ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, May 14, 2019

നട്ടെല്ല് തകർന്ന് തളർന്നവർക്ക് പുതിയ പ്രതീക്ഷ

.യു എസ് എ യിലെ കെൻറുകി സ്പൈ നൽ കോഡ് ഇൻജറി റിസർച്ച് സെൻററിലെ ഗവേഷകർ നട്ടെല്ലിന് തകരാറു സംഭവിച്ച് തളർന്നവരെ വീണ്ടും നടത്തിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. സുഷുമ്നാ നാഡിക്ക് തകരാറ് സംഭവിച്ചിടത്തെ മിക്കവാറും ന്യൂറോ ൺ കോശങ്ങൾ നശിച്ചിരിക്കുമെങ്കിലും ആ സ്ഥാനത്തിനു താഴെ ദശലക്ഷക്കണക്കിന് ന്യൂറോണുകൾ  ആരോഗ്യത്തോടെയുണ്ടാകുമെന്നും അവക്ക് വീണ്ടും പഠിക്കാനും തീരുമാനങ്ങളെടുക്കാനും തലച്ചോറുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള കഴിവുണ്ടായിരിക്കുമെന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകു ന്ന ഡോക്ടർ സൂസൻ ഹർകിമ പറയുന്നത്. നട്ടെല്ലിൽ സൂക്ഷ്മമായ വൈദ്യുത സ്റ്റിമുലേറ്ററുകൾ സ്ഥാപിച്ച് തലച്ചോറുമായി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞ, പൂർണമായും ചലനശേഷി നഷ്ടപ്പെട്ട ഒരു രോഗി ,തന്റെ കാൽവിരലുകൾ അനക്കാൻ തുടങ്ങിയത് അൽഭുതത്തോടെയാണ് ഈ ഗവേഷകർ കണ്ടെത്തിയത്.ഈ യാദൃച്ഛിക സംഭവത്തെ തുടർന്ന് ആ രോഗിയിലും അതേ അവസ്ഥയിലുള്ള മറ്റു മൂന്നു രോഗികളിലും ശ്രദ്ധാപൂർവം ചികിത്സ തുടരുകയും ചെയ്യുന്നു. ആദ്യം നിൽക്കാനും പിന്നെ ചുവടുകൾ വെക്കാനും പരീശീലനം നൽകി വരുന്നു. അവരിൽ രണ്ടു പേർ ഇപ്പോൾ താങ്ങു യന്ത്രങ്ങളുടെ സഹായത്തോടെ, സ്വന്തം ഇഷ്ടപ്രകാരം നടക്കാൻ തുടങ്ങിയിട്ടുമുണ്ട് (അവലംബം_      റീഡേഴ്സ് ഡൈജസ്റ്റ്, മെയ് 2019.; ഈ ചികിത്സാരീതി എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിലും ലഭ്യമാകട്ടെ. മന:ശക്തിയുടേയും അതിജീവന കരുത്തിന്റെയും ത്രസിപ്പിക്കുന്ന പ്രതീകങ്ങളായ നവാസ് കമ്പല്ലൂരിനെ പോലെയുള്ളവർക്ക് ഉപകരിക്കട്ടെ. അമേരിക്കയിൽ ജോലി ചെയ്യുന്ന കാസർഗോഡ് നിവാസികൾ ഈ ചികിത്സ ഇത്തരം പോരാളികൾക്ക് ലഭ്യമാക്കാനുള്ള സാധ്യത അന്വേഷിക്കട്ടെ_CKR)
http://louisville.edu/kscirc/news/dr-angeli-ted-talk-how-we-helped-paralyzed-people-to-walk-again


To learn more about Dr. Susan Harkema’s research or to inquire about participating in a clinical trail – email  at KSCIRC@louisville.edu  or phone: 502-582-7676.

for more details go to  http://louisville.edu/kscirc

Tuesday, April 30, 2019

ഒരു പ്രവർത്തനസമിതി രൂപീകരിക്കുവാൻ ആഗ്രഹിക്കുന്നു

പ്രിയ സുഹൃത്തുക്കളേ , കണ്ണൂർ ചാലക്കുന്നിലെ നിയശ്രീ എന്ന കുഞ്ഞിന്റെ ശ്രവണ സംബന്ധമായ തുടർ ചികിത്സ ക്ക് ഉപകരിക്കുന്ന വിധത്തിൽ രണ്ടാമത്തെ ഹിയറിംഗ് എയിഡ് നമ്മുടെ ഈ ഗ്രൂപ്പിന്റെ ധന സഹായത്തോടെ വാങ്ങിയ വിവരം ഓർമിപ്പിക്കുന്നു  . കുഞ്ഞിന്റെ രക്ഷിതാക്കൾ നമ്മുടെ 'ഗ്രൂപ്പം ഗ ങ്ങളോടെല്ലാം നന്ദി അറിയിച്ചിട്ടുണ്ട്.കൂടാതെ കുഞ്ഞിനെയും കൂട്ടി നമ്മൾ എല്ലാവരേയും നേരിൽ കാണാനും അവർ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഈ ഗ്രൂപ്പിന്റെ വരുംകാല പ്രവർത്തനങ്ങൾ നയിക്കുന്നതിനായി ഒരു പ്രവർത്തനസമിതി രൂപീകരിക്കുവാനും ആഗ്രഹിക്കുന്നു .അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.ആരൊ ക്കെ പങ്കെടുക്കുമെന്നും ഏത് ദിവസമാണ് സൗകര്യമെന്നും ഉടൻ അറിയിക്കണേ .നിയശ്രീ യും കുടുംബവും വരുന്നുണ്ട് .

Friday, April 19, 2019

ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്.

ഇടിമിന്നൽ - ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട്തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയം സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്
- ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.
- സ്ത്രീകൾ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ  ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് പോകരുത്

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

പൊതു നിര്‍ദേശങ്ങള്‍
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
- ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജന്നലും വാതിലും അടച്ചിടുക
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ഫോൺ ഉപയോഗിക്കരുത്‌.
- ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. 
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുംബോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
- പട്ടം പറത്തുവാൻ പാടില്ല. 
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. 
- ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. 
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടുപ്പിക്കാം.
- മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത്‌ പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രധമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്റ്‌ സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

മേല്‍ നിര്‍ദേശങ്ങള്‍ എല്ലാ മാധ്യമങ്ങളും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംസാരശേഷി പരിമിതര്‍ക്കായി ആയി ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേര്‍ക്കുന്നു.

സംസാരശേഷി പരിമിതര്‍ക്കുള്ള ആംഗ്യ സന്ദേശം - https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍ സംസാരശേഷി പരിമിതര്‍ക്കായി ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത 5 ദിവസത്തേക്ക് പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഇവിടെ ലഭ്യമാണ് http://sdma.kerala.gov.in/wp-content/uploads/2018/11/2.Lightning.pdfJ

KSDMA - ദുരന്തനിവാരണ അതോറിറ്റി

Sunday, April 14, 2019

വാഹനം ഓടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുക എന്നത് തീർച്ചയായും ഒഴിവാക്കേണ്ട കാര്യമാണ്.

കൈ മാറുന്നതല്ല മനസ്സ് മാറുന്നതാണ് പ്രശ്നം...
വാഹനം ഓടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുക എന്നത് വാഹനം ഓടിക്കുന്ന എല്ലാവരും തന്നെ എപ്പോഴെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ്. മിക്കവാറും പേർ എല്ലാ ദിവസവും ചെയ്യുന്നതും. ഇത് ധാരാളം അപകടങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന് ഉദാഹരണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നു. തീർച്ചയായും ഒഴിവാക്കേണ്ട കാര്യമാണ്.
കാർ ഓടിക്കുന്പോൾ ഫോൺ കൈ കൊണ്ട് എടുക്കുന്നത് തടയാൻ ഹാൻഡ്‌സ് ഫ്രീ ഉപയോഗിക്കുന്നവരുണ്ട്. ഒറ്റനോട്ടത്തിൽ നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും സത്യം അതല്ല. ഫോൺ എടുക്കാനായി കൈ സ്റ്റിയറിങ്ങിൽ നിന്നും മാറ്റുന്നതല്ല യഥാർത്ഥ പ്രശ്നം. ഓടിക്കുന്ന ആളുടെ ശ്രദ്ധ റോഡിൽ നിന്നും സംസാരത്തിലേക്ക് മാറുന്നതാണ്. നമുക്ക് വരുന്ന കോളിന്റെ സ്വഭാവം അനുസരിച്ച് ഇത് കൂടുകയോ കുറയുകയോ ചെയ്യാം. ഓരോ കോളും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതോ വിഷമം ഉണ്ടാക്കുന്നതോ ആണോ എന്ന് മുൻകൂട്ടി അറിയാൻ പറ്റാത്തത് കൊണ്ട് ഡ്രൈവ് ചെയ്യുന്പോൾ ഫോൺ എടുക്കാതിരിക്കുന്നതാണ് ബുദ്ധി.
ഒരാൾ ഫോൺ എടുക്കുന്ന സമയത്ത് വാഹനത്തിൽ ആണോ എന്നറിയാനുള്ള സാങ്കേതിക വിദ്യ ഇപ്പോൾ ലഭ്യമാണ്. ഇതുപയോഗിച്ച് ഇംഗ്ലണ്ടിൽ ആളുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കാൻ പോകുന്നു. കൂടാതെ മൊബൈൽ ഉപയോഗിച്ച് വണ്ടി ഓടിക്കുന്പോൾ അപകടമുണ്ടായാൽ ഇൻഷുറൻസ് കൊടുക്കില്ലെന്നും, എതിർ കഷിക്കുണ്ടാകുന്ന നഷ്ടം മൊബൈൽ ഉപയോഗിക്കുന്നയാൾ വഹിക്കണമെന്നും, അപകടത്തിൽ മറ്റാരെങ്കിലും മരിച്ചാൽ വണ്ടി ഓടിച്ചപ്പോൾ മൊബൈൽ ഉപയോഗിച്ച ആൾ ഉത്തരവാദി ആണെന്നും നിയമം വേണം. പുതിയ സാങ്കേതികവിദ്യ അനുസരിച്ച് എളുപ്പത്തിൽ കണ്ടെത്താവുന്നതേ ഉള്ളൂ.
ഇതൊക്കെ അല്പം കടുപ്പമല്ലേ എന്ന് തോന്നാമെങ്കിലും നമ്മുടെ അടുത്ത ആളുകൾ ആരെങ്കിലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് മരിക്കുന്ന സാഹചര്യം ഉണ്ടാകുന്പോളാണ് ഇത്തരം നിയമങ്ങളുടെ ആവശ്യം നമുക്ക് നേരിട്ട് മനസ്സിലാവുന്നത്. അത് വേണ്ടി വരാതിരിക്കട്ടെ!
മുരളി തുമ്മാരുകുടി

Tuesday, April 9, 2019

ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്തുകൊണ്ട് അപകടകരം ?

ഏഴരക്കുണ്ട്  വെള്ളച്ചാട്ടം എന്തുകൊണ്ട്  അപകടകരം  ? മികച്ച റിപ്പോർട്ട് -മോഹനൻ അലോറ ,നടുവിൽ

Sunday, March 10, 2019

എത്യോപ്യൻ വിമാനാപകടം - തുടർചിന്ത :കേരളത്തിൽ പരിശീലനം നടത്തേണ്ടതാണ് 10/03/2019

എത്യോപ്യൻ വിമാനാപകടം.
ആഡിസ് അബാബയിൽ നിന്നും നൈറോബിയിലേക്ക് പറന്നുയർന്ന എത്യോപ്യൻ എയർലൈൻസ് വിമാനം ആറുമിനുട്ടിനുള്ളിൽ തകർന്നു വീണ വാർത്ത ഇതിനകം നിങ്ങൾ വായിച്ചിരിക്കുമല്ലോ.
വിമാനത്തിൽ നൂറ്റി അൻപത്തി ഏഴുപേർ ഉണ്ടായിരുന്നു എന്നും അതിൽ ആരും രക്ഷപ്പെട്ടില്ല എന്നുമാണ് ആദ്യത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്.
ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനം ആണ് നൈറോബി. ഞങ്ങളുടെ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഐക്യ രാഷ്ട്ര പരിസ്ഥിതി അസംബ്ലി നാളെ മുതൽ അവിടെ തുടങ്ങുകയാണ്. ലോകത്തെമ്പാടുനിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണ്. അതുകൊണ്ട് തന്നെ ഈ വിമാനാപകടത്തിൽ ആ മീറ്റിങ്ങിന് വരുന്ന ആളുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. യു എൻ പാസ്സ്‌പോർട്ട് ഉള്ള നാലു പേർ വിമാനത്തിൽ ഉണ്ടായിരുന്നു എന്ന് ബി ബി സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരാണത്, സുഹൃത്തുക്കൾ ഉണ്ടോ എന്നൊക്കെ ഉള്ള ആശങ്ക ഏറെ ഉണ്ട്.
പക്ഷെ ആളുകളുടെ പേര് പുറത്തു പറയാതെ അവരുടെ നാഷണാലിറ്റി മാത്രം പറയുന്നതാണ് അന്താരാഷ്ട്രമായി നല്ല രീതി. അപകടത്തിൽ ഉൾപ്പെട്ട ഓരോരുത്തരുടെയും വീട്ടുകാരെ അറിയിച്ച്, അവർക്ക് ആ വാർത്ത ഉൾക്കൊള്ളാനുള്ള സമയം കൊടുത്ത് അവരുടെ സമ്മതത്തോടെ മാത്രമേ പേരുകൾ വെളിപ്പടുത്താറുള്ളൂ. നൈജീരിയയിലെ യു എൻ കെട്ടിടത്തിൽ ബോംബ് വച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങൾക്ക് പോലും ആളുകളുടെ പേര് കിട്ടിയത്. അതാണ് ശരിയും.
കേരളത്തിലെ രീതി വ്യത്യസ്തമാണ്. ഒരു അപകടം ഉണ്ടായാൽ ഉടൻ മരിച്ച ആളുടെ പേരും പ്രായവും വീട്ടുപേരും ഒക്കെ ഫ്ലാഷിങ്ങ് ന്യൂസ് ആയി സ്ക്രോൾ ചെയ്യാൻ തുടങ്ങും. അച്ഛനും അമ്മയും ഭർത്താവും കുട്ടികളും ഒക്കെ അപകട വിവരം അറിയുന്നത് ടി വിയിൽ നിന്നായിരിക്കും. ഏറെ സങ്കടകരമായ കാര്യമാണ്. ഈ രീതി നമ്മൾ മാറ്റണം.തുടർചിന്ത
കേരളത്തിൽ നാലു വിമാനത്താവളങ്ങൾ ഉണ്ട്. നൂറു കണക്കിന് വിമാനങ്ങൾ ഓരോ ദിവസവും വന്നു പോകുന്നു. റോഡപകടത്തെക്കാൾ ഏറെ അപായ സാധ്യത കുറഞ്ഞതാണ് വിമാനാപകടത്തിന്, എന്നാലും കേരളത്തിൽ ഒരു വിമാനാപകടം ഉണ്ടാകാനുള്ള സാധ്യത വിമാനങ്ങളുടെയും താവളങ്ങളുടെയും എണ്ണം കൂടുന്തോറും കൂടുക തന്നെയാണ്. ഒരു അപകടം ഉണ്ടായാൽ എങ്ങനെയാണ് വാർത്തകൾ കൈകാര്യം ചെയ്യേണ്ടതെന്നും മാധ്യമങ്ങളും ആയി സംവദിക്കേണ്ടതെന്നും കൊച്ചി വിമാനത്താവളത്തിന് വേണ്ടി ഒരു പരിശീലനം ഞാൻ ഒരിക്കൽ വാഗ്ദാനം ചെയ്തതാണ്. വാസ്തവത്തിൽ എല്ലാ വിമാനത്താവളത്തിലെയും മേധാവികളെയും കമ്മൂണിക്കേഷൻ ഡയറക്ടർമാരെയും നമ്മുടെ തന്നെ പി ആർ ഡിയെയും ഒക്കെ കൂട്ടിയിരുത്തിയാണ് ഇത്തരം പരിശീലനങ്ങൾ നടത്തേണ്ടത്. എന്നിട്ട് അത്തരം പ്ലാനുകൾ എല്ലാം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ആയി ക്രോഡീകരിക്കണം, വർഷത്തിൽ ഒരിക്കൽ ഒരു കമ്മൂണിക്കേഷൻ മോക്ക് ഡ്രിൽ നടത്തണം. അങ്ങനെ ഒക്കെയാണ് അപകടങ്ങൾക്ക് തയ്യാറായിരിക്കേണ്ടത്.
വ്യക്തിപരമായി വിമാനയാത്രയുടെ കാര്യത്തിൽ നമുക്ക് വലിയ മാറ്റം ഒന്നും വരുത്താനില്ല. സുരക്ഷാ റെക്കോർഡുകൾ ഉള്ള വിമാന കമ്പനികൾ തിരഞ്ഞെടുക്കുക, വിമാന യാത്രകൾ ചെയ്യുന്നതിന് മുൻപ് വില്ലെഴുതി വക്കുക, വിമാനത്തിന് അകത്ത് കയറുമ്പോൾ തന്നെ എമർജൻസി ഡോറിൽ നിന്നും എത്രാമത്തെ സീറ്റ് ആണെന്ന് എണ്ണി മനസ്സിൽ വക്കുക, അപകടം ഉണ്ടാകുന്നതിന് മുൻപ് അല്പം എങ്കിലും മുന്നറിയിപ്പ് കിട്ടിയാൽ തലയും വലത്തേ കയ്യും സുരക്ഷിതമാക്കാൻ നോക്കുക, വിമാനം താഴെ വീണു കഴിഞ്ഞാൽ അല്പം എങ്കിലും ബോധം ബാക്കി ഉണ്ടെങ്കിൽ അച്ചാറുകുപ്പി എടുക്കാൻ നോക്കാതെ ഓടി രക്ഷ പെടാൻ നോക്കുക. ഇത്രയേ ഉള്ളൂ വിമാന യാത്രയിൽ സുരക്ഷക്കായി നമ്മൾ ചെയ്യേണ്ടത്.
മരിച്ചവർക്ക് ആദരാജ്ഞലികൾ.
കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് പറയാം. സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി