകിയ ടെസ്റ്റ് മാനദണ്ഡവും പ്രോട്ടോക്കോളും കണ്ണും പൂട്ടി ലോകരാജ്യങ്ങൾ നടപ്പാക്കുന്നു. അതുകൊണ്ട് മാത്രമാണ് കോവിഡ് 19 പരക്കുന്നത്. ആ പരക്കുന്നത് രോഗമല്ല മറിച്ച് ഭീതിയാണ്. ലോകം എന്ന് ഈ സത്യം മനസ്സിലാക്കി കോവിഡ് ടെസ്റ്റ് നിർത്തും എന്നറിയില്ല. ടെസ്റ്റ് എത്ര കാലം തുടരുന്നുവോ അത്രയും കാലം പോസിറ്റീവ് കേസുകളും ഉണ്ടാകും. നമുക്ക് കാത്തിരിക്കാം.(ചൈനീസ് വിരോധം നിലനിർത്താനും നിലവിൽ നടന്നുവരുന്ന നിയന്ത്രണ പ്രവർത്തനങ്ങളെ അപഹസിക്കാനുമായുള്ള hate campaign ന്റെ ഭാഗമാണ് ഇത് )

ഇത് വരെ ഒരു കോവിഡ് രോഗിക്കും പാരാസിറ്റാമോൾ അല്ലാതെ വേറെ ഒരു മരുന്നും കോവിഡിന് കൊടുത്തിട്ടില്ല എന്ന് കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കണം.(തെറ്റ് - പല വിധ മരുന്നുകളുടെ കോമ്പിനേഷൻ ,രോഗിയുടെ അവസ്ഥ കൂടി നോക്കി നൽകുന്നു ) അതായത് കോവിഡ് എന്ന വെപ്രാളമേയുള്ളൂ. മരുന്നൊന്നും വേണ്ട.(എന്ന്  നിസ്സാരവത്കരിച്ചാൽ ആപത്താണ് .ശ്രദ്ധ വേണം .പകർച്ച വ്യാധിയാണ് )

********************************************************************

കെപി സുകുമാരന്റെ ഈ പോസ്റ്റ് വ്യാജ പ്രചാരണത്തിന് കൂട്ട് നില്കുന്നു .വിശ്വസിക്കരുത് -CKR 

MUST WATCH THIS VIDEO (COVID REPORT IN THE FINAL PART)


OUR NEWSROOM


Friday, October 2, 2020

KERALA BAGS THE BEST STATE AWARD FOR COVID FIGHT 03102020

KERALA BAGS THE BEST STATE AWARD FOR COVID FIGHT 03102020


Kerala has bagged India Today’s best big state award for better governance. The award was presented by Nitin Gadkari, Union minister of road transport and highways, to Kerala chief minister Pinarayi Vijayan at a function organised at Grand Hotel, New Delhi.

Kerala was selected for the award in honour of some excellent development initiatives by the state government including Haritha Keralam and Aardram mission, and the high representation of women in local self-governing bodies, decentralisation, excellent e-services and houses to around 4 lakh people.

The award ceremony was attended by Kerala chief secretary KM Abraham, chief minister’s principal secretary VS Senthil, Kerala House resident commissioner and additional chief secretary Vishwas Mehta and other top officials.

The chief minister credited the award to the people of Kerala.

New Delhi:  Kerala has won India Today's Best Big State Award in governance category. Union Minister of Road Transport and Highways Nitin Gadkari pre...

Read more at: https://english.mathrubhumi.com/news/kerala/kerala-bags-india-today-s-best-big-state-award-in-governance-category-1.2391691 


Thursday, October 1, 2020

അഞ്ചു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ്സിആർപിസി 144 പ്രകാരം സർക്കാർ വിലക്ക്

 അഞ്ചു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സിആർപിസി 144 പ്രകാരം സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

▪️മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ ഇളവ് അനുവദിച്ചിട്ടുള്ളവ ഒഴികെ,  സംസ്ഥാനത്ത് ഒക്ടോബർ 3 രാവിലെ ഒൻപത് മുതൽ ഒക്ടോബർ 31 വരെ അഞ്ചു പേരിൽ കൂടുതൽ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുകയാണ്.

▪️കൊറോണ വലിയ തോതിൽ പടരുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കത്തിലൂടെ ഉള്ള രോഗപ്പകർച്ചയാണ് വർധിച്ചുവരുന്നത്.

▪️കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. ആളുകൾ കൂടുന്ന ഒരു സ്ഥലത്തേയ്ക്കും പോകാതിരിക്കുക.

▪️അത്യാവശ്യം അല്ലാത്തതെല്ലാം ഒഴിവാക്കുക.

▪️ഈ കൊറോണക്കാലത്ത് കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ ഒഴിവാക്കണം. 

▪️ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക. വളരെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം.

▪️എല്ലാ ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക.


ജാഗ്രത, ജീവൻ്റെ വിലയുള്ള ജാഗ്രത#BreakTheChainശാരീരിക അകലംസാമൂഹിക ഒരുമ

covetodesk@gmail.com

#CoVetokssp631

travel tips 

Gavi is one of the major eco-tourism centres in Kerala, which has been listed as one of the must see place in India by World Acclaimed Tourism major , Alistair International. It is a part of the Periyar Tiger Reserve.


The journey to Gavi is itself an exciting and rejuvenating experience .Way to Gavi is mainly known for its wildlife. tobook online https://www.gavikakkionline.com/check